content
stringlengths 219
348k
| warc-target-uri
stringlengths 16
3.39k
| warc-date
stringdate 2023-09-21 07:38:44
2024-03-05 15:40:11
| warc-record-id
stringlengths 47
47
| quality-warnings
listlengths 0
5
| categories
listlengths 0
3
| identification-language
stringclasses 1
value | identification-prob
float32 0.83
1
| identification-consistency
float32 0.6
1
| script-percentage
float32 0.9
1
| num-sents
int32 2
1.89k
| content-length
int32 547
959k
| tlsh
stringlengths 145
145
⌀ |
|---|---|---|---|---|---|---|---|---|---|---|---|---|
വടക്കേ അമേരിയ്ക്കയുടെ ഏറ്റവും തെക്കേ അറ്റത്ത് ,ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനും ഇടയിലായി സ്ഥിതിചെയ്യുന്ന ‘എൽസാൽവദോറി’ൽ മാർച്ച് 15 നു നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ എഫ്.എം.എൻ.എൽ(Farabundo Marti Natioanal Liberation Front) ന്റെ നേതാവായ ‘മൌറീഷ്യോ ഫ്യൂൺസ്’(Mouricio Funes), 51% വോട്ട് നേടി പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു.
ഈ വിജയം കഴിഞ്ഞ 20 വർഷമായി തുടർന്നു വന്നിരുന്ന ,യാഥാസ്ഥിതിക പാർട്ടിയായ ‘അറീനാ പാർട്ടി’യുടെ രക്ത രൂഷിതമായ ഭരണത്തിനാണു അറുതി വരുത്തിയിരിക്കുന്നത്.എൽസാൽവദോറിനെ പിടിച്ചു കുലുക്കിയ ,12 വർഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിൽ 75,000 ത്തോളം ആൾക്കാർക്ക് ആയിരുന്നു ജീവൻ നഷ്ടപ്പെട്ടിരുന്നത്.ഈ യുദ്ധത്തിൽ ഉടനീളം യു.എസ് സർക്കാരിന്റെ നിർലോഭമായ പിന്തുണയായിരുന്നു അറീനാ പാർട്ടിയ്ക്കു കിട്ടിയിരുന്നത്.അതിന്റെ പ്രതിഫലമായി ഇറാക്കിലേയ്ക് സൈന്യത്തെ അയച്ച എൽസാൽവദോർ, ഏറ്റവും അവസാനം മാത്രം സൈന്യത്തെ ഇറാക്കിൽ നിന്നു പിൻ വലിച്ച ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമായിരുന്നു.
കേരളത്തെപ്പോലെ തന്നെ പ്രവാസികളിൽ നിന്നുള്ള വരുമാനമാണു എൽസാൽവദോറിലും മുഖ്യമായുള്ളത്.2.5 മില്യൺ ആൾക്കാരാണു യു.എസിൽ മാത്രം ഉള്ളത്.അവർ അയക്കുന്ന ഡോളറുകളാണു എൽസാൽവദോറിന്റെ ശക്തി.അവിടുത്തെ മൊത്തം ജനസംഖ്യ എന്നത് 5.7 മില്യൺ മാത്രം ആണെന്നറിയുമ്പോളാണു പ്രവാസികളുടെ വലിപ്പം മനസ്സിലാവുന്നത്.2008 ൽ മാത്രം 3.8 ബില്യൺ യു.എസ് ഡോളറാണി ഇപ്രകാരം ഈ രാജ്യത്ത് എത്തിച്ചേർന്നിരുന്നത്.
ഇരുപത് വർഷം നീണ്ട അറീനാ ഭരണത്തിൽ രാജ്യത്ത് സാമ്പത്തിക-സാമൂഹിക അസമത്വം വളർന്നു വന്നു.അതുകൊണ്ട് തന്നെ അവരുടെ ജന സമ്മതി നാൾക്കു നാൾ കുറഞ്ഞു വന്നു.എന്നിട്ടും അമേരിയ്ക്കയുടെ നിർലോഭമായ സഹായത്താലും സഹകരണത്താലും ഇത്രയും നാൾ ഭരണം നില നിർത്താൻ അവർക്ക് സാധിച്ചു.അഞ്ചു വർഷത്തിലൊരിയ്ക്കലാണു അവിടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനു മുൻപ് തെരഞ്ഞെടുപ്പ് നടന്ന 2004 -ൽ ,എഫ്.എം.എൻ.എൽ തെരഞ്ഞെടുക്കപ്പെട്ടാൽ എൽസാവദോറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിയ്ക്കുമെന്ന് അന്നത്തെ യു.എസ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ, ഇത്തവണ, എൽസാവദോറിൽ ആരു ഭരണത്തിലെത്തിയാലും അവരുമായി സഹകരിയ്ക്കുമെന്ന് പ്രഖ്യാപിച്ച പ്രസിഡണ്ട് ഒബാമാ യു.എസിന്റെ സമീപനത്തിലെ അടിസ്ഥാനപരമായ ഒരു വ്യതിചലനമാണു വ്യക്തമാക്കിയത്.വർദ്ധിച്ചു വന്നിരുന്ന ഇടതു പക്ഷ സ്വാധീനത്തിനു മേൽകൈ നേടാൻ ഈ അവസരത്തിൽ സാധിച്ചു.എഫ്.എം.എൻ.എൽ ജയിച്ചാൽ എൽസാൽവദോർ കമ്മ്യൂണിസത്തിന്റെ മാർഗത്തിലേയ്ക്ക് പോകുമെന്നായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ പ്രചാരണം.അതിനാൽ എഫ്.എം.എൻ.എലിനു വോട്ടു ചെയ്യരുതെന്ന് അവർ അഭ്യർത്ഥിച്ചു.എന്നാൽ ഈ അഭ്യർത്ഥന ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിലൂടെ തള്ളിക്കളഞ്ഞിരിയ്ക്കുകയാണ്.
അങ്ങനെ വെനിസ്വലയിലും, നിക്കരാഗ്വയിലും ആഞ്ഞടിച്ച ഇടതു പക്ഷക്കാറ്റ് ഒരു കുളിർ തെന്നലായി വടക്കേ അമേരിയ്ക്കൻ നാടുകളിലേയ്ക്കു നീങ്ങിയിരിയ്ക്കുകയാണ്.ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്ന പതിനൊന്നാമത്തെ ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണു എൽസാൽവദോർ .വെനിസ്വേല,നിക്കറാഗ്വേ,അർജന്റീന,ബ്രസീൽ,ബൊളീവിയ,ചിലി,ഇക്ക്വഡോർ,ഗ്വാട്ടിമാല,ഉറുഗ്വേ,പരാഗ്വേ തുടങ്ങിയവയാണു മറ്റുള്ള പത്ത് രാജ്യങ്ങൾ.
സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് ലോകം എങ്ങോട്ടാണു ഉറ്റു നോക്കുന്നത് എന്ന് ഈ തെരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കി തരുന്നു. യു.എസിൽ പോലും ഒബാമയുടെ വിജയം എന്നത് നിലവിലുള്ള സാമ്പത്തിക ക്രമത്തിനു ഏറ്റ പരാജയം തന്നെയെന്ന് ഈ രാജ്യങ്ങളിൽ ഇടതുപക്ഷം നേടിയ വിജയം വ്യക്തമാക്കുന്നു.അതുകൊണ്ടാണു പനാമ കടലിടുക്ക് കടന്ന് ഇടതു പക്ഷം നേടിയ ഈ വിജയം വലിയേട്ടനായ യു.എസിനെ തഴുകിപ്പോകുന്ന ഒരു കുളിർ തെന്നലായി മാറുന്നത്.അത്യഗാധമായ പ്രതിസന്ധിയിൽ വിയർത്തു കുളിച്ചിരിയ്ക്കുന്നവർക്ക് മുന്നിൽ ഈ കുളിർ തെന്നൽ പ്രതീക്ഷയുടെ ആശ്വാസവുമായിട്ടാണു എത്തുന്നത്.എന്താണു ചെയ്യേണ്ടത് എന്നോർത്ത് വിഷാദിച്ചിരിയ്ക്കുന്ന മുതലാളിത്ത ലോകത്തിനും അതിന്റെ പിണിയാളുകളായ ഭാരതത്തിലെയടക്കമുള്ള വികസ്വര രാജ്യ സർക്കാരുകൾക്കും ഈ വിജയം ഒരു വഴികാട്ടിയാകട്ടെ എന്ന് നമുക്കു പ്രത്യാശിയ്ക്കാം.മുന്നോട്ടുള്ള ലോകത്തിന്റെ പാത ഏതു വഴിയാകണം എന്നതിന്റെ ഒരു ദിശാസൂചിയാണു ഈ തെരഞ്ഞെടുപ്പ് ഫലം.
ജനതയുടെ 52% പേരും റോമൻ കാത്തലിക് വിഭാഗത്തിൽ പെടുന്ന എൽസാൽവദോറിലാണു ഈ രാഷ്ട്രീയ മാറ്റം എന്നത് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ജീവിയ്ക്കുന്ന നമ്മളോരോരുത്തരും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട വസ്തുതയാണ്.ഇടതുപക്ഷത്തെ തകർക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിയ്ക്കുന്ന ഇവിടുത്തെ സഭാ നേതൃത്വം ഈ വാർത്തകളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവുമോ ആവോ?
മറ്റൊരു പ്രധാന മായ വിഷയം ഈ തെരഞ്ഞെടുപ്പിൽ ബ്ലോഗർമാർ ചെലുത്തിയ സ്വാധീനമാണ്.എൽസാൽവദോർ തെരഞ്ഞെടുപ്പിലെ ബ്ലോഗർമാരുടെ പങ്കിനെക്കുറിച്ചു വന്ന ഒരു ലേഖനം ഇവിടെ വായിയ്ക്കാവുന്നതാണ്.നമ്മുടെ രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയിൽ ബ്ലോഗർമാർക്കും ഒരു നല്ല പങ്കു വഹിയ്ക്കാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു.എൽസാൽവദോറിലെ പോലെ ഇന്റർനെറ്റിന്റെ വ്യാപകമായ ഉപയോഗം ഇവിടെ ഇല്ല എന്നതാണു ഒരു പ്രധാന പരിമിതി.
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) at 11:46 PM
Labels: രാഷ്ട്രീയം
25 comments:
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
അങ്ങനെ വെനിസ്വലയിലും, നിക്വരാഗ്വയിലും ആഞ്ഞടിച്ച ഇടതു പക്ഷക്കാറ്റ് ഒരു കുളിർ തെന്നലായി വടക്കേ അമേരിയ്ക്കൻ നാടുകളിലേയ്ക്കു നീങ്ങിയിരിയ്ക്കുകയാണ്.സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് ലോകം എങ്ങോട്ടാണു ഉറ്റു നോക്കുന്നത് എന്ന് ഈ തെരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കി തരുന്നു.
മറ്റൊരു പ്രധാന മായ വിഷയം ഈ തെരഞ്ഞെടുപ്പിൽ ബ്ലോഗർമാർ ചെലുത്തിയ സ്വാധീനമാണ്.എൽസാൽവദോർ തെരഞ്ഞെടുപ്പിലെ ബ്ലോഗർമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്.നമ്മുടെ രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയിൽ ബ്ലോഗർമാർക്കും ഒരു നല്ല പങ്കു വഹിയ്ക്കാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു.
March 18, 2009 at 1:36 AM
മാണിക്യം said...
സാമ്പത്തിക ഭദ്രതയുള്ള
ഒരു രാജ്യത്തിന്റെ ഭരണകൂടം ശക്തമക്കുകതന്നെ ചെയ്യും, ഇന്ന് അമേരിക്കയുടെ ഭരണകൂടത്തിന്റെ വൈധമ്യവും അതു തന്നെ...
ബ്ലോഗ് ഒരു ശക്തമായാ മീഡിയാ ആയി വളര്‍ന്നിരിക്കുന്നു എന്നത് സംശയമില്ലാ.
കാമ്പുള്ള ഒരു ലേഖനം തന്നതിനു നന്ദി സുനില്‍!
March 18, 2009 at 2:13 AM
ചങ്കരന്‍ said...
എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചുതാനന്ദനുവേണ്ടി ഇന്റെറ്നെറ്റ് കമ്യൂണിറ്റ് ആവതുചെയ്തിരുന്നു എന്നത് മറന്നുകൂടാ എന്നു തോന്നുന്നു.
നല്ല ലേഖനം
March 18, 2009 at 4:37 AM
Unknown said...
good one.. its good to know such informations..
March 18, 2009 at 5:52 AM
മൂര്‍ത്തി said...
നന്നായി സുനിലേ. നമുക്കും ഒരു പിടി പിടിക്കാം ലോകസഭാ തെരഞ്ഞെടുപ്പിനായി.
March 18, 2009 at 7:54 AM
ullas said...
ബ്ലോഗിന് അഭിപ്രായ രൂപികരണത്തില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്ണെന്ന് അറിഞ്ഞതില്‍ സന്തോഷം .
അങ്ങനെ യാണെങ്കില്‍ ഇവിടെയും ബ്ലോഗിനെ ഉപയോഗ പ്പെടുതെണ്ടാതാണ് .
March 18, 2009 at 9:29 AM
ദീപക് രാജ്|Deepak Raj said...
സോഷ്യലിസം തകര്‍ന്നപ്പോള്‍ മുതലാളിത്തം കേമമെന്ന് കൊട്ടിഘോഷിച്ചവര്‍ ഏറെ.പക്ഷെ മുതലാളിത്തം ചിലപ്പോള്‍ പാവങ്ങളുടെ മേല്‍ കുതിരകേറാനും ഉപയൊഗിക്കാമെന്നതു അമേരിക്ക നല്ലവണ്ണം കാട്ടിത്തന്നു. അതുപോലെ അതിന്റെ ദോഷവശങ്ങള്‍ നല്ലവണ്ണം അടുത്തറിയാവുന്നതുകൊണ്ട് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും ഇടതുപക്ഷം ഭരിയ്ക്കുന്നു. പ്രസക്തമായ ലേഖനം.
March 18, 2009 at 9:22 PM
kaalidaasan said...
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്ന പതിനൊന്നാമത്തെ ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണു എൽസാൽവദോർ .വെനിസ്വേല,നിക്കറാഗ്വേ,അർജന്റീന,ബ്രസീൽ,ബൊളീവിയ,ചിലി,ഇക്ക്വഡോർ,ഗ്വാട്ടിമാല,ഉറുഗ്വേ,പരാഗ്വേ തുടങ്ങിയവയാണു മറ്റുള്ള പത്ത് രാജ്യങ്ങൾ.
നല്ല ലേഖനം സുനില്‍ കൃഷ്ണന്‍ .
ഒരു രാജ്യത്തിന്റെ കാര്യം പരാമര്‍ശിക്കാതിരുന്നത് ശരിയായില്ല. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി എല്ലാ അമേരിക്കന്‍ ഭരണകൂടങ്ങളുടെയും സര്‍വ്വ കുതന്ത്രങ്ങളും അതിജീവിച്ച ക്യൂബ.
ക്യൂബയെ വിട്ടുകളഞ്ഞുള്ള ഒരു അമേരിക്കന്‍ കമ്യൂണിസവും പൂര്‍ണ്ണമാകില്ല.
March 18, 2009 at 9:35 PM
ജിവി/JiVi said...
ലോകമെങ്ങും ഇടതുപക്ഷരാഷ്റ്റ്രീയം ശക്തിപ്പെടട്ടെ. ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ ഒന്നു പറഞ്ഞുപോയി എന്നുമാത്രം. വിശദാംശങ്ങള്‍ക്ക് നന്ദി.
March 18, 2009 at 10:30 PM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
കാളിദാസൻ,
ക്യൂബയെ വിട്ടുകളഞ്ഞതല്ല.ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന 30 രാജ്യങ്ങളിൽ ക്യൂബയിൽ 1959 മുതൽ കമ്മ്യൂണിസ്റ്റ് ഭരണമാണ്.ഇവിടെ പരാമർശിച്ച 11 രാജ്യങ്ങളിൽ ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉണ്ടായ ഭരണ മാറ്റങ്ങളാണ്.അതും തെരഞ്ഞെടുപ്പുകളിൽക്കൂടി തന്നെ.അതുകൊണ്ട് അവയെ പ്രത്യേകം പരാമർശിച്ചു എന്നേയുള്ളൂ.
താങ്കൾ പറഞ്ഞപോലെ കാസ്ട്രോയേയും,ചെ ഗുവേരയേയും മറക്കാനാവുമോ? നന്ദി !
March 18, 2009 at 11:39 PM
abhilash attelil said...
ഹായ് സുനില്‍,
നന്നായിട്ടുണ്ട്.ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കാ ബിഷപ്പുമാരും,പുരോഹിതരും,കന്യാസ്ത്രീകളും വ്യാപകമായി ഇടതുപക്ഷ ജയത്തിനായി പ്രവര്‍ത്തിക്കുന്നത് ഇവിടെ കേരളത്തിലെ ഇടയന്മ്മാര്‍ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു.
March 19, 2009 at 6:49 PM
മരത്തലയന്‍ said...
നല്ല കുറിപ്പ്..അഭിനന്ദനങ്ങൾ
ഒരു സംശയം..ഈ എൽ സാൽവഡോർ എവിടെയാ?
ലാറ്റിൻ അമേരിക്ക? മദ്ധ്യ അമേരിക്ക അതോ വടക്കൻ അമേരിക്കയോ?
March 19, 2009 at 9:58 PM
പാവപ്പെട്ടവൻ said...
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
March 20, 2009 at 5:34 AM
Unknown said...
മനസിന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത തന്നെ. നന്ദി.....
March 20, 2009 at 11:31 AM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ച
മാണിക്യം,
ചങ്കരൻ
Malayalam Songs
മൂർത്തി
ഉല്ലാസ്,
ദീപക് രാജ്
കാളിദാസൻ
ജിവി
അഭിലാഷ്
പാവപ്പെട്ടവൻ,
മരത്തലയൻ,
അജിത്ത്
നന്ദി....
അഭിപ്രായം എഴുതാതെ പോയവർക്കും നന്ദി
മരത്തയലൻ--വടക്കേ അമേരിയ്ക്കാ, തെക്കേ അമേരിയ്ക്കാ എന്നീ ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന 30 രാജ്യങ്ങളെയാണു ലാറ്റിൻ അമേരിയ്ക്കാ എന്ന് വിശേഷിപ്പിയ്ക്കുന്നത്.ഇംഗ്ലീഷ് അല്ലാതെ , ലാറ്റിൻ ഭാഷയിൽ നിന്നു ഉത്ഭവിച്ചിട്ടുള്ള ഭാഷകളായ പോർട്ടുഗീസ്, സ്പാനീഷ്, ഫ്രഞ്ച്, പിന്നെ ഇവയുടെ ഉപ ഭാഷകൾ എന്നിവ സംസാരിയ്ക്കുന്ന പ്രദേശങ്ങളാണിവ.തെക്കേ അമേരിയ്ക്കയിലെ ഒട്ടു മിക്ക രാജ്യങ്ങളും ലാറ്റിൻ അമേരിയ്ക്കൻ വിഭാഗത്തിൽ പെടുമ്പോൾ , വടക്കേ അമേരിയ്ക്കയിൽ മെക്സിക്കോ മുതൽ തെക്കോട്ടുള്ള ചില രാജ്യങ്ങളും ഈ വിഭാഗത്തിൽ പെടുന്നു.മറ്റൊരു പ്രത്യേകത അമേരിയ്ക്കയിലെ ഇംഗ്ലീഷ് ഭൂരിപക്ഷ പ്രദേശങ്ങളിൽ ‘പ്രോട്ടസ്റ്റന്റ് “ വിഭാഗക്കാർ കൂടുതലുള്ളപ്പോൾ, ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിലെ ഭൂരിപക്ഷവും “റോമൻ കാത്തലിക്” വിഭാഗം ആണ്.ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ റോമൻ കാത്തലിക് ഉള്ള രാജ്യമാണു ബ്രസീൽ.
എൽസാൽവദോർ , വടക്കേ അമേരിയ്ക്കയിൽ പെടുന്ന ഒരു ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണ്.
March 20, 2009 at 12:34 PM
അനില്‍@ബ്ലോഗ് // anil said...
സുനിലെ,
നേരത്തെ വരണം എന്ന് കരുതിയെങ്കിലും ഇപ്പോഴാ ഒത്തത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ലോകത്തിനാകമാനം മാര്‍ഗ്ഗ ദര്‍ശികളാവുകയാണ്. യൂറോപ്പിലേക്കും അനുരണങ്ങള്‍ കാണാം എന്ന് തോന്നുന്നു.
ബ്ലോഗ്ഗ് എന്ന മാദ്ധ്യമം ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രയോജനപ്പെടും എന്ന് സംശയമാണ്. ഇത് എത്തിപ്പെടുന്നത് ഒരു ചെറുവിഭാഗമായ, കമ്പ്യൂട്ടര്‍ ബാന്ധവക്കാരില്‍ മാത്രമാണ്. അവരാകട്ടെ കൃത്യമായ കാഴ്ചപ്പാടുകള്‍ (വ്യക്തമോ അവ്യക്തമോ) കൊണ്ടു നടക്കുന്നവരുമാവും. നിഷ്പക്ഷമതികള്‍ എന്നൊരു വിഭാഗമുണ്ടെങ്കില്‍ അത് നാട്യക്കാര്‍ മാത്രമാവും. ഇന്ത്യ തിളങ്ങുന്നു എന്ന് ഘോഷിച്ച് മീഡിയാ പ്രചരണം നടത്തിയ എന്‍.ഡി.എ ക്ക് സംഭവിച്ചത് നമ്മുടെ മുമ്പില്‍ ഉണ്ടല്ലോ. പാടത്തും പറമ്പിലുമുള്ളവനാണ് കൂടുതല്‍ , അവനാണ് നിര്‍ണ്ണായക ശക്തി.
March 20, 2009 at 8:12 PM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
അനിൽ,
താങ്കൾ പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിയ്ക്കുന്നു.എൽസാവദോർ പോലെയുള്ള ഒരു മൂന്നാം ലോക രാജ്യത്ത് ബ്ലോഗുകൾ ചെലുത്തിയ സ്വാധീനം ഒന്നു പരാമർശിയ്ക്കുക മാത്രമെ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.നമ്മുടെ സാമൂഹികാന്തരീക്ഷവും, ജന സംഖ്യയുമൊന്നുമല്ല അവിടെയുള്ളത്.വളർന്നു വരുന്ന ഒരു മാധ്യമം എന്ന നിലയിൽ നമുക്കു എങ്ങനെ ബ്ലോഗിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം..അത്രേയുള്ളൂ.
March 20, 2009 at 10:47 PM
t.k. formerly known as thomman said...
സുനില്‍,
വെനീസ്വലയിലെ യൂഗോ ഷാവെസിനെയും ബ്രസീലിലെ ലൂയിസ് ഡ സില്‍വയെയും ഒരേ തോഴുത്തില്‍ക്കെട്ടി ഇടതുപക്ഷക്കാരെന്നു പറഞ്ഞ് ഘോഷിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഓയില്‍ പണത്തിന്റെ പുളപ്പില്‍, ലാറ്റിനമേരിക്കയില്‍ മുഴുവന്‍ കമ്യൂണിസം കയറ്റുമതി ചെയ്ത് കാസ്ട്രോയുടെ പിന്‍ഗാമി സ്ഥാനം വിലക്കു വാങ്ങാന്‍ നോക്കുന്ന; സ്വന്തം രാജ്യത്തെ ജനാധിപത്യക്രമങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് ഏകാധിപതിയാകാന്‍ നോക്കുന്ന ഒരാളാണ് ഷാവെസ്. ഇടതുപക്ഷാഭിമുഖ്യമുള്ള തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ് ഡ സില്‍വ. അവരെല്ലാം ഒരേ ഗണത്തില്‍ പെട്ടവരാണെന്ന് പറയുന്നത് തികഞ്ഞ രാഷ്ട്രീയാജ്ഞതയോ യാഥാര്‍ഥ്യത്തെ വളച്ചൊടിക്കലോ ആണ്.
ഡ സില്‍വയുടെ കാറ്റഗറിയില്‍ പെട്ടയാളാണ് മൌറീസിയോ ഫ്യൂണെസ്. ജയിച്ച ഉടനെ അദ്ദേഹം അമേരിക്കയുമായി സഹകരിച്ച് പ്രവ്രൃത്തിക്കുമെന്ന് പ്രഖ്യാപിച്ചതും; പ്രചരണത്തിലുടനീളം സ്വന്തം പാര്‍ട്ടിക്കാര്‍ സാധാരണ ധരിക്കാറുള്ള ചുവപ്പിന് പകരം മനപ്പൂര്‍വ്വം വെള്ള ഗ്വായാബെറാ ഷര്‍ട്ട് ധരിച്ചതുമൊന്നും സുനില്‍ പറയാതിരുന്നതെന്താണ്?
ജനാധിപത്യം അത് പ്രയോഗത്തിലിരിക്കുന്നയിടങ്ങളില്‍ പലനിറത്തിലും രൂപത്തിലും കാണും. അമേരിക്കയില്‍ തന്നെ ഒബാമയുടെ ജനാധിപത്യമല്ലല്ലോ ബുഷിന്റേത്. പക്ഷേ,ഇതിനെയെല്ലാം ബന്ധിപ്പിക്കുന്ന ഏകഘടകം ജനങ്ങള്‍ക്ക് അവരുടെ അവസരം വരുമ്പോള്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നുള്ളതാണ്. അതാണ് എല്‍ സാല്‍വഡോറില്‍ സംഭവിച്ചത്. അല്ലാതെ കമ്യൂണിസ്റ്റ് മുന്നേറ്റമൊന്നുമല്ല. യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥികള്‍ കടുത്ത കമ്യൂണിസ്റ്റ് അനുഭാവികള്‍ ആയിരുന്നതുകൊണ്ടാണ്, പണ്ട് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് ആയിരുന്ന, FMLN പാര്‍ട്ടിക്ക് ഇതുവരെ വലതുപക്ഷക്കാരെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്നത്; അല്ലാതെ അമേരിക്ക ഇടപെട്ടിട്ടല്ല. 1992-ല്‍ അവസാനിച്ച അഭ്യന്തരയുദ്ധത്തിന്റെ സമയത്തുമാത്രമാണ് അമേരിക്ക വലതുപക്ഷ സര്‍ക്കാറിനെ സഹായിച്ചിരുന്നത്; ക്യൂബയും USSR-ഉം ഇടതുപക്ഷ ഗറില്ലകള്‍ക്ക് കൊടുത്തിരുന്ന സഹായത്തെ നിര്‍വീര്യമാക്കാന്‍. ഇന്റര്‍നെറ്റിലൊക്കെ വാര്‍ത്തകള്‍ വിവരങ്ങള്‍ കൃത്യമായി ഉള്ളപ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചെഴുതുന്നത് പോസ്റ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനേ ഉപകരിക്കൂ.
കമ്യൂണിസ്റ്റ്/ഉട്ടോപ്യന്‍ അജണ്ഡകളും ചിഹ്നങ്ങളും പെട്ടിയിലാക്കി, ജനാധിപത്യരാഷ്ട്രീയത്തിന്റെ മൂഖ്യധാരയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയും അത് സാധാരണക്കാരന് കൊടുത്തേക്കാവുന്ന സാധ്യതകളുമാണ് എല്‍ സാല്‍വഡോറിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. അത്തരം അവസരങ്ങള്‍ ഷാവേസിനെപ്പോലെയുള്ളവരുടെ സ്വാധീനത്തില്‍, പണ്ട് ചിലെയില്‍ അലന്‍ഡെ ചെയ്തതുപോലെ, പുതിയ ഭരണാധികാരികള്‍ നഷ്ടപ്പെടുത്താതിരുന്നാല്‍ മതി.
March 26, 2009 at 11:23 AM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
ഹലോ ടി.കെ സാറേ,
ഞാൻ എന്റെ ബ്ലോഗിൽ എഴുതുന്ന കാര്യങ്ങൾ കഴിയുന്നിടത്തോളം വസ്തുതകളെ ആധാരമാക്കി തന്നെയാണ്.ഈ പോസ്റ്റ് തന്നെ ഏതാണ്ട് ആറോളം വെബ് സൈറ്റുകളും, ഇവീടെ ഇറങ്ങുന്ന 2-3 പത്രങ്ങളും പിന്നെ എന്റെ കൈയിലുള്ള ചില പുസ്തകങ്ങളും നോക്കിയ ശേഷം മാത്രമാണു എഴുത്തിയത്.ഇതിൽ എന്താണു വസ്തുതാപരമായി തെറ്റെന്നു വ്യക്തമായി ചൂണ്ടിക്കാണിച്ചാൽ തിരുത്താം.
ആദ്യമായി, ഈ പോസ്റ്റിനു ഞാൻ ഇട്ട തലക്കെട്ടു തന്നെ ശ്രദ്ധിയ്ക്കുക.’ഇടതു പക്ഷ മുന്നേറ്റം “ എന്നോ “കമ്മ്യൂണിസ്റ്റ് കൊടുങ്കാറ്റ്” എന്നോ ഒന്നും ഞാൻ എഴുതിയില്ല.”“ഇടതു പക്ഷ കുളിർ തെന്നൽ” എന്നതു ആലോചിച്ചു തന്നെ ഇട്ട പേരാണ്.കാരണം ഇതൊരു മാറ്റത്തിന്റെ ചെറിയ തുടക്കം മാത്രമാണ്.ലാറ്റിൻ അമേരിയ്ക്കയിലെ പത്തു പതിനൊന്നു രാജ്യങ്ങളിൽ ഇക്കഴിഞ്ഞ നാലഞ്ചു വർഷങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം കമ്മ്യുണിസ്റ്റ് പാർട്ടി നയിയ്ക്കുന്നവയാണെന്ന ധാരണയൊന്നും എനിയ്ക്കില്ല.എന്നാൽ അതേ സമയം ഇവയ്കെല്ലാം പൊതുവായ ഒരു ഇടതു പക്ഷ സ്വഭാവം ഉണ്ട് താനും.അതു സാമ്രാജ്യത്ത്വ വിരുദ്ധതയിൽ ഉറച്ചു നിൽക്കുന്നതും മുതലാളിത്ത വിരുദ്ധവുമാണെന്ന കാര്യം അനുഭവങ്ങളിൽ നിന്നു തന്നെ എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.ഓരോ രാജ്യങ്ങളിലും അധികാരത്തിൽ വന്ന സർക്കാരുകൾ എല്ലാം ഒരു പോലെ ആണെന്നൊന്നും ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞിട്ടുമില്ല.അതാതു രാജ്യങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിയ്ക്കുക എന്നതായിരുന്നല്ലോ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പിരിച്ചു വിടാൻ തന്നെ കാരണം.ഇതൊക്കെ താങ്കളെപ്പോലെ വായന ശീലമുള്ള ഒരാൾക്ക് അറിയാവുന്ന കാര്യമാണെന്നാണു എന്റെ ഉറച്ച വിശ്വാസം.ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിൽ നിന്നടിച്ച ഈ കുളിർക്കാറ്റിന്റെ അനന്തരഫലമാണു യു.എസിൽ പോലും ഒബാമയെപ്പോലെ ഒരാളുടെ വിജയത്തിനു അടിത്തറപാകിയത് എന്നു പറഞ്ഞാൽ നിഷേധിയ്ക്കാനാവുമോ?
ഹ്യൂഗോ ഷാവേസ് , താങ്കളെപ്പോലെയുള്ളവർക്ക് ഏകാധിപതി ആയേക്കാം.എന്നാൽ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നവരുടെ നേതൃനിരയിലാണു അദ്ദേഹത്തെ പോലെയുള്ളവരുടെ സ്ഥാനം.ഇറാക്ക് ആക്രമണത്തിൽ കലാശിച്ച “പെട്രോ ഡോളർ സ്കാം” അമേരിയ്ക്കൻ സാമ്രാജ്യത്വത്തിന്റെ നടുവൊടിച്ചത് എങ്ങനെയായിരുന്നു എന്ന് ഇവിടെ വായിച്ചു മനസ്സിലാക്കുക.
എൽസാലവദോറിലെ തെരഞ്ഞെടുപ്പിൽ ഒന്നും അമേരിയ്ക്ക ഇടപെട്ടിട്ടേ ഇല്ല എന്നു ബുഷിന്റെ അടുത്ത ആളിനെപ്പോലെ പറഞ്ഞു കളയല്ലേ.ഇവിടെഒന്നു നോക്കൂ 2004 ൽ എന്തായിരുന്നു സംഭവിച്ചത് എന്ന് താങ്കൾ തന്നെ വായിച്ചു മനസ്സിലാക്കൂ.അമേരിയ്ക്കൻ ഇടപെടലിനു എൽസാൽവദോറിൽ ഉള്ള പ്രധാന്യം എന്റെ പോസ്റ്റ് വായിച്ചാൽ തന്നെ മനസ്സിലാവും.കാരണം അമേരിയ്ക്കയിൽ ജീവിയ്ക്കുന്ന പ്രവാസികളിൽ നിന്നൊഴുകുന്ന ഏതാണു 400 കോടി ഡോളർ ,അതു എൽസാൽവദോറിന്റെ ജി.ഡി.പി യുടെ 17% ശതമാനം വരും, ആണു അന്നാട്ടിലെ സാമ്പത്തിക സംവിധാനത്തെ പിടിച്ചു നിർത്തുന്നത്.അതുകൊണ്ടു തന്നെ അവർക്ക് യു.എസിനോടു സാമ്പത്തിക ആശ്രിതത്വം ഏറെയുണ്ട്.അതു മുതലെടുക്കാനാണു ബുഷ് ഭരണകൂടം ശ്രമിച്ചിരുന്നത്.
എന്നാൽ ഒബാമ വന്ന ശേഷം,വിദേശ നയം വ്യക്തമാക്കി നടത്തിയ പ്രസംഗവും, അതിനു ശേഷം എൽസാൽവദോറിലെ തെരഞ്ഞെടുപ്പിൽ ഇടപെടില്ല എന്ന പ്രസ്താവനയും ഇത്തരമൊരു ഇടതു പക്ഷ മുന്നേറ്റത്തിനു ഏറെ സഹായിച്ചു.ജനങ്ങൾക്കു ഭീതി കൂടാതെ സ്വന്തം തീരുമാനത്തിൽ എത്താൻ കഴിഞ്ഞു.
ഇതൊക്കെയാണു സത്യമാണെന്നിരിയ്ക്കെ താങ്കൾ പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് എനിയ്ക്കു പറയേണ്ടി വന്നിരിയ്ക്കുന്നു.കൂടുതൽ വായനയിലൂടെ താങ്കൾ അതു പരിഹരിയ്ക്കുമെന്ന് കരുതുന്നു.
ഇതു കൂടി വായിയ്ക്കാൻ സമയം കണ്ടെത്തുമോ?
March 27, 2009 at 2:35 PM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
2004 ലെ എൽസാൽവദോർ തെരഞ്ഞെടുപ്പിലെ അമേരിയ്ക്കൻ നിലപാടു ഇവിടെ വായിയ്ക്കുക...മുകളിലത്തെ കമന്റിൽ ലിങ്ക് വന്നില്ല.
March 27, 2009 at 2:45 PM
Sapna Anu B.George said...
എന്റെ കൃഷ്ണാ....ഇത്രമാത്രം മെനക്കട്ടു മനസ്സിലാക്കി,എഴുതിഫലിപ്പിക്കാന്‍ പോന്ന സംസ്കാരവും മറ്റൂം അമേരിക്കക്കുണ്ടോ!!! ഇത്രമാത്രം,അപഗ്രഥന,വിശകലന പാഠവം നമ്മുടെ നാട്ടിലെ പ്രശനങ്ങള്‍ക്കായുപയോഗിക്കൂ!!
March 30, 2009 at 8:39 AM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
സപ്നാ,
ഇതു അമേരിയ്ക്കയുടെ സംസ്കാരം വിശകലനം ചെയ്യുന്ന ഒരു പോസ്റ്റ് അല്ല.രാഷ്ട്രീയ -ഭരണ രംഗങ്ങളിൽ ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനമാണ്.നമ്മുടെ കേരളത്തിനോട് പല തരത്തിലും സാമ്യമുള്ള എൽസാല്വദോറിലെ ആ മാറ്റങ്ങൾ ബൂലോകവുമായി പങ്കു വയ്ക്കുകയാണു ഇവിടെ ചെയ്തത്.
ഇടതു പക്ഷ്ത്തെ തോൽപ്പിയ്ക്കാൻ ഇടയലേഖനങ്ങൾ ഇറങ്ങുന്ന നമ്മുടെ നാട്ടിൽ അൻപത് ശതമാനത്തിലേറെ റോമൻ കാത്തലിക് വിഭാഗങ്ങൾ ഉള്ള ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിൽ ഇടതു പക്ഷം നേടുന്ന വിജയം ഇവിടേയും പ്രസക്തമാണ്.അവിടെ സഭ വിമോചന പോരാട്ടങ്ങളിൽ ഇടതു പക്ഷത്തോടൊപ്പമാണെങ്കിൽ ഇവിടെ ചില സ്ഥാപിത താൽപര്യക്കാരോടൊപ്പമാണ്.
March 30, 2009 at 12:44 PM
t.k. formerly known as thomman said...
സുനില്‍,
അപ്പോള്‍ ഈ ഇടതുപക്ഷ കുളിര്‍തെന്നല്‍ ഒരു തുടക്കം മാത്രമാണെങ്ങില്‍ അതിന്റെ അവസാനം എന്തായിരിക്കുമെന്നാണ് താങ്കളുടെ നിഗമനം? ഒബാമയ്ക്ക് മനംമാറ്റം ഉണ്ടാവുമെന്ന് നമുക്ക് കരുതാം; റിപ്പബ്ലിക്കന്മാര്‍ പണ്ടുമുതല്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റ് എന്നാണ് വിളിക്കുന്നത്. കാനഡയില്‍ എന്താണ് പുരോഗതി?
യൂഗോ ഷാവസിനെപ്പോലെയൊരു കോമാളിയെ (മിക്കവാറും മറ്റെല്ലാ ഏകാധിപതികളെയും പോലെ) നേതാവായി അംഗീകരിക്കുന്ന വൈചിത്ര്യങ്ങള്‍ നമ്മുടെ കേരളത്തില്‍ മാത്രമേ കാണൂ.
March 30, 2009 at 2:04 PM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
ടി.കെ മാഷേ,
ധൃതി കൂട്ടാതെ ...ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്തിട്ട് ഭാവിയിലേയ്ക് പോകാം.മനുഷ്യ സമൂഹത്തിന്റെ ചരിത്രം എന്നത് എപ്പോളും പുരോഗതിയിലേയ്ക്കു മാത്രമേ അത്യന്തികമായി സഞ്ചരിച്ചിട്ടുള്ളൂ..പുരോഗതി എന്ന് പറയുമ്പോൾ ഞാൻ ഉദ്ദേശിയ്ക്കുന്നത് സാമൂഹിക മായ പുരോഗതിയാണ്.അങ്ങനെയാണല്ലൊ നായാടി പ്രാകൃത കമ്മ്യൂണിസത്തിൽ നിന്ന് ഇതു വരെ മനുഷ്യൻ വികസിച്ചത്.അടിമത്ത വ്യവസ്ഥയേക്കാൾ മികച്ചതായിരുന്നു ഫ്യൂഡലിസം.മുതലാളിത്തം അതിലും മെച്ചമായി.അപ്പോൾ ഇനിയങ്ങോട്ട് ഇപ്പോളുള്ള മുതലാളിത്ത വ്യവസ്ഥയേക്കാൾ മികച്ച ഒരു ലോക ക്രമം ആകും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു.താൽക്കാലികമായ തിരിച്ചടികൾ മൊത്തത്തിലുള്ള മുന്നേറ്റങ്ങളെ പ്രതികൂലമായി ബാധിയ്ക്കില്ല.അങ്ങനെ അല്ല എന്ന് വിശ്വസിയ്ക്കാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുമുണ്ട്.
ക്യാനഡയെക്കുറിച്ച് പഠിച്ചില്ല.പഠിയ്ക്കാത്ത കാര്യം എങ്ങനെ പറയാൻ?
എന്റേ നേരത്തേയുള്ള കമന്റിൽ പറഞ്ഞ പോലെ ഹ്യൂഗോ ഷാവേസ് കോമാളി ആണോ എന്നതൊക്കെ വീക്ഷണത്തിന്റെ പ്രശ്നമാണ്.ഞാൻ ആദ്യം സൂചിപ്പിച്ച പെട്രോ ഡോള്ളർ സ്കാമിൽ അമേരിയ്ക്കയ്ക് ആദ്യ അടി കൊടുത്തത് ഷാവേസ് ആയിരുന്നു.അദ്ദേഹത്തിന്റെ ഇതു വരെ ഉള്ള എല്ലാ നിലപാടുകളും സാമ്രാജ്യത്ത്വ - മുതലാളിത്ത വിരുദ്ധം തന്നെയാണ്.അങ്ങനെ അല്ലാത്ത ഒന്ന് ചൂണ്ടിക്കാണിയ്ക്കുക.
ലല്ലുപ്രസാദിനെ ചിലർ കോമാളിയായി കാണുന്നു.ചിലർ അദ്ദേഹത്തെ മാനേജ് മെന്റ് സ്കൂളിൽ ക്ലാസ് എടുക്കാൻ കൊണ്ടു പോകുന്നു.ഇതാണു വീക്ഷണത്തിലെ വ്യത്യാസം.
March 30, 2009 at 2:23 PM
t.k. formerly known as thomman said...
സുനില്‍,
കമ്യൂണിസത്തെക്കുറിച്ചുള്ള അധികവായനക്കുമുമ്പ് ഈ പോസ്റ്റില്‍ അതിനെക്കുറീച്ച് പറയുന്ന അപാകതകളെക്കുറിച്ച് ഒന്നാലോചിക്കുന്നത് നല്ലതാണ്.
March 31, 2009 at 10:09 AM
Post a Comment
Newer Post Older Post Home
Subscribe to: Post Comments (Atom)
എന്നെക്കുറിച്ച്....!
സുനിൽ കൃഷ്ണൻ(Sunil Krishnan)
സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള മനോഹരമായ ഒരു ഗ്രാമം.1991 ആഗസ്റ്റ് 23 മുതൽ കേരളത്തിനു വെളിയിൽ.ഇപ്പോൾ ചെന്നൈയിൽ. എന്നെ ആകർഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാൻ ഇഷ്ടപ്പെട്ട വ്യക്തികൾ, എന്റെ ഓർമ്മകൾ, ചിന്തകൾ,കഥകൾ,യാത്രകൾ, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ...അങ്ങനെ അങ്ങനെ എന്റെ മനസ്സിൽ പൊട്ടിവിടരുന്ന അടുക്കും ചിട്ടയുമില്ലാത്ത കാര്യങ്ങളെ ഒന്നു ഒതുക്കി ക്രമപ്പെടുത്തി വയ്ക്കുക എന്നതു മാത്രമേ ഈ ബ്ലോഗ് കൊണ്ട് ലക്ഷ്യമുള്ളൂ..ചുരുക്കി പറഞ്ഞാൽ ആർക്കും വായിയ്ക്കാവുന്ന എന്റെ ഡയറിക്കുറിപ്പുകൾ...! എനിക്ക് കത്തെഴുതാനുള്ള വിലാസം:email@example.com
|
https://kaanaamarayathu.blogspot.com/2009/03/blog-post.html?showComment=1238144700000
|
2024-02-24T20:05:25Z
|
<urn:uuid:02365dea-337f-4617-a977-784103d00c04>
|
[
"footer",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.98
| 0.91
| 0.94
| 116
| 50,717
|
tlsh:T1C3BBB933AD6C41E2656EC0CD44B60ADF437CB5A6204A42F85B086593562B02ED8CB91559615BA035CD3B0FD1022A7F8E6FA7ADAFCF9180EF66CF5C6DF2728D5EFBE0C99031
|
ഉമൈര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ പത്തുവയസ്സിലധികം പ്രായമുണ്ടായിരുന്നില്ല. സത്യ വിശ്വാസവും ഇസ്‌ലാമിക ദര്‍ശങ്ങളും ആ ബാലനില്‍ വേരൂന്നി. കുട്ടിക്കാലം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെതുമായിരുന്നെങ്കിലും പിതാവിന്റെ മരണശേഷം ഉമ്മയുടെ രണ്ടാം വിവാഹത്തി ലൂടെ അതിനെല്ലാം അറുതിയായി. ഔസ് ഗോത്രത്തിലെ പണക്കാരനായ ജുലൈസുബ്‌നു സുവൈദായിരുന്നു അവരെ പുനര്‍വിവാഹം ചെയ്തത്. ജുലൈസ് തന്റെ മകനെപ്പോലെയും ഉമൈര്‍ തന്റെ പിതാവിനെപ്പോലെയും പരസ്പരം സ്‌നേഹിച്ചു. ശാന്തവും സുഖകരവുമായിരുന്നു ഉമൈറുബ്‌നുസഅ്ദിന്റെ ജീവിതം.
പക്ഷേ, ഹിജ്‌റ ഒമ്പതാം വര്‍ഷം റോമാക്കാരുമായി തബൂക്കില്‍ ഏറ്റുമുട്ടാനുള്ള തീരുമാനം നബി പ്രഖ്യാപിക്കുന്നു. പ്രബലരായ ശത്രുക്കളും ദുര്‍ഘടമായ യാത്രയും കഷ്ടപ്പാടുകളും മുന്നില്‍. ലക്ഷ്യസ്ഥാനം മുന്‍കൂട്ടി അറിയിക്കാന്‍ ഇതു പ്രവാചകനെ പ്രേരിപ്പിച്ചു. ഉഷ്ണകാലം, കായ്കനികളുടെ വിളവെടുപ്പ് കാലം തുടങ്ങിയ സാഹചര്യങ്ങളാല്‍ വന്നുചേര്‍ന്ന മാന്ദ്യം എല്ലായിടത്തും അനുഭവപ്പെട്ടു. അതോടൊപ്പം ഒരു വിഭാഗം കപട വിശ്വാസികള്‍ മുസ്‌ലിംകളുടെ ആത്മവീര്യം കെടുത്തുന്ന പ്രചാരണങ്ങളിലേര്‍പ്പെടുകയും നബിയെ വിമര്‍ശിക്കുകയും ചെയ്തു.
മുസ്‌ലിംകള്‍ ആത്മവീര്യത്തോടെ യുദ്ധസന്നാഹങ്ങളൊരുക്കി. ഇത് ഉമൈറുബ്‌നു സഅ്ദിനെ വല്ലാതെ ഉത്സാഹഭരിതനാക്കി. സ്ത്രീകള്‍ ആഭരണങ്ങള്‍ നല്കുന്നു, ഉസ്മാനുബ്‌നു അഫ്ഫാന്‍ ആയിരം സ്വര്‍ണനാണയങ്ങളുള്ള കിഴി നല്‍കുന്നു, അബ്ദുറഹ്മാനുബ്‌നു ഔഫ് സ്വര്‍ണ്ണക്കിഴികള്‍ ചുമലിലേറ്റി പ്രവാചകന്റെ മുന്നില്‍ ചൊരിയുന്നു. ഒരാള്‍ തന്റെ ശയ്യ വിറ്റുകിട്ടുന്ന പണം യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്നറിയിക്കുന്നു.
വികാരനിര്‍ഭരമായ ഈ അവസ്ഥയില്‍ തന്റെ വളര്‍ത്തുപിതാവായ ജുലൈസിന്റെ അലംഭാവനയം ഉമൈറിനെ ആശയക്കുഴപ്പത്തിലാക്കി. പ്രവാചകനാണെന്ന മുഹമ്മദിന്റെ വാദം ശരിയാണെങ്കില്‍ നമ്മളൊക്കെ കഴുതകളേക്കാള്‍ മോശക്കാരാണ് എന്ന സംസാരം കൂടിയായപ്പോള്‍ ഉമൈര്‍ തന്റെ നീരസം ജുലൈസിനെ തുറന്നറിയിച്ചു. ഇസ്‌ലാമില്‍ നിന്ന് പ്രകടമായി പുറത്തുപോകുന്ന ഈ വാക്ക് പ്രവാചകന്റെ മുമ്പില്‍ താന്‍ അവതരിപ്പിക്കുമെന്ന് ഉമൈര്‍ പറഞ്ഞു.
ജുലൈസിനെ പള്ളിയിലേക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഉമൈര്‍ കള്ളം പറയുകയാണെന്ന വാദമാണ് നബിക്ക് മുമ്പില്‍ വെച്ചത്. 'അല്ലാഹുവേ, എന്റെ സത്യാവസ്ഥക്ക് ഒരു തെളിവ് നിന്റെ പ്രവാചകന് നീ ഇറക്കിയാലും'' എന്ന് ഉമൈര്‍ പ്രാര്‍ഥിച്ചു.
തര്‍ക്കങ്ങള്‍ക്കിടയില്‍ നബിക്ക് വഹ്‌യിറങ്ങി. ''തങ്ങള്‍ പറഞ്ഞില്ലെന്ന് അവര്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യുന്നു. അവിശ്വാസത്തിന്റെ വാക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം അവിശ്വസിച്ചു. പശ്ചാത്തപിച്ചാല്‍ അവര്‍ക്ക് നല്ലത്. അവര്‍ വൈമുഖ്യം കാണിച്ചാല്‍ അല്ലാഹു അവര്‍ക്ക് നോവുറ്റ ശിക്ഷ കൊടുക്കും(9:74)'' ഈ ഖുര്‍ആന്‍ വചനം ജുലൈസില്‍ ഭയം നിറക്കുകയും ഞാന്‍ പശ്ചാത്തപിക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുകയും പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ കേണപേക്ഷിക്കുകയും ചെയ്തു. ഉമൈര്‍ തന്റെ സത്യാവസ്ഥ വെളിപ്പെട്ടതില്‍ അത്യധികം സന്തോഷിച്ചു.
ജുലൈസും ഉമൈറും തമ്മിലുള്ള ബന്ധം ഗാഢമായി. ''അല്ലാഹു അവന് പ്രതിഫലം നല്‍കട്ടെ, എന്നെ അവിശ്വാസത്തില്‍നിന്ന് രക്ഷിച്ചതും നരകത്തില്‍നിന്ന് മോചിപ്പിച്ചതും അവനാണ്'' എന്ന് ഉമൈറിനെ അനുസ്മരിക്കുമ്പോഴെല്ലാം ജുലൈസ് പറയുമായിരുന്നു.
ദീര്‍ഘമായ ആലോചനക്കൊടുവില്‍ ഖലീഫ ഉമര്‍ ഹിംസിലെ ഗവര്‍ണറായി ഉമൈറുബ്‌നു സഅ്ദിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. സിറിയയുടെ മധ്യഭാഗത്ത് ദമസ്‌കസിന്റെയും അലപ്പോയുടെയും ഇടയിലുള്ള ഒരു പട്ടണമാണ് ഹിംസ്.
ഹിംസിലെ തന്റെ ഗവര്‍ണര്‍ പദവി നീതിയുക്തമായി നിര്‍വ്വഹിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ഭരണത്തിന്റെ ശക്തി ചാട്ടവാറുകൊണ്ട് അടിക്കലോ വാളുകൊണ്ടു വെട്ടലോ അല്ല, നീതികൊണ്ട് വിധിക്കുകയും സത്യത്തെ അംഗീകരിക്കലുമാണ് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മപ്പെടുത്തി. നീണ്ട ഒരു വര്‍ഷം ഈ നയം പിന്‍തുടര്‍ന്ന് അദ്ദേഹം ഭരണം നടത്തി. കേന്ദ്രത്തിലേക്ക് ഇക്കാലയളവില്‍ നികുതിയോ റിപ്പോര്‍ട്ടുകളോ അദ്ദേഹം നല്‍കിയില്ല. ഇത് ഉമറില്‍ സംശയമുണര്‍ത്തി. ഖലീഫ ഗവര്‍ണരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. അദ്ദേഹം കാല്‍നടയായി ഭക്ഷണപ്പൊതിയും വുദു എടുക്കാനുളള തോല്പാത്രവും തോളിലേറ്റിയാണ് മദീനയിലേക്ക് പുറപ്പെട്ടത്.
എന്തൊക്കെയാണ് കൊണ്ടുവന്നതെന്ന ഉമറിന്റെ ചോദ്യത്തിന് ഞാന്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന തളികയും വുദൂഇനും കുടിക്കാനും വെള്ളമെടുക്കുന്ന പാത്രവുമുണ്ട് എന്ന് ഉമൈര്‍ മറുപടി പറഞ്ഞു. ഹിംസില്‍ നിന്ന് പിരിച്ച നികുതി അവരുടെ തന്നെ നല്ല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ഉമൈര്‍ ചെയ്തത്. ഇതുപ്രകാരം കാലാവധി നീട്ടാന്‍ ഉമര്‍(റ) ഉത്തരവിട്ടെങ്കിലും ഉമൈര്‍ ശിഷ്ടകാലം മദീനക്ക് വെളിയിലുള്ള ഒരു ഗ്രാമത്തില്‍ താമ സമാക്കുകയാണ് ഉണ്ടായത്.
ഉമൈറിനെ പരീക്ഷിക്കാന്‍ വേണ്ടി ഹാരിസിലൂടെ ഖലീഫ നടത്തിയ ശ്രമത്തില്‍ ഉമൈറിന്റെ സത്യസന്ധത കൂടുതല്‍ വെളിപ്പെടുകയാണുണ്ടായത്. പാരിതോഷികമായി ഏല്‍പ്പിച്ച പണക്കിഴി വാങ്ങാന്‍ പോലും ഉമൈര്‍ വിസമ്മതിച്ചു. പക്ഷേ, ഹാരിസ് ഈ പണക്കിഴി അവിടെ ഉപേക്ഷിച്ചുപോയി. അത് മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉമൈറും കുടുംബവും ദാനം ചെയ്തു.
താന്‍ നല്‍കിയ ഈ പണക്കിഴിയുടെ വിനിയോഗമറിയാന്‍ ഉമൈറിനെ ഖലീഫ തന്റെ അരികിലേക്ക് വിളിപ്പിച്ചു. 'സ്വത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ദിവസം ഉപയോഗപ്പെടുത്താന്‍ ഞാന്‍ അത് സൂക്ഷിച്ചിട്ടുണ്ട്''എന്ന് ഉമൈര്‍ മറുപടി നല്‍കി. ഇതും ഖലീഫയില്‍ ഉമൈറിനോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ഭക്ഷണപദാര്‍ഥങ്ങളും രണ്ട് തുണിയും ഖലീഫ ഉമൈറിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തതില്‍ തുണി മാത്രമാണ് ഉമൈര്‍ സ്വീകരിച്ചത്. ഭാര്യക്ക് ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല.
ഇഹലോകത്ത് ഭാരമില്ലാത്ത സത്ക്കര്‍മങ്ങളോടുള്ള വന്‍ശേഖരവുമായി അദ്ദേഹം മരണപ്പെട്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഖലീഫ ഉമര്‍ ഇപ്രകാരം പറഞ്ഞു: മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങ ളില്‍ എന്നെ സഹായിക്കാന്‍ ഉമൈറുബ്‌നു സഅ്ദിനെപ്പോലുള്ള ഏതാനും വ്യക്തികളെ കിട്ടിയെ ങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
|
https://www.islamkavadam.com/charithram/swahabikal-pramughar-umair-bin-sa%27d
|
2024-02-24T19:40:41Z
|
<urn:uuid:a27e158b-4019-42a4-9c54-d071adeef3cf>
|
[] |
[] |
mal-Mlym
| 1
| 1
| 0.97
| 13
| 13,769
|
tlsh:T176C33E526F6840F624AAC5CD40B61ADF576C71A5204A02F89B2464C7050742ED4AB92519615BA035DD7B0FD1022A3E8F6F9BDAAFCF9580EF7A8F4CBDF2B34C59FFE0C56432
|
നവോത്ഥാനം ഒരുപക്ഷെ യൂറോപ്യൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വികസന കാലഘട്ടമായിരുന്നു. പ്രാഥമികമായി കലാരംഗത്തെ സ്വാധീനത്തിന് പേരുകേട്ട നവോത്ഥാനം സാഹിത്യം, തത്ത്വചിന്ത, സംഗീതം, ശാസ്ത്രം, സാങ്കേതികത എന്നിവയെപ്പോലും സ്വാധീനിച്ച ഒരു പ്രസ്ഥാനമായി ഉയർന്നുവന്നു. നവോത്ഥാനത്തിന്റെ ആഘാതങ്ങൾ ഇന്നും സമൂഹത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, കലാപരമായും പൊതുസമൂഹത്തിലും ഏറ്റവുമധികം സംസാരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമായ പ്രസ്ഥാനങ്ങളിൽ ഒന്നായി ഇത് നിലനിൽക്കുന്നു.
നവോത്ഥാനത്തിന് ഒരു ആമുഖം
ഇറ്റാലിയൻ നഗരമായ ഫ്ലോറൻസുമായി വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, നവോത്ഥാനം 14-17 നൂറ്റാണ്ടുകൾക്കിടയിലുള്ള കാലഘട്ടത്തെ വിവരിക്കുന്നു. മധ്യകാലഘട്ടത്തെ ആധുനിക ചരിത്രവുമായി ബന്ധിപ്പിക്കുന്ന പാലമെന്ന നിലയിൽ, നവോത്ഥാനം തുടക്കത്തിൽ ഇറ്റലിയിലെ മധ്യകാലഘട്ടത്തിന്റെ അവസാനത്തിൽ ഒരു സാംസ്കാരിക പ്രസ്ഥാനമായി ആരംഭിച്ചു. എന്നിരുന്നാലും, അത് പെട്ടെന്ന് യൂറോപ്പിലുടനീളം വ്യാപിച്ചു. ഇക്കാരണത്താൽ, മറ്റ് മിക്ക യൂറോപ്യൻ രാജ്യങ്ങളും അവരുടെ ശൈലികളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ നവോത്ഥാനത്തിന്റെ സ്വന്തം പതിപ്പ് അനുഭവിച്ചറിഞ്ഞു.
പ്രാഥമികമായി ഒരു പെയിന്റിംഗ്, ശിൽപം, അലങ്കാര കലകൾ എന്ന നിലയിലാണ് നവോത്ഥാനം ഉയർന്നുവന്നത്. അക്കാലത്ത് നടന്ന മറ്റ് പ്രധാന സാംസ്കാരിക സംഭവവികാസങ്ങൾക്കൊപ്പം കലയ്ക്കുള്ളിലെ വ്യതിരിക്തമായ ശൈലി.
വിയന്നയിലെ കുൻസ്തിസ്റ്റോറിഷെൻ മ്യൂസിയത്തിന്റെ ഗ്രാൻഡ് സ്റ്റെയർകേസ് സീലിംഗ്, നവോത്ഥാനത്തിന്റെ അപ്പോത്തിയോസിസ് (1888) ) മിഹാലി നിർമ്മിച്ച ഫ്രെസ്കോഈ രണ്ട് കലാകാരന്മാർക്കും ആളുകളെ ഇത്ര മനോഹരമായി ശിൽപിക്കാനും വരയ്ക്കാനും കഴിയുന്ന ഒരേയൊരു വ്യക്തിയാണെന്ന് തെളിയിച്ചു.
ലിയോനാർഡോ ഡാവിഞ്ചിയുടെ ഒരു ശരീരഘടനാ പഠനം, ചരിത്ര സ്മരണകളിൽ നിന്ന് അദ്ദേഹത്തിന്റെ ജീവിതം, പഠനങ്ങൾ, പ്രവൃത്തികൾ ലിയോനാർഡോ ഡാവിഞ്ചി , 1804; കാർലോ അമോറെറ്റി, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി
ലിയനാർഡോ ഡാവിഞ്ചിയെ ആത്യന്തിക “നവോത്ഥാന മനുഷ്യൻ” ആയി വീക്ഷിച്ചു
ഒരുപക്ഷേ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാകാരനും ബഹുസ്വരതയും ലിയോനാർഡോ ഡാവിഞ്ചിയായിരുന്നു. അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് മൊണാലിസ (1503), അത് എക്കാലത്തെയും പ്രശസ്തമായ ഓയിൽ പെയിന്റിംഗ് ആയി പരക്കെ കണക്കാക്കപ്പെടുന്നു, ഡാവിഞ്ചിയെ "നവോത്ഥാന മനുഷ്യൻ" എന്ന് വിളിക്കുന്നു. ” തന്റെ ജീവിതകാലത്ത്.
ലിയോനാർഡോ ഡാവിഞ്ചിയുടെ സ്വയം ഛായാചിത്രം, സി. 1512; ലിയോനാർഡോ ഡാവിഞ്ചി, വിക്കിമീഡിയ കോമൺസ് വഴി പബ്ലിക് ഡൊമെയ്ൻ
നവോത്ഥാന മനുഷ്യൻ എന്ന തലക്കെട്ട് ഡാവിഞ്ചിക്ക് നൽകപ്പെട്ടു, കാരണം ഡാവിഞ്ചിക്ക് എല്ലാ പുരോഗതിയുടെ മേഖലകളിലും ആകാംക്ഷയുണ്ട്. നവോത്ഥാനത്തിന്റെ. പെയിന്റിംഗ്, ശിൽപം, ഡ്രോയിംഗ്, ആർക്കിടെക്ചർ, ഹ്യൂമൻ അനാട്ടമി, എഞ്ചിനീയറിംഗ്, സയൻസ് എന്നിവ അദ്ദേഹത്തിന്റെ വിശാലമായ താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു. ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രശസ്തി മോണലിസ , ദി ലാസ്റ്റ് സപ്പർ (1498), വിട്രുവിയൻ തുടങ്ങിയ ചില ശ്രദ്ധേയമായ കൃതികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മനുഷ്യൻ (c. 1490), ചരിത്രത്തെ വിപ്ലവകരമായി മാറ്റിയ പല പ്രധാന കണ്ടുപിടുത്തങ്ങളും അദ്ദേഹം സൃഷ്ടിച്ചു.
ഏറ്റവും കൂടുതൽഡാവിഞ്ചിയുടെ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളിൽ ഉൾപ്പെടുന്നു: പാരച്യൂട്ട്, ഡൈവിംഗ് സ്യൂട്ട്, കവചിത ടാങ്ക്, ഫ്ലയിംഗ് മെഷീൻ, മെഷീൻ ഗൺ, റോബോട്ടിക് നൈറ്റ്.
നവോത്ഥാനം നാല് നൂറ്റാണ്ടുകൾ നീണ്ടുനിന്നു.
15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, നിരവധി യുദ്ധങ്ങൾ ഇറ്റാലിയൻ ഉപദ്വീപിനെ വഷളാക്കി, നിരവധി ആക്രമണകാരികൾ പ്രദേശത്തിനായി മത്സരിച്ചു. ഇറ്റാലിയൻ ജില്ലയ്ക്കായി പോരാടിയ സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ നുഴഞ്ഞുകയറ്റക്കാരും ഇതിൽ ഉൾപ്പെടുന്നു, ഇത് പ്രദേശത്തിനുള്ളിൽ വളരെയധികം പ്രക്ഷുബ്ധതയ്ക്കും അസ്ഥിരതയ്ക്കും കാരണമായി. കൊളംബസിന്റെ അമേരിക്കയുടെ കണ്ടുപിടുത്തത്തിന് ശേഷം വ്യാപാര വഴികളും മാറി, ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ ഇടവേളയിലേക്ക് നയിച്ചു, ഇത് സമ്പന്നരായ സ്പോൺസർമാർക്ക് കലകൾക്കായി ചെലവഴിക്കാൻ ലഭ്യമായിരുന്ന ധനകാര്യത്തെ സാരമായി പരിമിതപ്പെടുത്തി.
1527 ആയപ്പോഴേക്കും റോം ആക്രമിക്കപ്പെട്ടു. പിന്നീട് രാജ്യം ഭരിക്കാൻ പോയ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള സ്പാനിഷ് സൈന്യം. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറ്റലിക്ക് ഭീഷണിയായി, ഇക്കാരണത്താൽ, നവോത്ഥാനത്തിന് വേഗം നഷ്ടപ്പെടാൻ തുടങ്ങി.
ഉയർന്ന നവോത്ഥാന കാലഘട്ടം 35-ലധികം വർഷങ്ങൾക്ക് ശേഷം 1527-ഓടെ അവസാനിച്ചു. ജനകീയതയുടെ വർഷങ്ങൾ, നവോത്ഥാനത്തിന്റെ യഥാർത്ഥ സമാപനത്തെ ഒരു ഏകീകൃത ചരിത്ര കാലഘട്ടമായി അടയാളപ്പെടുത്തി.
ഇറ്റാലിയൻ നവോത്ഥാനത്തിന്റെ വിവിധ കാലഘട്ടങ്ങൾ, 1906; ഇന്റർനെറ്റ് ആർക്കൈവ് ബുക്ക് ഇമേജുകൾ, നിയന്ത്രണങ്ങളൊന്നുമില്ല, വിക്കിമീഡിയ കോമൺസ് വഴി
ആവിർഭവിച്ച നവീകരണത്തിന്റെ ഫലമായികത്തോലിക്കാ സഭയുടെ മൂല്യങ്ങളെ തർക്കിച്ച ജർമ്മനി, ഈ സഭകൾ ഇറ്റലിയിൽ ഒരു യഥാർത്ഥ പ്രശ്നം നേരിട്ടു. ഈ ദുരവസ്ഥയ്‌ക്കുള്ള പ്രതികരണമായി, പ്രൊട്ടസ്റ്റന്റ് നവീകരണത്തെത്തുടർന്ന് കലാകാരന്മാരെയും എഴുത്തുകാരെയും സെൻസർ ചെയ്യുന്നതിനായി കത്തോലിക്കാ സഭ പ്രതി-നവീകരണത്തിന് തുടക്കമിട്ടു. കത്തോലിക്കാ സഭ ഇൻക്വിസിഷൻ സ്ഥാപിക്കുകയും അവരുടെ ഉപദേശങ്ങളെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ട എല്ലാ വ്യക്തികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുറ്റവാളികളിൽ ഇറ്റാലിയൻ അക്കാദമിക് വിദഗ്ധരും കലാകാരന്മാരും ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. പല നവോത്ഥാന ചിന്തകരും വളരെ തുറന്നുപറയുമെന്ന് ഭയപ്പെട്ടു, അത് അവരുടെ സർഗ്ഗാത്മകതയെ അടിച്ചമർത്തുന്നതിൽ കലാശിച്ചു. എന്നിരുന്നാലും, അവരുടെ ഭയം സാധുവായിരുന്നു, കാരണം അവരുടെ മത്സരം കത്തോലിക്കാ സഭയുടെ കീഴിൽ മരണശിക്ഷ അർഹിക്കുന്ന ഒരു പ്രവൃത്തിയായി പെട്ടെന്ന് കാണപ്പെട്ടു. ഭൂരിഭാഗം കലാകാരന്മാരും അവരുടെ നവോത്ഥാന ആശയങ്ങളും കലാസൃഷ്ടികളും അവസാനിപ്പിക്കുന്നതിലേക്ക് ഇത് നയിച്ചു.
17-ആം നൂറ്റാണ്ടോടെ, പ്രസ്ഥാനം പൂർണ്ണമായും നശിച്ചു, പകരം ജ്ഞാനോദയത്തിന്റെ യുഗം വന്നു.
"നവോത്ഥാനം" എന്ന പദം ഫ്രഞ്ച് ആയിരുന്നു
രസകരമായ നവോത്ഥാന ചരിത്രം നോക്കുമ്പോൾ, ഈ പ്രസ്ഥാനം പുരാതന പുരാതന കാലത്തെ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പുനരുജ്ജീവനത്തെ ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാണ്. സാരാംശത്തിൽ, നവോത്ഥാന യുഗം മധ്യകാലഘട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും തികച്ചും വ്യത്യസ്തമായ ഒരു ചിന്താരീതിയും കാര്യങ്ങൾ ചെയ്യുകയും ചെയ്തുകൊണ്ട് മുന്നോട്ട് പോയി.
എന്നിരുന്നാലും, "നവോത്ഥാനം എന്താണ് അർത്ഥമാക്കുന്നത്?" എന്ന ചോദ്യം ആശ്ചര്യപ്പെടുമ്പോൾ, പേരു നോക്കിയാൽ മനസ്സിലാകും. നിന്ന് എടുത്തത്ഫ്രഞ്ച് ഭാഷയിൽ, "നവോത്ഥാനം" എന്ന വാക്ക് നേരിട്ട് "പുനർജന്മം" എന്ന് വിവർത്തനം ചെയ്യുന്നു, ഇത് ഏകദേശം 1850-കളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രം കണ്ടു.
ഓക്‌സ്‌ഫോർഡ് ഭാഷകളിൽ നിന്നുള്ള നിർവചനങ്ങൾ
പുരാതന ഗ്രീക്ക്, റോമൻ പാണ്ഡിത്യത്തിന്റെയും മൂല്യങ്ങളുടെയും പുനഃസ്ഥാപനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിച്ചതാണ് പുനർജന്മം. നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കമിട്ടതിന്റെ ബഹുമതി ലഭിച്ചവർ ഈ രണ്ട് സംസ്കാരങ്ങളിൽ നിന്നുള്ള ക്ലാസിക്കൽ മാതൃകകൾ കൃത്യമായി പുനർനിർമ്മിക്കാൻ ശ്രമിച്ചു.
ഇത് പ്രസ്ഥാനത്തിന് ഇതുവരെ ഉപയോഗിച്ചിട്ടുള്ള ഒരേയൊരു സ്വീകാര്യമായ പദമാണെങ്കിലും, ചില പണ്ഡിതന്മാർ പ്രസ്താവിച്ചത് "നവോത്ഥാനം" എന്ന വാക്ക് സംഭവിച്ചതെല്ലാം ഉൾക്കൊള്ളാൻ കഴിയാത്തത്ര അവ്യക്തമായിരുന്നു.
കൂടാതെ, "നവോത്ഥാന വർഷങ്ങൾ" എന്ന പദത്തിന് അറിവും പ്രബുദ്ധവുമല്ലെന്ന് വിശ്വസിക്കപ്പെട്ടു. പ്രസ്ഥാനം. നവോത്ഥാനം യൂറോപ്യൻ ചരിത്രത്തിലെ " Longe Durée " യുടെ ഒരു ഭാഗമായിരുന്നുവെന്ന് പ്രസ്ഥാനത്തെ എതിർക്കുന്ന വീക്ഷണങ്ങളുള്ളവർ പറഞ്ഞു.
നവോത്ഥാനം ഏറ്റവും പ്രധാനപ്പെട്ട കലാപ്രസ്ഥാനമായി കണക്കാക്കപ്പെടുന്നു. സംഭവിക്കുക
നവോത്ഥാനം വിവിധ വിഷയങ്ങളിൽ വിപ്ലവകരമായ പര്യവേക്ഷണങ്ങളുടെ ഒരു കാലഘട്ടമായിരുന്നു. ചില കണ്ടുപിടിത്തങ്ങൾ പ്രസ്ഥാനത്തിന് വളരെയധികം ജനപ്രീതി നേടിക്കൊടുത്തു, കലാകാരന്മാരും മറ്റ് സർഗ്ഗാത്മകരും ഇന്നും സംസാരിക്കപ്പെടുന്ന യഥാർത്ഥ അവിശ്വസനീയമായ സൃഷ്ടികൾ നിർമ്മിക്കാൻ പോകുന്നു. സ്വയം ചോദിക്കുമ്പോൾ, "എന്തുകൊണ്ടാണ് നവോത്ഥാനംപ്രധാനമാണോ?”, ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്.
അക്കാലത്ത് കലയിലും ശാസ്ത്രത്തിലും കൈവരിച്ച മഹത്തായ മുന്നേറ്റങ്ങൾ നിമിത്തം ഈ പ്രസ്ഥാനം എക്കാലത്തെയും സുപ്രധാന കാലഘട്ടങ്ങളിലൊന്നായി മാറി.
ഗണിതശാസ്ത്ര കണക്കുകൂട്ടലുകളും അവയുടെ പ്രശ്‌നങ്ങളും കാണിക്കുന്ന നാല് നവോത്ഥാന ചിത്രീകരണങ്ങൾ; വിക്കിമീഡിയ കോമൺസ് വഴിയുള്ള രചയിതാവിനായുള്ള പേജ്, CC BY 4.0 കാണുക
ഇതിന്റെ വ്യാപനം നവോത്ഥാനവും താരതമ്യേന വേഗത്തിൽ സംഭവിച്ചു, ഇത് പ്രസ്ഥാനത്തിന്റെ പ്രാധാന്യം പ്രകടമാക്കി. വെനീസ്, മിലാൻ, റോം, ബൊലോഗ്ന, ഫെറാറ തുടങ്ങിയ മറ്റ് ഇറ്റാലിയൻ നഗരങ്ങളിലേക്ക് ആദ്യം വ്യാപിച്ച നവോത്ഥാനം 15-ാം നൂറ്റാണ്ട് പ്രത്യക്ഷപ്പെടുമ്പോഴേക്കും വടക്കൻ യൂറോപ്പിലുടനീളം അയൽരാജ്യങ്ങളെ സ്വാധീനിച്ചു. മറ്റ് രാജ്യങ്ങൾ ഇറ്റലിയേക്കാൾ പിന്നീട് നവോത്ഥാനത്തെ അഭിമുഖീകരിക്കുമായിരുന്നെങ്കിലും, ഈ രാജ്യങ്ങളിൽ സംഭവിച്ച ആഘാതങ്ങളും മുന്നേറ്റങ്ങളും ഇപ്പോഴും തകർപ്പൻതായിരുന്നു.
കല, വാസ്തുവിദ്യ, വികസിപ്പിച്ച ശാസ്ത്രം
പ്രധാന കാരണങ്ങളിലൊന്ന് നവോത്ഥാനം ഇറ്റലിയിൽ നിന്നാണ് വികസിച്ചത്, മറ്റേതെങ്കിലും യൂറോപ്യൻ രാജ്യമല്ല, കാരണം ഇറ്റലി അക്കാലത്ത് വളരെ സമ്പന്നമായിരുന്നു. നിരവധി വ്യക്തികൾ മരിച്ച ബ്ലാക്ക് ഡെത്തിന് ശേഷം, സമൂഹത്തിൽ ഒരു വലിയ വിടവ് അവശേഷിച്ചു.
ഇത് അതിജീവിച്ചവർക്ക് താരതമ്യേന കൂടുതൽ സമ്പത്തും കഴിവും ഉള്ളതിനാൽ സാമൂഹിക ഗോവണിയിൽ കയറാൻ തുടങ്ങി, ഇത് ഈ വ്യക്തികളെ കൂടുതൽ ആക്കി. കല, സംഗീതം തുടങ്ങിയ കാര്യങ്ങൾക്കായി അവരുടെ പണം ചെലവഴിക്കാൻ തയ്യാറാണ്.
നവോത്ഥാനകാലത്തെപ്പോലെകല, സാഹിത്യം, സംഗീതം, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എന്നിവയുടെ സൃഷ്ടിയിൽ വ്യക്തികൾക്ക് ധനസഹായം നൽകുന്നതിന് സമ്പന്നരായ പിന്തുണക്കാർ, പ്രസ്ഥാനം അതിവേഗം വളർന്നു. അരിസ്റ്റോട്ടിലിന്റെ സ്വാഭാവിക തത്ത്വചിന്തയുടെ സ്ഥാനത്ത് നവോത്ഥാന കാലഘട്ടം രസതന്ത്രത്തെയും ജീവശാസ്ത്രത്തെയും സ്വീകരിച്ചതിനാൽ ശാസ്ത്രം, പ്രത്യേകിച്ച്, അതിന്റെ പുരോഗതിയുടെ കാര്യത്തിൽ ഭീമാകാരമായ മുന്നേറ്റം നടത്തി. ; വിക്കിമീഡിയ കോമൺസ് വഴി CC BY 4.0 എന്ന രചയിതാവിനായുള്ള പേജ് കാണുക
കല, വാസ്തുവിദ്യ, ശാസ്ത്രം എന്നിവയുടെ വശങ്ങൾ നവോത്ഥാന കാലത്ത് വളരെ അടുത്ത് ബന്ധപ്പെട്ടിരുന്നു, കാരണം അത് ചരിത്രത്തിലെ അപൂർവ സമയമായിരുന്നു. ഈ വ്യത്യസ്‌ത പഠന മേഖലകളെല്ലാം വളരെ എളുപ്പത്തിൽ ഒന്നിച്ചു ചേരാൻ കഴിഞ്ഞു. ലിയോനാർഡോ ഡാവിഞ്ചി ഈ വിഭാഗങ്ങളെല്ലാം ഒന്നിച്ചുവരുന്നതിന്റെ ഉത്തമ ഉദാഹരണമായി നിലവിലുണ്ട്.
അനാട്ടമിയെക്കുറിച്ചുള്ള തന്റെ പഠനം പോലുള്ള വിവിധ ശാസ്ത്ര തത്വങ്ങൾ ധൈര്യപൂർവ്വം തന്റെ കലാസൃഷ്ടികളിൽ ഉൾപ്പെടുത്താൻ അദ്ദേഹം അറിയപ്പെടുന്നു. പൂർണ്ണ കൃത്യതയോടെ വരയ്ക്കുക.
വിർജിൻ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ് ആനി (c. 1503) by Leonardo da Vinci; ലിയോനാർഡോ ഡാവിഞ്ചി, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി
നവോത്ഥാന കലയിൽ കാണുന്ന സ്റ്റാൻഡേർഡ് വിഷയങ്ങൾ കന്യാമറിയത്തിന്റെ മതപരമായ ചിത്രങ്ങളും സഭാപരമായ ആചാരങ്ങളുമാണ്. പള്ളികളിലും കത്തീഡ്രലുകളിലും ഈ ആത്മീയ രംഗങ്ങൾ ചിത്രീകരിക്കാൻ കലാകാരന്മാരെ സാധാരണയായി നിയോഗിച്ചിരുന്നു. ചിത്രരചനയുടെ സാങ്കേതികതയാണ് കലയിൽ സംഭവിച്ച ഒരു പ്രധാന വികസനംമനുഷ്യജീവിതത്തിൽ നിന്ന് കൃത്യമായി.
ബൈസന്റൈൻ ശൈലിയിൽ നിന്ന് വേറിട്ട് മനുഷ്യശരീരങ്ങളെ ഫ്രെസ്കോകളിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു പുതിയ സാങ്കേതികത അവതരിപ്പിച്ച ജിയോട്ടോ ഡി ബോണ്ടോൺ ജനപ്രിയമാക്കി, സംഭാവന നൽകിയ ആദ്യത്തെ മികച്ച കലാകാരനായി അദ്ദേഹം കണക്കാക്കപ്പെടുന്നു. നവോത്ഥാന ചരിത്രത്തിലേക്ക്.
നവോത്ഥാന പ്രതിഭകളിൽ കലാചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാർ ഉൾപ്പെടുന്നു
ദ്രുതഗതിയിലുള്ള വികാസത്തിന്റെ ഒരു കാലഘട്ടമെന്ന നിലയിൽ, നവോത്ഥാനം ഏറ്റവും പ്രശസ്തരും വിപ്ലവകാരികളുമായ ചില കലാകാരന്മാരുടെയും എഴുത്തുകാരുടെയും ആസ്ഥാനമായിരുന്നു. , ശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ. മറ്റുള്ളവയിൽ, നവോത്ഥാന കലാകാരന്മാരുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങൾ ഡൊണാറ്റെല്ലോ (1386 - 1466), സാൻഡ്രോ ബോട്ടിസെല്ലി (1445 - 1510), ലിയോനാർഡോ ഡാവിഞ്ചി (1452 - 1519), മൈക്കലാഞ്ചലോ (1475 - 1564), റാഫേൽ എന്നിവരായിരുന്നു. (1483 – 1520).
തത്ത്വചിന്തകനായ ഡാന്റെ (1265 – 1321), രചയിതാവ് ജെഫ്രി ചോസർ (1343 – 1400), നാടകകൃത്ത് വില്യം ഷേക്സ്പിയർ (1564 – 1616), (15464 – ജ്യോതിശാസ്ത്രജ്ഞൻ 15462) എന്നിവരും നവോത്ഥാനത്തിലെ മറ്റ് പ്രതിഭകളിൽ ഉൾപ്പെടുന്നു. തത്ത്വചിന്തകൻ റെനെ ഡെസ്കാർട്ടസ് (1596 - 1650), കവി ജോൺ മിൽട്ടൺ (1608 - 1674).
ഫ്ലോറന്റൈൻ നവോത്ഥാനത്തിലെ അഞ്ച് പ്രശസ്തർ (c. 1450) പൗലോ ഉസെല്ലോ , ഫീച്ചർ ചെയ്യുന്നു (ഇടത്തുനിന്ന് വലത്തോട്ട്) ജിയോട്ടോ, പൗലോ ഉസെല്ലോ, ഡൊണാറ്റെല്ലോ, അന്റോണിയോ മനെറ്റി, ഫിലിപ്പോ ബ്രൂനെല്ലെസ്ചി; പൗലോ ഉസെല്ലോ, പബ്ലിക് ഡൊമെയ്ൻ, വിക്കിമീഡിയ കോമൺസ് വഴി
ഏറ്റവും പ്രശസ്തമായ പെയിന്റിംഗുകൾ ഇന്നും കാണുന്നു
ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും പ്രശസ്തരായ ഒരുപിടി കലാകാരന്മാർ നവോത്ഥാന കാലഘട്ടത്തിൽ നിന്നുള്ളവരാണ്.അവരുടെ ഇപ്പോഴും ആദരിക്കപ്പെടുന്ന കലാസൃഷ്ടികളും. ലിയോനാർഡോ ഡാവിഞ്ചിയുടെ മോണലിസ (1503), ദി ലാസ്റ്റ് സപ്പർ (1495 - 1498), ഡേവിഡിന്റെ പ്രതിമ (1501 - 1504), <7 എന്നിവ ഇതിൽ ഉൾപ്പെടുന്നു>മൈക്കലാഞ്ചലോയുടെ ആദാമിന്റെ സൃഷ്ടി (c. 1512), അതുപോലെ സാൻഡ്രോ ബോട്ടിസെല്ലിയുടെ ശുക്രന്റെ ജനനം (1485 – 1486).
നവോത്ഥാനം പോലും നടന്നിട്ടില്ലെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്
ഭൂരിപക്ഷം പേരും നവോത്ഥാനത്തെ യൂറോപ്യൻ ചരിത്രത്തിലെ അസാധാരണവും ആകർഷണീയവുമായ ഒരു കാലഘട്ടമായി വീക്ഷിക്കുമ്പോൾ, ആ കാലഘട്ടം യഥാർത്ഥത്തിൽ അല്ലായിരുന്നുവെന്ന് ചില പണ്ഡിതന്മാർ അവകാശപ്പെട്ടു. അത് മധ്യകാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമാണ്. തീയതികൾ പരിശോധിച്ചാൽ, മധ്യകാലവും നവോത്ഥാനവും പരമ്പരാഗത അക്കൗണ്ടുകളേക്കാൾ വളരെയധികം ഓവർലാപ്പ് ചെയ്തു, കാരണം രണ്ട് കാലഘട്ടങ്ങൾക്കിടയിൽ ധാരാളം മധ്യനിര നിലനിന്നിരുന്നു.
കൃത്യമായ സമയവും പൊതുവായ സ്വാധീനവും നവോത്ഥാനം ചിലപ്പോഴൊക്കെ മത്സരിക്കാറുണ്ട്, ആ കാലഘട്ടത്തിലെ സംഭവങ്ങളുടെ ആഘാതത്തെക്കുറിച്ച് വളരെക്കുറച്ച് തർക്കമില്ല. ആത്യന്തികമായി, നവോത്ഥാനം ആളുകൾക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയെ മാറ്റിമറിച്ച സംഭവവികാസങ്ങളിലേക്ക് നയിച്ചു.
മുഴുവൻ നവോത്ഥാന കാലഘട്ടവും യഥാർത്ഥത്തിൽ നിലനിന്നിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ചില തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.
നവോത്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു അലങ്കാര ഡ്രോയിംഗ്; ഇന്റർനെറ്റ് ആർക്കൈവ് ബുക്ക് ഇമേജുകൾ, നിയന്ത്രണങ്ങളൊന്നുമില്ല, വിക്കിമീഡിയ കോമൺസ് വഴി
യൂറോപ്പിലെ ഭൂരിഭാഗം ജനങ്ങളും ഒന്നും ചെയ്തിട്ടില്ലെന്ന് ചില വിമർശകർ ചൂണ്ടിക്കാട്ടുന്നു.നവോത്ഥാന കാലത്ത് അവരുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ അല്ലെങ്കിൽ ബൗദ്ധികവും സാംസ്കാരികവുമായ ഏതെങ്കിലും ഉയർച്ച അനുഭവപ്പെട്ടു. അവരുടെ ജീവിതത്തിൽ ഒന്നും വലിയ സ്വാധീനം ചെലുത്താത്തതിനാൽ, ഈ കാലഘട്ടം അത്ര പ്രധാനമായിരിക്കില്ല എന്ന് ഇത് സൂചിപ്പിക്കുന്നു.
സമൂഹത്തിലെ ഭൂരിഭാഗവും അവരുടെ സാധാരണ ജീവിതം കൃഷിയിടങ്ങളിൽ തുടർന്നു, ശുദ്ധീകരിക്കപ്പെട്ട കലയായി തുടർന്നു. നഗരങ്ങളിൽ നിന്നുള്ള പഠനം അവരിൽ എത്തിയില്ല.
നവോത്ഥാനം എപ്പോൾ അവസാനിച്ചു?” എന്ന ചോദ്യത്തിന് ഉത്തരം നൽകി സിനിക്കുകളുടെ പക്ഷം പിടിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു. ഒരുപക്ഷേ അത് ആദ്യം നിലവിലില്ലാത്തതിനാൽ വളരെ എളുപ്പമായിത്തീരുന്നു. യുദ്ധം, ദാരിദ്ര്യം, മതപരമായ പീഡനങ്ങൾ എന്നിങ്ങനെ പല പ്രതികൂല സാമൂഹിക ഘടകങ്ങളും മധ്യകാലഘട്ടത്തിൽ ബന്ധപ്പെട്ടിരുന്നതിനാൽ, നവോത്ഥാനത്തെക്കാൾ സമൂഹത്തിലെ മിക്കവരും ആ പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരുന്നു.
ലീനിയർ വീക്ഷണം പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായിരുന്നു
നവോത്ഥാന കലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരോഗതികളിലൊന്ന് ലീനിയർ വീക്ഷണത്തിന്റെ ആമുഖമായിരുന്നു. 1415-ൽ ഫ്ലോറന്റൈൻ ആർക്കിടെക്റ്റും എഞ്ചിനീയറുമായ ഫിലിപ്പോ ബ്രൂനെല്ലെഷി വികസിപ്പിച്ചെടുത്ത രേഖീയ വീക്ഷണം കലയിലെ സ്ഥലവും ആഴവും യാഥാർത്ഥ്യമായി ചിത്രീകരിക്കാൻ ഗണിതശാസ്ത്ര തത്വങ്ങൾ ഉപയോഗിച്ചു. പുരാതന റോമൻ അവശിഷ്ടങ്ങൾ പഠിക്കാൻ റോമിലേക്കുള്ള ഒരു യാത്രയിൽ ശിൽപിയായ ഡൊണാറ്റെല്ലോ ബ്രൂനെല്ലെസ്‌ച്ചി അനുഗമിച്ചു, അത് ഇതുവരെ ആരും ഇത്ര വിശദമായി ചെയ്യാൻ ശ്രമിച്ചിട്ടില്ലാത്ത കാര്യമായിരുന്നു.
ലീനിയർ വീക്ഷണം ഒടുവിൽ നയിച്ചു. റിയലിസത്തിലേക്ക്, അതായിരുന്നുഎല്ലാ നവോത്ഥാന കലാസൃഷ്‌ടികളിലും കാണുന്ന പ്രധാന സവിശേഷത.
ചർച്ച് ഫിനാൻസ്ഡ് ഗ്രേറ്റ് റിനൈസൻസ് ആർട്ട്‌വർക്കുകൾ
കലാസൃഷ്ടികൾക്കായി പള്ളി പതിവായി വലിയ കമ്മീഷനുകൾ നൽകിയതിനാൽ, റോം ഏതാണ്ട് പാപ്പരായി! നവോത്ഥാനകാലത്തുടനീളം നിർമ്മിച്ച മിക്ക കലാസൃഷ്ടികളുടെയും ഏറ്റവും വലിയ സാമ്പത്തിക സഹായികളിൽ ഒന്നാണ് സഭയെന്ന് തെളിഞ്ഞതിനാൽ, യൂറോപ്പിലുടനീളം ക്രിസ്ത്യാനികൾക്ക് നികുതി ചുമത്താൻ അവർ മുന്നോട്ടുപോയി. . ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് കാണാൻ പോകുന്ന ചില ഐക്കണിക് മാസ്റ്റർപീസുകൾക്ക് ഈ പേയ്‌മെന്റുകൾ നേരിട്ട് ധനസഹായം നൽകി, ഉദാഹരണത്തിന്, സിസ്‌റ്റൈൻ ചാപ്പലിലെ മൈക്കലാഞ്ചലോയുടെ സീലിംഗ് പെയിന്റിംഗുകൾ .
സീലിംഗിന്റെ ഒരു ഭാഗം 1508 മുതൽ 1512 വരെ മൈക്കലാഞ്ചലോ വരച്ച സിസ്റ്റൈൻ ചാപ്പൽ; Fabio Poggi, CC BY 3.0, വിക്കിമീഡിയ കോമൺസ് വഴി
മൈക്കലാഞ്ചലോയും ലിയോനാർഡോ ഡാവിഞ്ചിയും തമ്മിൽ ഒരു വലിയ മത്സരം നിലനിന്നിരുന്നു
നവോത്ഥാനത്തിലെ ഏറ്റവും മികച്ച രണ്ട് കലാകാരന്മാരായ ലിയോനാർഡോ ഡാവിഞ്ചിയും മൈക്കലാഞ്ചലോയും , വാസ്തവത്തിൽ അവരുടെ കരിയറിൽ ഉടനീളം വലിയ എതിരാളികളായിരുന്നു. സ്വന്തം നിലയിൽ വളരെയധികം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തിരുന്നെങ്കിലും, അവർ പരസ്പരം കടുത്ത മത്സരത്തിലായിരുന്നു, ഒപ്പം പരസ്‌പരം കഠിനമായി വിമർശിക്കുകയും ചെയ്‌തു. ഫ്ലോറൻസിലെ പലാസോ വെച്ചിയോയിലെ കൗൺസിൽ ഹാളിന്റെ അതേ ഭിത്തിയിൽ വലിയ യുദ്ധരംഗങ്ങൾ വരയ്ക്കാൻ അവരെ നിയോഗിച്ചിരുന്നു.
അക്കാലത്ത്Munkácsy; Kunsthistorisches Museum, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി
പ്രസ്ഥാനം സംസ്‌കാരത്തിനും കലയ്ക്കും പുറമെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളെയും ബാധിച്ചതിനാൽ, നവോത്ഥാനത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചവർ വളരെ ആവേശത്തോടെ അങ്ങനെ ചെയ്യാൻ വിചാരിച്ചു. നവോത്ഥാനം ക്ലാസിക്കൽ പ്രാചീനതയുടെ കലയെ അതിന്റെ അടിത്തറയായി ഉപയോഗിച്ചു, പ്രസ്ഥാനം പുരോഗമിക്കുമ്പോൾ ആ ശൈലിയുടെ പ്രത്യയശാസ്ത്രങ്ങൾ പതുക്കെ കെട്ടിപ്പടുക്കാൻ തുടങ്ങി.
നവോത്ഥാനത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ ഉള്ളതിനാൽ, അത് ഇപ്പോഴും എളുപ്പമാണ്. ആശയക്കുഴപ്പത്തിലാകുകയും ആശ്ചര്യപ്പെടുകയും ചെയ്യുക: നവോത്ഥാനം എന്തായിരുന്നു? അടിസ്ഥാനപരമായി, വളർന്നുവരുന്ന സമകാലിക ശാസ്ത്ര-സാംസ്‌കാരിക അറിവുകൾക്ക് കീഴിൽ അതിവേഗം വികസിച്ച ഒരു കുലീനമായ കലാശൈലിയായി ഇതിനെ വിശേഷിപ്പിക്കാം.
അങ്ങനെ, നവോത്ഥാനം ആധുനിക കാലത്തേക്കുള്ള മാറ്റത്തിന് തുടക്കമിടുന്നതിന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ചിന്തകരും ഗ്രന്ഥകാരന്മാരും തത്ത്വചിന്തകരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഈ കാലഘട്ടത്തിൽ നിന്നുള്ളവരുമായി ഇന്ന് നമുക്കറിയാവുന്ന നാഗരികത.
നവോത്ഥാനത്തെക്കുറിച്ചുള്ള രസകരമായ വസ്‌തുതകൾ
മൊത്തത്തിലുള്ള നവോത്ഥാന ചരിത്രം നോക്കുമ്പോൾ, ഈ പ്രസ്ഥാനം അത് ആഘോഷിക്കപ്പെടുന്നതിന് പുറമേ വളരെ രസകരമായ ഒന്നായി തെളിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കലാപരമായ കാലഘട്ടത്തിൽ നിന്നുള്ള നവോത്ഥാന വസ്തുതകളിൽ ചിലത് ചുവടെ ഞങ്ങൾ പരിശോധിക്കും.
നവോത്ഥാനം 14-ാം നൂറ്റാണ്ടിൽ ആരംഭിച്ചു
ഏകദേശം 1350 എ.ഡി. , നവോത്ഥാന കാലഘട്ടം ആരംഭിച്ചു1503-ലെ കമ്മീഷൻ, ഡാവിഞ്ചി തന്റെ 50-കളുടെ തുടക്കത്തിലായിരുന്നു, ഇതിനകം യൂറോപ്പിലുടനീളം വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, മൈക്കലാഞ്ചലോയെ ഒരു പ്രതിഭയായി കണക്കാക്കിയതിനാൽ, ഒരു വർഷത്തിനുശേഷം, 29-ആം വയസ്സിൽ അതേ മതിൽ വരയ്ക്കാൻ അദ്ദേഹത്തെ നിയോഗിച്ചു.
ഈ കമ്മീഷൻ മൈക്കലാഞ്ചലോയുടെ പ്രതിമയ്ക്ക് ശേഷം ഡേവിഡ് വെളിപ്പെടുത്തി, ഡാവിഞ്ചിയുടെ സ്വന്തം പ്രശസ്തിയും കഴിവും ഉണ്ടായിരുന്നിട്ടും, കലാലോകത്ത് അദ്ദേഹം പെട്ടെന്ന് ഒരു എതിരാളിയെ കണ്ടെത്തി. ഒരു കുതിരയുടെ ശിൽപം പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിന് ഒരിക്കൽ ഡാവിഞ്ചിയെ മൈക്കലാഞ്ചലോ കളിയാക്കിയിട്ടുണ്ട്.
David (1501-1504) by Michelangelo; മൈക്കലാഞ്ചലോ, CC BY 3.0, വിക്കിമീഡിയ കോമൺസ് വഴി
ചരിത്രം നിർദ്ദേശിക്കുന്നത് പോലെ നവോത്ഥാനം എല്ലായ്‌പ്പോഴും അതിശയകരമായിരുന്നില്ല
നവോത്ഥാനം എല്ലായ്‌പ്പോഴും പുരോഗതിയുടെ "സുവർണ്ണ കാലഘട്ടം" ആയിരുന്നില്ല. ചരിത്രകാരന്മാർ അത് ഉണ്ടാക്കിയ പുരോഗതി. നവോത്ഥാന കാലത്ത് ജീവിച്ചിരുന്ന ഭൂരിഭാഗം ആളുകളും ഇത് അസാധാരണമായ ഒന്നായി പോലും കണ്ടില്ല. അക്കാലത്ത്, ആ കാലഘട്ടം ഇപ്പോഴും മതയുദ്ധങ്ങൾ, രാഷ്ട്രീയ അഴിമതി, അസമത്വം, കൂടാതെ കലകളിലും ശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച മന്ത്രവാദ വേട്ടകൾ പോലുള്ള വളരെ നിർണായകമായ പ്രശ്നങ്ങൾ സഹിച്ചു.
മൂന്നു നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന, നവോത്ഥാന കാലഘട്ടം അതിന്റെ വിപ്ലവകരമായ സംഭവവികാസങ്ങളുടെയും ലോക ചരിത്രത്തിലെയും കലാ ചരിത്രത്തിലെയും പുരോഗതിയുടെയും കാര്യത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നുവെന്ന് നിഷേധിക്കാനാവില്ല. ഏറ്റവും സമൃദ്ധമായ പലതുംകലാകാരന്മാരും കലാസൃഷ്ടികളും നവോത്ഥാന കാലഘട്ടത്തിൽ നിന്നാണ് വന്നത്, കലാലോകത്ത് അതിന്റെ സ്വാധീനം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ഈ നവോത്ഥാന വസ്‌തുതകളെക്കുറിച്ച് വായിക്കുന്നത് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങളുടെ മറ്റ് നവോത്ഥാന കലാരൂപങ്ങളും പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ഏറ്റവും മൂല്യവത്തായത് എന്താണ് നവോത്ഥാനത്തിൽ നിന്നുള്ള പെയിന്റിംഗ്?
നവോത്ഥാന കാലഘട്ടത്തിൽ വരാനിരിക്കുന്ന ഏറ്റവും മൂല്യവത്തായ പെയിന്റിംഗ് 1503-ൽ അദ്ദേഹം വരച്ച ലിയനാർഡോ ഡാവിഞ്ചിയുടെ മോണാലിസ ആണെന്ന് പലരും സമ്മതിക്കും. മോണ പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ ഓരോ വർഷവും 10 ദശലക്ഷത്തിലധികം ആളുകൾ കലാസൃഷ്ടികൾ കാണുന്നതിനായി യാത്രചെയ്യുന്ന, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട പെയിന്റിംഗാണ് ലിസയെന്ന് കരുതപ്പെടുന്നു.
എന്താണ് നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും മൂല്യവത്തായ ശിൽപം?
നവോത്ഥാന കാലഘട്ടത്തിൽ നിന്ന് വന്ന ഏറ്റവും വലിയ ശിൽപി നിർമ്മിച്ചത് ഇതുവരെ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും മഹാനായ ശില്പിയായ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയാണ്. അദ്ദേഹത്തിന്റെ ഒരു കലാസൃഷ്ടിയെ പ്രസ്ഥാനത്തിൽ നിന്നുള്ള ഏറ്റവും മൂല്യവത്തായ ശിൽപമായി വീക്ഷിക്കുന്നത് അർത്ഥവത്താണ്. 1501 നും 1504 നും ഇടയിൽ കൊത്തിയെടുത്ത ഡേവിഡ് , നിലവിലുള്ളതിൽ വെച്ച് ഏറ്റവും പ്രശസ്തമായ ശിൽപമാണ്. റോമിലെ ഫ്ലോറൻസിലെ ഗാലേറിയ ഡെൽ അക്കാദമിയിൽ സ്ഥിതി ചെയ്യുന്ന ഡേവിഡ് പ്രതിവർഷം എട്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്നു.
ഏകദേശം 720 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിലെ ആളുകൾ പുരാതന റോമൻ, ഗ്രീക്ക് നാഗരികതകളിലും സംസ്കാരങ്ങളിലും പുതിയ താൽപ്പര്യം കാണിക്കാൻ തുടങ്ങിയപ്പോൾ. നവോത്ഥാന പ്രസ്ഥാനം ഈ രണ്ട് സംസ്കാരങ്ങളുടെയും ആശയങ്ങൾ, കലാ ശൈലികൾ, പഠനം എന്നിവ പുനഃസ്ഥാപിക്കാൻ നോക്കുകയും ഈ കാലഘട്ടത്തെ ഈ ആശയങ്ങളുടെ പുനഃസ്ഥാപനമായി ഉചിതമായി വീക്ഷിക്കുകയും ചെയ്തു. നവോത്ഥാനം", ഇത് "പുനർജന്മം" എന്നതിന്റെ ഫ്രഞ്ച് പദമാണ്.
250 വർഷത്തിലധികം നീണ്ടുനിന്ന, ഇറ്റലിയിലെ സമ്പന്ന കുടുംബങ്ങൾ അവരുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പണ്ഡിതന്മാരെ പ്രോത്സാഹിപ്പിച്ചു. പുരാതന ഗ്രീക്ക് , റോമൻ സംസ്കാരങ്ങൾ പ്രത്യേകം. സമ്പന്ന വർഗ്ഗം ഈ പഴയ സംസ്കാരങ്ങളുടെ ആദർശങ്ങളാൽ മതിപ്പുളവാകുകയും ആശ്ചര്യപ്പെടുകയും ചെയ്തപ്പോൾ, ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങളും ശില്പങ്ങളും സാഹിത്യവും നിറഞ്ഞ മഹത്തായ കൊട്ടാരങ്ങൾ സൃഷ്ടിക്കാൻ അവർ ധനസഹായം നൽകാൻ തുടങ്ങി. ഇറ്റാലിയൻ നവോത്ഥാന കാലത്ത് ഫ്ലോറൻസ് നഗരം ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായി മാറി. ലോകത്തിലെ, പ്രത്യേകിച്ച് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക്.
ഇറ്റാലിയൻ, വടക്കൻ നവോത്ഥാന നഗരങ്ങളുടെ ഭൂപടം; Bljc5f, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി
ഫ്രാൻസിലെ രാജാവ് ചാൾസ് എട്ടാമൻ ഇറ്റലിയിലേക്ക് ഇരച്ചുകയറുകയും അത് സൃഷ്ടിച്ച അതിശയിപ്പിക്കുന്ന കലാസൃഷ്ടികൾ കാണുകയും ചെയ്‌തതിന് ശേഷം അദ്ദേഹം നിരവധി <1 ക്ഷണിച്ചു>ഇറ്റാലിയൻ കലാകാരന്മാർ ഫ്രാൻസിലേക്ക് വ്യാപിപ്പിക്കാൻഅവരുടെ ആശയങ്ങളും രാജ്യത്തിന് തുല്യമായ മനോഹരമായ സൃഷ്ടികൾ നിർമ്മിക്കാനും.
ഇറ്റാലിയൻ പണ്ഡിതന്മാരും കലാകാരന്മാരും അവിടെ താമസിക്കാൻ പോയതിന് ശേഷം പോളണ്ട്, ഹംഗറി തുടങ്ങിയ മറ്റ് രാജ്യങ്ങളും നവോത്ഥാന ശൈലിയെ സ്വാഗതം ചെയ്തു.
<0 നവോത്ഥാനം വിവിധ രാജ്യങ്ങളിൽ വ്യാപിച്ചപ്പോൾ, പ്രസ്ഥാനം അത് കൊണ്ടുവന്ന മൂല്യങ്ങളിലൂടെ മതത്തിന്റെയും കലയുടെയും ചില വശങ്ങളെ മാറ്റിമറിച്ചു. നവോത്ഥാന തരംഗം ജർമ്മനി, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്കാൻഡിനേവിയ, മധ്യ യൂറോപ്പ് എന്നിവയിൽ സ്വാധീനം ചെലുത്തിയ ചില രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
നവോത്ഥാന കാലഘട്ടം സമൂഹത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മാറ്റി
ഓവർ എഡി 476-ൽ പുരാതന റോമിന്റെ തകർച്ചയ്ക്കും 14-ആം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിൽ സംഭവിച്ച യൂറോപ്പിലെ മധ്യകാലഘട്ടം, ശാസ്ത്രത്തിലും കലയിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ പുരോഗതിയുടെ അഭാവം മൂലം, ഈ കാലഘട്ടത്തെ അക്ഷരാർത്ഥത്തിൽ "ഇരുണ്ട യുഗം" എന്ന് വിളിക്കപ്പെട്ടു, ഇത് യൂറോപ്പിൽ സ്ഥിരതാമസമാക്കിയ ഇരുണ്ട അന്തരീക്ഷത്തോട് സംസാരിച്ചു.
ഈ യുഗത്തെ ഒരു കാലഘട്ടമായി അടയാളപ്പെടുത്തി. യുദ്ധം, അജ്ഞത, ക്ഷാമം, ബ്ലാക്ക് ഡെത്ത് പാൻഡെമിക് തുടങ്ങിയ മറ്റ് പ്രശ്‌നങ്ങൾ ഈ കാലഘട്ടത്തിന്റെ മങ്ങിയ തലക്കെട്ടിലേക്ക് ചേർത്തു.
കറുത്ത മരണത്തിന് ഇരയായവരെ അടക്കം ചെയ്യുന്ന ടൂർണായിയിലെ ജനങ്ങളെ ചിത്രീകരിക്കുന്ന പിയരാർട്ട് ഡു ടൈൽറ്റിന്റെ മിനിയേച്ചർ, സി. 1353; Pierart dou Tielt (fl. 1340-1360), വിക്കിമീഡിയ കോമൺസ് വഴിയുള്ള പബ്ലിക് ഡൊമെയ്‌ൻ
ഇരുണ്ട യുഗം ചരിത്രത്തിലെ ദുഷ്‌കരമായ സമയമാണെന്ന് തെളിഞ്ഞപ്പോൾ, പലരും ആശ്ചര്യപ്പെട്ടു:ഈ വഞ്ചനാപരമായ അവസ്ഥകൾക്കിടയിൽ നവോത്ഥാനം എങ്ങനെ ആരംഭിച്ചു? "ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്" ആത്മാർത്ഥമായി പോയ ഒരു നീക്കമായി കൃത്യമായി വിവരിക്കപ്പെടുന്നു, നവോത്ഥാനം പുരാതന സംസ്കാരങ്ങളുടെ ഘടകങ്ങളെ പുനരവതരിപ്പിച്ചു, അത് ക്ലാസിക്കൽ, ആധുനിക കാലഘട്ടത്തിലേക്ക് പരിവർത്തനം ആരംഭിക്കാൻ സഹായിക്കുന്നു.
കൂടാതെ ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നായി നവോത്ഥാനം കണക്കാക്കപ്പെടുന്നു, സംഭവിച്ച ആദ്യത്തെ സ്വാധീനകരമായ വഴിത്തിരിവായി നവോത്ഥാനം കണക്കാക്കപ്പെടുന്നു.
എന്നിരുന്നാലും, ചില ചരിത്രകാരന്മാർ വാദിക്കുന്നത് മധ്യകാലഘട്ടം ഏതാണ്ട് ആയിരുന്നില്ല എന്നാണ്. ഈ കാലഘട്ടത്തിന്റെ ഭൂരിഭാഗവും അതിശയോക്തി കലർന്നതാണെന്ന് അഭിപ്രായപ്പെട്ടതിനാൽ, അവ ഉണ്ടാക്കിയെടുത്തത് പോലെ തന്നെ ഭയങ്കരമാണ്. ഈ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും, അന്ധകാരയുഗങ്ങളെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ സാഹചര്യങ്ങൾ എന്തായാലും, അക്കാലത്ത് പുരാതന ഗ്രീക്ക്, റോമൻ തത്ത്വചിന്തകൾക്കും പഠനത്തിനും താരതമ്യേന പരിമിതമായ ശ്രദ്ധ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് പലരും സമ്മതിച്ചിട്ടുണ്ട്. കലയുടെയും ശാസ്ത്രത്തിന്റെയും വശങ്ങൾ ഇതുവരെ പ്രധാനമായി കാണാത്തതിനാൽ സമൂഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാൻ വളരെ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതിനാലാണിത്.
മധ്യകാലഘട്ടത്തിലെ സൈനികവും മതപരവുമായ ജീവിതം. നവോത്ഥാനം (1870), ചിത്രം 42: "ഹേസ്റ്റിംഗ്സ് യുദ്ധത്തിന് ശേഷം (14 ഒക്ടോബർ 1066), പരാജയപ്പെട്ടവരുടെ ബന്ധുക്കൾ അവരുടെ മരിച്ചവരെ കൊണ്ടുപോകാൻ വന്നു."; ഇന്റർനെറ്റ് ആർക്കൈവ് ബുക്ക് ഇമേജുകൾ, നിയന്ത്രണങ്ങളൊന്നുമില്ല, വിക്കിമീഡിയ കോമൺസ് വഴി
ഇതും കാണുക: ബുർജ് ഖലീഫ - ദുബായിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് നോക്കുന്നു
മാനവികതയായിരുന്നു പ്രധാന തത്ത്വചിന്ത
ഇതിന്റെ ആത്മാവ്14-ാം നൂറ്റാണ്ടിൽ വികസിച്ച ഹ്യൂമനിസം എന്ന സാംസ്കാരികവും ദാർശനികവുമായ പ്രസ്ഥാനമാണ് നവോത്ഥാനം ആദ്യം പ്രകടിപ്പിച്ചത്. അതിവേഗം ശക്തി പ്രാപിച്ച, മാനവികത യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് വടക്കൻ ഇറ്റലിയിൽ ആരംഭിച്ച വിദ്യാഭ്യാസ രീതിയെയും അന്വേഷണ രീതിയെയും പരാമർശിച്ചു. വ്യാകരണം, വാചാടോപം, കവിത, തത്ത്വചിന്ത, ചരിത്രം എന്നിവ ഉൾപ്പെടുന്ന മാനവിക ചിന്താധാരയിൽ ഉൾപ്പെട്ട എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും മാനവികത ഉൾക്കൊള്ളുന്നു.
മാനവികത ഒരു വ്യക്തിയുടെ സാമൂഹിക ശേഷിയിലും ഏജൻസിയിലും ഊന്നൽ നൽകി. ഈ ചിന്താരീതി മനുഷ്യരെ സുപ്രധാനമായ ധാർമ്മികവും ദാർശനികവുമായ അന്വേഷണത്തിനുള്ള മൂല്യവത്തായ അടിത്തറയായി വീക്ഷിച്ചു.
ഹ്യുമാനിസ്റ്റ് കോസ്മോഗ്രഫിയുടെ ഡയഗ്രം, 1585; Gerard de Jode, Public domain, via Wikimedia Commons
മനുഷ്യവാദം ആളുകളെ സ്വതന്ത്രമായി അവരുടെ മനസ്സ് സംസാരിക്കാൻ അനുവദിക്കണമെന്ന് അക്കാദമിക് വിദഗ്ധർ കരുതിയതുപോലെ, ഇത് മതപരമായ അനുരൂപീകരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. മനുഷ്യൻ തന്റെ സ്വന്തം പ്രപഞ്ചത്തിൽ കേന്ദ്രമാണെന്ന ആശയം മാനവികത ഊന്നിപ്പറയുന്നു, അതായത് കല, സാഹിത്യം, ശാസ്ത്രം എന്നിവയിലെ എല്ലാ മാനുഷിക നേട്ടങ്ങളും പൂർണ്ണഹൃദയത്തോടെ സ്വീകരിക്കണം.
മനുഷ്യത്വം യൂറോപ്യന്മാരെ സമൂഹത്തിൽ തങ്ങളുടെ സ്വന്തം പങ്ക് ചോദ്യം ചെയ്യാൻ വെല്ലുവിളിച്ചതുപോലെ. , റോമൻ കത്തോലിക്കാ സഭയുടെ പങ്ക് ചോദ്യം ചെയ്യപ്പെട്ടു.
ദൈവത്തിന്റെ ഇഷ്ടത്തെ ആശ്രയിക്കുന്നതിനുപകരം, മാനവികവാദികൾ തങ്ങളുടെ കഴിവുകൾക്കനുസരിച്ച് പ്രവർത്തിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു.പ്രദേശങ്ങൾ. നവോത്ഥാനത്തിന്റെ വികാസത്തോടെ, കൂടുതൽ ആളുകൾ എങ്ങനെ വായിക്കാനും എഴുതാനും ആശയങ്ങൾ വ്യാഖ്യാനിക്കാനും പഠിച്ചു. ഇത് വ്യക്തികൾക്ക് അവരുടെ സ്വന്തം ശബ്ദം കേൾക്കാനുള്ള അവസരം നൽകി, കാരണം അത് അവർക്ക് അറിയാവുന്ന മതത്തെ സൂക്ഷ്മമായി പരിശോധിക്കാനും വിമർശിക്കാനും ഇടയാക്കി.
ആറ് ടസ്കൻ കവികൾ (1659) ജോർജിയോ വസാരി, ഹ്യൂമനിസ്റ്റുകളെ (ഇടത്തുനിന്ന് വലത്തോട്ട്) ഡാന്റെ അലിഗിയേരി, ജിയോവാനി ബോക്കാസിയോ, പെട്രാർക്ക്, സിനോ ഡ പിസ്റ്റോയ, ഗിറ്റോൺ ഡി അരെസ്സോ, ഗൈഡോ കവൽകാന്തി എന്നിവരെ അവതരിപ്പിക്കുന്നു; Giorgio Vasari, Public domain, via Wikimedia Commons
1450-ൽ ജോഹന്നാസ് ഗുട്ടൻബെർഗ് പ്രിന്റിംഗ് പ്രസ്സ് സൃഷ്ടിച്ചതാണ് മാനവികതയുടെ വികാസത്തിന് സഹായകമായത്. ഒരു മൊബൈൽ പ്രിന്റിംഗ് പ്രസ് നിലവിൽ വന്നു. യൂറോപ്പിലെ ആശയവിനിമയവും പ്രസിദ്ധീകരണവും രൂപാന്തരപ്പെടുത്തുന്നതിന്, ആശയങ്ങൾ ദ്രുതഗതിയിൽ പ്രചരിപ്പിക്കാൻ അത് അനുവദിച്ചു.
ഫലമായി, ബൈബിൾ പോലുള്ള ഗ്രന്ഥങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുകയും സമൂഹത്തിൽ വിതരണം ചെയ്യുകയും ചെയ്തു, അത് ആദ്യത്തേതായി അടയാളപ്പെടുത്തി. മിക്ക വ്യക്തികളും ബൈബിൾ സ്വയം വായിക്കുന്ന സമയം.
മെഡിസി കുടുംബം പ്രസ്ഥാനത്തിന്റെ പ്രധാന രക്ഷാധികാരികളായിരുന്നു
നവോത്ഥാന കാലഘട്ടത്തിൽ ഫ്ലോറൻസിൽ നിന്ന് വന്ന ഏറ്റവും സമ്പന്നവും പ്രധാനപ്പെട്ടതുമായ കുടുംബങ്ങളിലൊന്ന് മെഡിസി കുടുംബം . പ്രസ്ഥാനം ആരംഭിച്ചതോടെ അധികാരത്തിലേക്ക് ഉയർന്നുവന്ന അവർ നവോത്ഥാനത്തിന്റെ തീവ്ര പിന്തുണക്കാരായിരുന്നു, അവരുടെ ഭരണത്തിൻ കീഴിൽ അഭിവൃദ്ധി പ്രാപിച്ച ഭൂരിഭാഗം കലയ്ക്കും വാസ്തുവിദ്യയ്ക്കും ധനസഹായം നൽകി. മെഡിസിയുടെ കമ്മീഷനിലൂടെ The1475-ൽ ഹ്യൂഗോ വാൻ ഡെർ ഗോസ് എഴുതിയ Portinari Altarpiece , അവർ ഇറ്റലിയിൽ എണ്ണച്ചായ ചിത്രകലയെ പരിചയപ്പെടുത്താൻ സഹായിച്ചു, അത് പിന്നീട് നിർമ്മിക്കപ്പെട്ട നവോത്ഥാന ചിത്രങ്ങളിൽ ഒരു മാനദണ്ഡമായി മാറി.
The Portinari മെഡിസി കുടുംബം നിയോഗിച്ച ഹ്യൂഗോ വാൻ ഡെർ ഗോസിന്റെ അൾട്ടർപീസ് (c. 1475); Hugo van der Goes, Public domain, via Wikimedia Commons
60 വർഷത്തിലേറെയായി മെഡിസി കുടുംബം ഫ്ലോറൻസ് ഭരിച്ചിരുന്നതിനാൽ, നവോത്ഥാനത്തിലെ അവരുടെ പങ്കാളിത്തം ശരിക്കും ശ്രദ്ധേയമായിരുന്നു. കലാപരമായ ശൈലിയെ പ്രശസ്തമായി പിന്തുണച്ചുകൊണ്ട്, അവർ അന്ധകാരയുഗത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒരു "ബൌദ്ധികവും കലാപരവുമായ വിപ്ലവം" എന്ന് അവർ മുദ്രകുത്തിയ ഒരു പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ നിരവധി മികച്ച ഇറ്റാലിയൻ എഴുത്തുകാർ, രാഷ്ട്രീയക്കാർ, കലാകാരന്മാർ, മറ്റ് സർഗ്ഗാത്മകത എന്നിവരെ പ്രോത്സാഹിപ്പിച്ചു.
ഇതും കാണുക: "ശുക്രന്റെ ജനനം" ബോട്ടിസെല്ലി - സ്നേഹത്തിന്റെ നവോത്ഥാന ദേവത
നവോത്ഥാനത്തിന്റെ ഔന്നത്യം "ഉയർന്ന നവോത്ഥാനം" എന്ന് വിളിക്കപ്പെട്ടു
"ഉയർന്ന നവോത്ഥാനം" എന്ന പദം മുഴുവൻ നവോത്ഥാന പ്രസ്ഥാനത്തിന്റെയും ഉന്നതിയായി കണക്കാക്കപ്പെട്ട കാലഘട്ടത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു. ഈ സമയത്ത് ഏറ്റവും ശ്രദ്ധേയമായ കലാസൃഷ്ടികൾ നിർമ്മിച്ചു. മുഴുവൻ നവോത്ഥാന കാലഘട്ടത്തിൽ നിന്നും വന്ന ഏറ്റവും മികച്ച കലാകാരന്മാരിൽ ചിലർ ഉയർന്ന നവോത്ഥാന കാലഘട്ടത്തിൽ നിന്ന് പ്രത്യേകമായി ഉയർന്നുവന്നു എന്ന് പറയപ്പെടുന്നു.
ഈ മികച്ച കലാകാരന്മാരിൽ ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ എന്നിവരും ഉൾപ്പെടുന്നു. നവോത്ഥാന ചിത്രകാരന്മാരുടെ വിശുദ്ധ ത്രിത്വമായി.
ഏറ്റവും അറിയപ്പെടുന്നതും ആഘോഷിക്കപ്പെട്ടതുമായ മൂന്ന് പെയിന്റിംഗുകളും ശിൽപങ്ങളുംഉയർന്ന നവോത്ഥാന കാലത്ത് ഈ മൂന്ന് കലാകാരന്മാർ നിർമ്മിച്ച ചരിത്രം, അതായത്: ഡേവിഡിന്റെ പ്രതിമ (1501 - 1504) മൈക്കലാഞ്ചലോ , മോണാലിസ (1503) ഡാവിഞ്ചി, ഏഥൻസ് സ്കൂൾ (1509 – 1511) റാഫേൽ എഴുതിയത്. അസാധാരണമായ കലാസൃഷ്ടിയുടെ കാലമായി അറിയപ്പെടുന്ന, ഉയർന്ന നവോത്ഥാനം 1490-കളുടെ ആരംഭത്തിനും 1527-നും ഇടയിൽ ഏകദേശം 35 വർഷം നീണ്ടുനിന്നു.
സ്കൂൾ ഓഫ് ഏഥൻസ് (1509-1511) റാഫേൽ, വത്തിക്കാൻ സിറ്റിയിലെ അപ്പസ്തോലിക് കൊട്ടാരത്തിലെ റാഫേൽ മുറികളിലെ ഫ്രെസ്കോ; റാഫേൽ, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി
പെയിന്റിംഗുകൾ, ഡ്രോയിംഗുകൾ, ശിൽപങ്ങൾ എന്നിവ ഉയർന്നുവന്ന പ്രധാന കലാരൂപങ്ങളായിരുന്നു
നിർമ്മിച്ച കലാരൂപങ്ങൾ നോക്കുമ്പോൾ, നവോത്ഥാന കലാകാരന്മാർ സാധാരണഗതിയിൽ അസാധാരണമായ യാഥാർത്ഥ്യബോധവും ത്രിമാന രൂപങ്ങളും വരയ്ക്കാനും പെയിന്റ് ചെയ്യാനും ശിൽപം ചെയ്യാനും തിരഞ്ഞെടുത്തു. കാരണം, കലാകാരന്മാർ പലപ്പോഴും മനുഷ്യശരീരത്തെക്കുറിച്ച് വിശദമായി പഠിക്കുകയും അവരുടെ കലാസൃഷ്ടികളിൽ അവരുടെ അറിവ് കൃത്യമായി പ്രതിഫലിപ്പിക്കുകയും ചെയ്തു.
ഡാവിഞ്ചിയും മൈക്കലാഞ്ചലോയും ശവശരീരം ഇടയ്ക്കിടെ വിച്ഛേദിക്കാറുണ്ടായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. അവരുടെ ശ്രദ്ധേയമായ കലാസൃഷ്‌ടികൾ സൃഷ്‌ടിക്കുന്നതിന് മുമ്പ് ശരീരങ്ങൾ.
മനുഷ്യശരീരങ്ങളും പേശികളും കൃത്യമായി എങ്ങനെ ശിൽപം ചെയ്യാമെന്നും വരയ്ക്കാമെന്നും അവർക്ക് പഠിക്കാൻ കഴിയുന്നതിന് വേണ്ടിയാണ് ഇത് ചെയ്‌തത്. എന്നിരുന്നാലും, ഒരു ഫിസിഷ്യൻ അല്ലാത്ത ആർക്കും മൃതദേഹങ്ങൾ വിച്ഛേദിക്കുന്നത് അക്കാലത്ത് നിയമവിരുദ്ധമായിരുന്നു, അത് അവരെ എങ്ങനെ ചെയ്യാൻ അനുവദിച്ചു എന്ന ചോദ്യം ചോദിക്കുന്നു. ധാർമ്മികമായി ചാരനിറത്തിലുള്ള ഈ പ്രദേശം ഉണ്ടായിരുന്നിട്ടും,
എന്താണ് മാംഗ? - ജാപ്പനീസ് കോമിക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
മിനിമലിസ്റ്റ് ആർട്ട് - മിനിമലിസം ആർട്ട് മൂവ്‌മെന്റിന്റെ ഒരു പര്യവേക്ഷണം
John Williams
ജോൺ വില്യംസ് ഒരു പരിചയസമ്പന്നനായ കലാകാരനും എഴുത്തുകാരനും കലാ അധ്യാപകനുമാണ്. ന്യൂയോർക്ക് സിറ്റിയിലെ പ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫൈൻ ആർട്‌സ് ബിരുദം നേടിയ അദ്ദേഹം പിന്നീട് യേൽ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് ബിരുദം നേടി. ഒരു ദശാബ്ദത്തിലേറെയായി, വിവിധ വിദ്യാഭ്യാസ ക്രമീകരണങ്ങളിൽ അദ്ദേഹം എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികളെ കല പഠിപ്പിച്ചു. വില്യംസ് തന്റെ കലാസൃഷ്ടികൾ അമേരിക്കയിലുടനീളമുള്ള ഗാലറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്, കൂടാതെ അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകളും ഗ്രാന്റുകളും ലഭിച്ചിട്ടുണ്ട്. തന്റെ കലാപരമായ പ്രവർത്തനങ്ങൾക്ക് പുറമേ, കലയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും വില്യംസ് എഴുതുകയും കലാചരിത്രത്തെയും സിദ്ധാന്തത്തെയും കുറിച്ചുള്ള വർക്ക്ഷോപ്പുകൾ പഠിപ്പിക്കുകയും ചെയ്യുന്നു. കലയിലൂടെ സ്വയം പ്രകടിപ്പിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം ആവേശഭരിതനാണ്, എല്ലാവർക്കും സർഗ്ഗാത്മകതയ്ക്കുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു.
ബന്ധപ്പെട്ട പോസ്റ്റുകൾ
ഒരു കൂൺ എങ്ങനെ വരയ്ക്കാം - കൂൺ വരയ്ക്കുന്നതിനുള്ള എളുപ്പവഴി
ഇംപ്രഷനിസം - ഇംപ്രഷനിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് എന്താണ് അറിയേണ്ടത്
ഏത് നിറങ്ങളാണ് പർപ്പിൾ ആക്കുന്നത്? - പർപ്പിൾ നിറത്തിലുള്ള വ്യത്യസ്ത ഷേഡുകൾ സൃഷ്ടിക്കുക
ഒരു ഒച്ചിനെ എങ്ങനെ വരയ്ക്കാം - ഒരു റിയലിസ്റ്റിക് സ്നൈൽ ഡ്രോയിംഗ് ട്യൂട്ടോറിയൽ
ഫ്ലക്സസ് പ്രസ്ഥാനം - അവന്റ്-ഗാർഡ് ഫ്ലക്സസ് പ്രസ്ഥാനം വിശദീകരിച്ചു
DINAMO.ART
മലയാളം
Afrikaans العربية অসমীয়া Azərbaycan Беларуская мова български বাংলা Bosanski Català کوردی Čeština Cymraeg Dansk Deutsch Ελληνικά Esperanto Español Eesti Euskara فارسی Suomi Français Frysk Gàidhlig Galego ગુજરાતી हिन्दी Hrvatski Magyar Հայերեն Bahasa Indonesia Íslenska Italiano 日本語 ქართული Қазақ тілі ភាសាខ្មែរ ಕನ್ನಡ 한국어 ພາສາລາວ Lietuviškai Latviešu valoda македонски јазик Монгол хэл मराठी Bahasa Melayu ဗမာစာ नेपाली Nederlands ਪੰਜਾਬੀ Polski پښتو Română Русский සිංහල Slovenčina Slovenščina سنڌي Af-Soomaali Shqip Српски језик Basa Sunda Svenska Kiswahili தமிழ் తెలుగు ไทย Tagalog Türkçe Uyƣurqə Українська اردو Oʻzbek Tiếng Việt 中文 (中国)
|
https://dinamo.art.br/ml/nvootthaan-vstutk-nvootthaan-critrttinrre-oru-hrsv-avlooknn
|
2024-02-29T18:44:51Z
|
<urn:uuid:5b9197a5-823c-484c-8a78-312837c83607>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.97
| 129
| 82,221
|
tlsh:T19FCCA783AD6C40E6652EC5CD95B60ADF177CB5A1104A41F86B041192560712ED8CB9192A21ABA035CD3B0FD1032A7E8F6FA7DDAFCFA284EF62CF5CADF1718D59FBE0C9A131
|
പാലക്കാട് മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിൻ്റെ ഗജവീരൻമാർ കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ . ഫോട്ടോ : പി. എസ്. മനോജ്പാലക്കാട് മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിൻ്റെ ഗജവീരൻമാർ കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ .
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ചിലങ്ക കെട്ടി.... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ചിലങ്ക വണങ്ങി പ്രാർത്ഥിക്കുന്ന മത്സരാർത്ഥി
പൊരിവെയിലിൽ ... കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്ന തൊഴിലാളികൾ
രാജ്യസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ജെ. ഷൈനിന്റെ ചിത്രങ്ങൾ പ്രചാരണത്തിന്റെ ഭാഗമായി ചുവരുകളിൽ പതിച്ചപ്പോൾ
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കലൂർ യൂണിറ്റ് ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാർക്ക് ദാഹജലം വിതരണം ചെയ്യുന്നു
ഒന്ന് കൂളാക്കാം...മനുഷ്യരും മൃഗങ്ങളും വേനൽ കനക്കുന്നതോടെ ചൂടിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടി പായുകയാണ്. ബഹുനില കെട്ടിടത്തിൽ വെച്ചിരിക്കുന്ന എസിയുടെ സമീപത്തായുള്ള കൂട്ടിൽ ഇരിക്കുന്ന പ്രാവുകൾ. ചിറ്റൂർ റോഡിനു സമയത്തു നിന്നുള്ള കാഴ്ച്ച
മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയവരുടെ തിരക്ക്.
പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വിജയരാഘവൻ ഡി.സി. ഓഫീസിൽ നൽകിയ സ്വീകരണത്തിന് ശേഷം പുറത്ത് വരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സമീപം
പാലക്കാട് നഗരസഭ ബജറ്റ് അവതരണത്തിൽ പ്രതിപക്ഷ അംഗങ്ങൾ മാസങ്ങളായി തകരാറിലായ നഗരസഭ ഹാളിലെ മെയ്ക്ക് ഉയർത്തി പ്രതിഷേധിക്കുന്നു.
പാലക്കാട് നഗരസഭ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് അവതരിപ്പിക്കുന്നു.
ചാടിക്കോ ചാടിക്കോ ..........വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി കനാലിൽ കുളിക്കുന്ന കുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
ചാടിക്കോ ചാടിക്കോ ..........വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി കനാലിൽ കുളിക്കുന്ന കുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
കുട തന്നെ അഭയം ....... കത്തുന്ന വേനലിൽ കുട പിടിച്ചു നടന്നു നീങ്ങുന്ന യാത്രക്കാരി,പത്തനംതിട്ട പ്രൈവെറ് ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം
അമ്പട ഞാനേ ..... പത്താം ക്ലാസ്സിലെ പരീക്ഷ ഹാൾ ടിക്കറ്റ് കിട്ടിയതിനു ശേഷം തന്റെ ഫോട്ടോ നോക്കുന്ന വിദ്യാർത്ഥി,പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
കൊയിലാണ്ടിയിൽ കൊലചെയ്യപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ ലതിക
കേരളകൗമുദി ദിനപത്രത്തിന്റെ 113ാം വാർഷികത്തിന്റേയും കൗമുദി ടി.വി പത്താം വാർഷികാഘോഷത്തിന്റേയും ഭാഗമായി ബംഗളുരുവിൽ സംഘടിപ്പിച്ച 'ഷോകെയ്‌സ് ഒഫ് കേരള' ഇൻഡസ്ട്രിയൽ കോൺക്ലേവ് കേരള വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
കേരളകൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാൽ മന്ത്രി പി. രാജീവിന് ഉപഹാരം നൽകുന്നു.
എൽ.ഡി.എഫ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.കെ. ഷൈലജയും, വി.വസീഫും സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയപ്പോൾ. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, മുൻ എം.എൽ.എ പ്രദീപ്കുമാർ. മുക്കം മുഹമ്മദ് എന്നിവർ സമീപം
LOAD MORE
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
|
https://keralakaumudi.com/photogallery/day-in-pics?t=1538480084
|
2024-02-29T17:59:45Z
|
<urn:uuid:7cbb4c95-b50a-47c2-875c-70b839edcb8e>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 31
| 12,899
|
tlsh:T1BEFEA0429F2C40EA152AC0CC48B61A9F576CB5A1204A82FC5B0516A2064752ED4C79161971ABA03ACD370FD1032A7E8E2FA79DAFCFE284EF62CF5D6DF5728D5DFFE0CA5534
|
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
വാക്ക് തെറ്റിയ സമയം... 1)ആലപ്പുഴയിൽ സമരാഗ്നിയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിൽ അക്ഷമനായി അസഭ്യ പ്രയോഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് മാദ്ധ്യമ പ്രവർത്തരുടെ മൈക്ക് ഓണാണെന്ന് പറയുന്ന ഷാനിമോൾ ഉസ്മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദും (2)വൈകിയെത്തിയ പ്രതിപക്ഷനേതാവ് ഹാളിലെ ഇരിപ്പിടത്തിനരുകിലെത്തിയപ്പോൾ മുഖം കൊടുക്കാതെ ഇരിക്കുന്ന കെ.സുധാകരൻ
പുഞ്ചക്കൃഷിയിറക്കിയ ആലപ്പുഴ നെടുമുടി മാത്തൂർ പാടശേഖരത്തിൽ കളനാശിനി തളിക്കുന്ന കർഷകൻ.
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബലൂൺ വില്പനക്കെത്തിയ നാടോടി സ്ത്രീയും കുഞ്ഞും
സമരാഗ്നി ജനകീയ പ്രഷോഭയാത്രക്ക് ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏറെ വൈകിയതിനാൽ പ്രസംഗം അഞ്ചു മിനിറ്റാക്കി ചുരുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആവശ്യപ്പെടുന്ന എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
കാസർകോട് പഴയ ബസ്റ്റാന്റ് എം ജി റോഡിലെ കടയിലുണ്ടായ തീപിടിത്തം.
സമരാഗ്നി... പകൽ ചൂടിനൊപ്പം ജില്ല രാഷ്ട്രീയ ചൂടിലേയ്ക്കും കടക്കുകയാണ്. യൂ. ഡി. എഫ് സംഘടിപ്പിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് ജില്ലയിലേക് പ്രവേശിക്കുകയാണ്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് സമീപത്തുകൂടി വെയിലത്ത് നടന്നു പോവുന്ന വിനോദ സഞ്ചാരികൾ.
ഫുട്ബോൾ മുത്ത്... മലപ്പുറം കോട്ടപ്പാടിയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ഐ.എം വിജയൻ.
ദിപ്പോൾ പോകുമേ......... സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന മലപ്പുറത്തെ വിദ്യാർഥി.
ഈ ചൂടാത്തൊരു ഐസ് ക്രീം...... ചൂടിനെ ഒന്ന് തണുപ്പിക്കാൻ മലപ്പുറത്തെ സ്കൂൾ വിദ്യാർഥി ഐസ് ക്രീമുമായി.
LOAD MORE
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
|
https://keralakaumudi.com/photogallery/shoot-at-sight?t=1532797350
|
2024-02-29T18:07:32Z
|
<urn:uuid:08b73ff8-c8a7-4378-a181-b26fcd2916ef>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.97
| 31
| 13,753
|
tlsh:T19CFD3452802C40EA152AC0CC84B21BDF6B6CB5A5204A42FC5B0911931A0752ED4C79151961ABE036CD3B4FD103597E8E2FA79DAFCFA2C4DF66CF5979F2728A59FBE0C9A034
|
-----Select------ ആഗസ്റ്റ് 2023 ജൂലൈ 2023 ജൂണ്‍ 2023 മേയ് 2023 ഏപ്രില്‍ 2023 മാര്ച്ച് 2023 ഫെബ്രുവരി 2023 ജനുവരി 2023 december 2022 November 2022 october 2022 september 2022 august july 2022 june may 2022 April 2022 March 2022 February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ് 2016 ഏപ്രില്‍ 2016 മാര്ച്ച് 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ് 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ് 2015 ഏപ്രില്‍ 2015 മാര്ച്ച് 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ് 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ് 2014 ഏപ്രില്‍ 2014 മാര്ച്ച് 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ് 2013 ഏപ്രില്‍ 2013 മാര്ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്ച്ച് 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ് 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്
മുഖമൊഴി
ലേഖനങ്ങള്‍
വംഗനാട്ടിലെ കാഴ്ചകള്‍
കെ.വി സഫിയ /യാത്ര
മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കെ.ആര്‍ മീരയുടെ 'ആരാച്ചാര്‍' വായിച്ചപ്പോള്‍ മനസ്സില്‍ മൊട്ടിട്ട ആഗ്രഹമായിരുന്നു കൊല്‍ക്കത്ത കാണണമെന്ന്. ആ നോവലിന്റെ പശ്ചാത്തലം ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ കൊല്‍ക്കത്തയാണല്ലോ. സഞ്ചാരപ്രിയനായ ഭര്‍ത്താവിനോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഉടന്‍ തയ്യാര്‍!
ഉത്തരേന്ത്യന്‍ ചൂടുകാലം കഴിഞ്ഞ് സെപ്റ്റംബറിലാണ് ചെന്നൈ വഴി ഹൗറയിലേക്ക് വണ്ടി കയറിയത്. മകന്‍ ആസിഫും ഭര്‍തൃസഹോദരനും ഭാര്യയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതിനാല്‍ ദീര്‍ഘയാത്ര വലിയ മുഷിപ്പുണ്ടാക്കിയില്ല.
മുപ്പതോളം പ്ലാറ്റ്‌ഫോമുള്ള ഹൗറ സ്‌റ്റേഷനിലെ വന്‍ ജനത്തിരക്കിലൂടെ പുറത്തിറങ്ങി. ഗംഗയുടെ കൈവഴികളിലൊന്നായ ഹുഗ്ലി നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലത്തിലൂടെ ഞങ്ങള്‍ മഹാ നഗരത്തിലേക്ക് കടന്നു. 1874-ല്‍ പണിത രബീന്ദ്രസേതു എന്ന ഈ പാലം പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ഏറെ അകലെയല്ലാതെ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് അഞ്ച് വര്‍ഷം മുമ്പ് 'നൂലില്‍ തൂക്കിയിട്ട പോലെ' പണിതീര്‍ത്ത പുതിയ പാലവും മറ്റൊരു വിസ്മയം തന്നെയാണ്.
നഗരം ഏറെ വികസിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ ഇരുവശത്തുമായി നിരവധി പുരാതന ബഹുനില കെട്ടിടങ്ങള്‍ ഇടതിങ്ങി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഏതാണ്ടെല്ലാ കെട്ടിടങ്ങളുടെയും ചുമരുകളിലും മേല്‍ക്കൂരകളിലും വേരുതാഴ്ത്തി വളരുന്ന ചെറിയ ആല്‍മരങ്ങള്‍ കെട്ടിടങ്ങളുടെ പഴക്കം വിളിച്ചോതുന്നു. നഗരക്കാഴ്ചകള്‍ കണ്ട് മുന്നോട്ട് നീങ്ങവെ ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത ട്രാമുകള്‍ യാത്രക്കാരെ കുത്തിനിറച്ച് പായുന്നത് കണ്ടു. റോഡിന്റെ ഓരംചേര്‍ന്ന് ഉണ്ടാക്കിയ പാളങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ടു ബോഗികളുള്ള വൈദ്യുതി വണ്ടികളാണ് ബ്രിട്ടീഷ് ഭരണത്തിന്റെ സംഭാവനയായ ഈ ട്രാമുകള്‍.
ഗസ്റ്റ്ഹൗസില്‍ ചെന്ന് ഫ്രഷായി ഭക്ഷണം കഴിച്ച്, അന്നുതന്നെ ഞങ്ങള്‍ നഗരഹൃദയത്തിലെ ഇന്ത്യന്‍ മ്യൂസിയം കാണാന്‍ പോയി. ഛായാചിത്രങ്ങളും മനോഹരമായ ശില്‍പങ്ങളും ഉള്‍പ്പെടെ പഠനാര്‍ഹനമായ നിരവധി സ്റ്റാളുകള്‍ കണ്ടെങ്കിലും എന്നെ ഏറെ ആകര്‍ഷിച്ചത് ഈജിപ്ഷ്യന്‍ ഗാലറിയാണ്. ശീതീകരിച്ച മുറിയില്‍ ഫറോവാ കുടുംബത്തിലെ 'മമ്മീകരിച്ച രാജകുമാരി'യെ നേരിട്ട് കാണാന്‍ കഴിഞ്ഞു. രാത്രിയിലെ നഗരവീഥിയിലൂടെയുള്ള സഞ്ചാരം പ്രയാസകരമാണെങ്കിലും രസകരമായിരുന്നു. ജനസമുദ്രത്തിലൂടെ ഒഴുകി ലെനിന്‍ സരണിയിലെ ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ് ബംഗാള്‍ ഓഫീസിലാണെത്തിയത്.
അമീറും സഹപ്രവര്‍ത്തകരും വളരെ ഹൃദ്യമായാണ് കേരളത്തില്‍നിന്ന് ആദ്യമായി ഓഫീസിലെത്തുന്ന രണ്ടു വനിതാ പ്രവര്‍ത്തകരെ സ്വീകരിച്ചത്. അവര്‍ ഏറെ നേരം ഞങ്ങളോട് സംസാരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയിലെ ഏക ചരിത്രസ്മാരകമായ വിക്ടോറിയാ മെമ്മോറിയലാണ് പിന്നീട് സന്ദര്‍ശിച്ചത്. താജ്മഹലിന്റെ മാതൃക പിന്തുടര്‍ന്ന് 1906-ല്‍ വെണ്ണക്കല്ലില്‍ പണിതതാണ് ഈ സ്മാരകം. അതിലെ മ്യൂസിയത്തിലുള്ള എണ്ണഛായാ ചിത്രങ്ങളും മാര്‍ബിള്‍ പ്രതിമകളും പാശ്ചാത്യ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. വിശാലമായ പൂന്തോട്ടവും ജലാശയവും നിയോണ്‍ വെളിച്ചത്തില്‍ മനംകവരുന്ന കാഴ്ചയാണ്.
അലങ്കരിച്ച കുതിരവണ്ടികളാണ് ഇവിടെ ഏറെ ആകര്‍ഷകം. ഇരുപത് ശതമാനത്തോളം മുസ്‌ലിം ജനവാസമുള്ള കൊല്‍ക്കത്ത നഗരത്തില്‍ പുരാതനമായ നിരവധി പള്ളികളുമുണ്ട്. ധറംതലയില്‍ ടിപ്പുസുല്‍ത്താന്റെ മകന്‍ പണികഴിപ്പിച്ച ടിപ്പുസുല്‍ത്താന്‍ മസ്ജിദ് മഗ്‌രിബ് സമയത്താണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മിനാരങ്ങളും ഖുബ്ബകളും മനോഹരങ്ങളാണ്. സക്കരിയാ സ്ട്രീറ്റില്‍ ഒരു നൂറ്റാണ്ട് മുമ്പ് പണിത നാവികന്റെ പള്ളി (നാഖുദാ മസ്ജിദ്) കൊല്‍ക്കത്തയിലെ ഏറ്റവും വലിയ പള്ളിയാണ്. സവാളയുടെ ആകൃതിയിലുള്ള ഖുബ്ബകളാണ് ഇതിന്റെ പ്രത്യേകത.
ചരിത്രനഗരിയിലേക്ക്
കൊല്‍ക്കത്തയിലെ രണ്ടാമത്തെ വലിയ റെയില്‍വേസ്റ്റേഷനായ സിയാല്‍ഡയില്‍നിന്ന് ലാല്‍ഗോല എക്‌സ്പ്രസിലായിരുന്നു ചരിത്രപ്രസിദ്ധമായ മുര്‍ഷിദാബാദിലേക്കുള്ള യാത്ര. അവിഭക്ത ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മുര്‍ഷിദാബാദ് നഗരം. 1706-ല്‍ അധികാരമേറ്റ മുര്‍ഷിദ് ഖുലിഖാന്റെ പേരിലാണ് ഈ നഗരം അറിയപ്പെട്ടത്. നേരത്തെ മഖ്‌സൂദാബാദ് എന്നായിരുന്നു ഇതിന്റെ പേര്. ട്രെയിന്‍ പ്ലാസി സ്റ്റേഷനിലെത്തിയപ്പോള്‍, ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കമിട്ട മുര്‍ഷിദ് ഖുലീഖാന്റെ മകളുടെ മകന്‍ നവാബ് സിറാജുദ്ദൗലയും ഇംഗ്ലീഷുകാരും തമ്മില്‍ നടന്ന 1757-ലെ പ്ലാസിയുദ്ധമാണ് ഓര്‍മയില്‍ വന്നത്; ഒപ്പം മിര്‍ജാഫര്‍ ജംഗിന്റെ കൊടുംചതിയും. മുര്‍ഷിദാബാദിന്റെ അധോഗതിക്ക് തുടക്കമിട്ടതും ഈ യുദ്ധമായിരുന്നല്ലോ.
നിരവധി ചരിത്ര സ്മാരകങ്ങളുള്ള മുര്‍ഷിദാബാദില്‍ ഒരു പകല്‍ മാത്രമേ ഞങ്ങള്‍ക്ക് സമയം ലഭിച്ചിരുന്നുള്ളൂ.
മുര്‍ഷിദാബാദിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ച ഹസാര്‍ദ്വാരി പാലസാണ്. 1829-ല്‍ നവാബ് നാസിം ഹുമയൂണ്‍ ജാഹ് ഇറ്റാലിയന്‍ ശില്‍പചാതുരിയില്‍ നിര്‍മ്മിച്ച കൊട്ടാരത്തിന് നിരവധി വാതായനങ്ങള്‍ ഉള്ളതുകൊണ്ടാണ് ഹസാര്‍ദ്വാരി പാലസ് എന്ന് പേരുവന്നത്.
പാലസിനകത്തെ പുരാതന ലിഖിത ശേഖരങ്ങളില്‍ അറബി, ഉറുദു, പേര്‍ഷ്യന്‍ കയ്യെഴുത്ത് പ്രതികള്‍ നിരവധിയാണ്. അബുല്‍ ഫസലിന്റെ 'ആയിനെ അക്ബരി'യാണ് ഇതില്‍ ഏറ്റവും പ്രസിദ്ധമായത്.
കൊട്ടാരത്തിന് അഭിമുഖമായി നിലകൊള്ളുന്ന മറ്റൊരു വിസ്മയമാണ് ശിഈ ആത്മീയകേന്ദ്രമായ ഇമാംബാറ. 1887-ല്‍ നവാബ് ഫറാദൂന്‍ ജാഹ് നിര്‍മ്മിച്ച ഈ ഇമാം ബാറയാണത്രെ ഇന്ത്യയിലെ പൗരാണിക സ്മാരകങ്ങളില്‍ ഏറ്റവും നീളം കൂടിയത്. മുഹറം ഒന്നുമുതല്‍ പത്തു വരെയുള്ള ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ക്കായി ഇത് തുറന്നുകൊടുക്കുക. അന്ന് ശിയാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് 'ഹായ് ഹുസൈന്‍' എന്ന വിലാപയാത്ര നടത്തുന്നു. ഇതില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കള്‍ സ്വന്തം ശരീരങ്ങളില്‍ മുറിവ് ഉണ്ടാക്കുകയും നെഞ്ചത്തടിച്ച് 'ഹായ് ഹുസൈന്‍' എന്ന് വിലപിക്കുകയും ചെയ്യാറുണ്ട്.
ഇമാം ബാറയുടെ ബാഹ്യവീക്ഷണം മാത്രം നടത്തി ഞങ്ങള്‍ പോയത് സിറാജുദ്ദൗലയുടെ മഖ്ബറയായ ഖുശ്ബാഗിലേക്കാണ്; ഭാഗീരഥി നദിയുടെ പടിഞ്ഞാറേ കരയിലേക്ക്. എഞ്ചിന്‍ ഘടിപ്പിച്ച കെട്ടുവള്ളത്തിലായിരുന്നു മൂന്നു കിലോമീറ്ററോളം ദൂരമുള്ള യാത്ര. പുരാവസ്തു വകുപ്പിന്റെ കീഴിലായിരുന്നിട്ടും വേണ്ടവിധം പരിപാലിക്കപ്പെടാത്ത ഈ ചരിത്ര സ്മാരകത്തില്‍ സിറാജുദ്ദൗലയുടെ ഭാര്യ ലുതുഫുന്നിസയുടെയും കുടുംബങ്ങളുടെയും ഖബറുകളാണുള്ളത്. ലുതുഫുന്നിസ പ്രത്യേകമായി നിര്‍മ്മിച്ച പൂന്തോട്ടം അവഗണനയുടെ കാടുപിടിച്ചു കിടക്കുന്നു. മഖ്ബറയോട് ചേര്‍ന്ന് മാര്‍ബിള്‍കൊണ്ട് നിര്‍മ്മിച്ച മനോഹരമായ പള്ളിയുമുണ്ട്.
ഇപ്പോഴും അഞ്ചുനേരം നമസ്‌കാരം നടക്കുന്ന പുരാതനമായ പള്ളിയാണ് മോത്തിഝീല്‍ മസ്ജിദ്. നവാബ് അലിവര്‍ദിഖാന്റെ മകള്‍ ഘൊസ്രത്തീ ബീഗത്തിന്റെ സ്മാരകമായി ഭര്‍ത്താവ് നവാജേഷ് 1751-ല്‍ നിര്‍മിച്ച മോത്തിഝീല്‍ കൊട്ടാരത്തിന്റെ കോമ്പൗണ്ടില്‍ തടാക തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. നവാജേഷിന്റെയും ബീഗത്തിന്റെയും ഖബറുകള്‍ പള്ളിയുടെ മുറ്റത്താണ്. ഈ പള്ളിയിലാണ് ഞങ്ങള്‍ ളുഹ്‌റും അസറും നമസ്‌കരിച്ചത്.
വഞ്ചനയുടെ സ്മാരകം
നവാബ് സിറാജുദ്ദൗലയെ ഇംഗ്ലീഷുകാര്‍ക്ക് പ്ലാസി യുദ്ധത്തില്‍ തോല്‍പ്പിക്കാനായത് അദ്ദേഹത്തിന്റെ സേനാ നായകനായിരുന്ന കുപ്രസിദ്ധനായ മിര്‍ജാഫറിന്റെ ചതിപ്രയോഗം മൂലമായിരുന്നുവല്ലോ. 1758-ല്‍ ലോഡ്‌ക്ലൈവ് അദ്ദേഹത്തെ നവാബാക്കി വാഴിക്കുകയായിരുന്നു. കുഷ്ഠരോഗം ബാധിച്ച് 1765-ല്‍ മരിച്ച മിര്‍ജാഫറിന്റെ ശവകുടീരം- ജഫ്‌റാഗഞ്ച്- സന്ദര്‍ശിക്കാനാണ് പിന്നെ ഞങ്ങള്‍ പോയത്.
ഗേറ്റില്‍ കാത്തിരുന്ന പത്ത് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഗൈഡ് എല്ലാ ചരിത്രവും വിശദമായി പറയാമെന്നും ഇരുപതുരൂപ മാത്രമാണ് ഫീസെന്നും പറഞ്ഞ് പിറകെ കൂടി. ഞങ്ങളുടെ യാത്രയിലുടനീളം ഓരോ ചരിത്രസ്മാരകവും കാണുന്നതിന് മുമ്പേത്തന്നെ അതിന്റെ ചരിത്രം വിവരിച്ചു തരുന്നുണ്ടായിരുന്നു എന്റെ ഭര്‍ത്താവ്. അതിനാല്‍ തന്നെ ഗൈഡ് വേണ്ടെന്ന് പറഞ്ഞപ്പോള്‍ പത്ത് രൂപ മതിയെന്നായി പയ്യന്‍.
മിര്‍ജാഫറിന്റെ രഹസ്യ ദൂതുകള്‍ കൈമാറിയിരുന്നു എന്നു പറയപ്പെടുന്ന രണ്ടു പ്രാവുകളുടെ ഖബറുകള്‍ -കബൂതറാം കാം മഖ്ബറ- വളരെ ആവേശപൂര്‍വമാണ് കൊച്ചു ഗൈഡ് ഞങ്ങള്‍ക്ക് കാണിച്ചുതന്നത്. ടിപ്പുസുല്‍ത്താന്‍ യുദ്ധവിവരങ്ങള്‍ കൈമാറുന്നതിനായി പ്രാവുകളെ ഉപയോഗിച്ചിരുന്നുവെന്നും ശ്രീരംഗപട്ടണം കോട്ടക്കുള്ളിലെ പള്ളിമിനാരത്തിലായിരുന്നു ഇത്തരം പരിശീലിപ്പിച്ച പ്രാവുകളെ പാര്‍പ്പിച്ചിരുന്നത് എന്നും വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ തോറ്റുപോയ വാര്‍ത്ത ഇംഗ്ലണ്ടില്‍ എത്തിച്ചത് ഒരു പ്രാവായിരുന്നു എന്നും എവിടെയോ വായിച്ചത് ഈ സ്മാരകമുദ്ര കണ്ടപ്പോള്‍ ഓര്‍ത്തുപോയി. ഏറെ ആസ്വദിച്ച വിവരണത്തിനൊടുവില്‍ ഞാന്‍ ഇരുപത് രൂപ പയ്യന്റെ കൈയില്‍ വെച്ചുകൊടുത്തപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
പുരാതനമായ പള്ളികളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മഖ്ബറകളും നിറഞ്ഞുനില്‍ക്കുന്ന മുര്‍ഷിദാബാദില്‍ ഓട്ടപ്രദക്ഷിണത്തിനിടയില്‍ കണ്ട മറ്റ് രണ്ട് ആകര്‍ഷകങ്ങളായിരുന്നു നാഷിപ്പൂര്‍ രാജ്പതിപാലസും അതിനകത്തെ രാമചന്ദ്ര ക്ഷേത്രവും. മുബാറക്കുദ്ദൗല നവാബായിരുന്നപ്പോള്‍ കരം പിരിവിനു നേതൃത്വം നല്‍കിയ ദേവീ സിംഗ് പ്രജകളില്‍നിന്ന് ബലാല്‍ക്കാരം പിടിച്ചെടുത്ത വന്‍സമ്പത്ത് ഉപയോഗിച്ച് നിര്‍മിച്ചതാണ് കൊട്ടാരവും ക്ഷേത്രവും. ഭംഗിയുള്ള മേത്തരം അടയാഭരണങ്ങളണിയിച്ച ദേവീദേവന്മാരുടെ പ്രതിമകളും പലതരം പാവകളുമാണ് ഇവിടെ പ്രത്യേകം പ്രത്യേകം മുറികളിലായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മുര്‍ഷിദാബാദില്‍ അവസാനമായി കണ്ടത് നഗരത്തിന്റെ സ്ഥാപകന്‍ മുര്‍ഷിദ് ജലീഖാന്റെ ഖബര്‍ സ്ഥിതിചെയ്യുന്ന കത്ത്‌റാ മസ്ജിദാണ്. നാലുമൂലകളിലുള്ള ഉയരം കൂടിയ മിനാരങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നിരിക്കുന്നു. എഴുപതടി ഉയരത്തിലുള്ള താഴികക്കുടങ്ങളും ഏറെക്കുറെ തകര്‍ന്നിട്ടുണ്ടെങ്കിലും ശേഷിച്ചവയുടെ നിര്‍മാണ ചാതുരി ആരിലും അത്ഭുതമുളവാക്കും. പേര്‍ഷ്യന്‍ ശില്‍പമാതൃകയില്‍ പണിത പള്ളിക്ക് ചുറ്റും മനോഹരമായ പൂന്തോട്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചു പോരുന്ന പൗരാണികതയുടെ പ്രൗഢിയോടെ ഈ സ്മാരകം ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു.
|
http://aramamonline.net/articles/show/1190
|
2024-02-25T05:32:07Z
|
<urn:uuid:56b7e217-81d1-408b-b387-b110edd65f5a>
|
[
"header"
] |
[] |
mal-Mlym
| 1
| 1
| 0.95
| 27
| 26,992
|
tlsh:T1408B9BC2A06C40F6206BC4CD45B206DF436C71A6244503F85B2864D3150742ED4A792919605FA035DEBB0FD112AA7E8E6F9FDAAFDF9980AF6B8F1C7DE1728859FFE0C5A072
|
-----Select------ ആഗസ്റ്റ് 2023 ജൂലൈ 2023 ജൂണ്‍ 2023 മേയ് 2023 ഏപ്രില്‍ 2023 മാര്ച്ച് 2023 ഫെബ്രുവരി 2023 ജനുവരി 2023 december 2022 November 2022 october 2022 september 2022 august july 2022 june may 2022 April 2022 March 2022 February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ് 2016 ഏപ്രില്‍ 2016 മാര്ച്ച് 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ് 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ് 2015 ഏപ്രില്‍ 2015 മാര്ച്ച് 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ് 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ് 2014 ഏപ്രില്‍ 2014 മാര്ച്ച് 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ് 2013 ഏപ്രില്‍ 2013 മാര്ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്ച്ച് 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ് 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്
മുഖമൊഴി
ലേഖനങ്ങള്‍
കവിത
കഥ
ഫീച്ചര്‍
നോവൽ
വീട്ടുമുറ്റം
പരീക്ഷാ പേടി: 'ചികിത്സ' വേണ്ടത് രക്ഷിതാക്കള്‍ക്കോ?
എം.റിജു
ആദ്യം മാറേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.
''അയാള്‍ പ്രൈമറി സ്‌കൂളില്‍പോലും രണ്ടു തവണയാണ് തോറ്റത്. മിഡില്‍ സ്‌കൂളില്‍ മൂന്ന് തവണ. സര്‍വകലാശാലാ പഠനത്തിനായുള്ള പ്രവേശന പരീക്ഷയിലും മൂന്നു തവണ തോറ്റു. ഒടുവില്‍ തട്ടിമുട്ടി ജയിച്ചപ്പോള്‍, 40-ലേറെ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് അപേക്ഷ നല്‍കി. എല്ലായിടത്തും നിരസിക്കപ്പെട്ടു. പ്രശസ്തമായ ഹാര്‍വാഡിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി പലതവണ തോറ്റു. പക്ഷേ, പിന്നീട് ഹാര്‍വാഡില്‍നിന്ന് പഠിച്ചിറങ്ങിയ ഏറ്റവും മിടുക്കരായ കുട്ടികള്‍ അയാള്‍ക്ക് മുന്നില്‍ ക്യൂ നിന്നു. കാരണം, അവര്‍ക്കൊക്കെ തൊഴില്‍ കൊടുക്കുന്ന 'ആലിബാബ' എന്ന വ്യാപാര ഭീമന്റെ തലവന്‍ അയാളായിരുന്നു." അതാണ് ജാക് മാ എന്ന ചൈനീസ് സംരംഭകന്‍!
ഐസക്ക് ന്യൂട്ടനും മൈക്കല്‍ ഫാരഡെയും തൊട്ട് നമ്മുടെ ഇലോണ്‍ മസ്‌ക്ക് വരെയുള്ളവരുടെ ജീവിതം എടുത്തുനോക്കിയാല്‍ അറിയാം, പരീക്ഷകളില്‍ കിട്ടുന്ന മാര്‍ക്കും ജീവിത വിജയവും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ലെന്ന്. ഈ ഒരൊറ്റ ചിന്ത നിങ്ങള്‍ക്കുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പരീക്ഷയെ അമിതമായി പേടിക്കുന്നത്?
എക്കാലവും, കേരളത്തില്‍ കുട്ടികളില്‍ കാണുന്ന ഒരു പ്രശ്നമാണ് പരീക്ഷക്കാലത്തെ ഉത്കണ്ഠാ രോഗം അഥവാ ആങ്‌സൈറ്റി ഡിസോഡര്‍. പക്ഷേ, ഇത് കേരളത്തില്‍ വന്‍തോതില്‍ കൂടുകയാണെന്ന തെറ്റായ നിലപാടാണ് പലരും എഴുതിക്കണ്ടത്. അത് ശരിയല്ല. 90-കളിലും രണ്ടായിരത്തിലുമൊക്കെ എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ മിനിമം മൂന്നോ നാലോ ആത്മാഹുതികളുടെ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചത് ഓര്‍മയുണ്ട്. ഇപ്പോള്‍ അപൂര്‍വമായാണ് അത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത്. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ പരീക്ഷാ പേടിയുണ്ടെന്നത് സത്യമാണ്. അതു വഴിയുണ്ടാവുന്ന പ്രശ്നങ്ങളുമുണ്ട്. പക്ഷേ, അത് ചില മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതുപോലെ, അതിമാരകമായ രീതിയിലൊന്നും എത്തിയിട്ടില്ല.
യഥാര്‍ഥത്തില്‍ ആര്‍ക്കാണ് ഉത്കണ്ഠാ രോഗത്തിന് ചികിത്സ വേണ്ടത് എന്ന് ചോദിച്ചാല്‍ അത് കൂട്ടികള്‍ക്കല്ല, രക്ഷിതാക്കള്‍ക്കാണ് എന്നാണ് ചൈല്‍ഡ് കൗണ്‍സലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം പറയുന്നത്. ന്യൂജന്‍ കുട്ടികളില്‍ വലിയൊരു വിഭാഗം വളരെ പെട്ടെന്ന് മാറുമ്പോള്‍, ചില രക്ഷിതാക്കള്‍, എസ്.എസ്.എല്‍.സി തോറ്റാല്‍ എല്ലാം തീര്‍ന്നെന്ന് പറഞ്ഞ്, ആറ്റില്‍ ചാടുന്ന, 80-കളിലെയും 90-കളിലെയും അതേ മാനസികാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്.
*പാരന്റിങ്ങ് എന്ന ടാലന്റ് ഹണ്ട്*
1991-ല്‍ അര്‍ജന്റീനയിലെ അബാന്‍ഡറാഡോ ക്ലബ്ബിന്റെ കളിസ്ഥലത്ത് അഞ്ചുവയസ്സുകാരുടെ ഫുട്ബോള്‍ മത്സരം അരങ്ങേറാനിരിക്കുന്നു. ഗ്രാന്‍ഡോലിയിലെ കുറെ തലമുറകളെ ഫുട്ബോള്‍ പരിശീലിപ്പിച്ച സാല്‍വദോര്‍ അപാര്‍സ്യോയാണ് സംഘാടകന്‍. കുട്ടികളെ രണ്ടു ടീമുകളാക്കിയപ്പോള്‍ ഒരു ടീമില്‍ ഒരാള്‍ കുറവ്. തല്‍ക്കാലത്തേക്ക് ടീമിലേക്ക് ആരെയെങ്കിലും കിട്ടുമോ എന്നറിയാന്‍ അപാര്‍സ്യോ ചുറ്റും നോക്കി.
ഗ്രൗണ്ടിനു പുറത്ത് നില്‍ക്കുന്ന ചെറിയ കുട്ടി അദ്ദേഹത്തിന്റെ കണ്ണില്‍പെട്ടു. ടെന്നീസ് ബോള്‍ കാലുകൊണ്ട് മതിലിലടിച്ചു കളിക്കുകയായിരുന്നു അവന്‍. അസാധ്യമായ പന്തടക്കം. അവന്റെ തൊട്ടടുത്ത് ഒരു സ്ത്രീ നില്‍പുണ്ടായിരുന്നു. അത് തന്റെ സുഹൃത്ത് ഹോര്‍ഗെയുടെ ഭാര്യ സീലിയയാണെന്ന് അപാര്‍സ്യോക്ക് മനസ്സിലായി. അപാര്‍സ്യോ കാര്യം പറഞ്ഞപ്പോള്‍ സീലിയക്കു പരിഭ്രമമായി. ഇളയ മകന്‍ ലിയോ പന്തുകളിക്കാന്‍ മാത്രമൊന്നും വലുതായിട്ടില്ലല്ലോ എന്ന ചിന്തയായിരുന്നു 'അമ്മയതാ വരുന്നു, അവരോടു ചോദിച്ചോളൂ', സീലിയ പറഞ്ഞു. ഹോര്‍ഗെയുടെ അമ്മ അപാര്‍സ്യോയുടെ ആവശ്യം കേള്‍ക്കേണ്ട താമസം സമ്മതിച്ചു. ഒപ്പം മരുമകളെ സമാധാനിപ്പിച്ചു. 'അവനെ കളിക്കാന്‍ വിടൂ മോളേ. ഒന്നും പറ്റില്ലെന്നേ...' അതായിരുന്നു, കാല്‍പ്പന്തിന്റെ മിശിഹ സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ തുടക്കം. ഒരുപക്ഷേ, അവന്റെ മുത്തശ്ശി ആ സമയത്ത് മറിച്ചൊരു തീരുമാനമാണ് എടുത്തതെങ്കില്‍ മെസ്സിയെന്ന താരം ഉണ്ടാവുമായിരുന്നില്ല. പാരന്റിങ്ങ് എന്നാല്‍ തമാശക്കളിയല്ല. അത് വളരെ ഗൗരവമേറിയ ഒരു ട്രഷര്‍ ഹണ്ടാണ്. ആരാണ് നിങ്ങളുടെ കുട്ടി, എന്താണ് അവന്റെ ടാലന്റ്, എവിടെയാണ് അവന് ഫോക്കസ് കൊടുക്കേണ്ടത് എന്ന് മനസ്സിലാക്കുന്ന ഒരു രക്ഷാകര്‍തൃ രീതി, നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്നും വലിയ രീതിയില്‍ വളര്‍ന്നിട്ടില്ല.
*ലോകത്തിലെ ഏറ്റവും വലിയ ബാല്യം *
കുട്ടിയുടെ കഴിവിനും ഇഷ്ടത്തിനും ഇവിടെ യാതൊരു പ്രാധാന്യവുമില്ല. രക്ഷിതാക്കള്‍ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേര്‍ന്ന്, രക്ഷിതാക്കള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിച്ച്, രക്ഷിതാക്കള്‍ കാണിച്ചുതരുന്ന പങ്കാളിയെ വിവാഹം കഴിച്ച് നാം കഴിഞ്ഞുകൂടുന്നു. ഒരു പരിധിവരെ ഇന്ത്യന്‍ സമൂഹത്തില്‍ ടാലന്റ് വളരാത്തതിന്റെ ഒരു കാരണം പരമ്പരാഗതമായ രീതിയില്‍നിന്ന് മാറിച്ചിന്തിക്കാനുള്ള കഴിവില്ലായ്മ കൂടിയാണെന്ന്, രാമചന്ദ്ര ഗുഹ എഴുതിയിരുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബാല്യമുള്ള ജനതയാണ് നാം എന്നാണ് പറയുക. വിദേശ രാജ്യങ്ങളിലൊക്കെ 18 വയസ്സ് കഴിയുമ്പോഴേക്കും പാര്‍ട്ട് ടൈം ജോലി ചെയ്ത് സ്വതന്ത്രരാവുന്ന തലമുറയെയാണ് കാണുന്നത്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും ക്രൈസിസ് മാനേജ് ചെയ്യാനും അവര്‍ക്ക് അതുമൂലം പെട്ടെന്ന് കഴിയും. ഇത് ഉന്നത വിദ്യാഭ്യാസ വിചക്ഷണര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. 25 വയസ്സായിട്ടും സ്വന്തമായി ഒരു കപ്പ് കാപ്പിയുണ്ടാക്കണമെങ്കില്‍ അമ്മയെ ഫോണില്‍ വിളിച്ച് തിരക്കേണ്ട അവസ്ഥ. സ്വന്തം അടിവസ്ത്രം അവനവന്‍ കഴുകുന്ന സ്വാശ്രയത്വംപോലും നമ്മുടെ വീടുകളില്‍ ഇനിയുമെത്തിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റും മീഡിയാ വിദഗ്ധനുമായ സിദ്ധാര്‍ഥ ബസു പറഞ്ഞത് ഇങ്ങനെ: ''നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അക്കാദമിക് ബ്രില്യന്‍സ് ഉണ്ട്. മാര്‍ക്കും റാങ്കുമുണ്ട്. പക്ഷേ, അവര്‍ തോറ്റുപോകുന്നത്, ക്രൈസിസ് മാനേജ്മെന്റിലും ഡിസിഷന്‍ മേക്കിംഗിലുമൊക്കെയാണ്. അതിനു കഴിയാത്തത് അവര്‍ക്ക് കിട്ടിയ പരമ്പരാഗത പാരന്റിംഗ് രീതി മൂലമാണ്.'' ഇന്ത്യയിലെ പത്ത് വയസ്സുകാരനെയും ഒരു വിദേശ പയ്യനെയും താരതമ്യപ്പെടുത്തുക. ആ പത്തു വയസ്സുകൊണ്ട് നീന്തലും സ്പീഡ് സൈക്ലിങ്ങും പ്രസംഗവും ഡാന്‍സും മാര്‍ഷ്യല്‍ ആര്‍ട്‌സുമെല്ലാം അവന്‍ ഒരു പരിധിവരെ സ്വായത്തമാക്കിയിരിക്കും. സഭാകമ്പം ഒട്ടും ഇല്ലാത്തവനായിരിക്കും. പക്ഷേ, വീട്ടില്‍നിന്ന് സ്‌കൂള്‍ ബസ്സിലോ ഓട്ടോയിലോ പോയിവരുന്ന, കൂട്ടിലിട്ട കിളിയെപ്പോലുള്ള നമ്മുടെ ഒരു പത്തുവയസ്സുകാരനോ? ഒരു തെരുവ് നായ ഓടിക്കാന്‍ വന്നാല്‍ പോലും എന്തുചെയ്യണമെന്നറിയില്ല. കോളേജ് വിദ്യാര്‍ഥികള്‍ക്കുപോലും ഫസ്റ്റ് എയ്ഡിനെക്കുറിച്ച ഒരു ധാരണയുമില്ല.
കുട്ടികളെ ഏതു കാലവും ഉള്ളം കൈയില്‍വെച്ച് അവര്‍ക്കായി ജീവിക്കുന്നവർ സ്വന്തം ഇഷ്ടവും മക്കളുടെ ഇഷ്ടവും ഒരുപോലെ ബലി കഴിക്കുകയാണ്. ആധുനിക കാലത്ത് താല്‍പര്യം എന്ന വാക്കിന് ഏറെ പ്രാധാന്യമുണ്ട്. മായാവി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട് : ''ഒന്നുകില്‍ ബി.എക്ക് പഠിക്കാം. അല്ലെങ്കില്‍ എം.എക്ക്. പക്ഷേ എം.ബി.എ എന്ന് പറഞ്ഞ് ഇത് രണ്ടുംകൂടി കുത്തിക്കയറ്റിയാല്‍ തലച്ചോറ് തകര്‍ന്നുപോവും.'' സമാനമായ അവസ്ഥയാണ് കേരളത്തിലെ പല കുട്ടികള്‍ക്കും. രക്ഷിതാക്കളുടെ താല്‍പര്യത്തിനനുസരിച്ച്, പാട്ടും നൃത്തവും യോഗയും ട്യൂഷനുമൊക്കെയായി എന്തൊരു ലോഡാണ് അവന്റെ/അവളുടെ തലയില്‍ കയറ്റിക്കൊടുക്കുന്നത്. എന്നിട്ട് രക്ഷിതാവ് നിനക്ക് ഞാന്‍ എല്ലാ സ്വാതന്ത്ര്യവും തന്നു, നിനക്കുവേണ്ടി ജീവിച്ചു എന്ന് പറയുകയും ചെയ്യും! അതുകൊണ്ടുതന്നെ പരീക്ഷാ പേടിയടക്കം ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മാറേണ്ടത് കുട്ടികളല്ല, രക്ഷിതാക്കള്‍ തന്നെയാണെന്ന് വ്യക്തം.
*നിരോധിക്കരുത്, നിയന്ത്രിക്കാം*
ഓരോ കുട്ടിയും വ്യത്യസ്തരാണ്, താരതമ്യം പാടില്ല എന്നതാണ് ഗുഡ് പാരന്റിങ്ങിന്റെ ആദ്യത്തെ സുവർണ്ണ തത്ത്വം. എന്ത് പ്രശ്നവും പറയാന്‍ കഴിയുന്ന മുതിര്‍ന്ന സുഹൃത്ത് എന്ന ഇമേജാണ് രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കേണ്ടത്. ഒരു പരീക്ഷകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല എന്നും, പരമാവധി പരിശ്രമിച്ചുകഴിഞ്ഞാല്‍ പിന്നെ റിസള്‍ട്ടിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്നുമുള്ള ആത്മവിശ്വാസം പകര്‍ന്നു കൊടുക്കണം. ആ ധൈര്യമുണ്ടെങ്കില്‍ പിന്നെ പേടിമൂലം പഠിച്ചത് മറന്നുപോകുന്ന അവസ്ഥ ഉണ്ടാവില്ല. ഒരു ഉല്ലാസ യാത്രക്ക് പോകുന്നപോലെ സന്തോഷവാനായി പരീക്ഷാഹാളിലേക്ക് പോകണം എന്നാണ് ആധുനിക മാനേജ്മെന്റ് വിദഗ്ധര്‍ പറയുന്നത്.
പരീക്ഷാ കാലത്ത് ഫോണിനെയും ടാബിനെയും ഇന്റര്‍നെറ്റിനെയുമൊക്കെ ചെകുത്താനെപ്പോലെ കാണുന്നവരുണ്ട്. അതിന്റെ ആവശ്യമില്ല. ഫോണില്‍ ഒരു സന്ദേശം വന്നോയെന്ന് പരിശോധിക്കാനോ കുറച്ച് സമയത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ പഠനത്തില്‍നിന്ന് നിങ്ങളുടെ കുട്ടി ഒരിടവേള എടുക്കുകയാണെങ്കില്‍ കുഴപ്പമില്ല. ഫോണിലും ഇന്റര്‍നെറ്റിലും ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായ ആത്മനിയന്ത്രണം അവരില്‍ ഉണ്ടാക്കണം. പക്ഷേ, നെറ്റും ഫോണുമൊക്കെ പൂര്‍ണമായും നിരോധിക്കുന്നത് നെഗറ്റീവായ ഫലമാണ് അവനില്‍ ഉണ്ടാക്കുക. ഇതിന് പകരമായി ഒന്ന് നടക്കാന്‍ പോകാനോ കുറച്ചു സമയം പാട്ട് കേള്‍ക്കാനോ ആവശ്യപ്പെടാം. ഇത് കുട്ടിയുടെ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ഒരു രക്ഷിതാവെന്ന നിലയില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും കുട്ടിയെ സ്വാധീനിക്കും. ഉദാഹരണത്തിന്, 90 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്നത് പരാജയമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ കുട്ടിയും അബോധത്തില്‍ ഇത് സ്വീകരിക്കുന്നു. അതിനാല്‍, 85 ശതമാനം മാര്‍ക്ക് വാങ്ങിയാല്‍പോലും അവന്‍ നിരാശനായി കാണപ്പെടുന്നു. വിജയം എങ്ങനെ ആഘോഷിക്കപ്പെടുന്നുവോ അതുപോലെ, പരാജയത്തെ എങ്ങനെ മാനേജ് ചെയ്യണമെന്നും കുട്ടികളെ പഠിപ്പിക്കണം. അതില്ലാത്തതുകൊണ്ടാണ് ഒരു തോല്‍വിയില്‍ അവര്‍ തകര്‍ന്നുപോകുന്നത്.
*പുലര്‍ച്ചെ പഠിച്ചാല്‍ ഓര്‍മശക്തി കൂടുമോ? *
മലയാളി കാലങ്ങളായി പിന്തുടരുന്ന ഒരു വിശ്വാസമാണ്, രാത്രി നേരത്തെ ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നത് നല്ലതാണെന്ന്. ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല. രാവിലെ എണീറ്റ് ശീലമായവര്‍ അങ്ങനെ പഠിക്കട്ടെ. പക്ഷേ, നിങ്ങളുടെ കുട്ടിക്ക് രാത്രി വൈകി പഠിക്കുകയും, പകല്‍ അല്‍പ്പം വൈകി എഴുന്നേല്‍ക്കുകയും ചെയ്യുകയാണ് താല്‍പര്യമെങ്കില്‍ അത് തടയേണ്ടതില്ല. കൗമാരക്കാരില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം അവനെ രാത്രിയില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ പ്രേരിപ്പിക്കുമെന്നും നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആ രീതിയില്‍ യൂറോപ്പിലെ പല സ്‌കൂളുകളും സമയം ക്രമീകരിച്ചിട്ടുണ്ട്. അതിരാവിലെയുള്ള സ്‌കൂളിങ്ങ് ലേറ്റാക്കി അവര്‍ ഹോര്‍മോണ്‍ ഫ്രണ്ട്ലിയാവുന്നു!
കൗമാര പ്രായത്തില്‍ കുട്ടികള്‍ കൂടുതല്‍ ഉറങ്ങാന്‍ സാധ്യതയുണ്ട്. ഉറക്കം മുറിയുകയാണെങ്കില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയാതെ വരും. പരീക്ഷക്കാലത്ത് ഏറ്റവും പ്രധാനമാണ് മതിയായ ഉറക്കം. കുട്ടികളുടെ പിറകെ നടക്കാതെ അവരെ ക്രിയാത്മകമായി സഹായിക്കുന്ന ആളാവണം നല്ല രക്ഷിതാവ്. ടൈം ടേബിള്‍ ഉണ്ടാക്കാന്‍ സഹായിക്കുക, അവര്‍ക്ക് വ്യക്തമല്ലാത്ത ആശയങ്ങൾ വിശദീകരിച്ചു കൊടുക്കുക, കുറച്ച് സമയം വിശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുക, എഴുതുന്നതിലും ഉത്തരങ്ങള്‍ ക്രമപ്പെടുത്തുന്നതിലും വേഗത കുറവാണെങ്കില്‍ വീട്ടില്‍ പരീക്ഷ നടത്തുക- തുടങ്ങിയവയൊക്കെ ചെയ്യാം.
ഉയര്‍ന്ന ക്ലാസിലെ പല കുട്ടികളും പഠനത്തോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ട്. അതിനാല്‍, അവരെ പൂര്‍ണമായും നിയന്ത്രിക്കുന്നത് ഒഴിവാക്കി, അവരുടേതായ നിലയില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക. അമിതമായ നിരീക്ഷണവും ഉപദേശവും നന്നായി പഠിക്കാന്‍ സഹായിക്കില്ല. ഹൈസ്‌കൂളിലായിട്ടും കുട്ടികളുടെ കൂടെയിരുന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ധാരാളമാണ്. ഇത് പിന്തുണ നല്‍കുന്നതിന് പകരം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറുന്നതിന് തുല്യമാണ്. ഏതെങ്കിലും വിഷയങ്ങളോ ആശയങ്ങളോ മനസ്സിലാക്കാന്‍ സഹായം വേണമെങ്കില്‍ നിങ്ങളെ സമീപിക്കാമെന്ന് പറയുക. പക്ഷേ, കമ്പൈന്‍ഡ് സ്റ്റഡിയില്‍ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ മേല്‍നോട്ടം അനിവാര്യമാണ്. അല്ലാത്ത പക്ഷം ഈ പ്രായത്തിലെ കുട്ടികള്‍ കൂട്ടുകൂടുമ്പോഴുള്ള സ്വാഭാവികമായ വിഷയങ്ങളിലേക്ക് ചര്‍ച്ച പോവും. പഠനം നടക്കില്ല. ഒരു ബ്രേക്ക് എന്ന നിലയില്‍ കൂട്ടുകാരുമായി സംസാരിച്ച് റിലാക്സ് ചെയ്ത് വീണ്ടും പഠനത്തിലേക്ക് പോകുന്നതാണ്, റിസള്‍ട്ട് ഓറിയന്റഡായി നോക്കുമ്പോള്‍ നല്ലത്.
*അതിനും ചികിത്സയുണ്ട്*
ശ്രദ്ധ ചെലുത്തി പഠിക്കാന്‍ സാധിക്കാതെ വരിക, പഠിച്ചതെല്ലാം മറന്നുപോവുക, ചില വിഷയങ്ങള്‍ തീരെ പഠിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. കൂടാതെ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുകയോ, തീരെ ഉറങ്ങാതിരിക്കുകയോ ചെയ്യുന്നു. മറ്റു ചിലര്‍ക്ക് പരീക്ഷക്ക് തൊട്ടുമുമ്പ് വയറിന് പ്രശ്‌നമുണ്ടാകുന്നു. ഇവയെല്ലാം തന്നെ പരീക്ഷയുണ്ടാക്കുന്ന മാനസിക സമ്മര്‍ദങ്ങളുടെയും ഉത്കണ്ഠകളുടെയും അടയാളങ്ങളാണ്. കുട്ടിയുമായി ആത്മബന്ധമുള്ള ഒരു രക്ഷിതാവിന് ഇത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. സമാധാനമായി ഇരുന്ന്, ഒന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നമാണ് ഇതെല്ലാം. ഉത്കണ്ഠാ രോഗം വല്ലാതെ കൂടിയാലേ മെഡിക്കല്‍ സഹായം വേണ്ടതുള്ളൂ.
പേടി എന്നത് മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളില്‍ ഒന്നാണ്. പരിണാമപരമായി നാം അതിജീവിച്ചതും ഈ പേടി കൊണ്ടുതന്നെയാണ്. അതൊരു മോശം കാര്യവുമല്ല. പരീക്ഷാപേടിയും സ്വാഭാവികമാണ്. പക്ഷേ, അത് അമിതമാവുമ്പോള്‍ മാത്രമാണ് ചികിത്സ വേണ്ടിവരുന്നത്. ഇന്ന് ഇത്തരം ആങ്‌സൈറ്റി രോഗം മനസ്സിലാക്കാനും വിലയിരുത്താനും ശാസ്ത്രീയമായ നിരവധി രീതികളുണ്ട്. ചെറിയ കുട്ടികള്‍ക്ക് പ്ലേ തെറാപ്പിയും ആര്‍ട്ട് തെറാപ്പിയുമുണ്ട്. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും റിലാക്‌സേഷന്‍ രീതികളും മുതിര്‍ന്ന കുട്ടികളില്‍ വളരെ ഫലപ്രദമാണ്. ഉത്കണ്ഠാ രോഗം ഗുരുതരമാണെങ്കില്‍ മാത്രമാണ് മരുന്നുകള്‍ ഉപയോഗിക്കുക. എന്റെ കുഞ്ഞിന്റെ ജീവിതം പോയെന്ന നിലവിളി വേണ്ട. ചെറിയ ചികിത്സകളിലൂടെ ഭേദമാക്കാവുന്നതേയുള്ളൂ. ശരീരത്തിന് അസുഖം വരുന്നതുപോലെ സ്വാഭാവികമാണ് മനസ്സിന് അസുഖം വരുന്നതും. രക്ഷിതാക്കള്‍ തങ്ങളുടെ പരമ്പരാഗത ധാരണകള്‍ തിരുത്താന്‍ ശ്രമിക്കണം. മാറുന്ന സമൂഹത്തിനൊപ്പം അവരും മാറേണ്ടിയിരിക്കുന്നു.
|
http://aramamonline.net/articles/show/3215
|
2024-02-25T04:44:08Z
|
<urn:uuid:e4c6d5e8-5c91-498b-84e6-0e6edf510b43>
|
[
"header"
] |
[] |
mal-Mlym
| 1
| 0.97
| 0.96
| 33
| 35,983
|
tlsh:T189AFE3F29E6C41F6646AC5CD45A506DF536C71A5204A03F85B2464C3150752ED8AB96529611FA031CEBB0FD0125A7F8E6F5BDAAFCF8980EF2A8F5CBDF2738C5AFBE0C5A032
|
ബംഗളൂരു : ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയെയും പുകഴ്ത്തി മൈക്രോസോഫ്റ്റ് CEO സത്യ നാദെല്ല .നിലവിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്‌ലിയെന്നും രോഹിത് ശർമയുടെ ബാറ്റിംഗ് ശൈലി കാണുമ്പോൾ vvs ലക്ഷ്മണനെ ആൺ ഓർമ വരികയാണെന്നും പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .തനിക് ടെസ്റ്റ് ക്രിക്കറ്റ് ആൺ ഇഷ്ടെമെന്നും .കളി കാണാൻ സമയം ലഭിക്കാറില്ലെന്നും എന്നിരുന്നാലും കൃത്യമായി കളി ഓൺലൈനിൽ ഫോളോ ചെയ്യാറുണ്ടെന്നും അഭിമുഖത്തിൽ പറഞ്ഞു.
“രോഹിത് ശർമയുടെ കവർ ഡ്രൈവിനു ശേഷമുള്ള ഫോളോ ത്രൂ കാണുമ്പോൾ എനിക്ക് ലക്ഷ്മണനെ ഓർമ വെരും”
എന്നാൽ രോഹിതോ കോഹ്ലിയോ ഒന്നുമല്ല നാദെല്ലയുടെ ഇഷ്ട്ട താരം , അത് R. അശ്വിനാണ്. ഇന്ത്യക്കാർ ഇപ്പോൾ പ്രതാപകാലത്തെ ഓസ്ട്രേലിയ പോലെ കളിക്കുന്നത് കാണുന്നത് സന്തോഷമുണ്ടെന്നും നാദെല്ല പറഞ്ഞു .
|
https://crickerala.com/?p=659
|
2024-03-05T08:40:13Z
|
<urn:uuid:e41b0943-32f1-4f50-817e-bf14f4bdda2e>
|
[] |
[] |
mal-Mlym
| 1
| 1
| 0.98
| 4
| 2,024
|
tlsh:T1CBF5D8419C7C80E2A16AC5CD85A60A9F57BCB4A1201981F81B0464D6150B13EC48BA0869316B61338D3A4FD1076A3F4F2F67AD9FCF9280AF668F6D5CF626487EFBE4C86570
|
എളുപ്പമാകണേ... ഇന്നലെ ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനി ചോദ്യ പേപ്പറുമായി പ്രാർത്ഥനയോടെ. കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.
ലോക കേൾവി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന വാക്കത്തോണിൽ നിന്ന്.
പരീക്ഷയോട്ടം... സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാ ഹാളിലേക്കു ഓടിപ്പോകുന്ന വിദ്യാർത്ഥിനി. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
താൻപാതി ദൈവം പാതി... സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തൊട്ടുമുമ്പേ പ്രാർത്ഥനയോടെ വിദ്യാർത്ഥിനി. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
'ഐഷുക്കൂര്‍ മുതല്‍ സിദ്ധാര്‍ത്ഥ് വരെ ' ഇടത് ഭീകരതയ്ക്കെതിരെ എം. എസ്. എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല സമരം.
കൊല്ലം ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ചിന്നക്കടയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ
എൽ.ഡി.എഫ് കൊല്ലം മണ്ഡലം സ്ഥാനാർത്ഥി എം. മുകേഷ് ഇലക്ഷൻ പോസ്റ്ററുകൾക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ. എം. എസ്
'പരീക്ഷണ"ച്ചിരി... കൊല്ലം തേവള്ളി ബോയ്‌സ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
കൊല്ലത്ത് തൊഴിലാളികളുമായുള്ള മുഖാമുഖം പരിപാടിയിൽ, മുഖ്യമന്ത്രി പിണറായി വിജയന് ഛായാ ചിത്രം സമ്മാനിക്കുന്ന കശുവണ്ടി തൊഴിലാളികൾ
തൊഴിലാളികളുമായുള്ള മുഖാമുഖം പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെ വേദിയിലേക്കെത്തുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സമീപം
മധുരം നുകർന്ന് ... എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ. എസ്. എം. സി. എം. പി .ടി. എ. പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിക്കുന്നു.
മധുരം നുകർന്ന് ... എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ. എസ്. എം. സി. എം. പി .ടി. എ. പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിക്കുന്നു.
പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്ന് ഇറങ്ങിയോടിയ അക്കർമേൽ ശേഖരൻ എന്ന ആനയെ അംമ്പാട് ഭാഗത്ത് വെച്ച് തളയ്ച്ചശേഷം വാഹനത്തിലേക്ക് കയറ്റുന്നു.
പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്ന് ഇറങ്ങിയോടിയ അക്കർമേൽ ശേഖരൻ എന്ന ആനയെ അംമ്പാട് ഭാഗത്ത് വെച്ച് തളയ്ക്കുന്നു .
പാലക്കാട് കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്നും ഇറങ്ങിയോടിയ ആന തിരുനെല്ലായ കാളിമടപറമ്പ് ക്ഷീര കർഷകൻ കണ്ണൻ്റെ കറവ പശുവിനെ കുത്തി കൊലുക്കയും പരിക്കേറ്റ പശുവിന് വെറ്റിനറി ഡോക്ടർറുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു.
പാലക്കാട് കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്നും ഇറങ്ങിയോടിയ ആന തിരുനെല്ലായ കാളിമടപറമ്പ് ശെൽവൻ്റെ കട തകർത്ത നിലയിൽ .
പാലക്കാട് പട്ടാമ്പി നേർച്ചകഴിഞ്ഞ് മടങ്ങുമ്പോൾ അക്കരമേൽ ശേഖരൻ എന്ന ആന പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി ഭാഗത്ത് ലോറിയിൽ നിന്ന് ഇറങ്ങിയ ആന കമാന്തറ സന്തോഷിൻ്റെ വീട് തകർത്ത നിലയിൽ തലനാര് ഇഴയ്ക്കാണ് ഈ കുടുംബം രക്ഷപ്പെട്ടത്.
പാലക്കാട് പട്ടാമ്പി നേർച്ചകഴിഞ്ഞ് മടങ്ങുമ്പോൾ അക്കരമേൽ ശേഖരൻ എന്ന ആന പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി കമാന്തറ പള്ളത്ത്പുര കുമാരൻ്റെ വിടിൻ്റെ മുൻവശം തകർത്ത നിലയിൽ.
ചിത്തിര കായലിലെ പുഞ്ച കൃഷി വിളവെടുപ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
LOAD MORE
TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
|
https://keralakaumudi.com/photogallery/day-in-pics?t=1531967082
|
2024-03-05T06:28:51Z
|
<urn:uuid:8b755b16-885c-4eb8-b52d-8d5a33feef5d>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 30
| 12,461
|
tlsh:T180F26C429E6C40EA142AC4CC48A51A9F577CB5A5104A81F86B0511A2064752ED4C79152971ABB436CE3B0FD1032A7E8F2FA3DD9FCFE284EF62CF5DA9F5328C9DFBE0CA9535
|
കനത്ത ചൂടിൽ പറന്നിറങ്ങുന്ന കുപ്പിവെള്ളം.... തൊടുപുഴയിൽ മഹാറാണി ടെക്സ്റ്റയിൽ ഉദ്ഘാടനത്തിന് എത്തിയ ആൾക്കൂട്ടത്തിലേക്ക് കുപ്പിവെള്ളം എറിഞ്ഞ് കൊടുക്കുന്നു.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്നിന്റെ വിവിധ ഭാവങ്ങൾ
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്
കല്ലിക്കോടൻ കാവിൽ ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം
പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവർന്നപ്പോൾ
പൊള്ളലെത്ര ഏറ്റാലും അമ്മമരം തണലാണ്.... കഠിനമായ വെയിലിൽ നിന്നും തന്റെ കുഞ്ഞിനെ ഷാൾ കൊണ്ട് മൂടി സംരക്ഷിച്ചുകൊണ്ടുപോകുന്ന അമ്മ. പാളയത്ത് നിന്നുള്ള കാഴ്ച
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കൊറ്റാളി കുറുമ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം.
കണ്ണൂർ ലോക് സഭ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം എം.വി. ജയരാജൻ ഏ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചാല കടാങ്കോട് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചേ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന കാറിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന വളർത്ത് നായ
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
വാക്ക് തെറ്റിയ സമയം... 1)ആലപ്പുഴയിൽ സമരാഗ്നിയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിൽ അക്ഷമനായി അസഭ്യ പ്രയോഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് മാദ്ധ്യമ പ്രവർത്തരുടെ മൈക്ക് ഓണാണെന്ന് പറയുന്ന ഷാനിമോൾ ഉസ്മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദും (2)വൈകിയെത്തിയ പ്രതിപക്ഷനേതാവ് ഹാളിലെ ഇരിപ്പിടത്തിനരുകിലെത്തിയപ്പോൾ മുഖം കൊടുക്കാതെ ഇരിക്കുന്ന കെ.സുധാകരൻ
പുഞ്ചക്കൃഷിയിറക്കിയ ആലപ്പുഴ നെടുമുടി മാത്തൂർ പാടശേഖരത്തിൽ കളനാശിനി തളിക്കുന്ന കർഷകൻ.
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
LOAD MORE
TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
|
https://keralakaumudi.com/photogallery/shoot-at-sight?t=1731022463
|
2024-03-05T07:40:18Z
|
<urn:uuid:46efeed3-e6cf-4ddd-8df1-ba3767286578>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.96
| 31
| 12,629
|
tlsh:T1A7FEBD428E6C40FA142EC4CC48A61B9F6B7CB4A5204A82F85B0511930A4742ED4C79151961ABE03ACD3B4FD1071D7E8E2FA79DAFCF9284EF66CF5979F3728A59FBE0C95035
|
ദമ്പതികൾ എന്ന പദത്തിന് പോർച്ചുഗീസ് ഭാഷയിൽ എല്ലായ്പ്പോഴും അർത്ഥമാക്കുന്നത് രണ്ട് ജീവജാലങ്ങളെയാണ്, സ്ത്രീയും പുരുഷനും, ആണും പെണ്ണും. ഒരേ ലിംഗത്തിലുള്ള രണ്ട് ജീവികളെ എപ്പോഴും ജോഡിയായി നിശ്ചയിച്ചിരിക്കുന്നതുപോലെ. ഇന്ന് നമുക്ക് ആചാരങ്ങളുടെ മറ്റൊരു കോൺഫിഗറേഷൻ ഉണ്ട്, ഒരേ ലിംഗത്തിലുള്ള രണ്ട് ആളുകളെ ദമ്പതികളായി കണക്കാക്കുന്ന വ്യത്യാസത്തിൽ ജീവിക്കാൻ ഞങ്ങൾ പഠിക്കുകയാണ്. ഈ പഠനം നമുക്ക് സഹിഷ്ണുത നൽകുന്നു, അത് മറ്റുള്ളവരുടെ സ്വീകാര്യതയ്ക്കായി കൂടുതൽ നിയന്ത്രിത വികാരങ്ങളിൽ വളർച്ച കൊണ്ടുവരുന്നു. അത് വളരെ നല്ലതാണ്.
ഒരു ദമ്പതികളെ കുറിച്ച് സ്വപ്നം കാണുക എന്നതിന്റെ അർത്ഥമെന്താണ്
ഞങ്ങൾ പറയുന്നത് ദമ്പതികളെ കുറിച്ച് സ്വപ്നം കാണുന്നതിന് നിരവധി അർത്ഥങ്ങളുണ്ടാകുമെന്നാണ്, അവയിൽ അർത്ഥമാക്കുന്നത് നിങ്ങൾ നിങ്ങളുടെ സ്ത്രീലിംഗവും പുരുഷലിംഗവും ഒരുമിച്ച് കൊണ്ടുവരുന്നു എന്നാണ്. നമുക്കെല്ലാവർക്കും രണ്ട് വശങ്ങളുണ്ട്. ഇത് യോജിപ്പിക്കുക എന്നത് ജീവിതത്തിന്റെ ഒരു കടമയാണ്. ഈ മിശ്രിതം അൽപം നമുക്ക് എതിർ ലിംഗത്തെ നന്നായി മനസ്സിലാക്കുന്നു. നിങ്ങളുടെ ഊർജത്തിലും നല്ല ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക!
നിങ്ങൾ ദമ്പതികളാകാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ ജീവിതം മറ്റൊരാളുമായി പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനർത്ഥം. അത് ന്യായമായ ആവശ്യമാണ്. ആദാമും ഹവ്വായും ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് സ്രഷ്ടാവ് പോലും കണ്ടു. നാം സമൂഹത്തിൽ ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്. ഞങ്ങൾ പരസ്പരം പൂരകമാക്കുകയും പരസ്പരം പൂരകമാക്കുകയും ചെയ്യുന്നു. അതിനാൽ സ്വീകരിക്കാൻ നിങ്ങളുടെ ഹൃദയം തുറന്ന് സൂക്ഷിക്കാനും നിങ്ങളുടെ ഹൃദയത്തെ ഏറ്റവും നന്നായി സ്പർശിക്കുന്നത് തിരഞ്ഞെടുക്കാനും ശ്രമിക്കുക.
ഒരു ദമ്പതികളെ സ്വപ്നം കാണുക എന്നത് നിങ്ങളുടെ ജീവിതം പങ്കിടാൻ ആരെയെങ്കിലും തിരയുന്നതിനെ അർത്ഥമാക്കാം. ഞങ്ങൾ ഗ്രൂപ്പുകളിലായിരിക്കുമെന്നതിനാൽ ഇത് ന്യായമായ തിരയലാണ്നിങ്ങളുടെ പ്രണയത്തിന് വേണ്ടത്ര ശ്രദ്ധ നൽകാത്തതിനാൽ വേർപിരിയൽ നിങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്ന് ഈ സ്വപ്നം ഒരു സൂചനയാണ്. നിങ്ങൾ സ്വപ്നം കണ്ടത് നല്ലതാണ്, കാരണം ആ രീതിയിൽ നിങ്ങൾക്ക് സ്വയം തയ്യാറാകാനും നിങ്ങളുടെ സ്വഭാവം മാറ്റാനും അത് ജീവിക്കാതിരിക്കാനും കഴിയും. വേർപിരിയൽ എന്തുതന്നെയായാലും, അത് എല്ലായ്പ്പോഴും വേദനാജനകമാണ്.
വേർപിരിയൽ അത്യാവശ്യവും പ്രയോജനകരവുമാണെങ്കിലും, അത് ഇപ്പോഴും വേദനിപ്പിക്കുന്നു. നിങ്ങൾ ഉണ്ടായിരുന്നത് നിങ്ങൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത് വേർപിരിയലെങ്കിൽ എന്ന് സങ്കൽപ്പിക്കുക? ഇത് കൂടുതൽ വേദനിപ്പിക്കും. അതിനാൽ, നിങ്ങളെയും നിങ്ങളുടെ സ്നേഹത്തെയും പരിപാലിക്കുക, അതിനാൽ നിങ്ങൾ അവിടെ കഷ്ടപ്പെടാതിരിക്കുക.
പ്രശസ്ത ദമ്പതികളെ കുറിച്ച് സ്വപ്നം കാണുക
പ്രശസ്ത ദമ്പതികളെക്കുറിച്ചുള്ള സ്വപ്നം വളരെ ആവേശകരമാണ്. പ്രശസ്തി നാം സങ്കൽപ്പിക്കാത്ത ഇന്ദ്രിയങ്ങളെ ഉണർത്തുന്നു, പ്രത്യേകിച്ചും നാം ചോദ്യം ചെയ്യപ്പെടുന്ന പ്രശസ്ത വ്യക്തിയാകാൻ ആഗ്രഹിക്കുമ്പോൾ. നിങ്ങൾക്ക് ഇല്ലാത്ത ഒരു പ്രശസ്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഈ സ്വപ്നം കാണിക്കുന്നു. എന്നാൽ ഏത് സാഹചര്യത്തിലാണ് ആ പ്രശസ്തി നിങ്ങൾക്ക് നല്ലതായിരിക്കുമെന്ന് ചിന്തിക്കുക?
മുകളിൽ നിന്ന് നോക്കുമ്പോൾ, കാര്യത്തിലേക്ക് കടക്കാതെ, പ്രശസ്തി നിങ്ങൾക്ക് മിക്ക ആളുകൾക്കും ഇല്ലാത്തതും അങ്ങനെ തോന്നുന്നതുമായ കാര്യങ്ങൾ കൊണ്ടുവരും. നല്ലകാര്യം. എന്നാൽ പ്രശസ്തനെന്ന ഉത്തരവാദിത്തത്തോടെ നമുക്ക് പ്രശസ്തിയെക്കുറിച്ച് ചിന്തിക്കാം. എന്നെ വിശ്വസിക്കൂ, ഇത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണ്. ചില സെലിബ്രിറ്റികൾ ഈ സാഹചര്യം സഹിക്കാതെ വഴുതി വീഴുന്നു. അവർ ഇപ്പോഴും അതിനായി വിധിക്കപ്പെടുന്നു.
നിങ്ങൾക്ക് ഈ സ്വപ്നം ഉണ്ടായിരുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തെക്കുറിച്ചും കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരോടൊപ്പം അത് എത്ര സമ്പന്നമാണെന്നും അൽപ്പം ചിന്തിക്കുക. ചില അല്ലെങ്കിൽ മറ്റെന്തെങ്കിലും ശല്യപ്പെടുത്തലുകൾ, അല്ലെങ്കിൽ പലതും എപ്പോഴും നിലനിൽക്കുന്നു. പ്രശസ്തരുടെ ജീവിതത്തിൽ അങ്ങനെ പലതുംനിങ്ങളുടെ ജീവിതത്തിലും.
എന്നെ വിശ്വസിക്കൂ, തിരശ്ശീലയ്ക്ക് പിന്നിൽ ശാന്തമായ ജീവിതം നയിക്കാൻ പ്രശസ്തനെന്ന വസ്തുതയില്ലാതെ ചെയ്യുന്ന ശക്തരായ നിരവധി ആളുകളുണ്ട്. എല്ലാ സമയത്തും ചരിത്രം നോക്കൂ, നിങ്ങൾക്ക് ഈ ആളുകളെ കണ്ടെത്താൻ കഴിയും.
രണ്ട് കുട്ടികളുടെ സ്വപ്നം
സ്വപ്നം കാണുക ഒരു ദമ്പതികൾ എന്നത് അവരെ സംരക്ഷിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെ അടയാളമാണ്. ഇത് മാതാപിതാക്കൾക്ക് ഒരു സ്വാഭാവിക വികാരമാണ്, എന്നിരുന്നാലും, നിങ്ങൾ അത് അമിതമാക്കിയാൽ, നിങ്ങൾ അവരെ ജീവിതത്തിനായി ഒരുക്കില്ല. നമ്മൾ ഓരോരുത്തരും വ്യത്യസ്തമായി പഠിക്കുന്നു. നിങ്ങളുടെ അനുഭവം നിങ്ങളുടെ കുട്ടികൾക്ക് അവരുടേതായി എടുക്കാനുള്ളതല്ല. എന്താണ് ചെയ്യേണ്ടതെന്നും അത് എങ്ങനെ ചെയ്യണമെന്നും തിരഞ്ഞെടുക്കുന്നതിനുള്ള ഒരു വിളക്കുമാടം മാത്രമായി ഇത് പ്രവർത്തിക്കുന്നു. അതിനാൽ, നിങ്ങളുടെ കുട്ടികളുമായി ധാരാളം സംസാരിക്കുക, നിങ്ങളെക്കുറിച്ചും നിങ്ങൾ ഇതുവരെ എങ്ങനെ ജീവിച്ചുവെന്നും അവരോട് പറയുക.
അനുഭവത്തിലൂടെയാണ് പഠനം നടത്തുന്നത്. സ്വയം അനുഭവിച്ചില്ലെങ്കിൽ പഠിച്ചു എന്ന് പറയാനാവില്ല. നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനുള്ള അങ്ങേയറ്റം ആഗ്രഹമുണ്ടായിട്ടും, അവർ ആഗ്രഹിക്കുന്ന ജീവിതാനുഭവങ്ങൾ അവർക്കുണ്ടാകട്ടെ, അവരുടെ സ്വന്തം കഥകൾ അവർ ഒരു ദിവസം അവരുടെ കൊച്ചുമക്കളോട് പറയും. എന്നാൽ അവരെ സംരക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്: ആവശ്യമുള്ളപ്പോൾ അവരെ നയിക്കാൻ എപ്പോഴും ഉണ്ടായിരിക്കുക. നിങ്ങളുടെ സാന്നിധ്യം അടിസ്ഥാനപരമാണ്!
രണ്ടുകുട്ടികളെ സ്വപ്നം കാണുന്നു
രണ്ടുകുട്ടികളെ സ്വപ്നം കാണുന്നു നീ വാത്സല്യത്തിൽ മുങ്ങി. കുട്ടികളെ സ്വപ്നം കാണുന്നത് എല്ലായ്പ്പോഴും ഒരു നല്ല ശകുനമാണ്, എന്താണെന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുകകുട്ടി പ്രതിനിധീകരിക്കുന്നു. അവൾ എത്ര കുസൃതിയായിരുന്നാലും, അവൾ എപ്പോഴും നിഷ്കളങ്കത, പ്രത്യാശ, സർഗ്ഗാത്മകത, വിശുദ്ധി, കൂടാതെ മറ്റു പല നല്ല കാര്യങ്ങളും കൊണ്ടുവരുന്ന ഒരു സത്തയാണ്.
ഒരുങ്ങുക, കാരണം വളരെ നല്ല കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വന്നേക്കാം. നിങ്ങളുടെ കുടുംബത്തിനും വ്യക്തിബന്ധങ്ങൾക്കും ജോലിസ്ഥലത്തും സമൂഹത്തിലും മൊത്തത്തിൽ നല്ലത്. നല്ല വാർത്ത വരുന്നു. ഈയിടെയായി നിങ്ങൾ ആഗ്രഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രോജക്‌ടുകളെ നയിക്കാൻ നല്ല ഊർജത്തിന്റെ തരംഗത്തെ സഹായിക്കുക.
നിങ്ങൾക്ക് നിങ്ങളെത്തന്നെ സഹായിക്കാനാകും. പോസിറ്റീവ് ആയി ചിന്തിക്കുക, നിങ്ങൾക്ക് നല്ല കാര്യങ്ങൾ ലഭിക്കുന്നത് കാണുക. നിങ്ങളുടെ ജീവിതത്തിൽ ഈ സ്വപ്നത്തിന്റെ വികാസത്തിൽ ഇത് വളരെയധികം മാറ്റങ്ങളുണ്ടാക്കും.
രണ്ട് കുഞ്ഞുങ്ങളെ സ്വപ്നം കാണുക
രണ്ട് കുഞ്ഞുങ്ങളുടെ സ്വപ്നം പുതിയ കാര്യങ്ങൾ ഇരട്ടിയായി വരുന്നതിനെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ സ്വപ്നത്തിന്റെ പൊതുവായ വശങ്ങൾ നിങ്ങൾ ഓർക്കുകയാണെങ്കിൽ, നിങ്ങൾക്ക് സന്ദേശത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന്, കുഞ്ഞു ദമ്പതികൾ കരയുകയാണോ, ചിരിക്കുകയാണോ, കളിക്കുകയാണോ, അതോ പിടിച്ചു നിൽക്കുകയാണോ? ഓരോ സാഹചര്യത്തിനും, കുഞ്ഞുങ്ങളുമായി നേരിട്ട് ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് എക്‌സ്‌ട്രാക്‌റ്റുചെയ്യാനാകും, അവർ വളരെ ശുദ്ധമായതിനാൽ, സ്വപ്നങ്ങളിൽ സുതാര്യമായി കാണപ്പെടുന്നു.
കരച്ചിൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് എന്തെങ്കിലും ശല്യം പ്രതീക്ഷിക്കാം. അവർ ചിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളുമായി നിങ്ങൾ അപ്രതീക്ഷിതമായി കണ്ടുമുട്ടും. അവർ കളിക്കുകയാണെങ്കിൽ, നിങ്ങളുടെ റോളുകളിൽ ശ്രദ്ധാലുവായിരിക്കാനും അല്ലെങ്കിൽ നിങ്ങളുടെ ഉള്ളിലെ കുട്ടിയുമായി കളിക്കാനും അവർ നിങ്ങളോട് പറയുന്നു. നിങ്ങൾ ലോഡ് ചെയ്യപ്പെടുകയാണെങ്കിൽനിങ്ങളുടെ ആവശ്യങ്ങൾക്ക് പുറത്തുനിന്നുള്ള സഹായം നിങ്ങൾക്ക് ലഭിക്കും, അത് നിങ്ങൾ പ്രതീക്ഷിക്കാത്തിടത്ത് നിന്ന് വന്നേക്കാം, കാരണം കുഞ്ഞുങ്ങൾ അത്ഭുതകരമാണ്.
എല്ലാത്തിനുമുപരി, കുഞ്ഞുങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങളുടെ മനോഭാവങ്ങളിൽ സ്വയം സുതാര്യമായിരിക്കുക, നിങ്ങളുടെ ജീവിതത്തിൽ വെളിച്ചം, നിങ്ങളുടെ ചുറ്റുപാടുകളോട് വാത്സല്യമുള്ള, എല്ലാ സാഹചര്യങ്ങളിലും സ്വതസിദ്ധമായ, എല്ലാറ്റിനുമുപരിയായി, നിങ്ങൾക്ക് വരുന്നതിനെ അഭിമുഖീകരിക്കാനുള്ള പുതിയ വഴികൾ കണ്ടുപിടിക്കാനുള്ള സർഗ്ഗാത്മകതയും.
സന്തോഷമുള്ള ഒരു വൃദ്ധ ദമ്പതികളെ സ്വപ്നം കാണുന്നു
സന്തോഷമുള്ള ഒരു വൃദ്ധ ദമ്പതികളെ സ്വപ്നം കാണുന്നു നിങ്ങൾ ജീവിതത്തിന്റെ ജ്ഞാനം തേടുകയാണെന്ന് അർത്ഥമാക്കാം. പ്രായമായ ഒരാൾ എല്ലായ്പ്പോഴും ഈ ജ്ഞാനം കൊണ്ടുവരുന്നു, സന്തുഷ്ടരായ വൃദ്ധ ദമ്പതികൾ അർത്ഥമാക്കുന്നത് അവർ നന്നായി ജീവിക്കുകയും ജീവിതത്തിൽ നിരവധി വിജയങ്ങൾ നേടുകയും ചെയ്തു എന്നാണ്. നിങ്ങൾ ആ ജ്ഞാനം തേടുകയാണ്. നിങ്ങളുടെ തിരയൽ നിർത്തരുത്, കാരണം ഭാഗ്യവശാൽ, അന്വേഷിക്കുന്നവർ കണ്ടെത്തുന്നു.
നിങ്ങളെ വളരെയധികം സഹായിക്കുന്ന പരിചയസമ്പന്നരായ ആളുകൾ നിങ്ങളുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങളുടെ സ്വപ്നം പറയുന്നു. അവസരങ്ങൾക്കായി ശ്രദ്ധിക്കുക.
നന്നായി ജീവിക്കാനുള്ള ഒരു മാർഗ്ഗം ഇതിനകം പഠിച്ചവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക എന്നതാണ്. വാസ്തവത്തിൽ, ഇത് നമുക്കെല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു. ചക്രം ഉണ്ടെങ്കിൽ അത് വീണ്ടും കണ്ടുപിടിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വഴിയിൽ സഞ്ചരിക്കുക, നിങ്ങളുടെ കഥ സൃഷ്ടിക്കുക, ലോകത്തിന് നിങ്ങളുടെ സംഭാവന നൽകുക.
ഒരു വൃദ്ധ ദമ്പതികൾ ഡേറ്റിംഗ് നടത്തുക
സ്വപ്നം കാണുക പ്രായമായ ദമ്പതികളുടെ ഡേറ്റിംഗ് പ്രണയത്തിന് പ്രായമോ സമയമോ മറ്റേതെങ്കിലും അലങ്കാരമോ ഇല്ലെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. സ്നേഹത്തിന് ഗുണമുണ്ട്. നിങ്ങൾ അത്തരത്തിലുള്ള ഒരു സ്നേഹത്തിനായി തിരയുന്നു, ഗുണമേന്മയുള്ളതും അതാണ്ശാശ്വതമായ, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് വൃദ്ധരാകാൻ കഴിയും. നിങ്ങളുടെ ഈ സ്വപ്നം പലരുടെയും "ഉപഭോഗ സ്വപ്നം" ആണ്. അതിനാൽ, കഠിനമായി നോക്കുക.
സ്നേഹത്തെക്കുറിച്ചും സമയത്തെക്കുറിച്ചും അൽപ്പം ചിന്തിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
നമ്മുടെ പല ആഗ്രഹങ്ങളെയും നിർവചിക്കുന്ന സമയത്തെക്കുറിച്ചുള്ള ഒരു സങ്കൽപ്പം നമുക്കുണ്ട്, അതായത്: എനിക്ക് ഇപ്പോൾ അത് വേണം, ഞാൻ നാളെ അത് ചെയ്യും, അടുത്ത വർഷം ഞാൻ യാത്ര ചെയ്യാൻ പോകുന്നു, അതാണ് ഞങ്ങളുടെ ജീവിതരീതി. എന്നാൽ "സ്നേഹം അനശ്വരമല്ല, കാരണം അത് ഒരു ജ്വാലയാണ്, പക്ഷേ അത് നിലനിൽക്കുന്നിടത്തോളം അത് അനന്തമാണ്" എന്ന് കവി പറഞ്ഞപ്പോൾ ഓർക്കുന്നത് നല്ലതാണ്. നമുക്ക് എത്ര വർഷം ഉണ്ട് എന്നതല്ല സ്നേഹത്തിന്റെ ഗുണമേന്മയാണ് പ്രധാനം. തീവ്രമായി സ്നേഹിക്കുക. ഈ അനുഭൂതി അനുഭവിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്.
ഒരു ദമ്പതികൾ വേർപിരിയുന്നത് സ്വപ്നം കാണുന്നു
ഒരു ദമ്പതികൾ വേർപിരിയുന്നതായി സ്വപ്നം കാണുന്നു നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടം നിങ്ങൾ അവസാനിപ്പിക്കുകയാണെന്ന് അർത്ഥമാക്കാം, അത് വ്യക്തിപരമോ പ്രൊഫഷണലോ സാമൂഹികമോ ആകട്ടെ. നിങ്ങൾ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ലെങ്കിൽ, നിങ്ങളുടെ ഏകാന്തതയോ ഏകാന്തതയോ അവസാനിക്കും. നിങ്ങൾ ആരുടെയെങ്കിലും കൂടെയാണെങ്കിൽ, നിങ്ങളിൽ എന്തെങ്കിലും അവസാനിക്കും. പിന്നീടുള്ള സാഹചര്യത്തിൽ, നിരാശപ്പെടരുത്. അത് നിങ്ങൾ തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് ഒരു പുതിയ ബന്ധത്തിന് തുടക്കമിടുന്നതായിരിക്കാം.
എല്ലായ്‌പ്പോഴും വേർപിരിയൽ ഒരു മോശം കാര്യമല്ലെന്ന് കാണുക? സ്വപ്നത്തിന്റെ വിശദാംശങ്ങൾ ഓർമ്മിക്കാനും അത് നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കാനും ശ്രമിക്കുക. സ്വപ്നത്തിൽ നിങ്ങളുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് പ്രത്യേകം ഓർക്കുക. നിങ്ങൾ ആഗ്രഹിക്കുന്നത് നിറവേറ്റാൻ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചിന്തിക്കുക. എന്തിനെ അനുകൂലിക്കുന്ന മനോഭാവം നിങ്ങൾക്കുണ്ടാകണമെന്ന് നിങ്ങളുടെ സ്വപ്നം കാണിക്കുന്നുണ്ടാകാംഎല്ലാം അവസാനിക്കും മുമ്പ് അനുഭവിക്കൂ നിങ്ങൾക്ക് തീർപ്പാക്കാത്ത കാര്യങ്ങൾ ഉണ്ട്, അത് അന്തിമമാക്കേണ്ടതുണ്ട്. സ്വപ്നങ്ങളിൽ സംഭവിച്ചതും തിരികെ വരുന്നതുമായ എല്ലാം നിങ്ങളുടെ വഴി തിരിച്ചുപിടിക്കാനും തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങൾ അവസാനിപ്പിക്കാനും നിങ്ങളുടെ അബോധാവസ്ഥ കാണിക്കുന്ന ഛായാചിത്രമാണ്. അവ എന്താണെന്ന് നിങ്ങൾക്കറിയാം, അല്ലെങ്കിൽ നിങ്ങൾക്കറിയാം, നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
കാര്യങ്ങൾ അന്തിമമാക്കാത്തത് നിങ്ങളുടെ ജീവിതത്തിൽ ഒരു അടയാളം അവശേഷിപ്പിക്കുന്നു, അത് നിങ്ങളുടെ വികസനത്തിന് ഒട്ടും അനുകൂലമല്ല. പൂർണ്ണമായി അവസാനിക്കാത്ത എല്ലാം ഒരു ഡ്രോയറിൽ സൂക്ഷിച്ചിരിക്കുന്നു, അത് സമാനമായ പ്രശ്നങ്ങൾ വികസിക്കുമ്പോൾ തുറക്കപ്പെടും, പുതിയ തീരുമാനങ്ങൾ നശിപ്പിക്കാം
ഇത് ഫ്രിഡ്ജിൽ പഴയത് പോലെയാണ്, അത് അവിടെ സൂക്ഷിച്ചിരിക്കുന്നു, പക്ഷേ ചില സമയങ്ങളിൽ അത് അഴുകുന്നു, നമ്മൾ വലിച്ചെറിയേണ്ടതുണ്ട്. ഇത് വളരെ ആഴം കുറഞ്ഞ താരതമ്യമാണ്, പക്ഷേ ഇല്ലാതാക്കേണ്ടവ നിലനിർത്തുന്നത് എങ്ങനെയായിരിക്കുമെന്നതിന്റെ യഥാർത്ഥ കാഴ്ച്ചപ്പാട് നൽകുന്നു.
രണ്ട് മക്കാവുകൾക്കൊപ്പം സ്വപ്നം കാണുക
രണ്ട് മക്കാവുകളെ സ്വപ്നം കാണുന്നു ഇത്രയും നല്ല കാര്യങ്ങളെ പ്രതിനിധീകരിക്കാത്ത മക്കാവിനെക്കുറിച്ച് അൽപ്പം ചിന്തിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്നിരുന്നാലും, മക്കാവിന്റെ വൈവിധ്യമാർന്ന നിറങ്ങൾ അതിന്റെ ഉത്ഭവത്തെ മികച്ച കാര്യങ്ങളിൽ പുതുക്കുന്നു. നിറമാണ് ജീവിതവും, ജീവനുള്ളപ്പോൾ, നിരന്തരമായ പുതുക്കലും ഉണ്ട്.
വർണ്ണാഭമായ രണ്ട് മക്കാവുകളെക്കുറിച്ച് സ്വപ്നം കാണുന്നത് അർത്ഥമാക്കുന്നത് നിങ്ങൾക്ക് ഉടൻ തന്നെ മനോഹരമായ ആശ്ചര്യങ്ങൾ ഉണ്ടാകുമെന്നാണ്. നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ പ്രണയിക്കുന്ന ഒരാളായിരിക്കാം അത്. 180 ഡിഗ്രി തിരിയുന്ന ജോലിയായിരിക്കാം ഇത്നിങ്ങളുടെ ജീവിതത്തിൽ. മാത്രമല്ല ഇത് വളരെ കൂടുതലാകാം. നിങ്ങളുടെ വിജയ വാഹനം കടന്നുപോകുമ്പോൾ നിങ്ങൾക്ക് അതിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ തയ്യാറാകുക.
കൂടാതെ, നിങ്ങളുടെ സ്വപ്നത്തിലെ മക്കാവുകളുടെ നിറങ്ങൾ ഓർക്കാൻ ശ്രമിക്കുക. ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ടാകും. നിങ്ങളുടെ വസ്ത്രങ്ങളുടെ ഉപയോഗം, നിങ്ങളുടെ വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ അലങ്കാരം, നിങ്ങളുടെ ലോഗോയുടെ നിറം, നിങ്ങളുടെ പേപ്പറുകൾ, ചെറിയ സ്ക്രീനിലെ നിങ്ങളുടെ ചിത്രങ്ങൾ എന്നിങ്ങനെ വിവിധ സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകുന്ന നിറങ്ങളുടെ അർത്ഥങ്ങൾ അറിയാൻ ശ്രമിക്കുക. നിങ്ങൾ എവിടെ ജോലി ചെയ്യുന്നു. നിറമാണ് ജീവനെന്നും ജീവിതം ചലനമാണെന്നും ഓർക്കുക. മക്കാവുകൾ വളരെ വർണ്ണാഭമായവയാണ്!
രണ്ട് പാമ്പുകളെ സ്വപ്നം കാണുന്നു
രണ്ട് പാമ്പുകളെ സ്വപ്നം കാണുന്നു നിങ്ങളുടെ സ്വപ്നം അർത്ഥങ്ങളുടെ ഒരു ബക്കറ്റ്, പക്ഷേ അത് പുനർനിർമ്മാണവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, പാമ്പ് അതിന്റെ വിഷം കാരണം ഭയം ഉണ്ടാക്കുന്നു, അത് ശരിയായി ഉപയോഗിക്കുമ്പോൾ, അത് സംരക്ഷിക്കുന്ന ഒരു സെറമായി മാറുന്നു. രസകരമല്ലേ?
ഇന്ന് നമുക്ക് പാമ്പ് ഒട്ടും സുഖകരമല്ല. എന്നിരുന്നാലും, പുരാതന കാലത്തെ മറ്റ് ആളുകൾക്ക്, പാമ്പുകൾ ഭാവി പ്രവചിക്കാനുള്ള കഴിവ് പോലെയുള്ള ജ്ഞാനത്തെയും ബുദ്ധിയെയും പ്രതിനിധീകരിക്കുന്നു. അപ്പോൾ നിങ്ങളുടെ സ്വപ്നത്തിന്റെ സന്ദേശം ഉണ്ടായിരിക്കാം. ഇവന്റുകൾ മുൻകൂട്ടി കാണാൻ ശ്രമിക്കുക, ഒരു വസ്തുത മറ്റൊന്നുമായി ബന്ധിപ്പിച്ച് ഫലങ്ങൾ എന്താണെന്ന് കാണുക. ഭാവിയിൽ അവയിൽ നിന്ന് മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങളുടെ ജോലികൾ ശ്രദ്ധിക്കുക.
പുരാതന ഈജിപ്തിൽ പാമ്പ് അധികാരത്തിന്റെ പര്യായമായിരുന്നു, നയിക്കാനും നയിക്കാനുമുള്ള കഴിവിന്റെ ഏറ്റവും ഉയർന്ന ബിരുദം. പ്രശസ്ത ഫറവോൻമാരും രാജാക്കന്മാരും രാജ്ഞിമാരും പാമ്പിൽ ഉണ്ടായിരുന്നുഒരു നിരന്തര കൂട്ടാളി.
എബ്രായ ജനതയെ മോചിപ്പിക്കാൻ ഈജിപ്ഷ്യൻ ഫറവോനായ റാംസെസ് രണ്ടാമനെ ബോധ്യപ്പെടുത്താൻ മോശെ തന്റെ വടി നിലത്തിട്ടു, അത് ഒരു പാമ്പായി മാറി. ഈ ശക്തി പ്രകടമാക്കി, ഫറവോൻ കീഴടങ്ങി, ഈജിപ്ത് വിട്ടുപോകാൻ എബ്രായ ജനതയെ മോചിപ്പിച്ചു, വാഗ്ദത്ത ദേശത്തേക്കുള്ള യാത്ര ആരംഭിച്ചു.
ക്ലിയോപാട്രയെ പിടികൂടി പരാജയപ്പെടുന്നതിന് മുമ്പ് മാന്യമായ മരണം നൽകിയത് ഒരു പാമ്പായിരുന്നു. അക്കാലത്ത് അത് അങ്ങേയറ്റം അസ്വീകാര്യമായിരുന്നു.
പുരാതന ഗ്രീസ് മുതൽ വൈദ്യശാസ്ത്രം, രോഗശാന്തിയുടെ പ്രതീകമായി ഒരു പാമ്പിനെ വടിയിൽ ചുറ്റിയിരിക്കുന്നു. ഈ ചിഹ്നം ഇന്നുവരെ യുഗങ്ങളിലൂടെ കടന്നുപോയി.
അതിനാൽ പാമ്പിന് ജീവിതത്തിൽ എന്തെങ്കിലും നല്ലതായിരിക്കാൻ കഴിയുമെന്ന് ഞങ്ങൾ കാണുന്നു. നിങ്ങളുടെ സ്വപ്നം ആസ്വദിച്ച്, പുനരുജ്ജീവനം, ജ്ഞാനം, നയതന്ത്രം, ശക്തി, നിങ്ങളുടെ ജീവിതത്തിന് വിജയം കൊണ്ടുവരാൻ കഴിയുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ നിന്ന് പാമ്പുകളുടെ ദമ്പതികൾക്ക് എന്തുചെയ്യാനാകുമെന്ന് തുറന്നിടുക.
ഒരു ദമ്പതികളുടെ സ്വപ്നം പാമ്പ് പൂച്ചകളുടെ
രണ്ടു പൂച്ചകളെ സ്വപ്നം കാണുന്നു നിങ്ങളെ ചടുലതയെയും ബുദ്ധിയെയും എല്ലാ സാഹചര്യങ്ങളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന അറിവിനെയും ഓർമ്മിപ്പിക്കുന്നു. പൂച്ച ചാടി! ഇത് ഞങ്ങൾ എപ്പോഴും കേൾക്കുന്ന ഒരു പദപ്രയോഗമാണ്, നിങ്ങളുടെ സ്ലീവ് ഒരു എയ്‌സ് അപ്പ് ഉള്ളതിന്റെ പര്യായമായി ഇത് നിങ്ങൾക്ക് ബാക്കിയുള്ളവയിൽ ഒരു അതുല്യമായ ഗുണം നൽകുന്നു.
നിങ്ങൾ സ്വയം വിശ്വസിക്കണമെന്ന് ഈ സ്വപ്നം നിങ്ങളോട് പറയുന്നു. പൂച്ചയുടെ കഴിവുകൾ നിങ്ങൾക്കുണ്ട്. അപ്പോൾ നിങ്ങൾ വിജയിക്കുമോ ഇല്ലയോ എന്ന് സംശയിക്കുന്നതെന്തിന്? തീർച്ചയായും നിങ്ങൾ ചെയ്യും. നിങ്ങളുടെ കഴിവുകൾ നല്ല ആസൂത്രണത്തോടെ, കഴിയുന്നത്ര പൂർണ്ണമായി, വിജയത്തോടെ സംയോജിപ്പിക്കുകഅത് വരും.
ആസൂത്രണത്തെ കുറിച്ച് പറയുമ്പോൾ നമ്മൾ വലിയ കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ അത് മാത്രമല്ല. ഏറ്റവും ലളിതമായ ഒരു പ്രവർത്തനം പോലും നിങ്ങൾ എങ്ങനെ നിർവഹിക്കാൻ പോകുന്നു എന്നതിന്റെ പദ്ധതിയാണിത്. നിങ്ങൾ ബ്രെഡ് വാങ്ങാൻ ബേക്കറിയിൽ പോയാൽ, നിങ്ങൾക്ക് എത്ര അപ്പം വേണമെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്, നിങ്ങളുടെ കയ്യിൽ ഒരു ചില്ലറയോ കാർഡോ ഉണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ പിന്നീട് പണം നൽകുകയാണെങ്കിൽ, ചൂടുള്ള റൊട്ടി വിൽപ്പനയ്‌ക്കുണ്ടാകുമെന്ന് അറിയുന്ന സമയം തിരഞ്ഞെടുക്കുക. , നിങ്ങൾക്ക് ബ്രെഡിനായി ഫോളോ-അപ്പ് ആവശ്യമുണ്ടോ, അതോ ബേക്കറിയിൽ നിന്ന് കൂടുതൽ സാധനങ്ങൾ ആവശ്യമുണ്ടോയെന്ന് പരിശോധിക്കുക.
നിങ്ങൾ വീട്ടിൽ വരും, പറയേണ്ടതില്ല: കൊള്ളാം, ഞാൻ അത് വാങ്ങാൻ മറന്നു! എല്ലാ ആസൂത്രണവും നിങ്ങളുടെ ബേക്കറിയിലേക്കുള്ള യാത്ര നല്ല ഫലങ്ങളോടെ ഒരു സമ്പൂർണ്ണ പ്രവർത്തനമാക്കി മാറ്റും. ലളിതം, അല്ലേ?
ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇത് ചെയ്യുക. വലിയ പദ്ധതികളിൽ ആസൂത്രണം ഒറ്റയ്ക്ക് ചെയ്യുന്നത് കൂടുതൽ സങ്കീർണ്ണമായിരിക്കും, അതിനാൽ സഹായിക്കാൻ മറ്റ് പ്രൊഫഷണലുകളെ നോക്കുക. അന്തിമ വിജയത്തിന് ഇത് വളരെ പ്രധാനമാണ്.
രണ്ടു താറാവുകളെ സ്വപ്നം കാണുന്നു
രണ്ടു താറാവുകളെ സ്വപ്നം കാണുന്നു നിങ്ങളുടെ സ്വപ്നത്തിൽ ഉണ്ടായിരുന്ന താറാവുകളെ ആശ്രയിച്ച് വിവിധ വ്യാഖ്യാനങ്ങൾ അർത്ഥമാക്കാം. സാധാരണയായി താറാവുകളെ കുറിച്ച് സ്വപ്നം കാണുന്നത് ഇന്റീരിയറൈസേഷന്റെ ഒരു നിമിഷം എന്നാണ്. ചില പഴയ സ്വപ്നം വെളിച്ചത്തുവരുന്നു, ചില രഹസ്യങ്ങൾ വെളിപ്പെടുന്നു, ഒരു വിവാഹാലോചന നടക്കുന്നു, കാഴ്ചയിൽ ഒരു വികാരപരമായ ഇടപെടൽ. നല്ല കാര്യങ്ങൾ.
നിങ്ങളുടെ സ്വപ്നത്തിലെ താറാവുകൾ കറുത്തതാണെങ്കിൽ, ഇതിനകം അർത്ഥമാക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് നിങ്ങൾ ജാഗ്രത പാലിക്കണം എന്നാണ്. ആരെങ്കിലും, അസൂയ നിമിത്തം, ഒരുപക്ഷേനിങ്ങളെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. ഇത് ലോകാവസാനമല്ല, കാരണം ഇത് സാധാരണമാണ്. നിർഭാഗ്യവശാൽ. അതിനാൽ ആവശ്യമെങ്കിൽ സ്വയം പരിരക്ഷിക്കാൻ മിടുക്കനായിരിക്കുക, പക്ഷേ അത് ഒരു സ്ഥിരമായ ചിന്തയാക്കരുത്, കാരണം ചിന്ത സൃഷ്ടിക്കുന്നു, ഇല്ലാത്തത് അസ്തിത്വത്തിലേക്ക് വരാം.
രണ്ടുപേരെ കുറിച്ച് സ്വപ്നം കാണുക. എലികൾ
രണ്ട് എലികളെ സ്വപ്നം കാണുന്നത് നല്ല കാര്യമായി കണക്കാക്കാനാവില്ല. മറുവശത്ത്, സംഭവിക്കാനിടയുള്ള എന്തെങ്കിലും മോശമായ കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ചരിത്രപരമായ നിർവചനമനുസരിച്ച്, എലി, അട്ടികളുടെയും ദ്വാരങ്ങളുടെയും ഇരുട്ടിൽ വസിക്കുന്ന ജീവിവർഗങ്ങളുടെ മാലിന്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, ജീവിതത്തിൽ എല്ലാത്തിനും പോസിറ്റീവും പ്രതികൂലവുമായ വശമുണ്ട്, എലികൾക്ക് ഈ ശാസ്ത്രീയ യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.
ആരെങ്കിലും നിങ്ങളെ ഒറ്റിക്കൊടുക്കുകയോ നിങ്ങൾക്ക് ചില സാമ്പത്തിക നഷ്ടം സംഭവിക്കുകയോ ചെയ്യുമെന്ന് ഈ സ്വപ്നം നിങ്ങളോട് പറയുന്നു. ഭാഗ്യവശാൽ, സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സ്വപ്നം നിങ്ങൾക്കുണ്ട്. അതിനാൽ, "നിരീക്ഷിക്കുക" എന്നതാണ് വാക്ക് വേഡ്. ചുറ്റുപാടുകൾ നിരീക്ഷിച്ച് എലിയെ കൊല്ലാതെ അതിനെ മുളയിലേ നുള്ളിക്കളയുക. ക്ഷമിക്കണം, ഒരു തമാശ പോലെ തോന്നുന്നു, പക്ഷേ 'ശത്രു' കൊല്ലപ്പെടാൻ സാധ്യതയില്ല, നന്മയും തിന്മയും തമ്മിലുള്ള സന്തുലിതാവസ്ഥ ഓർക്കുക. തിന്മ വീണ്ടെടുക്കണം, ഇത് നിങ്ങളുടെ മനോഭാവത്തിന് അത് സംഭവിക്കും. അങ്ങനെ ചെയ്യുന്നത്, നിങ്ങൾക്കായി ചൂണ്ടിക്കാണിക്കുക!
നിലവിലുള്ള എല്ലാറ്റിനെയും പോലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയിൽ എലികൾ ഒരു പങ്കു വഹിക്കുന്നു. സസ്തനികളുടെ ഏറ്റവും വലിയ കുടുംബത്തിന്റെ ഭാഗമാണ് അവർ. അതെ, അത് ശരിയാണ്, ഏറ്റവും വലുത്. അതുകൊണ്ടായിരിക്കാം കല അവരെ മിക്കി മൗസ്, സ്റ്റുവർട്ട് ലിറ്റിൽ, എന്നിവ നൽകി ആദരിച്ചത്.ഞങ്ങൾ കുടുംബത്തെ വളർത്തുന്നു. ഉദാഹരണത്തിന്, ബൈബിൾ പോലുള്ള മതേതര പ്രമാണങ്ങളിൽ ഉദ്ധരിക്കപ്പെട്ട കഥ തന്നെ പറയുന്നു, സൃഷ്ടിക്കുമ്പോൾ മനുഷ്യൻ കേട്ടു: വളരുകയും പെരുകുകയും ചെയ്യുന്നു. നിങ്ങൾക്ക് ഈ ആഗ്രഹമുണ്ടെങ്കിൽ, ഈ തിരിച്ചറിവ് തേടി പോയി സന്തോഷവാനായിരിക്കുക!
ഭൗതികമോ ബൗദ്ധികമോ അത്യാവശ്യമോ ആയ മേഖലയിലായാലും നിങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങൾ ഏകീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഈ സ്വപ്നം അർത്ഥമാക്കുന്നു. ഈ പ്രക്രിയ സാധാരണമാണ്. നമ്മൾ വികസിക്കുമ്പോൾ, നമ്മൾ പഠിക്കുന്ന എല്ലാ കാര്യങ്ങളും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്, മറ്റ് കണ്ടെത്തലുകളിലേക്ക് നമ്മെ നയിക്കുന്ന അറിവ് ഞങ്ങൾ പരിഷ്കരിക്കുന്നു. നിങ്ങളുടെ അടുപ്പമുള്ള ആഗ്രഹം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുക, ജോലിയിൽ ഏർപ്പെടുക!
സന്തോഷകരമായ ദമ്പതികളുടെ സ്വപ്നം
<0 സന്തുഷ്ടരായ ദമ്പതികളെ സ്വപ്നം കാണുന്നത്നിങ്ങളെ അൽപ്പം അസൂയപ്പെടുത്തും, അല്ലേ? സന്തോഷം എന്നത് മനുഷ്യരുടെ ശക്തമായ അന്വേഷണമാണ്, ഒരാളുമായി പങ്കാളിത്തത്തിൽ സന്തോഷിക്കുന്നത് നല്ലതാണ്. നമുക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാം. നിങ്ങളുടെ സ്വകാര്യ ജീവിതം എങ്ങനെയുണ്ട്? നിങ്ങളുടെ പദ്ധതികൾ എങ്ങനെയുണ്ട്? നിങ്ങളുടെ സ്വപ്നത്തിന്റെ വിശദാംശങ്ങൾക്കായി ഞങ്ങൾ നോക്കുകയും ചെയ്യും. സന്തുഷ്ടരായ ദമ്പതികളെ നിരീക്ഷിക്കുന്നത് നിങ്ങൾ തനിച്ചായിരുന്നോ? അതോ നിങ്ങൾ ആരുടെയെങ്കിലും കൂടെ ഉണ്ടായിരുന്നോ?
നിങ്ങൾ തനിച്ചായിരുന്നെങ്കിൽ, നിങ്ങൾ തീർച്ചയായും ദമ്പതികൾ രൂപീകരിക്കാൻ ആരെയെങ്കിലും തിരയുകയാണ്. നിങ്ങൾ കമ്പനിയിലായിരിക്കുകയും സന്തുഷ്ടരായ ദമ്പതികളെ നോക്കുകയും ചെയ്യുമ്പോൾ "എനിക്കും ഇത് വേണം" എന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ അത് നിങ്ങളുടെ ബന്ധം നല്ലതല്ല എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ ജീവിതത്തിന് ഏറ്റവും മികച്ചത് വിശകലനം ചെയ്യാൻ സ്വപ്നം നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ ഉള്ളതുപോലെ തന്നെ തുടരാനും സന്തോഷിക്കാതിരിക്കാനും നിങ്ങൾക്ക് ഓപ്ഷനുകൾ ഉണ്ട്Ratatouille, മറ്റുള്ളവരിൽ. കല ആസ്വദിക്കൂ, സർഗ്ഗാത്മകത പുലർത്തൂ, വിജയിയാകൂ.
ഗതി മാറ്റുക, നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുന്ന ഒരാളെ തിരയുക.
മറ്റൊരാളോട് നന്ദി കാണിക്കുക, വാത്സല്യമോ കരുതലോ തോന്നുക, തനിച്ചായിരിക്കാനുള്ള ഭയം എന്നിങ്ങനെയുള്ള ഒരാളെയോ ചില സാഹചര്യങ്ങളെയോ വിട്ടുപോകാതിരിക്കുന്നതിന് നിരവധി ഒഴികഴിവുകൾ ഉണ്ടാകുന്നത് സാധാരണമാണ്. മറ്റൊരാൾക്ക് നിങ്ങളെയും മറ്റ് പലരെയും ആവശ്യമാണെന്ന തോന്നൽ. എന്നിരുന്നാലും, കൂടുതൽ സ്നേഹമില്ല എന്ന വസ്തുതയെ ഒരു ഒഴികഴിവിനും എതിർക്കാൻ കഴിയില്ല, ആ സ്നേഹം നിങ്ങളെ സന്തോഷിപ്പിക്കുന്നു, കാരണം അത് നിങ്ങളുടെ ജീവിതത്തിൽ തീർച്ചയായും അത്യന്താപേക്ഷിതമാണ്.
ഏതെങ്കിലും ദമ്പതികൾക്ക് പരിഹരിക്കാൻ കഴിയാത്തതിനാൽ ഒരുമിച്ച് താമസിക്കുന്നത് നല്ലതല്ല. ഒരുമിച്ച് നിൽക്കാൻ അവർ ഉപയോഗിക്കുന്ന ഒഴികഴിവുകൾ. ശ്രദ്ധയോടെയും ദയയോടെയും തീരുമാനിക്കുക, സന്തുഷ്ടരായിരിക്കാനുള്ള ഏറ്റവും നല്ല മാർഗം നോക്കുക!
ദുഃഖകരമായ ദമ്പതികളുടെ സ്വപ്നം
ഒരു ദമ്പതികളുടെ സ്വപ്നം സങ്കടം എന്നതിനർത്ഥം നിങ്ങളുടെ ഉള്ളിൽ എന്തോ ശരിയല്ലെന്നും നിങ്ങൾ അതിനെ ഒരു പരിഹാരം തേടാനാണ് ശ്രമിക്കുന്നതെന്നുമാണ്. പരിഹരിക്കപ്പെടേണ്ട എന്തെങ്കിലും കൊണ്ടുവരാൻ ആഗ്രഹിക്കുന്ന അബോധാവസ്ഥയുടെ ചലനമായിരിക്കാം അത്. നമ്മുടെ അബോധാവസ്ഥ നമ്മുടെ സത്തയുടെ ഭാഗമാണെന്നും നമ്മുടെ സത്ത സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും കണക്കിലെടുക്കുമ്പോൾ, അത് സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ നിഗമനം ചെയ്യുന്നു. ഇതൊരു വസ്തുതയാണ്. നാം ജനിച്ചത് ഇതിനുവേണ്ടിയാണ്.
എന്താണ് സംഭവിക്കുന്നത്, ജീവിതം നമ്മെ ഏറ്റെടുക്കുകയും ജീവിക്കാൻ ജനിച്ച സന്തോഷം നഷ്ടപ്പെടുകയും ചെയ്യുന്നു. ചില സമയങ്ങളിൽ നമ്മൾ ഭൗതിക കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുകയും അത്യന്താപേക്ഷിതമായത് അരികിൽ തന്നെ തുടരുകയും ചെയ്യുന്നു.
നിങ്ങൾ ഒരു നുറുങ്ങ് സ്വീകരിക്കുകയാണെങ്കിൽ, നുറുങ്ങ് ഇതാണ്: നിങ്ങളുടെ ജീവിതം വിശകലനം ചെയ്യാൻ സമയമെടുക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്നവയ്ക്ക് മുൻഗണന നൽകുക, അതിന് തടസ്സമാകുന്നവ ഉപേക്ഷിക്കുക.മുൻഗണന.
മരിച്ച ദമ്പതികളെ സ്വപ്നം കാണുന്നു
മരിച്ച ദമ്പതികളെ സ്വപ്നം കാണുന്നത് എന്തോ മരിക്കുന്നു എന്നതിന്റെ സൂചനയാണ് നിങ്ങൾക്കായി. നമ്മൾ ആളുകളെക്കുറിച്ച് സംസാരിക്കരുത്, കാരണം നമ്മിൽ ഓരോരുത്തർക്കും കാലഹരണപ്പെടൽ ടിക്കറ്റ് ഉണ്ട്, കാലഹരണപ്പെടൽ തീയതി ഞങ്ങൾക്ക് അറിയില്ല. നമുക്കുള്ളതും ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കപ്പെടാത്തതുമായ പെരുമാറ്റങ്ങളെക്കുറിച്ച് സംസാരിക്കാം. ചിലപ്പോൾ ഞങ്ങൾ ശല്യപ്പെടുത്തുന്നു, ചിലപ്പോൾ ഇല്ല. എന്നാൽ അവ നമ്മിൽ ഉണ്ട്.
നിങ്ങൾക്ക് ജീവിതം സമൃദ്ധമായി ലഭിക്കണമെങ്കിൽ, നിങ്ങളുടെ പെരുമാറ്റങ്ങൾ ദുഷ്പ്രവണതകളാകാതിരിക്കാൻ എപ്പോഴും അവലോകനം ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ സ്വപ്നം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ വീട് അന്വേഷിച്ച് മരിച്ചുപോയതെല്ലാം പുറത്തെടുക്കുക, നിങ്ങൾ ശ്രദ്ധിച്ചില്ല. നിങ്ങൾ ചോദിച്ചേക്കാം: മരിച്ചവരെ എങ്ങനെ കണ്ടെത്താം? ഉത്തരം, നിങ്ങൾ ഇനി സംരക്ഷിക്കേണ്ടതെല്ലാം നിർജീവമാണ്. ജീവിതത്തിന് ചലനം ആവശ്യമാണ്. ഇത് സേവിക്കുന്നത് നിർത്തി, അത് ഇനി ഉപയോഗിക്കില്ല, അത് ചത്തതാണ്.
ഭൗതിക വസ്‌തുക്കളിലും അത്യാവശ്യ കാര്യങ്ങളിലും ഇത് സംഭവിക്കുന്നു. നിങ്ങൾ ഒരിക്കൽ ആഗ്രഹിച്ച കാര്യത്തോടുള്ള വിശ്വസ്തതയുടെ പേരിൽ നിങ്ങൾ സൂക്ഷിക്കുന്ന എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം, അതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ നിങ്ങൾക്ക് ഇനി സന്തോഷം തോന്നുന്നില്ലെങ്കിൽ, എന്തെങ്കിലും മരിച്ചുവെന്നും നിങ്ങളുടെ നിലവിലെ സാഹചര്യത്തോട് അടുത്ത് മറ്റ് ആഗ്രഹങ്ങൾക്ക് ഇടം നൽകാനും അത് ഉപേക്ഷിക്കേണ്ടതുണ്ട്. ആവശ്യമാണ്.
ഒരു ദമ്പതികൾ ചുംബിക്കുന്നതായി സ്വപ്നം കാണുന്നു
ഒരു ദമ്പതികൾ ചുംബിക്കുന്നത് സ്വപ്നം കാണുന്നു നിങ്ങൾ മറ്റൊരു ദമ്പതികളുമായി വളരെയധികം ഇടപഴകുന്നുവെന്നും അത് അവരുടെ ജീവിതം നയിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്നും തെളിയിക്കുന്നു. അതുകൊണ്ട് അത് ഒരു പാർട്ടിക്കും നല്ലതല്ല. നിങ്ങൾക്കും കഴിയുംഒരാളുമായി വളരെ ഇടപഴകുകയും അത് ഊഹിക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്താൽ, നിങ്ങൾ ആഗ്രഹിക്കുന്നത് മറ്റൊരു ജോഡിയിൽ ഇടുക. രണ്ട് സാഹചര്യങ്ങളിലും നിങ്ങൾ സ്വയം ഒരു വ്യക്തിയായി നിർവചിക്കുകയും നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് ഊഹിക്കുകയും വേണം.
നിങ്ങളുടെ ജീവിതത്തിന് ഏറ്റവും നല്ല കാര്യം നിങ്ങളുടെ സത്യം ജീവിക്കുക എന്നതാണ്. അതാണ് നമുക്കെല്ലാവർക്കും നല്ലത്. വാസ്തവത്തിൽ, സന്തോഷിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ഇതോ അതോ അടിക്കാനായി സൃഷ്ടിച്ച 'സന്ദർഭത്തിന് പുറത്തുള്ള ക്രമീകരണങ്ങളുമായി' സന്തോഷം പൊരുത്തപ്പെടുന്നില്ല. മറഞ്ഞിരിക്കുന്നതെല്ലാം ഒരു ദിവസം നിലത്തു വീഴുന്നു. അത് നിലനിൽക്കില്ല.
ഇതും കാണുക: ഒരു കറുത്ത കാർ സ്വപ്നം കാണുന്നു
ഒരിക്കലും നിങ്ങളെ വിട്ടുപോകാത്ത ഒരേയൊരു കാര്യം നിങ്ങളുടെ സത്യം, നിങ്ങൾ എന്തായിരിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ ജീവിതത്തിന് നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്, അതിന് ക്രമീകരണങ്ങൾ ആവശ്യമായി വന്നേക്കാം, പക്ഷേ അത് നിങ്ങളെ കൈവിടില്ല. "വണ്ടി നീങ്ങുമ്പോൾ മത്തങ്ങകൾ സ്ഥിരതാമസമാക്കുന്നു" എന്നൊരു പ്രസിദ്ധമായ പഴഞ്ചൊല്ലുണ്ട്.
പലരും ഇത് കണ്ടെത്താതെ ജീവിതം മുഴുവൻ ചെലവഴിക്കുന്നു, അവർ പ്രതീക്ഷിക്കാതെ, വെളുത്ത മേഘങ്ങളിൽ ജീവിതം കടന്നുപോകുന്നു, ഒന്നുമില്ല. ആഴത്തിൽ ജീവിച്ചിരുന്നു. ഇത് വളരെ സങ്കടകരമാണ്. ഇത് നിങ്ങൾക്ക് സംഭവിക്കാൻ അനുവദിക്കരുത്.
ഒരു ദമ്പതികൾ കെട്ടിപ്പിടിക്കുന്നതായി സ്വപ്നം കാണുന്നു
ഒരു ദമ്പതികൾ ആലിംഗനം ചെയ്യുന്നതായി സ്വപ്നം കാണുന്നു വെളിപ്പെടുത്തുന്നു സൗഹൃദത്തിനുള്ള ഒരു വലിയ തൊഴിൽ. ആലിംഗനം എന്നത് സൗഹൃദത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയാണ്. ആലിംഗനം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അങ്ങനെ തന്നെ നിൽക്കൂ. ലോകത്തിന് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളെ കണ്ടുമുട്ടാൻ കൂടുതൽ ആലിംഗനം ചെയ്യാൻ ശ്രമിക്കുകസ്വാഭാവികമായ തൊഴിൽ, സൗഹൃദത്തിന്റെ പ്രതീകാത്മകമായ ആംഗ്യത്തിൽ നിന്ന് ഒഴുകുന്ന നല്ല ഊർജ്ജം സൃഷ്ടിക്കുക.
ആലിംഗനം എന്നത് നിലനിൽക്കുന്ന സ്നേഹത്തിന്റെ ഏറ്റവും ജനാധിപത്യ പ്രകടനമാണ്. ആലിംഗനം നിലനിർത്താൻ യോജിപ്പുള്ളിടത്തോളം, എല്ലാ ലിംഗങ്ങൾക്കും, വർഗങ്ങൾക്കും, നിറങ്ങൾക്കും, സാമൂഹിക സാഹചര്യങ്ങൾക്കും ഇത് കൈമാറാവുന്നതാണ്.
രതിയിൽ ഏർപ്പെടുന്ന ദമ്പതികളുടെ സ്വപ്നം
ഒരു ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വപ്നം കാണുന്നു നിങ്ങൾക്ക് ലൈംഗിക, ഇന്ദ്രിയ വികാരങ്ങൾ വേണമെന്നോ അല്ലെങ്കിൽ ഒരു ജീവിതം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു എന്നോ ഉള്ള ആദ്യ ധാരണയിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, അത് ഇതിന് വിപരീതമായിരിക്കാം. നിങ്ങൾ ആവശ്യങ്ങളുടെ ഒരു ചുഴലിക്കാറ്റ് അനുഭവിക്കുകയാണ്, നിങ്ങൾ എല്ലാം ശൃംഗാര ഭാഗത്തേക്ക് നയിക്കുകയാണ്, അത് ഉപരിതലത്തിലെ ഏറ്റവും എളുപ്പമുള്ള സ്വാഭാവിക സഹജവാസനയാണ്. എന്നാൽ ലൈംഗികതയ്‌ക്കുള്ള സെക്‌സ് ജീവിതത്തിൽ പുതുക്കാനുള്ള നിങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കില്ലെന്ന് ഓർക്കുക.
വീണ്ടും ജനിക്കുന്ന അവസ്ഥയിലേക്ക് നിങ്ങൾ സ്വയം പുതുക്കണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, നിങ്ങൾ മറ്റൊരു ജീവിതത്തിലേക്ക് ജനിക്കണമെന്ന് ഞാൻ പറയുന്നു. ഒരു ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വപ്നം കാണുന്നതിന് എസ്‌കേപ്പ് വാൽവുകൾ ഉപയോഗിക്കേണ്ടതില്ലാത്ത അർത്ഥങ്ങൾ നിറഞ്ഞ ഒരു ജീവിതം.
നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അത് സ്വയം നൽകുക, ഒപ്പം ജീവിക്കാൻ നിങ്ങൾക്ക് സ്നേഹവും വാത്സല്യവും സുരക്ഷിതത്വവും നൽകുന്ന ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. സന്തോഷത്തെ ഭയപ്പെടാതെ തോന്നൽ. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ നിറവേറ്റുന്ന ആഴത്തിലുള്ള ഒരു വികാരത്തിന്റെ ഭാഗമാകുമെന്ന ഭയമില്ലാതെ.
രണ്ട് അപരിചിതരുമായി സ്വപ്നം കാണുന്നു
സ്വപ്നം അപരിചിതരായ ദമ്പതികൾ എന്നത് അജ്ഞാതമായത് സംഭവിക്കാനുള്ള ഒരു വിടവാണ്. നിങ്ങൾക്കറിയാവുന്ന കാര്യങ്ങളിൽ ജീവിക്കുന്നത് മനസ്സമാധാനം നൽകുന്നു. എന്നാൽ ഞാൻ നിങ്ങളോട് ചോദിക്കുന്നു:ഇങ്ങനെ ജീവിക്കുന്നത് സന്തോഷവും ഉത്സാഹവും ഊർജവും സജീവതയും കൈവരുത്തുമോ? അത് അങ്ങനെയൊന്നും ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങളുടെ സ്വപ്നം കാണിക്കുന്നത് നിങ്ങൾക്ക് താമസ സൗകര്യമുണ്ടെന്നും എന്നാൽ നിങ്ങൾ തൃപ്തനല്ലെന്നും. അതുകൊണ്ട് പൊരുതുക.
പുതിയതിനായുള്ള പ്രതീക്ഷയോടെ നിങ്ങളുടെ രക്തം തിളപ്പിക്കാൻ, നിങ്ങൾ ഒരു പാരച്യൂട്ട് ഉപയോഗിച്ചാലും, ചരടുകൾ ഘടിപ്പിക്കാതെ സ്വയം എറിയാനുള്ള ധൈര്യം ആവശ്യമാണ്. നിങ്ങൾ അത് ഉപയോഗിക്കുന്നത് നല്ലതാണ്. സ്വയം പുതിയതിലേക്ക് വലിച്ചെറിയാനുള്ള ധൈര്യം, സുരക്ഷ, സാമാന്യബുദ്ധി, പരിചരണം എന്നിവ ഒരു ഉപകരണമായി ഉണ്ടായിരിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് നിങ്ങളെ നീക്കം ചെയ്യുന്നില്ല. ധീരതയിൽ ആശയക്കുഴപ്പത്തിലാകരുതെന്ന് ഓർമ്മിക്കുക. ധൈര്യവും ധീരതയും വ്യത്യസ്തമായ അവസ്ഥകളാണ്.
ധീരന്മാർ ഭയത്തോടെ പോകുമ്പോൾ കരുതലോടെ പോകുമ്പോൾ, ധൈര്യശാലികൾ തങ്ങൾക്കുള്ള സുരക്ഷിതത്വം പരിഗണിക്കാതെ പോകുന്നു. ധീരന് അക്ഷരാർത്ഥത്തിൽ തന്റെ ലക്ഷ്യം നേടാൻ കഴിയും. ധൈര്യശാലികൾക്ക് അക്ഷരാർത്ഥത്തിൽ മുഖം തകർക്കാൻ കഴിയും. അതിനാൽ തയ്യാറായി ധൈര്യത്തോടെ സ്വയം ജീവിതത്തിലേക്ക് എറിയുക!
രണ്ട് സുഹൃത്തുക്കളുമൊത്ത് സ്വപ്നം കാണുക
രണ്ട് സുഹൃത്തുക്കളുമൊത്ത് സ്വപ്നം കാണുന്നത് ആരംഭം മുതൽ അവസാനം വരെ സന്തോഷകരമാണ്. യഥാർത്ഥ സൗഹൃദം പോലെ വിമോചനം നൽകുന്ന മറ്റൊരു വികാരം മനുഷ്യരാശിക്ക് കണ്ടെത്താനാവില്ല. മറ്റുള്ളവർ അടുത്തിടപഴകാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വ്യക്തിയാണ് നിങ്ങൾ. അതിന്റെ ഊർജ്ജം പരിസ്ഥിതിയെ മാറ്റുകയും നിങ്ങളുടെ ചുറ്റുമുള്ള ദിവസത്തെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നു.
നിങ്ങളുടെ ജീവിതം പങ്കിടാൻ നിങ്ങൾക്ക് ഇതിനകം പ്രത്യേകമായി ആരെങ്കിലും ഉണ്ടെങ്കിൽ, കൊള്ളാം, ശ്രദ്ധിക്കുക, സൂക്ഷിക്കുക. നിങ്ങൾ ഇതുവരെ തയ്യാറായിട്ടില്ലെങ്കിൽ, അത് ഉടൻ എത്തുമെന്നതിനാൽ തയ്യാറാകൂ. സൗഹൃദം പോലുള്ള നല്ല വികാരങ്ങൾ മികച്ച വികാരങ്ങൾ ഉളവാക്കുന്നു, ഇത് നിങ്ങളുടെ അസ്തിത്വത്തിൽ പ്രസരിക്കുന്നു. നിങ്ങളായിരിക്കുംശ്രദ്ധിച്ചു, ശ്രദ്ധിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഒരു ദമ്പതികൾ തങ്ങൾക്കുള്ള ജീവിതം പങ്കിടുന്ന രണ്ട് ആളുകളാൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് എപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുക.
രണ്ട് ഗർഭിണികളായ സുഹൃത്തുക്കളെ കുറിച്ച് സ്വപ്നം കാണുക
<0 രണ്ട് ഗർഭിണികളായ സുഹൃത്തുക്കളെ സ്വപ്നം കാണുകഎന്നത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഒരു കുഞ്ഞിനെ സൃഷ്ടിക്കണമെന്നില്ല, അത് നിങ്ങളിൽ ഒരു പുതിയ വ്യക്തിയെ സൃഷ്ടിക്കാനുള്ള ആഗ്രഹമായിരിക്കാം. അത്യാവശ്യവും കുറഞ്ഞതുമായ ഭൗതിക കാര്യങ്ങൾക്കായി പുതിയതും കൂടുതൽ പരിണമിച്ചതുമായ അസ്തിത്വം. അത് ഗംഭീരമാണ്! നമുക്കുള്ള അനുഭവങ്ങൾക്കൊപ്പം പരിണമിക്കുക എന്ന ദൗത്യവുമായാണ് ഞങ്ങൾ ഈ ലോകത്തിലേക്ക് വന്നത്, അതോടൊപ്പം ലോകത്തെ മൊത്തത്തിൽ പരിണമിപ്പിക്കുക.
"നാം എല്ലാവരും ഒന്നാണ്" എന്ന് നിങ്ങൾ കേട്ടിരിക്കണം. തീർച്ചയായും ഞങ്ങൾ തന്നെ. സൃഷ്ടിയുടെ ഒരേ ശക്തിയിൽ നിന്ന് വരുന്ന ജീവികൾ എന്ന നിലയിൽ, പ്രപഞ്ചം മുഴുവൻ ഒരു പൊതു ബിന്ദുവായി നമുക്ക് ഉത്ഭവമുണ്ട്. ഗർഭിണികൾ മാത്രമല്ല ജീവൻ സൃഷ്ടിക്കുന്നത്. ഏത് നിമിഷവും നിങ്ങൾക്ക് ജീവിതം സൃഷ്ടിക്കാൻ കഴിയും.
മറ്റുള്ളവരെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മെച്ചപ്പെടുത്തുമ്പോൾ, എല്ലാ മേഖലകളിലും നിങ്ങൾ ഉൾക്കൊള്ളുമ്പോൾ, നിങ്ങളുടേതായ ഒരു ബുദ്ധിമുട്ട് തരണം ചെയ്യുമ്പോൾ, ആളുകൾക്ക് മൂല്യം കൂട്ടുമ്പോൾ, നിങ്ങൾ പുതിയ ജീവിതം സൃഷ്ടിക്കുന്നു അവൻ കാണിക്കുന്ന സ്നേഹത്തിന് ഒന്നും നിരക്കാത്തപ്പോൾ, ജീവിതം ഒരു സമ്മാനമായി ലഭിച്ചതിലും അത് ആസ്വദിക്കുന്നതിലും അയാൾ സന്തുഷ്ടനായിരിക്കുമ്പോൾ, നിങ്ങൾ അറിവ് പങ്കിടുന്നത് അപരനെ വളർത്തിയെടുക്കുന്നു.
രണ്ട് സുഹൃത്തുക്കളെ സ്വപ്നം കാണുക തർക്കിക്കുന്നത്
രണ്ട് സുഹൃത്തുക്കൾ വഴക്കിടുന്നത് സ്വപ്നം കാണുന്നു നിങ്ങളെ അസ്വസ്ഥരാക്കും. നിങ്ങൾ ദമ്പതികളുമായി ചങ്ങാതിമാരാണ്, അവർ വാദിക്കുന്നു, തർക്കം ഇല്ലാതാക്കാൻ സഹകരിക്കാൻ നിങ്ങൾക്ക് തോന്നുന്നു. പക്ഷേ,ചർച്ച നിങ്ങളുടെ ഉള്ളിലാണെന്നും അത് കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ സ്വപ്നം കാണിച്ചുതരാം.
നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം: ഞങ്ങൾ യോജിപ്പിൽ ആയിരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ സമാധാനവും സന്തുഷ്ടരുമാണ്. നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ. എങ്കിൽ നിങ്ങളുടെ മുന്നിൽ ഒരു ജോലിയുണ്ട്. ഏത് മേഖലയിലാണ് നിങ്ങൾ സമന്വയത്തിൽ പ്രവർത്തിക്കേണ്ടതെന്ന് തിരയുന്നു, അതിനാൽ നിങ്ങൾ സ്വയം പോരാടേണ്ടതില്ല.
നിങ്ങളുടെ ഉള്ളിൽ, നിങ്ങളുടെ ആഗ്രഹങ്ങളിലും സന്തോഷങ്ങളിലും സ്വപ്നങ്ങളിലും തിരയുക, നിങ്ങൾ എവിടെയാണ് വൈരുദ്ധ്യം കാണിക്കുന്നതെന്ന് കാണുക, അവയെ ശമിപ്പിക്കാൻ ശ്രമിക്കുക. ആന്തരിക തിരിച്ചടികൾ. ഈ ജോലി ചെയ്യുന്നത് ലളിതമോ സങ്കീർണ്ണമോ ആകാം, പക്ഷേ സമയമെടുത്താലും നിങ്ങൾ അത് ചെയ്യണം, നിങ്ങളുടെ അഹംഭാവത്തെ നേരിടാൻ നിങ്ങൾക്ക് നല്ല വൈകാരികബുദ്ധി ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പിന്നെ സ്വയം നോക്കൂ, നിങ്ങളുടെ കുടുംബത്തിൽ, നിങ്ങളുടെ ജോലിയിൽ, നിങ്ങളുടെ സാമൂഹിക ജീവിതത്തിൽ. ഈ സ്ഥലങ്ങളിൽ എന്തെങ്കിലും ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടോ? പതിവായി സംഭവിക്കുന്ന മോശം പ്രവൃത്തികൾ പഴയപടിയാക്കാൻ ആളുകളെ അന്വേഷിക്കണോ? ചിലപ്പോൾ അവ കാലം വലുതാക്കാൻ ശ്രമിച്ച ചെറിയ കാര്യങ്ങളാണ്, പക്ഷേ അവ തീർച്ചയായും പരിഹരിക്കാവുന്ന വസ്‌തുതകളാണ്.
പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളെ സ്വപ്നം കാണുന്നു
പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളെ സ്വപ്നം കാണുന്നത് ഹൃദയത്തെ വേദനിപ്പിക്കുന്നു. സുഹൃത്തുക്കളെ വേറിട്ട് കാണുന്നത് അവരുടെയും അവരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, അതുവഴി അവർക്ക് വീണ്ടും ഒന്നിക്കാം. നിങ്ങളുടെ സ്വപ്നത്തിൽ സമാനമായ എന്തെങ്കിലും നിങ്ങൾക്ക് തോന്നിയിരിക്കണം.
ഈ വേർപിരിയൽ നിങ്ങൾക്ക് സംഭവിക്കുന്നുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയാണ്.
ഇതും കാണുക: ശക്തമായ കാറ്റ് സ്വപ്നം കാണുന്നു
←തകർന്ന നഖത്തെക്കുറിച്ച് സ്വപ്നം കാണുക
കളിയെക്കുറിച്ചുള്ള സ്വപ്നം →
Jerry Rowe
ജെറി റോവ് ഒരു വികാരാധീനനായ ബ്ലോഗറും സ്വപ്നങ്ങളിലും അവയുടെ വ്യാഖ്യാനത്തിലും അതീവ താല്പര്യമുള്ള എഴുത്തുകാരനുമാണ്. അദ്ദേഹം വർഷങ്ങളായി സ്വപ്നങ്ങളുടെ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നു, അദ്ദേഹത്തിന്റെ ബ്ലോഗ് ഈ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിന്റെയും ധാരണയുടെയും പ്രതിഫലനമാണ്. ഒരു സാക്ഷ്യപ്പെടുത്തിയ ഡ്രീം അനലിസ്റ്റ് എന്ന നിലയിൽ, ആളുകളെ അവരുടെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനും അവരുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ജ്ഞാനം അൺലോക്ക് ചെയ്യാനും സഹായിക്കുന്നതിന് ജെറി പ്രതിജ്ഞാബദ്ധനാണ്. സ്വപ്‌നങ്ങൾ സ്വയം കണ്ടെത്തുന്നതിനും വ്യക്തിഗത വളർച്ചയ്‌ക്കുമുള്ള ശക്തമായ ഉപകരണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ ബ്ലോഗ് ആ തത്ത്വചിന്തയുടെ സാക്ഷ്യമാണ്. അവൻ ബ്ലോഗിംഗ് അല്ലെങ്കിൽ സ്വപ്നങ്ങൾ വിശകലനം ചെയ്യാത്തപ്പോൾ, ജെറി തന്റെ കുടുംബത്തോടൊപ്പം വായിക്കുന്നതും കാൽനടയാത്രയും സമയം ചെലവഴിക്കുന്നതും ആസ്വദിക്കുന്നു.
ബന്ധപ്പെട്ട പോസ്റ്റുകൾ
മുലയൂട്ടുന്നതിനെക്കുറിച്ച് സ്വപ്നം കാണുക 14-10-2023
മരണം സ്വപ്നം 31-05-2023
ഗ്യാസോലിൻ സ്വപ്നം കാണുന്നു 18-10-2023
വറുത്ത മത്സ്യത്തെക്കുറിച്ച് സ്വപ്നം കാണുക 18-10-2023
ഒരു പോസിറ്റീവ് ഗർഭധാരണ പരിശോധനയെക്കുറിച്ച് സ്വപ്നം കാണുക 15-07-2023
മലയാളം
Afrikaans العربية অসমীয়া Azərbaycan Беларуская мова български বাংলা Bosanski Català کوردی Čeština Cymraeg Dansk Deutsch Ελληνικά English Esperanto Español Eesti Euskara فارسی Suomi Français Frysk Gàidhlig Galego ગુજરાતી हिन्दी Hrvatski Magyar Bahasa Indonesia Íslenska Italiano 日本語 ქართული Қазақ тілі ភាសាខ្មែរ ಕನ್ನಡ 한국어 ພາສາລາວ Lietuviškai Latviešu valoda македонски јазик Монгол хэл मराठी Bahasa Melayu ဗမာစာ नेपाली Nederlands ਪੰਜਾਬੀ Polski پښتو Română Русский ไทย
|
https://barriochinocuba.com/ml/dmptikllumaayullll-svpnn
|
2024-03-03T09:56:54Z
|
<urn:uuid:7187eeb4-7d72-48aa-bb07-dae5996f0fab>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.98
| 118
| 87,069
|
tlsh:T153F931836B6C41E7A06BC5CD557A0AEF277C75B9100A40F82B054492150712AD88BA1969315BB435CD3F1FD1422A7E8F6FA7DDAFDFE180EF628F496AF1728C69FBE0C9A070
|
ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് തയ്യാറായി. ദ്വീപുകളിലേക്കുള്ള യാത്രയായത് കൊണ്ട് യാത്രികയും കുഞ്ഞു യാത്രികനും ആവേശത്തിലാണ്. ഭക്ഷണം പതിവുപോലെ റൊട്ടിയും മുട്ടയും പിന്നെ പാന്‍ കേക്കും. അല്പം ഇരുണ്ട പ്രഭാതമായിരുന്നു അന്ന്. മഴ പെയ്തേക്കുമോ എന്ന് ഞങ്ങള്‍ സംശയിച്ചു. ഏറെ വൈകാതെ ഞങ്ങളെ പോര്‍ട്ടിലേക്ക് കൊണ്ടുപോവാനുള്ള ബസ്സ് വന്നു. വഴിയില്‍ ഒന്ന് രണ്ടു ഹോട്ടെലില്‍ നിര്‍ത്തി ചിലരെ കൂടി എടുത്ത് ഒരു നാല്പത്തഞ്ച് മിനിട്ടുകൊണ്ട് ഞങ്ങള്‍ പോര്‍ട്ടില്‍ എത്തി. ഞങ്ങളെ കാത്ത് കപ്പല്‍ അവിടെ തയ്യാറായി നില്കുന്നു. ദിവസങ്ങള്‍ നീണ്ട കപ്പല്‍ യാത്രകള്‍ ഞാന്‍ എണ്ണ ക്കപ്പലില്‍ പലതവണ ചെയ്തിടുണ്ട്. പക്ഷെ ഉല്ലാസ നൌകയിലെ യാത്ര വേറിട്ട അനുഭവം തന്നെ. എല്ലാവരും കയറി, അധികം വൈകാതെ കപ്പല്‍ തുറമുഖം വിട്ടു.
ഞങ്ങള്‍ യാത്ര ചെയ്ത നൌക
യാത്രികയും കുഞ്ഞു യാത്രികനും കപ്പലില്‍
തണുപ്പുണ്ട്, എങ്കിലും അസഹനീയമല്ല. യാത്ര തുടങ്ങി അധികം വൈകും മുന്‍പ് കപ്പലിന്റെ താഴെത്തെ ഡെക്കില്‍ എല്ലാവരെയും വിളിച്ചു കൂട്ടി ഗൈഡായ സ്ത്രീ ഇന്നത്തെ യാത്രയുടെയും പരിപാടികളുടെയും വിശദാംശങ്ങള്‍ ധരിപ്പിച്ചു. പോറോസ്, ഹൈഡ്ര പിന്നേ എയ്ജീന എന്നീ മൂന്ന് ദ്വീപുകള്‍ സന്ദര്‍ശിക്കാനായിരുന്നു പരിപാടി.
ആദ്യം പോയത് കൂട്ടത്തില്‍ ഏറ്റവും ചെറിയ ദ്വീപ് ആയ പോറോസിലേക്കായിരുന്നു. ഏകദേശം രണ്ടു മണിക്കൂറുകൊണ്ട് ഞങ്ങള്‍ പോറോസില്‍ എത്തി. തീരത്തിനരികില്‍ നീണ്ടു കിടക്കുന്ന ഒരു കൊച്ച് പട്ടണം. സത്യത്തില്‍ പട്ടണം എന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്തത്ര ചെറിയ പട്ടണം. പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും പുറകിലേക്ക് നീളുന്ന കുന്നും മലകളും ആകെ കൂടി കഥകളിലൂടെ മനസ്സില്‍ രൂപപ്പെട്ട ഏതോ സുന്ദര ഭൂമിയുടെ
തനിപ്പകര്‍പ്പ്.
പോറോസിലെ ക്ലോക്ക് ടവര്‍
ഞങ്ങള്‍ കടകളില്‍ കയറി ഇറങ്ങി തീരത്ത് കൂടി നടന്നു. അകം മുഴുവന്‍ തടിയില്‍ തീര്‍ത്ത ഒരു മദ്യ വില്പന ശാലയില്‍ ഞങ്ങള്‍ കയറി. എത്ര സുന്ദരമായ ഇന്റീരിയര്‍. കുഞ്ഞു കള്ളികളുള്ള മര അലമാരകളില്‍ വൈന്‍ കുപ്പികള്‍ നിരത്തിയിരിക്കുന്നു. ഒരു ബിയര്‍ വാങ്ങി ഞങ്ങള്‍ പുറത്ത് കടന്നു. നടപ്പാതയില്‍ ഉള്ള മര ബെഞ്ചില്‍ ഇരുന്ന് മെല്ലെ ബിയര്‍ നുണഞ്ഞു. മുന്നില്‍ ഉരുകിയ വെള്ളി പോലെ വെള്ളം ഓളം വെട്ടുന്നു. നല്ലവെയില്‍, ചെറിയ തണുത്ത കാറ്റ്. തെളിഞ്ഞ ആകാശത്തിന് നല്ല നീല നിറം. ചുറ്റും നിറഞ്ഞു നില്‍ക്കുന്ന നിശ്ശബ്ദത. എന്‍റെ മനസ്സ് കാറു കണ്ട മയിലിനെ പോലെ വല്ലാതെ തുടിച്ചു. എത്ര സുന്ദരമായ പ്രകൃതി.
പോറോസിന്റെ തീരം
യാത്രികനും കുഞ്ഞു യാത്രികനും പോറോസില്‍
അല്‍പനേരം കൂടി ഞങ്ങള്‍ നടന്നു, പിന്നേ അടുത്തുള്ള ഒരു കൊച്ച് പള്ളിയില്‍ കയറി. Church of annunciation of Madonna ആയിരുന്നു ചെറിയ പള്ളി. ചുമര്‍ നിറയെ തനത് ഗ്രീക്ക് ശൈലിയിലുള്ള ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ലോഹ നിര്‍മ്മിത തൂക്കു അലങ്കാര വിളക്കും മെഴുകുതിരിക്കാലുകളും മറ്റും ആ ചെറിയ അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു. ഇവിടെയും മെഴുകുതിരി തെളിയിക്കാന്‍ ആയിരുന്നു കുഞ്ഞു യാത്രികന് ഉത്സാഹം. പള്ളിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിക്കാന്‍ എന്തെങ്കിലും ലഘുലേഖയോ മറ്റോ കിട്ടുമോ എന്ന് നോക്കി. ഒന്നും കിട്ടിയില്ല. ചോദിക്കാം എന്ന് വച്ചാല്‍ ആരെയും കണ്ടുമില്ല. പള്ളിയുടെ പുറത്ത് വാതിലുനുമുകളില്‍ കണ്ട മനോഹരമായ ടയില്‍ വര്‍ക്ക് പരാമര്‍ശിക്കാതെ വയ്യ. ഗബ്രിയേല്‍ മാലാഖ കന്യാ മറിയത്തെ യേശുവിന്റെ മാതാവകാന്‍ പോവുന്ന കാര്യം പറയുന്നതാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പള്ളിയില്‍ നിന്നിറങ്ങി അല്‍പ സമയത്തിനുള്ളില്‍ എല്ലാവരും കപ്പലില്‍ തിരിച്ചു കയറി. ആ ദ്വീപിന്റെ മറ്റ് ഭാഗങ്ങളിലെക്കൊന്നും ഞങ്ങള്‍ പോവുകയുണ്ടായില്ല. പക്ഷെ ആ നിശബ്ദതയും സൌന്ദര്യവും ഒരു രാത്രിയെങ്കിലും ആ ദ്വീപില്‍ ചിലവഴിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വല്ലാതെ മനസ്സിനെ മോഹിപ്പിച്ചു.
Church of annunciation of Madonna
മെഴുകുതിരി തെളിയിക്കുന്ന കുഞ്ഞു യാത്രികന്‍
ചിത്രങ്ങള്‍ നിറഞ്ഞ പള്ളിയുടെ അകം
വാതിലിനു മുകളിലെ ടൈല്‍ ചിത്രം
കപ്പലില്‍ ഉച്ചഭക്ഷണം വിളമ്പി. മെക്സിക്കോയില്‍ നിന്നും ഗ്രീസ് കാണാനിറങ്ങിയ യുവാവും യുവതിയുമായിരുന്നു തീന്മേശയില്‍ ഞങ്ങള്‍ക്ക് കൂട്ട്.അവര്‍ വിവാഹിതരല്ല, എങ്കിലും കുറച്ചു കാലമായി ഒരുമിച്ചു കഴിയുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.
കാലാവസ്ഥ മോശമായത് കൊണ്ട് ഹൈഡ്ര എന്ന ദ്വീപിലേക്കുള്ള യാത്ര ഉണ്ടാവില്ല എന്ന് അറിയിപ്പ് വന്നു. അപ്പൊ ഇനി കൂട്ടത്തില്‍ ഏറ്റവും വലിയ ദ്വീപ് ആയ എയ്ജീനയിലേക്കാണ് യാത്ര. അല്പനേരത്തെ യാത്രക്കൊടുവില്‍ ഞങ്ങള്‍ എയ്ജീനയില്‍ എത്തി. ധനികരായ പല ഏതന്‍സ് നിവാസികള്‍കും ഈ ദ്വീപില്‍ ഒരു രണ്ടാം വീടുണ്ടത്രേ. പ്രധാനമായും ഈ മനോഹര ദ്വീപില്‍ വേനല്‍ കാലം ചിലവഴിക്കാനാണ് രണ്ടാം വീട് ഉപയോഗിക്കുക. സൌന്ദര്യവും നിശ്ശബ്ദതയും ആണ് ദ്വീപുകളുടെ മുഖമുദ്ര.
എയ്ജീന ദ്വീപ്
എയ്ജീനയിലെ ഷിപ് ബര്‍ത്തില്‍ നിന്നുമുള്ള ദൃശ്യം
ആദ്യം തന്നെ Saint Nectarios (1846-1920) പേരിലുളള പള്ളികാണാനാണ് പോയത്. മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടിയുള്ള ഒരല്പം നീണ്ട ബസ്സ് യാത്ര യായിരുന്നു അത്. ദ്വീപിലെ പ്രകൃതിയില്‍ നിന്നും കണ്ണ് പറിക്കാനെ തോന്നില്ല. അത്രയ്ക്ക് മോഹിപ്പിക്കുന്ന പ്രകൃതി ഭംഗി. ഒരു കുന്നിന്‍ മുകളിലാണ് പള്ളിയും സൈന്റ്റ് നെക്ടാരിയോസ് അവസാന കാലം ചിലവഴിച്ച ആശ്രമവും ഒക്കെ ഉള്ളത്.
Saint Nectarios അവസാന കാലം ചിലവിട്ട ആശ്രമം
Saint Nectarios ചര്‍ച്ച്
Saint Nectarios ചര്‍ച്ച് പാര്‍ശ്വ വീക്ഷണം
ഇപ്പോഴും പള്ളിയുടെ അകത്തളങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മരത്തില്‍ ചെയ്തിരിക്കുന്ന അതിമനോഹരമായ അലങ്കാര വേലകളാണ് ഇവിടെ എന്ന ഏറെ ആകര്‍ഷിച്ചത്. പുതിയ കാലഘട്ടത്തിലെ പള്ളിയാണെങ്കിലും പഴയകാല ശില്പ ചാതുരി ഇവിടെയും അനുവര്‍ത്തിക്കാന്‍ ശ്രദ്ദിച്ചിരിക്കുന്നു.
പള്ളിക്കകത്തെ ദാരു ശില്പ വേല
സൈന്റ്റ് നെക്ടാരിയോസിന്റെ ഭൌതിക ശരീരവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒരു പക്ഷെ ഈ ദ്വീപില്‍ ഏറ്റവും അധികം സന്ദര്‍ശകര്‍ വരുന്നതും ഇവിടെ തന്നെ. രോഗ ശാന്തിയാണ് സൈന്റ്റ് നെക്ടാരിയോസിന്റെ പ്രത്യേകതയായി ഏറെ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ വര്‍ഷം തോറും അനുഗ്രഹം തേടി എത്തുന്നത്.
Saint Nectarios ഇന്റെ ഭൌതിക ശരീരം സൂക്ഷിച്ച പേടകം
അതിപുരാതനമായ അഫായയുടെ ക്ഷേത്രവശിഷ്ടങ്ങള്‍ കാണുകയായിരുന്നു അടുത്ത ലക്‌ഷ്യം. വീണ്ടും വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കൂടുതല്‍ ഉയരത്തിലേക്ക്, പാന്‍ ഗ്രീക്ക് സൂയസ് മലമുകളിലേക്ക് .പൈന്‍ മരങ്ങള്‍ തണല്‍ വിരിച്ച മിക്കവാറും കാട് എന്ന് പറയാവുന്ന രീതിയിലാണ് ക്ഷേത്ര പരിസരം. വഴിയിലെങ്ങും അത്ര ജനവാസം ഉള്ളതായി തോന്നിയില്ല. എന്നാല്‍ ഒരു ചരിത്രസ്മാരകം എന്ന നിലയില്‍ ഏറ്റം ഭംഗിയായി തന്നെ ക്ഷേത്രാവശിഷ്ടവും പരിസരവും സംരക്ഷിച്ചിരിക്കുന്നു.അഫായയുടെ ആരാധന തീര്‍ത്തും എയ്ജീനയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു എന്നതാണ് ഏറെ കൌതുകകരം. സിയൂസിന്റെ മകളായി കരുതപ്പെട്ടിരുന്ന അഫായ പ്രജനനത്തിന്റെയും കൃഷിയുടെയും ദേവതയായാണ് ആരാധിക്കപ്പെട്ടിരുന്നത്. ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് 500 BC യിലാണ്.അത് നിര്‍മ്മിച്ചിരിക്കുന്നതാവട്ടെ BC570 ല്‍ നിര്‍മ്മിച്ച് BC 510 ല്‍ ഒരു തീ പിടുത്തത്തില്‍ മിക്കവാറും നശിച്ചു പോയ ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മുകളിലും. തകര്‍ക്കപ്പെടലിനും പുനര്‍ നിര്‍മ്മാണത്തിനും മറ്റ് പല പുരാതന നിര്‍മ്മിതികള്‍കും സംഭവിച്ചതുപോലെ ഈ ക്ഷേത്രവും വിധേയമായിടുണ്ട്.
അഫായയുടെ ക്ഷേത്രം
ഇവിടെനിന്നും ദൂരെക്കുള്ള കാഴ്ച അവര്‍ണ്ണനീയം. അങ്ങ് ദൂരെ കുന്നിന്റെ താഴ്വാരത്ത് തീരത്തെ ചുംബിച്ചു നില്‍ക്കുന്ന കടല്‍. അവരുടെ സ്വര്യ വിഹാരത്തിന് മറയെന്നോണം പടര്‍ന്നു നില്‍കുന്ന പച്ചപ്പ്. ഏതൊരു പ്രകൃതി സ്നേഹിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കാഴ്ച. പൈന്‍ മരത്തിന്റെ സുഗന്ധവും പേറിയെത്തുന്ന തണുത്ത കാറ്റ് ഇടയ്ക്കിടെ നമ്മെ പുണര്‍ന്ന് കടന്നു പോവും. അല്‍പസമയം സ്വയം മറന്ന് നിന്നുപോയി.
ക്ഷേത്രപരിസരത്ത്‌നിന്നുമുള്ള താഴ്വാര ക്കാഴ്ച
അധികം വൈകാതെ അവിടെനിന്നും തിരിച്ചു. ഇന്നത്തെ അവസാന ലക്ഷ്യമായ പിസ്ത തോട്ടത്തിലേക്കായിരുന്നു പിന്നീട് പോയത്. അ ദ്വീപിലെ പ്രധാന കൃഷിയാണ് പിസ്ത. യൂറോപ്പിലെ ഏറ്റവും മികച്ച പിസ്തകളില്‍ ഒന്നാണത്രേ ആ ദ്വീപില്‍ കൃഷി ചെയ്യുന്നത്. ടൂറിസ്റ്റുകള്‍ പിസ്ത വാങ്ങും എന്ന ഗൂഡ ലക്ഷ്യവും ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയതിന്റെ പിന്നില്‍ ഉണ്ടാവാം. എന്തായാലും ഞങ്ങള്‍ വാങ്ങിയ പിസ്ത മുഴുവന്‍ മടക്കയാത്രയില്‍ തിന്നു തീര്‍ത്തു. അയ്യായിരത്തില്‍ അധികം പിസ്ത ചെടികള്‍ ഉണ്ട് ആ തോട്ടത്തില്‍ . പിസ്ത കൃഷിയുടെ തുടക്കം മുതല്‍ പാക്കിംഗ് വരെയുള്ള വിവധ ഘട്ടങ്ങള്‍ അവിടെ നിന്നും വിശദീകരിച്ചു തന്നു.
തിരികെ കപ്പലിലേക്ക്. ഡാന്‍സും പാട്ടും ഒക്കെയായി രസകരമായ മടക്കയാത്ര. കഴിഞ്ഞ ഏതന്‍സ് ഒളിംപിക്സിന്റെ ഉത്ഘാടന ചടങ്ങില്‍ നൃത്തമൊക്കെ അവതരിപ്പിച്ച ഒരു പെണ്‍കുട്ടിയാണ് ഞങ്ങള്‍കായി ഗ്രീസിന്റെ തനത് ശൈലിയിലുള്ള ഡാന്‍സും മറ്റും ചെയ്തത്. കാണികളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രസകരമായാണ് അവര്‍ ആ ഡാന്‍സ് ചെയ്തത്. കുഞ്ഞു യാത്രികനും ആവേശപൂര്‍വ്വം അതില്‍ പങ്കു കൊണ്ടു. തരിച്ചു കരയില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു.
ഞങ്ങള്‍കായി നൃത്തം ചെയ്ത ഗ്രീക്ക് നര്‍ത്തകര്‍
കുഞ്ഞു യാത്രികന്‍ ഉത്സാഹത്തിലാണ്
ഹോട്ടലില്‍ തിരിച്ചെത്തി ഞങ്ങള്‍ പിറ്റേന്നുള്ള മടക്കയാത്രക്കായി തയ്യാറെടുത്തു. സാധനങ്ങളെല്ലാം പാക് ചെയ്തു. കാണണം എന്ന് കരുതിയെങ്കിലും വിട്ടുപോയ ഒരു സ്ഥലം ഉണ്ടായിരുന്നു, അക്രോപോളിസ് മ്യൂസിയം. എന്തായാലും നാളെ മടങ്ങും മുന്‍പ് അതും കൂടി കാണാം എന്ന് തീരുമാനിച്ചു.
അക്രോപോളിസ് മ്യൂസിയത്തിന്റെ പ്രവേശന കവാടം
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ അക്രോപോളിസ് മ്യൂസിയത്തിലേക്ക് തിരിച്ചു. കണ്ടില്ലെങ്കില്‍ ഒരു പക്ഷെ വലിയ നഷ്ടം ആവുമായിരുന്നു എന്ന് മ്യൂസിയം കണ്ടിറങ്ങിയപ്പോള്‍ തോന്നി. ഇപ്പോഴും പര്യവേഷണം നടക്കുന്ന സ്ഥലത്തിനു മുകളിലാണ് മ്യൂസിയം പടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ ഗ്ലാസ് ഫ്ലോരിനു താഴെ ശ്രദ്ധാപൂര്‍വ്വം പര്യവേഷണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കാണാം.
ഇപ്പോഴും പര്യവേഷണം നടക്കുന്ന മ്യൂസിയത്തിന്റെ അടിഭാഗം
അക്രോപിളിസിലെ ശിലപങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന്റെ തകര്‍ന്ന മുകള്‍ ഭാഗം ഇവിടെ ചേര്‍ത്ത് വെച്ചിരിക്കുന്നു. സിംഹം കാളക്കുട്ടിയെ വേട്ടയാടുന്നതും മറ്റുമുള്ള ശില്പങ്ങള്‍ ഇവിടെ ഉണ്ട്. ആ ശില്പങ്ങളിലെ വിശദാംശങ്ങള്‍ അതിമനോഹോരം. മൂന്നു നിലകളിലായി പരന്നു കിടക്കുന്നു ഈ മ്യൂസിയം. മ്യൂസിയത്തിന് അകത്തു ഫോട്ടോ എടുക്കല്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
Kore എന്നും Kouroi എന്നും അറിയപ്പെടുന്ന സ്ത്രീ പുരുഷ ശില്പങ്ങള്‍ ഒരു പാടുണ്ടിവിടെ. പ്രത്യേക ശൈലിയിലുള്ള ഗ്രീസിലെ പുരാതന ശില്പങ്ങള്‍ ആണ് Kore യും Kouroi യും. സ്ത്രീ രൂപങ്ങളെ Kore എന്നും പുരുഷരൂപങ്ങളെ Kouroi എന്നും അറിയപ്പെടുന്നു. അക്രോപോളിസില്‍ നിന്നും സമീപ പ്രദേശത്തെ മറ്റു നിര്‍മ്മിതികളിലും ഉണ്ടായിരുന്ന നൂറുകണക്കിന് ശില്പങ്ങള്‍ ഇന്ന് മ്യൂസിയത്തിന്റെ സുരക്ഷിതം. ഗ്രീക് പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മിക്കവാറും എല്ലാശില്പങ്ങളും. പോറസ് സ്റ്റോണിലും പിന്നെ പാരിയന്‍ മാര്‍ബിളിലുമാണ് മിക്കവാറും ശില്പങ്ങളും ചെയ്തിരിക്കുന്നത്.
സമയം വൈകിയതോടെ ഒരു ഓട്ടപ്രദക്ഷിണമായാണ് മ്യൂസിയത്തിലെ എല്ലാ നിലകളിലും കയറി ഇറങ്ങിയത്.
ഇനി മടക്കയാത്ര. ഒരു പാട് കാഴ്ചകളും അനുഭവങ്ങളും അറിവുകളും രുചികളും ഹൃദയത്തില്‍ നിറച്ചാണ് ഞങ്ങള്‍ മടങ്ങുന്നത്. എനിക്കാകട്ടെ കുഞ്ഞുനാളിലെ നെഞ്ചിലേറ്റിയ ഒരു സ്വപ്നം പൂവണിഞ്ഞ അഭിമാനവും സന്തോഷവും.
ബാക്കി വെച്ച കാഴ്ചകള്‍ കാണാന്‍ എന്നെകിലും തിരിച്ചുവരാന്‍ ആഗ്രഹിച്ചുകൊണ്ടാണ് ഈ യാത്രയും അവസാനിച്ചത്.
ശുഭം.
Posted by ഒരു യാത്രികന്‍ at 7:49 AM
Labels: യാത്രാവിവരണം
18 comments:
ഒരു യാത്രികന്‍ said...
അവസാനം അവസാന ഭാഗം പോസ്റ്റ് ചെയ്തു.......സസ്നേഹം
July 24, 2012 at 7:55 AM
Unknown said...
പ്രിയ യാത്രികൻ.. ഏറെക്കാലത്തിനുശേഷമാണല്ലോ ഒരു പോസ്റ്റുമായി എത്തുന്നത്.. പതിവുപോലെ മനോഹരമായ വിവരണങ്ങളും ചിത്രങ്ങളും..പ്രത്യേകിച്ച് സെന്റ്റ് നെക്ടാരിയോസ് പള്ളിയും, പോറോസിന്റെ തീരവും ഏറെ ഇഷ്ടപ്പെട്ടു.. കുഞ്ഞുയാത്രികനും ഒരു യാത്രാപ്രേമിയാണല്ലേ..ഇനിയും ധാരാളം യാത്രകൾ നടത്തുവാൻ സാധിക്കട്ടെ എന്ന് ആസംസിയ്ക്കുന്നു.
സ്നേഹപൂർവ്വം ഷിബു തോവാള.
July 24, 2012 at 8:30 AM
sm sadique said...
ഒരു യാത്രാനുഭവം കിട്ടിയപോലെ. ആശംസകൾ.......
July 24, 2012 at 10:02 AM
Typist | എഴുത്തുകാരി said...
ഒരുപാട് വൈകിയല്ലോ, ഞാന്‍ കരുതി ഞാന്‍ കാണാത്തതാണെന്നു്. രസകരങ്ങളായ യാത്രകള്‍ ഇനിയും ഉണ്ടാവട്ടെ.
July 24, 2012 at 10:32 AM
പട്ടേപ്പാടം റാംജി said...
അറിയാന്‍ കഴിയാത്ത കുറെ വിശേഷങ്ങളാണ് അറിയുന്നത്. അടുത്തത് എവിടേക്കാണ്?
July 24, 2012 at 2:32 PM
mini//മിനി said...
കാലം കുറെ കഴിഞ്ഞതുപോലെ,, യാത്രികക്കും, കുഞ്ഞ് യാത്രികനും പ്രത്യേക അന്വേഷണം,,, കുഞ്ഞ് വലുതാവുന്നുണ്ട്...
July 24, 2012 at 2:34 PM
ബിന്ദു കെ പി said...
അവസാന ഭാഗവും ആസ്വദിച്ചു. അങ്ങനെ നിങ്ങളോടൊപ്പം യവനസാമ്രാജ്യത്തിലൂടെ മൊത്തത്തിലൊന്നു ചുറ്റിവന്ന പ്രതീതി..
കുഞ്ഞുയാത്രികന്റെ ഉത്സാഹം വാക്കുകളിലൂടെ ശരിക്കും കാണാനായി.
July 24, 2012 at 8:00 PM
ajith said...
ആരറിഞ്ഞു ഇങ്ങിനെയൊരു യാത്ര നടക്കുന്ന കാര്യം. ഇനിയിപ്പോ പഴയതൊക്കെയൊന്ന് വായിക്കട്ടെ
July 24, 2012 at 8:22 PM
ഒരു യാത്രികന്‍ said...
ഷിബു: ഒരു പാട് വൈകി, ശരിയാണ്. സമയം ഒരു വലിയ പ്രശ്നം ആണ്. വന്നതിലും നല്ലവാക്കുകള്‍ കുരിച്ചതിലും ഒരു പാട് നന്ദി.
സാദിഖ് : ഒരു പാട് നന്ദി സുഹൃത്തെ
എഴുത്തുകാരി: യാത്രാവിവരണത്തിനു ഇത്രയും കാല താമസം ഒട്ടും നന്നെല്ലെന്നു അറിയാം. ഇനിയെങ്കിലും കൃത്യമായി പോസ്ടാന്‍ ശ്രമിക്കും. നന്ദി.
രാംജി: വന്നതില്‍ ഒരു പാട് സന്തോഷം. രണ്ടു യാത്രകള്‍ കഴിഞ്ഞു. അധികം വൈകാതെ എഴുതിത്തുടങ്ങും
മിനി: അന്വേഷണം പറയാം ടീച്ചറെ. നന്ദി.
ബിന്ദു: നല്ലവാക്കുകള്‍ക് നന്ദി. കുഞ്ഞു യാത്രികന് ചിലപ്പോഴെങ്കിലും എന്റെയീ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തേക്കൊക്കെയുള്ള യാത്ര ബോറടി ആവാറുണ്ട്. :)
അജിത്: ഈ വരവിനു നന്ദി. സമയം പോലെ ഒക്കെ വായിച്ചു അഭിപ്രായം അറിയിക്കൂ.
.....സസ്നേഹം
July 25, 2012 at 6:26 AM
പഥികൻ said...
വൈകിയാണെങ്കിലും വായിച്ചു..അവാാനവരികളിൽ ഫോണ്ട് ശരിയായിട്ടില്ല...
July 28, 2012 at 12:50 AM
Unknown said...
യാത്രികൻ... പോസ്റ്റിന്റെ പകുതി ഭാഗം മുതൽ ഫോണ്ടിന്റെ പ്രശ്നം അനുഭവപ്പെടുന്നുണ്ട്... എന്റെ സിസ്റ്റത്തിന്റെ പ്രശനമാകുമെന്ന് കരുതിയാണ് അദ്യകമന്റിൽ സൂചിപ്പിയ്ക്കാതിരുന്നത്.. കൂടാതെ വേറെ ആരും ആ പ്രശ്നത്തെക്കുറിച്ച് പറഞ്ഞുമില്ല.. ഇപ്പോൾ പഥികനും ഫോണ്ട് ശരിയായിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.. അതൊന്ന് പരിഹരിയ്ക്കുവാൻ ശ്രമിയ്ക്കുമല്ലോ.. വളരെ കഷ്ടപ്പെട്ടാണ് ആ ഭാഗങ്ങൾ വായിച്ചു തീർത്തത്.. :)
August 9, 2012 at 12:35 PM
ഒരു യാത്രികന്‍ said...
നോക്കിയിട്ട് ഒരു പ്രശ്നവും കാണുന്നില്ലല്ലോ. എവിടം തോട്ടാണെന്നു പറയാമോ?
August 9, 2012 at 12:40 PM
siya said...
യാത്രികന്‍ കുടുംബത്തോടൊപ്പം ഇപ്പോള്‍ എല്ലാരും എത്ര എത്ര യാത്രകള്‍ ചെയ്തു !!ഇനിയും യാത്രകള്‍ തുടരട്ടെ
ഈ യാത്രാ വിശേഷങ്ങളും നന്നായി ട്ടോ ..
അവിടെ എല്ലാര്ക്കും സ്നേഹം നിറഞ്ഞ തിരുവോണ ആശംസകളും ..
August 15, 2012 at 9:43 PM
Unknown said...
ആദ്യമേ ഓണാശംസകള്‍ നേരട്ടെ ... ഫോട്ടോസ് കിടിലന്‍ ! ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ... പുതിയ പോസ്റ്റ് ഉടനുണ്ടാവുമോ ?
.പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))
August 26, 2012 at 11:11 AM
പള്ളിക്കുളം.. said...
യാത്രികാ... സംഗതി കാലങ്ങൾക്ക് ശേഷമാണെങ്കിലും എഴുതിത്തീർത്തു അല്ലേ? കൊള്ളാം നന്നായിരിക്കുന്നു.
August 30, 2012 at 11:33 PM
ഒരു യാത്രികന്‍ said...
@സിയാ: കൂടുതല്‍ യാത്രകള്കായി ശ്രിക്കയാണ് സിയാ. ഒരു പാട് നന്ദി നല്ലവാക്കുകള്‍ക്.
@കഥപ്പച്ച : നന്ദി
@ പള്ളിക്കുളം: എന്തായാലും വന്നു വായിച്ചല്ലോ. നന്ദി :)
August 31, 2012 at 10:18 AM
Echmukutty said...
യവനരെ കണ്ട് വന്ന് ദാ ഇപ്പോ വിമാനം ഇറങ്ങീട്ടേയുള്ളു......
ഇത്ര സുഖമായി ഇങ്ങനെ ഒരു യാത്ര തരപ്പെടുമെന്ന് കരുതിയില്ല.വളരെ സന്തോഷം..
പോസ്റ്റും വിവരണങ്ങളും ചിത്രങ്ങളും ഒക്കെ വളരെയേറെ ഇഷ്ടപ്പെട്ടു......അഭിനന്ദനങ്ങള്‍ കേട്ടോ..
അടുത്ത യാത്ര എപ്പോഴാ? എങ്ങോട്ടാ? ഞാന്‍ ടിക്കറ്റ് എടുത്ത് റെഡി........
September 3, 2012 at 4:16 PM
ജയരാജ്‌മുരുക്കുംപുഴ said...
പതിവ് പോലെ മനോഹരമായി................................. ബ്ലോഗില്‍ പുതിയ പോസ്റ്റ്......... വികസ്സനത്തിന്റെ ജനപക്ഷം ........................ വായിക്കണേ.............
September 6, 2012 at 7:47 AM
Post a Comment
Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രീയ യാത്രികരെ ഇതിലെ
Followers
About Me
ഒരു യാത്രികന്‍
ജീവിതം ഒരു നീണ്ട യാത്രയാണെന്ന് കരുതാനാണ് എനിക്കിഷ്ടം.പുതിയ ഭൂപ്രദേശങ്ങളും, സൌന്ദര്യവും, രുചികളും തേടിയുള്ള യാത്രകള്‍ എനിക്കേറെ പ്രിയം. ഭാഗ്യവശാല്‍ മുപ്പതിനാലോളം രാജ്യങ്ങളില്‍ ഒന്നു എത്തിനോക്കാന്‍ കഴിഞ്ഞു.നല്ലതും, ചീത്തയും, രസകരവും, മറക്കാനാവാത്തതുമായ നുറുങ്ങനുഭവങ്ങള്‍ ഒത്തിരി തന്നു എനിക്കീയാത്രകള്‍.ഇത്രനാളും എന്റെ സ്വകാര്യ സന്തോഷമായിരുന്ന യാത്രാനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാനുള്ള ഒരു എളിയ ശ്രമമാണിത്.ചിത്രരചനയുടെ അസക്യത ഇത്തിരി ഉള്ളതുകൊണ്ട് അതിനുള്ള വിഷയം തേടിയും , അത്യാവശ്യം വായിച്ചും , ഇനിയുള്ള യാത്രകളെ സ്വപ്നം കണ്ടും അങ്ങനേ .......അങ്ങനെ..... ബൂലോഗരിലും എത്തി എന്‍റെ യാത്ര. ബൂലോഗരിലെ അതികായര്‍ക്കിടയില്‍ ഞാനും ഒരിത്തിരി ഇടം തേടുന്നു
|
https://oru-yathrikan.blogspot.com/2012/07/5.html
|
2024-03-03T08:19:44Z
|
<urn:uuid:9b892154-9819-4419-b1a3-b03d352ec1de>
|
[
"footer",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.98
| 0.92
| 0.93
| 102
| 37,926
|
tlsh:T16EBDD203BD2C41F2246AC5CD44B60ADF577C71A6204A02F8AB141582151742ED89B92629616BA035DD7F0FD1026A3E8F6FABDD9FDF9580EF678F4CADF2724C69FFE0C5A032
|
മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആനയുടെ ഞരമ്ബുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
ആനയുടെ ശരീരത്തില്‍ മുറിവ് ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു. ആനയുടെ പിൻ കാലിലെ മുഴയില്‍ പഴുപ്പ് നിറഞ്ഞിരുന്നു എന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. മയക്കു വെടിക്ക് ശേഷം പടക്കം പൊട്ടിച്ചതും ആള്‍ക്കൂട്ടവും പടക്കത്തിന്റ ശബ്ദവും ആനയെ പരിഭ്രാന്തനാക്കിയെന്നാണ് കർണാടക വനം വകുപ്പ് പറയുന്നത്. ആനയ്ക്ക് സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് ഇല്ലായിരുന്നു എന്നും അവർ പറയുന്നു.
ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്ബിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. കർണാടക വെറ്റിനറി സർജന്മാരുടെ സംഘം ബന്ദിപ്പൂരിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള 5 അംഗ വിദഗ്ദ സംഘവും എത്തിയിരുന്നു. കർണാടക വെറ്റിനറി സർജൻ ഡോക്ടർ വസീം മിർജായുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.
Share
അഭിപ്രായം എഴുതാം
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് കടുത്ത നിയന്ത്രണം വരുന്നു? ഒരുദിവസം പിൻവലിക്കാവുന്നത് നിശ്ചിത തുക മാത്രം
കണ്ണുരുട്ടി കേന്ദ്ര സർക്കാർ! പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരികെ എത്തിച്ച് ഗൂഗിൾ
ഞാന്‍ എംഎസ്എഫ്’ ആണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി സിപിഎം കുടുംബാംഗം’; എംഎസ്എഫുമായി ബന്ധമില്ലെന്ന് നവാസ്
സിദ്ധാർത്ഥന്റെ മരണം രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂളാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും; ആർഷോ
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്
സിദ്ധാര്‍ത്ഥിന്റെ മരണം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി എബിവിപി
കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം; മൂന്ന് സ്ത്രീകളുൾപ്പെടെ 13പേർ പിടിയിൽ
സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 13 പേർ
ബെംഗളൂരു കഫേയിലെ സ്ഫോടനം; ഒരാൾ പിടിയിൽ
ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം സുനില്‍ കനുഗോലു ചര്‍ച്ച നടത്തി
Next
അഭിമുഖം
തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദേശ പഠനത്തിന് അവസരമൊരുക്കും -മന്ത്രി
അറിയിപ്പുകള്‍
വിദ്യാഭ്യാസ വാർത്തകൾ (25/08/2023)
നൈപുണ്യ വികസന പരിശീലന പരിപാടി
എഡിറ്റോറിയല്‍
രത്‌ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ധൻകർ കണ്ണൂരിലെത്തി; പഴയ ആറാംക്ലാസുകാരനായി
വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പ്
കുടിയേറ്റ ജനജീവിതം
കെ ആർ രാജേന്ദ്രൻ
കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?
ടോമി സിറിയക്
മലനാട് ജനത്തിന്റെ മാഗ്നാകാർട്ട ഉണ്ടാക്കിയ മണിയങ്ങാടൻ
തൊഴിലവസരങ്ങള്‍
സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം
തൊഴിൽ വാർത്തകൾ (17-08-2023)അപേക്ഷകൾ ക്ഷണിച്ചു
പംക്തി
പംക്തി
പംക്തി
റിപ്പോര്‍ട്ട്
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് കടുത്ത നിയന്ത്രണം വരുന്നു? ഒരുദിവസം പിൻവലിക്കാവുന്നത് നിശ്ചിത തുക മാത്രം
കണ്ണുരുട്ടി കേന്ദ്ര സർക്കാർ! പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരികെ എത്തിച്ച് ഗൂഗിൾ
ലേഖനം
വി ബി രാജൻ
ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു
വി ബി രാജൻ
ഭൂമി പതിവ് നിയമ ഭേദഗതി കേരളത്തിൽ35 ലക്ഷം സ്ഥാപനങ്ങൾക്ക് കരുക്ക്. ന്യായീകരണങ്ങൾ കള്ളങ്ങളുടെ വെള്ളപൂശൽ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സുഭദ്ര വാര്യര്‍
നയിക്കാൻ പാര്‍ട്ടി കണ്ടെത്തിയ യുവമുഖം, 2 വട്ടം എംഎൽഎ, 3 വട്ടം സംസ്ഥാന സെക്രട്ടറി, ആക്സമിക മരണം; കാനത്തിന് വിട
|
https://samadarsi.com/2024/02/04/4-1-2024-2-ukn/
|
2024-03-03T09:01:30Z
|
<urn:uuid:215330a5-d929-4ed8-afbd-c9ecaae901a8>
|
[
"footer",
"short_sentences"
] |
[] |
mal-Mlym
| 1
| 0.98
| 0.98
| 47
| 8,615
|
tlsh:T1C34398028C6C40FA606AC5CD44760ADF537C78A6144A42F85B0511D3154712FD88B9151A606BA036CD7B0FD103297E8F2FAB9AAFCFA284EF668F5C78F1728D59FBE0CA9135
|
എനിക്ക് മുണ്ട് ഉടുക്കാനും അറിയാം, ആവശ്യം വന്നാൽ മടക്കി കുത്താനും…; മാസ് ഡയലോഗുമായി മണിക്കുട്ടൻ; പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!
By Safana SafuJuly 21, 2022
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആദ്യചിത്രം.ജനപ്രിയ ടെലിവിഷന്‍...
Malayalam
പ്രണയം ജീവിതത്തിൽ അത്ര നല്ല അനുഭവമല്ല തന്നത്; ഞാൻ നിരസിച്ചതിലും വളരെ മോശമായി അവർ നിരസിച്ചിട്ടുണ്ട് ; ബിഗ് ബോസിൽ നിന്നിറങ്ങിപ്പോൾ വേദനിപ്പിച്ചതിനെ കുറിച്ചും മണിക്കുട്ടൻ!
By Safana SafuDecember 5, 2021
ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം മൂന്നാം പതിപ്പിൽ ടൈറ്റില്‍ വിന്നറായ മണിക്കുട്ടന്‍ ഇന്നും നേരിടുന്ന...
Malayalam
തന്നെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് വിനയന്‍ സാറാണ്, എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചിട്ടുള്ളത് പ്രിയന്‍ സാറാണ്; പ്രിയന്‍ സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണയായിരുന്നുവെന്ന് മണിക്കുട്ടന്‍
By Vijayasree VijayasreeDecember 4, 2021
മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലേയ്ക്ക് എത്തിയ താരമാണ് മണിക്കുട്ടന്‍. വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് മണിക്കുട്ടന്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്ക് കൊണ്ടു വന്നത് വിനയന്‍ ആണെങ്കിലും...
Malayalam
അതിനേക്കാളും എന്നെ വേദനിപ്പിച്ചത് മറ്റൊന്ന്; വിവാഹം ഉടനെ ഉണ്ടാകുമോ ? ; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി മണിക്കുട്ടൻ !
By Safana SafuOctober 9, 2021
മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ വിന്നറായി തിളങ്ങിനിൽക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ മണിക്കുട്ടൻ . പതിനഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ...
Malayalam
മജ്‌സിയ ഡിംപൽ വഴിക്കിനു ശേഷം ഡിംപൽ മണിക്കുട്ടൻ വഴക്കോ?; തിങ്കളിന്റെ വാക്കുകൾ വൈറൽ!
By Safana SafuSeptember 29, 2021
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സീസൺ ആയിരുന്നു കഴിഞ്ഞ മൂന്നാം...
Malayalam
മത്സരം അവസാനിച്ചെങ്കിലും മത്സരിച്ചു മുന്നേറാൻ ഈ മത്സരാർത്ഥികൾ ; ബിഗ് ബോസ് ജീവിതത്തിന് ശേഷം പുത്തൻ കാൽവെപ്പുകളുമായി സായിയും കിടിലം ഫിറോസും സൂര്യയും; ക്യാമറയ്ക്ക് മുന്നിൽ തന്നെ തിളങ്ങി അനൂപും ഋതു മന്ത്രയും!
By Safana SafuSeptember 16, 2021
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുകയാണ്. ആദ്യ രണ്ടു സീസണിൽ...
Malayalam
അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി, അതിനു ഞാനും സാക്ഷിയായി; അനൂപിന്‌റെ സന്തോഷത്തിനൊപ്പം ചേർന്ന് മണിക്കുട്ടന്‍!
By Safana SafuSeptember 15, 2021
ബിഗ് ബോസ് മൂന്നാം സീസൺ ഫിനാലെ കഴിഞ്ഞെങ്കിലും ഇന്നും മലയാളികൾക്ക് മത്സരാർത്ഥികളുടെ വിശേഷങ്ങൾ കേൾക്കാൻ ഉത്സാഹമാണ്. മണിക്കുട്ടൻ ആർമിയും ഡിമ്പൽ ആർമിയും...
Malayalam
“അളിയാ ഞാനൊരു സംശയം പറയട്ടേ. ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്”; ലൈവില്‍ മണിക്കുട്ടനും അനൂപും ഫ്ലാറ്റ് തരാമെന്ന് പറഞ്ഞ ബിഗ് ബോസിനെ പഞ്ഞിക്കിട്ടു !
By Safana SafuSeptember 3, 2021
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മുൻ സീസണെക്കാൾ വ്യത്യസ്തത നിറഞ്ഞതായിരുന്നു. സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച സീസൺ അവസാനിച്ചെങ്കിലും ഇന്നും മത്സരാർത്ഥികളുടെ...
Malayalam
രണ്ട് മാസത്തിനുള്ളില്‍ മണിക്കുട്ടന്‍ വിവാഹിതനാകും, പേര് പോലെ തന്നെ ഒരു മണി അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്; മറ്റേ ഉദ്ദേശം ആണല്ലേ.. എന്ന് എംജി ശ്രീകുമാര്‍, വൈറലായി പൊളി ഫിറോസിന്റെ വാക്കുകള്‍
By Vijayasree VijayasreeAugust 10, 2021
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്...
Malayalam
കിടിലം ഫിറോസ് എയറിൽ, കിടിലം ഫിറോസ് തേഞ്ഞൊട്ടി, കിടിലം ഫിറോസ് പോസ്റ്ററായി”; ഇതൊക്കെ എനിക്ക് രണ്ട് രീതിയിൽ കാണാം; ഒന്ന് നീയൊക്കെ എന്റെ ചോര ഊറ്റിയാണല്ലോടാ ഉണ്ടാക്കുന്നതെന്ന് ചിന്തിക്കാം, മറ്റൊന്ന്…; കിടിലം ഫിറോസ് പറയുന്നു !
By Safana SafuAugust 4, 2021
കഴിഞ്ഞ ദിവസമാണ് മലയാളം ബിഗ് ബോസ് സീസൺ മൂന്നിന്റെ ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ...
Malayalam
“നിങ്ങൾ കാരണം ഞാനിപ്പോൾ ചീത്തവിളി കേൾക്കുന്നു, സ്വന്തമായിട്ട് കിടിലം എന്നുപറയുന്നതിൽ”; ഫിറോസ് അബ്ദുൽ അസീസിനെ കിടിലം എന്ന് വിളിച്ച വ്യക്തി ഇതാ… ; രസകരമായ കിടിലത്തിന്റെ വെളിപ്പെടുത്തൽ !
By Safana SafuAugust 4, 2021
കൊറോണ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ബിഗ് ബോസ് മൂന്നാം സീസൺ ഒരു വിജയിയെ തന്നിരിക്കുകയാണ്. മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി വിഷ്ണു...
Malayalam
രമേശ് പിഷാരടിയ്ക്കും ധർമജൻ ബോൾഗാട്ടിയ്ക്കും ഒപ്പം പിന്നണിയിൽ തുടക്കം, കേരളത്തിൽ ആദ്യമായി തുടങ്ങിയ ബിഗ് എഫ് എമ്മിലേക്ക് പിഷാരടിയെ തേടി അവർ എത്തി; പക്ഷെ പോയത് ഫിറോസ്; കിടിലം ഫിറോസിന്റെ തുടക്കം!
By Safana SafuAugust 4, 2021
കഴിഞ്ഞ ദിവസമാണ് മലയാളം ബിഗ് ബോസ് സീസൺ മൂന്നിന്റെ ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ...
More Posts
Page 1 of 41234
Latest News
പിങ്കിയുടെ രഹസ്യങ്ങൾ പൊളിഞ്ഞു; ഗൗതമിന്റെ കടുത്ത തീരുമാനത്തിൽ, നടുങ്ങി വിറച്ച് ഇന്ദീവരം!!! February 24, 2024
കോടികളുടെ വീട് സ്വന്തമാക്കി..? ആ നടനുമായുള്ള വാർത്ത; ചങ്കുപൊട്ടിയ ആ സംഭവം; സത്യാവസ്ഥ പുറത്ത്!!! February 24, 2024
അനന്തപുരിയിൽ’ സംഘർഷം; നയനയെ നടുക്കിയ സംഭവം; ആദർശ് ആ അപകടത്തിലേക്ക്!!! February 24, 2024
ആ കൂടിക്കാഴ്ച നാശത്തിലേക്ക്; ശ്രുതിയ്ക്ക് നേരെ ഭീഷണിയുമായി അശ്വിൻ; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!!! February 24, 2024
കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം; ദേവദൂതന്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്, എത്തുന്നത് 4Kയില്‍ February 24, 2024
മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചത്; അധിക്ഷേപിച്ച് തമിഴ് പിആര്‍ഒ; മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്ന് തമിഴ്‌നാട്ടുകാര്‍ February 24, 2024
മയക്കുമരുന്ന് കൈവശം വെച്ചു; ബിഗ് ബോസ് താരം പിടിയില്‍ February 24, 2024
താന്‍ ഫിക്‌സ് ചെയ്ത സ്‌ക്രിപ്റ്റുകള്‍ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തു, ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ; രൂപേഷ് പീതാംബരന്‍ February 24, 2024
ഷാരൂഖിന് 17 ഫോണുകളുണ്ട്, എനിക്കാണെങ്കില്‍ ഒരു നമ്പര്‍ മാത്രം, അദ്ദേഹം ഫോണ്‍ എടുത്താല്‍ മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ; നടന്റെ സുഹൃത്ത് February 24, 2024
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യമത്സരത്തില്‍ മുംബൈയോട് തോറ്റ് കേരള സ്‌ട്രൈക്കേഴ്‌സ് February 24, 2024
Trending
Malayalam
രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു.. നോക്കിയപ്പോൾ, ഫഹദ് ഫാസിൽ!! ഞെട്ടിത്തരിച്ച് ആരാധകർ..
Actress
‘ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ’.. എന്ന് എന്നോട് ചോദിച്ചവർക്കുള്ള കിടിലൻ മറുപടി; വീഡിയോ പുറത്ത് വിട്ട് നടി
Malayalam
സുബി …സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല!! നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു.. ഓർമകളിൽ കണ്ണീരോടെ ടിനി ടോം
Malayalam
ധനുഷ് വില്ലനായി !! വിവാഹനിശ്ചയ ദിവസം പൊതുവേദിയിൽ തമ്മിലടി.. കോടികൾ അമ്മാനമാടുന്ന തൃഷ അവിവാഹിതയായി തുടരാൻ കാരണം ഇതാണ്
Social Media
വൈറലായ ‘ഷമ്മി’യെ തേടി ആ വിളി എത്തി!! സാക്ഷാൽ ഫഹദ് ഫാസിലിന്റെ പങ്കാളിത്തത്തിലുള്ള ഭാവനാ സ്റ്റുഡിയോസിൽ നിന്നും.. ബിജേഷിനെ തപ്പിയെടുത്ത് സോഷ്യൽമീഡിയ…
Malayalam
ആ സിനിമ ചെയ്യാതിരുന്നതിന് ഒരു കാരണം ഉണ്ട്.. അർജുൻ അടുത്ത ഘട്ടത്തിലെത്തി; അത് മനസിലാക്കി ആ റോൾ ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം!! ആസിഫ് അലി
Uncategorized
ഓസ്‌ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല… ഭ്രമയുഗത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി
Actress
അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല.. അച്ഛന് ആരോ വാട്സാപ്പിൽ ആ വീഡിയോ അയച്ച് കൊടുത്തു.. അതുകണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; തുറന്നു പറഞ്ഞു മീനാക്ഷി
Actor
മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
News
കോടികൾ വാരിക്കൂട്ടി ‘ഭ്രമയുഗം’ !! ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
Hollywood
കോടികൾ കൊണ്ട് അമ്മാനമാടി അമിതാബച്ചൻ കുടുംബം!! ജയാ ബച്ചന്റെ ആഭരണ കളക്ഷൻ മാത്രം 90 കോടി; സ്വത്ത് വിവരം പുറത്തായതോടെ ഞെട്ടി ആരാധകർ
Malayalam
ശ്രീനിവാസനെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് ഞാന്‍ ആണ്… ചേട്ടന്‍ അല്ല… എന്റെ അച്ഛന്‍ ആണ് അദ്ദേഹം!! ആരാധകനുമായി ഏറ്റുമുട്ടി ധ്യാന്‍
News
ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ആർക്കും സാധിക്കില്ല; അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല!! വൈറൽ കുറിപ്പുമായി എലിസബത്ത്
Malayalam
പിസ്ത ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രത്തിൽ സുന്ദരിയായി മീനാക്ഷി!! ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല.. നാണവും മാനവുമില്ലാത്ത ജന്മം? മീനാക്ഷിക്ക് കടുത്ത വിമർശനം
News
വാക്കു പാലിച്ചതിലും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്ന തീരുമാനമെടുത്തതിലും ദളപതിയ്ക്ക് എല്ലാ സന്തോഷത്തോടും കൂടി സല്യൂട്ട്! അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ ലോകത്തിന് ആവശ്യമാണ്.. നടന് പൂർണ സപ്പോർട്ട് നൽകി സിനിമാതാരങ്ങൾ
Actor
മലയാളത്തിന്റെ മേൽവിലാസം ലോക സിനിമയെന്ന ആ മലക്ക് മുകളിൽ നാട്ടിയെപറ്റു.. മലൈക്കോട്ടൈ വാലിബനെ’ കുറിച്ച് നടൻ ഹരീഷ് പേരടി
Malayalam
റിവ്യൂ ബോംബിങ് തടയാൻ പ്രത്യേക വെബ്പോർട്ടൽ!! നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി
Actor
2024 യാത്രകളുടെ വർഷം’ !! ഫിൻലൻഡിലെ കൊടും മഞ്ഞിൽ സ്‌കേറ്റ് ചെയ്ത് സൂര്യയും ജ്യോതികയും..
Uncategorized
എനിക്കവനെ വെടിവെച്ച് കൊല്ലണം! അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും.. ജാനിന്റെ സത്യങ്ങൾ പുറത്ത് വിട്ട് ആര്യ
Uncategorized
സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് കൈമാറി മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍
Movies
അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി…
Actor
വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..
serial
കണ്ണീരോടെ ഗോപിക അനിൽ!! ഇനി അഞ്ജലിയില്ല, തീർത്തും ഹൃദയഭേദകം.. വിങ്ങിപ്പൊട്ടി ആരാധകർ
serial news
അവിടെ വന്നവരെല്ലാം ഞെട്ടിപ്പോയി… നിങ്ങള്‍ തമ്മില്‍ സ്‌നേഹമാണോ എന്നാണ് ചോദിച്ചത്… ഞാനൊരു ഉത്തരം മാത്രമാണ് പറഞ്ഞത്!! ആദിത്യനെയും അമ്പിളിയെയും കുറിച്ച് നടി ജീജ
Malayalam
റിപ്പോർട്ടിൽ കേസില്ല!! ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി, അതിജീവിത സുപ്രീംകോടതിയിലേക്ക്…
Uncategorized
ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കണ്ടു.. ഈ അച്ഛന്റെ സാന്നിധ്യം ഏറ്റവും മഹനീയമായ തോന്നി!! തുറന്നുപറഞ്ഞ് ടിനി ടോം!
Actress
ചക്കിയോടുള്ള പ്രണയം നിറഞ്ഞൊഴുകി!!! മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്നതോടെ ഏറ്റെടുത്ത് ആരാധകർ
Malayalam
ഒരു വർഷത്തിലേറെയായി എന്റെ കുഞ്ഞിനെ കണ്ടിട്ട്… കോടതിയിൽ വെച്ചേ കാണാറുള്ളൂ!! ഇന്ന് ആ മകൾ അമ്മയ്ക്കരികിൽ
Malayalam
ദൈവം തന്നത് അല്ലാതെ ഒന്നും എനിക്കില്ല… പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്! ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റിടുന്നതിനെതിരെ ഹണി റോസ്
Malayalam
സൗന്ദര്യം കൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിച്ച പെൺകുട്ടി; കല്യാണ പെണ്ണിനെക്കാളും തിളങ്ങിയ ആ സുന്ദരിയ്ക്ക് പിന്നാലെ ആരാധകർ
Malayalam
തോൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം! തുറന്നു പറച്ചിലുമായി മെറീന മൈക്കിൾ
Malayalam
വളരെ പ്രസന്നവതിയായി കസവു സാരിയുടുത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങി! ‘ശാലീന സുന്ദരി’യെ ഏറ്റെടുത്ത് ആരാധകർ
Malayalam
അത്യാഡംബരത്തിൽ ഭാഗ്യയുടെ വിവാഹം! ഒഴുകിയെത്തി താരങ്ങൾ.. വമ്പൻ സർപ്രൈസുമായി സുരേഷ്‌ഗോപി
Malayalam
സംസ്ഥാന സർക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്… മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്ന് ഗോകുൽ സുരേഷ്
Malayalam
ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞു.. അത്ര നിഷ്കളങ്കമല്ല!! ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്ന് ജി വേണുഗോപൽ; വിവാദം പുകയുന്നു
Malayalam
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
Malayalam
മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം.. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി
Malayalam
ചെയ്തുകൂട്ടിയ ആ കൊടുംപാപം! ‘പാപക്കറ കഴുകിക്കളയാൻ കിരീടം കൊണ്ടാവില്ല’.. സുരേഷ് ഗോപിയെ വലിച്ചുകീറി ടി എൻ പ്രതാപൻ
Malayalam
ഡിംപിളിന്റെ കുടുംബം തകർക്കാൻ ക്വട്ടേഷൻ സംഘം! പണം കൊടുത്ത് ഇറക്കിയത്..!!! നടുക്കുന്ന വെളിപ്പെടുത്തലുകൾ
Malayalam
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു!! ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിന്റെ മുഖം കാണിച്ച് ആനന്ദകണ്ണീരുമായി പേളി
Box Office Collections
ഇനി അതും കൂടെ ട്വിസറ്റ് ചെയ്യരുതേ! ഇതെങ്ങനെയാണ് മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറി.. തുറന്നു പറച്ചിലുമായി ദിയ കൃഷ്ണ
News
വിജയകാന്ത് സ്‍മാരകത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് സൂര്യ!! വീഡിയോ വൈറൽ
Malayalam
അളകനന്ദ എന്ന പേരിന് പിന്നിലെ കഥ! ആദ്യമായി രഹസ്യങ്ങൾ പുറത്ത് വിട്ട് അളകനന്ദ
Malayalam
ഭാനുപ്രിയയെ ഞെട്ടിച്ച ആ വാക്കുകൾ; ആ നടൻ പ്രണയിച്ച് വഞ്ചിച്ചതാണ്; രക്ഷകനായി എത്തിയത് സംവിധായകനും; സത്യങ്ങൾ പുറത്ത് !!!
Malayalam
കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും! കാരണം വെളിപ്പെടുത്തി റോബിൻ
Social Media
നയന്‍താരയുടെ ഫ്‌ലാറ്റിന് മുന്നില്‍ എപ്പോഴും ലെജന്‌റ് ശരവണന്റെ റോള്‍സ് റോയ്‌സ് കാര്‍; ഒടുക്കം അടുത്ത് തന്നെ ഫ്‌ലാറ്റ് വാങ്ങി
Malayalam
എന്റെ ലൈഫില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വളരെ ശക്തമായി കൂടെ നിന്ന ഒരു ആളാണ് പിടി തോമസ്, സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല; ഭാവന
|
https://metromatinee.com/tag/manikkuttan/
|
2024-02-24T19:27:15Z
|
<urn:uuid:f93c3d8e-07cc-464c-9d56-294b955c4e22>
|
[
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.64
| 0.9
| 126
| 29,986
|
tlsh:T1267DA9D2AD3C80E6206AC1CC45660ADF57BC75A2200A42F86B1555D6050712ED49BD1929616BA036CD3B0FD1075A7F8F6FAB9E9FCF9184EF678F5CACF2628C5DFBE0CAA031
|
പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം നമ്മൾ പലരുടെ ജീവിതത്തിൽ ഭാഗമായി മാറിയിരിക്കുകയാണ് തലവേദന ചിലർക്ക് രോഗമാണെങ്കിൽ മറ്റു ചിലർക്ക് സമ്മർദ്ദം നിർജലീകരണം ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണമാണ് ഉണ്ടാകുന്നത് തലവേദന മാറാൻ പലതരത്തിലുള്ള മരുന്നുകൾ ലഭ്യമാണ് എങ്കിലും പലപ്പോഴും ഇത് നിങ്ങളുടെ താൽക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളൂ ചില മരുന്നുകൾ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു എന്നാൽ ഇനി.
എത്ര കടുത്ത തലവേദനയും 10 സെക്കൻഡ് മാറ്റാം അതിനായി ആദ്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് തലവേദന ഉണ്ടാകുന്ന കാരണങ്ങളാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും തലവേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ് സാധാരണ തലവേദനയ്ക്ക് പുറമെ ഇത്തരം തറവാനങ്ങളും ഉണ്ട്. തലവേദന തന്നെയാണ് മിക്ക ആളുകൾക്കും ജലദോഷം മുതൽ ഗൗരവം ക്യാൻസർ വരെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന ഉണ്ടാക്കാം.
സാധാരണ തലവേദന മാറാനായി പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളും വേദനസംഹാരികളും എല്ലാം ലഭ്യമാണ് കൂടാതെ ആരോഗ്യകരമായ ഭക്ഷണക്രമം പതിവായി വ്യായാമം ശരിയായ ഉറക്കം ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കുക സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ സാധാരണ തലവേദന കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ലളിതമായി തലവേദനയ്ക്ക് വിശ്രമവും മരുന്നുകളും ഉപയോഗിച്ച് ചികിത്സിക്കാം.
എന്നിരുന്നാലും കഠിനമായ അല്ലെങ്കിൽ സ്ഥിരമായ തലവേദനയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നേക്കാം. ചിലതരം തലവേദനകൾ കൂടുതൽ സങ്കീർണമായവയാണ് അത്ര ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടാൻ മടിക്കരുത് തലവേദന സ്ഥിരമോ ആവർത്തനമോ ആയി വരികയാണെങ്കിൽ അത് ഒരു വ്യക്തിയുടെ ദൈനദിന പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെങ്കിൽ ഉടൻ ഒരു ഡോക്ടറുടെ സേവനം തേടണം.
|
https://tastymake.com/archives/15543
|
2024-02-24T18:57:25Z
|
<urn:uuid:0a90d902-6a4e-4798-aef6-5b4f0214e68e>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 4
| 4,120
|
tlsh:T1BB8C88816F6C40E3595BD5CC95AA16EF17AC70E5040A01F42B015197211702988CFA1919266BA4328D2F5ED1536A3F8E1FA3D96FDFD184AF61CF8DAEF1728C69FBE0C9E531
|
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം എന്താണ് ഒബിസിറ്റിയും അതവം അമിതവണ്ണം എന്താണ് അമിതവണ്ണം ശരീരത്തിൽ കുഴപ്പം നമ്മുടെ ആരോഗ്യത്തെ ബാധിക്കും വിധം വർദ്ധിക്കുന്ന കണ്ടീഷനാണ് അമിതവണ്ണം പണ്ടൊക്കെ അമിതവണ്ണം മധ്യവയസ്കല്ലിലാണ് കണ്ടിരുന്നത് പക്ഷേ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും ഒക്കെ ഈ കണ്ടീഷൻ ഒരുപാട് കാണുന്നുണ്ട് ഇതിനു പുറമേ തന്നെ ചിലർക്ക് പാരമ്പര്യം കൊണ്ട് ചില മരുന്നുകൾ കഴിക്കുന്നത് കൊണ്ടുവരാം ചില അസുഖങ്ങൾ കൊണ്ട് നമുക്ക് വണ്ണം വയ്ക്കാം അതുപോലെതന്നെ ചിലർ ക്രിസ്തു കാരണവും വയ്ക്കുന്നതായി കാണാം.
"
ഇനിയും അഹമ്മദ് മരണം കൊണ്ടും എന്തൊക്കെ കോംപ്ലിക്കേഷൻ ഉണ്ടാകും എന്ന് നമുക്ക് നോക്കാം ഇതിനോടൊപ്പം തന്നെ നമ്മുടെ ശരീരം വെയിറ്റ് കൂടുമ്പോൾ നമ്മുടെ സന്ധ്യകൾക്ക് നമ്മുടെ ശരീര ഭാരം താങ്ങാതെ പറ്റാതെ സന്ധിവാതവും സന്ധിവേദനയും ഒക്കെ കാണും അതോടൊപ്പം തന്നെ നമുക്ക് സ്റ്റോക്ക് ഉണ്ടാകാനുള്ള ചാൻസ് ഹൃദ്രോഗത്തിനു ഉണ്ടാകാനുള്ള ചാൻസ് കൂടുന്നു വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ഇനി നമുക്ക് അമിതവണ്ണം എങ്ങനെ കുറയ്ക്കാം എങ്ങനെ മാനേജ് ചെയ്യാം എന്ന് നമുക്ക് നോക്കാം ഇന്ന് ക്ലിനിക്കിൽ ഒരുപാട് പേര് വരുന്നുണ്ട് 15 കിലോ ഒരു മാസം കൊണ്ട് എങ്ങനെ കുറയ്ക്കാം.
ഡോക്ടർ എന്നൊക്കെ ചോദിച്ചുകൊണ്ട് നമുക്കറിയാം ഇത് നമ്മൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് വിചാരിച്ചാൽ നടക്കുന്ന ഒരു പ്രോസസ്സ് അല്ല കൃത്യമായി വേണം നമുക്ക് ഇന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്താണ് ഒബൈ സിറ്റി അല്ലെങ്കിൽ അമിതവണ്ണം ഇന്ന് ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കും വിധം വർദ്ധിക്കുന്ന കണ്ടീഷനാണ് അമിതവണ്ണം എന്ന് പറയുന്നത് പണ്ടൊക്കെ മദ്യമാണ് കൂടുതലായിട്ടും കണ്ടിരുന്നത് .
പക്ഷേ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും ഒക്കെ ഈ കണ്ടീഷൻ ഒരുപാട് കാണുന്നുണ്ട് എങ്ങനെയാണ് നമുക്ക് അമിതവണ്ണം ഉണ്ട് എന്ന് കണ്ടുപിടിക്കാൻ അതിനു വേണ്ടി നമ്മുടെ വെയിറ്റ് ഇൻ കിലോഗ്രാം ഡിവൈഡ് ബൈ ഹൈറ്റ് ആൻഡ് മീറ്റർ സ്ക്വയർ അത് ഇങ്ങനെ ചെയ്യുമ്പോൾ 18നും 24 കിട്ടുന്നതെങ്കിൽ അതിന്റെ നോർമൽ എന്നു പറയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
|
https://healthbut.com/archives/32100
|
2024-03-03T10:10:59Z
|
<urn:uuid:09f14a1b-5787-4565-acd0-136a9a291bef>
|
[] |
[] |
mal-Mlym
| 1
| 0.8
| 1
| 5
| 4,972
|
tlsh:T1E67C11A1297C41E2106BC5CC16661ADF57BC71A5140A41F81B04459A061752EC98B91969312BB033CD7B0FA1122A7F4EAFB7DEABCFE044EF268F9C69F17349AEFBE0C9A035
|
ഇസ്രയേൽ - ഹമാസ് സംഘർഷങ്ങൾക്ക് അറുതി വരുത്താൻ യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു. വിവിധ ഉപാധികളോടെ ഗാസയിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. സിഐഎ ഡയറക്ടർ ബിൽ ബേൺസ് ആണ് ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തർ, ഈജിപ്ത്, ഇസ്രയേൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഫ്രാൻസിൽ കൂടിക്കാഴ്ച നടത്തും.
ഹമാസ് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം: യുഎന്‍ ഏജന്‍സിക്കുള്ള ധനസഹായം നിർത്തിവെച്ച് ലോകരാജ്യങ്ങള്‍
ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ നൂറിലധികം പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ രണ്ട് മാസത്തേക്ക് ഇസ്രയേൽ താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യതയുള്ള കരാറിനെ സംബന്ധിച്ചാണ് ചർച്ചകളെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കരാറുമായി ബന്ധപ്പെട്ട നിർബന്ധനകൾ രണ്ട് ഘട്ടങ്ങളിലായി ചർച്ച ചെയ്യും. ആദ്യഘട്ടത്തിൽ, ശേഷിക്കുന്ന സ്ത്രീകളെയും പ്രായമായവരെയും പരിക്കേറ്റവരെയും മോചിപ്പിക്കാൻ ഹമാസിനെ അനുവദിക്കുന്നതിനായി ആക്രമണങ്ങൾ അവസാനിപ്പിക്കും.
രണ്ടാം ഘട്ടത്തിലാണ് ഇസ്രായേൽ സൈനികരെയും സാധാരണക്കാരായ പുരുഷന്മാരെയും വിട്ടയക്കുക. അതിനായി നേരത്തെയുള്ള താൽക്കാലിക വിരാമത്തിൻ്റെ ആദ്യ 30 ദിവസങ്ങളിൽ രണ്ടാം ഘട്ടത്തിനായുള്ള വിശദാംശങ്ങൾ ഇസ്രയേലും ഹമാസും തയാറാക്കും. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കണമെന്നും ഈ കരാർ ഇസ്രായേലിനോട് ആവശ്യപ്പെടുന്നണ്ട്. എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പരിശോധിക്കാൻ സാധിച്ചിട്ടില്ല. ഇസ്രയേലും ഹമാസും അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ദുരിതം ഇരട്ടിപ്പിച്ച് കനത്ത മഴയും തണുപ്പും, ഗാസ വാസയോഗ്യമല്ലാതാകുന്നെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 26,000 കടന്നു
കരാർ യുദ്ധം അവസാനിപ്പിക്കാൻ പോന്നതല്ലെങ്കിലും സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഒരു ശാശ്വത പരിഹാരത്തിന് കരാർ അടിത്തറയിടുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡൻ്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ഖത്തർ ഭരണ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി ഫോണിൽ സംസാരിച്ചു. ബന്ദികളെ സംബന്ധിച്ച വിഷയവും ഇരു നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്.
ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?
മൂന്ന് മാസത്തോളമായി ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന സംഘർഷത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 26,000 പിന്നിട്ടിരിക്കുകയാണ്. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് പുറമെ കനത്ത മഴയും തണുപ്പും ഗാസയിലെ ജനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
|
https://www.thefourthnews.in/world/meeting-in-france-as-us-negotiators-making-progress-israel-hamas-war
|
2024-02-28T18:29:52Z
|
<urn:uuid:a63101ec-2f8c-42f4-a059-c30661a4f550>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 9
| 6,492
|
tlsh:T1F51D6DD17C6C40EA616AC1CD447A0ADF176CB4A5200A81F82B0952A2554702ED4C79195D215BA436CD3B4FD513693A8E6FA7DDAFCFE280EF73CF586CF1728CADFBE4C9A530
|
പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ – കള്ളി – കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും.
എന്താണ് എതിർലിംഗം?
പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം.
|
https://schoolmaster.in/tag/sthrilingam/
|
2024-02-24T09:35:44Z
|
<urn:uuid:4faff2f0-7572-481d-9dec-fe2ec301b078>
|
[] |
[] |
mal-Mlym
| 1
| 1
| 0.96
| 3
| 1,277
|
tlsh:T1526B0521B15C41E3A45B88DD656A03DF533CB5A6244680B0A7181086512B52BD88381924202BB035CD7E0FC0136ABF4E6F97D94B9F6188DB528B8C6EF5728CA9FBD0C8A831
|
പ്രസവസമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല; 'കാര്‍ പാര്‍ക്ക്' ജന്മസ്ഥലമായി രേഖപ്പെടുത്തി; വെള്ളം പോയിത്തുടങ്ങിയതോടെ ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങിയ 30-കാരി ആണ്‍കുഞ്ഞിന് ജന്മമേകി; ആശുപത്രിക്ക് പുറത്ത് പ്രസവിച്ചാല്‍ ഇതാണ് സ്ഥിതി!
ബ്രിട്ടനിലെ നഴ്‌സുമാര്‍ക്ക് നീതി നല്‍കണം; എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റ് നഴ്‌സുമാരുടെ ശമ്പളത്തില്‍ ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധിപ്പിക്കണമെന്ന് ആര്‍സിഎന്‍; നഴ്‌സിംഗ് ജീവനക്കാരുടെ പലായനം തടയാന്‍ മറ്റ് പോംവഴിയില്ല?
ഗര്‍ഭം അലസിപ്പിച്ചാല്‍ സ്ത്രീകള്‍ ക്രിമിനലുകള്‍? 19-ാം നൂറ്റാണ്ടിലെ കരിനിയമത്തിന് അന്ത്യം കുറിയ്ക്കാന്‍ എംപിമാര്‍; അടുത്ത മാസം നടക്കുന്ന വോട്ടിംഗില്‍ അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ വഴിയൊരുങ്ങുന്നു; വോട്ട് ചരിത്രമാകും
വാഗ്ദാനം പ്രഖ്യാപനത്തില്‍ ഒതുങ്ങിയോ? ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് കിട്ടാതെ ആരോഗ്യ ജീവനക്കാര്‍; 5% ശമ്പള വര്‍ദ്ധനവിനൊപ്പം വാഗ്ദാനം ചെയ്ത ലംപ്‌സം തുക എവിടെ പോയി; ജീവനക്കാര്‍ക്ക് ആശങ്ക
എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വഴിയൊരുങ്ങുന്നു; വര്‍ഷത്തില്‍ 300 പൗണ്ട് കുറവ് വരുത്താന്‍ സാധ്യത; മിനി-സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യുകെ കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടം; ഓഫ്‌ജെം പ്രൈസ് ക്യാപ്പ് അനുഗ്രഹിക്കുമോ?
എന്‍എച്ച്എസിലെ സമ്മര്‍ദങ്ങള്‍ക്ക് അവസാനമില്ല; ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സ്ഥിതി രൂക്ഷമാക്കും; കഴിഞ്ഞ ആഴ്ച 46,834 ജീവനക്കാര്‍ സിക്ക് ഓഫ്; രോഗം മാറിയിട്ടും വീട്ടില്‍ പോകാതെ ആയിരക്കണക്കിന് രോഗികള്‍
റോഡില്‍ അടുത്ത പണി വരുന്നു; മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും പോസിറ്റീവായി കണ്ടെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 'ഉടന്‍' വിലക്ക് ഏര്‍പ്പെടുത്തിയേക്കും; പരിധിക്ക് പുറത്തെന്ന് കണ്ടെത്തിയാല്‍ കോടതി ഹിയറിംഗ് ഇല്ലാതെ ലൈസന്‍സുകള്‍ പിന്‍വലിക്കണമെന്ന് പോലീസ്
17 മില്ല്യണ്‍ പൗണ്ടിന്റെ ട്രിഡന്റ് മിസൈല്‍ വിക്ഷേപണം പരാജയം; ഇത് വെറും നാണക്കേട് മാത്രമല്ല, ആണവ പ്രതിരോധത്തിന്റെ സുരക്ഷയും തകര്‍ക്കുന്നു; ഡിഫന്‍സ് സെക്രട്ടറിക്ക് പുതിയ മുന്നറിയിപ്പ്; യുകെ പ്രതിരോധം പ്രായാധിക്യത്തില്‍?
സാമ്പത്തികം ഞെരുക്കം; ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിച്ചുരുക്കാനുള്ള പദ്ധതികള്‍ വീണ്ടും മാറ്റിവെച്ച് ജെറമി ഹണ്ട്; സ്പ്രിംഗ് ബജറ്റില്‍ നിന്നും പദ്ധതി ഒഴിവാക്കാന്‍ നിര്‍ബന്ധിതനായി ചാന്‍സലര്‍; നികുതിയില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ്
ബര്‍മിംഗ്ഹാമില്‍ കൗണ്‍സില്‍ ടാക്‌സ് 10% വര്‍ദ്ധിക്കും; ഏപ്രിലില്‍ പരമാവധി 4.99% ബില്‍ വര്‍ദ്ധിപ്പിക്കാന്‍ ഭൂരിപക്ഷം ലോക്കല്‍ അധികൃതരും തയ്യാറെടുക്കുന്നു; ശരാശരി ബാന്‍ഡ് ഡി ബില്ലുകളില്‍ 100 പൗണ്ട് എക്‌സ്ട്രാ നേരിടണം; ജനങ്ങള്‍ക്ക് പുതിയ തിരിച്ചടി
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഇനി 'മാര്‍ത്താസ് റൂള്‍'! രോഗസ്ഥിതി വഷളാകുന്നതില്‍ ആശങ്കയുണ്ടെങ്കില്‍ രോഗികള്‍ക്കും, കുടുംബത്തിനും അടിയന്തര സെക്കന്‍ഡ് ഒപ്പീനിയന് അനുമതി ലഭിക്കും; 24 മണിക്കൂറും ലഭ്യമാകുന്ന നിയമം കുടുംബങ്ങള്‍ക്ക് കൂടുതല്‍ അവകാശം നല്‍കും
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ല്യം രാജകുമാരന്റെ പ്രസ്താവന; വെടിനിര്‍ത്തല്‍ വേണമെന്ന് ഉദ്ദേശിച്ചില്ലെന്ന് ശ്രോതസ്സുകളുടെ അവകാശവാദം; ബ്രിട്ടീഷ് ഭരണകൂടം പോലും നടത്താത്ത ഇടപെടല്‍ നടത്തുമ്പോള്‍ ന്യായങ്ങളുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിച്ചത് 'ദുരിതപര്‍വ്വം'! സമരങ്ങള്‍ക്കിടയില്‍ 7000 ക്യാന്‍സര്‍ ഓപ്പറേഷനുകള്‍ വൈകി; ജീവന്‍ അപഹരിക്കാവുന്ന കേസുകള്‍ക്ക് പോലും ഇളവ് ലഭിച്ചില്ലെന്ന് എന്‍എച്ച്എസ് കണക്കുകള്‍; ശനിയാഴ്ച മുതല്‍ വീണ്ടും ഡോക്ടര്‍മാരുടെ സമരം
ബാക്കിയിരുന്ന സാന്‍ഡ്‌വിച്ച് കഴിച്ചത് മോഷണമായി, ജോലിയില്‍ നിന്നും പുറത്താക്കി; മണിക്കൂറിന് 13 പൗണ്ട് വരുമാനമുള്ള ക്ലിനിംഗ് ജോലിയില്‍ നിന്നും 39-കാരിയെ പുറത്താക്കിയത് വിവാദമാകുന്നു; മാലിന്യത്തില്‍ അവസാനിക്കുന്ന ഭക്ഷണം കഴിച്ചത് ഇത്ര വലിയ പാതകമോ?
ഒടുവില്‍ കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഏറ്റവും വലിയ പഠനം സ്ഥിരീകരിക്കുന്നു; വാക്‌സിന്‍ കുത്തിവെച്ചാല്‍ ന്യൂറോ, രക്ത, ഹൃദയം പ്രശ്‌നങ്ങള്‍ ചെറിയ തോതില്‍ വര്‍ദ്ധിക്കും; ഫൈസര്‍, മോഡേണ, ആസ്ട്രാസെനെക വാക്‌സിനുകള്‍ ഉയര്‍ന്ന അപകടം സൃഷ്ടിക്കും
കാര്‍ മോഷണം ഇപ്പോഴും തകൃതി; മോഷണം പോയ കാറുകളില്‍ നാലില്‍ മൂന്ന് കേസുകളും തെളിയിക്കുന്നതില്‍ പോലീസ് തോറ്റ് തുന്നംപാടി; വെറും 2% കേസുകളില്‍ മാത്രം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി; കാര്‍ സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമോ?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്‍
സ്പിരിച്ച്വല്‍
സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം പൂര്‍ണ വിജയം ; തൊഴിലാളികള്‍ ആരോഗ്യവാന്മാര്‍
രാത്രി പത്തോടെയാണ് തൊഴിലാളികളെല്ലാം പുറത്തെത്തിച്ചത്.
ഉത്തരകാശിയില്‍ നിര്‍മാണത്തിനിടെ ഇടിഞ്ഞ സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം പൂര്‍ണ വിജയം. 17 ദിവസം കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ രക്ഷിച്ച പുറത്തെത്തിച്ചു. രാത്രി പത്തോടെയാണ് തൊഴിലാളികളെല്ലാം പുറത്തെത്തിച്ചത്. ടണലിനുള്ളില്‍ തയാറാക്കിയ പ്രത്യേക ആശുപത്രിയില്‍ പരിശോധന നടത്തിയശേഷമാണ് 35 കിലോമീറ്റര്‍ അകലെയുള്ള ചിന്യാലിസോറിലെ ആശുപത്രിയിലേക്കു മാറ്റിയത്.
തൊഴിലാളികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി മോദി ഇവരുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കേന്ദ്രമന്ത്രി വികെ സിങ്ങും മുഖ്യമന്ത്രിയും സ്ഥലത്ത് നേരിട്ടെത്തി തുരങ്കത്തില്‍ അടപ്പെട്ട തൊഴിലാളികളെ സ്വീകരിച്ചു.
തുരക്കല്‍യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി തകരാറിലായതിനേത്തുടര്‍ന്നു മുടങ്ങിയ ദൗത്യം പിന്നീട് യന്ത്രസഹായം കൂടാതെയുള്ള മനുഷ്യപ്രയത്‌നത്തിലൂടെ പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചതാണു നിര്‍ണായകമായത്. ഇതുപ്രകാരം, ഡല്‍ഹിയില്‍നിന്ന് എത്തിയ 'റാറ്റ് മൈനേഴ്‌സ്' എന്ന വിദഗ്ധസംഘം ഇന്നലെ ജോലിയാരംഭിച്ചു.
തുരക്കല്‍യന്ത്രം പൂര്‍ത്തിയാക്കാന്‍ ബാക്കിവച്ച 12 മീറ്ററിലെ അവശിഷ്ടങ്ങളാണ് ഇവര്‍ക്കു നീക്കേണ്ടിയിരുന്നത്. അതിവേഗം അവര്‍ ദൗത്യം പൂര്‍ത്തിയാക്കി.
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തിയതോടെ തൊഴിലാളികള്‍ക്കായി വന്‍ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ദൗത്യസ്ഥലത്ത് ഒരു താത്കാലിക ആശുപത്രിതന്നെ സജ്ജമാക്കി. അടിയന്തരചികിത്സ വേണ്ടവരെ ആശുപത്രിയിലേക്കു മാറ്റാന്‍ വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറും സ്ഥലത്ത് എത്തിച്ചു.
കൂടുതല്‍വാര്‍ത്തകള്‍.
വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റില്‍
രാമക്ഷേത്രത്തെ നിരന്തരം അപമാനിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി
യുവ കര്‍ഷകന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് മാര്‍ച്ച്
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, ബിആര്‍എസ് എംഎല്‍എയ്ക്ക് ദാരുണാന്ത്യം
കഴുത്തില്‍ അണിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേട്ടയാടിയ കടുവയുടെ പല്ലെന്ന് അവകാശവാദം, വീഡിയോ വൈറലായതോടെ എംഎല്‍എയ്ക്ക് പണികിട്ടി
രണ്ട് ഭാര്യ, രണ്ട് മതം; ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ രണ്ടുതരത്തില്‍ നടത്തി
ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായ സംഭവം , പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ഉപയോഗിച്ച് ബിജെപി കുപ്രാചരണം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍
പൊലീസ് അതിക്രമത്തില്‍ യുവകര്‍ഷകന്റെ മരണം; ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കും
ഇന്റര്‍നെറ്റിന് അടിമ, മൊബൈല്‍ ഫോണ്‍ വാങ്ങി പിടിച്ചുവാങ്ങി അമ്മാവന്‍, വെട്ടിക്കൊലപ്പെടുത്തി യുവാവ്
14 വയസുകാരിയായ പേരമകളെ 24കാരന് വിവാഹം ചെയ്ത് നല്‍കി; മുത്തശ്ശി അറസ്റ്റില്‍ ; വിവാഹത്തില്‍ പങ്കെടുത്ത പൂജാരി ഉള്‍പ്പെടെ എല്ലാവരെയും കേസില്‍ പ്രതികളാക്കും
ഭര്‍ത്താവ് വഴക്കിട്ടു, മൂന്ന് മക്കളെയുമെടുത്ത് യുവതി കിണറ്റില്‍ ചാടി, കുട്ടികള്‍ മൂന്ന് പേരും മരിച്ചു
ഭര്‍ത്താവ് ഉള്‍പ്പെട്ട പീഡന കേസ് ഒത്തുതീര്‍ക്കാനെത്തിയ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു കത്തിച്ചു ; കുഞ്ഞ് മരിച്ചു
|
https://europemalayali.co.uk/news-details.php?news_id=90057
|
2024-02-24T21:38:31Z
|
<urn:uuid:b1950034-7bde-44cc-8ed1-5a08a03136c3>
|
[] |
[] |
mal-Mlym
| 1
| 1
| 0.96
| 46
| 18,310
|
tlsh:T19A3BED828E6C40F6606EC1CD54B60A9F536C74A5204A03FC5B2464C3150312ED4A796519615BA036CEBB0FD1025A7A8F6F9FDAAFCF9A84AF6BCF48BDF2B38859FBE0C55032
|
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്‌സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുന്ന ഘട്ടം ഇന്ന് ആരംഭിച്ചു
ഉപജില്ലാകലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനംഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
ഏഴിന്റെ നിറവില്‍ ക്രൈസ്റ്റിന്റെ ‘സവിഷ്‌കാര’
ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു
കൂട്ടയോട്ടം നടത്തി
തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുള സമര്‍പ്പണം
സിവില്‍ സര്‍വ്വീസ് സംരക്ഷിക്കപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത ത്തില്‍പ്പെട്ടതാണെന്ന് :പി.മണി
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു
UKLONDON NEWS
Advertisement with us
Contact Us
type here...
Search
Home 2021 February 22
Daily Archives: February 22, 2021
മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ...
February 22, 2021
ഇരിങ്ങാലക്കുട :മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജലജീവൻ മിഷൻ പദ്ധതിക്ക് പൂരകമായ രീതിയിൽ പദ്ധതികൾ...
മുരിയാട് പഞ്ചായത്ത് ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു
February 22, 2021
മുരിയാട് :പഞ്ചായത്ത് ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു. ജനകീയ സന്നദ്ധ സേന പ്രവർത്തകരുടെ സഹകരണത്തോട് കൂടി റോഡ് ശുചീകരണത്തിന് മുരിയാട് പഞ്ചായത്തിൽ തുടക്കമായി. സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള...
തൃശ്ശൂർ ജില്ലയിൽ 141 പേർക്ക് കൂടി കോവിഡ്, 395 പേർ രോഗമുക്തരായി
February 22, 2021
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (22/02/2021) 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 395 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2974 ആണ്. തൃശ്ശൂർ സ്വദേശികളായ 87 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
February 22, 2021
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114,...
ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം
February 22, 2021
ഇരിങ്ങാലക്കുട: ഷഡ്‌പദങ്ങളിലെ ക്രൈസിഡിഡേ (കുയിൽ കടന്നൽ) വിഭാഗത്തെപറ്റിയുള്ള പഠനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ....
മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി
February 22, 2021
താണിശേരി: മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: രാമചന്ദ്രന്‍, സുജാത, അംബിക, ശ്രീകല, സുമ. മരുമക്കള്‍: സുശീല ദേവി, രാജു, ചന്ദ്രന്‍, രാധാകൃഷ്ണന്‍, സുരേഷ്. സഹോദരങ്ങള്‍:...
ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ പാത്രം കൊട്ടി സമരം നടത്തി
February 22, 2021
ഇരിങ്ങാലക്കുട:പാചകവാതകത്തിൻ്റെയും, ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ വിനെതിരെ കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മററി "പാത്രം കൊട്ടി "സമരം നടത്തി പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ബസ്...
ജ്യോതിസ് കോളേജിൽ ഈ .ഡി സ്റ്റോർ ഉദ്ഘാടനം ചെയ്തു
February 22, 2021
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ എൻറർപ്രിണർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന കളരിയുടെ ഭാഗമായി ക്ലബ് മെമ്പേഴ്സ് ഉണ്ടാക്കിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് വേണ്ടി കോളേജ് ക്യാമ്പസിൽ ഈ .ഡി സ്റ്റോർ കാത്തലിക്...
അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി
February 22, 2021
കാട്ടൂർ :അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ വികലമായ കോപ്പറേറ്റ് മൃദു നയ സമീപനങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ബൂത്തുകളിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അടുപ്പ് കൂട്ടി...
കരുവന്നൂർ ബാങ്കിൻ്റെ കോപ്മാർട്ട് പഴം പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു
February 22, 2021
കരുവന്നൂർ:കർഷകരിൽ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോപ്മാർട് വെജിറ്റബിൾ സ്റ്റാളിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത...
ഇന്ധന പാചകവാതക വിലവർധനവിൽപ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം
February 22, 2021
ഇരിങ്ങാലക്കുട : കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഇന്ധന-പാചകവാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ , പ്രതികൂല സാഹചര്യത്തിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനൊ തയ്യാറാകാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ ധാർമ്മിക യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിന്റെ...
നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആദരിച്ചു
February 22, 2021
കാറളം:നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച കാറളം കറുത്തേടത്ത് ജയന്റെ മകൻ ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് കാറളം ശാസ്ത്ര പുസ്തകങ്ങൾ കൊടുത്ത് ആദരിച്ചു.ചെറുപ്പം...
പെട്രോൾ ഡീസൽ പാചകവാതക വില വർധനക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു
February 22, 2021
ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ വർധനയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ കണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്തുവണ്ടി തളി സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്റെ അധ്യക്ഷതയിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS
മാപ്രാണം അമ്പുതിരുനാളിന് കൊടിയേറി
January 1, 2024
NEWS
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്‌സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുന്ന ഘട്ടം ഇന്ന് ആരംഭിച്ചു
November 20, 2023
NEWS
ഉപജില്ലാകലോത്സവം സമാപിച്ചു
November 17, 2023
NEWS
സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനംഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
November 17, 2023
NEWS
ഏഴിന്റെ നിറവില്‍ ക്രൈസ്റ്റിന്റെ ‘സവിഷ്‌കാര’
November 17, 2023
NEWS
ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു
November 16, 2023
NEWS
കൂട്ടയോട്ടം നടത്തി
November 16, 2023
NEWS
തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുള സമര്‍പ്പണം
November 16, 2023
NEWS
സിവില്‍ സര്‍വ്വീസ് സംരക്ഷിക്കപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത ത്തില്‍പ്പെട്ടതാണെന്ന് :പി.മണി
|
https://irinjalakuda.com/2021/02/22/
|
2024-02-24T22:32:09Z
|
<urn:uuid:10d3891b-be83-4f73-a65a-927703a84e77>
|
[
"footer",
"header",
"short_sentences"
] |
[] |
mal-Mlym
| 0.96
| 0.77
| 0.91
| 57
| 14,758
|
tlsh:T1FA3EC962D13C40E6212AC4CD45B61A9F47AC79A5110A42FC1B195192160712ED4DB9152D616BA036CD7B0FE003697A8F6FABDE6FDFD284AF26CF5C79F2B2885DFBE0C99032
|
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര ദിലീപ് ആരാധകരും, സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തമന്ന ഭാട്ടിയ നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നവംബറിലാണ് റിലീസ് പ്ലാൻ ചെയ്യുന്നത്. ഇതിന്റെ ഒരു ടീസർ ആദ്യം വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാന്ദ്രയുടെ രണ്ടാം ടീസർ പുറത്ത് വന്നിരിക്കുകയാണ്. ദിലീപ് ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഈ ടീസർ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ആല എന്ന വിളിപ്പേരുള്ള ഒരു ഗ്യാങ്സ്റ്റർ കഥാപാത്രമായാണ് ദിലീപ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇന്ന് വന്ന ഈ ടീസർ, ദളപതി നായകനായ ലിയോക്കൊപ്പം ഒക്ടോബർ പത്തൊൻപത് മുതൽ തീയേറ്ററുകളിലും റിലീസ് ചെയ്യും. ജനപ്രിയ നായകന്റെ ജന്മദിനം പ്രമാണിച്ച്, ഒക്ടോബർ 27 നായിരിക്കും ഇതിന്റെ ട്രൈലെർ റിലീസ് എന്നാണ് സൂചന.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നവംബർ പത്തിനായിരിക്കും ബാന്ദ്ര റിലീസ് ചെയ്യുക. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദിലീപ്- അരുൺ ഗോപി ടീം ഒന്നിച്ച ബാന്ദ്ര രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിച്ചിരിക്കുന്ന ബാന്ദ്രക്ക് കാമറ ചലിപ്പിച്ചത് ഷാജി കുമാർ, എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ, സംഗീതമൊരുക്കിയത് സാം സി എസ് എന്നിവരാണ്. തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.
Advertisement
Share this:
Previous Post
പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു
Next Post
ദളപതി വിജയ്‌യെ ഞെട്ടിച്ച തിരക്കഥ; രജനികാന്ത് ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ലോകേഷ് കനകരാജ്.
Popular Posts
മോഹൻലാൽ- മമ്മൂട്ടി- ദിലീപ് ടീം ഒന്നിക്കുന്നു; താര മാമാങ്കം ഒരുങ്ങുന്നു
‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ! നിഗൂഢ വനത്തിൽ, ശിവലിംഗത്തിന് മുന്നിൽ, കയ്യിൽ വില്ലുമായി വിഷ്ണു മഞ്ചു
മമ്മൂട്ടിയുടെ സേതുരാമയ്യർ വീണ്ടും വരുന്നു; ആറാം വരവിൽ ഒപ്പം പുതിയ തലമുറ?
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ; റിവ്യൂ വായിക്കാം.
ആർഡിഎക്‌സിനു ശേഷം വീണ്ടും അൻപ്-അറിവ് സഹോദരങ്ങൾ മലയാളത്തിൽ; ഒരുങ്ങുന്നത് മെഗാസ്‌റ്റാറിന്റെ മെഗാ ആക്ഷൻ
LCU അവസാനിക്കുന്നത് ഇങ്ങനെ; സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന വമ്പൻ ചിത്രത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ലോകേഷ് കനകരാജ്.
‘ഇത് വിപ്ലവാത്മകം’ : മമ്മൂട്ടി – ജ്യോതിക ചിത്രം ‘കാതൽ’ റിവ്യൂ വായിക്കാം
Recent Posts
നാച്ചുറൽ സ്റ്റാർ നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബർത്ത്ഡേ സ്പെഷ്യൽ ടീസർ പുറത്തിറക്കി ടീം ‘സരിപോദാ ശനിവാരം’
|
https://onlookersmedia.com/videos/the-second-teaser-of-dileeps-bandra-is-out/
|
2024-02-24T21:53:27Z
|
<urn:uuid:63071711-db4e-44c8-9098-d56a164b7b7b>
|
[
"short_sentences"
] |
[] |
mal-Mlym
| 0.99
| 0.86
| 0.96
| 14
| 6,321
|
tlsh:T144F5E1D19D2C41E6252AC4CD59B60ADF17BC75A5100542F82B0811D2160752AD58B9151925ABB036CE7B4FD1036A7F8F6FABDDAFCFA284AF67CF5C78F171886DFBE0C9A130
|
തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങളും കുറിപ്പും നടി പങ്കുവെച്ചിരുന്നു. ഹൽദി, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പിന്നാലെ വിവാഹ റിസപ്ഷൻ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്. മനോഹരമായ ഈ ചിത്രങ്ങൾക്ക് കമന്റുകളും വാർഷിക ആശംസകളുമായി നിരവധി ആളുകൾ എത്തിയിരുന്നു.
ഭാവനയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലെല്ലാം ഭർത്താവ് നവീൻ ശക്തമായ പിന്തുണയുമായി ഒപ്പം നിന്നിരുന്നു. അതിനാൽത്തന്നെ മലയാളികൾക്കെല്ലാം നവീൻ പ്രിയങ്കരനാണ്. മുൻപ്, നവീനെ കുറിച്ച് ഭാവന കുറിച്ച വാക്കുകൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ‘എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ. നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ? ‘ അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു, ‘അതെ, എനിക്ക് വേണ്ടത് അതാണ്’.
View this post on Instagram
A post shared by Bhavana🧚🏻♀️Mrs.June6 (@bhavzmenon)
Read also: 1997ലും 2008ലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മലയാളത്തിന്റെ പ്രിയതാരങ്ങൾ- ഓർമ്മചിത്രം
2018ൽ വിവാഹിതയായ ഭാവന ഭർത്താവിനൊപ്പം ബാംഗ്ലൂരാണ് താമസം. കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ് നവീൻ. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
|
https://flowersoriginals.com/2024/01/bhavana-shares-wedding-reception-photos/
|
2024-02-23T23:01:24Z
|
<urn:uuid:ce442efc-15bd-406c-93a6-555496336623>
|
[] |
[] |
mal-Mlym
| 0.98
| 1
| 0.94
| 4
| 3,718
|
tlsh:T13D6BE4717D6D40E2652EC4CD84B60ADF277C75E5100941F42B041096160752AD88BA1969216BB036CD3F4FD142AA7E8FAF97D8AFDF92C4DF63CF4979F1B28869FBE0C8E130
|
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡർമാർക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു*
കാസർഗോഡ് : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡർമാർക്കുള്ള മൂന്ന് ദിവസത്തെ…
By samakalikam 1 Min Read
Latest News
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ചിന് 25ന് തുടക്കമാവും
കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ചിന് 25ന് ശനിയാഴ്ച തൃക്കരിപ്പൂരില്‍ തുടക്കം കുറിക്കും.ജില്ലാ…
By samakalikam 2 Min Read
Latest News
യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് ജില്ലാ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ*
യകാസർഗോഡ് : ലോകത്ത് യുദ്ധത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന യുദ്ധ നരാധമ്മാരുടെ ചെയ്തിക്കെതിരെ കാസർഗോഡ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ മെഴുകുതിരി കത്തിച്ച്…
By samakalikam 0 Min Read
തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തി പൂർവവിദ്യാർഥി; ക്ലാസിൽ വെടിയുതിര്‍ത്തു, ഭീകരാന്തരീക്ഷം
തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറികളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂര്‍വവിദ്യാര്‍ഥി എയര്‍ഗണ്ണുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി…
|
https://samakalikamvartha.com/?rb-etemplate=search-template
|
2024-02-24T00:23:12Z
|
<urn:uuid:dea36b17-e90f-4076-a012-d5e5c12873a7>
|
[
"short_sentences"
] |
[] |
mal-Mlym
| 0.97
| 1
| 0.91
| 8
| 3,589
|
tlsh:T1172659718E7C40FA616DD0CD95A61ECF476CB965204A43FC6B142583060322E859B91419606B9036CE7B0FD4076A3A8E2F6BDD9FDED2C8AF668F1C7CE5B38C4AFBE0C51172
|
This entry was posted on Wednesday, August 11th, 2021 at 8:30 am and is filed under Remembrance . You can follow any responses to this entry through the RSS 2.0 feed.
ജോൺ എബ്രഹാം (ജനനം – 1937 ഓഗസ്റ്റ് 11) John Abraham
മലയാള സിനിമയെ ലോകനിരവാത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ച, മലയാള സിനിമാചരിത്രത്തിൽ അദ്വിതീയ സ്ഥാനമുള്ള പ്രമുഖ ചലച്ചിത്രസംവിധായകനാണ് ജോൺ എബ്രഹാം. ജനകീയ സിനിമ എന്ന ആശയത്തിന് വഴിമരുന്നിടകയും, ജനങ്ങളിൽ നിന്ന് വലുതും ചെറുതുമായ സംഭാവനകൾ സ്വീകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ജനകീയസിനിമ നിർമിക്കുകയും ചെയ്ത സംവിധായകൻ കൂടിയാണ് ജോൺ എബ്രഹാം. മലയാള ചലച്ചിത്രസംവിധായകരിൽ നിന്ന് ഒരു കൾട് എന്ന് വിശേഷിപ്പിക്കാവുന്ന നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഒരേയൊരു ചലച്ചിത്രകാരനാണദ്ദേഹം. തിരക്കഥാകൃത്തും മികച്ച ചെറുകഥാകൃത്തും കൂടിയായിരുന്നു ജോൺ. വ്യവസ്ഥാപിതത്വത്തോട് നിരന്തരം കലഹിച്ചിരുന്ന ജോൺ, സിനിമാമേഖലയിലെ ഒരു ഒറ്റയാനായാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആലപ്പുഴയിലെ കുട്ടനാട് പ്രദേശത്താണ് ജനിച്ചതെങ്കിലും പിന്നീട് കോട്ടയത്തേക്ക് താമസം മാറി. കലാകാരനും സഹൃദയനുമായ വല്യപ്പച്ചന്റെ കൂടെയാണ് ജോൺ വളർന്നത്. അതുകൊണ്ടുതന്നെ ചെറുപ്പകാലം തൊട്ടുതന്നെ സിനിമ ഉൾപ്പെടെയുള്ള കലകൾ പരിചയപ്പെടുവാനും, മികച്ച വായനക്കാരനായി മാറുവാനും ജോണിന് സാധിച്ചു. കോട്ടയം സിഎംഎസ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന് തുടർന്ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. അതിനിടയിൽ പൂനെ ഫിലിം ഏന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാനായി പ്രവേശനപരീക്ഷ എഴുതിയ അദ്ദേഹത്തിന് ആ പരീക്ഷയിൽ എട്ടാം റാങ്ക് ലഭിക്കുകയും എൽഐസിയിലെ ജോലി ഉപേക്ഷിച്ച് സിനിമാപഠനത്തിന് ചേരുകയും ചെയ്തു. ഋത്വിക് ഘട്ടകിനെയും മണി കൗളിനെയും പോലെയുള്ള പ്രഗത്ഭചലച്ചിത്രകാരന്മാരുടെ ശിഷ്യനായിരുന്നു ജോൺ.
പഠനനാനന്തരം മണി കൗളിന്റെ വിഖ്യാതചലച്ചിത്രമായ ഉസ്കി റൊട്ടിയുടെ സഹസംവിധായകനായി ജോൺ പ്രവർത്തിച്ചിരുന്നു. തുടർന്ന് 1972ൽ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ഒരു ചിത്രം സംവിധാനം ചെയ്തു. അദ്ദേഹം ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്ത ഫീച്ചർ ചിത്രമായിരുന്നു ഇതെങ്കിലും അക്കാലത്ത് ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ഇതിനെത്തുടർന്നാണ് അഗ്രഹാരത്തിൽ കഴുതൈ എന്ന തമിഴ് ചിത്രത്തിന്റെ സംവിധാന ജോലികളിലേക്ക് അദ്ദേഹം പ്രവേശിച്ചത്. ഏതാണ്ട് അഞ്ചുവർഷമെടുത്താണ് 1977ൽ അദ്ദേഹം ഈ ചിത്രം പൂർത്തിയാക്കിയത്. ബ്രാഹ്മണസമൂഹത്തിനിടയിലെ കടുത്ത അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ഒരു ചിത്രമായിരുന്നു ഇത്. ഒരു അഗ്രഹാരത്തിൽ എത്തിപ്പെടുന്ന ഒരു കഴുതയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. അതിനെ വളർത്തുന്ന പ്രൊഫസറുടെ വേഷം അഭിനയിച്ചത് മലയാള-തമിഴ് ചലച്ചിത്രസംഗീതരംഗത്തെ അതുല്യപ്രതിഭയായിരുന്ന ശ്രീ. എം.ബി. ശ്രീനിവാസനായിരുന്നു. റോബർട് ബ്രസന്റെ ഓ ഹസാഡ് ബാൽഥസാർ എന്ന സിനിമയാണ് ഈ ചിത്രത്തിന് തനിക്ക് പ്രചോദനമായതെന്ന് ജോൺ എബ്രഹാം തന്നെ പറഞ്ഞിട്ടുണ്ട്. വളരെ പരിമിതമായ ബഡ്ജറ്റിൽ ഒതുക്കിനിർത്തിക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം പൂർത്തിയാക്കിയത്.
1979ലാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ ഫ്യൂഡൽ സമ്പ്രദായത്തെയും അക്കാലത്തെ പോലീസ് അതിക്രമങ്ങളെയും ശക്തമായി വിമർശിച്ച ഈ ചിത്രത്തിൽ അടൂർ ഭാസിയാണ് ചെറിയാച്ചനായി അഭിനയിച്ചത്.
നല്ല സിനിമകൾ നിർമിക്കുവാൻ പണം കണ്ടെത്തുക എന്നത് എന്നത്തെയും പോലെ അന്നും ഒരു പ്രധാനപ്രശ്നം തന്നെയായിരുന്നു. ചെയ്യണം എന്നാഗ്രഹിച്ച തിരക്കഥകളൊന്നും ചെയ്യുവാൻ ഇതുകൊണ്ട് സാധിച്ചിരുന്നില്ല. അങ്ങനെയാണ് ജനകീയസിനിമ എന്ന ആശയം ജോണിൽ ഉരുത്തിരിയുന്നത്. ഈ ആശയമാണ് ഒഡേസ കലക്റ്റീവ് എന്ന ജനകീയ കൂട്ടായ്മയുടെ പിറവിക്ക് കാരണമാകുന്നത്. 1984 ൽ ഫോർട് കൊച്ചിയിൽ നായകളി എന്ന തെരുവ്നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ കൂട്ടായ്മ രൂപം കൊള്ളുന്നത്. നല്ല സിനിമകളുടെ നിർമാണത്തിനും വിതരണത്തിനും ഉള്ള ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു ഈ കൂട്ടായ്മയിലെ സിനിമാപ്രേമികളുടെ പ്രധാനലക്ഷ്യം. കേരളത്തിലുടനീളം നടന്ന് സംഭാവനയായി പിരിച്ചെടുത്ത പണവും, ചാർലി ചാപ്ലിന്റെ ദ് കിഡ് എന്ന ചിത്രം നാടുനീളെ നടന്ന് പ്രദർശിപ്പിച്ച് കിട്ടിയ പണവും ആയിരുന്നു ഒഡേസയുടെ ആദ്യമൂലധനം. ഇത് ഉപയോഗിച്ച് നിർമിച്ച ആദ്യ ചിത്രം സംവിധാനം ചെയ്തത് ജോൺ എബ്രഹാമാണ്. ആ സിനിമയുടെ പേരാണ് അമ്മ അറിയാൻ. 1986ൽ ഇറങ്ങിയ ഈ ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ ജനകീയസിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
കയ്യൂർസമരത്തെക്കുറിച്ച് ഒരു ഫീച്ചർസിനിമയും ഇ.എം.എസിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്യാനുള്ള ആശയങ്ങളും പദ്ധതിയും എല്ലാം മനസ്സിലുണ്ടായിരുന്നുവെങ്കിലും ജോൺ എബ്രഹാമിന് അതൊന്നും പൂർത്തിയാക്കാൻ സാധിച്ചില്ല.
“സിനിമ ഒരു കൂട്ടായ്മയുടെ കലാരൂപമൊന്നുമല്ല. ജോൺ എബ്രഹാം സംവിധാനം ചെയ്ത ഒരു സിനിമ പൂർണമായും ജോൺ എബ്രഹാമിന്റേതാണ്, ജോൺ എബ്രഹാമിന്റേതുമാത്രം. ഇവിടെ ഞാനാണ് (മറ്റുള്ളവരല്ല) തീരുമാനങ്ങളെടുക്കുന്നത്. എന്റെ സിനിമയുടെ ഹിറ്റ്ലറാണ് ഞാൻ” എന്ന അദ്ദേഹത്തിന്റെ തന്നെ വാചകങ്ങളിൽ നിന്ന് വ്യക്തമാണ് ജോൺ എബ്രഹാം എന്ന കലാകാരന്റെ സവിശേഷതകൾ. സിനിമ സംവിധായകന്റെ സൃഷ്ടിയാണ് എന്ന വാദത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. നടീനടന്മാർക്കൊന്നും വലിയ പ്രാധാന്യം അദ്ദേഹം ഒരിക്കലും നൽകിയിരുന്നില്ല. മുഖ്യധാരാ സിനിമകൾ നായകരൂപങ്ങളുടെ ആരാധനയെ വളരെ കാര്യമായി കൊണ്ടുനടക്കുന്ന ഇന്ന്, “നടീനടന്മാർ സിനിമയിൽ ഒരു പ്രധാനവിഷയമേ അല്ല. പത്ത് പാട്ടുകളെല്ലാം ഉൾപ്പെടുത്തി പ്രേം നസീറിനെ വച്ചുപോലും ഒരു സിനിമയെടുക്കാൻ എനിക്ക് സാധിക്കും. പക്ഷെ അപ്പോഴും അത് എന്റെ സിനിമ തന്നെയായിരിക്കും” എന്ന ജോണിന്റെ വാക്കുകൾ ഏറെ പ്രസക്തമാകുന്നു.
അഗ്രഹാരത്തിൽ കഴുതൈ എന്ന സിനിമയ്ക്ക് 1978 ലെ മികച്ച തമിഴ് ഭാഷാ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. 2013 ൽ ഐബിഎൻ ലൈവ് തയ്യാറാക്കിയ ഇന്ത്യയിലെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയ ചിത്രം കൂടിയാണ് ഇത്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ജൂറി പുരസ്കാരവും അടൂർ ഭാസിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. അമ്മ അറിയാൻ എന്ന ചിത്രമാകട്ടെ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയ ഒരയൊരു ദക്ഷിണേന്ത്യൻ സിനിമയുമാണ്.
കോട്ടയെത്തെത്ര മത്തായിമാരുണ്ട് എന്ന വിഖ്യാത ചെറുകഥ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ ചെറുകഥകൾ ജോൺ എബ്രഹാം രചിച്ചിട്ടുണ്ട്.
1987 മെയ് 30ന് കോഴിക്കോട് നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ ജോൺ എബ്രഹാം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെടുകയും, വീഴ്ചയിൽ പറ്റിയ ഗുരുതരമായ പരിക്കുകളെത്തുടർന്ന് തൊട്ടടുത്ത ദിവസമായ മെയ് 31ന് അന്തരിക്കുകയും ചെയ്തു. ചികിത്സ ലഭിക്കുന്നതിലുണ്ടായ കാലതാമസവും അശ്രദ്ധയുമാണ് ജോണിന്റെ മരണത്തിന് കാരണമായത് എന്ന് അക്കാലം തൊട്ട് തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. അക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. ബി. ഇക്ബാൽ ഈ ആരോപണം ശരിവെക്കുന്ന രീതിയിൽ പിൽക്കാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതും ചികിത്സാ നൈതികതയുമായി ബന്ധപ്പെട്ട വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) കേരള ഘടകം മികച്ച മലയാളസിനിമയ്ക്ക് എല്ലാ വർഷവും നൽകിവരുന്ന അവാർഡിന്റെ പേര് ജോണിന്റെ ബഹുമാനാർത്ഥം ജോൺ എബ്രഹാം പുരസ്കാരം എന്നാണ്. അതുപോലെ FFSI സംഘടിപ്പിക്കുന്ന സൈൻസ് ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനുമുള്ള ദേശീയ പുരസ്കാരവും ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് നൽകുന്നത്.
കേരളത്തിലെ സിനിമാ ആസ്വാദകർക്കിടയിൽ ഒരു നിത്യസാന്നിധ്യമായി മാറിയ ജോൺ സാസ്കാരിക രംഗത്ത് എന്നും പല രീതിയിലും ഓർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മരണശേഷവും മരണമില്ലാത്ത സാന്നിദ്ധ്യമാണ് കേരളത്തിൽ ജോൺ.
|
https://openframe.online/remembrance/john-abraham/
|
2024-02-29T17:42:21Z
|
<urn:uuid:27d83eca-db2b-4d20-9e56-a5380aafff77>
|
[] |
[] |
mal-Mlym
| 0.99
| 0.93
| 0.97
| 15
| 17,765
|
tlsh:T13679C782796C41E6296EC5CD45760ADF077C75A1200641F86B081192554B12ED887A192921ABB036CD3B0FD1136A7E8F6FA79DAFCF9284EF63CF5CACF1728C99FBE0C9A570
|
കുടുംബ വഖഫുകള്‍, അഥവാ വഖഫ് അലല്‍ അവ്‌ലാദ് രൂപീകരിക്കുവാന്‍ ശരീഅത്തില്‍ വ്യവസ്ഥയില്ലെന്ന പ്രിവികൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ്, ഇന്ത്യയില്‍ ആദ്യമായി 1913 ലെ മുസല്‍മാന്‍ വഖഫ് നിയമസാധുതമാക്കല്‍ ആക്ട് പാസ്സാക്കിയത്. Abdul Fata Muhammed V. Rasamoy Dhur Chowdary (1894) 22 I.A. 76) എന്ന കേസിലാണ് ഈ തീരുമാനം ഉണ്ടായത്.
കല്‍ക്കട്ട ഹൈക്കോടതിയിലെ വിധിയില്‍, ഭാര്യക്ക് ഭക്ഷണം നല്‍കുന്നതുപോലും സദഖ ആണെന്നും ആയതിനാല്‍ മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ഭാവിസംരക്ഷണം ഉറപ്പാക്കാന്‍ കുടുംബ വഖഫുകള്‍ രൂപീകരിക്കുവാന്‍ ശരീഅത്തില്‍ അനുവദനീയമാണെന്നുമുള്ള സര്‍സയ്യിദ് അമീര്‍ അലിയുടെ അഭിപ്രായം നിരാകരിച്ചുകൊണ്ടുള്ളതായിരുന്നു പ്രീവി കൗണ്‍സില്‍ വിധി. ഇതേ തുടര്‍ന്ന്, അമീര്‍അലി നടത്തിയ ശ്രമങ്ങളുടെ ഫലമായി, മുഹമ്മദ് അലി ജിന്ന സാഹിബാണ് 1913 ലെ വഖ്ഫ് സാധൂകരണ ആക്ടിനുള്ള ബില്‍ അവതരിപ്പിച്ചു പാസാക്കിയത്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പിന്‍ഗാമികള്‍ക്കും വേണ്ടി വഖഫ് രൂപീകരിക്കുവാന്‍ മുസല്‍മാന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ആക്ട് എന്നാണ്, ആക്ടിന്റെ പീഠികയില്‍ പറയുന്നത്. 1913 നുശേഷം 1923, 1930 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും 1954, 1959, 1984, 1995 എന്നീ വര്‍ഷങ്ങളില്‍ സ്വതന്ത്രഭാരതത്തിലും വഖഫ് ആക്ടുകള്‍ പാസാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റ് പാസാക്കിയ ആക്ടുകളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. 1954 ലും അതിനു ശേഷം 1984 വരെയും നിര്‍മ്മിച്ച ആക്ടുകള്‍ റദ്ദുചെയ്ത് 1995 ലെ വഖഫ് ആക്ട് പാസാക്കി. ഈ ആക്ടിന് 2013 ല്‍ സമഗ്രമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് 2013 ലെ വഖഫ് (ഭേദഗതി) ആക്ട് പാസാക്കി പ്രസിഡന്റിന്റെ അംഗീകാരം നേടിയിട്ടുണ്ട്. അതിലെ വകുപ്പുകളുടെ വിശകലനമാണ് ഇനി പറയാന്‍ പോകുന്നത്.
1913 മുതല്‍ വഖഫ് നിയമങ്ങളില്‍ ഉപയോഗിച്ചുവന്ന WAKF, WAKFS, WAKIF എന്നീ വാക്കുകള്‍ക്കുപകരംWAQF, AUQAF, WAQIF എന്നിവ ഉപയോഗിക്കണമെന്നാണ് ആദ്യത്തെ ഭേദഗതി. അറബിവാക്കുകള്‍ പോലെ തന്നെ ഉച്ചരിക്കണമെന്ന ഉദ്ദേശമായിരിക്കാം ഭേദഗതിയുടെ പിന്നിലുള്ളത്. രൂപത്തിലല്ലാതെ സത്തയില്‍ ഒരു മാറ്റവുമില്ലാത്ത ബാലിശവും അനാവശ്യവുമായ ഭേദഗതിയാണിത്.
അടുത്തതായി നിര്‍വചനങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 'അതിക്രമിച്ചു കയറുന്നവന്‍' എന്നതിന് ഒരു പുതിയ നിര്‍വചനം ചേര്‍ത്തിട്ടുണ്ട്. വഖഫ് വസ്തുക്കളില്‍ അതിക്രമിച്ചു കയറി അതു കൈവശം വെക്കുകയോ, അതില്‍ അനധികൃതമായി താമസിക്കുകയോ ആദായമെടുക്കുകയോ ചെയ്യുന്നവരെല്ലാം, 'അതിക്രമിച്ചു കയറുന്നവന്‍' എന്നതിന്റെ പരിധിയില്‍വരുന്നു.
'അതിക്രമിച്ചുകയറുന്നവന്‍' എന്നാല്‍ നിയമത്തിന്റെ ആധികാരികതയില്ലാതെ വഖഫ് വസ്തു മുഴുവനായോ ഭാഗികമായോ കൈവശം വെക്കുന്ന ഏതൊരാളും, അഥവാ പൊതുവായതോ സ്വകാര്യമോ ആയ സ്ഥാപനവും എന്നര്‍ത്ഥമാകുന്നതും, അതില്‍ കുടിയായ്മ, പാട്ടം, ലൈസന്‍സ് എന്നിവയുടെ കാലാവധി അവസാനിച്ചതോ മുതവല്ലിയോ ബോര്‍ഡോ കാലാവധി അവസാനിപ്പിച്ച ഒരാളും ഉള്‍പ്പെടുന്നതുമാകുന്നു.
ഈ നിര്‍വചന പ്രകാരം നിയമാനുസൃതമായല്ലാതെ വഖഫ് വസ്തുക്കള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നവരും അനുവദിച്ച കാലാവധി കഴിഞ്ഞശേഷം വഖഫ് വസ്തുക്കള്‍ കൈവശം വച്ചിരിക്കുന്നവരും കൈയ്യേറ്റക്കാരാണെന്ന് കരുതാവുന്നതും അവരെ ഒഴിപ്പിക്കാവുന്നതുമാണ്.
മുതവല്ലിയുടെ നിര്‍വചനത്തില്‍, രണ്ട് പരിമിതി വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. മുതവല്ലിമാര്‍, ഇന്ത്യന്‍ പൗരന്മാരും നിര്‍ണ്ണയിക്കാവുന്ന മറ്റു യോഗ്യതകളും ഉള്ളവരായിരിക്കണമെന്നതാണ് ഒരു വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ, ഒരു വഖഫിന്റെ സംഗതിയില്‍ മുതവല്ലിക്ക് എന്തെങ്കിലും യോഗ്യത വേണമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍, അങ്ങനെയുള്ള യോഗ്യത ഗവണ്‍മെന്റ് ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതകള്‍ തന്നെയായിരിക്കണമെന്നതാണ്.
ഇപ്പോള്‍ വഖഫ് ആക്ട് പ്രകാരം മുതവല്ലിമാര്‍ക്ക് യോഗ്യതകള്‍ ഒന്നും നിശ്ചയിച്ചിട്ടില്ല. സൂറത്തു തൗബയിലെ 17, 18 സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്ന നമസ്‌കാരമുള്ളവരും സക്കാത്തു കൊടുക്കുന്നവരും ആയിരിക്കണം മുതവല്ലിമാര്‍ എന്നേയുള്ളൂ. അക്ഷരാഭ്യാസംപോലും അവര്‍ക്കുവേണമെന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന യോഗ്യത വേണ്ടവരും ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും യോഗ്യതകള്‍ നിശ്ചയിക്കല്‍. അത് എന്നേക്ക് ഉണ്ടാകുമെന്ന് നിശ്ചയമില്ല. കാരണം, മുതവല്ലിമാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും ചുമതലകളും എന്തെല്ലാമാണെന്ന് വിവരിച്ച് വിശദമായ ഒരു സര്‍ക്കുലര്‍ എല്ലാ ജമാഅത്തുകളിലും, അയച്ചുകൊടുക്കണമെന്ന ഒരുത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. (WP(C) No. 18572/12) ആറുമാസം കാലാവധി അനുവദിച്ചുകൊടുത്തിട്ടും ഇന്നേവരെ ആ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇപ്പോള്‍ കോടതിയലക്ഷ്യ നടപടികള്‍ നടക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയതാണ് പ്രശ്‌നം. അഞ്ചുകൊല്ലത്തോളമായിട്ടും വിഷയം സംബന്ധിച്ച് ബോര്‍ഡിന് വ്യക്തതയില്ല.
വഖഫ് എന്നതിന് 1913 ലെ വഖ്ഫ് ആക്ട് നല്‍കിയിരിക്കുന്ന നിര്‍വചനം ഇപ്രകാരമാണ്:
'വഖഫ് എന്നാല്‍, മുസല്‍മാന്‍ വിശ്വാസം അനുഷ്ഠിക്കുന്ന ഒരാള്‍' ഏതെങ്കിലും വസ്തു മുസല്‍മാന്‍ നിയമപ്രകാരം, മതപരമായതും ഭക്തിപരമായതും ധര്‍മ്മാര്‍ത്ഥമായതുമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഉദ്ദേശത്തിനുവേണ്ടിയുള്ള ശാശ്വതമായ സമര്‍പ്പണം എന്നര്‍ത്ഥമാകുന്നു.''
1913 ലെ ആക്ടിനുശേഷമുള്ള 1995 ലെ ആക്ടുകളിലും ഈ നിര്‍വചനത്തിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 1995 ലെ ആക്ടിലെ നിര്‍വചനം ഇങ്ങനെയാണ്:
''വഖഫ് എന്നാല്‍ ഇസ്‌ലാം മതം വിശ്വസിച്ച് അനുഷ്ഠിക്കുന്ന (a person professing Islam) ഒരാള്‍, മുസ്‌ലിം നിയമപ്രകാരം, പുണ്യമുള്ളതോ മതപരമായതോ ധര്‍മ്മാര്‍ത്ഥമായതോ ആയി അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശത്തിനുവേണ്ടി ശാശ്വതമായി സമര്‍പ്പിക്കുന്ന ജംഗമമോ, സ്ഥാവരമോ ആയ വസ്തുവെന്നര്‍ത്ഥമാകുന്നു''.
എന്നാല്‍, 2013 ലെ ഭേദഗതിയില്‍ a person എന്നതിനുപകരം any person ഏതൊരാളും എന്ന്‌ചേര്‍ന്നിരിക്കുന്നു. professing Islam ഇസ്‌ലാം മതം വിശ്വസിച്ച് അനുഷ്ഠിക്കുന്ന - എന്ന പദങ്ങള്‍ വിട്ടുകളയണമെന്ന് നിയമഭേദഗതി വരുത്തിയിരിക്കുന്നു. ഇപ്പോള്‍, ഇസ്‌ലാം മതവിശ്വാസിയല്ലാത്ത ഏതൊരാള്‍ക്കും വഖഫ് രൂപീകരിക്കാം. അയാള്‍ ഇസ്‌ലാംമതം വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ആവശ്യം നിയമപ്രകാരമില്ല.-- അഡ്വ. തട്ടാമല എം. അബ്ദുല്‍ അസീസ്
(തുടരും)
Posted on Thursday, December 05, 2013
Labels: Article, WAQAF
Newer Post Older Post Home
പ്രാദേശിക വാര്‍ത്തകള്‍
കാസര്‍കോട് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശൂര്‍ | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം | ലക്ഷദ്വീപ് |
വിദേശ വാര്‍ത്തകള്‍
സൗദി | യു.എ.ഇ. | ഒമാന്‍ | ഖത്തര്‍ | ബഹ്റൈന്‍ | കുവൈത്ത്
പ്രധാന ലേബലുകള്‍
TREND | Twalaba-Wing | Campus-Wing | SYS | SMF | SKSBV | SKJMCC | SKIMVB | Jamia-Nooria | Darul-Huda | SKSSF-State | Sahachari | Manushya-Jalika |
Forthcoming Programs
2021-03-10 - ദാറുല്‍ഹുദാ ബിരുദദാനം
News Highlight
സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക
സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്.
പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍
രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍
ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു
ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി
ദാറുല്‍ഹുദാ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു
സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍
SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു
'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം
|
https://www.skssfnews.com/2013/12/blog-post_8354.html
|
2024-02-29T19:08:55Z
|
<urn:uuid:059814e2-59f7-4dac-91fa-ae36070b1f12>
|
[
"short_sentences"
] |
[] |
mal-Mlym
| 0.98
| 0.97
| 0.91
| 34
| 17,299
|
tlsh:T1ABAE4672A36C00F6106AC1CD15B616EF936C7195204A52F85B1455C3160712ED8ABD5929611BA031CDBB4FD0022A7E8E6F9BDAAFCFD984AF2ACF4C7DF2738C5AFBE0C5A432
|
യൂറോപ്പിലെ പ്രധാനപ്പെട്ട മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് അയർലണ്ടിലെ ‘നോക്ക്.’ ഓരോ വർഷവും 15 ലക്ഷത്തോളം തീർത്ഥാടകർ അവിടെയെത്താറുണ്ട്. 1879-ൽ തികച്ചും ദരിദ്രമായ ഗ്രാമമായിരുന്നു ഇത്. പക്ഷേ, ആഴമായ ദൈവവിശ്വാസമുള്ള സമൂഹമായിരുന്നു ആ ഗ്രാമവാസികളുടേത്. ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. ആർച്ച് ഡീക്കന്റെ ഹൗസ് കീപ്പറായിരുന്ന മേരി മക്‌ലോളിൻ ഒരു സുഹൃത്തിന്റെ വീട് സന്ദർശിക്കാനിറങ്ങി. കാലാവസ്ഥ വളരെ മോശം. കഠിനമായ മഴയും തണുപ്പും കാറ്റുമുണ്ട്.
ദേവാലയത്തിന്റെ പുറകുവശത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ അവൾ മഴത്തുള്ളികൾക്കിടയിലൂടെ ഒരു ദൃശ്യം കണ്ടു. സങ്കീർത്തിയുടെ പിന്നിലായി തിളങ്ങുന്ന ഏതാനും രൂപങ്ങൾ… ഡബ്ലിനിൽനിന്ന് വരുത്തിയിരിക്കുന്ന പുതിയ രൂപങ്ങളാണെന്നു കരുതി അവൾ യാത്ര തുടർന്നു. ഏറെ സമയം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും നേരിയ ഇരുട്ടായിത്തുടങ്ങിയിരുന്നു. അപ്പോഴാണ് ദേവാലയത്തിന്റെ പിന്നിലെ രൂപങ്ങളുടെ പ്രകാശം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. അവൾ അടുത്ത് ചെന്ന് നോക്കി. അത് രൂപങ്ങളല്ല, ജീവനുള്ള വ്യക്തികൾ…!! മാതാവ്, യൗസേപ്പിതാവ്, യോഹന്നാൻശ്ലീഹാ. അൾത്താരയിൽ ഒരു കുഞ്ഞാട്, അതിന്റെ പിന്നിൽ ഒരു കുരിശ്. ഈ സ്വർഗീയ ‘ടാബ്ലോ’ കാണാൻ ധാരാളം ആളുകൾ ഓടിക്കൂടി. ദർശനം മണിക്കൂറുകൾ നീണ്ടുനിന്നു. നിഷ്‌കളങ്കരായ ഗ്രാമവാസികളെല്ലാം അതിന് സാക്ഷ്യം വഹിച്ചു. പക്ഷേ, ആർച്ച് ഡീക്കനുമാത്രം അതിന് ഭാഗ്യമുണ്ടായില്ല.
മേരി മക്‌ലോളിൻ ഓടി വീട്ടിലെത്തി ആർച്ച് ഡീക്കനോട് ഈ അത്ഭുതദർശനത്തെക്കുറിച്ച് പറയുകയുണ്ടായി. പക്ഷേ, അദ്ദേഹം അത് ഗൗനിച്ചില്ല. കാരണം മേരി മക്‌ലോളിൻ പണ്ട് മദ്യത്തിന് അടിമയായിരുന്ന ഒരു സ്ത്രീയായിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോയി വീഞ്ഞു കുടിച്ച് ലഹരി പിടിച്ചതിനാൽ തോന്നിയ മായക്കാഴ്ചയായി കണക്കാക്കിയതിനാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാനോ ഇതിനെക്കുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തിന് തോന്നിയില്ല. അടുത്ത ദിവസം മുതൽ ജനങ്ങൾ സ്ഥലത്തെത്താൻ തുടങ്ങി. മാതാവ് ദർശനം നല്കിയ സ്ഥലത്ത് അത്ഭുതങ്ങളും ആരംഭിച്ചു. അപ്പോൾ ആർച്ച് ഡീക്കനുണ്ടായ ഇച്ഛാഭംഗത്തിന് അതിരുണ്ടായിരുന്നില്ല. തന്റെ ഹൗസ് കീപ്പറുടെ വാക്കുകൾ വിശ്വസിക്കാത്തതോർത്ത് പിന്നീട് അദ്ദേഹമെന്നും വിലപിച്ചിരുന്നു.
ദൈവം എപ്പോഴും നേരിട്ട് സംസാരിക്കാറില്ല. നമ്മുടെ മാതാപിതാക്കളിലൂടെയും ജീവിതപങ്കാളിയിലൂടെയും ചിലപ്പോൾ ദൈവംതന്നെയായിരിക്കും സംസാരിക്കുന്നത്. മക്കളിലൂടെയും വികാരിയച്ചനിലൂടെയും സഹപ്രവർത്തകരിലൂടെയുമെല്ലാം ഉന്നതമായ കൃപയിലേക്ക് കർത്താവ് നമ്മെ ക്ഷണിക്കാം. പക്ഷേ, നമ്മുടെ അഹങ്കാരവും മുൻവിധികളുംമൂലം ദൈവത്തിന്റെ പദ്ധതികൾ തിരിച്ചറിയാതെ നഷ്ടപ്പെടുത്തുന്നത് എത്രയോ ദയനീയമാണ്.
സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്ന നാമാന്റെ ഭവനത്തിൽ ഇസ്രായേലിൽനിന്നും യുദ്ധത്തിൽ അടിമയായി പിടിച്ചുകൊണ്ടുപോയ ഒരു ബാലികയുണ്ടായിരുന്നു. അവളുടെ വാക്കുകേട്ടാണ് നാമാൻ – സിറിയാ രാജാവിന്റെ കത്തുമായി ഇസ്രായേലിൽ എത്തുന്നതും ഏലീഷാ പ്രവാചകൻ വഴി കുഷ്ഠരോഗത്തിൽനിന്ന് സൗഖ്യം പ്രാപിക്കുന്നതും (2 രാജാ. 5). ഈ അടിമപെൺകുട്ടിയിലൂടെയാണ് നാമാന്റെ സൗഖ്യത്തിനുള്ള വഴി ദൈവം വ്യക്തമാക്കിയത്. ഒരു അടിമയുടെ വാക്കുകേട്ട് അനുസരിക്കുന്നത് കുറവായി തോന്നിയിരുന്നെങ്കിൽ… നാമാന്റെ കുഷ്ഠരോഗം മാറില്ലായിരുന്നു.
ജീവിതപങ്കാളിയിലൂടെ ദൈവം സംസാരിക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ…
ആത്മീയ പിതാക്കന്മാരിലൂടെയും ഗുരുക്കന്മാരിലൂടെയുമുള്ള ഗുണദോഷിക്കലുകളിൽ ദൈവശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
മാതാപിതാക്കളിലൂടെ ദൈവംതന്നെയാണ് തന്റെ ജീവിതത്തിൽ ഇടപെടുന്നതെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കിൽ…
പലരുടെയും ജീവിതം ഇത്രമാത്രം തകർന്നുപോവുകയില്ലായിരുന്നു. പലരുടെയും ജീവിതം ഇതിനെക്കാൾ ശോഭനമാവുകയും ചെയ്‌തേനെ.
സ്വന്തം വഴിക്കു പോകുന്നതാണ് പാപം. ”എനിക്കാരുടെയും ഉപദേശം വേണ്ട, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.” ഇത്തരം ചിന്തകളും വാശിയും അഹങ്കാരത്തിന്റേതാണ്. അത് തകർച്ചയുടെ പാതയുടെ തുടക്കമാണ്. അനേകർക്ക് പറ്റിയ മണ്ടത്തരങ്ങളിൽനിന്നും ഭൂതകാലത്തിലെ അബദ്ധങ്ങളിൽനിന്നും നമുക്കിനിയും പഠിക്കാം.
സ്വന്തം ബുദ്ധിയിൽ ആശ്രയിക്കരുത്. ദൈവത്തിന്റെ പ്രേരണകളെ പിൻചെല്ലാൻ പഠിക്കണം. അനുഗ്രഹം കൂടെയുണ്ടാകും.
പ്രാർത്ഥന
കർത്താവേ, അങ്ങ് മറ്റുള്ളവരിലൂടെ സംസാരിക്കുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകവും എളിമയും എനിക്ക് നല്കിയാലും. ഉപദേശങ്ങൾ സ്വീകരിക്കാൻ തടസമായിട്ടുള്ള ദുരഭിമാനവും വാശിയും ഞാൻഭാവവും എല്ലാം അങ്ങയുടെ കരുണയാൽ എന്നിൽനിന്നും നീക്കിക്കളയണമേ – ആമ്മേൻ.
|
https://shalomtimes.org/archives/2854
|
2024-03-03T20:32:13Z
|
<urn:uuid:4c99cb91-ac4e-41e5-b53f-32185dc2f47f>
|
[] |
[] |
mal-Mlym
| 1
| 1
| 0.99
| 13
| 10,136
|
tlsh:T1F6526F226B6C40D2656EC5CC45B60AEF17BC75A1100A41F42B055097560752AD8CBA1A6A215BA432CD3B1FC1122A7E8FAFA7DDAFDF9180EF67CF48ADF1728C6DFBE0C9A470
|
”ഉള്ളതു പറ…. യഥാർത്ഥത്തിൽ നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?” ആ ചോദ്യം അവൾക്കത്ര ദഹിച്ചില്ല. തന്റെ ആത്മാർത്ഥ സ്‌നേഹത്തെപ്പോലും സംശയമാണെങ്കിൽ പിന്നെ? ഹൃദയം പറിച്ചെടുത്തു നീട്ടിക്കൊടുത്താലും പറയും, ഓ… ഇതു വെറും കമ്പ്യൂട്ടർ വർക്കല്ലേ? ഇതാർക്കാ പറ്റാത്തെ? നാളെയാകട്ടെ ഇതിനേക്കാൾ സൂപ്പർ ഞാൻ കൊണ്ടത്തരാം, എന്താ? – എന്നു പറയുന്ന കാലമാ.
”ആ ചോദ്യം എന്നോടു വേണ്ടായിരുന്നു…ട്ടോ..” ഉള്ളിൽ പിറുപിറുത്ത് അവൾ തിരിച്ചടിച്ചു.
”അതെന്താ?”
”എന്റെ ഹൃദയം ഞാൻ നിനക്കു തന്നതാണല്ലോ. ഞാൻ മുഴുവനും നിന്റേതാണെന്നും നിനക്കറിയാം. എന്നിട്ടും…” അവൾ വിതുമ്പിപ്പോയി.
അവൻ ശാന്തനായി ചെറുപുഞ്ചിരിയോടെ തുടർന്നു: ”അതെനിക്കറിയാം. നന്നായറിയാം. എന്നാലും നീ അത് എന്നോടൊന്നു പറയണമെന്ന് എനിക്കൊരാഗ്രഹം. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു, ഞാൻ നിന്റേതാണ്’ എന്ന് നിന്റെ നാവിൽ നിന്ന് ഒന്നു കേൾക്കാൻ ഒരു കൊതി.”
നാളുകൾ കഴിഞ്ഞു. ഒരു ദിനം അവൾ ചോദിച്ചു: ”ശരിക്കും, എന്നെപ്പോലൊരാളെ നിനക്ക് സ്‌നേഹിക്കാൻ പറ്റ്വോ?”
”ഓ.. നീ എന്നോടത് ചോദിക്കരുതായിരുന്നു, ചോദിക്കാനേ പാടില്ലായിരുന്നു…” മുറിവേറ്റ മനസോടെ അവൻ പറഞ്ഞു.
”അതെന്താ? ഞാൻ നിനക്കൊട്ടും മാച്ചല്ലല്ലോ? അതുകൊണ്ടാ ചോദിച്ചേ? വിഷമമായെങ്കിൽ സോറി ട്ടോ…” അവൾക്കും സങ്കടമായി.
”ഞാൻ നിന്നെ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് നിനക്ക് നന്നായറിയാം. നീ എന്റേതാണ്. എന്റെ ഹൃദയം ഞാൻ നിനക്കു തന്നുകഴിഞ്ഞല്ലോ. എന്നിട്ടും നീ അങ്ങനെ ചോദിച്ചാ വിഷമിക്കാതെ പിന്നെ, സന്തോഷിക്കാൻ പറ്റ്വോ?”
സോറീട്ടോ… നീ എന്നെ നിന്നെക്കാൾ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും നീ അത് എന്നോടു പറയണമെന്ന് എനിക്കൊരാഗ്രഹം. അത്രയേയുള്ളൂ.”
ഒരു എട്ടുവയസുകാരിയും ഈശോയും തമ്മിലുള്ള കുഞ്ഞുവർത്തമാനം. ഇതെക്കുറിച്ചറിഞ്ഞ അവളുടെ കുമ്പസാരക്കാരൻ ഫാ.മത്തേവൂസ് ക്രൗളിക്ക് സംശയം. ഇത് ഭാവനയോ, യാഥാർത്ഥ്യമോ? പരീക്ഷിച്ചുകളയാം.
അച്ചൻ ആ ബാലികയോടു പറഞ്ഞു: ”കുഞ്ഞേ, പാപജീവിതത്തിന് കുപ്രസിദ്ധനായ ഒരു വ്യക്തിയുണ്ട് (പേര് വെളിപ്പെടുത്തിയില്ല). അയാളെ മാനസാന്തരപ്പെടുത്തണമെന്ന് നീ ഈശോയോട് പറയണം. നിങ്ങൾ വലിയ കൂട്ടാണല്ലോ.”
”അക്കാര്യം ഈശോ ഏറ്റച്ചാ.” അടുത്ത തവണ കുമ്പസാരത്തിനെത്തിയപ്പോൾ അവൾ പറഞ്ഞു. ”അങ്ങു ഉദ്ദേശിച്ചയാൾ ആരെന്ന് എനിക്കറിയില്ലെങ്കിലും ഈശോയ്ക്ക് അറിയാമെന്നും എന്റെ അടുത്ത കുമ്പസാരം കഴിഞ്ഞാലുടൻ അയാൾ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാനെത്തുമെന്നും എന്നാൽ അയാൾക്കുവേണ്ടി ഞാൻ ദിവ്യകാരുണ്യം സ്വീകരിച്ച് ഈശോയെ അധികം സ്‌നേഹിക്കുകയും ത്യാഗമനുഷ്ഠിക്കുകയും വേണം എന്നും അവിടുന്നു പറഞ്ഞു. അതുകൊണ്ട് അങ്ങ് എത്രയും പെട്ടെന്ന് എന്നെ കുമ്പസാരിപ്പിച്ചാലും.”
അവൾ കുമ്പസാരക്കൂട്ടിൽ നിന്നും എഴുന്നേറ്റപ്പോൾ, അതാ… അയാൾ വരുന്നു. പരസ്യപാപിയെന്ന് അറിയപ്പെട്ടിരുന്ന ആ മനുഷ്യൻ അച്ചനെ സമീപിച്ചു: ”അച്ചാ, എന്തു സംഭവിച്ചുവെന്നറിയില്ല. ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ എന്നിലെന്തൊക്കെയോ മാറ്റംപോലെ. അങ്ങ് എന്റെ കുമ്പസാരം ഒന്നു കേൾക്കണമേ.” പരീക്ഷണം വിജയിച്ചു; എട്ടു വയസുകാരിയും ഈശോയുമായുള്ള സൗഹൃദം അച്ചന് ബോധ്യമായി. ഈശോയുടെ വലിയ കൂട്ടുകാരിയായിരുന്നതിനാൽ അവൾ ആവശ്യപ്പെട്ടത് അപ്പോൾത്തന്നെ അവിടുന്ന് അവൾക്കു കൊടുത്തു.
”കർത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്; അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും” (സങ്കീർത്തനം 25:14) എന്ന തിരുവചനം ഈ എട്ടുവയസുകാരിയിൽ അന്വർത്ഥമാക്കുകയാണ് അവിടുന്ന്.
”നമ്മുടെ ആത്മാവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവവുമായി ആഴമായ സൗഹൃദത്തിലായിരിക്കുന്നതിനുവേണ്ടിയാണ്” എന്ന് ജൊവാന്നസ് ടോളർ എന്ന ഡോമിനിക്കൻ മിസ്റ്റിക്കും ”ഏതൊരു ക്രിസ്ത്യാനിയുടെയും വിളി, ദൈവത്തിൽനിന്നും ഒരിക്കലും വിഛേദിക്കാത്ത, നിത്യം നിലനില്ക്കുന്ന കൂട്ടുകെട്ടിലായിരിക്കാൻവേണ്ടിയാണ്. അത് ഉന്നതമായ വിളിയാണെങ്കിലും ഏതു സാധാരണക്കാർക്കും എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ്” എന്ന് വിശുദ്ധ ജോസ് മരിയ എസ്‌ക്രീവയും ഓർമപ്പെടുത്തുന്നു.
‘കർത്താവേ, …അങ്ങ് സ്‌നേഹിക്കുന്നവൻ..'(യോഹന്നാൻ 11:3) എന്ന് ലാസറിനെ തിരുവചനം വിശേഷിപ്പിക്കുന്നതുപോലെ വിളിക്കപ്പെടേണ്ടവരാണ് നാം. മറ്റുള്ളവർ നമ്മെ നോക്കി ‘ദൈവത്തിന്റെ ഉറ്റമിത്രം’ എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കാൻ അവിടുത്തേക്ക് എന്തിഷ്ടമായിരിക്കും? അത്രമാത്രം നാം അവിടുത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലെന്ന് അവിടുന്ന് എത്ര ആഗ്രഹിക്കുന്നുണ്ടാകും? നമ്മോടു കൂട്ടുകൂടാനും കൂടെ നടക്കാനും സംസാരിക്കാനും കൊതിച്ച്, -കുഞ്ഞേ, നീ എവിടെയാണ്?-(ഉല്പത്തി 3:9) എന്നുചോദിച്ച് നമ്മെ തേടിയെത്തുന്നില്ലേ? വിശുദ്ധ മർഗരീത്തയോട് അവിടുന്നു പറയുന്നു: ”എന്റെ ഹൃദയത്തിലല്ലാതെ നിന്നെ മറ്റൊരിടത്തും കണ്ടെത്താനിടവരാതിരിക്കട്ടെ.”
ദൈവത്തിന് എന്തിന് മനുഷ്യന്റെ കൂട്ട്? അവിടുന്ന് അത്രമാത്രം അവനെ സ്‌നേഹിക്കുന്നു; അവിടുത്തെക്കാൾ അധികമായി എന്നതുമാത്രമല്ലേ അതിനുത്തരം? ”സ്‌നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല” (യോഹന്നാൻ 15:13) എന്നു പറഞ്ഞ്, തന്നെത്തന്നെ മുഴുവൻ- ജീവൻപോലും-തന്ന് സ്‌നേഹിച്ചു. സ്‌നേഹിക്കുന്നവന്റെകൂടെ എന്നും എപ്പോഴും ആയിരിക്കാനും കൂട്ടുകൂടി നടക്കാനും അതിയായ ആഗ്രഹം നിറഞ്ഞപ്പോൾ, ഒരു കുഞ്ഞപ്പമായങ്ങ് ചുരുങ്ങി. എന്നിട്ട് ഉള്ളിൽക്കയറി ഒളിച്ചിരുന്നാണ് പിന്നത്തെ സ്‌നേഹിക്കൽ.
അതുകൊണ്ട് എനിക്കെന്തുകാര്യം?
ആദിമാതാപിതാക്കളെപ്പോലെ, പരമാനന്ദവും നിത്യസൗഭാഗ്യവുമായ ദൈവത്തോടൊപ്പം നിത്യം ആനന്ദിച്ചാറാടാം. ദൈവത്തിന്റെ മുഴുവൻ സ്‌നേഹവും സമ്പത്തും അനുഭവിച്ച്, സകല സൃഷ്ടികളുടെയും അധിപരാകാം.
അബ്രാഹത്തെപ്പോലെ, ദൈവത്തോടു കൂട്ടുകൂടി സംസാരിച്ച് നടക്കാം. നാം നില്ക്കുന്നിടത്ത് അവിടുന്ന് നില്ക്കും. തന്റെ തീരുമാനങ്ങളും ആലോചനകളും നമ്മെ അറിയിക്കും. നാം പറഞ്ഞാൽ അവിടുന്ന് അവ മാറ്റാനും റെഡി (ഉല്പത്തി 18:16-33). അവിടുന്ന് നമ്മെ അത്രയധികം സ്‌നേഹിക്കുന്നതിനാൽ നാം എന്തു പറഞ്ഞാലും അതുപോലെ പ്രവർത്തിക്കാതിരിക്കാൻ അവിടുത്തേക്ക് കഴിയില്ലെന്ന് അബ്രാഹം സാക്ഷി.
ദൈവം തന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നതെങ്ങനെയെന്ന് നോക്കൂ: ”പ്രിയ കുഞ്ഞേ, നീ എന്നെ എത്രയധികം സ്‌നേഹിക്കുന്നു! എന്റെ അടുത്തേക്കു വരിക. എന്നോടു ചേർന്നിരുന്ന്, നിനക്ക് ഇഷ്ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. കാരണം നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. ഭയക്കാതെ നിനക്ക് എന്തും ചോദിക്കാം. മാത്രമല്ല, നിന്റെ ഉറ്റ സുഹൃത്തായ എന്റെ ഹൃദയത്തോട് നിനക്ക് കല്പിക്കുകപോലും ചെയ്യാം. നീ എന്റേതാണ്; അതുപോലെ ഞാൻ നിന്റേതുമാണ്. അതു നിനക്ക് കാണിച്ചുതരണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിനാൽ നിനക്ക് ഇഷ്ടമുള്ളതെന്തും ചോദിക്കുക, പ്ലീസ്.” നാം നമ്മുടെ സുഹൃത്തുക്കളോടു സംസാരിക്കുന്നതുപോലെ എത്ര സരളവും ഹൃദ്യവുമായ വാക്കുകൾ!
”നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ
നിലനില്ക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങൾക്കു ലഭിക്കും” (യോഹന്നാൻ 15:7).
സ്‌നേഹിതനെപ്പോലെ മോശയോട് മുഖാമുഖം സംസാരിച്ച ദൈവം അവന്റെ ബെസ്റ്റ് ഫ്രണ്ടല്ലാതെയാര്? (പുറപ്പാട് 33:11). നാല്പതു രാവും പകലും ഉറങ്ങാതെ, വിശ്രമിക്കാതെ, മടുപ്പില്ലാതെ ഒരാളോടുതന്നെ സംസാരിച്ചുകൊണ്ടിരിക്കണമെങ്കിൽ അവർ തമ്മിൽ എന്തു കൂട്ടായിരിക്കും!
ജോബിന്റെ ചങ്ങാതിയായ ദൈവം തന്റെ സുഹൃത്തിനെപ്രതി അസഹിഷ്ണുവാകുന്നു, അവനുവേണ്ടി മറ്റുള്ളവരോട് വാദിക്കുന്നു, അവനെ എതിർക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരെ അവന്റെ മുമ്പിൽ ‘മുട്ടുകുത്തി’ച്ചിട്ടേ അവിടുന്ന് തൃപ്തനാകുന്നുള്ളൂ.
ലാസറിന്റെ ചങ്ങാതിയുമായി ചങ്ങാത്തംകൂടിയാൽ അവിടുന്ന് നമ്മെ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് സമൂഹത്തിൽ വെളിപ്പെടുത്തി നമ്മെ മഹത്വപ്പെടുത്തും. എല്ലാം നശിച്ചില്ലാതായാലും മരിച്ചഴുകിയാലും പണിതുയർത്തുകയും വീണ്ടും ജീവൻ നല്കുകയും ചെയ്യും.
ശിഷ്യരെപ്പോലെ മിത്രമായാൽ എപ്പോഴും കൂടെ നടന്നും ഒപ്പം ഭക്ഷിച്ചും ഒരുമിച്ചുറങ്ങിയും ഒന്നിനും കുറവില്ലാത്ത ദൈവരാജ്യ അനുഭവം ഭൂമിയിൽ സ്വന്തമാക്കാം. ”ദൈവരാജ്യമെന്നാൽ… നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ”ല്ലോ (റോമാ 14:17).
ജോണിനെപ്പോലെ ചേർന്നുനിന്നാൽ, യേശു സ്‌നേഹിക്കുന്നവനെന്ന് ഗമയോടെ പറഞ്ഞുനടക്കാം, ദൈവസ്‌നേഹത്തിൽ നിറഞ്ഞുകവിഞ്ഞൊഴുകാം, ദൈവരാജ്യരഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടുകയും ചെയ്യും. ”…നിങ്ങൾ എന്റെ സ്‌നേഹിതരാണ്. … എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു” (യോഹന്നാൻ 15:14,15). വിശുദ്ധ ബൊനവഞ്ചർ, ദൈവത്തിൽ രാജാവിനെയും പിതാവിനെയും സഹോദരനെയും സുഹൃത്തിനെയും അനുഭവിച്ചു.
വിശുദ്ധ അമ്മത്രേസ്യ പറയുന്നു: ”പ്രാർത്ഥനയെന്നാൽ ദൈവവുമായുള്ള സ്‌നേഹസംഭാഷണമാണ്.” ആ സ്‌നേഹസംഭാഷണത്തിലൂടെ അവിടുത്തോട് കൂട്ടുകൂടാൻ കുറുക്കുവഴിയുമായെത്തുന്നു വിശുദ്ധ കൊച്ചുത്രേസ്യ: ”നമ്മുടെ സ്ഥാനം എത്ര ഉന്നതമാണെങ്കിലും പ്രായം കൂടുതലോ കുറവോ ആയിരുന്നാലും ദൈവത്തിനുമുമ്പിൽ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാകാൻ നമുക്കു സാധിക്കും.” അങ്ങനെ ‘കുഞ്ഞാ’യാൽ ദൈവവുമായി ചങ്ങാത്തംകൂടാൻ ഏറെ എളുപ്പമാണ്. ആദ്യം കണ്ട എട്ടുവയസുകാരിയെപ്പോലെ ദൈവത്തെ സ്‌നേഹംകൊണ്ട് നിസഹായനാക്കാൻ അപ്പോൾ കഴിയും.
പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തോടു കൂട്ടുകൂടിയാലോ? പരിശുദ്ധ ത്രിത്വത്തിന് അവളെ പിരിയാൻ കഴിയാഞ്ഞ് സ്വർഗത്തിലേക്ക് എടുത്തോണ്ടുപോയപോലെ നമ്മെയും കൊണ്ടുപോകും. നമുക്കും ദൈവത്തിന്റെ ചങ്ങാതിയാവണ്ടേ?
|
https://shalomtimes.org/archives/4555
|
2024-03-03T19:02:39Z
|
<urn:uuid:f8f716c7-c558-4ea1-b23a-2c08299cf382>
|
[] |
[] |
mal-Mlym
| 1
| 1
| 0.99
| 30
| 20,620
|
tlsh:T10B7381927BAC41E625AEC4CC55761ADF277C75A6200A41F86B0440A7060B12ED88B95969215BB035CD7B0F8116297F4F7F67DDAFCF9180DF668F48BDF2B2886DFBE0C9A430
|
തികച്ചും മൗലികവും വ്യത്യസ്തവുമായ രചനകളുമായി മലയാളകഥയില്‍ എഴുത്തിന്റെ മാന്ത്രികതകൊണ്ടുവന്ന തോമസ് ജോസഫിന്റെ വിട വാങ്ങല്‍ മലയാളത്തിന് എന്നും വലിയ തീരാനഷ്ടമാണ്.
തോമസ് ജോസഫിന്റെ ആദ്യ നോവല്‍ ‘പരലോക വാസസ്ഥലങ്ങള്‍’ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് ആകാശങ്ങളും അവയിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിറമുള്ള തീവണ്ടികളും അതിലെ യാത്രക്കാരായ പരേതരും പ്രണയാ തുരനായ ദൈവവും ഇടകലര്‍ന്ന ഒരു ഭൂമികയാണ് ‘പരലോക വാസസ്ഥലങ്ങള്‍’. അസാധാരണമായ രചനാവൈശിഷ്ട്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു കൃതി.
ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, തിരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍.
ആഖ്യാനത്തില്‍ സ്ഥലകാലരഹിതമായ സ്വപ്നമല്ലാതെ മറ്റൊന്നുമില്ലെന്നു സ്വയം പ്രഖ്യാപിക്കുന്ന കഥകളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. ഇത്തരം കഥകള്‍ രചിക്കുമ്പോള്‍, സ്വപ്ന കഥാപ്രപഞ്ചത്തില്‍ ജീവിച്ചുകൊണ്ടുതന്നെ യഥാതഥാഖ്യാന ലോകത്തുനിന്ന് ചോര്‍ത്തിയെടുത്ത സങ്കേതങ്ങളെ, ലോകാഭിരാമിയായ നമ്മുടെ വായനയെ അനുനിമിഷം തകിടംമറിച്ച് ഇടകലര്‍ത്തുന്നതില്‍ മുമ്പെന്നത്തേക്കാള്‍ കൃതഹസ്തത ഈ കഥാകാരന്‍ കൈവരിച്ചിരുന്നു.
മലയാളകഥയില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വരിഷ്ഠ ഭാവനയുടെ സ്വപ്നമെഴുത്തായിരുന്നു തോമസ് ജോസഫിന്റെ കഥകള്‍. കഥാകൃത്തിന് പ്രണാമം.
|
https://www.dcbooks.com/thomas-joseph-books-published-by-dc-books.html
|
2024-02-23T03:02:54Z
|
<urn:uuid:850b8710-80b2-4ac7-ae9e-2ca465a44112>
|
[] |
[] |
mal-Mlym
| 1
| 1
| 0.97
| 5
| 3,280
|
tlsh:T187034E615C6C40FA246EC1CC45B21AAF476C75A1108912FC6B1414D31A0752ED8DB95918616BA032CD7B4FD0075A3E8E6F9BA9AFCF9590AF27CF0CBDF1768D5AFBE0C5A072
|
കഹുലുയി: ഹവായ് ദ്വീപുകളിൽ പടർന്ന കാട്ടുതീയില്‍ മരണ സംഖ്യ ഉയരുന്നു. 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം പേരെ കാണാതായി. യുഎസ് ഭരണപ്രദേശമായ ദ്വീപുകളിൽ നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപകട മേഖലകളില്‍ നിന്ന് 11,000 ത്തോളം പേരെ ഒഴിപ്പിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടിവീണും 675 ഏക്കറിലധികം ഭൂമി കത്തിനശിച്ചും വ്യാപക നാശമാണ് ദ്വീപ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങള്‍ വെെദ്യുതിയില്ലാതെ പ്രതിസന്ധിയിലാണ്. കാറ്റിന്റെ ശക്തിയേറുന്നത് തീ അണയ്ക്കാനുള്ള രക്ഷാ പ്രവർത്തകരുടെ ശ്രമത്തിന് തടസമാകുന്നുണ്ട്.
മൗവി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. മൗവി കൗണ്ടിയിലെ ചരിത്രപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പൂർണമായും ചാരമായ അവസ്ഥയിലാണ്. വീടുകളും പുരാതന സ്മാരകങ്ങളടക്കം 270 കെട്ടിടങ്ങൾ കത്തിയമർന്നു. ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. 1873 ൽ ഇന്ത്യയിൽനിന്നു കൊണ്ടു നട്ടതും ഇപ്പോൾ വലിയൊരു പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്നതുമായ കൂറ്റൻ അരയാൽമരവും തീയിൽപ്പെടതായാണ് വിവരം.
ബോംബ് വര്‍ഷിക്കപ്പെട്ടതു പോലെയുള്ള നാശനഷ്ടങ്ങളാണ് മേഖലയിലുണ്ടായിരിക്കുന്നതെന്ന് ഹവായി ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പ്രസ്കാവനയില്‍ പറഞ്ഞു. ലഹൈന നഗരത്തെ പഴയ നിലയിലേക്ക് എത്തിക്കാന്‍ ഇനി വർഷങ്ങളുടെ പരിശ്രമം വേണ്ടിവരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. കാട്ടുതീയുടെ അപകട വ്യാപ്തി കണക്കാക്കിയതനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പുനർനിർമ്മാണ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2023 ഓഗസ്റ്റ് 10-നാണ് യുഎസിലെ ലഹൈന, മൗയി, ഹവായ് എന്നിവിടങ്ങളിലായി ശക്തമായ കാട്ടുതീ പടർന്നുപിടിച്ചത്. ‘ഡോറ’ ചുഴലിക്കാറ്റ് തീനാളങ്ങളെ ആളിക്കത്തിച്ചതാണ് ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപകനാശമുണ്ടാകാന്‍ കാരണം. വേനൽച്ചൂടിൽ ഉണക്കപ്പുല്ലുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ദ്വീപുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:
Death Toll
Hawaii Wildfire
LAHAINA
Also Read
വെടിനിര്‍ത്തല്‍ അവസാനിച്ചു: ഗാസയില്‍ തുടരെത്തുടരെ ബോംബ് വര്‍ഷിച്ച് ഇസ്രയേല്‍, ഒറ്റദിനം മരണം 178
ലോകത്തിന്റെ കണ്ണീരായി ഗാസ: മരണം പതിനായിരത്തോട് അടുക്കുന്നു
മരണത്തുരുത്തായി ഗാസ: മരണം 3000 കടക്കുന്നു, പരുക്കേറ്റത് ഇതുവരെ 10,000 പേര്‍ക്ക്
പശ്ചിമേഷ്യ കത്തുന്നു: മരണവും കണ്ണീരും ദുരിതവും പീഡനവും മാത്രം.. മരണം 1500 കടക്കുന്നു
More Stories from this section
ന്യൂയോർക്ക് ഹാർലെം അപാർട്മെൻ്റ് തീപിടുത്തത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ് ഫാസിൽ ഖാൻ കൊല്ലപ്പെട്ടു
ഫൊക്കാന; ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഇനി നാല് ദിവസം കൂടി, എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ ഉറപ്പാക്കണം
സൗത്ത് കരോലിന റിപ്പബ്ലിക്കൻ പ്രൈമറി ; ഹേലിയുടെ തട്ടകത്തിൽ ട്രംപ് വിജയിച്ചു, പിന്മാറാൻ ഹേലിക്ക് സമ്മർദം ഏറുന്നു
അന്നമ്മ ജോൺ (കുഞ്ഞുമോൾ) ഫിലാഡെൽഫിയയിൽ നിര്യാതയായി
പുടിൻ വിമർശകൻ അലക്‌സി നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി
ഞായറാഴ്ച പുറത്തിറങ്ങുന്നവർ ജാഗ്രതൈ! 9 ജില്ലകളിൽ ഉയർന്ന താപനിലയെന്ന് മുന്നറിയിപ്പ്, യെല്ലോ അലർട്ട്
USA News
ന്യൂയോർക്ക് ഹാർലെം അപാർട്മെൻ്റ് തീപിടുത്തത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ് ഫാസിൽ ഖാൻ കൊല്ലപ്പെട്ടു
ഫൊക്കാന; ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഇനി നാല് ദിവസം കൂടി, എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ ഉറപ്പാക്കണം
സൗത്ത് കരോലിന റിപ്പബ്ലിക്കൻ പ്രൈമറി ; ഹേലിയുടെ തട്ടകത്തിൽ ട്രംപ് വിജയിച്ചു, പിന്മാറാൻ ഹേലിക്ക് സമ്മർദം ഏറുന്നു
അന്നമ്മ ജോൺ (കുഞ്ഞുമോൾ) ഫിലാഡെൽഫിയയിൽ നിര്യാതയായി
ജിമെയിലിന് ചെക്ക് വയ്ക്കാൻ ഇലോൺ മസ്ക്; വരുന്നു എക്സ്മെയിൽ
Sections
Canada Crime Editorial Entertainment Europe News Gallery General Gulf News India news Information Kerala News Obituary Special Stories Sports Talk to us Tech UK News US News Video World News
|
https://www.nrireporter.com/2023/2023-hawaii-wildfires-death-toll-rises-to-55/
|
2024-02-25T08:01:42Z
|
<urn:uuid:ac66a34e-21f3-43f4-8738-8ce13336b688>
|
[
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.77
| 0.9
| 26
| 8,339
|
tlsh:T1050C1602C06C40E6556AC1CD45620ADF53BC74A5200642F86B1555D6160712EE48B9291A616BB036CD7B0FD1031A3F8E6FABDDAFCFE280AF268F5CBCF5728C9DFBE0C9A431
|
1977: യുഎൽസിയുടെ ഭാഗമായി ഹെൻസ്ലി യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി (യുഎൽസി മൊണാസ്ട്രി) സ്ഥാപിച്ചു.
1977: ജോർജ്ജ് മാർട്ടിൻ ഫ്രീമാൻ യുഎൽസിയിൽ മന്ത്രിയായി നിയമിതനായി സിയാറ്റിലിലെ മൊണാസ്ട്രി എന്ന പേരിൽ ഒരു വേദി സൃഷ്ടിച്ചു.
1985: ഫ്രീമാൻ മൊണാസ്ട്രി പ്രാദേശിക അധികാരികൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
1995: യുഎൽസി മൊണാസ്ട്രി അതിന്റെ ആദ്യത്തെ വെബ്‌സൈറ്റ് ആരംഭിച്ചു.
1999: കിർബി ഹെൻസ്ലി മരിച്ചു, ഭാര്യ ലിഡ ഹെൻസ്ലി യുഎൽസി പ്രസിഡന്റായി.
2006: ലിഡ ഹെൻസ്ലി മരിച്ചു, അവരുടെ മകൻ ആൻഡ്രെ ഹെൻസ്ലി യുഎൽസിയുടെ പ്രസിഡന്റായി.
2006: ജോർജ്ജ് ഫ്രീമാൻ യുഎൽസി മൊണാസ്ട്രിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി സ്റ്റോർഹ .സായി സ്വതന്ത്രമായി ഉൾപ്പെടുത്തുകയും ചെയ്തു.
2013: യൂണിവേഴ്സൽ ലൈഫ് ചർച്ച് വേൾഡ് ഹെഡ്ക്വാർട്ടേഴ്സിനെതിരെ യുഎൽസി മൊണാസ്ട്രി മാനനഷ്ടക്കേസ് നേടി.
ഫ OU ണ്ടർ / ഗ്രൂപ്പ് ചരിത്രം
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി സ്റ്റോർഹ house സായി official ദ്യോഗികമായി സംയോജിപ്പിച്ച യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2006 ൽ ജോർജ്ജ് മാർട്ടിൻ ഫ്രീമാൻ (ജനനം: 1938 അല്ലെങ്കിൽ 1939) വാഷിംഗ്ടണിലെ സിയാറ്റിൽ സ്ഥാപിച്ചു. ഇത് യൂണിവേഴ്സൽ ലൈഫ് ചർച്ചിന്റെ (യുഎൽസി) ഒരു സ്വതന്ത്ര ഓഫ്‌ഷൂട്ടാണ്, മാത്രമല്ല മറ്റേതൊരു മതസംഘടനയേക്കാളും കൂടുതൽ ആളുകളെ ഓൺലൈനായി നിയമിക്കുകയും ചെയ്യുന്നു. ഫ്രീമാന്റെ വീക്ഷണത്തിൽ, യഥാർത്ഥ യുഎൽസിയുടെയും അതിന്റെ സ്ഥാപകനായ കിർബി ജെ. ഹെൻസ്ലിയുടെയും (1911-1999) ദൗത്യം അദ്ദേഹം തുടരുകയാണ്. [ചിത്രം വലതുവശത്ത്]
1911 ൽ നോർത്ത് കരോലിനയിലെ ലോ ഗ്യാപ്പിലാണ് ഹെൻസ്ലി ജനിച്ചത്. ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് ദേവാലയങ്ങളിൽ ഒരു യാത്രാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1959 ൽ കാലിഫോർണിയയിലെ മൊഡെസ്റ്റോയിൽ ലൈഫ് ചർച്ച് എന്ന പേരിൽ സ്വന്തം സഭ സൃഷ്ടിച്ചു. ഹെൻസ്ലി 1962 ൽ യൂണിവേഴ്സൽ ലൈഫ് ചർച്ച് കൂട്ടിച്ചേർത്തു. ആത്മീയ അന്വേഷകനായ ലൂയിസ് ആഷ്മോറുമായി (അഷ്മോർ 1977). സർക്കാർ, മത അധികാരികളുടെ കയ്യേറ്റങ്ങളിൽ നിന്ന് വ്യക്തിഗത മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു ഹെൻസ്ലിയുടെ ലക്ഷ്യം. യുഎൽസി ആരംഭിച്ചതുമുതൽ ആരെയും സ and ജന്യമായും ജീവിതപരമായും നിയമപരമായ പ്രതിബദ്ധതകളോ ശുശ്രൂഷാ പരിശീലനമോ ആവശ്യമില്ലാതെ നിയമിച്ചു. തുടക്കത്തിൽ, ഓർഡിനേഷനുകൾ മെയിൽ ഓർഡർ വഴിയും പള്ളി കൺവെൻഷനുകളിലും കോളേജ് കാമ്പസുകളിലെ മത റാലികളിലും നടന്നു. പത്രങ്ങളുടെയും മാസികകളുടെയും ക്ലാസിഫൈഡ് വിഭാഗങ്ങളിൽ സഭ പരസ്യങ്ങൾ പോസ്റ്റ് ചെയ്തു.
1977-ൽ ഹെൻസ്ലി യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി (യു.എൽ.സി മൊണാസ്ട്രി) സ്ഥാപിച്ചു, ഓർഡിനേഷനുകൾ പ്രോസസ്സ് ചെയ്യുന്നതിനും ഓണററി ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സുകൾ നടത്തുന്നതിനും ക്ലറിക്കൽ ഇനങ്ങൾ വിൽക്കുന്നതിനും യു.എൽ.സി മന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നതിനും യു.എൽ.സി വാർത്താക്കുറിപ്പിനായി ഉള്ളടക്കം നിർമ്മിക്കുന്നതിനും സഹായിക്കുന്നു. യുഎൽസി മൊണാസ്ട്രി മൊഡെസ്റ്റോയിൽ സ്ഥാപിതമായപ്പോൾ, അത് ഉടൻ തന്നെ അരിസോണയിലെ ട്യൂസണിലേക്ക് താമസം മാറ്റി, അവിടെ യുഎൽസി മന്ത്രിയും ഹെൻസ്ലിയുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായ ഡാനിയേൽ റേ സിമ്മർമാൻ (ഹോസ്ലി 2018) നയിച്ചു. സിമ്മർമാനും യുഎൽസി മൊണാസ്ട്രിയും റെക്കോർഡ് കീപ്പിംഗിനായി ഓർഡിനേഷൻ അഭ്യർത്ഥനകളും മറ്റ് ഇനങ്ങളും മൊഡെസ്റ്റോയിലെ യുഎൽസി ആസ്ഥാനത്തേക്ക് കൈമാറി.
1977 ൽ ജോർജ്ജ് ഫ്രീമാൻ യുഎൽസി മന്ത്രിയായി. സിയാറ്റിലിൽ എൽജിബിടിക്യു യുവാക്കൾക്കായി നൈറ്റ്ക്ലബ് ആയ ദി മൊണാസ്ട്രി തുറന്നു, പിന്നീട് ഒരു മതസ്ഥാപനമാണെന്ന് ഫ്രീമാൻ അവകാശപ്പെട്ടു. ഫ്രീമാൻ 1938 അല്ലെങ്കിൽ 1939 ൽ വാഷിംഗ്ടണിലെ സ്പോക്കെയ്നിൽ ജനിച്ചു, അവിടെ അദ്ദേഹം സംഗീതം കളിക്കുകയും വളർന്നുവരുന്ന നിരവധി വേദികളിൽ വിനോദം നൽകുകയും ചെയ്തു. യുഎസ് ആർമിയിലും മിലിട്ടറി പൊലീസിലും സേവനമനുഷ്ഠിച്ച ശേഷം, 1970 കളിൽ ഫ്രീമാൻ ന്യൂയോർക്ക് സിറ്റിയിൽ പ്രശസ്ത ഗാലക്സി 21 (ജോർജ്ജ് ഫ്രീമാൻ വെബ്‌സൈറ്റ് “കഴിഞ്ഞ”) ഉൾപ്പെടെ സ്വവർഗ്ഗ നൈറ്റ്ക്ലബ്ബുകൾ നടത്തിയിരുന്നു.. ഫ്രീമാൻ 1977-ൽ സിയാറ്റിലിലേക്ക് താമസം മാറ്റി. നഗര കേന്ദ്രത്തിലെ ഉപേക്ഷിക്കപ്പെട്ട മെത്തഡിസ്റ്റ് പള്ളിയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്, അവിടെ ഭവനരഹിതരായ ആളുകളെയും എൽ സാൽവഡോറൻ അഭയാർഥികളെയും ആകർഷിച്ചു, അവർക്ക് ഫ്രീമാൻ പിന്തുണയും പാർപ്പിടവും നൽകി. ഫ്രീമാൻ എഴുതി, “ഈ സഹായ പരിപാടി സുഗമമാക്കുന്നതിന്, ഭവനരഹിതരെ സഹായിക്കുന്നതിന് ഫണ്ടുകളുടെ നിയമപരമായ ഉപയോഗം രേഖപ്പെടുത്തുന്നതിനായി സ്വകാര്യ ക്ലബ് യൂണിവേഴ്സൽ ലൈഫ് ചർച്ചുമായി അഫിലിയേറ്റ് ചെയ്തു” (ജോർജ്ജ് ഫ്രീമാൻ വെബ്സൈറ്റ് എൻഡി “പാസ്റ്റ്”). 11 മെയ് 1979 ന് മൊണാസ്ട്രി യുഎൽസിയുടെ ചാർട്ടേഡ് അഫിലിയേറ്റായി.
1982-ൽ ഫ്രീമാൻ ദി വാട്ടർ വർക്ക്സ്, യുഎൽസി റിട്രീറ്റ്, ഗേ ബാത്ത്ഹൗസ്, സ്പോക്കെയ്നിലെ നൃത്ത വേദി (കിയാൻഹോൾസ് 1999) എന്നിവയും നടത്തി. അർദ്ധരാത്രിക്ക് ശേഷം നൃത്തം ചെയ്യുന്നത് സ്‌പോക്കെയ്ൻ നിരോധിച്ചു, പക്ഷേ ഫ്രീമാൻ അവകാശപ്പെട്ടത് വാട്ടർവർക്കുകൾ ഒരു പള്ളിയായതിനാൽ “അതിഥികൾക്ക് ഏത് ദിവസവും ഏത് സമയത്തും വിശുദ്ധ നൃത്തം ചെയ്യാൻ അനുവാദമുണ്ടായിരുന്നു” (ജോർജ്ജ് ഫ്രീമാൻ വെബ്‌സൈറ്റ് “കഴിഞ്ഞ”). പോലീസ് വകുപ്പിന്റെയും സംസ്ഥാന മദ്യ നിയന്ത്രണ കമ്മീഷന്റെയും പരാതികളെത്തുടർന്ന് 1982 ൽ വാട്ടർവർക്കുകൾ അടച്ചു.
1980 കളുടെ തുടക്കത്തിൽ സിയാറ്റിലിലെ മൊണാസ്ട്രിയിൽ, അനധികൃത മയക്കുമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത മദ്യപാനം, പീഡോഫീലിയ, വേശ്യാവൃത്തി, ശബ്ദ പരാതികൾ എന്നിവ ലോക്കൽ പോലീസിന്റെ ഒന്നിലധികം റെയ്ഡുകൾക്ക് കാരണമായി, യുവജനങ്ങളുടെ രാത്രികാല പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സിറ്റി കൗൺസിലിന്റെ സമ്മർദ്ദം, ഫ്രീമാനെതിരായ നികുതി വിലയിരുത്തൽ യുഎൽസി (ക്ലാർക്ക് 1988; ഗിൽഫോയ് 1982; ജാക്ക്‌ലെറ്റ് 1999; കിയാൻഹോൾസ് 1999). 1981 ലും 1982 ലും ഫ്രീമാനെ പിഴയടക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഈ സമയത്ത് നിയമ നടപടികളിൽ ഫ്രീമാനെയും ദി മൊണാസ്ട്രിയെയും പ്രതിനിധീകരിക്കാൻ സിമ്മർമാനും യുഎൽസിയും സഹായിച്ചു, ഫ്രീമാന്റെ പ്രവർത്തനങ്ങൾ മതപരമായ സ്വഭാവമാണെന്നും ഫ്രീമാൻ തന്റെ വംശം മൂലമാണ് ലക്ഷ്യമിട്ടതെന്നും (അദ്ദേഹം ആഫ്രിക്കൻ അമേരിക്കക്കാരനാണ്) സ്വവർഗരതി. ഡിസ്കോ തറ ഒരു ആരാധനാലയമാണെന്നും വേൾപൂൾ സ്നാപന സ്പാ ആണെന്നും ഫ്രീമാൻ അവകാശപ്പെട്ടു. ഞായറാഴ്ച രാവിലേതിനേക്കാൾ ശനിയാഴ്ച രാത്രിയിൽ കൂടുതൽ ആളുകളിലേക്ക് തനിക്ക് എത്തിച്ചേരാമെന്നും ക്ലബ്ബിന്റെ എക്സ്റ്റസി എക്സ്റ്റാറ്റിക് മതാനുഭവങ്ങളുടെ അതേ കൊടുമുടിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു (സാങ്കിൻ 2014). ദി മൊണാസ്ട്രിയിലെ ലൈംഗികതയെക്കുറിച്ച്, ഫ്രീമാൻ ആ സമയത്ത് സമ്മതത്തിന്റെ പ്രായം പതിനാറ് ആയിരുന്നു, “എബ്രായ പാഠമനുസരിച്ച്, വിമോചനം ബാർ / ബാറ്റ് മിറ്റ്സ്വായുടെ പ്രായത്തിലും, ക്രിസ്ത്യൻ പാഠമനുസരിച്ച്, യേശു പുരാതന പാരമ്പര്യമനുസരിച്ച് 12 നും 16 നും ഇടയിൽ പ്രായമുള്ളവരെ പഠിപ്പിക്കുകയായിരുന്നു ”(ജോർജ്ജ് ഫ്രീമാൻ വെബ്സൈറ്റ് എൻഡി“ കഴിഞ്ഞത് ”).
1985 ആയപ്പോഴേക്കും ഹെൻസ്ലിയും യുഎൽസിയും ഫ്രീമാനെയും ദി മൊണാസ്ട്രിയെയും നിരാകരിച്ച് ചർച്ച് ചാർട്ടർ നീക്കം ചെയ്തു (ജോൺസ്റ്റൺ 1985). 1985 ൽ കൗണ്ടി പ്രോസിക്യൂട്ടർമാർ സിവിൽ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് മൊണാസ്ട്രി അടച്ചുപൂട്ടാൻ നിർബന്ധിതനായി. ഫ്രീമാനെതിരെ കോടതി ഉത്തരവിട്ട കോടതി ഉത്തരവിറക്കി, നൈറ്റ് ക്ലബുകൾ പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് വിലക്കി. എല്ലാ യുവജന രാത്രികാല വേദികളും അടച്ച നഗരവ്യാപകമായ കൗമാര നൃത്ത ഓർഡിനൻസും സിറ്റി കൗൺസിൽ പാസാക്കി.
അരിസോണയിലെ യുഎൽസി മൊണാസ്ട്രി 1995 ൽ ഒരു വെബ്‌സൈറ്റ് സൃഷ്‌ടിച്ചു. ഓൺലൈനിൽ ഓർഡിനേറ്റ് ചെയ്യുന്നത് എത്ര എളുപ്പമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (ഫൽസാനി 2001; മസ്സ 1999). അപേക്ഷകർ അവരുടെ പേര്, ഇമെയിൽ, വിലാസം എന്നിവ യുഎൽസി വെബ്‌സൈറ്റിൽ സമർപ്പിച്ചതിന് ശേഷം, അവരുടെ ഓർഡിനേഷൻ സ്ഥിരീകരിക്കുന്ന ഒരു ഇമെയിൽ ഉടൻ ലഭിച്ചു. മൊഡെസ്റ്റോയിലെ യുഎൽസി ആസ്ഥാനത്തേക്ക് ഡിപ്ലോമകൾ, പുസ്‌തകങ്ങൾ, ക്ലറിക്കൽ ഇനങ്ങൾ എന്നിവയുടെ ഓർഡിനേഷനുകളും വിൽപ്പനയും പരാമർശിച്ചുകൊണ്ട് സിമ്മർമാൻ വെബ്‌സൈറ്റ് നിയന്ത്രിച്ചു. യുഎൽസിയെ പ്രതിനിധീകരിച്ച് സിമ്മർമാൻ വാർത്താക്കുറിപ്പുകളും പള്ളി അപ്‌ഡേറ്റുകളും ഇമെയിൽ ചെയ്തു. സിയാറ്റിലിൽ ഒരു യുഎൽസി മൊണാസ്ട്രി പൂർത്തീകരണ കേന്ദ്രം സൃഷ്ടിക്കാൻ ഫ്രീമാൻ സിമ്മർമാനോടൊപ്പം പ്രവർത്തിച്ചു. 1996 ൽ യുഎൽസി 20,000,000 മന്ത്രിമാരെ നിയമിച്ചതായി അവകാശപ്പെട്ടു (ലിൻഡെലോഫ് 1996).
1999 ൽ കിർബി ഹെൻസ്ലി മരിച്ചു, ഭാര്യ ലിഡ ഹെൻസ്ലി യുഎൽസിയുടെ പ്രസിഡന്റായി. 2006 ൽ ലിഡയുടെ മരണത്തെത്തുടർന്ന് അവരുടെ മകൻ ആൻഡ്രെ ഹെൻസ്ലി പ്രസിഡന്റായി. ഈ വർഷങ്ങളിൽ, ഫ്രീമാൻ യുഎൽസി മൊണാസ്ട്രിയെ ശക്തമായ ഇൻറർനെറ്റ് സാന്നിധ്യം സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ചു, ഓൺലൈൻ ഓർഡിനേഷൻ, തൽക്ഷണ മന്ത്രിമാർ, യുഎൽസി എന്നിവയ്‌ക്കായുള്ള തിരയൽ അന്വേഷണങ്ങൾക്ക് പ്രസക്തമായ ഡൊമെയ്ൻ നാമങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ.
ഈ കാലയളവിൽ സിമ്മർമാൻ യുഎൽസി മൊണാസ്ട്രി നടത്തിക്കൊണ്ടിരുന്നു, എന്നാൽ 2005 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് തർക്കങ്ങൾ ഉടലെടുത്തു, തെറ്റായ പെരുമാറ്റം, ഫണ്ട് ദുരുപയോഗം, ക്രിമിനൽ പ്രവർത്തനം എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ (ബാരിയോസ് 2006). ഇതിന് മറുപടിയായി, യുഎൽസി മൊണാസ്ട്രിയുടെ വൈസ് പ്രസിഡന്റും വെബ്‌സൈറ്റ് പ്രവർത്തിപ്പിക്കാൻ സഹായിച്ചവനുമായ ഫ്രീമാൻ 4 ഓഗസ്റ്റ് 2006 ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനും സിമ്മർമാനെ വെടിവയ്ക്കുന്നതിനുമായി സഭയുടെ ഡയറക്ടർ ബോർഡുമായി പ്രവർത്തിച്ചു. 13 സെപ്റ്റംബർ 2006 ന് ഫ്രീമാൻ വീണ്ടും സംയോജിപ്പിച്ചു സിയാറ്റിലിലെ യുഎൽസി മൊണാസ്ട്രി പൂർത്തീകരണ കേന്ദ്രം യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി സ്റ്റോർഹ house സ്, ഇൻക്. ഫ്രീമാൻ യുഎൽസി മൊണാസ്ട്രിയുടെ വെബ്‌സൈറ്റുകളിലും ഓൺലൈൻ ബുക്ക് സ്റ്റോറുകളിലും (നോവിക്കി 2009) ഉടമസ്ഥാവകാശം ഏറ്റെടുത്തു. യുഎൽസി മൊണാസ്ട്രിയുടെ നേതൃത്വത്തെച്ചൊല്ലി സിമ്മർമാനും ഫ്രീമാനും തമ്മിലുള്ള പോരാട്ടം നിരവധി വ്യവഹാരങ്ങൾക്ക് കാരണമായി, അവ ഒടുവിൽ തള്ളപ്പെട്ടു.
ഫ്രീമാൻ നിയന്ത്രണത്തിലായപ്പോൾ, പുതുതായി പുനർസംഘടിപ്പിച്ച യുഎൽസി മൊണാസ്ട്രി നിരവധി വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി എളുപ്പത്തിലുള്ള ഓർഡിനേഷനുകൾ പ്രോത്സാഹിപ്പിച്ചു, ഇത് വിവാഹങ്ങൾ നടത്താനുള്ള കഴിവുമായി സ്പഷ്ടമായി ബന്ധിപ്പിക്കുന്നു. അതിന്റെ വെബ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ മന്ത്രിമാരെ നിയമിക്കുന്നതിനും കൂടുതൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ഇത് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനും അനലിറ്റിക്സും ഉപയോഗിച്ചു. തൽക്ഷണ മന്ത്രിമാർ, ഓൺലൈനിൽ ക്രമീകരിച്ച സെലിബ്രിറ്റികൾ, വ്യക്തിഗത വിവാഹങ്ങൾ എന്നിവയുടെ മാധ്യമങ്ങൾ ഗണ്യമായി വർദ്ധിച്ചു (ഹോസ്ലി 2018). ഫ്രീമാന്റെ യുഎൽസി മൊണാസ്ട്രി സ്വയം വിപണനം ചെയ്യുന്നതിനും കമ്മ്യൂണിറ്റി ഓൺലൈൻ നിർമ്മിക്കുന്നതിനും വളർന്നുവരുന്ന സോഷ്യൽ മീഡിയ ഉപയോഗിച്ചു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹങ്ങൾ നടത്തുന്ന മന്ത്രിമാരെ നിയമിച്ചതിലൂടെയാണ് യുഎൽസി മൊണാസ്ട്രി അറിയപ്പെടുന്നത്.
സ്റ്റീഫൻ കോൾബെർട്ട്, ലേഡി ഗാഗ, റസ്സൽ ബ്രാൻഡ്, ഫ്രാൻ ഡ്രെഷർ, അഡെലെ എന്നിവരുൾപ്പെടെ യുഎൽസി മൊണാസ്ട്രി അതിന്റെ സെലിബ്രിറ്റി ഓർഡിനേഷനുകൾ പ്രസിദ്ധീകരിച്ചു (സാങ്കിൻ 2014; യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2018; വുൾഫ്സൺ 2018). സെലിബ്രിറ്റികൾ, വിവാഹങ്ങൾ, വിവാഹ സമത്വം എന്നിവയിലെ താൽപ്പര്യങ്ങൾ ബന്ധിപ്പിക്കുന്ന യുഎൽസി മൊണാസ്ട്രിയുടെ ഇൻറർനെറ്റ് ഹോംപേജിൽ കോനൻ ഓബ്രിയൻ തന്റെ യുഎൽസി മൊണാസ്ട്രി സർട്ടിഫിക്കറ്റ് കാണിക്കുകയും 2011 ലെ അർദ്ധരാത്രി ഷോയിൽ ഒരു ലിംഗവിവാഹം നടത്തുകയും ചെയ്യുന്ന ഒരു വീഡിയോ അവതരിപ്പിക്കുന്നു.
2006 മുതൽ യുഎൽസി മൊണാസ്ട്രി “എൽജിബിടി അവകാശങ്ങളുടെയും വിവാഹ സമത്വത്തിന്റെയും പിന്തുണ നൽകുന്നയാളാണ്” (“ഒരേ ലിംഗവിവാഹങ്ങൾ നടത്താൻ നിയുക്തനാകുക”). ഉദാഹരണത്തിന്, 2009 ൽ ഫ്രീമാൻ വിവാഹ സമത്വത്തിനുള്ള പിന്തുണയെക്കുറിച്ച് പ്രസിഡന്റ് ഒബാമയുമായി കത്തുകൾ കൈമാറി (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2011). 2011 ൽ, ന്യൂയോർക്ക് സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിനുശേഷം, യുഎൽസി മൊണാസ്ട്രി മന്ത്രിമാർ സ്വവർഗ ദമ്പതികൾക്ക് വ്യക്തിഗത വിവാഹങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമായി സഭയെ സജീവമായി പ്രോത്സാഹിപ്പിച്ചു (ബോയ്ൽ 2011). ഒരു സ്വവർഗ്ഗാനുരാഗിയായ ആഫ്രിക്കൻ അമേരിക്കൻ മനുഷ്യനെന്ന നിലയിൽ, ഫ്രീമാൻ (ചിത്രം വലതുവശത്ത്) ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകൾക്ക് സ്വാതന്ത്ര്യം, നീതി, സമത്വം എന്നീ വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിന് യുഎൽസി മൊണാസ്ട്രിയെ നയിച്ചു.
ജോർജ്ജ് ഫ്രീമാന്റെ നേതൃത്വത്തിൽ, യുഎൽസി മൊണാസ്ട്രി, മതസ്വാതന്ത്ര്യം, മതപരമായ സാർവത്രികത, എളുപ്പത്തിലുള്ള ക്രമീകരണം എന്നിവയെക്കുറിച്ചുള്ള ഹെൻസ്‌ലിയുടെ കാഴ്ചപ്പാടിന്റെ തുടർച്ചയാണ്, കൂടാതെ യഥാർത്ഥ സഭയിൽ നിന്നും അതിന്റെ നേതാക്കളിൽ നിന്നുമുള്ള ഒരു പുറപ്പാടാണ്. ഫ്രീമാൻ സ്വയം എഴുതി: “1950 കളിൽ സ്ഥാപക റവ. കിർബി ഹെൻസ്ലി ആരംഭിച്ച പാരമ്പര്യത്തിൽ തുടരുന്ന ജോർജ്ജ് ഫ്രീമാൻ യുഎൽസിയിലൂടെ ആത്മീയ വളർച്ചയും സമത്വവും പ്രോത്സാഹിപ്പിക്കുന്നു” (ജോർജ്ജ് ഫ്രീമാൻ വെബ്‌സൈറ്റ്, “പ്രസന്റ്”). “യൂണിവേഴ്സൽ ലൈഫ് ചർച്ചിന്റെ ഏറ്റവും വലുതും സജീവവുമായ ബ്രാഞ്ച് സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്നു” എന്നും “യൂണിവേഴ്സൽ ലൈഫ് ചർച്ചിന്റെ സ്ഥാപനത്തെ രൂപാന്തരപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു പുതിയ തരം മതത്തെ 21 ആക്കി മാറ്റി” എന്നും ഫ്രീമാൻ പറഞ്ഞു.st സെഞ്ച്വറി - ഉന്നതമായ അധികാര അധികാരമില്ലാത്ത ഒരു മതം ”(ഫ്രീമാൻ 2015). യഥാർത്ഥ യുഎൽസിയെപ്പോലെ, യുഎൽസി മൊണാസ്ട്രിയും നൂതനമായ ഒരു ഓൺലൈൻ മതമാണ്, അത് കൂടുതൽ പരമ്പരാഗത പുരോഹിതന്മാർക്ക് ഒരിക്കൽ മാത്രം അവകാശങ്ങൾ ജനാധിപത്യവൽക്കരിച്ചു (ക്ലാസ്ക്വിൻ-ജോൺസൺ 2016; ഹോസ്ലി 2018; കെർസ്റ്റെറ്റർ 2015).
യുഎസിൽ അതിവേഗം വളരുന്ന പുതിയ മതങ്ങളിലൊന്നാണ് യുഎൽസി മൊണാസ്ട്രി. ഇത് പ്രതിവർഷം ലക്ഷക്കണക്കിന് പുതിയ മന്ത്രിമാരെ നിയമിക്കുന്നു, ഒപ്പം എല്ലാ വിഭാഗങ്ങളിലും ഏറ്റവും വലിയ പുരോഹിതന്മാരുണ്ട് (സിബിഎസ് ന്യൂസ് 2015; ഫ്രീഡ്‌മാൻ 2015; ഗൂട്ട്മാൻ 2012; ഹോസ്ലി 2018) .
ഉപദേശങ്ങൾ / വിശ്വാസങ്ങൾ
“ഞങ്ങൾ എല്ലാവരും ഒരേ പ്രപഞ്ചത്തിലെ കുട്ടികളാണ്” എന്നതാണ് യുഎൽസി മൊണാസ്ട്രിയുടെ കേന്ദ്ര വിശ്വാസം. ഈ പ്രസ്താവന അതിന്റെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, പ്രസിദ്ധീകരണങ്ങൾ, മെറ്റീരിയലുകൾ എന്നിവയിൽ പ്രധാനമായും പ്രദർശിപ്പിക്കും. സഭയ്ക്ക് രണ്ട് പ്രധാന തത്വങ്ങളുണ്ട്: (1) “ശരിയായത് മാത്രം ചെയ്യുക,” (2) “ഒന്നാം ഭേദഗതി പ്രകാരം, ഓരോ വ്യക്തിക്കും അവരുടെ ഇഷ്ടാനുസരണം മതം ആചരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ആ പദപ്രയോഗം മറ്റുള്ളവരുടെ അവകാശങ്ങളോ സ്വാതന്ത്ര്യങ്ങളോ തടസ്സപ്പെടുത്തുന്നില്ല, അത് ഗവൺമെന്റിന്റെ നിയമങ്ങൾക്ക് അനുസൃതവുമാണ് ”(യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി വെബ്‌സൈറ്റ്“ ഞങ്ങളെക്കുറിച്ച് ”). സുവർണ്ണനിയമം, സമത്വം, സ്വേച്ഛാധിപത്യവിരുദ്ധത, മതപരമായ വ്യക്തിത്വം, സാർവത്രികത, മതസ്വാതന്ത്ര്യം എന്നിവയോടുള്ള സഭയുടെ താത്പര്യം ഈ സിദ്ധാന്തങ്ങൾ പ്രകടമാക്കുന്നു. ദശലക്ഷക്കണക്കിന് ശുശ്രൂഷകരെ അവരുടെ വ്യക്തിഗത ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തരാക്കുന്നതിലൂടെ ഈ തത്ത്വങ്ങൾ യാഥാർത്ഥ്യമാക്കുന്നുവെന്ന് സഭ അവകാശപ്പെടുന്നു.
മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സഭയുടെ മറ്റൊരു “അടിസ്ഥാന ദ task ത്യം” (യൂണിവേഴ്സൽ ലൈഫ് ചർച്ച് മോണസ്റ്ററി വെബ്സൈറ്റ് nd). യുഎൽസി മൊണാസ്ട്രി മന്ത്രിമാരെ ന്യായീകരിക്കുന്നത് (ചിലവിൽ) ഓർഡിനേഷൻ സർട്ടിഫിക്കറ്റുകൾ, മിനിസ്റ്റീരിയൽ ക്രെഡൻഷ്യലുകൾ, പുരോഹിതന്മാർക്ക് കൗണ്ടി ക്ലാർക്കുകൾ പോലുള്ള സർക്കാർ ഏജന്റുമാർക്ക് ഹാജരാക്കുന്നതിന് നല്ല നിലയിലുള്ള സർട്ടിഫൈഡ് കത്തുകൾ എന്നിവയാണ്. മന്ത്രിമാർക്ക് വിവാഹങ്ങൾ നടത്താനോ അല്ലെങ്കിൽ പുരോഹിതന്മാർക്ക് നിയമത്തിൽ നൽകിയിട്ടുള്ള മറ്റ് പ്രത്യേകാവകാശങ്ങൾ സ്വീകരിക്കാനോ കഴിയുമെന്ന് ഉറപ്പാക്കാനാണ് ഇവ ഉദ്ദേശിക്കുന്നത്. നിയമനടപടികളിൽ മന്ത്രിമാർ നടത്തുന്ന വിവാഹങ്ങളും വിവാഹങ്ങളും സഭ സംരക്ഷിക്കുന്നു.
“മതസ്വാതന്ത്ര്യം, സാമൂഹ്യനീതി, ആത്മീയ ആവിഷ്കാരം” (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണസ്റ്ററി, “ഞങ്ങളെക്കുറിച്ച്”) എന്നിവ പിന്തുണയ്ക്കുന്നതാണ് സഭയുടെ ദ mission ത്യം. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, യുഎൽസി മൊണാസ്ട്രി നിയമപരമായ നടപടികളിലൂടെ മന്ത്രിമാരെ സംരക്ഷിക്കുകയും ലിംഗഭേദം, വംശീയത, എൽജിബിടിക്യു സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുഎൽസി മൊണാസ്ട്രി തന്നെയും അതിന്റെ മന്ത്രിമാരെയും “സമൂഹത്തിലെ അണ്ടർഡോഗുകളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ചാമ്പ്യന്മാരായി” കാണുന്നു (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണസ്റ്ററി വെബ്‌സൈറ്റ് “ഞങ്ങളെക്കുറിച്ച്”). 2006 മുതൽ ജോർജ്ജ് ഫ്രീമാനും യുഎൽസി മൊണാസ്ട്രിയും സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് സജീവമായി നേതൃത്വം നൽകി (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2011). ലൈംഗിക ആഭിമുഖ്യം കണക്കിലെടുക്കാതെ എല്ലാ ആളുകൾക്കും വിവാഹം കഴിക്കാൻ മതപരവും ഭരണഘടനാപരവുമായ അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന 2007 ലെ സഭാ ഡയറക്ടർ ബോർഡ് “സഭാ പ്രഖ്യാപനത്തിന്” അംഗീകാരം നൽകി (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2007).
എല്ലാ വിശ്വാസ സമ്പ്രദായങ്ങളും ഒരുപോലെ സാധുതയുള്ളതാണെന്ന് സഭ അവകാശപ്പെടുന്നു, മാത്രമല്ല അതിന്റെ അംഗങ്ങൾക്ക് പ്രത്യേക മതവിശ്വാസമൊന്നും നിർദ്ദേശിക്കുന്നില്ല. അംഗങ്ങൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും വിശ്വസിക്കാം (അല്ലെങ്കിൽ വിശ്വസിക്കുന്നില്ല). ചില സമയങ്ങളിൽ, എല്ലാ മതങ്ങളും (നിരീശ്വരവാദം ഉൾപ്പെടെ) ഒരു സാർവത്രിക വിശ്വാസത്തിന്റെ പ്രകടനങ്ങളാണെന്ന് സഭ നിർദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, സഭ മതമൗലികവാദത്തെ വിമർശിക്കുന്നു (യൂണിവേഴ്സൽ ലൈഫ് മിനിസ്ട്രീസ് ദിവ്യത്വത്തിലേക്കുള്ള വഴികാട്ടി 2016). [വലത് ചിത്രം]
റിറ്റ്ഫോമുകൾ / പ്റക്റിയകൾ
യുഎൽസി മൊണാസ്ട്രിയുടെ പ്രാഥമിക പ്രവർത്തനം അതിന്റെ വെബ്‌സൈറ്റ് വഴി ആളുകളെ നിയമിക്കുക എന്നതാണ്. അപേക്ഷകർ അവരുടെ പേര്, ഇമെയിൽ, വിലാസം എന്നിവ ഒരു വെബ്‌ഫോമിലേക്ക് നൽകുന്നു, അതിനുശേഷം അവർക്ക് പള്ളിയിലെ ഓർഡിനേഷനെക്കുറിച്ച് ഒരു ഇമെയിൽ അറിയിപ്പ് ലഭിക്കും. ഓർഡിനേഷൻ സ is ജന്യമാണ്, എന്നിരുന്നാലും അപേക്ഷകർ ഒരു സ will ജന്യ ഇച്ഛാശക്തി അയയ്‌ക്കാൻ തിരഞ്ഞെടുക്കാം. താൽപ്പര്യമുള്ളവർക്ക് ക്ലറിക്കൽ ഇനങ്ങൾ, ഓർഡിനേഷൻ സർട്ടിഫിക്കറ്റ്, മറ്റ് യോഗ്യതാപത്രങ്ങൾ, ക്ലറിക്കൽ ഗാർബ്, മിനിസ്റ്റീരിയൽ സാമഗ്രികൾ, വിവാഹങ്ങൾ നടത്തുന്നതിനുള്ള ഗൈഡ് ബുക്കുകൾ എന്നിവയും വാങ്ങാം. ശുശ്രൂഷകർക്ക് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നെറ്റ്‌വർക്കിംഗ് എന്നിവയിലേക്ക് പ്രവേശനം നൽകാനുള്ള സഭയുടെ ലക്ഷ്യം ഈ ഇനങ്ങൾ നിറവേറ്റുന്നു. മറ്റ് മതങ്ങളിലെ പുരോഹിതന്മാർക്ക് നൽകുന്ന എല്ലാ അവകാശങ്ങളും അവകാശങ്ങളും അതിന്റെ ഓർഡിനേഷനുകൾ മന്ത്രിമാർക്ക് നൽകുന്നുവെന്ന് യുഎൽസി മൊണാസ്ട്രി പറയുന്നു.
സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടി വിവാഹങ്ങൾ നടത്തുന്നതിന് മിക്ക ആളുകളെയും യുഎൽസി മൊണാസ്ട്രി വഴി നിയമിക്കുന്നു. [വലതുവശത്തുള്ള ചിത്രം] ഈ ചടങ്ങുകൾക്ക് പരിധിയില്ലാത്ത രൂപങ്ങൾ എടുക്കാം, മാത്രമല്ല ഇത് വിവാഹിതരായ ദമ്പതികൾക്ക് അനുയോജ്യമാണ്. യുഎൽസി മൊണാസ്ട്രി പ്രസിദ്ധീകരിച്ച മാനുവലുകൾ മന്ത്രിമാർക്കും ചടങ്ങുകൾ രൂപപ്പെടുത്തുന്നതിനുള്ള ടെംപ്ലേറ്റുകൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നു (ഉദാ. ഫ്രീമാൻ 2015). ഒരു വെബ്‌പേജിൽ മന്ത്രിമാരെ ചടങ്ങുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് “വിവാഹ ചടങ്ങ് സ്ക്രിപ്റ്റ് ജനറേറ്റർ” അവതരിപ്പിക്കുന്നു (യൂണിവേഴ്സൽ ലൈഫ് ചർച്ച് മോണസ്റ്ററി വെബ്‌സൈറ്റ്, “മിനിസ്റ്റർ ട്രെയിനിംഗ്”). സഭ അതിന്റെ വെബ്‌സൈറ്റുകളിലൂടെ, സംസ്ഥാന വിവാഹ ഏകീകരണ നിയമങ്ങളെക്കുറിച്ച് മന്ത്രിമാർക്ക് നിർദ്ദേശം നൽകുകയും അവരുടെ കല്യാണങ്ങളുടെ നിയമപരമായ സാധുത ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക കൗണ്ടി ക്ലാർക്കുകളുമായി അന്വേഷിക്കാൻ മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആർക്കും വിവാഹങ്ങൾ നടത്താനുള്ള വഴികളായി യുഎൽസി മൊണാസ്ട്രി അതിന്റെ ഓർഡിനേഷനുകളെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
വ്യക്തിഗതവും വർദ്ധിച്ചുവരുന്ന മതേതരവുമായ വിവാഹങ്ങൾ നടത്താൻ വ്യക്തികളെ നിയോഗിച്ചുകൊണ്ട് അമേരിക്കൻ വിവാഹ ആചാരങ്ങളെ പരിവർത്തനം ചെയ്യാൻ യുഎൽസി മൊണാസ്ട്രി സഹായിച്ചിട്ടുണ്ട് (ഹോസ്ലി 2015; ഹോസ്ലി 2017; ഹോസ്ലി 2018). ഒരു സുഹൃത്ത് അല്ലെങ്കിൽ കുടുംബാംഗം നടത്തുന്ന വിവാഹങ്ങൾ അമേരിക്കയിൽ കൂടുതൽ പ്രചാരത്തിലുണ്ട് (ബ്രിട്ടോ 2018; സ്റ്റാഫർ 2019). വിവാഹ വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ദമ്പതികൾ അവരുടെ ചടങ്ങ് രൂപകൽപ്പന ചെയ്യുന്നതിൽ വ്യക്തിഗതമാക്കൽ വിലമതിക്കുന്നു, അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ചില വിവാഹ പാരമ്പര്യങ്ങളിൽ മാറ്റം വരുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നു (ഡൈബിസ് 2019). ഇതുകൂടാതെ, യുവതലമുറ കൂടുതൽ മതപരമായി അഫിലിയേറ്റ് ചെയ്യപ്പെടാത്തതിനാൽ, കൂടുതൽ ദമ്പതികൾ മതേതര അല്ലെങ്കിൽ ആത്മീയ-എന്നാൽ മതപരമല്ലാത്ത ചടങ്ങുകൾ ആഗ്രഹിക്കുന്നു. ഇന്റർഫെയിത്ത് വിവാഹങ്ങളുടെ നിരക്കും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ അത്തരം യൂണിയനുകളെ ചുമതലപ്പെടുത്തുന്ന ഒരു പുരോഹിതനെ കണ്ടെത്താൻ പല ദമ്പതികളും പാടുപെടുകയാണ്. ഓൺലൈൻ ഓർഡിനേഷനായി ഏറ്റവും പ്രചാരമുള്ള സൈറ്റ് എന്ന നിലയിൽ, യുഎൽസി മൊണാസ്ട്രി ആർക്കും ക്രമീകരിക്കാനും ഇഷ്ടാനുസൃതമാക്കിയ വിവാഹങ്ങൾ നടത്താനുമുള്ള ഒരു മാർഗ്ഗം നൽകുന്നു (ഫ്രീഡ്‌മാൻ 2015; ലാ ഗോർസ് 2018).
വിവാഹങ്ങൾക്കപ്പുറം, മന്ത്രിമാർക്ക് അവർ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും ക്ലറിക്കൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. സ്നാപനം, ശവസംസ്കാരം, പ്രഭാഷണങ്ങൾ, പാസ്റ്ററൽ കൗൺസിലിംഗ് എന്നിവ പോലുള്ള ആചാരാനുഷ്ഠാനങ്ങൾക്ക് യുഎൽസി മൊണാസ്ട്രി പ്രത്യേക പരിശീലനം നൽകുന്നു. മന്ത്രിമാർക്ക് അവരുടെ സ്വന്തം മന്ത്രാലയങ്ങളോ സഭകളോ ആരംഭിക്കാം. യുഎൽസി മൊണാസ്ട്രി മന്ത്രിമാർക്കും അവരുടെ ഓർഡിനേഷനിൽ ഒന്നും ചെയ്യാനില്ല.
ഓർഗനൈസേഷൻ / ലീഡ്ഷൈപ്പ്
എല്ലാ വ്യക്തികളെയും വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്ന ഒരു നാമമാത്ര മത സംഘടനയാണ് യുഎൽസി മൊണാസ്ട്രി. [ചിത്രം വലതുവശത്ത്] ജോർജ്ജ് ഫ്രീമാൻ (സഹോദരൻ മാർട്ടിൻ) യുഎൽസി മൊണാസ്ട്രിയുടെ പ്രസിഡന്റാണ്, എന്നാൽ അംഗങ്ങൾക്ക് പിന്തുടരാൻ സഭാ ശ്രേണികളോ ക്ലറിക്കൽ അധികാരത്തിന്റെ രേഖകളോ ഇല്ല. സിയാറ്റിലിലെ വ്യാവസായിക ജില്ലയിലെ ഒരു ഓഫീസ് വെയർഹ house സാണ് യുഎൽസി മൊണാസ്ട്രിയുടെ ഭ location തിക സ്ഥാനം, ജോർജ്ജ് ഫ്രീമാന്റെ സ്വകാര്യ ഭവനം പള്ളി ഒരു സങ്കേതമായി കണക്കാക്കുന്നു. യുഎൽസി മൊണാസ്ട്രിയുമായി സംവദിക്കുന്ന എല്ലാവരും അതിന്റെ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചെയ്യുന്നു.
20,000,000 ത്തിലധികം മന്ത്രിമാരെ നിയമിച്ചതായി യുഎൽസി മൊണാസ്ട്രി അവകാശപ്പെടുന്നു (ഈ സംഖ്യ മൊത്തം 1962 മുതൽ യഥാർത്ഥ യുഎൽസിയും യുഎൽസി മൊണാസ്ട്രിയും നടത്തിയ എല്ലാ ഓർഡിനേഷനുകളും ഉൾപ്പെടെ) (ബർക്ക് 2007; നൊവിക്കി 2009; യൂണിവേഴ്സൽ ലൈഫ് ചർച്ച് വെബ്‌സൈറ്റ് “ഞങ്ങളെക്കുറിച്ച്”) .
അംഗത്വം വ്യാപകമാണ്, മിക്ക മന്ത്രിമാർക്കും അവരുടെ ഓർഡിനേഷൻ ലഭിച്ചതിനുശേഷം സഭയുമായി കൂടുതൽ ആശയവിനിമയം നടത്താനാവില്ല. സഭയിലെ എല്ലാ അംഗങ്ങളും സഭയിലെ നിയുക്ത ശുശ്രൂഷകരാണ്. സഭയുടെ ഓൺലൈൻ സാന്നിധ്യം അർത്ഥമാക്കുന്നത് ലോകത്തിലെ ആർക്കും യുഎൽസി മൊണാസ്ട്രിയിലെ പുരോഹിതന്മാരാകാനും അവർ സ്വയം പരാമർശിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും മതപരമായ നാമകരണം ഉപയോഗിക്കാനും കഴിയും.
സഭയിലെ ചില അംഗങ്ങൾ അതിന്റെ ഓൺലൈൻ ഫോറങ്ങളിൽ, യുഎൽസി മിനിസ്റ്റേഴ്സ് നെറ്റ്‌വർക്ക് വെബ്‌സൈറ്റ് പോലുള്ള കൂട്ടായ്മയ്ക്കും സംവാദത്തിനും പങ്കെടുക്കുന്നു. യുഎൽസി മൊണാസ്ട്രി അതിന്റെ മന്ത്രിമാരുടെ ശൃംഖലയെ വ്യക്തിഗത ആരാധനാ സേവനങ്ങളുടെ സാമൂഹിക അനുഭവവുമായി താരതമ്യം ചെയ്യുന്നു (യുഎൽസി മന്ത്രിമാരുടെ നെറ്റ്‌വർക്ക് വെബ്‌സൈറ്റ് “ഞങ്ങളെക്കുറിച്ച്”). “ഞങ്ങളുടെ ചിതറിക്കിടക്കുന്ന ദശലക്ഷക്കണക്കിന് മന്ത്രിമാരുടെ ആശയവിനിമയവും കൂട്ടായ്മയും… ലോകത്തിലെ കൂടുതൽ വേർതിരിക്കപ്പെട്ടതും ഉന്നതവുമായ മതസ്ഥാപനങ്ങളിൽ നടക്കുന്ന പ്രതിവാര സേവനങ്ങൾ പോലെ തന്നെ ഒരു ആരാധനാരീതിയും സാധുതയുള്ളതാണെന്ന് സഭ അവകാശപ്പെടുന്നു” (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി വെബ്‌സൈറ്റ് nd “About ഞങ്ങളെ ”).
സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ യുഎൽസി മൊണാസ്ട്രി സജീവമാണ്, അവിടെ അംഗങ്ങൾക്ക് നിലവിലെ സംഭവങ്ങളും ജീവശാസ്ത്രപരമായ പ്രശ്നങ്ങളും ചർച്ചചെയ്യാം അല്ലെങ്കിൽ അവരുടെ ഓർഡിനേഷന്റെയും വിവാഹങ്ങളുടെയും വാർത്തകൾ പങ്കിടാം. പ്രതിവാര ഇമെയിൽ വാർത്താക്കുറിപ്പും സഭ പ്രസിദ്ധീകരിക്കുന്നു ദർശനം. ദർശനം പള്ളി-സംസ്ഥാന പ്രശ്നങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, അല്ലെങ്കിൽ പൊതു മത വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീപകാല വാർത്താ സംഭവങ്ങൾ ഉൾക്കൊള്ളുന്ന യുഎൽസി മൊണാസ്ട്രി വെബ്‌സൈറ്റിൽ നിന്നുള്ള വിഷയസംബന്ധിയായ സ്റ്റോറികളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുന്നു, കൂടാതെ സഭയുടെ സോഷ്യൽ മീഡിയയിൽ ഈ വിഷയങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രസ്താവിക്കുന്നതിനോ മിനിസ്റ്റീരിയൽ വാങ്ങുന്നതിനോ വായനക്കാർക്ക് ഒരു ക്ഷണം. അതിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള സപ്ലൈസ്.
ഓർഡിനേഷൻ സർട്ടിഫിക്കറ്റുകൾ, മന്ത്രാലയത്തിന്റെ യോഗ്യതാപത്രങ്ങൾ, മതപുസ്തകങ്ങൾ, ആരാധനാ മാനുവലുകൾ, വിവാഹ ചടങ്ങ് എങ്ങനെ-എങ്ങനെ ഗൈഡ് ബുക്കുകൾ, ക്ലറിക്കൽ വസ്ത്രം, മറ്റ് മിനിസ്റ്റീരിയൽ സാമഗ്രികൾ എന്നിവ പോലുള്ള മന്ത്രാലയ വിതരണത്തിലൂടെ യുഎൽസി മൊണാസ്ട്രി വരുമാനം ഉണ്ടാക്കുന്നു. നിയമനം ലഭിക്കുമ്പോൾ ചില മന്ത്രിമാർ സാമ്പത്തിക സംഭാവന നൽകുമെങ്കിലും മിക്കവരും അത് ചെയ്യുന്നില്ല. സഭ ദശാംശം നൽകുന്നില്ല.
സഭയിലെ ചില ശുശ്രൂഷകർ സ്വന്തം സഭകളോ ഗ്രൂപ്പുകളോ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, 2003 ൽ റാണ്ടി ഓർസോ യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി എൽജിബിടിഐ ക്ലർജി അസോസിയേഷൻ (ഇപ്പോൾ ഇന്റർഫെയ്ത്ത് ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് ക്ലെർജി അസോസിയേഷൻ എന്ന് വിളിക്കുന്നു) (ഇന്റർഫെയിത്ത് എൽജിബിടിഐ ക്ലർജി അസോസിയേഷൻ വെബ്സൈറ്റ് “കുറിച്ച്”) സ്ഥാപിച്ചു. മന്ത്രാലയങ്ങളെയും തുല്യ അവകാശങ്ങൾക്കായി വാദിക്കുന്നവരെയും പിന്തുണയ്ക്കുന്ന ഒരു ഓൺലൈൻ കമ്മ്യൂണിറ്റി ഫോറമാണിത്, അത്തരം വിവേചന വിരുദ്ധ, വിദ്വേഷ കുറ്റകൃത്യ നിയമനിർമ്മാണം.
ഗാർഹിക പീഡനത്തിന് ഇരയായവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾ, എയ്ഡ്സ് ബാധിച്ച ആളുകൾ, എൽജിബിടിക്യു തുല്യത തുടങ്ങിയ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് യുഎൽസി മൊണാസ്ട്രി പണം സംഭാവന ചെയ്യുന്നു.
പ്രശ്നങ്ങൾ / വെല്ലുവിളികൾ
യുഎൽസി മൊണാസ്ട്രിയുടെ പ്രധാന വെല്ലുവിളികൾ അനുബന്ധ ഓൺലൈൻ മന്ത്രാലയങ്ങളുമായുള്ള പൊരുത്തക്കേടുകൾ, അതിന്റെ നിയമസാധുതയെക്കുറിച്ചുള്ള നിയമപോരാട്ടങ്ങൾ, സമത്വത്തിനും നീതിക്കും വേണ്ടിയുള്ള വാദങ്ങൾ എന്നിവയാണ്.
2006 മുതൽ, ജോർജ്ജ് ഫ്രീമാൻ യഥാർത്ഥ യൂണിവേഴ്സൽ ലൈഫ് ചർച്ചിൽ നിന്നും ട്യൂസൺ ആസ്ഥാനമായുള്ള യുഎൽസി മൊണാസ്ട്രിയിൽ നിന്നും സ്വതന്ത്രമായി യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി സ്റ്റോർഹ house സ് സ്ഥാപിച്ചപ്പോൾ, ഫ്രീമാന്റെ സഭയുടെയും അതിന്റെ ഓർഡിനേഷനുകളുടെയും നിയമസാധുതയെക്കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു, ഇത് നിയമിക്കപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഓൺലൈൻ (ബാരിയോസ് 2006; നോവിക്കി 2009; സാങ്കിൻ 2014). കാലിഫോർണിയയിലെ മൊഡെസ്റ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യഥാർത്ഥ യുഎൽസി പ്രസിഡൻറ് ആൻഡ്രെ ഹെൻസ്ലി, ട്യൂസൺ ആസ്ഥാനമായുള്ള യുഎൽസി മൊണാസ്ട്രിയുടെ വെബ്‌സൈറ്റ് ശത്രുതാപരമായ ഏറ്റെടുക്കലിൽ മോഷ്ടിച്ചതായി ഫ്രീമാൻ ആരോപിച്ചു (ഹെൻസ്ലി 2011; നോവിക്കി 2009). ഫ്രീമാന്റെ പള്ളി യഥാർത്ഥ യുഎൽസിയുമായി ബന്ധമില്ലാത്തതിനാൽ യുഎൻസി ഓർഡിനേഷനുകളായി അതിന്റെ ഓർഡിനേഷനുകൾ സാധുവല്ലെന്ന് ഹെൻസ്ലി കൂട്ടിച്ചേർക്കുന്നു. അഴിമതി നിറഞ്ഞ നേതൃത്വത്തിൽ നിന്ന് യുഎൽസി മൊണാസ്ട്രിയെ രക്ഷപ്പെടുത്തിയതായും കിർബി ഹെൻസ്ലിയുടെ കാഴ്ചപ്പാട് പുതുക്കിയതായും ഫ്രീമാൻ അവകാശപ്പെടുന്നു. ഫ്രീമാൻ തന്റെ ഓർഡിനേഷനുകൾ മുൻ യുഎൽസി ഓർഡിനേഷനുകളുമായി പൊരുത്തപ്പെടുന്നതായി കണക്കാക്കുന്നു. ഫ്രീമാൻ നടത്തുന്ന യുഎൽസി മൊണാസ്ട്രി പ്രസ്താവിക്കുന്നു, “ഈ പുതിയ യൂണിവേഴ്സൽ ലൈഫ് ചർച്ച് പഴയ മൊഡെസ്റ്റോ യുഎൽസിയുടെ വഞ്ചനാപരവും നിയമവിരുദ്ധവുമായ നടപടികളെ നിരാകരിക്കുന്നു, അതിനുശേഷം അത് അഭിമാനപൂർവ്വം ആ സ്ഥാപനത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും അതിന്റെ രൂപകൽപ്പനയിൽ മെച്ചപ്പെടുകയും ചെയ്തു - യുഎൽസിയെ ഒരു ധാർമ്മികമാക്കി മാറ്റുന്നു. ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും പ്രചോദനാത്മകമായ ബീക്കൺ ”(യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി വെബ്‌സൈറ്റ്“ ഞങ്ങളെക്കുറിച്ച് ”). യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി സ്റ്റോർഹ house സ് അതിന്റെ വെബ്‌സൈറ്റുകളിലും മറ്റ് മെറ്റീരിയലുകളിലും യൂണിവേഴ്സൽ ലൈഫ് ചർച്ച് (“മൊണാസ്ട്രി” അല്ലെങ്കിൽ അതിലും അപൂർവ്വമായി “സ്റ്റോർഹ house സ്” എന്ന വാക്കുകൾ ഇല്ലാതെ) സ്വയം വിളിക്കുന്നു.
2006 മുതൽ, ഓൺലൈൻ ഓർഡിനേഷനുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഇൻറർനെറ്റ് അധിഷ്ഠിത പള്ളികൾ യുഎൽസി മൊണാസ്ട്രിയിൽ നിന്ന് വളർന്നു, പലപ്പോഴും അതിന്റെ മുൻ ജീവനക്കാർ നടത്തുന്നു. യുഎൽസി സെമിനാരി, യുഎൽസി വേൾഡ് ഹെഡ്ക്വാർട്ടേഴ്സ് (ഇപ്പോൾ യൂണിവേഴ്സൽ വൺ ചർച്ച് എന്ന് വിളിക്കുന്നു), അമേരിക്കൻ വിവാഹ മന്ത്രാലയങ്ങൾ എന്നിവ ഈ സ്പിൻഓഫുകളിൽ ഉൾപ്പെടുന്നു. യുഎൽസി മൊണാസ്ട്രി ഈ ഓൺലൈൻ പള്ളികൾക്കെതിരെയും അതിന്റെ വ്യാപാരമുദ്രകൾ, ബ്രാൻഡ് ആശയക്കുഴപ്പം, മാനനഷ്ടം എന്നിവ ലംഘിച്ചുവെന്ന് ആരോപിച്ചു.
മിക്ക വെബ് ഡൊമെയ്‌നുകളും ഓൺലൈൻ ഓർഡിനേഷനുമായി ബന്ധപ്പെട്ട തിരയൽ പദങ്ങളും നിയന്ത്രിക്കുന്നതിലൂടെയും അതിന്റെ പേര് ട്രേഡ്മാർക്ക് ചെയ്യുന്നതിലൂടെയും യുഎൽസി മൊണാസ്ട്രി അതിന്റെ ബ്രാൻഡ് ഐഡന്റിറ്റി പരിരക്ഷിക്കുന്നു (ഹോസ്ലി 2018). Ulc.org, themonastery.org, getordained.org എന്നിവയുൾപ്പെടെ നൂറുകണക്കിന് വെബ് ഡൊമെയ്‌നുകൾ സഭയ്ക്ക് സ്വന്തമാണ്. കൂടുതൽ അപേക്ഷകൾ നിരസിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരിനായി മൂന്ന് വ്യാപാരമുദ്രകൾ നേടി. ഈ ഡ്രൈവ് യുഎൽസി സെമിനാരി പോലുള്ള മറ്റ് സഭകളുമായി പൊരുത്തക്കേടുകളിലേക്ക് നയിച്ചു. 2017 ൽ സ്ഥാപിതമായ ബ്രസീലിയൻ പെന്തക്കോസ്ത് സഭയായ ഗോഡ് കിംഗ്ഡത്തിന്റെ അഫിലിയേറ്റായ യൂണിവേഴ്സൽ ചർച്ച് വ്യാപാരമുദ്ര ലംഘനത്തിന് യുഎൽസി മൊണാസ്ട്രിക്കെതിരെ കേസെടുത്തു. യുഎൽസി മൊണാസ്ട്രി സമാനമായ നിരവധി ഇൻറർനെറ്റ് ഡൊമെയ്ൻ നാമങ്ങൾ യുഎൽസി മൊണാസ്ട്രിയുടെ വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുന്നതായി ഒരു ഫെഡറൽ കോടതി കണ്ടെത്തി; “യൂണിവേഴ്സൽ ചർച്ച്” വ്യാപാരമുദ്രയ്ക്ക് വളരെ സാധാരണമാണ്; ചുരുക്കം പേർ രണ്ട് സഭകളെയും സമാനമെന്ന് തെറ്റിദ്ധരിക്കും. അപ്പീൽ പരിഗണിച്ചാണ് ഈ വിധി ശരിവച്ചത്.
മറ്റ് ഓൺലൈൻ പള്ളികളിലെ യുഎൽസി മൊണാസ്ട്രിയുടെ നിയമസാധുതയെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പുറമേ, യുഎൽസി മൊണാസ്ട്രി നിയമപരമായ സാധുതയുള്ളതായി പ്രാദേശിക സർക്കാരുകൾ അംഗീകരിക്കുന്ന വിവാഹങ്ങൾ നടത്താൻ മന്ത്രിമാരുടെ കഴിവ് സംരക്ഷിക്കുന്നതിനായി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. യഥാർത്ഥ യുഎൽസി സമാനമായ പ്രശ്‌നങ്ങൾ നേരിട്ടു. സംസ്ഥാന കോടതി വിധികളും അറ്റോർണിമാരുടെ പൊതുവായ അഭിപ്രായങ്ങളും കാരണം, യുഎൽസി മന്ത്രിമാർ നടത്തുന്ന വിവാഹങ്ങൾ വിർജീനിയ, നോർത്ത് കരോലിന, പെൻസിൽവാനിയയുടെ ചില ഭാഗങ്ങൾ, ന്യൂയോർക്കിലെ ചില ഭാഗങ്ങളിൽ സാധുതയുള്ളതല്ല (ബർക്ക് 2007; ഗ്രോസ്മാൻ 2011 എ; ഗ്രോസ്മാൻ 2011 ബി; മഴ 2010). യുഎൽസി മൊണാസ്ട്രിയുടെ നിയമപരമായ വെല്ലുവിളികളുടെ മൂന്ന് ഉദാഹരണങ്ങളിൽ വിർജീനിയ, നെവാഡ, ടെന്നസി എന്നിവിടങ്ങളിലെ വ്യവഹാരങ്ങൾ ഉൾപ്പെടുന്നു.
യുഎൽസി മൊണാസ്ട്രിയുടെ അന്തിമ പ്രശ്നം നീതിയും സമത്വവും ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും എൽജിബിടിക്യു സമത്വം സംബന്ധിച്ച്. യുഎൽസി മൊണാസ്ട്രി പറയുന്നു, “ഞങ്ങളുടെ മന്ത്രാലയം സ്വവർഗ വിവാഹത്തെ അഭിസംബോധന ചെയ്യുന്നതും അവർ തിരഞ്ഞെടുക്കുന്ന ഏതൊരു വ്യക്തിയെയും വിവാഹം കഴിക്കാനുള്ള ആളുകളുടെ അവകാശങ്ങൾക്കായി പോരാടുന്നതും തുടരും. ഒബർജെഫെൽ വി ഹോഡ്ജസ് ഒരു വലിയ വിജയമായിരുന്നു, എന്നാൽ കഴിഞ്ഞ വർഷം നമ്മൾ കണ്ടതുപോലെ, നേടിയ സ്വാതന്ത്ര്യത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട് ”(യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി വെബ്‌സൈറ്റ്“ ഞങ്ങളെക്കുറിച്ച് ”).
നിരീശ്വരവാദികൾക്കും മതേതരവാദികൾക്കും അവരുടെ മതേതര ധാർമ്മിക വീക്ഷണങ്ങളെ അടിസ്ഥാനമാക്കി (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2013 എ) യുഎൽസി മൊണാസ്ട്രി സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുകയും സൈനിക ചാപ്ലെയിനുകളായി പ്രവർത്തിക്കാനുള്ള മാനവികവാദികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2013 ബി). നിരീശ്വരവാദികളെ നിയമിക്കുന്നതിനെക്കുറിച്ച് യുഎൽസി മൊണാസ്ട്രി പ്രസ്താവിക്കുന്നു, “യൂണിവേഴ്സൽ ലൈഫ് ചർച്ച് ആരംഭിച്ചതുമുതൽ, മതപരമല്ലാത്ത, മതവിരുദ്ധരായവരെ നിയമിക്കാനുള്ള തീരുമാനം കാരണം അപമാനകരമായ വെളിച്ചത്തിലാണ് വീക്ഷിച്ചത്. ഇത് അനിവാര്യമായാണ് ചെയ്യുന്നത്; എല്ലാ മത പൗരാവകാശങ്ങളും നശിക്കുന്നത് തടയാൻ ”(റിയൽ യൂണിവേഴ്സൽ ലൈഫ് ചർച്ച് വെബ്സൈറ്റ് nd)
“കഞ്ചാവ് പള്ളികൾ” (യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2012; യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി 2015) എന്ന് വിളിക്കപ്പെടുന്ന മരിജുവാനയുടെ ആചാരപരമായ ഉപയോഗങ്ങളെക്കുറിച്ച് ഇതുവരെ official ദ്യോഗിക കാഴ്ചപ്പാട് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും യുഎൽസി മൊണാസ്ട്രി മെഡിക്കൽ മരിജുവാന നിയമവിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്നു.
ചിത്രങ്ങൾ
ചിത്രം # 1: കിർബി ജെ. ഹെൻസ്ലി.
ചിത്രം # 2: ജോർജ്ജ് മാർട്ടിൻ ഫ്രീമാൻ.
ചിത്രം # 3: യുഎൽസിഎമ്മിന്റെ കേന്ദ്ര ഉപദേശ സിദ്ധാന്തം.
ചിത്രം # 4: യുഎൽസിഎമ്മിന്റെ ദൈവികതയിലേക്കുള്ള വഴികാട്ടി.
ചിത്രം # 5: യുഎൽസിഎം അംഗത്വ കാർഡ്.
ചിത്രം # 6: യുഎൽസിഎം ലോഗോ.
അവലംബം
അഷ്മോർ, ലൂയിസ്. 1977. മോഡെസ്റ്റോ മിശിഹാ: പ്രശസ്ത മെയിൽ ഓർഡർ മന്ത്രി കിർബി ജെ. ഹെൻസ്ലിയുടെ സെൻസേഷണൽ സ്റ്റോറി. ബേക്കേഴ്സ്ഫീൽഡ്: യൂണിവേഴ്സൽ പ്രസ്സ്.
ബാരിയോസ്, ജോസഫ്. 2006. “ഹോളി സ്പ്ലിറ്റ്: ദി ട്യൂസൺ ഹോം ഓഫ് ഇൻറർനെറ്റ് 'മൊണാസ്ട്രി, മന്ത്രിമാരെ സ Or ജന്യമായി ഓർഡർ ചെയ്യുന്ന ഒരു ജനപ്രിയ വെബ് സൈറ്റ്, കൂടാതെ 129,000 XNUMX ക്യാഷ് എന്നിവയാണ് ഓഹരികൾ.” അരിസോണ ഡെയ്‌ലി സ്റ്റാർ, ഡിസംബർ 3. ആക്സസ് ചെയ്തത് https://tucson.com/business/local/holy-split/article_df801077-45da-564c-bed6-758c29fc52a8.html 20 ജൂലൈ 2020- ൽ.
“ഒരേ ലൈംഗിക വിവാഹങ്ങൾ നടത്താൻ നിയുക്തനാകുക.” ക്രമീകരിക്കുക. ആക്സസ് ചെയ്തത് https://getordained.org/blog/become-ordained-to-perform-same-sex-weddings 12 ജൂലൈ 2020- ൽ.
ബോയ്ൽ, ക്രിസ്റ്റീന. 2011. “മന്ത്രിമാർ മെയിൽ വഴി.” ദൈനംദിന വാർത്തകൾ (ന്യൂയോർക്ക്), ജൂലൈ 24.
ബ്രിട്ടോ, ബ്രിട്ടാനി. 2017. “പുതിയ സാധാരണ: സുഹൃത്തുക്കൾ, വിവാഹങ്ങളിൽ കുടുംബ അദ്ധ്യക്ഷത.” ബാൾട്ടിമോർ സൂര്യൻ, ഫെബ്രുവരി 16. ആക്സസ് ചെയ്തത് https://www.baltimoresun.com/features/bs-lt-wedding-officiant-20170219-story.html 20 ജൂലൈ 2020- ൽ.
ബർക്ക്, ഡാനിയേൽ. 2007. “പാ. ഓൺലൈൻ മന്ത്രിമാരുടെ വിവാഹങ്ങൾ ജഡ്ജി അസാധുവാക്കുന്നു. ” യുഎസ്എ ഇന്ന്, ഒക്ടോബർ 25. നിന്ന് ആക്സസ് ചെയ്തു http://usatoday30.usatoday.com/news/religion/2007-10-24-online-marriages_n.htm 20 ജൂലൈ 2020- ൽ.
സിബിഎസ് വാർത്ത. 2015. “കൂടുതൽ മില്ലേനിയലുകൾ കെട്ടഴിക്കുമ്പോൾ പുരോഹിതന്മാരെക്കാൾ പാൽ തിരഞ്ഞെടുക്കുന്നു.” സിബിഎസ് ന്യൂസ്, നവംബർ 29. ആക്സസ് ചെയ്തത് https://www.cbsnews.com/news/millenials-asking-friends-to-officiate-weddings-over-religious-figures/ 12 ജൂലൈ 2020- ൽ.
ക്ലാർക്ക്, സ്റ്റീവ്. 1988. “മൊണാസ്ട്രി ഹിസ്റ്ററി: ചർച്ച് അല്ലെങ്കിൽ കിഡ്‌ട്രാപ്പ്?” എസ് (സിയാറ്റിൽ സർവകലാശാല), സെപ്റ്റംബർ 29.
ക്ലാസ്ക്വിൻ-ജോൺസൺ, മൈക്കൽ. 2016. “ഒരു ദിവസത്തെ മന്ത്രി: ഓൺലൈൻ ഓർഡിനേഷനും മതത്തിന്റെ സ്ഥലവും 21st സെഞ്ച്വറി. ” മതങ്ങളുടെയും ആശയങ്ങളുടെയും പഠനത്തിനുള്ള ജേണൽ XXX: 15- നം.
ഡൈബിസ്, കാരെൻ. 2019. “ആധുനിക വിവാഹങ്ങൾ എന്നത്തേക്കാളും വ്യക്തിഗതമാണ്, ബ്രൈഡൽ കൺസൾട്ടൻറുകൾ പറയുക.” കോർപ്പറേഷൻ!, മെയ് 2. ആക്സസ് ചെയ്തത് https://www.corpmagazine.com/features/cover-stories/modern-weddings-are-more-personalized-than-ever-say-bridal-consultants/ 20 ജൂലൈ 2020- ൽ
ഫൽസാനി, കാത്‌ലീൻ. 2001. “യൂണിവേഴ്സൽ ലൈഫ് ചർച്ച്: ഓർഡൈൻ ഓൺലൈൻ.” ഷിക്കാഗോ സൺ ടൈംസ്, ഓഗസ്റ്റ് 12.
ഫ്രീഡ്‌മാൻ, സാമുവൽ ജി. 2015. “വിവാഹ ചടങ്ങുകളിൽ മതത്തിന്റെ വ്യക്തിഗത പങ്ക് ദമ്പതികൾ” എന്നതിൽ നിന്ന് ആക്‌സസ്സുചെയ്‌തു. ന്യൂയോർക്ക് ടൈംസ്, ജൂൺ 29. https://www.nytimes.com/2015/06/27/us/couples-personalizing-role-of-religion-in-wedding-ceremonies.html 20 ജൂലൈ 2020- ൽ.
ഫ്രീമാൻ, ജി. മാർട്ടിൻ. 2015. നിങ്ങളിൽ നിക്ഷിപ്തമാക്കിയ ശക്തിയാൽ: ഒരു കല്യാണം എങ്ങനെ ize ദ്യോഗികമാക്കാം, നിയുക്ത മന്ത്രിമാർക്ക് ഒരു വഴികാട്ടി. സിയാറ്റിൽ: യൂണിവേഴ്സൽ ലൈഫ് ചർച്ച് മിനിസ്ട്രീസ്.
ജോർജ്ജ് ഫ്രീമാൻ വെബ്സൈറ്റ്. nd “കഴിഞ്ഞത്.” ആക്സസ് ചെയ്തത് https://www.georgefreeman.com/past/ 20 ജൂലൈ 2020- ൽ.
ജോർജ്ജ് ഫ്രീമാൻ വെബ്സൈറ്റ്. nd “നിലവിലുള്ളത്.” ആക്സസ് ചെയ്തത് https://www.georgefreeman.com/present/ 20 ജൂലൈ 2020- ൽ.
ഗുട്ട്മാൻ, എലിസ. 2012. “ഞങ്ങളുടെ ഇടയിലുള്ള ഉദ്യോഗസ്ഥൻ.” ന്യൂയോർക്ക് ടൈംസ്, മാർച്ച് 9. ആക്സസ് ചെയ്തത് https://www.nytimes.com/2012/03/11/fashion/more-couples-ask-friends-or-family-members-to-marry-them.html 20 ജൂലൈ 2020- ൽ.
ഗ്രോസ്മാൻ, ജോവാന എൽ. 2011 എ. “യൂണിവേഴ്സൽ ലൈഫ് ചർച്ച് മന്ത്രിമാർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ? ചില സംസ്ഥാനങ്ങളിൽ, ഉത്തരം രണ്ട് ഭാഗങ്ങളുള്ള നിരകളുടെ ഒന്നാം ഭാഗമാണ്. ” കോടതിവിധി, നവംബർ 29. ആക്സസ് ചെയ്തത് https://verdict.justia.com/2011/11/01/can-universal-life-church-ministers-officiate-at-weddings-in-some-states-the-answer-is-no ജൂൺ, ജൂൺ 29.
ഗ്രോസ്മാൻ, ജോവാന എൽ. 2011 ബി. “യൂണിവേഴ്സൽ ലൈഫ് ചർച്ച് മന്ത്രിമാരായി ഓൺലൈനായി ലേപേർസൻമാരെ നിയമിക്കാൻ കഴിയുമോ? ചില സംസ്ഥാനങ്ങളിൽ, ഉത്തരം ഇല്ല. ” കോടതിവിധി, നവംബർ 29. ആക്സസ് ചെയ്തത് https://verdict.justia.com/2011/11/21/can-laypersons-ordained-online-as-universal-life-church-ministers-or-the-like-officiate-at-weddings ജൂൺ, ജൂൺ 29.
ഗിൽഫോയ്, ക്രിസ്റ്റിൻ. 1982. “സ്വവർഗ്ഗാനുരാഗികൾക്കുള്ള ഒത്തുചേരൽ സ്ഥലം; സിയാറ്റിൽ പോലീസുകാർ റെയ്ഡ് ഗേ 'ചർച്ച്.' ഗേ കമ്മ്യൂണിറ്റി വാർത്തഒക്ടോബർ 29
ഹോസ്ലി, ഡസ്റ്റി. 2018. സൗകര്യത്തിന്റെ ഒരു മതം: യൂണിവേഴ്സൽ ലൈഫ് ചർച്ച്, മതസ്വാതന്ത്ര്യം, സമകാലിക വിവാഹങ്ങൾ. പിഎച്ച്ഡി. പ്രബന്ധം. കാലിഫോർണിയ സർവകലാശാല, സാന്താ ബാർബറ.
ഹോസ്ലി, ഡസ്റ്റി. 2017. “നിങ്ങളുടെ കല്യാണം, നിങ്ങളുടെ വഴി: യൂണിവേഴ്സൽ ലൈഫ് ചർച്ചിലൂടെ വ്യക്തിഗതമാക്കിയ, നിരുപാധികമായ വിവാഹങ്ങൾ.” പി.പി. 253-78 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സംഘടിത മതേതരത്വം: ഗവേഷണത്തിലെ പുതിയ ദിശകൾ, റയാൻ ടി. ക്രാഗൺ, ലോറി എൽ. ഫാസിനോ, ക്രിസ്റ്റൽ മാനിംഗ് എന്നിവർ എഡിറ്റുചെയ്തത്. ന്യൂയോർക്ക്: ഡി ഗ്രുയിറ്റർ.
ഹോസ്ലി, ഡസ്റ്റി. 2015. “'ഒരു മന്ത്രി ആവശ്യമുണ്ടോ? നിങ്ങളുടെ സഹോദരന്റെ കാര്യമോ? ': മതവും നിരുപാധികതയും തമ്മിലുള്ള യൂണിവേഴ്സൽ ലൈഫ് ചർച്ച്. ” മതേതരത്വവും നിരുപാധികതയും XXX: 4- നം.
ഇന്റർഫെയ്ത്ത് എൽജിബിടിഐ ക്ലെർജി അസോസിയേഷൻ വെബ്സൈറ്റ്. nd “കുറിച്ച്.” ആക്സസ് ചെയ്തത് https://randyporso.wixsite.com/interfaithlgbtiassoc/about 20 ജൂലൈ 2020- ൽ.
ജാക്ക്ലെറ്റ്, ബെൻ. 1999. “ദി റിട്ടേൺ ഓഫ് ദ ഡെമോൺ.” അപരിചിതന് (സിയാറ്റിൽ), സെപ്റ്റംബർ 2. ഇതിൽ നിന്ന് ആക്സസ് ചെയ്തു https://www.thestranger.com/seattle/Content?oid=1895 20 ജൂലൈ 2020- ൽ.
ജോൺസ്റ്റൺ, സ്റ്റീവ്. 1985. “ജഡ്ജിക്ക് മൊണാസ്ട്രി ഓപ്പറേറ്റർക്ക് സ Law ജന്യ നിയമ പാഠമുണ്ട്.” സീറ്റൽ ടൈംസ്, ജൂൺ 6. ആക്സസ് ചെയ്തത് https://seattletdoproject.files.wordpress.com/2012/03/june-6-1985_judge-has-free-law-lesson-for-monastery-operator.pdf 20 ജൂലൈ 2020- ൽ.
കെർസ്റ്റെറ്റർ, ടോഡ് എം. 2015. പ്രചോദനവും പുതുമയും: അമേരിക്കൻ പടിഞ്ഞാറൻ മതം. മാൽഡൻ, എംഎ: വൈലി-ബ്ലാക്ക്‌വെൽ.
കീൻഹോൾസ്, എം. 1999. പോലീസ് ഫയലുകൾ: ദി സ്പോക്കെയ്ൻ എക്സ്പീരിയൻസ്, 1853-1995: ഒരു കരിയർ സ്റ്റാഫറുടെ വ്യക്തിഗതവും ചരിത്രപരവുമായ അക്കൗണ്ടുകൾ. സ്പോക്കെയ്ൻ: മിൽവുഡ് പബ്ലിഷിംഗ്.
ലാ ഗോർസ്, ടമ്മി. 2018. “നിങ്ങളുടെ ഉദ്യോഗസ്ഥനിൽ നിന്നുള്ള ഒരു വാക്ക് (മികച്ചതോ മോശമായതോ).” ന്യൂയോർക്ക് ടൈംസ്, നവംബർ 29. ആക്സസ് ചെയ്തത് https://www.nytimes.com/2018/11/13/fashion/weddings/a-word-from-your-officiant-for-better-or-worse.html 20 ജൂലൈ 2020- ൽ.
ലിൻഡെലോഫ്, ബിൽ. 1996. “മെയിൽ ഓർഡർ മന്ത്രിയെ സംബന്ധിച്ചിടത്തോളം, സ്വർഗ്ഗത്തിന് കാത്തിരിക്കാം.” സാക്രമെന്റോ ബീ, ഓഗസ്റ്റ് 22.
മസ്സ, മാർക്ക്. 1999. “അമേരിക്കൻ മതത്തിന്റെ റോബിൻ ഹുഡ് ഓൺലൈനിൽ പോകുന്നു.” യൂണിവേഴ്സിറ്റി വയർ, സെപ്റ്റംബർ 1. ആക്സസ് ചെയ്തത് https://www.religionnewsblog.com/18901/universal-life-church-2 12 ജൂലൈ 2020- ൽ.
നോവിക്കി, സ്യൂ. 2009. “യൂണിവേഴ്സൽ ലൈഫ് പോകുന്നു.” മൊഡെസ്റ്റോ ബീ, മാർച്ച് 6. ആക്സസ് ചെയ്തത് https://www.modbee.com/living/article3118424.html 20 ജൂലൈ 2020- ൽ.
റെയിൻസ്, റോബർട്ട് ഇ. 2010. “ഇന്റർനെറ്റ് മന്ത്രിമാരുടെ കാലത്തെ വിവാഹം: ഞാൻ ഇപ്പോൾ വിവാഹിതനാണെന്ന് ഉച്ചരിക്കുന്നു, എന്നാൽ ഞാൻ ആരാണ് അങ്ങനെ ചെയ്യുന്നത്?” യൂണിവേഴ്സിറ്റി ഓഫ് മിയാമി ലോ റിവ്യൂ XXX: 64- നം.
സാങ്കിൻ, ആരോൺ. 2014. “യൂണിവേഴ്സൽ ലൈഫ് ചർച്ചിനുള്ളിൽ, ഇന്റർനെറ്റിന്റെ ഒരു യഥാർത്ഥ മതം.” കേർണൽ, ഡിസംബർ 14. ആക്സസ് ചെയ്തത് http://kernelmag.dailydot.com/issue-titles/religion/11097/universal-life-church-ordained/ 20 ജൂലൈ 2020- ൽ.
സ്റ്റാഫർ, റെയിൻസ്ഫോർഡ്. 2019. “എന്തുകൊണ്ടാണ് കൂടുതൽ ദമ്പതികൾ ഒരു സുഹൃത്ത് വിവാഹം കഴിക്കുന്നത്.” അറ്റ്ലാന്റിക്, ഏപ്രിൽ 10. ആക്സസ് ചെയ്തത് https://www.theatlantic.com/family/archive/2019/04/more-couples-having-friends-officiate-their-weddings/586750/ 20 ജൂലൈ 2020- ൽ.
റിയൽ യൂണിവേഴ്സൽ ലൈഫ് ചർച്ച് വെബ്സൈറ്റ്. nd ൽ നിന്ന് ആക്സസ് ചെയ്തു https://www.universal-life-church.com/ 20 ജൂലൈ 2020- ൽ.
യുഎൽസി മന്ത്രിമാരുടെ നെറ്റ്‌വർക്ക് വെബ്‌സൈറ്റ്. “ഞങ്ങളെക്കുറിച്ച്.” ആക്സസ് ചെയ്തത് https://www.ulcministers.org/pages/aboutus 20 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മോണസ്റ്ററി വെബ്സൈറ്റ്. nd ൽ നിന്ന് ആക്സസ് ചെയ്തു https://www.themonastery.org/ 20 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മോണസ്റ്ററി വെബ്സൈറ്റ്. “ഞങ്ങളെക്കുറിച്ച്.” ആക്സസ് ചെയ്തത് https://www.themonastery.org/aboutUs 20 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മോണസ്റ്ററി വെബ്സൈറ്റ്. nd “മന്ത്രി പരിശീലനം.” ആക്സസ് ചെയ്തത് https://www.themonastery.org/training 20 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് മിനിസ്ട്രീസ് ദിവ്യത്വത്തിലേക്കുള്ള വഴികാട്ടി (നാലാം പതിപ്പ്). 2016. സിയാറ്റിൽ: യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2018. “റിപ്പോർട്ട്: ഓൺലൈനായി ക്രമീകരിക്കാനുള്ള ഏറ്റവും പുതിയ താരമായി അഡെലെ.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്സസ് ചെയ്തത് https://www.themonastery.org/blog/report-adele-becomes-latest-celeb-to-get-ordained-online 12 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2015. “കഞ്ചാവ് ചർച്ച് വീണ്ടും പോരാടുന്നു.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്‌സസ്സുചെയ്‌തു https://www.themonastery.org/blog/2015/07/cannabis-church-fights-back/ 12 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2013 എ. “യുഎൽസി മതേതര മൈതാനങ്ങളിൽ മന ci സാക്ഷിപരമായ എതിർപ്പിനെ പ്രതിരോധിക്കുന്നു.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്സസ് ചെയ്തത് https://www.themonastery.org/blog/2013/06/ulc-defends-conscientious-objection-on-secular-grounds/#AXdmzAtehBXBkpPD.99 12 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2013 ബി. “യൂണിവേഴ്സൽ ലൈഫ് ചർച്ച് ഹ്യൂമനിസ്റ്റ് മിലിട്ടറി ചാപ്ലെയിനുകൾക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നു.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്‌സസ്സുചെയ്‌തു https://www.themonastery.org/blog/2013/07/universal-life-church-declares-support-for-humanist-military-chaplains/#wd6s0bdxKDTcYeVJ.99 12 ജൂലൈ 2020 ന്.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2012. “യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി മെഡിക്കൽ മരിജുവാനയുടെ രാജ്യവ്യാപകമായി നിയമവിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്നു.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്സസ് ചെയ്തത് https://www.themonastery.org/blog/the-universal-life-church-monastery-supports-nationwide-legalization-of-medical-marijuana 12 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2011. “യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി ഗേ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നു.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്സസ് ചെയ്തത് https://www.themonastery.org/blog/the-universal-life-church-monastery-supports-the-gay-community 12 ജൂലൈ 2020- ൽ.
യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. 2007. “സഭാ പ്രഖ്യാപനം.” യൂണിവേഴ്സൽ ലൈഫ് ചർച്ച് മൊണാസ്ട്രി. ആക്സസ് ചെയ്തത് https://www.themonastery.org/blog/ecclesiastical-proclamation 12 ജൂലൈ 2020- ൽ.
വുൾഫ്സൺ, സാം. 2018. “വിവാഹ ഗായകൻ: അഡെലും സെലിബ്രിറ്റി മന്ത്രിമാരുടെ ഉദയവും.” രക്ഷാധികാരി, ഏപ്രിൽ 4. ആക്സസ് ചെയ്തത് https://www.theguardian.com/music/shortcuts/2018/apr/04/the-wedding-singer-adele-and-the-rise-of-celebrity-ministers 20 ജൂലൈ 2020- ൽ.
|
https://wrldrels.org/ml/2020/07/26/universal-life-church-monastery/
|
2024-03-04T20:45:43Z
|
<urn:uuid:f40643ae-2e30-43da-9088-a84493cfe3d0>
|
[
"long_word"
] |
[] |
mal-Mlym
| 1
| 1
| 0.91
| 108
| 95,698
|
tlsh:T1E8193793CE6C40EA616AC0CE59651ADF57ACB5A5204652FC1B0441A3060713AC8CB91919205BA135CD3B5FD0035A7B8E6FABEE6FDFD180EF66CF6C7DF6728C98FBE0C99930
|
ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവർണർ അറിയിച്ചു.
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
Updated on:
12 Feb 2024, 5:16 pm
പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിച്ചു. പഞ്ഞി മിഠായി നിർമ്മാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതുച്ചേരി ഗവർണർ തമിളിസൈ സൗന്ദരരാജൻ വ്യാഴാഴ്ച നിരോധനം പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവർണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എല്ലാം പഞ്ഞിമിഠായി വിൽക്കുന്ന കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദോഗ്യസ്ഥർക്ക് നിർദ്ദേശം നൽകിയട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഗവർണർ പറഞ്ഞു.
അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്ന പ്രകാരം ഗുണമേന്മയോടെ നിർമ്മിക്കുകയും ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവർക്ക് പഞ്ഞിമിഠായി വിൽക്കാൻ അനുമതിയുണ്ടെന്ന് റിപ്പോർട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ഇത്തരം രാസപദാർഥങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യം നശിക്കാനും കാൻസറുൾപ്പെടെയുള്ളവയ്ക്കും കാരണമാകും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്‌എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
|
https://www.reporterlive.com/food/2024/02/12/ban-on-cotton-candy-in-puducherry
|
2024-03-04T20:44:56Z
|
<urn:uuid:a84ea5db-ddc7-492e-a809-4558057a8ebe>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.97
| 5
| 4,645
|
tlsh:T1BE1E7DA17D6C41E6256AC5CC046916DF277CB4E6140640F82B0455A7050712AD88B81929221BA435CD3B1FE507257F4FAF53DEAFCFE140AF22CF9CB8F2B68DA9FBE4CDA571
|
ബിരിയാണി തിന്നാന്‍ വല്യ ഇഷ്ടമാണ്. എന്നാല്‍ ഉണ്ടാക്കുന്ന കാര്യം ഓര്‍ക്കുമ്പോ തല കറങ്ങും. രാവിലെ മുതല്‍ അടുക്കളയില്‍ കെടന്നു നെട്ടോട്ടം ഓടണം. സവാള അരിയല്‍, ഇറച്ചി വേവിക്കല്‍, ചോറ് തയ്യാറാക്കല്‍, ബേക്കിംഗ്…ഓ… ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ച ഓഫ്, അടുക്കളയില്‍ തീരും… എന്നാല്‍ ബിരിയാണിയുടെ സ്വാദ് ഓര്‍ക്കുമ്പോള്‍ വയ്ക്കാതിരിക്കാനും പറ്റില്ല.. ഒരാഴ്ചയായി കുറച്ചു മിന്‍സ്ഡ് ബീഫ് ഫ്രീസറില്‍ ഇരിക്കുന്നു. അരുണ്‍ കുറച്ചു ദിവസമായി കാത്തിരിക്കുന്നു, ഞാന്‍ അതിനെ എന്താ ചെയ്യാന്‍ പോകുന്നെ എന്ന് അറിയാന്‍ :-) വെള്ളിയാഴ്ച ആശാന്റെ പിടി വിട്ടു. ”ഈ ബീഫ് എടുത്തു എന്തെങ്കിലും ചെയ്യുന്നുണ്ടോ ഇല്ലയോ?? ഇത് ഇരുന്നു പൂത്തു പോകും”.. ശരി.. ഇന്ന് തന്നെ അതങ്ങു പരീക്ഷിക്കാം.. അരുണിന്റെ ബീഫ് പ്രേമം എനിക്ക് അറിയാവുന്നതാണ്. അത് കൊണ്ട് അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഒന്നും പുള്ളി കണക്കാക്കുകയില്ല. ബീഫ് ഏതു ഫോര്‍മിലും കഴിക്കും.. :-) ഒരു എളുപ്പ ബിരിയാണി പ്ലാന്‍ ചെയ്തു . :-) പ്രഷര്‍ കുക്കറില്‍ ഉണ്ടാക്കാം. എല്ലാം കൂടെ ചേര്‍ത്ത് ഒരു 2-3 വിസില്‍. സംഗതി റെഡി. പ്രതീക്ഷിച്ചത്ര മോശം ആയില്ല. നെയ്യും കശുവണ്ടിയും ഒന്നും ചേര്‍ത്തില്ല. പക്ഷെ നല്ല സ്വാദ് ഉണ്ടായിരുന്നു.
ചേരുവകള്‍
ചെറിയ ബസ്മതി അരി – 1/2 കിലോ ( 2 ഗ്ലാസ്)
ബീഫ് മിന്‍സ് ചെയ്തത് – കാല്‍ കിലോ
സവാള – 4 വലുത് നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 3 വലുത് ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
പച്ചമുളക് ചതച്ചത് – 3 എണ്ണം (എരിവ് അനുസരിച്ച് )
ഇഞ്ചി ചതച്ചത്- 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
പുതീനയില – 6 ഇല
മല്ലിയില അരിഞ്ഞത് – 1/2 കപ്പ്
നാരങ്ങനീര്- 1 ടീ സ്പൂണ്‍
ഗരം മസാല പൊടി- 1 ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്പൊടി – 1/2 ടീ സ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീ സ്പൂണ്‍
കുരുമുളക്പൊടി – 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീ സ്പൂണ്‍
തൈര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറുവപ്പട്ട- 4
ഗ്രാമ്പൂ-4
ഏലയ്ക്കാ-5
തക്കോലം – 2
കുരുമുളക് – ഒരു ടീസ്പൂണ്‍
എണ്ണ / നെയ്യ് – 4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി വെള്ളം നന്നായി പിഴിഞ്ഞ് കളയുക.
പ്രഷര്‍ കുക്കറില്‍ 4 ടേബിള്‍സ്പൂണ്‍ എണ്ണ /നെയ്യ് ഒഴിച്ച് ചൂടാക്കുക. കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, തക്കോലം, കുരുമുളക് എന്നിവ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടി തുടങ്ങുമ്പോള്‍ ചെറുതായി അരിഞ്ഞ ഒരു സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. സാവാള ഒന്ന് വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് നല്ല ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി വാടിയ ശേഷം ഗരംമസാലപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി എന്നിവയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മല്ലിയിലയും പുതിനയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക. 5 മിനുട്ടിന് ശേഷം കഴുകി വാരിയ അരി ചേര്‍ത്ത് ഇളക്കുക. അരി രണ്ടു മിനിറ്റ് ഇളക്കുക. ആവശ്യത്തിന് ഉപ്പും 3 ഗ്ലാസ് വെള്ളം ഒഴിച്ച് വെയിറ്റ് ഇട്ടു അടച്ച് 3 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയിക്കഴിഞ്ഞു കുക്കര്‍ തുറന്നു ഗ്രേവി അധികമായി ഉള്ളത് ചെറുതീയില്‍ കുക്കര്‍ തുറന്നു വച്ച് ഇളക്കി വറ്റിച്ചെടുക്കുക. ഫോര്‍ക്ക് കൊണ്ട് ബിരിയാണി ഒന്ന് ഇളക്കി എടുക്കുക. കുഴയരുത്. ചെറുതായി അരിഞ്ഞ മല്ലിയില വിതറി, അച്ചാര്‍, സലാഡ്, പപ്പടം എന്നിവയ്ക്കൊപ്പം വിളമ്പുക.
- ലിജി അരുണ്‍
വായിക്കുക: beef, ബിരിയാണി, ലിജി
അഭിപ്രായം എഴുതുക »
« ഷാര്‍ജ ഷെയ്ക്ക്
മത്തങ്ങാ മെഴുക്കുപുരട്ടി »
കോട്ടയം സ്റ്റൈൽ പെപ്പർ ചിക്കൻ കറി
ഈന്തപ്പഴം പായസം
മസാല ദോശയ്ക്ക് ആഗോള അംഗീകാരം
കൂണ്‍ തോരന്‍
ഓലന്‍
പ്രഷര്‍കുക്കര്‍ ബിരിയാണി
മാങ്ങാ പച്ചടി
വെണ്ടയ്ക്കാ മസാല
തക്കാളിക്കറി
പാസ്താ ഉപ്പുമാവ്
പാലക് മട്ടണ്‍
പീസ് പുലാവ്
ആലു-മേത്തി-ഗാജര്‍
തൈര് സാദം
കേരള പൊറോട്ട
പെപ്പര്‍ ചിക്കന്‍
വെജിറ്റബിള്‍ ഉപ്പുമാവ്
ഗ്രില്ഡ് ഫിഷ്
മുട്ടക്കറി
പോര്‍ക്ക് റോസ്റ്റ്
- പഴയ ലക്കങ്ങള്‍ - April 2020 September 2012 July 2012 June 2012 May 2012 April 2012 March 2012 February 2012 January 2012 December 2011 November 2011 October 2011
|
https://epathram.com/food/tag/beef
|
2024-03-01T00:47:16Z
|
<urn:uuid:c8523eec-376a-4c16-b277-c4486df855c7>
|
[
"footer",
"header",
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.96
| 0.93
| 54
| 8,997
|
tlsh:T15C35DF02C17C41F220AAC1CD45A51AEF43ACB595200A03F85B1454C3151702EA5A7966296517A03ADEBB0FD1075A3E4EAF6FEDAF8FD540AF6ACF5CBDB2638909FFE0C59032
|
“ഉണ്ണിതമ്പുരാനൊട്ടും ഇഷ്ടമല്ലായിരുന്നട്ടോ ഈ വേളി…. പിന്നെ പ്രായം മുപ്പതുകഴിഞ്ഞില്ലയോ, ഇനീം ഈ നാടകവും ഉത്സവങ്ങള്‍ കൂടാനായിട്ടും ഊര് തെണ്ടി നടന്നാല്‍ മതിയോ….അമ്മതമ്പുരാട്ടി ഒത്തിരി നിര്‍ബന്ധം പിടിച്ചപ്പോള്‍ ആണ് അയാള്‍ ഒന്നു സമ്മതിച്ചത്….. കുട്ടിയോട് ഇത്തിരി അനിഷ്ടം കാണിച്ചാല്‍ അത് കണ്ടറിഞ്ഞങ്ങു നില്‍ക്കണമട്ടോ”….. കസവ് സാരിയുമുടുപ്പിച്ചു തലയില്‍ നിറയെ മുല്ലപ്പൂവും വെച്ചു കൈകളിലേക്ക് പാല്‍ ഗ്ലാസും തന്നു മുറിയിലേക്ക് വിടുമ്പോള് ഏട്ടത്തിയുടെ വാക്കുകള്‍ കാതില്‍ തറഞ്ഞു നിന്നു…. ഉള്ളിലെ ഭയത്താല്‍ ആ പാല്‍ഗ്ലാസ്സ് പിടിച്ചിരുന്ന കൈകള്‍ വിറക്കുന്നു…..പാതി ചാരിയ വാതില്‍ തുറന്നു ഉള്ളിലേക്ക് കടന്നപ്പോള്‍ അവിടെ ആള്‍ ഉണ്ടായിരുന്നില്ല….കരവിരുത് നിറച്ചു തേക്കിന്‍ തടി കൊണ്ടുണ്ടാക്കിയ ആ കിടക്കയില്‍ അവള്‍ ഇരുന്നു…..സമ്പത്തിന്‍റെ മാറ്റുരച്ചു കാണിക്കുന്നു ആ മുറിയില്‍……അവള്‍ കൂടെ കൊണ്ട് വന്ന ആ കവിതകള്‍ നിറഞ്ഞ തന്‍റെ പുസ്തകമെടുത്ത് തന്‍റെ മാറോടു ചേര്‍ത്ത് പിടിച്ചിരുന്നു… ഒരു ഞൊടിയിടയില്‍ പ്രണയം എന്ന സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുന്നു…. ദരിദ്രതയില്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പേരുകേട്ട ഒരു തറവാട്ടില്‍ ജനിച്ച തനിക്കെന്തു സ്വപ്നം കാണാന്‍ അല്ലേല്‍ യോഗ്യത?….. അന്നൊരു നാള്‍ സന്ധ്യക്ക് തുളസിത്തറയില്‍ ദീപം കൊളുത്തിയ സമയത്താണ് പുറത്തു പോയിരുന്ന അച്ഛന്‍ ചിന്താകുലനായി തിരിച്ചെത്തിയത്….. അച്ഛനായി വെള്ളം നിറച്ച പാത്രവും തോര്‍ത്തുമായി നില്‍ക്കുമ്പോള്‍ മോളെ എന്നും പറഞ്ഞു തന്‍റെ തലയില്‍ തലോടിയതെന്തിനെന്നറിഞ്ഞില്ല….. സന്ധ്യാനാമം കഴിഞ്ഞു തടികളാല്‍ തീര്‍ത്ത ഗോവേണിപ്പടിയിലൂടെ ഓടിക്കിതച്ചവളുടെ മുകളിലെ മുറിയില്‍ എത്തിയപ്പോള്‍ പകുതിയില്‍ നിര്‍ത്തി വെച്ച ആ കവിതകള്‍ അവളെ മാടി വിളിച്ചു….. കൌമാരത്തിലെ പ്രണയ സങ്കല്‍പ്പങ്ങള്‍ ഒക്കെയും കവിതകളിലെ വരികളായി മാറുമ്പോള്‍ അവള്‍ തേടുന്ന ഒരു കാമുക രൂപം ആ വെളുത്ത കടലാസില്‍ ഒളിഞ്ഞു നിന്നിരുന്നു….. ആ പൂര്‍ണ്ണ ചന്ദ്രന്‍റെ നിലാവിലും തൊടിയിലെ ഇലഞ്ഞി പൂവിന്റെ മണത്തിലും അവളുടെ അകതാരില്‍ പ്രേമപരവേശങ്ങള്‍ നിറഞ്ഞു…. എഴുതി തീര്‍ത്ത ആ കവിത പിന്നേയും പിന്നേയും വായിച്ചു കൊണ്ടു അവള്‍ പതിയെ നിദ്രയിലാണ്ടു….. കാലത്ത് കുളിയും പൂജയും കഴിഞ്ഞു അടുക്കളയില്‍ അമ്മയോടൊപ്പം കൂടിയപ്പോള്‍, “ന്‍റെ കുട്ടി ഇന്ന് ഇവിടെ ഒരു സഹായവും ചെയ്യേണ്ട… പോയി ഒരുങ്ങിക്കോളൂ…. ഒരു കൂട്ടര്‍ വരുന്നുണ്ടെ, നിന്നെ കാണുവാന്‍”…….
തലേദിവസത്തില്‍ അവള്‍ തീര്‍ത്ത കവിത തന്‍റെ ഉള്ളില്‍ കിടന്നു വിലപിച്ചു…ആരാണായാള്‍? എന്തിനാണ് വരുന്നത്?….. അവളുടെ ശബ്ദങ്ങള്‍ മുഴുവനും താനെഴുതിയ കവിതകളില്‍ മാത്രമായി ഒതുങ്ങി… അമ്മ തയ്യാറാക്കി വെച്ച ചുവപ്പും പച്ചയും ചേര്‍ന്ന നിറങ്ങള്‍ കൊണ്ട് ശോഭിച്ച ആ പട്ടുസാരിയില്‍ തന്‍റെ മേനി ഒരു കാഴ്ച വസ്തു ആകാന്‍ പോകുന്നു… എഴുതിയ കവിതകളിലൂടെ അവള്‍ ഒരു വേദനയോടെ വിരലോടിച്ചു കൊണ്ടിരുന്നു….. “അമ്മു, എന്റെ കുട്ട്യേ ഒന്നു താഴേക്കു വരൂ… അവരെത്തി കഴിഞ്ഞിരിക്കുന്നു”….. മടിച്ച് മടിച്ചാണെങ്കിലും ആ വാതിലിന്‍ മറവില്‍ അവള്‍ ചാരി നിന്നൊരു വട്ടം നോക്കി….. “ഇങ്ങോട്ട് മാറി നില്‍ക്കൂ കുട്ടി ഞങ്ങള്‍ ഒന്നു കണ്ടോട്ടെ നല്ലവണ്ണം”…. വന്നവരുടെ കൂട്ടത്തില്‍ തല മൂത്ത ഒരു സ്ത്രീ…. അവരുടെ ഇടയില്‍ തന്നെ തുറിച്ചു നോക്കുന്ന മുഖപ്രസാദം ഒട്ടും ഇല്ലാത്ത ഒരാള്‍….. തന്നെക്കാള്‍ ഒത്തിരി മുതിര്‍ന്ന ഒരാള്‍…..പട്ടുപാവാട ഇട്ടു നടന്നിരുന്ന താന്‍ എന്ന ഈ കൌമാരക്കാരിയെ സാരിയിലേക്ക് ഒരു ദിവസം കൊണ്ട് മാറ്റം ചെയ്യിപ്പിക്കാനുള്ള കാരണം…. “എന്നാ ഇവര്‍ക്കെന്തെങ്കിലും സംസാരിക്കണം എന്നു വെച്ചാല്‍ ആയിക്കോട്ടെ…എന്താ ഉണ്ണിതമ്പുരാന്‍റെ അഭിപ്രായം?”….. “നിക്കൊന്നും സംസാരിക്കാന്‍ ഇല്ലാട്ടൊ….. നിങ്ങളുടെ അല്ലയോ തീരുമാനങ്ങള്‍…. എന്താണെന്ന് വെച്ചാല്‍ അങ്ങ് തീരുമാനിക്കുക…ഞാന്‍ ഇറങ്ങുന്നു”….. മുനി ശുണ്ഠിയെടുത്ത് കസവ് നേര്യതും ഒന്നു കുടഞ്ഞു പോകുന്ന ആ രൂപം കാണ്‍കെ, പ്രണയത്തില്‍ തീര്‍ത്ത തന്‍റെ കവിതകളില്‍ ഒരു ഭീതി ജനിക്കുന്നത് അവള്‍ അറിഞ്ഞു…. വാതിലിന്‍ സാക്ഷ ഇടുന്ന ശബ്ദമാണ് അവളെ ചിന്തകളില്‍ നിന്നുയര്‍ത്തിയത്….. ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റ അവള്‍ ചൂടാറിയ ആ പാല്‍ഗ്ലാസ്സുമായി നിന്നു…. “അതവിടെ വെച്ചേയ്ക്കൂ, നിക്ക് വേണ്ട…..വന്നു കിടന്നോളൂ”….. വേളി കഴിഞ്ഞെങ്കിലും അയാള്‍ ഒരു അപചരിതനാണ് തനിക്ക്, അയാളോടൊപ്പം ഒരേ കിടക്കയില്‍…..അവളുടെ മനസ്സില്‍ കണ്ട നാള്‍ മുതല്‍ ഉള്ള ഭീതി പിന്നേയും നിറഞ്ഞു…. ജനാലകളില്‍ കൂടി അരിച്ചിറങ്ങുന്ന നിലാവിന്‍ വെളിച്ചത്തില്‍ അയാളുടെ പരുപരുത്ത കൈകള്‍ അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു……… കവിതകളില്‍ അവള്‍ ചാലിച്ചിരുന്നതു പ്രണയവികാരം മാത്രമായിരുന്നെങ്കില്‍…..അവള്‍ കവിതകളിലെങ്ങും വര്‍ണിക്കാത്ത വികാരങ്ങളാല്‍ അയാള്‍ പതിയെ പതിയെ, അവളെ പൊതിഞ്ഞു…….മുരടന്‍ സ്വഭാവം നിറഞ്ഞു നിന്നിരുന്ന, പരുഷമായി സംസാരിക്കുന്ന അയാള്‍ തന്നിലെ സ്ത്രീയെ ഉണര്‍ത്തുന്നത് അവള്‍ തിരിച്ചറിഞ്ഞു…. നിലാവിന്‍റെ ആ കുളിര്‍മ്മയില്‍ അയാള്‍ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍, അവളിലെ സ്ത്രീ രൂപം അന്നാദ്യമായി അവളുടെ മുമ്പില്‍ പൂര്‍ണ്ണമായി തെളിഞ്ഞു വന്നു…… കാലത്ത് അതിരാവിലെ അവള്‍ കുളിയും കഴിഞ്ഞു കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ കഴുത്തിലും തോളിലുമായി അയാള്‍ തീര്‍ത്തു തന്ന ആ ചുവന്നു കല്ലിച്ച ചുംബന അടയാളങ്ങള്‍ അവളില്‍ നാണം നിറച്ചു….. അവള്‍ സാരികൊണ്ടത് പല തവണ മറയ്ക്കാന്‍ ശ്രമിച്ചു….നിരാശ തന്നെ ഫലം…. “എന്തിനിത്ര വെപ്രാളം…. വേളി കഴിഞ്ഞവര്‍ തന്നെയാ ഈ വീട്ടിലുള്ളവര്‍….അതിനിത്ര നാണിക്കേണ്ട കാര്യമില്ല” സാരി നേരെയാക്കിയിട്ടു കൊടുത്തിട്ടു അയാള്‍ കൂടുതലൊന്നും പറയാതെ പുറത്തേക്കിറങ്ങി….
അടുക്കളയില്‍ എത്തിയപ്പോള്‍ സ്ത്രീജനങ്ങള്‍ തന്നെ ഒരു ഉദ്ദ്വേഗത്തോടു നോക്കുന്നത് അവള്‍ അറിഞ്ഞു….. അയാളുടെ വാക്കുകള്‍ അവളിലെ നാണം തെല്ലു ശമിപ്പിച്ചു….ആദ്യമായിട്ടാണ് തന്‍റെ മനസ്സിന് ഉറപ്പ് വരുന്ന പോലെയുള്ള ഒരു സംസാരം കേള്‍ക്കുന്നത്…..അയാളോട് ചെറിയ ഇഷ്ടം തോന്നി….. വീട്ടിലെ പണികള്‍ ഒതുക്കിക്കഴിഞ്ഞുള്ള ഉച്ച സമയത്താണു ആരും കാണാതെ അവള്‍ കവിതകള്‍ എഴുതിയിരുന്നത്…. ഒരുനാള്‍ അപ്രതീക്ഷിതമായി ആ സമയം മുറിയില്‍ വന്ന അയാള്‍ അവള്‍ എഴുതിയത് പിടിച്ച് വാങ്ങി…. ഒന്നും പറയാതെ പുറത്തേക്ക് പോയപ്പോള്‍ അവളില്‍ ഒരു ഭയം നിറഞ്ഞു….ഇഷ്ടമില്ലാതെ ആയിക്കാണുമോ? അന്ന് വൈകുന്നേരം അവള്‍ക്കായി വായിക്കാനും എഴുതാനുമുള്ള കുറെ പുസ്തകങ്ങളുമായി അയാള്‍ വന്നപ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു, അയാളുടെ ഉള്ളം….. എന്നത്തേയും പോലെ ഉത്സവം കൂടാന്‍ മൂന്നാല് മാസത്തെ ഒരു യാത്ര എന്നു പറഞ്ഞയാള്‍ പോയപ്പോള്‍ ഏട്ടത്തി പറഞ്ഞത് അവള്‍ക്ക് ഓര്മ വന്നു…..ഊര് തെണ്ടി നടക്കാന്‍ താത്പര്യമുള്ളവന്‍…..അവളില്‍ അത് ഒരു വിഷാദം നിറച്ചു…..കാത്തിരിക്കാനായിരിക്കും താന്‍ എന്ന ഭാര്യയുടെ നിയോഗം….. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പടിപ്പുര കടന്നു വരുന്ന ആ രൂപം നോക്കി തറവാട്ടിലുള്ളവര്‍ പരസ്പരം ചിരിച്ചു…. മുറിയിലേക്ക് കൂടെ ചെന്ന തന്നെ വാരിപ്പുണര്‍ന്ന് അയാള്‍ തന്നിലേക്ക്, ഒരു പരവേശത്തോടെ ഒന്നായി ചേരുമ്പോള്‍ അവളുടെ കവിതകളിലെ പ്രണയ വരികള്‍ അവളെ നോക്കി നാണത്താല്‍ മുഖം മറച്ചു……… “ഉണ്ണിതമ്പുരാന്‍റെ ഈ മാറ്റം….എന്നാലും ന്‍റെ കുട്ട്യേ, ഉത്സവം എന്നും പറഞ്ഞു കെട്ടു പൊട്ടിച്ചിരുന്ന ആളാണ്”……. കാലത്ത് ചായക്ക് വെള്ളം വെച്ചു കൊണ്ടിരുന്നപ്പോള്‍ ഏട്ടത്തി പിന്നില്‍ നിന്നും കളിയാക്കി…. എട്ടത്തിയുടെ വാക്കുകള്‍ ശരിയാണ്….തന്നെ പ്രണയം കൊണ്ട് അയാള്‍ മൂടുന്നുണ്ട് ആ മുറിയിലെ ചുവരിനുള്ളില്‍ ……ഏച്ചുകെട്ടിയ വാക്കുകള്‍ വേണ്ട അയാള്‍ക്ക് തന്നില്‍ പ്രണയം നിറയ്ക്കാന്‍…. പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കാരണവര്‍ അടക്കമുള്ളവരുടെ മുന്പില്‍ വെച്ചയാള്‍ അവളോടു പറഞ്ഞു… “ഞാന്‍ പുറത്തേക്കോന്നിറങ്ങുകയാണ്…..തിരിച്ചു മദ്ധ്യാഹ്നമെത്തും, ഒരു യാത്രക്ക് തയ്യാറായിക്കൊള്ളുവിന്‍….. ഇക്കൊല്ലത്തെ ഉത്സവത്തിന് നാമൊരുമിച്ചു യാത്ര പോകുന്നു”….. “എന്താ ഉണ്ണീ, അതെങ്ങനെ ശരിയാകും, ഇതൊക്കെ പുരുഷന്‍മാര്‍ക്ക് പറഞ്ഞിട്ടുള്ളതാ….സ്ത്രീജനങ്ങള്‍ വീട്ടില്‍ ഇരിക്കേണ്ടവരാണു…..അവരെയും കൊണ്ട് ഈ ഊര്ചുറ്റല്‍ ശരിയല്ല”….. മൂത്ത കാരണവരുടെ വക താക്കീത്, അയാള്‍ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു മറുപടി…. “ഞാന്‍ കൂടെ കൊണ്ട് പോകുന്നത് ഞാന്‍ വേളി കഴിച്ച പെണ്ണിനെയാണ്…..അതിനു ആരുടേയും സമ്മതം വേണമെന്നില്ല”…… ഉരുളക്കുപ്പേരി പോലെയുള്ള അയാളുടെ മറുപടി അവളില്‍ ഭയം വര്‍ദ്ധിപ്പിച്ചു…. “എന്താ തനിക്ക് എതിര്‍പ്പുണ്ടോ കൂടെ വരുന്നതിന്”? അയാള്‍ എല്ലാവരുടേം മുമ്പില്‍ വെച്ചു ചോദിച്ചപ്പോള്‍ അവളുടെ ഹൃദയമൊന്നു പിടഞ്ഞു…… നേര്‍ക്ക് നേരെ നിന്നു ആരോടും സംസാരിച്ച് തനിക്ക് ശീലമില്ല….അവള്‍ ഒരു നിമിഷമൊന്നാലോചിച്ചു…… “നിക്ക് സമ്മതം”…. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാള്‍ തനിക്ക് പറഞ്ഞും കാട്ടിയും തരുന്ന കാര്യങ്ങളില്‍ നിന്നും തന്‍റെ മനസ്സും അയാളോടൊപ്പം ഉറച്ചതായി തീര്‍ന്നു എന്നു അവള്‍ തിരിച്ചറിഞ്ഞു….. അയാളോടൊപ്പം നീണ്ട ദൂരയാത്രയ്ക്ക് ബസില്‍ അടുത്തടുത്ത് ഇരിക്കുമ്പോള്‍ ഒരു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവള്‍ക്ക്…ആദ്യമായി പുറംലോകം കാണാന്‍ പോകുന്നു…. അവളുടെ അരയില്‍ കൈ ചേര്‍ത്ത് വെച്ചു അയാള്‍ ആ സീറ്റിലേക്ക് ചാരിയിരുന്നു…. ഒപ്പം ഒരു ദീര്‍ഘനിശ്വാസവും…..
“മടുക്കുന്നുണ്ടോ തനിക്ക് എന്‍റെ പരുപരുക്കന്‍ സ്വഭാവം….എനിക്കു പ്രണയ വാക്കുകള്‍ പറയാനാവില്ല,….തന്‍റെ കവിതകളില്‍ താന്‍ എഴുതിയത് പോലെ, തന്‍റെ സ്വപ്നങ്ങള്‍ പോലെ”….. അയാളോട് ഒന്നുകൂടി ചേര്‍ന്നിരുന്നു അവള്‍…. ആ തോളില്‍ തല ചായ്ച്ചവള്‍ പറഞ്ഞു……. “കഥകളിലും കവിതകളിലും വായിക്കും പോലെയല്ല ഓരോ പ്രണയവും…. അത് പ്രണയിക്കുന്നവര്‍ അനുസരിച്ചു മാറിയിരിക്കും….ഈ പ്രണയം എനിക്കു വേണ്ടിയുള്ള ഈ പരുക്കന്‍ വാക്കുകളിലാണ്….ഒരു സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കുന്ന, അവളുടെ സന്തോഷം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന പ്രണയത്തിനു ഒരു മധുരം നിറഞ്ഞ വാക്കുകളുടെയും ആവശ്യമില്ല…..ഇത് ഇങ്ങനെ തന്നെ ഇരുന്നാല്‍ മതി…..എന്നിലീ പ്രണയവും നിറച്ചു കൊണ്ട്”…… അങ്ങനെ അവള്‍ എഴുതി ചേര്‍ത്ത പ്രണയ വരികളെ മാറ്റി നിര്‍ത്തി, അയാളുടെ പ്രണയം, ഒരു വാക്കുകളാലും അവള്‍ക്ക് വര്‍ണിക്കാനാവാതെ….. അവളില്‍ തന്നെ നിറഞ്ഞു നിന്നു….. പകരം അവളുടെ പുസ്തകങ്ങളിലെ വെളുത്ത കടലാസുകള്‍ക്ക് അവൾ വര്‍ണ്ണിച്ച് പോലും കൊടുക്കാതെ, ഒരു സ്വാര്‍ത്ഥതയോടെ അയാള്‍ക്കായി മാത്രം, അവളുടെ പ്രണയം ആവോളം അവള്‍ പകര്‍ന്നു നല്കികൊണ്ടിരുന്നു…….. ശുഭം… (ഓരോ മനുഷ്യരുടേം സ്വഭാവങ്ങള്‍ വ്യത്യസ്ഥമെന്നപോലെ, അവരുടെ പ്രണയവും വ്യത്യസ്ഥമാണ്……. പ്രണയത്തിനെ പൊതുവേയുള്ള നിര്‍വചനം കൊണ്ട് അളക്കാതിരിക്കുക….പുറമെ നിന്നും കാണുന്നതു പോലെയോ, കേള്‍ക്കുന്നത് പോലെയോ അല്ല ഓരോ മനുഷ്യരുടെയും പ്രണയത്തിന്‍റെ രീതികള്‍………എത്രയേറെ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പരസ്പരം മനസ്സിലാക്കുന്നതില്‍ നിന്നും പ്രണയം തുടങ്ങുന്നു, ഒരന്തമില്ലാതെ…..) ലൈക്ക് കമന്റ് ചെയ്യണേ…
Related Topics:
Web Desk
Advertisement
You may like
Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…
Published
12 months ago
on
March 14, 2023
By
Ajay S
രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Continue Reading
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…
Published
12 months ago
on
March 11, 2023
By
suji B4
രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Continue Reading
Love
അറിയാതെ കിട്ടിയ പ്രണയം….
Published
1 year ago
on
February 20, 2023
By
Ajay S
രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……
|
https://valappottukal.b4blaze.in/archive/15409
|
2024-03-01T00:43:15Z
|
<urn:uuid:7d4074ed-16a8-47d2-ac8a-21c1915d8050>
|
[
"short_sentences"
] |
[] |
mal-Mlym
| 1
| 0.64
| 0.96
| 39
| 58,549
|
tlsh:T1A4AED143B06C41F260AAC1CC44B20ADF577C75A5200942F89B045593051B02ED89B96566711BB035CD7B0FD1062A3E8EBFA7DEAFCF9580DF2A8F48ADF173896DFBD0CAA136
|
നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്, പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന് ; നിഷ സാരംഗ്
By AJILI ANNAJOHNOctober 7, 2023
ഉപ്പും മുളകില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു നിഷ സാരംഗിന്റെ കരിയര്‍ മാറിമറിഞ്ഞത്. പാറമട വീട്ടില്‍ ബാലുവിന്റയും മക്കളുടേയും സകലകാര്യങ്ങളും നോക്കിനടത്തിയത്...
serial news
അഞ്ച് മക്കളില്‍ എന്നോട് ഏറ്റവും അറ്റാച്ച്മെന്റുള്ളത് മുടിയനാണ്; അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്; നിഷ
By AJILI ANNAJOHNAugust 19, 2023
മിനിസ്‌ക്രീനിലെ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും; അത് ഒരു പരമ്പര എന്ന് പറയാൻ തന്നെ ചിലപ്പോൾ സാധിക്കുകയില്ല. കാരണം അതിലെ...
Movies
ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ നാത്തൂൻ പോര് ഉണ്ടായേനെ…. അന്ന് അച്ഛൻ പറഞ്ഞാത് കേട്ട് ൻ മാറിയത് കൊണ്ട് എന്റെ ആങ്ങളമാർക്കും എന്നെ കൊണ്ട് ഉപദ്രവും ഒന്നും ഉണ്ടായിട്ടില്ല ;നിഷ പറയുന്നു
By AJILI ANNAJOHNJune 29, 2023
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഞ്ചുമക്കളുടെ അമ്മയായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന നടിയാണ് നിഷ സാരംഗ്. ജീവിതത്തിലും അമ്മയും അമ്മായി...
Movies
അഭിനയവും സീരിയലുമെല്ലാം മക്കളെ വളര്‍ത്താനുള്ള ജീവനോപാധി; കഥാപാത്രം ചെറുതോ വലുതോ എന്നു പോലും നോക്കാതെ സ്വീകരിക്കുകയായിരുന്നു; നിഷ സാരംഗ് പറയുന്നു !
By AJILI ANNAJOHNOctober 5, 2022
മലയാളികള്‍ക്ക് സുപരിചിതയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അമ്മയോ മകളോ സഹോദരിയോ ഒക്കെയായി...
News
വെപ്രാളം പിടിച്ച് ഞാൻ ഓടി വരുന്നത് കാണുമ്പോഴെ മുടിയൻ ഓടി വരും ബാഗ് എടുക്കും….; എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്; ഭർത്താവില്ലാത്ത സ്ത്രീകളെല്ലാം അങ്ങനെയാണല്ലോ..?; നിഷ സാരംഗ് പറയുന്നു !
By Safana SafuSeptember 5, 2022
മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലാത്ത നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച...
Malayalam
പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ; പക്ഷെ, ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും കാണാൻ സമ്മതിക്കില്ല ; ഉപ്പും മുളകും നീലു അമ്മയുടെ ഓർമ്മയിൽ !
By Safana SafuMay 21, 2021
മിനിസ്‌ക്രീനിൽ ഇത്രത്തോളം ആരാധകരെ സംബന്ധിച്ച മറ്റൊരു പരുപാടിയുണ്ടായില്ല. അത്രത്തോളം ഉപ്പും മുളകും സീരിയൽ മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടുണ്ട് ....
More Posts
Latest News
പിങ്കിയുടെ രഹസ്യങ്ങൾ പൊളിഞ്ഞു; ഗൗതമിന്റെ കടുത്ത തീരുമാനത്തിൽ, നടുങ്ങി വിറച്ച് ഇന്ദീവരം!!! February 24, 2024
കോടികളുടെ വീട് സ്വന്തമാക്കി..? ആ നടനുമായുള്ള വാർത്ത; ചങ്കുപൊട്ടിയ ആ സംഭവം; സത്യാവസ്ഥ പുറത്ത്!!! February 24, 2024
അനന്തപുരിയിൽ’ സംഘർഷം; നയനയെ നടുക്കിയ സംഭവം; ആദർശ് ആ അപകടത്തിലേക്ക്!!! February 24, 2024
ആ കൂടിക്കാഴ്ച നാശത്തിലേക്ക്; ശ്രുതിയ്ക്ക് നേരെ ഭീഷണിയുമായി അശ്വിൻ; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!!! February 24, 2024
കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം; ദേവദൂതന്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്, എത്തുന്നത് 4Kയില്‍ February 24, 2024
മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചത്; അധിക്ഷേപിച്ച് തമിഴ് പിആര്‍ഒ; മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്ന് തമിഴ്‌നാട്ടുകാര്‍ February 24, 2024
മയക്കുമരുന്ന് കൈവശം വെച്ചു; ബിഗ് ബോസ് താരം പിടിയില്‍ February 24, 2024
താന്‍ ഫിക്‌സ് ചെയ്ത സ്‌ക്രിപ്റ്റുകള്‍ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തു, ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ; രൂപേഷ് പീതാംബരന്‍ February 24, 2024
ഷാരൂഖിന് 17 ഫോണുകളുണ്ട്, എനിക്കാണെങ്കില്‍ ഒരു നമ്പര്‍ മാത്രം, അദ്ദേഹം ഫോണ്‍ എടുത്താല്‍ മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ; നടന്റെ സുഹൃത്ത് February 24, 2024
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യമത്സരത്തില്‍ മുംബൈയോട് തോറ്റ് കേരള സ്‌ട്രൈക്കേഴ്‌സ് February 24, 2024
Trending
Malayalam
രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു.. നോക്കിയപ്പോൾ, ഫഹദ് ഫാസിൽ!! ഞെട്ടിത്തരിച്ച് ആരാധകർ..
Actress
‘ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ’.. എന്ന് എന്നോട് ചോദിച്ചവർക്കുള്ള കിടിലൻ മറുപടി; വീഡിയോ പുറത്ത് വിട്ട് നടി
Malayalam
സുബി …സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല!! നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു.. ഓർമകളിൽ കണ്ണീരോടെ ടിനി ടോം
Malayalam
ധനുഷ് വില്ലനായി !! വിവാഹനിശ്ചയ ദിവസം പൊതുവേദിയിൽ തമ്മിലടി.. കോടികൾ അമ്മാനമാടുന്ന തൃഷ അവിവാഹിതയായി തുടരാൻ കാരണം ഇതാണ്
Social Media
വൈറലായ ‘ഷമ്മി’യെ തേടി ആ വിളി എത്തി!! സാക്ഷാൽ ഫഹദ് ഫാസിലിന്റെ പങ്കാളിത്തത്തിലുള്ള ഭാവനാ സ്റ്റുഡിയോസിൽ നിന്നും.. ബിജേഷിനെ തപ്പിയെടുത്ത് സോഷ്യൽമീഡിയ…
Malayalam
ആ സിനിമ ചെയ്യാതിരുന്നതിന് ഒരു കാരണം ഉണ്ട്.. അർജുൻ അടുത്ത ഘട്ടത്തിലെത്തി; അത് മനസിലാക്കി ആ റോൾ ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം!! ആസിഫ് അലി
Uncategorized
ഓസ്‌ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല… ഭ്രമയുഗത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി
Actress
അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല.. അച്ഛന് ആരോ വാട്സാപ്പിൽ ആ വീഡിയോ അയച്ച് കൊടുത്തു.. അതുകണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; തുറന്നു പറഞ്ഞു മീനാക്ഷി
Actor
മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
News
കോടികൾ വാരിക്കൂട്ടി ‘ഭ്രമയുഗം’ !! ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
Hollywood
കോടികൾ കൊണ്ട് അമ്മാനമാടി അമിതാബച്ചൻ കുടുംബം!! ജയാ ബച്ചന്റെ ആഭരണ കളക്ഷൻ മാത്രം 90 കോടി; സ്വത്ത് വിവരം പുറത്തായതോടെ ഞെട്ടി ആരാധകർ
Malayalam
ശ്രീനിവാസനെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് ഞാന്‍ ആണ്… ചേട്ടന്‍ അല്ല… എന്റെ അച്ഛന്‍ ആണ് അദ്ദേഹം!! ആരാധകനുമായി ഏറ്റുമുട്ടി ധ്യാന്‍
News
ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ആർക്കും സാധിക്കില്ല; അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല!! വൈറൽ കുറിപ്പുമായി എലിസബത്ത്
Malayalam
പിസ്ത ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രത്തിൽ സുന്ദരിയായി മീനാക്ഷി!! ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല.. നാണവും മാനവുമില്ലാത്ത ജന്മം? മീനാക്ഷിക്ക് കടുത്ത വിമർശനം
News
വാക്കു പാലിച്ചതിലും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്ന തീരുമാനമെടുത്തതിലും ദളപതിയ്ക്ക് എല്ലാ സന്തോഷത്തോടും കൂടി സല്യൂട്ട്! അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ ലോകത്തിന് ആവശ്യമാണ്.. നടന് പൂർണ സപ്പോർട്ട് നൽകി സിനിമാതാരങ്ങൾ
Actor
മലയാളത്തിന്റെ മേൽവിലാസം ലോക സിനിമയെന്ന ആ മലക്ക് മുകളിൽ നാട്ടിയെപറ്റു.. മലൈക്കോട്ടൈ വാലിബനെ’ കുറിച്ച് നടൻ ഹരീഷ് പേരടി
Malayalam
റിവ്യൂ ബോംബിങ് തടയാൻ പ്രത്യേക വെബ്പോർട്ടൽ!! നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി
Actor
2024 യാത്രകളുടെ വർഷം’ !! ഫിൻലൻഡിലെ കൊടും മഞ്ഞിൽ സ്‌കേറ്റ് ചെയ്ത് സൂര്യയും ജ്യോതികയും..
Uncategorized
എനിക്കവനെ വെടിവെച്ച് കൊല്ലണം! അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും.. ജാനിന്റെ സത്യങ്ങൾ പുറത്ത് വിട്ട് ആര്യ
Uncategorized
സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് കൈമാറി മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍
Movies
അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി…
Actor
വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..
serial
കണ്ണീരോടെ ഗോപിക അനിൽ!! ഇനി അഞ്ജലിയില്ല, തീർത്തും ഹൃദയഭേദകം.. വിങ്ങിപ്പൊട്ടി ആരാധകർ
serial news
അവിടെ വന്നവരെല്ലാം ഞെട്ടിപ്പോയി… നിങ്ങള്‍ തമ്മില്‍ സ്‌നേഹമാണോ എന്നാണ് ചോദിച്ചത്… ഞാനൊരു ഉത്തരം മാത്രമാണ് പറഞ്ഞത്!! ആദിത്യനെയും അമ്പിളിയെയും കുറിച്ച് നടി ജീജ
Malayalam
റിപ്പോർട്ടിൽ കേസില്ല!! ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി, അതിജീവിത സുപ്രീംകോടതിയിലേക്ക്…
Uncategorized
ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കണ്ടു.. ഈ അച്ഛന്റെ സാന്നിധ്യം ഏറ്റവും മഹനീയമായ തോന്നി!! തുറന്നുപറഞ്ഞ് ടിനി ടോം!
Actress
ചക്കിയോടുള്ള പ്രണയം നിറഞ്ഞൊഴുകി!!! മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്നതോടെ ഏറ്റെടുത്ത് ആരാധകർ
Malayalam
ഒരു വർഷത്തിലേറെയായി എന്റെ കുഞ്ഞിനെ കണ്ടിട്ട്… കോടതിയിൽ വെച്ചേ കാണാറുള്ളൂ!! ഇന്ന് ആ മകൾ അമ്മയ്ക്കരികിൽ
Malayalam
ദൈവം തന്നത് അല്ലാതെ ഒന്നും എനിക്കില്ല… പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്! ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റിടുന്നതിനെതിരെ ഹണി റോസ്
Malayalam
സൗന്ദര്യം കൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിച്ച പെൺകുട്ടി; കല്യാണ പെണ്ണിനെക്കാളും തിളങ്ങിയ ആ സുന്ദരിയ്ക്ക് പിന്നാലെ ആരാധകർ
Malayalam
തോൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം! തുറന്നു പറച്ചിലുമായി മെറീന മൈക്കിൾ
Malayalam
വളരെ പ്രസന്നവതിയായി കസവു സാരിയുടുത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങി! ‘ശാലീന സുന്ദരി’യെ ഏറ്റെടുത്ത് ആരാധകർ
Malayalam
അത്യാഡംബരത്തിൽ ഭാഗ്യയുടെ വിവാഹം! ഒഴുകിയെത്തി താരങ്ങൾ.. വമ്പൻ സർപ്രൈസുമായി സുരേഷ്‌ഗോപി
Malayalam
സംസ്ഥാന സർക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്… മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്ന് ഗോകുൽ സുരേഷ്
Malayalam
ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞു.. അത്ര നിഷ്കളങ്കമല്ല!! ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്ന് ജി വേണുഗോപൽ; വിവാദം പുകയുന്നു
Malayalam
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
Malayalam
മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം.. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി
Malayalam
ചെയ്തുകൂട്ടിയ ആ കൊടുംപാപം! ‘പാപക്കറ കഴുകിക്കളയാൻ കിരീടം കൊണ്ടാവില്ല’.. സുരേഷ് ഗോപിയെ വലിച്ചുകീറി ടി എൻ പ്രതാപൻ
Malayalam
ഡിംപിളിന്റെ കുടുംബം തകർക്കാൻ ക്വട്ടേഷൻ സംഘം! പണം കൊടുത്ത് ഇറക്കിയത്..!!! നടുക്കുന്ന വെളിപ്പെടുത്തലുകൾ
Malayalam
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു!! ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിന്റെ മുഖം കാണിച്ച് ആനന്ദകണ്ണീരുമായി പേളി
Box Office Collections
ഇനി അതും കൂടെ ട്വിസറ്റ് ചെയ്യരുതേ! ഇതെങ്ങനെയാണ് മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറി.. തുറന്നു പറച്ചിലുമായി ദിയ കൃഷ്ണ
News
വിജയകാന്ത് സ്‍മാരകത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് സൂര്യ!! വീഡിയോ വൈറൽ
Malayalam
അളകനന്ദ എന്ന പേരിന് പിന്നിലെ കഥ! ആദ്യമായി രഹസ്യങ്ങൾ പുറത്ത് വിട്ട് അളകനന്ദ
Malayalam
ഭാനുപ്രിയയെ ഞെട്ടിച്ച ആ വാക്കുകൾ; ആ നടൻ പ്രണയിച്ച് വഞ്ചിച്ചതാണ്; രക്ഷകനായി എത്തിയത് സംവിധായകനും; സത്യങ്ങൾ പുറത്ത് !!!
Malayalam
കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും! കാരണം വെളിപ്പെടുത്തി റോബിൻ
Social Media
നയന്‍താരയുടെ ഫ്‌ലാറ്റിന് മുന്നില്‍ എപ്പോഴും ലെജന്‌റ് ശരവണന്റെ റോള്‍സ് റോയ്‌സ് കാര്‍; ഒടുക്കം അടുത്ത് തന്നെ ഫ്‌ലാറ്റ് വാങ്ങി
Malayalam
എന്റെ ലൈഫില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വളരെ ശക്തമായി കൂടെ നിന്ന ഒരു ആളാണ് പിടി തോമസ്, സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല; ഭാവന
|
https://metromatinee.com/tag/uppum-mulakum-neelu/
|
2024-02-24T19:00:41Z
|
<urn:uuid:d327c6b1-0eee-4ad3-9bc3-779b5904c8e1>
|
[
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.64
| 0.9
| 108
| 24,461
|
tlsh:T1D07796B2DE3C80E6616AC1CD44760ADF57BC75A2204942F86B1515D3050312ED49B91969216BA036CE3B0FD1076A7E8F6F6BDE9FCF9184AF668F5CADF1728C6DFBE0CAA031
|
ഇളയമ്മ, വല്യമ്മ,മാമി, എട്ടത്തിയമ്മ,പതിനഞ്ചു വീട് അപ്പുറത്തുള്ള തല മുതിര്‍ന്ന അയല്പക്കകാരി(2 എണ്ണം), അമ്മ, അമ്മായി അമ്മ എന്നിത്യാദി പതിവ് ചേരുവകളൊന്നും കൂടാതെ ‘ഇപ്പൊ പ്രസവിക്കും’ എന്ന മട്ടിലൊരു ഗര്‍ഭിണിയും കൂടെ അവളുടെ ഗര്‍ഭണനും മാത്രം. പെണ്‍പട കൂടെയില്ലാത്തത് കൊണ്ട് വാര്‍ഡില്‍ സ്വസ്ഥത ഉണ്ടെന്ന് പറയാതെ വയ്യ.
അവള്‍ക്കു പേറ്റുനോവ് തുടങ്ങിയപ്പോള്‍ ഫോണിലൂടെ “accompany her to the LR” എന്നൊരു അശരീരി മാത്രമാണ് കിട്ടിയത്. ലേബര്‍ റൂമിലേക്ക് കമ്പനി കൊടുത്തേക്കാം എന്നോര്‍ത്ത് അവളെ ഷിഫ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇത് വരെ അവള്‍ക്കു കമ്പനി കൊടുത്ത ഗര്‍ഭണന്‍ കരച്ചില്‍ തുടങ്ങി.കൂടെ ആദ്യമായി സൗദിയിലേക്ക് വീട്ടുവേലക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബോര്‍ഡിംഗ് പാസ് കിട്ടിയ മാതിരി അവളും. രണ്ടാളുടെയും കൂടി കരച്ചിലിന്‍റെ ഇടയില്‍ നിന്ന് ഒരുതരത്തില്‍ അവളെ പിടികൂടി കൊണ്ടുപോയി പ്രസവിപ്പിച്ചു തിരിച്ചെത്തിയപ്പോള്‍ അടുത്ത പ്രശ്നം.ബന്ധുക്കളുടെ സംസ്ഥാനസമ്മേളനം.
കുട്ടിയെ എടുക്കുന്നത് മുതല്‍ കുഞ്ഞിന്‍റെ അമ്മ എത്ര ഡിഗ്രി ചെരിവില്‍ തല വെക്കണം എന്ന് വരെ വിദഗ്‌ധാഭിപ്രായം പറയുന്നതും സര്‍വ്വത്ര കുളമാക്കുന്നതും കഴുത്തില്‍ സ്തെതെസ്കോപ്പ് ഇട്ടു നടക്കുന്നവരുടെ ഇടയില്‍ വെച്ച് തന്നെയാണ്. എന്നാല്‍ കുട്ടി കരച്ചില്‍ നിര്‍ത്തുന്നുണ്ടോ,അതുമില്ല. ഒടുക്കം ക്ഷമ നശിച്ചു അവരുടെ സഹായിയായ സ്ത്രീയോട് ഞാന്‍ തന്നെ കിടക്കയില്‍ കുഞ്ഞിന്‍റെ വിരി വിരിക്കാന്‍ പറഞ്ഞു, എന്നെ അന്യഗ്രഹജീവിയെ പോലെ നോക്കുന്നവരുടെ ഇടയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി, കുഞ്ഞിനെ തുണിയില്‍ പൊതിയുന്നത് കാണിച്ചു കൊടുത്തു അവനെ തോളില്‍ കിടത്തി തട്ടിക്കൊടുത്തു,കരച്ചിലും നിന്നു. ശുഭം. കുഞ്ഞിനു തണുത്തിട്ടാണ്, വേറെ വിശേഷം ഒന്നുമില്ല.
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അവരുടെ അഗാധമായ ശാസ്ത്രജ്ഞാനം തെളിയിക്കാനുള്ള ഒരു ഉപകരണമാണ് താനെന്നു പാവം നവജാതന്‍ എന്ന ചോരക്കുഞ്ഞിന് അറിയില്ല. ജനിച്ചു പുറത്തെത്തിയാല്‍ ആദ്യമായി മുലയൂട്ടുന്നതിനു മുന്‍പേ അവനവന്‍റെ വിശ്വാസം അനുസരിച്ച് എന്തെങ്കിലും ഒരു സാധനം വായില്‍ ഒഴിച്ച് കൊടുക്കും(pre-lacteal feed). ഏതാണ്ടൊക്കെയോ ഈ പ്രക്രിയ കൊണ്ട് കിട്ടുമെന്നാണ് വെയ്പ്പ്. ചെയ്യാന്‍ പാടില്ലാത്തതാണ്. മധുരമായായാലും മറ്റെന്തു സംഗതിയായാലും കുഞ്ഞിനു ഒരുകാരണവശാലും മുലപ്പാലിന് മുന്‍പേ ഇങ്ങനെയൊന്നും കൊടുക്കാന്‍ പാടില്ല. ഏറ്റവും വലിയ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍ കുഞ്ഞിനു നിര്‍ബന്ധമായും നല്‍കേണ്ട ആദ്യം വരുന്ന മഞ്ഞപ്പാല്‍(കൊളസ്ട്രം) പിഴിഞ്ഞ് കളയുകയും യാതൊരു ഉപകാരവുമില്ലാത്ത എന്തൊക്കെയോ പദാര്‍ഥങ്ങള്‍ മിനിട്ടുകള്‍ക്ക് മുന്‍പേ മാത്രം വെളിച്ചം കണ്ട കുഞ്ഞിന്റെ വായില്‍ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നു എന്നതാണ്.
തുടര്‍ന്ന് ആശംസാപ്രവാഹമാണ്. മൊബൈല്‍ കരയുന്നു, മൊബൈലില്‍ വിളിച്ചു പറഞ്ഞത് കേട്ട് പറന്നു വന്നവരുടെ കൂടെയുള്ള കുഞ്ഞുങ്ങള്‍ കരയുന്നു, അമ്മ അവരുടെ ഇടയിലിരുന്നു സൊറ പറയുന്നു, സിഗരറ്റ് വലിച്ചവരും വായില്‍ മുറുക്കാന്‍ ഉള്ളവരും വരെ കുഞ്ഞിനു ഉമ്മ കൊടുക്കുന്നു, ജലദോഷമുള്ള ബന്ധുക്കുഞ്ഞുങ്ങള്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ചു കിടക്കുന്നു….ചുരുക്കി പറഞ്ഞാല്‍, അമ്മ ഡിസ്ചാര്‍ജ് ആകാന്‍ വേണ്ടി പെട്ടി പായ്ക്ക് ചെയ്യുമ്പോള്‍ കുഞ്ഞിനു ന്യുമോണിയ !
‘കുഞ്ഞിനെ കാണാന്‍ പോകുക’ എന്ന പഴയകാല സാംസ്‌കാരികപ്രവര്‍ത്തനം കാലഹരണപ്പെട്ട ഒന്നാണ്. ഏറ്റവും വലിയ ഉപദ്രവം എന്താണെന്ന് വെച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും വിശ്രമം വേണ്ട നേരത്ത് ചെവിതല കേള്‍ക്കില്ല എന്ന് മാത്രമല്ല, കുഞ്ഞിനു വിശപ്പ് മാറും വരെ സ്വസ്ഥമായി മുലയൂട്ടാന്‍ പോലും ചിലപ്പോള്‍ കഴിഞ്ഞില്ല എന്ന് വരാം.
ആദ്യദിവസങ്ങളില്‍ മുലയൂട്ടാന്‍ അറിയാത്ത അമ്മയെ അത് പഠിപ്പിക്കുന്നത് കുഞ്ഞു തന്നെയാണ്. കുഞ്ഞും അമ്മയും ഒരു ശരീരമായിരുന്ന പത്ത് മാസങ്ങള്‍ കഴിഞ്ഞു അവര്‍ വേര്‍പെട്ടിട്ട് മണിക്കൂറുകള്‍ മാത്രമായിരിക്കുമ്പോള്‍ ‘അമ്മക്ക് പാലില്ല, കുട്ടിക്ക് വിശക്കുന്നു’ എന്ന പറച്ചിലുമായി വരുന്ന ബന്ധുക്കള്‍ മുലയൂട്ടാനുള്ള ആത്മവിശ്വസത്തെയാണ് ഇല്ലാതാക്കുന്നത്. പറഞ്ഞത് തെറ്റിയിട്ടില്ല, അമ്മക്ക് ആത്മവിശ്വാസം ഇല്ലെങ്കില്‍, നേരിയൊരു മാനസികസമ്മര്‍ദം ഉണ്ടെങ്കില്‍, ഉറക്കം ശരിയായില്ലെങ്കില്‍, ഭക്ഷണം കുറഞ്ഞു പോയാല്‍ എന്ന് വേണ്ട മാനസികവും ശാരീരികവുമായി ഉണ്ടാകുന്ന ഏതൊരു കാരണം കൊണ്ടും പാല് കുറയാം.കൂടാതെ,അമ്മയുടെ നെഞ്ചോട് ചേര്‍ന്നും കൈയിന്‍റെ ചൂടിലും കിടക്കേണ്ട കുഞ്ഞ്,തന്നെ കാണാന്‍ വന്ന കാക്കതൊള്ളായിരം പേര്‍ക്ക് ദര്‍ശനം കൊടുത്തു കരഞ്ഞു വിളിച്ചു തിരിച്ചെത്തുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന്‍റെ സാമീപ്യം സ്വാഭാവികമായുമുണ്ടാക്കേണ്ട പല ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാകാതെ പോകുന്നു.ഇതും പാല് കുറയാന്‍ കാരണമാകാം.
ഇനി ‘പാല് കുറവ്’ എന്ന കണ്ടെത്തല്‍ പോലും തെറ്റായിരിക്കാം. കാരണം, കുഞ്ഞ് നന്നായി പാല് കുടിക്കുകയും ഉറങ്ങുകയും ദിവസവും ചുരുങ്ങിയത് എട്ടു പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടുന്നുണ്ട്. ഇതോടൊപ്പം കുട്ടി ആവശ്യത്തിനു ഭാരം വെക്കുന്നുണ്ടോ എന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. ആദ്യ ആഴ്ചയില്‍ മൊത്തം ശരീരഭാരത്തിന്‍റെ പത്ത് ശതമാനം നഷ്ടപ്പെട്ട ശേഷം മാത്രമേ കുഞ്ഞിനു ഭാരം വര്‍ദ്ധിച്ചു തുടങ്ങൂ. അത് പോലെ, പാല് കുടിച്ച ഉടനെ കുഞ്ഞ് മലവിസര്‍ജനം നടത്തുന്നത് ഒരു അസുഖമായി കണക്കു കൂട്ടുന്നവരുണ്ട്. അപ്പോള്‍ കുടിച്ച പാലല്ല കുട്ടിയുടെ വയറ്റില്‍ നിന്നും പോകുന്നത്. ഇതൊരു സ്വഭാവികപ്രക്രിയ മാത്രമാണ്.
നവജാതശിശുവിനെ (ജനനം മുതല്‍ ഏഴു ദിവസം വരെ-early neonate) മൃദുവായ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു കിടത്തണം.അലക്ഷ്യമായി കുഞ്ഞിനെ കിടത്തിയാൽ കുഞ്ഞിന്റെ ശരീരതാപനില ക്രമാതീതമായി കുറയാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് മാസം തികയാത്ത(37 ആഴ്‌ച പ്രായമെത്തും മുൻപേയുള്ള ജനനം) കുഞ്ഞോ അല്ലെങ്കിൽ തൂക്കക്കുറവോ ഉള്ള കുട്ടികൾക്ക്(<2.5kg).ആവശ്യത്തിന് ഭാരമുള്ള കുട്ടികളെ പൊക്കിൾകൊടി കൊഴിഞ്ഞ ശേഷം കുളിപ്പിക്കാം.അല്ലാത്തവർക്ക് ഭാരം ആവശ്യത്തിന് വർദ്ധിച്ച ശേഷവും.പൊക്കിൾകൊടിയിലെ മുറിവും പഴുപ്പും നിസ്സാരമായി എടുക്കരുത്.സ്വന്തം ഇഷ്‌ടപ്രകാരം ഒന്നും തേക്കുകയുമരുത്.
മുലയൂട്ടുമ്പോൾ ഒരു നേരം ഒരു വശത്തെ പാൽ മുഴുവൻ നൽകിയ ശേഷമേ മറുഭാഗത്ത് നിന്നും നൽകാൻ പാടുള്ളൂ.കുഞ്ഞിന്റെ ഭാരം കൂടാനുള്ള കട്ടിപ്പാൽ (hindmilk) കുഞ്ഞിന് ആവശ്യത്തിന് ലഭിക്കാനാണിത്.കൂടാതെ, ഡോക്‌ടർ നിർദേശിച്ചാലല്ലാതെ.പൊടിപ്പാൽ കൊടുക്കരുത്. ഒരു വയസ്സ് പൂർത്തിയാകാതെ മൃഗപ്പാലും കൊടുക്കാന്‍ പാടില്ല.
കുഞ്ഞിന്റെ ഉടുപ്പുകളുടെ ഭംഗിയല്ല, അവരുടെ സൗകര്യമാണ് പ്രധാനം.കട്ടി കുറഞ്ഞ കോട്ടൻ തുണി കൊണ്ടുള്ള വസ്‌ത്രങ്ങളാണ് ഏറ്റവും അനുയോജ്യം. ആഭരണങ്ങളും അൽപ്പം മുതിർന്ന ശേഷം ആകാമല്ലോ.കുഞ്ഞിന് അസ്വസ്‌ഥതയും അണുബാധയും ഉണ്ടാക്കുന്ന യാതൊന്നും കുഞ്ഞിന്റെ ദേഹത്ത് ഉണ്ടാകാൻ പാടില്ല..ഡയപ്പർ ഉപയോഗം പരമാവധി കുറക്കണം.അഥവാ ഉപയോഗിക്കുന്നുവെങ്കിൽ, ഓരോ തവണ മലം പോയിക്കഴിഞ്ഞ ശേഷവും ഡയപ്പർ മാറ്റണം.നവജാതരിൽ ഇതിന്റെ പ്രായോഗികത ഊഹിക്കാമല്ലോ. തൊലിപ്പുറത്ത് ചൊറിച്ചിലോ തടിപ്പോ (diaper rash)കണ്ടാൽ ഉടൻ ഉപയോഗം നിർത്തി വെക്കുകയും വേണം.
അവസാനമായി ഒരു കാര്യം കൂടി, പ്രകൃതി യാതൊരു പോറലും പറ്റാതെ പൂ പോലൊരു കുഞ്ഞിനെ തന്നിട്ട് ചപ്പാത്തി പരത്താൻ ആട്ട തൂത്തത് പോലെ അതിനെ പൗഡറിലും എണ്ണയിലുംഇട്ട് മുക്കരുത്…ഒടുക്കം ഫുൾസ്‌റ്റോപ്പ് പോലെ കവിളിലൊരു കുത്തും !
കുഞ്ഞും അമ്മയും മാത്രമായിരുന്നില്ലേ ഇത്രയും നാൾ..കുറച്ച് ദിവസങ്ങൾ കൂടി അവരുടേത് മാത്രമാകട്ടെ…അവിടേക്ക് ഭക്ഷണമായാലും ആടയാഭരണങ്ങളായാലും കൃത്രിമത്വം പകരാതിരിക്കുക.അത് തന്നെയാണ് പ്രിയപ്പെട്ടവർ എന്ന നിലയിൽ നമുക്കാകെ ചെയ്യാനുള്ളതും…
ലേഖകർ
Shimna Azeez
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
|
https://infoclinic.in/posts/neonatal-care
|
2024-03-01T23:11:07Z
|
<urn:uuid:fa9514e0-a73a-44d1-bbfc-0b75854b9bf2>
|
[
"footer"
] |
[] |
mal-Mlym
| 0.98
| 0.93
| 0.91
| 15
| 17,595
|
tlsh:T143D7D482AF6C40F224BAC5CC44A616DF676C71A6200902F89B1464D7051702ED9AB92525611BA034CD7B0FD0062A3E8E6F6BEE9FCFD580EF6A8F9CBDF1B34859FFE0C66176
|
Contents of this blog are copyrighted by Devanand K Pillai, except those pictures that bear the logo of 3dscience.com, for which the named site holds ownership. Any person copying, printing or otherwise replicating contents of this site shall be legally obliged to provide a link to this blog (or to 3dscience.com for usage of their pictures) indicating due credit.
Saturday, August 19, 2006
ഗര്‍ഭരക്ഷ: പാഠം ഒന്ന്
I. ഗര്‍ഭിണിക്ക് നിഷിദ്ധമായവ
തീരെ പാടില്ലാത്തത് - പുകവലി, മദ്യപാനം, ഡോക്റ്റര്‍ പറയാത്ത മരുന്നുകളുടെ ഉപയോഗം, കുതിരസ്സവാരി പോലെയുള്ള കഠിനമായ ആയാസം.
1. പപ്പായ (പൈനാപ്പിള്‍, ഏത്തപ്പഴം എന്നിവയെപറ്റി പലതരം വാദങ്ങളുണ്ട്. ഡോക്റ്ററോട് ചോദിക്കുക്ക)
2. സീ ഫൂഡ് - കണവ, കൊഞ്ച്, ലോബ്സ്റ്റര്‍, നീരാളി ആദിയായവ.
3. മെര്‍ക്കുറി കലരാവുന്ന തരം മീനുകള്‍ . വലിയ അയല, ചൂര, സ്രാവ്, വളരെ വലിപ്പമുള്ള മീനുകള്‍ (മീനുകള്‍ ചെറുതും, ഫ്രഷ് ആയതും തെരെഞ്ഞെടുക്കുക)
4. ഫ്രീസറില്‍ വച്ചു വില്‍ക്കുന്ന ബര്‍ഗര്‍ പാറ്റി, ഹോട്ട് ഡോഗ്, ലഞ്ചിയോണ്‍ മീറ്റ്
5. സോഫ്റ്റ് ചീസ്, പച്ച പാല്‍, പച്ച മുട്ട.
6. കൈ കഴുകാതെ ഭക്ഷണം അരുത്.
7. രാസവസ്തുക്കള്‍ കര്‍ശ്ശനമായും എടുത്തു പെരുമാറരുത് ( ഭ്രൂണാവസ്തയില്‍ എറ്റവും വലിയ ഭീഷണി വിഷം തീണ്ടലാണ്)
8. ക്രീമുകള്‍ ലിപ്സ്റ്റിക് ആദിയാവയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക (മുകളിലെ കാരണം തന്നെ)
9. കഫീന്‍, സാക്കറിന്‍, അജിനോമോട്ടോ (MSG)എന്നിവയും കഴിവതും ഒഴിവാക്കുക.
II. വ്യായാമം, സുരക്ഷ
1. വീഴ്ച, പ്രത്യേകിച്ച് കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക
2. ചൂടു വെള്ളത്തില്‍ കുളി, റ്റര്‍ക്കിഷ് ബാത്ത് എന്നിവ ഗര്‍ഭസ്ഥ ശിശുവിനു ഭീഷണിയായേക്കാം.
3. പൂച്ചകളുമായി സമ്പര്‍ക്കമോ പൂച്ചക്കൂടുകള്‍ വൃത്തിയാക്കലോ അരുത്. പൂച്ചയില്‍ നിന്നും മാരകമായ രോഗങ്ങള്‍ ഗര്‍ഭിണിക്ക് പകര്‍ന്നേക്കാം. അതുപോലെ തന്നെ എലിശല്യം ഉള്ള വീടും ഗര്‍ഭിണിക്ക് നന്നല്ല.
4. ഡോക്ടര്‍ പറയുന്ന എക്സര്‍സൈസുകള്‍ മാത്രം ചെയ്യുക. ഇരട്ടകളെ ഗര്‍ഭം ധരിച്ചവര്‍, ഗര്‍ഭം അലസിയ മുന്‍ ചരിത്രമുള്ളവര്‍, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയുള്ളവര്‍ ആദിയായ സ്ത്രീകള്‍ക്ക് വ്യായാമമേ പാടില്ല.
5. ഒരു വശം ചരിഞ്ഞു കിടക്കുക, കഴിഴ്ന്നു കിടന്ന് ഉറങ്ങാന്‍ തീരെ പാടില്ല (ആദ്യ ഘട്ടം കഴിഞ്ഞാല്‍ ഇതു ശ്രമിച്ചാലും കഴിയുകയുമില്ല!)
6. ഡോക്റ്റര്‍ പറയുന്ന മരുന്നുകള്‍ അല്ലാതെ ഒന്നും കഴിക്കരുത്- വൈറ്റമിന്‍ സപ്ലിമന്റ് പോലും. അക്യൂട്ടെന്‍, തലോമിഡ് ടെഗിസണ്‍ തുടങ്ങിയ മരുന്നുകള്‍ ക്ഷണം ഗര്‍ഭശ്ചിദ്രം വരുത്തിയേക്കാം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ഹൃദ്രോഗത്തിന്റെ മരുന്നുകളും ഉണ്ടെങ്കില്‍ സാധാരണ അവ നിര്‍ത്തി വയ്ക്കേണ്ടതായി വരും - ഡോക്റ്ററോട് ചോദിച്ച് മനസ്സിലാക്കുക.
III. വേദനകള്‍
ഗര്‍ഭത്തിന്റെ ആദ്യ കാലത്ത് ആര്‍ത്തവസമയം പോലെ കുത്തിക്കുത്തി വേദന സര്‍വ്വസാധാരണമാണ് -ഇത് ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതുമൂലമാണ്. മൂന്നു മാസത്തിനു ശേഷം ഗര്‍ഭപാത്രം വികസിക്കുന്നതിനാല്‍ പേശികള്‍ വലിയുന്നതു പോലത്തെ വേദനയും പ്രസവമടുത്ത സമയത്ത് പ്രസവവേദനപോലെയുള്ള വ്യാജവേദനയും കണ്ടുവരുന്നു, എന്നാല്‍ ഇതല്ലാതെയോ വളരെ തീവ്രമായോ മണിക്കൂറുകള്‍ നീളുന്നതായോ ഉള്ള എന്തു വേദനയും ഡോക്റ്ററോട് പറയുക. പ്രത്യേകിച്ച് രക്തസ്രാവങ്ങളോടൊപ്പമുള്ള വേദനകള്‍ അപകടകരമാണ്.
IV. ഭക്ഷണം
ഗര്‍ഭിണിയുടെ ഭക്ഷണം ധാതുലവണങ്ങളും വൈറ്റമിനുകളും ചേര്‍ന്ന് സമ്പൂര്‍ണ്ണവും സമ്പുഷ്ടവും ആയിരിക്കണം. പ്രതിദിനം അത്യാവശ്യമുള്ളവ
(ഓരോ ദിവസവും ഉള്‍പ്പെടുത്തേണ്ടത്)
1. പ്രോട്ടീന് 25 ഗ്രാം
2. കാത്സ്യം 1000 മില്ലിഗ്രം
3. ഇരുമ്പ് ~
4. ഫോളേറ്റ് - 5 മില്ലിഗ്രാം
5. വിറ്റാമിന് എ 0.8 മില്ലിഗ്രാം
6. വിറ്റാമിന് ഡി
7. വിറ്റാമിന് സി
8. കാര്ബോ ഹൈഡ്രേറ്റ് 4-6 കപ്പ് ചോറിനു തുല്യം.
ഫോളിക്ക് ആസിഡ് അത്യാവശ്യം വേണ്ടതിനാല്‍ ഡോക്റ്റര്‍ കുറിച്ചു തരുകയാണ് പതിവ്. ഡോക്റ്റര്‍ വിട്ടുപോയെങ്കില്‍ ഫോളിക്ക് ആസിഡ് കഴിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കുക.
ആകെ കണ്‍ഫ്യൂഷനായെന്ന് തോന്നുന്നോ?
ഒരുപാട് പച്ചയിലക്കറികള്‍ (ചീര-പാലക്ക്, ,മുരിങ്ങയില,ചേമ്പിന്‍ താള്‍) കാരറ്റ്, ബീറ്റ്
നോണ്‍ വെജന്‍ ആണെങ്കില്‍ ലോ ഫാറ്റ് പാല്‍, തൈര്. ഫുള്‍ വെജന്‍ ആണെങ്കില്‍ ഫോര്‍ട്ടിഫൈഡ് കോണ്‍ഫ്ലേക്സ് അല്ലെങ്കില്‍ സോയ്
ഓറഞ്ച്/ നാരങ്ങാ/ മുസംബി/ തക്കാളി
ഉരുളക്കിഴങ്ങ്/ ചെറുപയര്‍/വന്‍പയര്‍/കടല
കഠിന നോണ്‍ വെജി ആണെങ്കില്‍ ഇത്രേം ഒക്കെ കൂട്ടി വല്ലപ്പോഴും ചാളയോ പൊടിമീനോ കൂട്ടി, നിറയേ ചോറുണ്ടോ ഗര്‍ഭിണീ, അസ് സിമ്പിള്‍ അസ് ദാറ്റ്!
(പച്ചമാങ്ങാ, നെല്ലിക്കാ, ഒന്നും മറക്കണ്ടാ.)
V. ജലം
ശിശുവിന്റെ ജീവനിലും ആരോഗ്യത്തിലും ജലം ഒരു വലിയ പങ്കു വഹിക്കുന്നു. ഗര്‍ഭിണിക്ക് മലബന്ധം, വായുകോപം, എഡീമ, രക്തസമ്മര്‍ദ്ദാധിക്യം. താല്‍ക്കാലിക പ്രമേഹം, യൂറിക്ക് ആസിഡ് കൂടല്‍ എന്നിവ മാറാനും സുഖപ്രസവസാദ്ധ്യത്തിനും ഗര്‍ഭകാലം മുഴുവന്‍ ആവശ്യത്തിനു ജലം കുടിക്കേണ്ടതുണ്ട്.ആവശ്യത്തിനു (5 ഗ്ലാസ്സിലധികം) ശുദ്ധ ജലം കുടിക്കുക. ഓരോ ദിവസവും. എന്നും കുളിക്കുക, വലിയ തണുപ്പുള്ള നാട്ടിലല്ലെങ്കില്‍.
Posted by ദേവന്‍ at 8/19/2006
49 comments:
Kumar Neelakandan © (Kumar NM) said...
ഇതിന്റെ പ്രിന്റ് എടുത്തൂ ദേവാ...
ഗര്‍ഭിണിയുടെ ഭര്‍ത്താവിനു പാടില്ലാത്തതുവല്ലതും ഉണ്ടോ? അതു പിന്നാലെ ഉള്ള പാഠങ്ങളില്‍ ഉണ്ടാവുമോ?
ഇവിടെ ഒരു അഡ്മിഷന് തലവരി എത്രയാ?
8/19/2006 12:00:00 PM
ദേവന്‍ said...
ഒപ്പ് നമ്പ്ര 4 ഓഫ് 8
8/19/2006 12:02:00 PM
mariam said...
ഗര്‍ഭിണിയുടെ ഭര്‍ത്താവ്, കശുവണ്ടി പരിപ്പു കഴിക്കരുത്. സ്റ്റോബെറി, ഡേറ്റ്‌സ് എന്നിവയും സ്വ്‌ന്തം റിസ്കില്‍ മാത്രം.:-D
"എന്താ അല്ലാന്നുണ്ടോ..?" - നെടുമുടി വേണു.
8/19/2006 12:09:00 PM
ദേവന്‍ said...
കുമാറേ, ദേ വരുന്നു ഗര്‍ഭിണിയുടെ ഭര്‍ത്താവിനു "പാടുള്ള" കാര്യങ്ങള്‍.
1. പുകവലിക്കരുത്, വീട്ടിനകത്ത് ഒരുകാരണവശാലും അരുത്
2. പെമ്പ്രന്നോര്‍ ഒരുപാടു കാര്യങ്ങള്‍ പറയും. അതില്‍ ജന്മനായുള്ള വിവരക്കേട്, ഹോര്‍മോണ്‍ വ്യതിയാനം, ശര്‍ദ്ദി, വായുകോപം, വേദനാജന്യ സ്വഭാവയതിയാനങ്ങള്‍ എന്നിവ ഡിസ്ക്കൌണ്ട് ചെയ്ത ശേഷം മാത്രമുള്ളവ കാണുക, കേള്‍ക്കുക, ഓര്‍ത്തു വയ്ക്കുക.
3. മെഡിക്കേഷന്‍, ചെക്കപ്പുകള്‍ എന്നിവയൊക്കെ ഒരു പേപ്പറില്‍ കുറിച്ചുവയ്ക്കുക, മറന്നു പോകരുത്
4. വ്യാക്കൂണ്‍, ചിപ്പിക്കൂണ്‍,റങ്കൂണ്‍ തുടങ്ങിയ ചില അവകാശങ്ങളും "അര്‍ദ്ധസത്യാ"കളും യദ്ധാര്‍ത്ഥ്യങ്ങളും ഉന്യ്റ്റ്, അതെല്ലാം അരയാലിനു വലത്തു വയ്ക്കുമ്പോളെ, തുമ്മിയാല്‍ ബ്ലെസ് യൂ പറയുമ്പോലെ ഓരോ ആചാരമെന്ന് കരുതി അങ്ങു ചെയ്യുക
5. ഇന്ന സമയത്ത് ഉറങ്ങും, ഇന്നത് കഴിക്കും എന്ന വാശികള്‍ ഒക്കെ ഉപേക്ഷിക്കുക. അതെല്ലാം ഇനി ഗര്‍ഭിണിയുടെ മാത്രം അവകാശം
6. ഡയറ്റ് കീപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് ഏതൊരുത്തനും, ശര്‍ദ്ദി, ഗ്യാസ്, വ്യാക്കൂണ്‍ എന്നിവയും കൂടി ഉണ്ടെങ്കിലോ? ഒരുമാതിരി ഗുരുക്കള്‍ ചൊല്ലിയ " കുരങ്ങു കടിച്ച തേളിന്റെ അവസ്ഥയാകും" ഈ ലെവല്‍ ആയ ആളിനെ തീറ്റിപോറ്റാന്‍ കഷ്ടപ്പെടാന്‍ സന്നദ്ധനാകുക.
7. കാശ് എപ്പോഴും ആവശ്യമായിക്കൊണ്ടേയിരിക്കും, കരുതി വയ്ക്കുക.
8. ഹോസ്പിറ്റല്‍ എന്ന സ്ഥലം വളരെ അണ്‍ പ്ലെസന്റ് ആണ്. അവിടെ കാര്യങ്ങള്‍
മുന്നെ ബുക്ക് ചെയ്യുക, നോക്കി നടത്തുക
9. വീടിനെ ചാര്‍ജ്ജ് (കുക്കിംഗ്, കറണ്ടു ബില്ല് അടയ്ക്കല്‍ & രാത്രി ജനല്‍ അടക്ക്ല് സഹിതം)ഏറ്റെടുക്കുക. മറവി, വയ്യായ്ക,മൂഡോഫ് എന്നൊക്കെ ഗര്‍ഭിണി പറയുന്നത് 90 ശതമാനം വരെ സത്യമാണ്!
10. ഭാരം എടുക്കല്‍, ഓട്ടം ചാട്ടം ഒക്കെ ദശാബ്ദങ്ങളായി ചെയ്തു ശീലിച്ചതാകയാല്‍ ഓര്‍ക്കാതെ ഗര്‍ഭകാലത്തും (പ്രത്യേകിച്ച് ആദ്യമാസങ്ങളില്‍) ചെയ്തുപോകും, ഒരു കണ്ണ്‍ അരുതാത്തത് ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ തുറന്നു വയ്ക്കുക.
11. കഴിവതും സമയം ഗര്‍ഭിണിയോടൊപ്പം, ചിലവാക്കുക. ഇവിടെ കഴിവത് = 24- ഓഫീസ് സമയം
8/19/2006 12:23:00 PM
ദേവന്‍ said...
ഹഹ മറിയം, ഗര്‍ഭിണീടെ ഭര്‍ത്താവ് ഒട്ടും കഴിച്ചുകൂടാത്തത് കല്യാണം അല്ലേ.
8/19/2006 12:28:00 PM
Kumar Neelakandan © (Kumar NM) said...
പതിനൊന്നു ബുള്ളറ്റിലൂടെ തകര്‍ത്തുകളഞ്ഞു അല്ലേ ഭര്‍ത്താവിനെ. ദിനം മുഴുവന്‍ വാളുകളും കൊടുവാളുകളും കണ്ടും കേട്ടും ഞെട്ടിത്തരിച്ചിരിക്കുന്ന പാവം ഭര്‍ത്താവിനെ.
“മറവി, വയ്യായ്ക,മൂഡോഫ് എന്നൊക്കെ ഗര്‍ഭിണി പറയുന്നത് 90 ശതമാനം വരെ സത്യമാണ്!“
ഇതു കേട്ടിട്ട് ദേവന്‍ രണ്ടു പെറ്റതുപോലെ ഉണ്ടല്ലോ! :)
8/19/2006 12:30:00 PM
asdfasdf asfdasdf said...
ഗര്‍ഭിണിയായ ഭാര്യയുടെ ഭര്‍ത്തവിനുണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം ക്ഷമയുള്ളവാനായിരിക്കുക എന്നതാണെന്ന് കഴിഞ്ഞ നാലുമാസമായി എനിക്ക് മനസ്സിലായി വരുന്നു.
8/19/2006 12:30:00 PM
Kumar Neelakandan © (Kumar NM) said...
കുട്ടന്‍ മേനോന് 100 മാര്‍ക്ക്!
8/19/2006 12:33:00 PM
ദേവന്‍ said...
അതു ഞാന്‍ പറഞ്ഞതല്ലാ കുമാറേ,
പെറ്റും പെറീച്ചും തഴക്കവും പഴക്കവും വന്ന ഒരു ഗൈനച്ചേച്ചി (ഇനി പേരു പറഞ്ഞാല്‍ അവര്‍ എന്നെ പൊങ്കാലയിട്ട് അടിച്ചുകൊല്ലും!) പറഞ്ഞു തന്നതാ.
ക്ഷമ, അതു തന്നെ മേന്നേ. അതാണു ഏറ്റവും വലിയ ഗുണം
8/19/2006 12:36:00 PM
Unknown said...
ദേവേട്ടാ,
എനിക്കിവിടെ ഒന്നും കമന്റാനില്ല.നല്ല ഉപയോഗപ്രദമായ പോസ്റ്റ്. കമന്റുകളും കലക്കന്‍. വെടിക്കെട്ട് ഒക്കെ കഴിഞാല്‍ ഞാന്‍ ഒന്ന് പി ഡി എഫ് ആക്കിക്കോട്ടെ? ഉപയോഗത്തില്‍ വന്നാലോ?
8/19/2006 12:40:00 PM
ദേവന്‍ said...
പിന്നെന്താ ദില്‍ബാ. സന്തോഷമേയുള്ളു. ( കമന്റുകള്‍ എഴുതിയ കലക്കന്മാരെ അവരുടെ ഭാര്യമാരോ ബ്ലോഗിലെ എഴുത്തുകാരികളോ ഇടിച്ച് ചങ്കു കലക്കാന്‍ സാദ്ധ്യതയുണ്ട്! എന്റെ പേരില്‍ കുറ്റമില്ല കേട്ടോ.)
8/19/2006 12:45:00 PM
mariam said...
മൂഡോഫ് പോലെ തന്നെ തിരിച്ചും ഉണ്ടെന്നു കെട്ടിട്ടുണ്ടല്ലൊ..?
ടിവി യില്‍ ന്യൂസിനു മുന്‍പു നമസ്കാരം പറയുമ്പോള്‍ തിരിച്ചു കൈകൂപ്പി 'നമസ്കാരം' എന്നു പറയുക.
അടിവയറില്‍ ഇങ്ങനെ തൊട്ടിട്ട് കണ്ണാടിയില്‍ നോക്കി സ്വ്‌യം താലോലിക്കുക.
എന്തെങ്കിലിലും മുഴുകി നിക്കുമ്പോള്‍ പെട്ടെന്നുണര്‍ന്ന് മോഹിനിയാട്ടതിന്റെ ഒന്നൊ രണ്ടൊ സ്റ്റെപ് എടുക്കുക.
എന്നിങ്ങനെ..
സത്യമാണോ?
8/19/2006 12:57:00 PM
Kumar Neelakandan © (Kumar NM) said...
അവന്മാര്‍ക്കുവേണ്ടി ഒരു ഇടക്കാല അസോസിയേഷന്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു പറയണു?
മാനസിക ചികിത്സ, ക്ഷമശീലം വര്‍ദ്ധിക്കാനുള്ള ചികിത്സ, ദേഷ്യം വരുന്നതു തടയാനുള്ള മുറകള്‍, ഒരു വീട് എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള ടിപ്സ് എന്നിവ അസോസിയേഷന്‍ ഫ്രീയായിട്ട് നല്ല്കും.
8/19/2006 01:02:00 PM
Rasheed Chalil said...
ദേവേട്ടാ നന്നായി. ഞാനും പ്രിന്റ് എടുത്തു.
പിന്നെ ഭര്‍ത്താവിനുള്ളകാര്യങ്ങള്‍..
കഴുത്തിനുപിടിക്കുന്ന നിയമങ്ങളാണെല്ലോ..
വേറൊന്നും കൊണ്ടല്ല ചിലപ്പോള്‍ വീട്ടിലും വയനക്കാര്‍ ഉണ്ടാവും..
8/19/2006 01:19:00 PM
ദേവന്‍ said...
മറിയം,
അതിനാണു "മുന്നേ സ്ത്രീ, പോരെങ്കില്‍ ഗര്‍ഭിണിയും" എന്നു പറയുന്നത്. ദൂര്‍ദര്‍ശിനിക്ക് നമസ്കാരം പറയുന്നതാണ് തുടക്കം, ക്രമേണ അത് " പുല്ലാണേ പുല്ലാണേ, ഈരാളി പുല്ലാനേ" (പപ്പു , പൂച്ചക്കൊരു മൂക്കുത്തി) സ്റ്റൈല്‍ ആയി മാറുമോ എന്തോ.
ബെസ്റ്റ് ഐഡിയ കുമാറേ,
ലവന്മാര്‍ക്ക് എല്ലാ സഹായ സഹകരണ സംഘം ക്ലിപ്തവും വാഗ്ദാനം ചെയ്യുന്നു. പാവം ഗര്‍ഭണന്മാര്‍. അവര്‍ക്കു പറ്റേണിറ്റി ഡ്രെസ്സില്ല, അവര്‍ക്ക് ക്രേവിംഗ് ഇല്ല, ഷേവിംഗ് ചെയ്യാനുള്ള സമയം പോലും ഇല്ല.അവരെ നോക്കാന്‍ സ്പെഷ്യലിസ്റ്റോ ജീപ്പിയോ പോലും ഇല്ല. ഇവരെ നോക്കുവിന്‍, ഇവര്‍ ഈ പാവങ്ങള്‍ നാളത്തെ തന്തമാര്‍, അവരും മനുഷ്യരല്ലേ.
ടിപ്പ്-1 :
വീട് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?
പരമാവധി മുറികള്‍ അടച്ചിടുക. പത്രം വായിച്ചുകഴിഞ്ഞാല്‍ നേരേ കുപ്പയിലെറിയുക. കാപ്പി, ചായ എന്നിവ തട്ടുകടയിലാക്കിയാല്‍ ഗ്ലാസ്സ് കഴുകേണ്ടാ. ഊണ് വല്ല ചെറിയമ്മയുടെയോ, അമ്മായിറ്റുടെയോ വീട്ടിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ദേഷ്യം വരുന്നത് തടയാന്‍ ഏറ്റവും നല്ലത് കിംഗ് ഫിഷര്‍ ബീര്‍ ആണ് ഇല്ലെല്‍ ബ്ലാക്ക് ലേബലോ ഗോള്‍ഡന്‍ ഈഗിളോ ആയാലും മോശമില്ല. അത്യാവശ്യത്തിനു റോയല്‍ ചാലഞ്ജ് ആയാലൌം മതി. (ബീറിന്റെ ഹാപ്പിനെസ്സ് ഇഫക്റ്റ് തരുന്ന ഗുണം അതു ശരീരത്തില്‍ ചെയ്യുന്ന ദോഷത്തെക്കാള്‍ കൂടുതലാണോ എന്ന് പരീക്ഷണം നടന്നു വരുന്നുണ്ട്)
ഇത്തിരി മാഷേ, പ്രിന്റ് എടുക്കുമ്പോ കമന്റ് കൂടി എടുക്കണ്ടാ "ഭര്‍ത്താവിനു ഒരു നിയമവുമില്ല" എന്നു കര്‍ശ്ശനമായി പറഞ്ഞാല്‍ മതി
8/19/2006 01:24:00 PM
Kumar Neelakandan © (Kumar NM) said...
പുകയുന്ന ദേഷ്യത്തില്‍ ബിയറെടുത്ത് ഒഴിച്ചാല്‍ അതിനെ എരിതീയില്‍ എണ്ണ ഒഴിക്കും പോലെ എന്നല്ലേ വായിക്കേണ്ടത്?
റമ്മുകുടിച്ച കുതിരപോലെയാവും കണ്ട്രോള്‍ തെറ്റി നില്‍ക്കുന്ന പാവം ഗര്ഭണന്‍.
8/19/2006 01:32:00 PM
myexperimentsandme said...
ദേവേട്ടാ, വളരെ വിജ്ഞാനപ്രദം. ഇതു വായിക്കുന്ന ഗര്‍ഭിണികള്‍ ലേഖകനെ നമിക്കുന്നത് പ്രശ്‌നമായിരിക്കുമല്ലേ. അതുകൊണ്ട് ഒന്നുകില്‍ മുന്‍പ്, അല്ലെങ്കില്‍ ശേഷം. ഗര്‍ഭണന്മാര്‍ക്കെല്ലാം എപ്പോള്‍ വേണമെങ്കിലും ആഞ്ഞ് നമിക്കാം, കാലേല്‍ പിടിക്കാം, എഴുന്നേല്‍ക്കാം (കാലിലെ പിടി വിട്ടിട്ട്-അല്ലെങ്കില്‍ ദേവേടന്‍ ധീം തരികിട ധോം ധോം ധോം).
സാധാരണ ആരോഗ്യ ലേഖനങ്ങളില്‍ കാണുന്നതുപോലെ കാത്സ്യം രണ്ട് കിലോ, കാലരി ഒന്നര കപ്പ്, വൈറ്റ് മീന്‍ നാലെണ്ണം എന്നൊക്കെ വായിച്ച് വട്ടായി വന്നപ്പോള്‍ ദേവേട്ടന്‍ തന്നെ താഴെ വിശദീകരിച്ചു, അതൊക്കെയുള്ള സാധനങ്ങള്‍ ഏതൊക്കെയാണെന്ന്. അത് വളരെ നന്നായി (ഞാന്‍ ഗര്‍ഭിണിയല്ലേ).
കുമാര്‍ജി പറഞ്ഞ അസോസിയേഷനില്‍ നിലവില്‍ എത്ര മെമ്പ്ര മാരുണ്ട്?
8/19/2006 01:36:00 PM
Rasheed Chalil said...
ദേവേട്ടാ... പ്രിന്റ് മാത്രമാണെങ്കില്‍ പ്രശ്നം ഉണ്ടായിരുന്നില്ല..പൊസ്റ്റും കമന്റും അവിടെയും വായിക്കാമല്ലോ..
ഇനി ഭര്‍ത്താക്കന്മാരുടെ ഗതി അധോഗതി..
8/19/2006 01:45:00 PM
അഭയാര്‍ത്ഥി said...
ദേവഗുരുവിന്റെ കുറുമാനു വേണ്ടി തയ്യാറാക്കിയ ജന്തുക്കളുടേ (മുയല്‍ എരെണ്ട) പാചകകുറിപ്പ് വായിച്ച് ആഘോഷമായി ചിരിച്ചു.
അത് കഴിക്കേണ്ട വിധവും അത്യുഗ്രം- "ഒന്നില്‍ രണ്ടു ചേര്‍ത്ത്!!!!!!!!"
ഇതാ ആയുരാരൊഗ്യത്തില്‍ ബൂലോഗ ഗര്‍ഭിണികള്‍ക്കും ,അല്ലാത്ത ഗര്‍ഭിണികള്‍ക്കും , ഗര്‍ഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും പറ്റിയ എക്കാലത്തേക്കുമുള്ള രെഫറെന്‍സ്.
സ്വന്തമായി രണ്ട് കുഴന്തകളുടെ റ്റ്രെഡിംഗ് എല്‍ എല്‍ സി ഉള്ള ഗന്ധര്‍വന്‍ ഇപ്പറഞ്ഞതിനൊക്കെ അടിവരയിടുന്നു. കുറേ പുതിയ അറിവുകളും ആള്‍ഷെമീര്‍ ബാധിക്കപ്പെട്ട തലയിലേക്കിടിച്ചു കയറി. പക്ഷെ ഇനി സ്വന്തം ഭാര്യയില്‍ ഇനി ഇതു പ്രയോഗ പ്രാപ്യമാക്കാന്‍ പോയാല്‍ പണ്ട് നാട്ടിലെ ലക്ഷം വീട് അല്‍ഫോന്‍സ ആരോടൊ പ്രയോഗിച്ചു എന്ന് കേട്ടിട്ടുള്ള ബ്ലേഡ് മാഫിയ പ്രയോഗങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയുണ്ട്.
സകലമാന സ്ത്രീ ജ്വാലകളെ ഇത് നിങ്ങള്‍ അവശ്യം പാലിച്ചിരിക്കേണ്ട പ്രായോഗികമാക്കേണ്ട വിജ്ഞാന ദായകമായ ആര്‍ടികിള്‍ ആണ്.
മറക്കാതെ പ്രിന്റെടുത്ത് വക്കുവിന്‍.
എംകിലും ഒരു സംശയം:- കുറുമാന് അജീര്‍ണം ബാധിക്കാനുള്ള കുറുപ്പടി എന്തുകൊണ്ടെഴുതുന്നു?. മറ്റുള്ളവര്‍ക്ക് ശരിയായയ് കുറിമാനവും.
ഓര്‍ക്കുക ഗുരുവെ- ഡോക്ടറാകുമ്പോള്‍ എതിക്സ് വേണം. ജീവന്‍ രക്ഷിക്കുവാനാണ് കത്തിയെടുക്കേണ്ടത്.
പാവം കുറുമാന്‍ ഗുരു പറഞ്ഞതെല്ലാം വെക്കേഷനില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുമൊ ആവൊ!!!!
ഗുരുവിന്റെ അഭാവം ബ്ലോഗിനെ.... വേണ്ട.
കാലത്ത് അമൃതയില്‍ കേട്ട സംസ്കൃത പാഠം ഉദ്ധരിക്കാം.
കാക കൃഷ്ണാ ഹാ
പീക കൃഷ്ണാ ഹാ
വസന്തകാല സമ്പ്രാപ്തേ
കാക കാക
പീക പീക.
കാക്കയും കുയിലും കറുത്തത്, എന്നാല്‍ വസന്തകാലാഗമത്തില്‍
കാക്ക കാക്കയും, കുയില്‍ കുയിലുമാകുന്നു.
ബ്ലോഗില്‍ ദേവരാഗ പീകത്തിന്റെ മധുരശബ്ദം വസന്തത്തെ വിളിച്ചു വരുത്തുന്നു.
8/19/2006 01:59:00 PM
Unknown said...
ഗന്ധര്‍വരേ,
ഈ ശ്ലോകം ഉമേഷേട്ടന്റെ ബ്ലോഗില്‍ കണ്ടിരുന്നു. (ഉമേഷേട്ടാ, ഞാന്‍ ആ വഴി വരാറുണ്ട് ട്ടോ.കമന്റിടാന്‍ നോക്കുമ്പൊഴാ “കീബോഡ് അമ്മാത്ത് വെച്ച് മറന്നൂലോ ന്റെ കൃഷ്ണാ” എന്ന് വായില്‍ വരുന്നത്.)
ഇവിടെ ഓഫിട്ടതിന് ഇപ്പൊ എനിക്ക് ചേരാന്‍ യോഗ്യതയുള്ള ഏക യൂണിയനായ ഓഫ് യൂണിയന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു. മറ്റ് ക്ലബുകളില്‍ ചേരാന്‍ പ്രായമായിട്ടില്ല.:-)
8/19/2006 02:10:00 PM
സിദ്ധാര്‍ത്ഥന്‍ said...
ഓഫീസ് വിട്ട ശേഷം, റാഷിദിയ എന്ന അഞ്ചെട്ടു കി.മി. അകലെയുള്ള ഒരിടത്തു നിന്നും ഭാര്യയെ വണ്ടിയില്‍ കയറ്റി വീട്ടിലേക്കു തിരിച്ചു.
കയറുമ്പൊഴേ ശ്രീമതിയുടെ ഭാവഹാവാദികള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
"ഇന്നു് എന്റെ ജോലി പോകേണ്ടതായിരുന്നു" ഞാന്‍ പറഞ്ഞു.
'അയ്യോ എങ്ങനെ?'
'നിന്നെ റാഷിദിയയിലാക്കി തിരിച്ചു ചെല്ലാന്‍ വൈകിയില്ലേ, ഇന്നലെ വൈകുന്നേരം DHL ഇല്‍ അയക്കാന്‍ ഒരു ഷിപ്‌മന്റ് ഉണ്ടായിരുന്നു. കാലത്തു ഞാന്‍ ചെല്ലുന്നതിനു മുന്‍പു് ബോസിന്റെ വിളി വന്നിരുന്നു. കാര്യം നടന്നതുമില്ല ഞാനൊട്ടു സ്ഥലത്തുമില്ല. ആകെ പുലിവാലായി'
പൊടിപ്പു് തൊങ്ങല്‍ എന്നിവകളെ ചേര്‍ത്തു് കഥ അനുസ്യൂതം തുടര്‍ന്നു. DHLലെ ഒരു പരിചയക്കാരനെ സ്വാധീനിച്ചു് തീയതി മാറ്റിയ ഒരു ബില്‍ നംബര്‍ ബോസിനു കൊടുത്തതുവരെ എത്തിയപ്പോഴേക്കും വീടെത്തി. വാതില്‍ തുറന്നകത്തു കയറി ഷൂവഴിച്ചു വക്കുമ്പോള്‍ ഭാര്യ വീണ്ടും ചോദിച്ചു.
'എന്നിട്ടു്??'
'എന്നിട്ടൊന്നുമില്ല ഇനി നീ വേണേല്‍ പോയി ശര്‍ദ്ദിച്ചോ'
-പാവം! എന്നാലുമവളേം കൂടെ സഹായിക്കാനല്ലേ?
ഭര്‍ത്താക്കന്മാരും തുല്യദുഃഖിതരും ആയവരേ. ഇക്കാലങ്ങളിലെ ഭാര്യമാരുടെ പെരുമാറ്റം നമ്മെ തീരെ സ്വാധീനിക്കാത്ത എന്നാല്‍ അവരെ വളരെ സ്വാധീനിക്കുന്ന പല കാര്യങ്ങളുടേയും ആകെ തുക ആയതാണെന്നു കണ്ടാല്‍ മാത്രം മതി കുട്ടന്‍ മേനോന്‍ പറഞ്ഞ ക്ഷമ കിട്ടും. മൂഡോഫിന്റെ ഓപോസിറ്റ് സാധനത്തിനും ഇതു തന്നേയായിരിക്കുമോ മറിയമേ കാരണം?
8/19/2006 02:14:00 PM
അഭയാര്‍ത്ഥി said...
എന്റെ ദില്‍ബര്‍ മേരെ,
ശരിയാണ് - ഞാനും അതിപ്പോളോര്‍ക്കുന്നു. എംകിലും അമൃതയിലെ സംസ്കൃത പാഠം ഇന്നു കാലത്ത് കേട്ടതുകൊണ്ട് എഴുതുമ്പോള്‍ അതാണ് മനസ്സില്‍ വന്നത് .അവനെ എടുത്ത് പൂശി അത്രതന്നെ.
സിദ്ധാര്‍ത്ഥന്റെ അനുഭവവും എന്നില്‍ നോസ്താല്‍ജിയ ഉണ്ടാക്കുന്നു- ചില്ലറ വേലകള്‍ ഞാനും കാട്ടിയിട്ടുണ്ട്. ഈ ബ്ലോഗില്‍ ഓഫ് ടോപിക മോരും മുതിരയും പോലുള്ള കോമ്പിനേഷനാകുന്നതിനാല്‍ സുല്ല്..........
8/19/2006 02:36:00 PM
വേണു venu said...
വളരെ വിജ്ഞാനപ്രദം.
വെട്ടിക്കവല എന്ന ഒരു വാക്കത്തിയിലൂടെ പരിചയപ്പെട്ടിരുന്നു ദേവരാഗം.
ഇപ്പോള്‍ ഇവിടെ എനിയ്ക്കിഷ്ടപ്പെട്ടതു് കുമാറിന്‍റെ ഈ പ്രയോഗമാണു്.“പാവം ഗര്ഭണന്‍.“ഗര്‍ഭിണി .സ്ത്രീലിംഗം, ഗര്‍ഭണന്.പുല്ലിങം.
വേണു.
8/19/2006 02:39:00 PM
പയ്യന്‍സ് said...
*ഗറ്‍ഭം കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കാണണം.
*ആദ്യ മാസത്തിലും അഞ്ച് ഏഴ്/എട്ട് മാസത്തിലും അള്‍ട്റാ സൌണ്ട് സ്കാന്‍ ചെയ്യണം
*കഴിവതും ഒരു മരുന്നും കഴിക്കാതിരിക്കാന്‍ നോക്കുക ണിവ്റ്‍ത്തിയില്ലാതെ വന്നാല്‍ ആയുറ്‍വേദം മതിയോ എന്ന് അന്വേഷീെര` *സുഖ പ്രവസദ ഘ്ര്‍തം എന്ന ആയുര്‍വേദ മരുന്നു നല്ലതാണ`
*ബൈക്ക് യാത്റ്‍ പാടില്ല.
*വെറുതെ ടെന്‍ഷന്‍ അടിക്കരുത്
*ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം കൊടുക്കാം
*അഞ്ചാം മാസം മുതല്‍ വയര്‍ കണ്ടു തുടങ്ങും.പ്രജ ഉള്ളില്‍ ചലിക്കുന്നതും അറിയാനാവും
*ഗര്‍ഭ കാലത്തെ സെക്ഷിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞ മാസാത്തെ മാത്ര്‍ഭൂമി ആരോഗ്യമാസിക വായീര`
*അണുബാധകള്‍ക്കു സാധ്യത കൂടും അതിനാല്‍ വ്ര്‍ത്തി പ്രത്യേകം ശ്രദ്ധിക്കണം
8/19/2006 05:05:00 PM
Unknown said...
ദേവോ,
മനുഷ്യന്റെ ആവശ്യമറിഞ്ഞ് പോസ്റ്റിടുന്ന നിങ്ങളൊരു ഭീകരന്‍ തന്നെ.
പിന്നെ ഇതെല്ലാം എഴുതിവെച്ചാല്‍ മാത്രം പോര.
പഠിച്ച് അതുപോലെ ചെയ്തോണം കേട്ടോ.
ഇവിടെ ഗൈനികള്‍ വായനയ്ക്ക് പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു പുസ്തകമുണ്ട് “What to expect when you are expecting"
അതും കൂടി ഒന്നു വായിച്ചോളൂ (ഞാന്‍ വായിച്ചിട്ടില്ല കേട്ടോ).
8/19/2006 05:09:00 PM
ബിന്ദു said...
ഒരു വശം ചെരിഞ്ഞുകിടക്കുക എന്നത് ഇടതു വശം ചെരിഞ്ഞാണെങ്കില്‍ ഉത്തമം. പ്രഷര്‍ കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കും. വളരെ വിഞ്ജാനപ്രദമായ ലേഖനം. :)
അല്ല, കുമാര്‍ ഇവിടെ തന്നെ കിടന്നു കറങ്ങുകയാണല്ലോ.:D
8/19/2006 06:31:00 PM
Anonymous said...
ദേവേട്ടാ
ആദ്യം തന്നെ ഹാര്‍ട്ടി കണ്‍ഗ്രാചുലേഷന്‍സ്! ആര്‍ട്ടിക്കിളിനല്ലാട്ടൊ!
“11. കഴിവതും സമയം ഗര്‍ഭിണിയോടൊപ്പം, ചിലവാക്കുക. ഇവിടെ കഴിവത് = 24- ഓഫീസ് സമയം “
ഇതിനാണല്ലെ ഈ അവധി.ഒകെ.ഒകെ
8/19/2006 06:45:00 PM
Kuttyedathi said...
ദേവേട്ടൊ, കങ്കാരു റിലേഷന്‍സ്! കുമാറിനും കുട്ടമേനോനും സിദ്ധാറ്ത്ഥനും ഭാവുകങള്‍!
ദേവേട്ടോ, പപ്പായയുടെ കാര്യത്തില്‍ നൂരു ശതമാനം വിയോജിക്കുന്നു. വെറുമൊരു അന്ധ്വിശ്വാസം മാത്രമാണത്. ഏറ്റവും വലിയ തെളിവു ഞാന്‍ തന്നെ.
പച്ചവെള്ളം കുടിച്ചാല്‍ പോലും, ഭീകരമായ നെഞ്ചെരിച്ചിലായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. നെഞ്ചു മുതല്‍ തൊണ്ട വരെ തീ കോരി ഇട്ട മാതിരി എരിച്ചില്‍. പാലു കുടിച്ചാലുമൊന്നും ഒരിക്കലും ആശ്വാസം കിട്ടിയിരുന്നില്ല. സഹികെട്ടിരുന്നപ്പോളാണ്,ഇന്റര്‍നെറ്റില്‍ നിന്നും പപ്പായ നെഞ്ചെരിച്ചില്‍ കുറയ്ക്കും എന്നു മനസ്സിലാക്കിയത്. പക്ഷേ, എങ്ങനെ കഴിക്കും ? പപ്പായ കഴിച്ചൂടാ, കഴിച്ചാല്‍ അപ്പോ അലസുമെന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുവല്ലേ, എല്ലാരും കൂടി ?
അപ്പോളാണു ചേച്ചി പറഞ്ഞത്, ചേച്ചിക്കും നെഞ്ചെരിച്ചിലുണ്ടെന്നും, ഇതു വരെയുള്ള എല്ലാ പ്രസവത്തിലും പപ്പായ ആണു കഴിച്ചതെന്നും. പപ്പായ കഴിച്ചൂട എന്നാണാല്ലോ നാട്ടില്‍ എന്നു കേട്ടപ്പോള്‍ ചേച്ചിക്കല്‍ഭുതം. ഇവിടെ അങനെ കേട്ടിട്ടേ ഇല്ലാത്രേ. അന്നു മുതല്‍, ഓഫീസിലെ റ്റെബിളിലും വീട്ടിലും ഓരോ ബൌള്‍ ഉണക്ക പപ്പായ ഉണ്ടായിരുന്നു, എപ്പോളും. പത്തു മാസം പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതു അതു മാത്രമാണ്.
ഈ പപ്പായ പൈനാപ്പിള്‍ തിന്നരുതെന്നുള്ളതു കാണുന്നത് ഇന്ത്യന്‍ വെബ് സൈറ്റുകളില്‍ മാത്രമാണെന്നു തോന്നുന്നു. പറഞു പറഞു തലമുറ കൈമാറി പഴകി പോയൊരു വിശ്വാസം ആവാം. ഇവിടുത്തെ ഡോക്ടേഴ്സിനോടു ചോദിച്ചപ്പോള്‍ അവറ് കേട്ടിട്ടു കൂടി ഇല്ല.
8/20/2006 07:42:00 AM
ദേവന്‍ said...
കുമാറേ,
ബീറടിച്ചാല്‍ സാറു വയലന്റ് ആകുമെന്ന് ഞാന്‍ അറിഞ്ഞില്ല ചെല്ലാ!!
വക്കാരിമാഷിതാ
കാത്സ്യം മൂന്നേകാല്‍ ഗ്രാം, വൈറ്റ് മീന്‍ (വെള്ളൂര, വെള്ള ആവോലി) എന്ന കണക്ക് ഒക്കെ കണക്കാ. അതുകൊണ്ട് ഞാന്‍ ലോഗരിതം റ്റേബിള്‍ പോലെ ഒരു റ്റേബിള്‍ അങ്ങ് എഴുതി. താല്‍പര്യമുള്ളവര്‍ക്ക് മെയിലേല്‍ അയച്ചുതരാം. അങ്ങനെ ഇന്‍പുട്ട് മിക്സ് നെ സിമ്പ്ലിഫൈ ചെയ്തു.
ഇത്തിരിവല്യേ വെട്ടം അസ്സോസിയേഷന്‍ മെമ്പ്രാന്നോ?
ഗന്ധര്‍വ്വരേ,
വേള്‍ഡ് വാര്‍ രണ്ടു കണ്ട താങ്കള്‍ ഞങ്ങളെ നയിച്ചാലും!!
(കുറുമാന് അജീര്‍ണ്ണമോ? കുറുന്തോട്ടിക്ക് വാതമോ?)
സിദ്ധാര്‍ത്ഥാ,
വണ്ടിയേല്‍ ഒരു പോളിത്തീന്‍ ബാഗ് എപ്പോഴും കരുതുക. സൂക്ഷിച്ചാല്‍ ലാഭിക്കാം. ആട്ടോമൊബൈല്‍ അപ്പോള്‍സ്ട്രി ക്ലീനിംഗ് നു 300 ദിര്‍ഹം മുതല്‍ മേലോട്ടാണേ ചാര്‍ജ്ജ്. ഈ കാശിനു എത്ര കുറ്റി പുട്ടു തിന്നാം ഒരു ചെറിയേ ഗ്രോസറി ബാഗ് വണ്ടീല്‍ വച്ചാല്‍.
വാളിനു കഥ പരിച? അതു കലക്കി. ഗര്‍ഭണന്‍ അസോസിയേഷന്‍ ജായിന്റ് സെക്രെട്ടറി പദവിക്ക് ഇത്രയും ക്രിയേറ്റീവ് ആയ ഒരാളിനെ തപ്പി നടന്നതാ. കഥയാലെ വാള്‍ തടുത്ത ഈസോപ്പ് സിദ്ധന്‍ തന്നെ പറ്റിയ പുള്ളി.
വേണുമാഷേ
വെട്ടിക്കവല എന്നു ചുമ്മാ എഴുതിയതായിരുന്നു അന്ന്- അങ്ങനെ നമ്മള്‍ പരിചയപ്പെട്ടു! നിയോഗം, പൊതുയോഗം കരയോഗം എന്നൊക്കെ പറയുന്നത് ഇതാവും . അടുത്ത വര്‍ഷം ചിലപ്പോ വെക്കേഷനു കൊല്ലത്തോ മറ്റോ കണ്ടുമുട്ടാനും കഴിഞ്ഞേക്കുമെന്ന് ഒരു
തോന്നല്‍..
പയ്യന്‍സേ
ഗര്‍ഭണന്‍ ക്ലബ്ബിലെ പ്രസന്റ് മെംബര്‍ ആണോ അതോ എക്സ് മെംബറാണോ അതോ വക്കാരിയെപ്പോലെ ഫ്യൂച്ചര്‍ മെംബര്‍ ആണോ? ബൈക്ക് (ആട്ടോറിക്ഷയും), അണുബാധ (പ്രത്യേകിച്ച് ഓഫീസ്, ഹോസ്റ്റല്‍, ട്രെയിന്‍ ടോയിലറ്റുകളില്‍ നിന്നും കിട്ടുന്നവ) എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് വളരെ അവസരോചിതമായി.
യാത്രാമൊഴിയേ
പഠിച്ചത് പാടുന്നുണ്ടേ. ഏട്ടിലെ പശുംബേയെക്കൊണ്ട് പുല്ലു തീറ്റിക്കാന്‍ പെടുന്ന പാട് കുറചൊന്നുമല്ല!
what to expect when you are expecting കയ്യിലിരിപ്പുണ്ട്. ബാക്കി ഗര്‍ഭണന്മാരേ, "ഫോര്‍ ഗര്‍ഭിണീസ്, ബൈ ഗര്‍ഭിണീസ് അബൌട്ട് ഗര്‍ഭം" എന്നതാണ് ഇപ്പുസ്തകത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ മയോ ക്ലിനിക്ക് ഇറക്കിയ പുസ്തകത്തെക്കാള്‍ ഗര്‍ഭിണീസ് ഇതിനെ ഇഷ്ടപ്പെടും. (സിദ്ധന് എന്റെ കൈവശം ഉള്ള പുസ്തഹനെ ഉപയോഗപ്പെടുത്താം.). ഗര്‍ഭണന്മാരെ കുറിച്ച് (ചെറുതും അപ്രസക്തവുമാണെങ്കിലും ഒരു ചാപ്റ്റര്‍ അതേല്‍ ഉണ്ട്!!
കുഞ്ഞൂസെ
മധുരം കുടിച്ചാല്‍ കുട്ടി അനങ്ങുമെന്നത് പുതിയ അറിവാണേ. 10 പോയിന്റ് ആഡ് ചെയ്തു തന്നതിനു നന്ദി എന്റെ സ്വന്തം പേരിലും ഗര്‍ഭണന്‍ ക്ലബ് പ്രെസിഡന്റ് കുമാര്‍, സെക്രട്ടറി (ക്ഷമാചാര്യന്‍) ശ്രീ കുട്ടന്‍ മേനോന്‍ എന്നിവരുടെ പേരിലും നന്ദി
ഇഞ്ച്യാരേ
സമ്മതിച്ച്!! ലോജിക്കല്‍ ഡോ. വാട്ടീസന്‍ (മൂപ്പര്‍ വാട്ടീസ് അടിക്കുന്ന ആള്‍ ആയിരുന്നു അതാണു ഡോ.വാട്ടീസന്‍ എന്നു പേര്‍)താങ്ക്യൂ.
കുട്ട്യേടത്തീ
താങ്ക്യൂ. താങ്ക്യൂ
പപ്പായയുടെ അമ്മവീടായ മലേഷ്യയിലും അമ്മായിവീടായ സിംഹപുരത്തും തായ്വീടായ തായ്ലാന്റിലും ആന്റിവീടായ ഇന്ത്യയിലും നിലവിലുള്ള ഈ വിശ്വാസത്തില്‍ സത്യമുണ്ടെന്നാണ് ലേറ്റസ്റ്റ് സായിപ്പോളജി.
http://www.nutritionsociety.org.uk/bjn/088/bjn0880199.htm
http://health.yahoo.com/ency/healthwise/tn9779#tn9781 യാത്രാമൊഴി പറഞ്ഞ ആ മദാമ്മപ്പുസ്തകത്തില്‍ പപ്പായ തിന്നാം എന്നാണ്.
ശരിയായി പഴുക്കാത്ത പപ്പായലിലെ തൂറ്റല്‍ എന്‍സൈം യൂട്ടറിന്‍ കോണ്ട്രാക്ഷന്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത ഉണ്ടെന്ന് എലികളില്‍ (എലിക്കു വരാത്തതൊന്നും മനുഷ്യനും വരില്ലെന്നാ വക്കാരി, ഡാലി, പുല്ലൂരാന്‍, തണുപ്പന്‍ ഒക്കെ പറയുന്നത്) തെളിഞ്ഞുപോലും. എന്തരോ ആട്ട് ഒരു റിസ്ക് എടുക്കണ്ടാ എന്നു വച്ചാണു അങ്ങനെ പറഞ്ഞത് . അസിഡിറ്റി ആണോ പ്രശ്നം? നാലഞ്ചു മലര്‍ (പൂവല്ല, പോപ്പ്-റൈസ്) ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ മതി.
[ഓ റ്റോ. പപ്പായ കഴിച്ചാല്‍ തീരാത്ത കോണ്‍സ്റ്റിപ്പേഷനില്ല ഈ ഭൂമിയില്‍)
8/20/2006 09:29:00 AM
ദേവന്‍ said...
ബിന്ദൂ,
ദാ ഒരു ഗര്‍ഭിണി-ഗര്‍ഭണന്‍ ഡ്രാമ
ഭിണി : ഭയങ്കര ഗ്യാസ് ഓടുന്നു വയറ്റില്‍
ഭണന്‍: സാരമില്ലാന്നെ, വെള്ളം കുടി
ഭിണി: (കോപം) ആര്‍ക്കു സാരമില്ലാന്ന്?
ഭണന്‍ : (ഇതാണോ വായുകോപം?) ആര്‍ക്കും സാരമില്ലാന്ന്.
ഭിണി: എനിക്കു സാരം ഉണ്ട്
ഭണന്‍ (കോമഡി ചികിത്സ ഫലിച്ചേക്കുമെന്ന വ്യാമോഹത്തില്‍) ഈ ഗ്യാസിനു ചികിത്സിക്കുന്ന ഡോക്റ്റര്‍മാര്‍ എന്താ പേര്‍? ആ, ഗ്യാസ്ട്രോ എന്റര്‍ടെയിനോളജിസ്റ്റ്- അവരെയെങ്ങാണും കാണണോ?
ഭിണി : എന്തോരു തമാശ! തറ ആകാനും ഒരു പരിധിയുണ്ട് കേട്ടോ
ഭണന്‍ (പെട്ടെന്ന് ഓര്‍ത്തു). ഡീ, ഇടതുവശം ചരിഞ്ഞു കിടക്ക്. ആ ബിന്ദു അങ്ങനെ ഒരു കമന്റ് ഇട്ടിരുന്നു ബ്ലൊഗ്ഗില്‍.
(10 മിനുട്ട് കഴിഞ്ഞു)
ഭിണി : ഇപ്പോ നല്ലാശ്വാസം
ഭണന്‍ : ഇടതുവശം! ആശ്വാസം ഓരോ ശ്വാസത്തിലും.
ഭിണി: താങ്ക്യൂ ബിന്ദു!
8/20/2006 09:40:00 AM
aneel kumar said...
അവധിക്കാല കോണ്‍ടെക്സ്ച്വല്‍ പോസ്റ്റുകളെല്ലാം കസറന്‍!
പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞതിന്റെ അളവെന്നോ മറ്റോ എന്തരോ ഒരു സുനില്‍പ്പാട്ടുണ്ടല്ലോ, അതുപോലെയാണീ ലാസ്റ്റ് പീസ് നമ്മക്ക്.
ഓണ്‍ ടോപ്പിക്ക്: ലീവ് തീരുന്നതിനുമുമ്പ് കയറിയിരുന്നു ജോലി ചെയ്താല്‍ മേടിച്ച ലീവ് സാലറിയല്ലാതെ വീണ്ടും തുട്ടു കിട്ടുമെന്നോ എടുത്ത ലീവുകള്‍ തിരിച്ച് ക്രെഡിറ്റാമെന്നോ ലേബര്‍ (തൊഴില്‍ - മറ്റേ ലേബറല്ല)നിയമത്തിലില്ല.
"എന്താ അല്ലാന്നുണ്ടോ..?" - നെടുമുടി വേണു.
8/20/2006 10:01:00 AM
mariam said...
ദേവം
ഒരു സംശയം
II. വ്യായാമം സുരക്ഷയില്‍ ഒന്നാമത്തെ പോയിന്റ്
1. വീഴ്ച, പ്രത്യേകിച്ച് കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക
കുളിമുറിയിലും കോണിപ്പടിയിലും വീഴുമ്പോള്‍ സൂക്ഷിച്ചു വീഴണമെന്നാണൊ വിവക്ഷോന്‍. ബാക്കിയിടങ്ങളില്‍ എങ്ങനെ വീണാലും പ്രശ്നമില്ല എന്നു പരോക്ഷോനും.
8/20/2006 10:12:00 AM
ദേവന്‍ said...
അനിലേട്ടാ, നന്ദി.
പാഥസാം നിചയം.. എന്തെടോ എന്നു വച്ചാല്‍ പയിന്റു കുപ്പിയില്‍ വെള്ളമെല്ലാം തീര്‍ന്നു കഴിഞ്ഞിട്ട് സോഡാ വാങ്ങുന്നതെന്തിന് എന്നല്ലേ?
എന്‍ ലീവ് എന്‍ക്യാഷ് ചെയ്തു തരത്തില്ലിയോ?
മറിയം ബീബി
വീഴ്ച്ച സൂക്ഷിക്കുക, പ്രത്യേകിച്ച് കുളിമുറിയിലും കോണിപ്പടീലും വീഴ്ച്ച സൂക്ഷിക്കുക എന്നാണേ ഉദ്ദേശിച്ചത്. കാരണം വാഴുന്നോരു വീഴുമ്പോഴും വീഴുന്നോരു കേഴുമ്പോഴും മിക്കവാറും വെന്യൂ ഈ രണ്ടില്‍ ഒന്നാകാനാണു സാദ്ധ്യത.
രാവിലേ കൂമന്‍പള്ളി ഉമ്മറത്ത് ചേട്ടന്‍ കസേരയില്‍ ചുരുണ്ടിരുന്നു ചായ കുടിക്കുന്നു. ഞാന്‍ ബ്ലാക്കി സദ്യ ഉണ്ണുമ്പോലെ പത്രം ഇറമ്പത്തിട്ട് ഒരു കൈ കൊണ്ട് കാറ്റത്തു പാറാതെ കുത്തിപ്പിടിച്ച് വായിക്കുന്നു
ഡും.
ചേട്ടന്‍ : "ഡാ, കാറ്റത്ത് തേങ്ങാ വീണെന്നാ തോന്നുന്നത്?"
ദേവന്‍: "ഹേയ് അല്ല, അതു തണ്ടാനാ"
(തേങ്ങാ കാറ്റത്ത് വീണതല്ലെന്നും തണ്ടാന്‍ ഇട്ടതാണെന്നും)
8/20/2006 10:32:00 AM
mariam said...
ഡും ഡും
നമ്പൂതിരി, ചാരു കസേര, ഉറക്കെ : എഭ്യാ! ഒരു ചക്ക ഇടാന്‍ പറഞ്ഞിട്ടു എന്താ രണ്ടെണ്ണം വീണ ശബ്ദം..?
എഭ്യന്‍.P.K : ഒന്ന് അടിയനാണേ...
നമ്പ്: (അലര്‍ച്ച!): ഭ്ഹാ! ഇത്ര ധൈര്യമോ..? ചോദിക്കാതെ ഇടാന്‍..
എഭ്യ്:(ദയനീയം) അല്ലേ.. രണ്ടാമതു വീണത് അടിയനാണേ...
8/20/2006 11:23:00 AM
nalan::നളന്‍ said...
ദേഷ്യം വരുന്നത് തടയാന്‍ ഏറ്റവും നല്ലത് കിംഗ് ഫിഷര്‍ ബീര്‍ ആണ് ഇല്ലെല്‍ ബ്ലാക്ക് ലേബലോ ഗോള്‍ഡന്‍ ഈഗിളോ ആയാലും മോശമില്ല.
ദേവോ.. മദ്യത്തെപ്പറ്റി പറഞ്ഞത് ശെരിയായില്ല.
അടിച്ചു പാമ്പായിക്കിടക്കുന്ന ഭര്‍ത്താവ്..
ഭാര്യയ്ക്ക് പ്രസവവേദന.
വിളി അയലത്തെ അദ്ദേഹത്തെ..
8/20/2006 11:46:00 AM
ദേവന്‍ said...
അയ്യയ്യോ
അടിച്ചു ബോധം പോയി കിടന്നുറങ്ങുന്നവരും ഗര്‍ഭിണിയെ വെള്ളടിച്ച് എടുത്തിട്ട് ഇടിക്കുന്നോരും മാത്രമേയുള്ളോ ഇവിടെ? ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തേ :)
8/20/2006 11:58:00 AM
Visala Manaskan said...
ഗുരു ദേവാ. ഗ്രേയ്റ്റ്.
ഇപ്പോള്‍ ഗര്‍ഭിണിയായി ദുര്‍ബലയായി
ഇരിക്കുന്നവര്‍ക്കും അവാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദം.
പരിചയത്തിലുള്ള ഇത്തരക്കാര്‍ക്ക് മുഴുവന്‍ ഈ ആര്‍ട്ടിക്കിള്‍ അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.
8/20/2006 12:03:00 PM
വല്യമ്മായി said...
കണ്ടപാടെ നാത്തൂന് ഫോര്‍വേഡ് ചെയ്തു.വല്യമ്മായീന്ന് ബൂലോഗത്തോടൊപ്പം നീട്ടി വിളിക്കാന്‍ അവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകട്ടെ. അതിന്‍റിടയില്‍ കമന്റ്റാന്‍ മറന്നു.
നല്ല ലേഖനം.നാട്ടിലാണെങ്കില്‍ ഇതെല്ലാം പറഞ്ഞു തരാന്‍ അമ്മയും അമ്മൂമ്മയും കാണും.
പിന്നെ ഗര്‍ഭകാലത്തെ പ്രത്യേകശീലങ്ങളെ കുറിച്ച്-താങ്ങനുള്ളവര്‍ക്കേ തളര്‍ച്ചയുള്ളൂ
-ഹോര്‍ അല്‍ അന്‍സില്‍ നിന്നും രാഷിദിയ ക്ലിനിക്കിലേക്ക് രണ്ട് ബസ്സ് മാറിക്കയറി ചെക്കപ്പിന് പോയിരുന്ന ഒരു ഹതഭാഗ്യ
8/20/2006 12:11:00 PM
Kalesh Kumar said...
ദേവേട്ടാ, ഇത് വായിച്ചിട്ട് ഞാൻ ദേവേട്ടനെ വിളിച്ചിരുന്നു. മൊബൈൽ സക്കർ ആയിരുന്നു.
റീമയ്ക്ക് ഇത് എന്നേലും പ്രയോജനപ്പെടും!
വളരെ ഇൻഫോർമേറ്റീവ്!
8/20/2006 10:48:00 PM
ദേവന്‍ said...
വിശാലാ
ഇതിന്റെ എല്ലാ ഭാഗങ്ങളും എഴുതി
"ദുര്‍ഗാ പരിചരണ ശാസ്ത്രം " [ദുര്‍ബല+ ഗര്‍ഭിണി = ദുര്‍ ഗ] എന്നൊരു പീഡീയെഫ് പുസ്തഹന്‍ ആക്കാന്‍ ആഗ്രഹമുണ്ടേ.
വല്യമ്മായി
വളരെ ശരി. ആരുമില്ലെങ്കില്‍ അവനവന്‍ താങ്ങാകും. അതൊരു ദൈവാനുഗ്രഹമാണേ.
ഇവിടെ ബസ്സിനു തീരെ കുലുക്കമില്ലാത്തതും ഒരനുഗ്രഹമാ. നാട്ടില്‍ റ്റാറ്റായുടെ 1210 ഈ (ക്രെഡിറ്റ് വക്കാരിക്ക്) ട്രക്കിന്റെ ബോഡിയില്‍ പണിത ബസ്സേല്‍ യാത്ര ചെയ്ത് നമ്മ്ടെ ഒരു കാരണവരുടെ ഹാര്‍ട്ടിന്റെ ബാറ്ററി (ഡീഫില്ലിബ്രേറ്റര്‍/ പേസ് മേക്കര്‍ എന്നൊക്കെ പറയുന്ന ബാറ്റ്രി) ഊരിത്തെറിച്ചു പോയി!വയ്യാത്തവരെങ്ങാന്‍ അതേല്‍ കയറിയാല്‍ കറങ്ങി പോകും.
കലേഷേ
പണ്ട് കാളിദാസന്‍ എതാണ്ടും ശ്ലോകപൂര്‍ണം നടത്താനായി "ക്ലീം ഠീം തോം" എന്നോ മറ്റോ ശബ്ദത്തില്‍ ഒരു കുടം പടീം വീണുരുണ്ടത് വര്‍ണ്ണിച്ചിട്ടുണ്ട് കൃത്യമായി ഗുരുക്കളോ ജ്യോതിറ്റീച്ചറോ പറയും.
വ്യായാമത്തിനിറങ്ങിയ ഞാന്‍ കുതിരപോലെ (വേണ്ടാ ഇനിയത് എറിക്കത്തില്ല, നിങ്ങളെല്ലാം എന്നെ കണ്ടുപോയി) കാറ്റിലാടുന്ന ഞാങ്ങണ പോലെ ഖിസൈസ് പെഡസ്ട്രിയന്‍ ബ്രിഡ്ജില്‍ നിന്നും കീഴേക്കോടുമ്പോല്‍ പെട്ടെന്ന് ആ K. ദാസ് പറഞ്ഞ സ്വരം കേള്‍ക്കുകയുണ്ടായി. പിറകേ ഓടി വന്ന ലെബനോണി ശ്ലോകം ചൊല്ലിയതാകുമെന്ന് കരുതി ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ "യുവര്‍ മൊബൈല്‍ ഇസ് ഫാളിംഗ് ഡൌണ്‍, ഫാളിംഗ് ഡൌണ്‍ ഫാലീങ്ങ് ഡൌണ്‍" [മൂപ്പര്‍ ലണ്ടന്‍ ബ്രിഡ്ജ്...
എന്ന പാട്ടിന്റെ ആരാധകന്‍ ആയതുകൊണ്ടല്ല ഒരു പടിയില്‍ വീണു, വീണ്ടും അടുത്ത പടിയില്‍ വീണു അവിടെന്ന് താഴെ വീണു എന്നു പറയാന്‍ ശ്രമിച്ചതാണേ]
ഛന്നഭിന്നം എന്താണെന്ന് ഗുരുകുലത്തിലോ മറ്റോ പഠിപ്പിക്കണമെങ്കില്‍ ആ കിടക്കുന്ന മൊബൈലിന്റെ ഒരു ഫോട്ടോ മതിയായിരുന്നു. ആവും വിധം അതിന്റെ അസംബ്ലി നടത്തി വച്ചിട്ട് ഒരു കുലുക്കവുമില്ല. ഒടുക്കം നമ്മുടെ സിദ്ധാര്‍ത്ഥനും ഞാനും കൂടെ ഒരു കടയില്‍ കൊണ്ടു കൊടുത്തിട്ടുണ്ട്. "ഒടനേ" ശരിയാകും. ഇന്‍ ദി മീന്‍ വയല്‍ ടെമ്പ് ഫോണ്‍ നമ്പര്‍ അയക്കാം.
8/22/2006 09:38:00 AM
ബിന്ദു said...
അഭിനന്ദനങ്ങള്‍!! :)
8/23/2006 06:14:00 PM
ദേവന്‍ said...
നന്ദി, നന്ദി ബിന്ദു. വാമശയനതന്ത്രത്തിനു നന്ദി ഒരിക്കല്‍ക്കൂടി!
8/24/2006 11:53:00 PM
Anonymous said...
ദേവേട്ടാ
ദേ ഇന്ന രണ്ട് റെസിപ്പി. ഇനിയും വേണോങ്കി പറയണെ..ഞാന്‍ തപ്പി എടുത്തു തരാം..
>ലിങ്ക്1
ലിങ്ക്2
8/25/2006 12:57:00 AM
ദേവന്‍ said...
നന്ദിയിഞ്ചീ.
ഇതും സൂ പറഞ്ഞു തന്നതും പഠിക്കാന്‍ തന്നെ ഞാന്‍ ഒരു മൂന്നു മാസം എടുക്കും. ഞാനൊരു ഫാസ്റ്റ് ലേണര്‍ അല്ലേ..
അതു കഴിഞ്ഞ് പറയാം ഇനി ചോദിക്കാനുള്ള ത്രാണിയുണ്ടോന്ന്.. :)
8/25/2006 11:36:00 AM
Roby said...
ദേവേട്ടാ,
ചെറിയ കുഞ്ഞുള്ള മാതാപിതാക്കള്‍ക്കും കൂടി ഒരു ബ്ളോഗ്ഗ് ഇടാമോ?
എന്റെ കുഞ്ഞിന് 5 മാസമായി പ്രായം. അവള്‍ വയറ്റിലായിരുന്ന കാലത്ത് ദിവസവും വേണുഗോപാലിന്റെ രാരീ രാരിരം രാരോ എന്ന പാട്ടു കേള്‍ക്കുമായിരുന്നു. ഇപ്പോള്‍ കുഞ്ഞു കരയുമ്പോള്‍ വേണുഗോപാലിന്റെ ശബ്‌ദം കേട്ടാല്‍ കരച്ചില്‍ നിര്‍ത്തും.
നല്ല ബ്ളോഗ്....
10/05/2006 02:59:00 PM
ദേവന്‍ said...
തീര്‍ച്ചയായും എനിക്കറിയുന്നതെല്ലാം ഇടാം റോബി. ( കുട്ടിക്കാലം മുതല്‍ ചേച്ചിമാരുടെയും ചേട്ടന്റെയും കുട്ടികളെ നോക്കിയ ഒരു ധൈര്യത്തില്‍ കയറി ഏറ്റതാണേ).
10/09/2006 12:12:00 PM
Anonymous said...
ഗര്‍ഭിണി ചെയ്യാന്‍ വയ്യാത്തതായി ഇനിയും
ഉണ്ടല്ലൊ ദേവന്‍ :) കിടക്കുമ്പോള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പാടില്ല.എഴുന്നേറ്റിരുന്നെ തിരിഞ്ഞു കിടക്കാവൂ, കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ ക്കൊടി ചുറ്റിപ്പോവുമത്രെ.ഗര്‍ഭിണി എപ്പോഴും കിടന്നുറങ്ങിയാല്‍ കൊച്ച് മടിയനായി പോവുമത്രെ.അമ്മ നല്ല ശീലങ്ങള്‍ തുടരുന്നത് പ്രസവശേഷവും നല്ലതു തന്നെ.അത്യാവശ്യം ജോലികളൊക്കെ ചെയ്യുന്നത് നല്ലതാണെങ്കിലും നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കരുത്.പിന്നെ ഗര്‍ഭകാലത്ത് ആയിരം ധന്വന്തരം ഗുളിക കഴിച്ചാല്‍ ആവൂ എന്ന് പറയുമ്പോഴേക്കും പ്രസവിക്കുമത്രെ.100% ശരിയാണ്,23ഉം 18ഉം വയസ്സായ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍.
അനോണിക്കൊരു പേരു വേണൊ?:)) തങ്കം.
10/12/2006 12:02:00 PM
reshma said...
ഗര്‍ഭിസ് & ഗര്‍ഭന്‍സിന്റെ ആധിക്യം കണ്ടിട്ട്...ഇതൊരു പകര്‍ച്ചവ്യാധി ആണോ ഡോക്റ്റര്‍?
അഭിനന്ദനങ്ങള്‍!
10/19/2006 01:35:00 AM
ACM SUHAIL said...
ഗര്‍ഭിണി ആയ ഭാര്യക്ക് വേണ്ടി ഞാന്‍ ഇത് പ്രിന്‍റ് എടുക്കുന്നു.. നന്ദി.
കുടിക്കേണ്ട വെള്ളം ഞാന്‍ 15 ഗ്ലാസ് എന്നാക്കി തിരുത്തിയിട്ടാണ് പ്രിന്‍റ് എടുക്കുന്നത്. അങ്ങനെ പറഞ്ഞാലേ അഞ്ചു ഗ്ലാസെങ്കിലും അവര്‍ കുടിക്കൂ,, :)
7/13/2015 01:41:00 PM
Post a Comment
Newer Post Older Post Home
Subscribe to: Post Comments (Atom)
About Me
ദേവന്‍
42 വയസ്സ്, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന്‍ ദേവദത്തന്‍.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്.
|
https://arogyam.blogspot.com/2006/08/blog-post_19.html?showComment=1155977100000
|
2024-03-01T10:20:34Z
|
<urn:uuid:df933e14-11d2-47e7-94ee-6cf9d675c92a>
|
[
"footer",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.97
| 0.92
| 0.91
| 334
| 75,109
|
tlsh:T13C996173D26C41F260AAC1CD44A906DF57AC75A6204A43F89B1465C3051712ED5AB92525911BA034DDBB0FD0162A3E8E7F6FDAAFCF9580EF2A8F5CBDF1B34859FFE0C5A032
|
Contents of this blog are copyrighted by Devanand K Pillai, except those pictures that bear the logo of 3dscience.com, for which the named site holds ownership. Any person copying, printing or otherwise replicating contents of this site shall be legally obliged to provide a link to this blog (or to 3dscience.com for usage of their pictures) indicating due credit.
Wednesday, October 11, 2006
ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്, ഖേദപൂര്‍വ്വം.
തിരക്കിലും ബ്ലോഗിലും പെട്ട ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത് ഏറെക്കുറെ നിലച്ചു. എന്നാലും ഡോ. ഇക്ബാല്‍ മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതുന്ന പംക്തി മുടക്കാറില്ല; ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവശത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ഇതുപോലെ ആധികാരിമായ നിരീക്ഷണങ്ങള്‍ ആരും എഴുതാറില്ലാത്തതുകാരണം. ഈ ഒരൊറ്റ കോളം വായിക്കാന്‍ വേണ്ടി മാസിക വാങ്ങാറുമില്ല, ആരോടെങ്കിലും കടം വാങ്ങി വായിച്ച് തിരികെ നല്‍കാറേയുള്ളു. എന്നാല്‍ ഇത്തവണത്തെ ആരോഗ്യമാസികയില്‍ "ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം" എന്ന തലവാചകത്തോടെ ഡോക്റ്റര്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള എഴുതിയ ഒരു ലേഖനം കണ്ട്, ഒരു ജിജ്ഞാസ തോന്നി മാസിക വാങ്ങിക്കൊണ്ടു വന്നു.
നിരവധി തെറ്റുകള്‍ അടങ്ങുന്ന ഡോ. പുനത്തിലിന്റെ ലേഖനം അപകടകാരിയായ നിര്‍ദ്ദേശങ്ങളും വായനക്കാരനു തരുന്നു എന്നതിനാല്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല .
വസ്തുതാപരമായ തെറ്റുകള്‍
(അക്കമിട്ടു നിരത്തിയ വാചകങ്ങള്‍ ലേഖനത്തിലേത്)
1. “ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“
തീര്‍ച്ചയായും ഓക്സിഡേറ്റീവ് സ്റ്റ്രെസ്സ് ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ഗുളിക രൂപത്തില്‍ തന്നെ ഫലം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹെല്‍സിങ്കി പഠനത്തില്‍ നിന്നും തുടങ്ങി സ്റ്റീനര്‍ റിപ്പോര്‍ട്ട് വരെ ഇരുപത്തഞ്ചെണ്ണമെങ്കിലും അംഗീകരിക്കപ്പെട്ട നിര്‍ണ്ണയങ്ങളില്‍ എനിക്കറിവായുന്നവയായി ഉണ്ട്. വിസ്താരഭയത്താല്‍ പട്ടിക ഇവിടെ ചേര്‍ത്തിട്ടില്ല.
2. "രണ്ടു കാരറ്റും രണ്ടു കോവക്കയും രണ്ടു വെണ്ടക്കയും നന്നായി കഴുകി ശുദ്ധിയാക്കി വെറുതേ കടിച്ചു തിന്നാല്‍ മതി, ആന്റി ഓക്സിഡന്റ് കിട്ടും"
കിട്ടില്ലല്ലോ. ശരിയായ ഭക്ഷണം കഴിക്കുന്നവര്‍ക്ക് സപ്പ്ലിമന്റുകള്‍ ആവശ്യമില്ല.
പച്ചക്കറി പാചകം ചെയ്യാതെ തിന്നുന്നതിനു വളരേ ഗുണങ്ങളുണ്ട്, പക്ഷേ ഡോക്റ്റര്‍ പറയുന്നതുപോലെ രണ്ടു വീതം മൂന്നു പച്ചക്കറി ഏറെയൊന്നും സഹായിക്കില്ല. "ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റ്" - ബീറ്റകരോട്ടിനാണ് പ്രധാന ആന്റി ഓക്സിഡന്റ് എന്നു കരുതിയതില്‍ വന്ന തെറ്റായ തീരുമാനമാണ് ഇത്.
ഓക്സിഡേറ്റീവ് സ്റ്റ്രെസ്സ് കുറക്കാന്‍ വിറ്റാമിന്‍ E, വിറ്റമിന്‍ A, ഫ്ലാവനോയിഡുകള്‍, എന്നിവക്കാണ് പ്രാദ്ധാന്യം ബീറ്റാ കരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍ എന്നിവയെക്കാള്‍.
ഇപ്പറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നന്നെങ്കിലും ഇവ കഴിച്ചാല്‍ ബാക്കി എന്തും ചെയ്യാം എന്നര്‍ത്ഥമില്ല. മാത്രമല്ല ഡോക്റ്റര്‍ വിറ്റാമിന്‍ ബി കോമ്പ്ലക്സിനു പകരമായികൂടിയാണ് നിര്‍ദ്ദേശിക്കുന്നതെന്നോര്‍ക്കണം, ഇവയില്‍ ബി വര്‍ഗ്ഗങ്ങള്‍ തുലോം നിസ്സാരമായേ അടങ്ങിയിട്ടുള്ളു. എത്ര പച്ചക്കറി കഴിച്ചിട്ടും വിറ്റാമിന്‍ ബി 12 കിട്ടുകയുമില്ല. അത് ജന്തുജന്യമായ വസ്തുക്കളില്‍ മാത്രമടങ്ങിയിരിക്കുന്നു.
മുഖ്യ ഓക്സിഡന്റുകളെ - വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ കണ്ടെത്തി ഒഴിവാക്കല്‍ ഭക്ഷണത്തോളം വലിയ ആന്റി ഓക്സിഡേഷന്‍ പ്രക്രിയയുമാണ്.
3. "ബ്ലഡ് പ്രഷര്‍ 120/80 യില്‍ കൂടാന്‍ പാടില്ലെന്ന് വൈദ്യശാസ്ത്രം ശഠിച്ചു പറഞ്ഞു.. ഇപ്പോള്‍ പറയുന്നു 100/70 ഇല്‍ കൂടാന്‍ പാടില്ലെന്ന്"
ആരുപറയുന്നു? എവിടെപ്പറയുന്നു? അംഗീകൃത വൈദ്യശാസ്ത്രപ്രകാരം 120/80 ഇന്നും നോര്‍മല്‍ ബ്ലഡ് പ്രഷര്‍ തന്നെ. 115/75 നോര്‍മല്‍ ആണെന്ന് ചില ഡോക്റ്റര്‍മാര്‍ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഞ്ചു മില്ലിമീറ്റര്‍ മെര്‍ക്കുറി താഴാന്‍ ആരും മരുന്നു കൊടുത്തതായി കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല. വളരെ താഴ്ന്ന രക്തസമ്മര്‍ദ്ദം അനോരോഗ്യമുള്ള ഹൃദയത്തിന്റെ വരെ ലക്ഷണമായേക്കാം.
4. ‘നല്ല കൊളസ്റ്റ്രോളും (HDL) ചീത്ത കൊളസ്റ്റ്രോളുമുണ്ട് (LDL). ബദാമിലും അണ്ടിപ്പരിപ്പിലും ആപ്രിക്കോട്ടിലും നല്ല കൊളസ്റ്റ്രോളാണുള്ളത്.“
ഒന്നാമതായി, ഒരു മനുഷ്യന്‍ കൊളസ്റ്റ്രോള്‍ എടുത്തു കഴിച്ച് അത് രക്തത്തില്‍ കലരുകയല്ല ചെയ്യുന്നത്. അയാളുടെ കരള്‍ ശരീരത്തിനാവശ്യമുള്ള കൊളസ്റ്റ്രോളിനെ ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഉല്‍പ്പാദനം കൂടുമ്പോഴാണ് കൊളസ്റ്റ്രോള്‍ നിരക്ക് അപകടകരമായി ഉയരുന്നത്. ഫാറ്റുകള്‍ കഴിക്കുന്നത് കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനത്തെ കൂട്ടുന്നു. കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനം കൂടുമ്പോഴെല്ലാം LDL & HDL ഉയരുന്നത് ഒരേ തോതില്‍ അല്ല. മോണോ-പോള്യ് അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ (LDL-HDL)അനുപാതം കൂട്ടുന്നത് സാച്ച്ചുറേറ്റഡ് ഫാറ്റുകളെക്കാല്‍ ആശാസ്യമായ രീതികളിലാണെന്ന് വാദം ഉണ്ട്. സത്യത്തില്‍ ഒട്ടും ഫാറ്റ് കഴിക്കാതെ തന്നെ ഒരാള്‍ക്കു വേണ്ട കൊളസ്റ്റ്രോള്‍ ഉണ്ടാക്കാന്‍ അയാളുടെ കരളിനു കഴിയും,എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മിക്ക ഭക്ഷണത്തിലുംഫാറ്റ് അംശം ഉള്ളതിനാല്‍ മൊത്തത്തില്‍ ഫാറ്റിനെ ഒഴിവാക്കാനാവുന്നില്ല.
കൊളസ്റ്റ്രോള്‍ ജന്തുക്കളുടെ കരളിന്റെ ഉല്‍പ്പന്നം ആണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ കരളില്ലാത്ത കശുമാവിനും ബദാം മരത്തിനും കൊളസ്റ്റ്രോള്‍ നിര്‍മ്മിച്ച് വിത്തുകളില്‍ കൊണ്ടുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നല്ലതോ ചീത്തയോ ആയ ഒരു കൊളസ്റ്റ്രോളും ഇക്കണ്ട സാധനത്തിലൊന്നും ഇല്ലെന്നും മനസ്സിലാവും. ജന്തുജന്യഭക്ഷണങ്ങളില്‍ മാത്രമേ കൊളസ്റ്റ്രോള്‍ ഉള്ളു.
HDL-LDL എന്നു രണ്ടു തരം കൊളസ്റ്റ്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ് എന്ന ന്യൂട്രല്‍ ഫാറ്റും LDLന്റെ തന്നെ ഭാഗമായ LP(a), VLDL എന്നിവയൊക്കെ കണക്കിലെടുത്താണ് ഒരാളിന്റെ ലിപ്പിഡ് മാനേജുമന്റ് നടത്തേണ്ടത്.
ദാര്‍ശനികമായ തെറ്റ്
പണ്ട് കൊളസ്റ്റ്രോള്‍ 180-250 ഇല്‍ നിര്‍ത്തണമെന്നായിരുന്നുനിയമം, പിന്നീടത് 150-200 ആയി. ഇപ്പോള്‍ പറയുന്നു 150-180 ഇല്‍ കൂടാന്‍ പാടില്ല എന്ന്..... സ്റ്റാറ്റിന്‍ ഗുളികകളുടെ വില്‍പ്പന താഴുന്നതനുസരിച്ച് ഗവേഷണങ്ങ്ഫലങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
മിക്ക വൈദ്യ ഗവേഷണവും മരുന്നു കമ്പനിക്കാരുടെ അനുഗ്രഹദാങ്ങളോടെയാണ്. ഡോ. മാക്‌ഡോഗള്‍ നിരീക്ഷിച്ചതുപോലെ "ആദായം തരാത്ത സത്യത്തിനോട് ആര്‍ക്കും താല്‍പ്പര്യമില്ല എന്നതാണ് കഷ്ടം"
എന്നാല്‍ കൊളസ്റ്റ്രോള്‍ പഠനം തെറ്റില്‍ നിന്നും ശരിയിലേക്ക് നീങ്ങുന്നത് ഇങ്ങനെ ആയിരുന്നു. ശരാശരി അമേരിക്കന്‍ TC ലെവല്‍ ആണ് നോര്‍മല്‍ എന്നു ധരിച്ച കാലത്ത് 200+ നോര്‍മലെന്ന് ഡോക്റ്റര്‍മാര്‍ കരുതി. കാലക്രമേണ അതു മൊത്തില്‍ കൊളസ്റ്റ്രോള്‍ 150 ഇല്‍ താഴെയുള്ളവര്‍ക്ക് മറ്റു പ്രശ്നമൊന്നൊമില്ലെങ്കില്‍ ഹൃദയധമനീരോഗം വരാന്‍ സാദ്ധ്യത വളരെ വളരെ കുറവാണെന്ന തിരിച്ചറിവിലേക്ക് നീങ്ങി.
കൊല്ലുന്ന നിര്‍ദ്ദേശം!
ബദാമിലും അണ്ടിപ്പരിപ്പിലും അത്രൂട്ടിലും ആപ്രിക്കോട്ടിലും
നല്ല കൊളസ്റ്റ്രോളാണുള്ളത്. അതു വാരിവലിച്ചു തിന്നുക. അത് ചീത്ത കൊളസ്റ്റ്രോളിനെ താഴ്ത്തിക്കൊണ്ടുവരുമത്രേ.
[ബദാമിലും അണ്ടിപ്പരിപ്പിലും... പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ് എന്നു വായിക്കുന്നു, സസ്യജന്യമായ ഒന്നിലും കൊളസ്ട്രോളില്ല എന്നത് വിശദീകരിച്ചു കഴിഞ്ഞതാണ്]
പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകളും ഒമേഗ3 എണ്ണകളും എച്ച് ഡി എല്‍ കൂട്ടുമോ എന്നത് പ്രാരഭ ദിശകളില്‍ ചുറ്റി തിരിയുന്ന ഗവേഷണമാണ്. എന്നാല്‍ ആ കണക്കില്‍ പോലും വളരെ പരിമിതമായ രീതിയില്‍ അല്ലാതെ വാരിവലിച്ചു തിന്നുന്ന അണ്ടിവര്‍ഗ്ഗങ്ങള്‍ അപകടമേ ചെയ്യൂ. വ്യായാമമാണ് HDL കൂടാനേറ്റവും ആശാസ്യമായ വഴി.
പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ സാച്ചുറേറ്റഡ് ഫാറ്റിന്റെ ചീത്തത്തരങ്ങളെ ചെറുക്കുമെന്ന വാദം ഉന്നയിക്കുന്നവര്‍ സാധാരണയായി പരമാവധി കാല്‍ കപ്പ് അണ്ടിപ്പരിപ്പുകള്‍ കഴിയുമെങ്കില്‍ വാള്‍നട്ട് മാത്രം കഴിക്കാനാണ് നിര്‍ദ്ദേശിക്കാറ്.
കൂടുതലായി അണ്ടിവര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച് അണ്ടിപ്പരിപ്പ്, ബദാം, നിലക്കടല, മക്കാഡെമിയ നട്ട് തുടങ്ങിയാ കഴിക്കുന്നത് ശരീരത്തില്‍ യൂറിക്ക് ആസിഡ് വല്ലാതെ കൂട്ടി "ഗൌട്ട്" എന്ന വേദനാജനകമായ അസുഖം വരാനുള്ള സാദ്ധ്യത പരശ്ശതം മടങ്ങ് വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന യൂറിക്ക് ആസിഡിനു കിഡ്ണികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാന്നും കഴിവുണ്ട്.
അണ്ടിപ്പരിപ്പുകള്‍ "വാരി വലിച്ചു തിന്നുന്നവര്‍" പുകവലിക്കാരെപ്പോലെ, ഫാസ്റ്റ് ഫൂഡ് പ്രേമിയെപ്പോലെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.
സന്ദേശത്തിലെ പാളിച്ച
ഡോ. പുനത്തില്‍ ലേഖനത്തിന്റെ പര്യവസാനത്തില്‍ മാത്രം വെളിപ്പെടുത്തുന്ന ആ രഹസ്യം ഇങ്ങനെ " രോഗങ്ങളില്‍ മിക്കതും തനിയെ ഭേദമാകുന്നു". തൊട്ടുമുന്നിലുള്ള എല്ലാ കാര്യങ്ങളും മരുന്നുകളുടെ അനാവശ്യകതയെക്കുറിച്ചാണ്.
രോഗങ്ങള്‍ മിക്കതും തനിയേ ഭേദമാകും, അല്ലാത്തവയെ ഭേദമാക്കാന്‍ മാത്രമേ ശരീരത്തിനു മരുന്നിന്റെ സഹായവും ആവശ്യമുള്ളു. അതൊരു പുതിയ അറിവുമല്ല. [ഇക്കാരണത്താലാണ് വ്യാജഡോക്റ്റര്‍മാര്‍ വിശ്വാസ്യത നേടുന്നതെന്ന് എം പി നാരായണപിള്ള പണ്ടൊരു ലേഖനത്തില്‍ പറഞ്ഞിരുന്നു] പക്ഷേ, ഒരു ഡോക്റ്റര്‍ മെഡിക്കല്‍ മാഗസീനിലെഴുതി ഇതു വായിക്കുന്ന ഒരു സാധാരണക്കാരന്‍ ചികിത്സകളെല്ലാം അനാവശ്യമാണും അസുഖത്തിന് കഴിവതുണ്ടെങ്കില്‍ ആശുപത്രികളില്‍ പോകരുതെന്നും അനുമാനിക്കുകയാണ് ചെയ്യാന്‍ സാദ്ധ്യത.
വൈദ്യം, വ്യോമയാനം, സൈന്യം തുടങ്ങി അപകടം പിടിച്ച മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിയാവുന്നത് പറഞ്ഞുകൊടുക്കാനുള്ള ബാദ്ധ്യതെയെക്കാള്‍ പലമടങ്ങ് വലുതാണ് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുക എന്നത്. വൈദ്യന്റെ തെറ്റായ നിരീക്ഷണം രോഗിക്ക് ദോഷം ചെയ്യും. അത് പ്രസിദ്ധീകൃതമാണെങ്കിലോ, ആയിരക്കണക്കിന് ആള്‍ക്കാരെ ബാധിക്കും.രണ്ടു പേജില്‍ ഇത്രയും അബദ്ധങ്ങളടക്കി അലക്ഷ്യമായെഴുതിയ ഈ ലേഖനം വായിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു.
Posted by ദേവന്‍ at 10/11/2006
33 comments:
Santhosh said...
ഇതിന്‍റെ ഒരു കോപ്പിയോ, ലേഖനത്തിന്‍റെ ലിങ്ക് എങ്കിലുമോ ആരോഗ്യമാസികയ്ക്ക് എത്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ധൃതിയില്‍ എഴുതിയതിനാലാവണം, ദേവാ, ചെറിയ ചില അക്ഷരപ്പിശാചുകള്‍ കടന്നുകൂടിയിരിക്കുന്നു.
10/11/2006 09:57:00 PM
SEEYES said...
വാള്‍നട്ടിനെ പറ്റി ഏറ്റവും പുതിയ പഠനം.
http://news.bbc.co.uk/2/hi/health/6036409.stm
10/12/2006 12:32:00 AM
പുള്ളി said...
നല്ല അവലോകനം. ഡോ.ഇക്ബാലിന്റെ ലേഖനങള്‍ ഞാനും സ്ഥിരമയി വായിച്ചിരുന്നു. ഈ ബ്ലോഗ് ആരോഗ്യമാസിക പത്രാധിപര്‍ക്കുള്ള കത്തിലേയ്ക്ക് ഒന്നു അയയ്ക്കൂ. പുനത്തിലിന്റെ ലേഖനം വായിച്ചവര്‍ ഇതുല്കൂടി വായിയ്ക്കട്ടെ. എന്നിട്ടു വേണ്ടത് എടുക്കട്ടെ.
10/12/2006 04:56:00 AM
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said...
ബ്ളഡ് പ്രഷറിനെക്കുറിച്ച് ദേവരാഗം എഴുതിയത് ശ്രദ്ധിച്ചു.
ഹൃദയവും രക്തവാഹിനികളും അടങ്ങുന്ന ഒരു closed circuit ആണ് രക്തചംക്രമണ വ്യവസ്ഥ. അതിനുള്ളില്‍ ഒരു നിശ്ചിത പ്രഷര്‍ നിലനിന്നാലേ ഹൃദയം പമ്പ് ചെയ്യുമ്പോള്‍ രക്തം മുന്നോട്ടു പോകൂ. ആ പ്രഷറിനെയാണ് ഡയസ്റ്റളിക് പ്രഷര്‍ എന്നു പറയുന്നത്. അതിണ്റ്റെ ഏറ്റവും താഴത്തെ limit 60 mm/hg ആണ് എന്നു തിട്ടപ്പെടുത്തിയിരിക്കുന്നു.
ഈ ഒരു പ്രഷറിന്നെതിരായി നിരന്തരം ഹൃദയം പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട്, ഇതിണ്റ്റെ അളവ് എത്രയും താഴ്ന്നിരിക്കുന്നുവോ അത്രയും നല്ലതാണ് എന്നാണ് സിദ്ധാന്തം.
നാഡിമിഡിപ്പിണ്റ്റെ എണ്ണവും അതുപോലെ തന്നെ. നമ്മള്‍ കണക്കില്‍ 72 ennum , 70 -80 വരെ എന്നും മറ്റും പറയുമെങ്കിലും സത്യത്തില്‍ 56 -60 വരെ കാണുന്ന (കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍) നാഡിമിഡിപ്പാണ് ഹൃദയാരോഗ്യത്തിനു നല്ലത്. ഇതു ഹൃദയത്തിണ്റ്റെ വികസിക്കുന്ന അവസ്ഥയുടെ diastolic phase കാലദൈര്‍ഘ്യം കൂട്ടും, അതുകൊണ്ടു തന്നെ ഹൃദയത്തിലേക്കു രക്തം കൊണ്ടു പോകുന്ന കുഴലുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കുകയും , ഹൃദയത്തിന് ആരോഗ്യം കൂടുകയും ചെയ്യാന്‍ സഹായിക്കുന്നു. ഡയസ്റ്റളിക് പ്രഷര്‍ കുറയുമ്പോള്‍ സ്വാഭാവികമായും മുകളിലത്തേ പ്രഷറും കുറയുമല്ലൊ. അതുകൊണ്ട് കുറഞ്ഞ പ്രഷര്‍ എപ്പോഴും നല്ലതല്ലെന്നു വിചാരിക്കാന്‍ പാടില്ല.
10/12/2006 09:13:00 AM
ദേവന്‍ said...
സന്തോഷേ,
ഒരു ദിവസം എഴുത്തു തുടങ്ങി തുടങ്ങി നിന്നുപോകുകയും അടുത്ത ദിവസം എങ്ങനെയെങ്കിലും തല്ലിക്കൂട്ടി തീര്‍ക്കുകയും ചെയ്തതുകൊണ്ട് പറ്റിയതാവും തെറ്റുകള്‍, ഞാന്‍ പ്രിന്റ് എടുത്ത് വായിച്ചു തിരുത്താം.
സന്തോഷേ, പുള്ളീ,
മാതൃഭൂമി ആരോഗ്യമാസികയുടെ എഡിറ്റര്‍ ബൂലോഗനിവാസിയാണ് (ആരാണെന്നു പറയാന്‍ പുള്ളിക്ക് ഇഷ്ടമില്ലെന്നു തോന്നുന്നു, അതുകൊണ്ട് പേരു വെളിപ്പെടുത്തുന്നില്ല) അതുകൊണ്ടും കൂടിയാണ് ബ്ലോഗ്ഗിലിട്ടത്. ലിങ്ക് അയക്കാം
സീയെസ്സ്,
ലിങ്കിനു നന്ദി. അവരുടെ നിരീക്ഷണ രീതി എനിക്കിഷ്ടപ്പെട്ടു (വാള്‍നട്ടിലെ ഓ3 & പോളി അണ്‍ സാച്ചുറേറ്റഡ് ഫാറ്റ് സാച്ചുറേറ്റഡ് ഫാറ്റ് ചെയ്യുന്ന നാശം തടുത്തേക്കാം, എന്നാല്‍ എത്രമാത്രമളവില്‍ തടുക്കും എന്നറിവില്ല, അതിനാല്‍ ഇതു ശുപാര്‍ശ ചെയ്യുന്നുമില്ല, എന്നാണ് ലേഖനസാരം)
ഇന്‍ഡ്യാ ഹെറിറ്റേജ്,
വിശദീകരണത്തിനു വളരെ നന്ദി. ഡോ. താഴേയട്ടം 60/100 എന്നത് പലര്‍ക്കും 50/90 ആയിട്ടു പോലും പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്നതും കണ്ടിട്ടുണ്ട്. വളരെ താഴ്ന്ന, അല്ലെങ്കില്‍ പെട്ടെന്നു താഴ്ന്നു താഴ്ന്നു പോകുന്ന (MI/ stroke അനുഭവിക്കുന്നതാവാനുള്ള സാദ്ധ്യത) പോകുന്ന ബ്ലഡ് പ്രഷറിനെ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളെന്നാണ് എന്റെ ഒരു തോന്നല്‍.
പക്ഷേ കുഞ്ഞബ്ദുള്ള സേഫ് അപ്പര്‍ ലിമിറ്റ് 100/70 ആയെന്നു പറയുന്നു. ഒന്നാമതായി, വേരിയേഷന്‍ ഇതില്‍ 30 mm/hg
മാത്രമേയുള്ളു. ഡയസ്റ്റോള്‍ സമയത്ത് 70 ആണു പ്രഷറെങ്കില്‍ സിസ്റ്റോളിക് പീക്കില്‍ 110 വരുന്നതല്ലേ നല്ലത്? mechanical systole ചെയ്യുമ്പോള്‍ 40 mm/hg വ്യതിയാനം വരുത്താന്‍ ശേഷിയില്ലാത്ത ഹൃദയപേശി (myocardium) ശക്തി കുറവുള്ളതെന്ന് കാണേണ്ടതില്ലേ?
100/70 നു മുകളില്‍ രക്ത സമ്മര്‍ദ്ദമുള്ളയാളിനു മരുന്നു നല്‍കണമെന്ന് ഡോ. കുഞ്ഞബ്ദുള്ള സൂചിപ്പിക്കുന്നു. താങ്കള്‍ യോജിക്കുന്നുണ്ടോ?
[ഓ ടോ. വലിയ പ്രതിസന്ധിയിലല്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിനു മരുന്ന് ആവശ്യമില്ലെന്ന ചിന്താഗതിക്കാരനാണു ഞാന്‍ അല്‍പ്പം ബ്രീത്ത് കണ്ട്രോള്‍ പരിശീലിച്ചാല്‍ മതിയാവും. പിന്നെ ഡയറ്റ്, വ്യായാമം.(ഇതൊരു വൈദ്യോപദേശമല്ല, എന്റെ നിരീക്ഷണം മാത്രം) ]
10/12/2006 12:15:00 PM
ദേവന്‍ said...
ഒരു കാര്യം പറയാന്‍ വിട്ടു. ഡോക്റ്റര്‍ പറഞ്ഞ കഠിനാധ്വാനo നല്‍കുന്ന എക്സ്റ്റന്‍ഡഡ് ഡയസ്റ്റോള്‍ ബെനിഫിറ്റ് ഞാന്‍ എന്റെ ശരീരത്തില്‍ തന്നെ കണ്ടിട്ടുണ്ട്.
വിശ്രമവേളാ നാഡിമിഡിപ്പ് (വെറുതേയിരിക്കുമ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത് എന്റെ ഒരു ഹോബിയാണേ, കടപ്പുറത്ത് തിരയെണ്ണുന്നത് പോലെ) ഏറോബിക് വ്യായാമം ചെയ്യാത്ത ആഴ്ച്ചകളില്‍ എനിക്കു 70 ഉം ജോഗ്ഗിംഗ് നടത്തുന്ന നാളുകളില്‍ 58-62 ഉം ആണ്.
അതായത് വ്യായാമം ചെയ്യുന്ന ദിനത്തില്‍ 20% പള്‍സ് കുറവ്. മൊത്തം ഒരു സൈക്കിളിന്റെ 2/3 ഡയസ്റ്റൊല്‍ സമയം എന്ന ശരാശരിക്കണക്കു വച്ചു കൂട്ടിയാല്‍ 20% ക്ഷ് 2 / 3 = 13.3% അധിക സമയം എന്റെ ഹൃദയം അയഞ്ഞ രൂപത്തില്‍ ഇരിക്കുന്നു ഞാന്‍ വ്യായാമം ചെയ്യുന്ന നാളുകളില്‍!!
ഈ കാര്യം ശ്രദ്ധിപ്പിച്ചതിനു നന്ദി.
10/12/2006 12:27:00 PM
ഡാലി said...
ദേവേട്ടാ, ഒരുപാടൊരുപാട് സംശയങ്ങള്‍.ലേഖനം വായിക്കാനായില്ലാത്തതിനാലാണെ. മുന്‍കൂര്‍ ജാമ്യം.
ഒന്നുമാത്രം ആദ്യം ചോദിക്കട്ടെ.
“ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“
ഇതു കൊണ്ട് ലേഖകന്‍ എന്താണ് ഉദ്ദേശിക്കുന്നത്?
ബി കോപ്ലക്സ് കഴിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും വ്യതാസമുണ്ടൊ എന്ന് തെളിയിക്കപ്പെട്ടീട്ടില്ലാന്നോ? അതോ അതിനെ ക്യാപ്സൂള്‍ രൂപത്തില്‍ കഴിച്ചിട്ട് കാര്യമില്ലാ എന്നൊ?
കുറെയേറെ തെളിവ് തരാം വേണമെങ്കില്‍.
വിറ്റമിന്‍ ബി1 (തയമിന്‍) മാത്രം ഉദാഹരണമായി എടുത്താല്‍, ബെറി ബെറി എന്ന അസുഖം ഈ തയമിന്‍ കുറവുകൊണ്ടാണ്. അതിനു മരുന്നായി തയമിന്‍ ക്യാപ്സൂളും, തീരെ അവശര്‍ക്കു തയമിന്‍ ഇഞ്ചെക്ഷനും ആണ് ഫലപ്രദം.
10/12/2006 12:39:00 PM
ദേവന്‍ said...
ഡാലി
മൂപ്പര്‍ ഉദ്ദേശിക്കുന്നത് വിറ്റാമിനുകള്‍ ഗുളിക രൂപത്തില്‍ കഴിക്കേണ്ട, "രണ്ടു കാരറ്റും, രണ്ടു വെണ്ടക്കായും രണ്ടു കോവക്കയും പച്ചക്കു തിന്നാല്‍ മതി" എന്നാണ്. ഞാന്‍ ഇത്രയേറെ പ്രതിഷേധിക്കുന്നതും അതുകൊണ്ട് തന്നെ.
സാധാരണ മനുഷ്യനു suppliment വേണ്ടാ, പക്ഷേ ഡെഫിഷ്യന്‍സി ഉള്ളയാളിനു വേണ്ടത്ര വൈറ്റമിനുകള്‍ തരാന്‍ ഭക്ഷണത്തിനു മിക്കപ്പോഴും കഴിയുകയുമില്ല, അതിനാലാണു സപ്ലീമന്റ് കൊടുക്കേണ്ടു വരുന്നത്.
സ്കര്‍വ്വി ഉണ്ടെങ്കില്‍ വൈറ്റമിന്‍ സി കഴിക്കുന്നത് 500 എം ജി ആണ് (എന്നാണോര്‍മ്മ, തെറ്റുണ്ടേല്‍ കൊല്ലല്ലേ) പുനത്തില്‍ പറയുന്ന കാരറ്റു ഭക്ഷണം അതിനു മതിയാവില്ല, കാരണം 100 ഗ്രാം കാരറ്റില്‍ 9 എം ജി അസ്കൊര്‍ബിക്ക് ആസിഡാണുള്ളത്, 500 എത്തിക്കാന്‍ ആറുകിലോകിലോ പച്ച കാരറ്റ് കഴിക്കണം. അവിടേയും കുഴപ്പം, ഇത്രയും കാരട്ടിനെ മൊത്തം ദഹിപ്പിച്ച് വേണ്ടതെടുക്കാന്‍ കഴിയാതെ ശരീരം അതിനെ പുറന്തള്ളിക്കളയും.
(ഫോളേറ്റ് ഒഴികെയുള്ള ബി കള്‍ക്ക് പച്ചക്കറിയെക്കാള്‍ പയര്‍ ധാന്യ വര്‍ഗ്ഗങ്ങളാണ് നല്ലത്. തയമിനു നല്ലത് തവിടാണ് . പണ്ട് നെല്‍ കൃഷി ഉള്ള വീട്ടില്‍ ആളുകള്‍ വന്ന് തവിടു വാങ്ങിക്കോണ്ട് പോകും (എന്നെയും മീനാക്ഷിയേയും കുമാറിനേയും ഒക്കെ തവിടിനു പ്രതിഫലമായാണു കിട്ടിയത് വീട്ടുകാര്‍ക്ക്) എന്നിട്ട് ശര്‍ക്കര ഉണ്ട പിടിച്ചു തിന്നും. ബീെക്കോം പ്ലസ്സും ആയി, ഇരുമ്പുമായി, സെലീനിയം
സിലിക്കോണ്‍, തുടങ്ങി ഒരുപാടു സാധനം ഒറ്റയടിക്കു കിട്ടും. )
10/12/2006 01:02:00 PM
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said...
ദേവരാഗത്തിണ്റ്റെ വിശദമായ അന്വേഷണം അഭിനന്ദനാര്‍ഹമാണ്.
രക്തധമനികളുടെ ഭിത്തിയുടെ elasticity കുറവ്, peripheral resistanke എന്നീ രണ്ടു ഘടകങ്ങളാണ് ഹൃദയത്തിനെക്കൊണ്ടു കൂടുതല്‍ ജോലി ചെയ്യിക്കുന്നത് .
എന്നാല്‍ systolic BP 100- 120 ന് ഇടക്കു നില്‍ക്കുന്നവര്‍ക്ക് ഇവ normal ആയിരിക്കുമെന്നാണ് എണ്റ്റെ വിശ്വാസം.
BP 100/70 mm/hg is the best BP reading, but we cannot call it the 'safe upper limit' അതിനു മുകളിലുള്ളവര്‍ക്ക് BPക്കു മരുന്നു കൊടുക്കണം എന്നു പറയുന്നത് എന്തു യുക്തിയിലാണെന്നു മനസ്സിലാകുന്നില്ല. - അതു പറയുന്ന ഡോക്ടര്‍ക്കാണ് ചികിത്സ ആവശ്യം എന്നു തോന്നുന്നു.
ജീവിതരീതിയില്‍ ചില ക്രമീകരണങ്ങളൊക്കെ വരുത്തിയാല്‍ ഒട്ടും ഭയക്കേണ്ടതില്ല ഒരു രോഗത്തിനേയും.
നമ്മുടെ ശരീരം ഏതു പരിതസ്ഥിതിയേയും നേരിടാന്‍ തക്ക കരുത്തോടു കൂടിയാണ് ഉണ്ടായിരിക്കുന്നത്. ഒരുദാഹരണം നോക്കുക. ഒരു kidney മുഴുവനും പോയി, മറ്റേത് 50% എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ നാം ആ സംഭവം അറിയുക കൂടിയില്ല- അത്രമാത്രം reserve ഉണ്ട് നമ്മളില്‍. പക്ഷെ വേണ്ടതൊന്നും ചെയ്യാതെയും , വേണ്ടാത്തതെല്ലാം ചെയ്തും ഇരിക്കുമ്പോഴാണ് അപകടം വരുന്നത്.
യോഗാഭ്യാസം , പ്രാണായാമം ഇവ പരിശീലിക്കുന്നത് വളരെ നല്ലതാണ്- പക്ഷെ അറിവുള്ള ഒരാളുടെ ഉപദേശമനുസരിച്ചു വേണമെന്നു മാത്രം. ഇതിനെക്കുറിച്ച് ഞാന്‍ പിന്നീട് ഒരു പോസ്റ്റിടാം
അത്യാഹിതസന്ദര്‍ഭങ്ങളിലല്ലാതെ ആധുനികമരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരാണ് ഞാന്‍. പക്ഷെ നല്ല ഒരു ഇഞ്ജക്ഷന്‍ തരണം , ൨ കുപ്പി ഗ്ളൂക്കോസ് കേറ്റണം എന്നെല്ലാം ഇങ്ങോട്ടു ആവശ്യപ്പെടുകയും അതു ആവശ്യമില്ല എന്നു പറയുന്ന ഭിഷഗ്വരനേ വിവരമില്ലാത്തവന്‍ എന്നാക്ഷേപിക്കുകയും, അദ്ദേഹത്തിണ്റ്റെ ഫീസ് ഇത്ര വലിയതാണെന്നും ആശുപത്രിയില്‍ ചെലവാക്കിയ തുകയുടെ വലിപ്പം എഴുന്നള്ളിക്കുകയും ചെയ്യുന്ന പൊങ്ങച്ച രോഗികളുള്ള ഭാരതത്തില്‍-- ബാക്കി നിങ്ങള്‍ ഊഹിച്ചോളൂ
ആരോഗ്യം നിലനിര്‍ത്താനുള്ള സാമാന്യവിജ്ഞാനങ്ങള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലിങ്ക് തരാം -www.bestofvedichealth.com
10/12/2006 03:41:00 PM
Anonymous said...
ദേവേട്ടാ...
ആരോഗ്യമാസികക്കാര്‍ ദേവേട്ടന്‍റ്‍റെ പോസ്റ്‍റ് വായിച്ചിരുന്നു എന്നു പറഞ്ഞു.
അത് വളരെ വലുതായതു കൊണ്ടും തൊട്ടടുത്ത് ഇഷ്യുവിന്‍റ്‍റെ പണി മിക്കവാറും
ആയതു കൊണ്ടുമാണ് വരുന്ന ലക്കത്തില്‍
ഈ കുറിപ്പ് പ്രതികരണമായി ചേര്‍ക്കാന്‍ കഴിയാത്തത് എന്നും അറിയിച്ചിട്ടുണ്ട്.
അതിനര്‍ഥം അടുത്ത ഇഷ്യുവില്‍ പ്രതികരണത്തില്‍ ഈ കുറിപ്പ് ഉള്‍പ്പെടുത്തും എന്നു തന്നെ.
പിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കോളം ലൈറ്‍റ് റീഡിങ്ങിനുള്ള ഒന്നാണ്.
ഒരു സാധാരണക്കാരനും എഴുത്തുകാരനുമായിട്ടാണ് അങ്ങേരു തന്നെ സ്വയം വിലയിരുത്തുന്നത്.
ഒട്ടു മിക്ക വായനക്കരും അതിനെ കാണുന്നതും. ഏതായാലും ആരോഗ്യമാസികക്കാര്‍ ദേവേട്ടന്‍റ്‍റെ വിമര്‍ശനം ഗൌരവത്തില്‍ എടുത്തിട്ടുണ്ട്...
10/12/2006 04:45:00 PM
Unknown said...
ഡോ.പുനത്തില്‍ അത്യാവശ്യം പ്രാക്ടീസ് ഒക്കെയുള്ള ഡോക്ടര്‍ ആണെന്നാണ് കരുതുന്നത്.കൊളസ്റ്റ്രോള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറിയില്ല എന്ന താങ്കളുടെ ധ്വനി ശരിയായി എന്ന് അഭിപ്രായമില്ല.ആധുനിക വൈദ്യശാസ്ത്രപ്പറ്റി over informed ആകുന്നത് പലപ്പോഴും സാധാരണക്കാര്‍ക്ക് ആശങ്കയും സംശയവും ആണ് സമ്മാനിക്കുന്നത്.ആരോഗ്യം കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ ആണ് പലപ്പോഴും ഇതിന് കാരണക്കാര്‍.ഈ പശ്ചാത്തലത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനം യഥാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.പലകാര്യങ്ങളും play down ചെയ്ത്, ലളിതവായനയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു.
പ്രായോഗികതലത്തിലുള്ള അറിവ് പലപ്പോഴും പഠനത്തിലുടെ ആര്‍ജ്ജിച്ച ജ്ഞാനത്തെ ചിലപ്പോഴൊക്കെ അവഗണിക്കാറുണ്ട്.കാരണം,ആദ്യത്തേത് സത്യത്തോട് കൂടുതല്‍ അടുത്തു നില്ക്കുന്നു.
മനഷ്യശരീരത്തെപ്പറ്റി ഹോളിസ്റ്റിക്‍ കാഴ്ചപ്പാട് നഷ്ടപ്പെട്ട്, കൂടുതല്‍ സങ്കീര്‍ണ്ണകള്‍ അവതരിപ്പിക്കുന്ന അലോപ്പതിയിലെ, ആധുനികരീതികളോട് വലിയ പ്രതിപത്തിയില്ലാത്ത ഒരാളുടെ അഭിപ്രായമായി എന്റെ ഈ വാക്കുകളെ കണ്ടാല്‍ മതി.
10/12/2006 07:11:00 PM
ഉമേഷ്::Umesh said...
വായനക്കാര്‍ ഇനി മുതല്‍ അങ്ങനെ കണ്ടോളും. ഇതു വരെ, പേരിന്റെ മുന്നില്‍ “ഡോക്ടര്‍” എന്നു കണ്ടു് അവര്‍ അല്പം കൂടി നന്നായി വിചാരിച്ചിരുന്നു.
ഒരു ഡോക്ടര്‍ ഇങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു. കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ.
10/12/2006 07:12:00 PM
Unknown said...
ഉമേഷ്,
ഞാന്‍ എന്റെ വാക്കുകളുടെ കാര്യമാണ് പറഞ്ഞത്.
10/12/2006 07:22:00 PM
ഉമേഷ്::Umesh said...
സുരലോകം,
ബിജു എഴുതിയ
പിന്നെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കോളം ലൈറ്‍റ് റീഡിങ്ങിനുള്ള ഒന്നാണ്. ഒരു സാധാരണക്കാരനും എഴുത്തുകാരനുമായിട്ടാണ് അങ്ങേരു തന്നെ സ്വയം വിലയിരുത്തുന്നത്.
ഒട്ടു മിക്ക വായനക്കരും അതിനെ കാണുന്നതും.
എന്നതിന്റെ മറുപടിയാണു് ഞാന്‍ എഴുതിയതു്. ഞാന്‍ തീര്‍ക്കുന്നതിനു മുമ്പു് സുരലോകം ഇടയ്ക്കു വരികയും തെറ്റിദ്ധാരണ ഉണ്ടാക്കാവുന്ന “ആധുനികരീതികളോട് വലിയ പ്രതിപത്തിയില്ലാത്ത ഒരാളുടെ അഭിപ്രായമായി എന്റെ ഈ വാക്കുകളെ കണ്ടാല്‍ മതി...” എന്നതു് അതിലുണ്ടാവുകയും ചെയ്തതു തികച്ചും യാദൃച്ഛികം.
ആളെപ്പറയാഞ്ഞതിനു ക്ഷമിക്കുക.
10/12/2006 07:46:00 PM
ഉമേഷ്::Umesh said...
ഒരു വിശദീകരണം കൂടി:
“കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ” എന്നതു കൊണ്ടു് ഉദ്ദേശിച്ചതു് “എഴുത്തുകാരനായ കുഞ്ഞബ്ദുള്ള എഴുതിക്കോട്ടേ, ഡോക്ടറായ കുഞ്ഞബ്ദുള്ള എഴുതരുതു്” എന്നായിരുന്നു.
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍...
അതിരിക്കട്ടേ, സുരലോകവും ഒരു ഡോക്ടറാണോ?
10/12/2006 07:49:00 PM
Unknown said...
അയ്യോ!! ഡോക്ടറല്ലേ...
ഡോക്ടറാകാനുള്ള വക മരുന്നിനുപോലുമില്ല.
10/12/2006 08:11:00 PM
ദേവന്‍ said...
ബിജു,
ഞാന്‍ ആകെപ്പാടെ വായിക്കുന്ന മലയാളം പ്രസിദ്ധീകരണമാണ് ആരോഗ്യമാസിക. അതിനെ നിശിതമായി വിമര്‍ശിക്കുന്ന രീതിയില്‍ ഒന്നും അതില്‍ തന്നെ വന്നുകാണാന്‍ ആഗ്രഹം എനിക്കില്ല. ബ്ലോഗിന്റെ (അല്ലെങ്കില്‍ എന്റെ ബ്ലോഗ്ഗിംഗ് രീതിയിലെ) രൂക്ഷമായ ഭാഷയിലാണ് ഞാന്‍ ഇതെഴുതിയത്. സത്യത്തില്‍ അണ്ടിപ്പരിപ്പുകളെക്കുറിച്ചല്ലാതെ മറ്റൊന്നും വായനക്കാര്‍ അറിയേണ്ട കാര്യമില്ല. ഒരു നിരീക്ഷണം എന്ന നിലക്ക് ബൂലോഗത്തിന്റെ ചെറിയ ചുവരിനുള്ളില്‍ പതിച്ചെന്നേയുള്ളു. വായനക്കാരന്റെ പ്രതികരണമായി ഒരു ചെറു കുറിപ്പ് പത്രാധിപര്‍ക്ക് ഞാനയക്കാം. കുടിയന്റെ (അനംഗാരിയല്ല) രാഷ്ട്രീയ ചര്‍ച്ച പോലെയൊരു ഭാഷയിലാണ് ഈ പോസ്റ്റ് ഇപ്പോള്‍ അതങ്ങനെ തന്നെ അച്ചടിച്ചു വരുന്നത് ഒരു നല്ല ഉദ്ദേശത്തില്‍ ഇറങ്ങുന്ന മാസികക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷീണമായേക്കും.
[ഒരുപക്ഷേ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന പേരു കണ്ട ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചു പോയതുമാവും]
സുരലോഗം മാഷേ
ഒരു മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹത്തിനു ഇപ്പറഞ്ഞതൊന്നും അറിയില്ല എന്നു ഞാന്‍ പറഞ്ഞില്ല. കുഴപ്പം അത് വായിക്കുന്ന സാധാരണ വായനക്കാരന് factually incorrect ആയ ചില കാര്യങ്ങള്‍ കൈമാറിപ്പോയി എന്നാണ്. അതാണ് "അലക്ഷ്യമായി എഴുതി" എന്ന പ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത്. ഡോക്ടര്‍
എന്ന റ്റൈറ്റില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ അതിനെ വേദവാക്യമായി എടുക്കുന്നു, എന്നതിനാല്‍ എത്ര ലളിതവല്‍ക്കരിച്ചാലും കേള്‍ക്കുന്നയാള്‍ (കേള്‍ക്കുന്നവന്റെ കുഴപ്പം കൊണ്ടായാലും ) തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ പറയരുതെന്നേ പറഞ്ഞുള്ളു.
സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നത് ചിലപ്പോള്‍ ഒരാളെ hypochondriac ആക്കിയേക്കാം, എന്നാല്‍ ആരോഗ്യമാസിക രോഗി എന്ന user of service & owner of the body അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് സാധാരണ കൈകാര്യം ചെയ്യാറെന്നെ എനിക്കു തോന്നിയിട്ടുള്ളു. അറിവാണ് ആരോഗ്യം, അറിവാണു സുരക്ഷയും, അറിവാണ് അവകാശം നേടിത്തരുന്നതും.
വസ്തുതാപരമായ തെറ്റുകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടുകയേ ഞാന്‍ ചെയ്തുള്ളു. ബിജുവിനോട് പറഞ്ഞപോലെ അതിന്റെ ഭാഷ അച്ചടിക്കു യോജിക്കാത്തതും ഒരു പക്ഷേ ബ്ലോഗ്ഗിനു യോജിക്കുന്നതുമാണെന്നു മാത്രം. രോഗി അറിയട്ടെ. അവന്റേതല്ലേ ശരീരം, അവന്റേതല്ലേ ദ്രവ്യം, അവന്റേതല്ലേ ആരോഗ്യം.
ആശുപത്രികള്‍ പരമാവധി ചികിത്സ നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങളോ പരമാവധി ആരോഗ്യത്തിനു ശ്രമിക്കുന്നു. ഈ രണ്ട് അജെന്‍ഡയും എപ്പോഴും പരസ്പര പൂരകങ്ങള്‍ ആകണമെന്നില്ല. അതിനാലാണ് അവനവന്റെ കാര്യം രോഗി അറിഞ്ഞിരിക്കേണമെന്ന് ശഠിക്കുന്നത്. (ഇത് ഒരുകാലത്ത് ഓവര്‍ ട്രീറ്റ്മെന്റിന്റിനു ഇരയായ ഒരുത്തന്റെ അതിയായ പ്രിക്കോഷന്‍ ആണെന്നും
കരുതാം)
അലോപ്പതി മനുഷ്യനെ അവയവങ്ങള്‍ മാത്രമായി കണ്ട് ഒരോന്നിനും സ്പെഷ്യലൈസ് ചെയ്ത വിദഗ്ദ്ധരെ ഉണ്ടാക്കുന്നു എന്ന നിരീക്ഷണം ശരിയാണ്. അടുത്തകാലത്തായി അതിനു (വിദേശത്തെങ്കിലും) മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള വൈദ്യശാഖകളിലും പൂര്‍ണ്ണ വിശ്വാസമാണ്, കുഴപ്പം അവ അല്ലോപതി പോലെ തെറ്റുകള്‍ തിരുത്തിയും വീണ്ടും പഠിച്ചും പുരോഗമിക്കുന്നില്ല എന്നതാണ്. അതുണ്ടാവട്ടെ.
ഇന്ത്യാ ഹെറിറ്റേജ്,
വിശദായി പറഞ്ഞു തന്നതിനു നന്ദി. ആ സൈറ്റ് സന്ദര്‍ശിക്കാം. ധമനികളുടെ elasticity വര്‍ദ്ധിക്കാന്‍ മാതളനാരങ്ങ നല്ലതെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നത് ഗവേഷകര്‍ അംഗീകരിച്ചെന്നും വായിച്ചു ഈയിടെ. ധമനികളെ ചുരുക്കിക്കളയാന്‍ എറ്റവും മിടുക്കന്‍ പുകയില അല്ലേ?
10/12/2006 08:43:00 PM
ബിന്ദു said...
നോര്‍മല്‍ പ്രഷര്‍ 100/70 ആവണം എന്നു കണ്ടിട്ടെന്റെ പ്രഷര്‍ കൂടി.:)
10/13/2006 01:43:00 AM
Anonymous said...
ഞാന്‍ നേരത്തെ ഒരു വലിയ കമന്റ് വെച്ചത് ഗൂഗിള്‍ കൊണ്ടോയി ദേവേട്ടാ..ശ്ശൊ!
അതേ ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് ഈ സാര്‍ എഴുതിയ പോലെ തന്നെ. പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല,
ഇതൊക്കെ കഴിക്കണം എന്നൊക്കെ.. ഞാന്‍ ഓര്‍ക്കേം ചെയ്തു ഇതിനെപറ്റി..
അപ്പൊ എനിക്ക് തോന്നണേ, അങ്ങിനെ വല്ലതുമൊക്കെ വായിച്ചിട്ടാവുമോ ആ സാര്‍ അങ്ങിനെ എഴുതിയേ എന്ന്?
10/13/2006 02:39:00 AM
ഉമേഷ്::Umesh said...
This comment has been removed by a blog administrator.
10/13/2006 04:29:00 AM
ഉമേഷ്::Umesh said...
ഇഞ്ചീ, വൈറ്റമിന്‍ ഋ കഴിഞ്ഞുള്ള വൈറ്റമിന്‍ വൈറ്റമിന്‍ ഌ ആണു്, വൈറ്റമിന്‍ ലു അല്ല.
ഡോണ്ട് റിപ്പീറ്റ് ഇറ്റ്!
10/13/2006 04:30:00 AM
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said...
ദേവരാഗം എഴുതിയ ആദ്യത്തെ ലേഖനത്തില്‍ ഞാന്‍ ഒരു കമണ്റ്റില്‍ സൂചിപ്പിച്ചിരുന്നു- ചികിത്സാ രംഗത്തെ വഷളാക്കുന്നതില്‍ ഇനിയും ചില ഘടകങ്ങളുള്ളത് പിന്നീടെഴുതാം എന്ന്.
മെഡിക്കല്‍ കോളേജിനെ പറ്റിയും മറ്റു സര്‍ക്കാര്‍ ആശുപത്രികളെപറ്റിയും സാധാരണ കേള്‍ക്കാറുള്ള ചില പരാതികള്‍ ഇങ്ങിനെയാണ്.
"മോന് പനിയായിട്ടു കൊണ്ടു ചെന്നതാ. കിടത്തിയിട്ട് ഒന്നര ദിവസമായി ഇതുവരെ പനി കുറഞ്ഞില്ല. ഇടക്കിടക്ക് വന്ന് പനി അളന്നേച്ചു പോകും. കൊറെ ചോരേം കുത്തിയെടുത്തു. ഒരു സൂചി വക്കുവോ, ഒന്നും ചെയ്യത്തില്ല. ദാണ്ടെ അയല്‍പക്കത്തെ കൊച്ചിനിതുപോലെ വന്നപ്പോള്‍ ആ പ്രൈവറ്റാശുപത്രീകൊണ്ടു പോയി. എന്തൊരു ശ്രദ്ധയാന്നോ. ചെന്നപാടെ ഒരു സൂചി വച്ചു. പിന്നെ ഒരു ഗ്ളൂക്കോസും കേറ്റി അവിടെ കിടത്തി. എന്തു സ്നേഹമായിട്ടാ നോക്കുന്നേന്നറിയാമോ?. പിന്നെ പനി വന്നേ ഇല്ല . ഏഴു ദിവസം കിടന്നു ഇപ്പം ദാണ്ടെ സുഖമായി നടക്കുന്നു. , നമുക്കതിനുള്ള വശമില്ലല്ലോ"
വരുന്നയുടനെ ഒരു പാരസെറ്റമോള്‍ കുത്തിവക്കാനും, ആറാറു മണിക്കൂറ്‍ കൂടുമ്പോള്‍ രണ്ടു വീതം പാരസെറ്റമോള്‍ ഗുളിക കൊടുത്ത് പനി വരാതെയാക്കാനും അറിയാന്‍ വയ്യാത്തതുകൊണ്ടല്ല മേല്‍പറഞ്ഞ ഡോക്ടര്‍മാര്‍ അതു ചെയ്യാത്തത്.
പനി എന്നത് ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷമാണെന്നും, അങ്ങിനെയുണ്ടാകുന്ന ഉയര്‍ന്ന ഊഷ്മാവില്‍ ശരീരത്തിലുള്ള( WBC )വെളുത്ത രക്തകോശങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും, പനിയെ മരുന്നു കൊടുത്തു കുറക്കുന്നത് അവയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ്.
പനിയുണ്ടാകനുള്ള വ്യക്തമായ കാരണം എന്താണെന്നു കണ്ടു പിടിക്കും വരെ പനിയുടെ വരവുപോക്കുകളുടെ ക്രമത്തെ അറിയുവാന്‍ വേണ്ടി നന്നാലു മണിക്കൂറ്‍ കൂടുമ്പോള്‍ പനി അളന്നു chart ചെയ്യുകയും മറ്റു പരിശോധനകള്‍ നടത്തുകയും, കാരണം മനസ്സിലായാല്‍ അതിനുള്ള ചികിത്സ ചെയ്യുകയും ആണ് അവറ്‍ ചെയ്യുന്നത്.
സാധാരണ ഉള്ള പനി 105 ഡിഗ്രി വരെ കുഴപ്പകാരനല്ല.അഥവാ അത്രയും എത്തുകയാണെങ്കില്‍ തന്നെ ഒന്നു നനച്ചു തുടച്ചാല്‍ കുറയുന്നതേ ഉള്ളു. പക്ഷെ 100 എത്തുമ്പോള്‍ മുതല്‍ മരുന്നു കൊടുത്തു കുറക്കുന്നവരാണ് ഇന്നു നാം കാണുന്നവരില്‍ ഭൂരിഭാഗവും.
ഈ മനസ്ഥിതി മാറുകയില്ല എന്നു മനസ്സിലാക്കിയ ചില കച്ചവടമനസ്ഥിക്കാരായ ആളുകള്‍ ആശുപത്രികളുണ്ടാക്കി മുതലെടുക്കുന്നു.
അവനവണ്റ്റെ മകനു ആ അവസ്ഥ ഉണ്ടായാല്‍ ചെയ്യുന്ന ചികിത്സയേ തണ്റ്റെ അടുത്തു വരുന്ന രോഗിക്കും കൊടുക്കൂ എന്ന മനസ്സാക്ഷിയുള്ളവര്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ പട്ടിണി കിടക്കുകയേ ഉള്ളു, സ്വന്തമായി ജീവിക്കാന്‍ വേറേ വഴിയില്ലെങ്കില്‍- കാരണം അത്രമാത്രം ദൂഷിതമാണ് ഈ രണ്ടു സമൂഹങ്ങളും.
കുറച്ചല്ല വൈദ്യത്തെക്കുറിച്ചു കൂടുതല്‍ അറിവാണ് പൊതുജനങ്ങള്‍ നേടേണ്ടത്. തങ്ങളുടെ ശരീരം മറ്റൊരാളുടെ മുമ്പില്‍ അടിയറ വക്കുന്നതിനു മുമ്പു ഒന്നാലോചിക്കുക,- ആധുനിക വൈദ്യശാസ്ത്രം തിളങ്ങാന്‍ തുടങ്ങിയിട്ട് ഏറിയാല്‍ ഒരു 60 കൊല്ലമേ ആയുള്ളു. മനുഷ്യവര്‍ഗ്ഗം ഇന്നുള്ളതിലും ആരോഗ്യവാന്‍മാരായി(WHO പഠനപ്രകാരം) യുഗങ്ങളായി ഇവിടെ ജീവിച്ചിരുന്നവരാണ്.
disclaimer ഇതു കൊണ്ട് കേരളത്തിലെ സര്‍കാര്‍ ആശുപത്രികളില്‍ നടക്കുന്നതെല്ലാം സ്വര്‍ഗസമാനമായ പ്രവൃത്തികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതല്ല. എഴുതാന്‍ ഒരു മുഖവുരയായെടുത്തു എന്നു മാത്രം
10/13/2006 08:05:00 AM
ബെന്യാമിന്‍ said...
എന്റെ സ്‌നേഹിതരേ.. പുനത്തിലാനെ വളരെ നേരിട്ടറിയാവുന്ന ഒരുവനാണ് ഈയുള്ളവന്‍. സ്വബുദ്ധിയുള്ള ആരും അതിയാന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുകയില്ല. ഇതുപോലെ അറിഞ്ഞുകൊണ്ട് ചില മണ്ടത്തരങ്ങള്‍ വിളമ്പി ചര്‍ച്ചകളില്‍ തിളങ്ങി നില്‌ക്കുക അതിയാന്റെ ഒരു വിനോദം മാത്രം. നിങ്ങള്‍ ആ ചതിക്കുഴിയില്‍ വീണുപോയല്ലോ. ഇപ്പോത്തന്ന അതിയാന്റെ ആത്മകഥ പുറത്തിറങ്ങിയല്ലോ 'നഷ്‌ടജാതകം' മുക്കാലും കള്ളവും നടക്കാത്ത സ്വപ്‌നങ്ങളുമാണ്.
പിന്നെ ആരോഗ്യവിഷയത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ കഴിഞ്ഞല്ലോ. അതുമതി. ചര്‍ച്ച തുടരട്ടെ.അതില്‍ പുനത്തില്‍ ഒരു വിഷയമാവേണ്ട കാര്യമേയില്ല.
10/13/2006 04:25:00 PM
ദേവന്‍ said...
ഭയക്കണ്ടാ ബിന്ദു. നിങ്ങളുടെ മയോ ക്ലിനിക്ക് ബ്രീത്ത് എക്സര്‍സൈസിനുള്ള യന്ത്രം ഇറക്കിയിട്ടുണ്ട്:- ഒരുതതരം യാന്ത്രിക പ്രാണായാമ സഹായി. പ്രഷറു കുറക്കാം.
ഗുരുക്കളെ ,
ഈ ക്ണൂ എങ്ങനെയാ അടിച്ചേ? അതുവച്ചു പത്തു വാക്കു പറഞ്ഞു തന്നേ (പണ്ടു ക്ലിപ്തം എന്നതിനെ ഈ കിണു വച്ചല്ലായിരുന്നോ എഴുതുന്നത്)
ഇന്‍ഡ്യാ ഹെറിറ്റേജ്,
ഡോക്ടര്‍ പറഞ്ഞതു ശരിയാണ്. മിക്കവാറും ആളുകള്‍ ഒരുപാട് ചികിത്സ എന്നാല്‍ ഒരുപാട് ആരോഗ്യം എന്ന് ധരിച്ചു വശായിപ്പോയി. എന്തു ചെയ്യും. പനി ഒരസുഖമല്ല, ഒരവസ്ഥയാണെന്നു പറഞ്ഞാല്‍ രോഗി ഓട്ടോ വിളിച്ച് അടുത്ത സ്ഥലം തിരക്കും.
മറ്റൊരു സങ്കടപ്പെടുത്തുന്ന ചേയ്ഞ്ചു കൂടി വന്നിട്ടുണ്ട്, ഈ സ്പെഷ്യലിസ്റ്റു ലോകത്തില്‍. ഫാമിലി ഡോക്റ്റര്‍ എന്ന ആരോഗ്യദൂതന്‍ ഇല്ലാതായി. പനിച്ചോ കാലൊടിഞ്ഞോ കിടക്കുമ്പോള്‍ ആദ്യമെത്തുന്ന. ഒരു ബൈക്കിലോ ടാക്സിയിലോ വീട്ടിലെത്തുന്ന കല്യാണത്തിനും ചാവടിയന്തിരത്തിനും നമ്മള്‍ മറക്കാതെ വിളിക്കുന്ന കുടുംബ ഡോക്റ്റര്‍. മൂപ്പര്‍ക്ക് നമ്മളെ അറിയുന്നത് കണ്‍സള്‍ട്ടേഷനില്‍ കിട്ടുന്ന snapshot മാത്രമല്ല. അപ്പനപ്പൂപ്പന്മാരുടെ ജീവിതം മുതല്‍ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററി ആദ്യന്തം അറിയും. ഈ സൂപ്പര്‍ സ്പെഷ്യാലിറ്റിക്കാലത്ത് അദ്ദേഹം ഇല്ലാതെയായോ?
ബെന്യാമിന്‍,
ഇദ്ദേഹം ഇങ്ങനെ എഴുതാന്‍ വഴിയില്ലല്ലോ എന്നു ഞാനും ആലോചിച്ചിരുന്നു. അപ്പോ അറിഞ്ഞോണ്ട് മായം തിരിയുന്നതാണോ?
അതു ശരി. എന്നാലും ആ അണ്ടിപ്പരിപ്പിന്റെ ബിസിനസ്സ് ഇത്തിരി കടന്ന തമാശയായിപ്പോയി. ഇന്‍ഡ്യാ ഹെറിറ്റേജ് പറഞ്ഞപോലെ വൃക്കരോഗത്തിന്റെ എന്നാല്‍ അറ്റത്തെത്തി അറിയാതിരിക്കുന്ന ഒരു വായനക്കാരന്‍ അരക്കിലോ കശുവണ്ടി ഇതു കണ്ടു തിന്നിരുന്നെങ്കില്‍ കളി കര്യമാവില്ലായിരുന്നോ.
10/14/2006 12:32:00 AM
ഉമേഷ്::Umesh said...
വരമൊഴിയില്‍ l^ (L^) എന്നടിച്ചാല്‍ മതി.
സിബു ആരാ മോന്‍? ഇതു മാത്രമല്ല ഋ, ഌ എന്നിവയുടെ ദീര്‍ഘങ്ങളും (r^^, l^^) വരമൊഴിയിലുണ്ടു്-ഫോണ്ടിലൊന്നും ഇല്ലെന്നു മാത്രം. പിന്നെ പ്രശ്ലേഷം (//), മലയാള അക്കങ്ങള്‍ (\1, \2, ...) തുടങ്ങി ഒരുപിടി സാധനങ്ങളും.
10/14/2006 12:42:00 AM
Anonymous said...
ഌ - ഇത് എങ്ങിനെയാ പറയാ? ഞാന്‍ ഇതു വരെ ഇതു കണ്ടിട്ടില്ലല്ലൊ..പഴയ ലിപിയാണൊ?
10/14/2006 12:51:00 AM
Cibu C J (സിബു) said...
ഇഞ്ചി, ‘ഌ‘ എന്നത് ‘ള്’ എന്നു പറഞ്ഞാല്‍ മതി. ഋ എന്നത് ‘റ്‘ എന്നുച്ചരിക്കുമ്പോലെ.
ഉമേഷേ, പ്രശ്ലേഷത്തിനു് // കൊടുക്കുന്ന പരിപാടി എനിക്കിഷ്ടമാവുന്നില്ല. അത് ‘അ’ ആണെന്ന് മനസ്സിലാവില്ല. ശരിക്ക് _a ആണ് വേണ്ടിയിരുന്നത്. പക്ഷെ, ‘വഅള്’ എന്നിങ്ങനെ മലയാളത്തില്‍ അറബി എഴുതുമ്പോള്‍ പ്രശ്ലേഷമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. അതായത് ‘വऽള്’. എന്തായാലും ‘വഅള്’(va_aL~) എന്ന് പ്രയോഗത്തിലുള്ളതിനാല്‍ _a പ്രശ്ലേഷത്തിന് ഉപയോഗിക്കാന്‍ പറ്റാതെ പോയി. ഇനിയിപ്പോ എന്തു ചെയ്യും?
/a, //a, |a, __a എന്നിങ്ങനെ ഒക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്. എന്ത് പറയുന്നു?
10/15/2006 09:20:00 AM
Paradeshi said...
The antioxidant myth: a medical fairy tale (05 August 2006
From New Scientist Print Edition)
an article from recent newscientist magazine. it may require username and password to access the full text
http://www.newscientist.com/channel/health/mg19125631.500-the-antioxidant-myth-a-medical-fairy-tale.html;jsessionid=LNHCPBHCIECA
12/01/2006 09:14:00 PM
ദേവന്‍ said...
പ്രിയ പരദേശി,
ഇംഗ്ലീഷ് കമന്റ് ആയതിനാല്‍ ഫില്‍റ്ററില്‍ വീണുകിടക്കുകയായിരുന്നു, ഇതുവരെ ഞാനിത് കണ്ടില്ല.
ഈ ലേഖനം എഴുതാന്‍ ഡോ. ലിസാ മെല്‍ട്ടണ്‍ എന്ന എഴുത്തുകാരി അവലംബമാക്കിയ മൂന്നു ക്ലിനിക്കല്‍ ട്രയലുകളും നേരത്തേ തന്നെ ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. എക്സ്റ്റ്രാക്റ്റ് ചെയ്യപ്പെട്ട് ഒറ്റതിരിച്ച് മരുന്നു രൂപത്തിലാക്കി (വിശദവിവരങ്ങളറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പറയാം. ഉദാ. വിറ്റാമിന്‍ ഈ-പരീക്ഷണം എന്നു പറഞ്ഞത് അപകടകരമായ ഓക്സിഡേഷന്‍ അനുഭവിക്കുന്ന പുകവലിക്കാരെ ആല്‍ഫ റ്റോക്കോഫെറോള്‍ എന്ന ആ വിറ്റാമിന്റെ ഒരു ഘടകം മാത്രം കഴിപ്പിച്ചു)
ഡോ. മെല്‍ട്ടന്റെ ലേഖനത്തിനാധാരമായ പഠനങ്ങള്‍ നടത്തിയവര്‍ പോലും അതിന്റെ വിറ്റാമിനെന്നാല്‍ ഡ്രഗ്ഗ് എന്ന ഇഖ്വേഷനെ മാത്രമേ സംശയിച്ചുള്ളു ഓക്സിഡേഷനെ അല്ല (ഓക്സിഡേറ്ററി സ്റ്റ്രെസ്സ് എന്ന കുരുക്കിനെപ്പറ്റി ഇന്ന് ഒരുപാട് അറിവുണ്ട്) പഠനം അപ്പടി വിഴുങ്ങാന്‍ തയ്യാറായ അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഇങ്ങനെയാണു പ്രതികരിച്ചത്. "ഈയടുത്തു വന്ന ചില പഠനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും കാണുന്നതിനാല്‍ മരുന്നെന്ന രീതിയില്‍ വിറ്റാമിനുകളെ കാണുന്ന രീതി ആശാസ്യമെന്ന് തീരുമാനിക്കാറായിട്ടില്ല.
രണ്ടു തവണ നോബല്‍ പ്രൈസ് കിട്ടിയ ഡോ ലീനസ് പോളിങ്ങിനെ വിറ്റാമിന്‍ സി കഴിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ മണ്ടനാക്കിയ ദയനീയ ചരിത്രത്തിന്റെ ഒരു തുടര്‍ച്ചയാണ് ഹൃദ്രോഗിയോട് പുകവലിക്കൂ പകരം ബീറ്റാ കരോട്ടിന്‍ ഗുളിക തരാം എന്നു പറയുന്ന തരം പരീക്ഷണം. അല്ല, ക്ലോപ്പിഡോഗ്രല്‍ പരീക്ഷിക്കുമ്പോള്‍ എന്തു രീതി ആയിരുന്നു?
വൈറ്റമിനുകള്‍ പേറ്റന്റില്ലാപ്പാവങ്ങളാണ്. അവക്ക് ഒരു അസ്റ്റ്രാ സെനിക്കയെയോ ഫൈസറിനെയോ പോലെ മരുന്നുഭീമനെ സൃഷ്ടിക്കാനാവില്ല. ഡോ. മാക്ക്ഡോഗളിനെ ഒരിക്കല്‍ കൂടി ക്വോട്ട് ചെയ്തോട്ടെ. "പണം കായ്ക്കാത്ത സത്യങ്ങളെ പുച്ഛിച്ചു തള്ളുന്ന രീതി എന്നെ വേദനിപ്പിക്കുന്നു"
( കാര്‍ഡിയോ ബ്ലോഗ് സിന്ദിക്കേറ്റിലാണെന്നു തോന്നുന്നു, ലിസയുടെ ലേഖനത്തിലെ എല്ലാ നിരീക്ഷണവും ഒരു സിംഗപ്പൂര്‍ കാരന്‍ ഡോക്റ്ററുടേതാണെന്നും ഒരാളിന്റെ മാത്രം അഭിപ്രായം എടുക്കുക തീരെ യോജിച്ച രീതിയല്ലെന്നും ആരോ എഴുതിയും കണ്ടിരുന്നു )
2/04/2007 07:06:00 AM
SunilKumar Elamkulam Muthukurussi said...
പുതിയ കമന്റ് കണ്ടപ്പോ വന്ന് നോക്കിയതാണ്. ദേവാ വിഷയത്തില്‍ സര്‍വ്വകലാശാലാ ബിരുദമില്ലാതെ, ബിരുദമുള്ളവരേയും ഉണ്ടെന്നുപറയുന്നവരേയും ഇങനെ വിമര്‍ശിച്ചാല്‍-എന്തിന് അഭിപ്രായം പറഞാല്‍ മതി-, ചിലപ്പോള്‍ “കേരളചരകന്‍” എനോ സംശ്രുതന്‍ എന്നോ പട്ടം കിട്ടും. പട്ടം വേണ്ടെങ്കിലും തരും, തരുന്നത് കൊടുക്കുന്നവരുടെ ജന്മാവകാശമാണ്. നമ്മള്‍ കേരളീയരാണ്. സൂക്ഷിക്കണേ...
(തമാശാ.. വ്യംഗം മനസ്സിലായെന്നുവിചാരിക്കുന്നു)-സു-
2/04/2007 10:22:00 AM
SunilKumar Elamkulam Muthukurussi said...
എന്റെ ഒരു അക്ഷരത്തെറ്റുകള്‍! ക്ഷമീ...-സു-
2/04/2007 10:23:00 AM
Kaithamullu said...
ദേവാ,
-വായിച്ച് കൊണ്ടിരിക്കുന്നു.
4/10/2008 04:59:00 PM
Kaippally said...
അപ്പോള്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് പഠിച്ച പണിയും വശമില്ല അല്ലെ.
നല്ല ലേഖനം ദേവന്‍.
4/10/2008 06:02:00 PM
Post a Comment
Newer Post Older Post Home
Subscribe to: Post Comments (Atom)
About Me
ദേവന്‍
42 വയസ്സ്, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന്‍ ദേവദത്തന്‍.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്.
|
https://arogyam.blogspot.com/2006/10/blog-post.html
|
2024-03-01T10:39:43Z
|
<urn:uuid:1c7f80c9-787d-4bae-abfd-9b5204592394>
|
[
"footer",
"long_word",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.97
| 0.86
| 0.91
| 216
| 84,345
|
tlsh:T1524F7783902C41F264AAC1CD04A606DF577C71A6200A43F49B1464C3155B12ED9AB92525651BA034DD7B0FD1122A7F8E6FAFDA9FCF9580EF2A8B5CBDF1B3485AFFE0C5A032
|
കുഞ്ഞു വാവ ഇപ്പോൾ ഉറങ്ങാൻ കിടന്നതേ ഉള്ളൂ. നിങ്ങൾക്കറിയോ അവന്റെ നെറ്റി നിങ്ങളുടേത് പോലെ തന്നെയാണ്, നമ്മുടെ മക്കളിൽ ആർക്കും കിട്ടാതിരുന്ന ആ എടുപ്പും, പിന്നെ ആ മുഖത്തെ ഗാംഭീര്യവും ഇവനു അതു പോലെ കിട്ടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ മുറിച്ച മുറി തന്നെ. ഭയങ്കര കുസൃതിക്കാരനാ ഇപ്പഴേ.., ഞാൻ കുളിപ്പിച്ച് കഴിയുമ്പോഴേക്കും എന്നെ അവൻ കുളിപ്പിച്ചിരിക്കും. എന്താ ചെയ്യ്വ?... എന്നാലും, എന്റെ സങ്കടം അതല്ല, കുഞ്ഞാവയെ നിങ്ങൾക്കൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നാ?, ഇനി കാണാൻ കഴിയുമോ? എന്തോ എനിക്ക് അറിയില്ല. അവരോട് ഇതിനെ പറ്റി പറയാൻ കൂടി പറ്റാറില്ല. നമ്മുടെ കൊച്ചു മോളോടും അവളുട്െകെട്ട്യോനേയും നന്നായൊന്ന് കാണുന്നത് തന്നെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ്. നിങ്ങൾക്കറിയോ, അവൾ പ്രസവിച്ച് എട്ടാം നാൾ തന്നെ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. എന്തു പറയാനാ? അവൾ പറഞ്ഞത് ഇവിടെ കിടന്നാൽ അവളുടെ ജോലി നഷ്ടപ്പെട്ടു പോവൂന്ന്. അവൻ എതിരൊന്നും പറയാത്തത് കൊണ്ട് ഞാനും ഒന്നും പറഞ്ഞില്ല.
ശരിക്കും പറഞ്ഞാൽ മടുത്തു ഇവിടെ, ചുറ്റും കെട്ടിങ്ങൾ മാത്രം, ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കിയാൽ വളരെ വേഗത്തിൽ പോവുന്ന വാഹനങ്ങളും അതിലും വേഗത്തിൽ പായുന്ന ജനങ്ങളും. നിങ്ങക്കറിയോ നാലു ദിവസമായി ഞാൻ വേറൊരു മനുഷ്യ ജീവിയോട് നേരേ ചൊവ്വേ ഒന്ന് മിണ്ടിയിട്ട്. ഇവിടെ ഒരു ഉമ്മാറമില്ല, കിണറില്ല, ഒരു പശുവോ ആട്ടിൻ കുട്ടിയോ ഇല്ല. എന്തിന് ഒരു കാക്ക കൂടി കരയുന്നില്ല ഇവിടെ. വല്ലാത്ത വിമ്മിഷ്ടം തന്നെ. എത്ര നേരാന്ന് വെച്ചിട്ടാ ഈ ടീവീടെ മുൻപിലിങ്ങനെ ഇരിക്ക്വാ?. അന്ന് നിങ്ങൾ വാർത്ത കാണാൻ വേണ്ടി റിമോട്ടിനു വേണ്ടി വഴക്കു പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇപ്പം അതോർത്ത് ഞാൻ വല്ലാതെ സങ്കടപ്പെടുന്നുണ്ട് കേട്ടോ? അല്ലാ.., പിന്നേ ഞാൻ ചോദിക്കാൻ മറന്നു, പ്രഷറിന്റെ ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ടല്ലോ, അല്ലേ?. പിന്നേ.. മേലേ പറമ്പിൽ തേങ്ങയിടീക്കാൻ നിങ്ങള് പോവണ്ട കേട്ടോ, അവിടെ മുഴുവനും വയുക്കൽ ആയിരിക്കും., എന്തെങ്കിലും വന്നാൽ ആരുണ്ട് ഇത്തിരി ചൂടുവെള്ളം വെച്ച് തരാൻ അവിടെ.
എന്റെ ശ്വാസം മുട്ടിന്റെ അസുഖം വീണ്ടും തുടങ്ങിയിട്ടുണ്ട്, പോരാത്തതിന് അടുത്ത മാസം മുതൽ ഇവിടെ തണുപ്പ് തുടങ്ങാൻ പോവുകയാണ് പോലും. രണ്ട് മകരമാസം ഒരുമിച്ച് വന്നപോലെ ആയിരിക്കും ഇവിടുത്തെ തണുപ്പെന്ന് ആരോ പറഞ്ഞതായി ഓർമ്മയുണ്ട്. അതുകൊണ്ട്, അതിനു മുൻപ് തന്നെ എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ നിങ്ങള് അവനോട് പറയണം, അല്ലെങ്കിൽ വേണ്ട നിങ്ങള് തന്നെ ഒരു ടിക്കെറ്റെടുത്ത് അവന് അയച്ച് കൊടുക്ക്, അതായിരിക്കും കുറച്ച് കൂടി നല്ലത്, അവരെ അധികം ബുദ്ധിമുട്ടിക്കേണ്ടല്ലോ.
-------------------------------------------------------------------------------------------------------------------- നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമന്റായി തന്നാൽ ഞാൻ ധന്യനായി
Posted by Unknown at 5:40 PM 4 comments :
Wednesday, September 4, 2013
ശ്ശോ... എന്താല്ലേ, മ്മളെ ഗൾഫാരെ കാര്യം!!!!!!
ഭയങ്കരം തന്ന്യാ ല്ലേ, മ്മളെ ഗൾഫാരെ കാര്യം
ഇച്ചൂടത്തും തണ്പ്പത്തും
കഷ്ടപ്പെട്ട് കുടുമ്പം പോറ്റാന്ന് പറഞ്ഞാല്
ശ്ശോ... എന്താല്ലേ
പത്ത് പയിനാല് മണിക്കൂറ് ദെവസോം ഒറ്റനിപ്പല്ലേ,
പണീന്ന് പറഞ്ഞ് നയിപ്പ് തന്നെ നയിപ്പ്,
മൂത്രൊയിക്കാൻ രണ്ട് മിൻറ്റ്, നിസ്ക്കരിക്കാൻ അഞ്ച് മിൻറ്റ്
പിന്ന, ചായക്കും ചോറിന്നുംക്കൂടി
ഒരരമണിക്കൂറ് വെവ്വേറെ കിട്ട്യാലായി
ചോറ് തിന്നുമ്പായ്ർക്ക്യും കാണ്ന്നത്, മേശന്മ വിരിച്ച
പേപ്പറില് വടക്കേലെ അന്ത്രുക്കാന്റെ ഫോട്ടം,
പാവം നല്ല മൻശ്യനായിനു, മരിച്ചു പോയീന്ന്
അത് കയിഞ്ഞായ്ച്ച ആയിനൂന്ന്
ഉമ്മാനെ വിള്ച്ചപ്പയാ തിരിഞ്ഞത്,
ശ്ശോ... എന്താല്ലേ..
കെട്ട്യോളായിട്ട് ഒന്ന് സൊള്ളുന്നത് ചെലപ്പം
നട്ടപ്പാതിരാക്കായിരിക്കും
ഇനിക്കിവ്ടെ സുഗം തന്നെ, നെനക്കും കുട്ട്യേൾക്കും
എന്താ സുഗല്ലേ.,കുഞ്ഞന്റെ പനി കൊറവ്ണ്ടോ?
മുക്കീം മൂളീം,എന്തെങ്കിലും പറഞ്ഞാലായി,
അയിന്റടക്ക്, കരച്ചിലായി, പായ്യ്യാരായി,
അങ്ങനെ അവസാനം,
ങ്ങളെപ്പാ വര്വാന്ന് ചോദിക്യുമ്പളേക്കും
ഫോണിലെ ക്രെടിറ്റ് തീരും, ശ്ശോ... എന്താല്ലേ,
ഇതൊക്കക്കയിഞ്ഞ് ലേശൊന്ന് മയങ്ങ്വാന്ന് വിചാരിക്കുമ്പം
തൊടങ്ങും, മൂട്ടേന്റെ കടി. മ്മള് വര്ന്നതും കാത്ത്
ഒറക്കൊയിച്ചിരിക്യാ , പാവം.
പുയ്യാപ്പ്ലനേം കാത്ത് അമ്മായി ഇരിക്കുമ്പോലെ.
തിരിഞ്ഞുമ്മറിഞ്ഞും കെടന്ന്,
ഒറക്കൊരു സുഗായിറ്റ് വരുമ്പായിരിക്കും,
അട്ത്ത എടങ്ങാറ്, ഹോ!! ഒരു ഉളുപ്പുല്ലാണ്ട്,
സമയത്തിന് തന്നെ അടിഞ്ഞോളും,
ഇട്ടൈമ്പീസിന്റെ ഒരു കാര്യം
ദെവസോം രാവില ഇണീക്കുമ്പം വിജാരിക്കും
ഒക്കെ വലിച്ചെറ്ഞ്ഞങ്ങ് പോയാലോന്ന്
ന്നിട്ടോ?
നെന്റെ കാർണ്ണോന്മാര് സമ്പാദിച്ച്ട്ട് ക്കോ അബ്ടെ
പാസ്പോർട്ടും എട്ത്ത് ഓടിങ്ങ് പോന്നതല്ലേ,
പൊരേന്റെ പണിയെങ്ങന തീർക്കും
വണ്ടീന്റെ ബാക്കി ലോണാര് അടക്കും
ഓളെ പണ്ടെങ്ങനെ എടുക്കും,
അതൊക്കെപ്പോട്ടെ, എങ്ങനെ ങ്ങി കുടുമ്പം പോറ്റും,
തോറ്റ എസ്സെൽസി ബുക്കോണ്ട് അവ്ട എന്ത് പണിഎട്ക്കാനാ.,
പിന്നേ.., പണ്ടേത്തെ മീമ്പണ്യൊന്നും ഇനി അവ്ട നടക്കൂല
അതൊക്ക കോർപറേറ്റ്കള് ലേലമ്പിട്ച്ച് കൊണ്ടോയ്ക്ക്ന് മോനേ,
പടച്ചോനേ..., മണി എട്ടാക്ന്ന്ന് തോർത്തുട്ത്ത്,
ബാത്രൂമിലേക്കോടി,പണ്ടാരടക്കാന്
രണ്ടാൾക്കാര് ഇന്ന്യൂണ്ട് കുളിക്കാന്
ഓലെപ്പോലെ കോലൈസും വായില് വെച്ച് ഞാനും നിന്ന്, വരീല്
ശ്ശോ... എന്താല്ലേ...
(ശുഭം ?)
Posted by Unknown at 11:18 PM 23 comments :
Thursday, July 11, 2013
ഒരു പാതിരാ ചമ്മലിന്റെ കഥ
ഞങ്ങളുടെ നാട്ടിലെ വല്യമ്പലത്തിലെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഞങ്ങൾ കടോത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു ബഡാ ആഘോഷമാണ്. ജാതി-മത (ഇപ്പോൾ ഭാഷയും) വ്യത്യാസമില്ലാതെ എല്ലാ നാട്ടുകാരും പങ്കെടുത്ത് ആർമാദിച്ച് അലങ്കോലിപ്പിക്കുന്ന ഒരു മഹാ സംഭവം തന്നെയാണിത്. ഗൾഫിൽ പല സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഞങ്ങൾ യൂത്തന്മാർ ( അൻപത് വയസ്സുവരേ പ്രായമായവർ ഓൺലീ) ഒട്ടുമിക്കവരും ഉത്സവത്തിന്റെ സീസണായാൽ എങ്ങിനെയെങ്കിലും നാടു പിടിച്ചിരിക്കും; അത് ചിലപ്പോൾ അമ്മോഷന് സുഖമില്ലന്നോ, അപ്പൂപ്പന്റെ ആണ്ടാണന്നോ സിന്ധിപ്പശുവിന് ഗർഭമാണെന്നോ എന്നിങ്ങനെ കാരണങ്ങൾ പലതായിരിക്കുമെന്നു മാത്രം., എന്നാൽ ലക്ഷ്യം ഒന്നു മാത്രം, കളിച്ചും കുടിച്ചും ഉത്സവം അടിച്ചു പൊളിക്കുക. കളികളിൽ ഏറ്റവും മെയിനായിട്ടുള്ള ഐറ്റം പൈസ വെച്ചുള്ള ചട്ടി കളിയാണ്, ആന മയിലൊട്ടകം പോലെ ഞങ്ങളുടേ നാട്ടിൽ ഉത്സവക്കാലത്ത് സാധാരണയായി ഉണ്ടാകാറുള്ള ഒരു തരം കളിയാണീ ചട്ടി കളി.
മനപ്പൂർവമാണെങ്കിലും, ചട്ടികളി ഭ്രാന്തനായ ഈ എളിയവനും മിക്കവാറും ഈ സീസണിലാണ് നാട്ടിലെത്തുന്നത്, ഇപ്രാവശ്യവും അതിന് ഒരു മാറ്റവും സംഭവിച്ചില്ല, കറക്റ്റ് എത്തിപ്പെട്ടത് ഉത്സവത്തിന്റെ രണ്ടാം നാൾ തന്നെ.
പത്തു മണിക്കു മുൻപായി വീട്ടിൽ തിരിച്ചെത്തിക്കോളാം എന്ന് കെട്ട്യോൾടെ തലയിൽ തൊട്ട് ഉഗ്രപ്രതിജ്ഞയും സോപ്പിങ്ങിനായി ഒരു എക്സ്ട്രാ ഹഗ്ഗിംഗും കൊടുത്ത് എട്ടു മണിക്ക് മുൻപേ വീട്ടിൽ നിന്നും ചാടി, നേരേ ഉത്സവപ്പറമ്പിലേക്ക് വെച്ചു പിടിച്ചു. അവിടെ എന്നേയും കാത്ത് നമ്മുടെ എർത്ത് ഷാജി നില്‍പ്പുണ്ടായിരുന്നു, വംശനാശം ഒരിക്കലും സംഭവിക്കാത്ത ഒരു പ്രത്യേകതരം ജെനുസ്സാണിത്, എർത്തുകളുടെ ജീവിക്കുന്ന ഉദാഹരണം.എത്രകാലം ഗൾഫുകാരുണ്ടോ അത്രയും കാലം എർത്തുകളും നമ്മുടെ നാട്ടിൽ സജീവമായിട്ട് ഉണ്ടാവും.
“ഇതെവിടെയാണു ബായ്“ മെയിൻ കവാടത്തിന്റെ അടുത്തുള്ള ബീഡക്കടയിലിരിക്കുന്ന ഹിന്ദിക്കാരൻ ചെക്കന്റെ അടുത്തിരുന്ന് നന്നായിട്ട് ചുവപ്പിച്ച് മുറുക്കിയിട്ടിരിക്കുകയാണ് കക്ഷി,
“ങ്ങള് മുറുക്കുന്നില്ലേ, നല്ല അസ്സല് ബീഡയാണ്, ഒന്നു മുറുക്കിക്കോ ബായ്” ഷാജി ടയ്റ്റാക്കാൻ തുടങ്ങി.
"മുറുക്കണമെന്നൊക്കെയുണ്ട് ഷാജ്യേ, പക്ഷേ പല്ലും ചോപ്പിച്ചോണ്ട് നട്ടപ്പാതിരാക്ക് വീട്ടിലേക്ക് കേറിച്ചെന്നാ കെട്ട്യോള്‍ മുഖം കറുപ്പിക്കും, പിന്നെ അതൊന്ന് വെളുപ്പിക്കുമ്പോഴേക്കും നേരം വെളുത്തിരിക്കും.... എന്തു ചെയ്യാനാ., കെട്ടിപ്പോയില്ലേ...?
എന്തായാലും വേണ്ടീല്ല, ഒന്ന് മുറുക്കീട്ട് തന്നെ കാര്യം
“കൈസാഹേ ബായ് ., ഏക് ബീഡാ ദിയോ യാർ”
സലാം സാബ്., മജ്ബൂത് വാലാ ചാഹിയേ, ക്യാ?..,
മജ്ബൂത്തിന്റെ അർഥം മനസ്സിലായില്ലെങ്കിലും ഷാജിയുടെ മുൻപിൽ കുറക്കേണ്ടാ എന്ന് കരുതി ഞാൻ അതു തന്നെ തരാൻ പറഞ്ഞു.
“ഹാ.. മജ്ബൂത് വാലാ ദിയോ..,“
ബീഡയുടെ കാശും കൊടുത്ത് ഷാജിയോടൊപ്പം മെല്ലെ വയൽ വരമ്പിലൂടെ നടക്കാൻ തുടങ്ങി. ചുറ്റും ആളുകളുടെ ബഹളം, ഫ്രീക്ക് ചെക്കന്മാർ, സീസിയടിഞ്ഞ കിളവന്മാർ, പൌഡർ വാരി തേച്ച തരുണീമണികൾ, സ്ഥലത്തെ പ്രധാന അമ്മായിമാർ , എല്ലാവരും അവരവരുടേതായ തൊഴിലുകളിൽ മുഴുകിയിരിക്കുന്നു. കാർണിവൽ നടക്കുന്നതിന്റേയും, അനൌൺസ്മെന്റുകളുടേയും കോലാഹലം മറുവശത്ത്. മരണക്കിണറിൽ ബൈക്കുകൾ ചീറിക്കുന്ന ശബ്ദം കേട്ടപ്പോൾ ഷാജിക്കൊരു പൂതി
"മ്മക്കൊന്ന് മരണക്കിണറിൽ കേറിയാലോ?, നാലു ബൈക്കും രണ്ട് മാരുതിക്കാറും ഒരുമിച്ചാണോലേ ഓടിക്ക്ന്നത് , ഭയങ്കരാന്നാ കേട്ടത് " അവന്റെ മുഖത്ത് അത്ഭുതം..,
"എനക്കെന്താ ഷാജ്യേ?, ഇതൊക്കെ ഒരഭ്യാസാ?,., ഗൾഫിലൊക്കെ മരണക്കിണറിൽ ലോറിയടക്കം ഓടിക്കും, പിന്നാ നെന്റെ മാരുതി..," മുറുക്കാൻ ഞാനൊന്ന് നീട്ടിത്തുപ്പി. അവൻ വായയടച്ചു.
പണ്ടൊക്കെ അതിന്റകത്ത് ഒന്നു കേറിപ്പറ്റാൻ എന്തെല്ലം അടവുകളെടുത്തിരുന്നു,, അന്നൊക്കെ സൈക്കിളും ബൈക്കുമായിരുന്നു മെയിനായിട്ട്., എന്തൊരു ആരാധനയായിരുന്നു അവരോടൊക്കെ, ഇപ്പം അതൊക്കെ ഒരു കുട്ടിക്കളി പോലെയാ തോന്നുന്നത്. നടപ്പു തുടർന്നു, ബീഡ ചവക്കുന്നതിനിടെ മുഖം നന്നായി വിയർക്കാൻ തൂടങ്ങി നല്ല സ്ട്രോങ്ങ് സാധനം തന്നേ, കൂടാതെ അസ്ഥാനത്ത് വല്ലാത്തൊരു വിമ്മിഷ്ടവും തുടങ്ങിയിരിക്കുന്നു, പടച്ചോനേ പണി പാളിയോ?
ഷാജി മരണക്കിണറിൽ കയറ്റാത്തതിന്റെ സങ്കടം ഉത്സവം കാണാൻ വന്ന പെൺപിള്ളേരെ വായ് നോക്കിക്കൊണ്ട് തീർത്തു, ഒന്ന് രണ്ടെണ്ണം നല്ല പച്ചത്തെറിയും പറഞ്ഞ് അവനെ ആട്ടുന്നതും കാണാം, ആ തക്കത്തിന് ഞാൻ വായിലെ മുറുക്കാൻ പുറത്തേക്ക് ഉഴിഞ്ഞു കളഞ്ഞു, നാലഞ്ച് പ്രാവശ്യം കാർക്കിച്ചു തുപ്പി. അതു കേട്ട് കൊണ്ട് ഷാജി തിരിഞ്ഞു നോക്കി,
“ങ്ങക്ക്, തെന്താ പറ്റിയത്”, ബീഡ തലക്ക് പിടിച്ചോ?
“ഹേയ്, അതൊന്നല്ല., ആ ബീഡ അത്രക്കങ്ങ് പോരാ, അതാ തുപ്പിക്കളഞ്ഞത്. (ബീഡ തലക്ക് പിടിച്ചാലെന്താ, ഹിന്ദിയിൽ നല്ലൊരു വാക്ക് കൂടി പഠിച്ചില്ലേ.) ഒന്നു കൂടി ആഞ്ഞ് തുപ്പിയിട്ട് മുണ്ടിന്റെ അറ്റം കൊണ്ട് വായ നന്നായി തുടച്ചു. വഴിയിൽ കണ്ട പെട്ടിക്കടയിൽ നിന്നും ഓരോ സോഡ വാങ്ങിക്കുടിച്ചു, ആമ്ലേറ്റിന്റെ മണം മൂക്കിലേക്ക് അടിച്ച് കേറുന്നുണ്ടെങ്കിലും ചട്ടി കളിക്കണമെന്ന അതിയായ മോഹം ഉള്ളിലുള്ളതിനാൽ, വേഗം അങ്ങോട്ടേക്ക് പോകാം എന്ന് ഞാൻ ഷാജിയോട് പറഞ്ഞു.
പെട്ടെന്നൊരാൾക്കും കടന്ന് ചെല്ലാൻ കഴിയാത്ത ഏതെങ്കിലും ഒരു ഗുദാമിലായിരിക്കും പതിവായി കളി നടക്കാറ്. കളിക്കാൻ താല്പര്യമുള്ളവരെ അങ്ങോട്ടേക്ക് പറഞ്ഞയക്കാനും, പോലീസുകാർ ആരെങ്കിലും കളിയുള്ള സ്ഥലത്തേക്ക് വരുന്നുണ്ടെങ്കിൽ ഉടനെ കളിക്കാർക്ക് ന്യൂസ് എത്തിക്കാനും കളിക്കാരുടെ ശിങ്കിടികൾ ഫോണുമായി ഉത്സവപ്പറമ്പിൽ ചുറ്റിക്കറങ്ങുന്നുണ്ടാവും. എവിടെയാണു കളി നടക്കുന്നതെന്നറിയാതെ ഞങ്ങൾ കുറച്ചൊന്ന് കറങ്ങി.
ഞങ്ങളുടെ പരുങ്ങിക്കളി കണ്ട് ഏജെന്റുമാരിരൊരാൾ പെട്ടെന്ന് ഞങ്ങളുടെ മുൻപിൽ പ്രത്യക്ഷനായി, ബ്ലൂടൂത്തും ചെവിയിൽ കുത്തി ബോഡീഗാർഡിലെ സൽമാൻ ഖാനേ പോലേയൊരു പട്ടിണിക്കോലം.
കണ്ടപാടേ അയാൾ എന്നെ ഉഴിഞ്ഞൊന്നു നോക്കി..
“ങ്ങള് ഗൾഫാണല്ലേ?, കളിക്ക്യാൻ വന്നതാ?“
ഞാൻ ലുങ്കി മടക്കി കുത്തിയത് കൊണ്ട് എന്റെ കാലിലേക്ക് നോക്കിയാണയാൾ ചോദിച്ചത്, ഞാനൊന്നു ഞെട്ടി?
“ചട്ടി കളിക്കാനാണോന്ന്?“
ഹാവൂ ആശ്വാസമായി..,
“ആന്ന്..എവിടാ കളി? ഇവ്ട്ന്ന് കൊറേ പോകാനുണ്ടോ?“
ഏയ് അത്രൊന്നും പോകാനില്ല., ങ്ങള് ഇവ്ട്ന്ന് നേരപ്പോയിട്ട് എടത്തോട്ട് തെറ്റുക.,. അവിടെ ഒരു ആൽമരണ്ട്.., അവ്ട്ന്ന് വലത്തോട്ടേക്ക് പോയിട്ട്...
അത്രയും മലയാളത്തിലും ബാക്കിപ്പറഞ്ഞത് വൊഡാഫോൺ ഭാഷയിലുമാണെന്നു തോന്നുന്നു
..,.......കറ ക്ര..ക്ര.ക്ക്ര........ ...............ക്ലി ....,ക്ലാക്.,.,.,.,.,.,.,,......കറ ക്ര..ക്ര.ക്ക്ര........ ...............ക്ലി ....,ക്ലാക്.,.,.,.,.,.^ >/,..
കളരിഗുരുക്കൾ വായ്ത്താരി പറയുമ്പോലേ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തിട്ട് അയാൾ അടുത്ത ആളെ കാൻവാസ് ചെയ്യാൻ പോയി. ഒരു മഴപെയ്ത് തോർന്ന പോലെ, എനിക്കൊന്നും മനസ്സിലായില്ല.
പത്തിരുപത്തഞ്ച് കൊല്ലം ഞാനിവിടെ ജീവിച്ചു, ഏതാണ്ട് ആറടിയോളം വളർന്നിട്ടും ഇവിടെ ഇങ്ങനൊരു സ്ഥലമോ? ഞാൻ അതിശയിച്ചുപ്പോയി
"ഷാജ്യേ നെനക്ക് മനസ്സിലായോ ഈ സ്ഥലം?" ഞാൻ ആസ്ക് ഏ ഫ്രെണ്ട് ഒപ്ഷൻ ഉപയോഗിച്ചു.
“അത് മ്മളെ സിൽക് സുലൈഗാന്റെ പൊരന്റട്ത്തല്ലേന്ന്“
ഹേ!! അതേതാ ഇപ്പാഞ്ചയത്തിലൊരു സിൽക് ?
അത് മ്മളെ സൂറാബീടെ മോളാ... ആ...
ആ മ്മളെ സൂറമ്മായിന്റേയോ? ഏ!!! ഓലെ മോളും ലൈനിൽ എറങ്ങ്യോ?
"പിന്നല്ലാണ്ട്, ങ്ങളെന്ത് ഗൾഫാരനാ., നാട്ടിലെ വെവരങ്ങളൊന്നും ങ്ങക്കറിയൂലേ? ഇപ്പെല്ലേടത്തും ന്യൂ ജനറേഷന്റെ കാലല്ലേന്ന്.., സൂറാത്താക്ക് വയസ്സിപ്പം എത്രായീന്നാ ങ്ങളെ വിചാരം, പത്തമ്പത്തഞ്ചായില്ലേ, പോരാത്തതിനു ഊരേം തളർന്ന് കെടപ്പിലൂആയി.., എത്രാന്ന് വെച്ചിട്ടാ നാട്ടാരേ സേവിക്ക്വാ.. ഓലുക്കും വേണ്ടേ റെസ്റ്റും റിട്ടേർമെന്റൊക്കെ .. മൂപ്പത്തി ഇപ്പം പൊറത്താ കിടത്തം..,, സിൽക്ക് അകത്തും..
ഏ.....?
ആാ...
പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവളെ നോക്കിയിരുന്ന് വെള്ളമിറക്കിയതിനു കരീം മുൻഷിയോട് എത്ര തല്ലു വാങ്ങിച്ചതാ,.. ഹോ..അതൊക്കെ ഒരു കാലം, മനുഷ്യന്മാർ വളരുന്നതിനനുസരിച്ച് കോലോം മാറിപ്പോകുന്നു.
"എല്ലാരും കുട്ട്യേളായി തന്നെ ഇരുന്നാൽ മതിയായിരുന്നു, മനസും ശരീരോം വളരാത്ത നിഷ്കളങ്കരായ കുട്ടികൾ , ല്ലേ ഷാജ്ജ്യേ?"
ഹ്മ്മും... ഷാജിയൊന്നു ഇരുത്തി മൂളി
“ന്നിറ്റ് വേണം നയിച്ച് നയിച്ച് മ്മളെ വാപ്പാന്മാരുടെ ഊപ്പാടെളകാൻ, ല്ലേ...”
പ്ടം, ഞാൻ വായയുടെ ഷട്ടറിട്ടു.
ഇവിടെ ജീവിച്ച് വളരുന്നവനാണിവൻ.. പുതുമഴ കൊണ്ടാൽ ജലദോഷം പിടിക്കുമെന്നും, എല്ലാ ദിവസവും “കെട്ട്യോളെ മാത്രം“ സ്നേഹിക്കാൻ പറ്റില്ലെന്നും ഇവനു നന്നായറിയാം. അങ്ങനത്തെ ഇവന്റടുത്ത് ഗൾഫുകാരന്റെ ഒലക്കേമ്മലെ നൊസ്റ്റാൽജിയ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പിന്നെ ഞാനൊന്നും മിണ്ടിയില്ല,.,
കളിക്കാനു ഊർജ്ജം മാക്സിമം കാലിലേക്കാവാഹിച്ചെടുത്ത് വേഗം അവന്റെ കൂടെ വരമ്പത്തൂടെ നടക്കാൻ തുടങ്ങി. വരമ്പവസാനിക്കുന്നിടത്ത് വരേ മാത്രമേ ഉത്സവക്കമ്മറ്റിയുടെ ട്യൂബ് ലൈറ്റിന്റെ സഹായം ലഭിക്കുകയുള്ളൂ, പിന്നീടങ്ങോട്ട് ഇടവഴിയാണ്. കല്ലുകൾ നിറഞ്ഞ ഇടവഴി, കുറച്ച് ബുദ്ധിമുട്ടുള്ള വഴിയാണ്., ഞാൻ വേഗം എന്റെ സ്മാർട്ട് ഫോണെടുത്ത്, എന്നിട്ട് അതിൽ നാലഞ്ച് തോണ്ടലു തോണ്ടി., ടോർച്ച് ഫംഗ്ഷൻ സ്റ്റൈലായിട്ട് ഓണാക്കി മുന്നിലായി നടന്നു., ഷാജിക്കും കൂടി കാണാനായിട്ട് ചൂട്ട് വീശുമ്പോലേ മുന്നോട്ടും പിന്നോട്ടും ആട്ടികൊണ്ടിരുന്നു. പക്ഷേ ആ എക്സർസൈസ് അധികം വേണ്ടി വന്നില്ല., പെട്ടെന്നുള്ള ഒരു കതിന വെടിയുടെ ശബ്ദം കേട്ട് കൈ വിറച്ച് ഫോൺ നിലത്തേക്ക്തെറിച്ചു വീണു.
പടച്ചോനേ എന്റെ ഫോൺ...ചാടി വീണു എടുക്കുമ്പോഴേക്കും അതിന്റെ മൂന്നാം കണ്ണും അടഞ്ഞിരുന്നു, ബെസ്റ്റ്, ഏതായാലും ഇനി കെട്ട്യോൾ വിളിച്ച് ഇടങ്ങാറാക്കുമെന്ന പേടി വേണ്ട.എന്റെ സ്മാർട്ട് ഫോൺ അക്രമം കണ്ട് സഹികെട്ടിരുന്ന ഷാജി, ഒരു ചാൻസ് കിട്ടാൻ കാത്തിരുന്നതായിരുന്നു എനിക്കിട്ടൊന്ന് തിരിച്ച് താങ്ങാൻ,
“ങ്ങളാ ബുസ്തകെട്ത്ത് അരേൽ ചെരുത്‌ന്റെ മൻശ്യാ.
എന്നിട്ടവൻ അവന്റെ നോകിയ 1100 പുറത്തെടുത്തു., ഇത് കണ്ടോ ങ്ങള്, ഇതാണു ഫോണ്., ഇതിപ്പം പാറന്മലേക്കെറിഞ്ഞാലും വെള്ളത്തിൽ വീണാലും ഒരു പ്രശ്നോം ഇല്ല, ഇവനിപ്പഴും രാജാവു തന്ന്യാ., ഈനെ വെല്ലുന്നൊരു ഫോണ് കണ്ടുപിട്ക്യാൻ ഇനി മാർക്കോണി ഒന്നൂടെ ജനിക്കേണ്ടി വരും., അല്ല പിന്നേ.., ടോർച്ച് തെളിയിച്ച് ഷാജി മുൻപേ നടന്നു., , ഇപ്പം ഷാജി സ്മാർട്ടായി, ഞാൻ സ്കൂട്ടായി, .
മാർക്കോണി അല്ല മൊബൈൽ കണ്ടു പിടിച്ചതെന്ന് എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു,, പക്ഷേ അത്രക്കങ്ങ് ധൈര്യം വന്നില്ല. പിന്നീട് ഞാൻ താത്വികമായി ഒരു അവലോകനം നടത്തിയപ്പോൾ അവൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി, അങ്ങിനെത്തന്നെയാണെന്ന് ഞാൻ മനസ്സിനെ അംഗീകരിപ്പിച്ചു, സധൈര്യം അവന്റെ പിന്നാലേ നടക്കാൻ തുടങ്ങി
പടച്ചോനേ, നടന്ന് നടന്ന് എന്റെ ഊര പരിപ്പായെന്നാ തോന്നുന്നത്
“ഷാജ്യേ, മ്മക്ക് കുറച്ചിവിടെ ഇരുന്നിട്ട് പോവാം., “
മൂത്രമൊഴിക്കാൻ പോലും ടാക്സി വിളിക്കുന്ന ഞാൻ ഇത്ര ദൂരം കാൽ നടയായി പോകുന്നത് ഗൾഫിൽ പോയിത്തുടങ്ങിയതിനു ശേഷംഇത് ആദ്യമായിട്ടായിരിക്കും. ഇടുങ്ങിയ വഴികളിലൂടെ നടന്നു നടന്നു എന്റെ ഊപ്പാടിളകി. ഷാജി കൂളായിട്ട് ഒരു മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട് :O, അവനിതൊക്കെ സിമ്പിൾ, ഞമ്മക്കിത് ശബരിമല
"ഇരിക്ക്യാനോ?, അങ്ങനാണേൽ ങ്ങക്ക് ഓളേം കെട്ടിപ്പിടിച്ച് പൊരേലിരുന്നാ പോരായ്നോ?.,. വേഗം പോയാൽ കൊറച്ചധികം നേരം കളിക്ക്യാം., പോലീസ് ബന്നാപ്പിന്നെ കളിയും നടക്കൂല ഒരു മണ്ണാങ്കട്ടയും നടക്കൂല, അതും പറഞ്ഞ് അവൻ നടത്തത്തിനു വേഗം കൂട്ടി.,
അതും ശരിയാണ്, കളിയാണല്ലോ നമ്മുടെ പ്രധാന ലക്ഷ്യം, അതിനാണല്ലോ ഇത്രയും കഷ്ടപ്പെട്ട് ഇവിടം വരേ വന്നത്, എന്തും വരട്ടേ എന്ന് മനസ്സിൽ മാത്രം പറഞ്ഞ് ഞാന്‍ വീണ്ടും നീട്ടി വലിച്ച് നടക്കാൻ തുടങ്ങി. .
************************************************************************
അവസാനം.,. അതേ അവസാനം ഞാനിതാ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു...
ഗ്രഹണി പിടിച്ചവന് ന്യൂട്ടല്ല കിട്ടിയ പോലേയായി എന്റെ ഹാല്
അതാ അങ്ങോട്ടു നോക്കൂ, അവിടെ ഒരു വലിയ പറമ്പ്, അതിൽ നിറയെ മഴക്കാലത്ത് പാറ്റ പൊടിഞ്ഞ മാതിരി പെട്രോമാക്സുകൾക്ക് ചുറ്റും നൂറായിരം ആൾക്കാർ വട്ടമിട്ട് നിൽക്കുന്നു, ഇരിക്കുന്നു.,. തർക്കിക്കുന്നു, ആർപ്പ് വിളിക്കുന്നു.. ആർമാദിക്കുന്നു...ഹോ...
ഇതിലും വലിയൊരു നൊസ്റ്റാൾജിയ വേറേ എവിടെയെങ്കിലും കിട്ടുമോ?
വേദനയും ക്ഷീണവും ഞാൻ ഡീ-ആക്റ്റിവേറ്റ് ചെയ്തു, ആട്ടിൻ സൂപ്പും കോപ്പും ഒന്നും ഇല്ലാതെ തന്നെ ഊരക്കും മുട്ടുങ്കാലിലും എവിടുന്നാന്നറിയില്ല ഒരു പുതിയ എനർജി കിട്ടി. പിന്നിൽ നിന്നും ആരെല്ലാമോ “ഡോണ്ട് കട്ട് ദ ലൈൻ“ എന്ന് പച്ചമലയാളത്തിൽ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. മുന്നിൽ നടക്കുന്ന ഷാജിയെയും, മറ്റുള്ള ഭക്തജനങ്ങളേയു തട്ടി മാറ്റി ഞാൻ ആഞൊരു കുതിപ്പായിരുന്നു ആ മൈതാനത്തേക്ക്.
നിലത്ത് വിരിച്ചിരിക്കുന്ന ഒരു വെള്ളത്തുണി,അതിൽ ചുവന്ന കളറിൽ ഒന്നു മുതൽ ആറു വരേയുള്ള പുള്ളിക്കുത്തുകൾ, വലത്തേ സൈഡിൽ മണ്ണിൽ ഉറപ്പിച്ചു വെച്ച പിഞ്ഞാണത്തിന്റെ ഒരു മീഡിയം സൈസിലുള്ള പ്ലേറ്റ്, അതിൽ കറങ്ങി കൊണ്ടിരിക്കുന്ന ആറു മുഖങ്ങളുള്ള ആനക്കൊമ്പു കൊണ്ട് ഉണ്ടാക്കിയ ഡൈസ്, ഇടത്തേ സൈഡിൽ വെളിച്ചത്തിനായി ഒരു പെട്രോമാക്സ്, കളി നിയന്ത്രിക്കുന്ന ആൾ ചമ്രം പടിഞ്ഞിരിക്കുന്നു, അയാളാണ് ഉണ്ട(ഡൈസ്) പാത്രത്തിൽ വെച്ച് കറക്കുന്നതും നറുക്ക് കിട്ടിയവർക്ക് പണം നൽകുന്നതും, പെട്രോമാക്സിനടുത്തായി അയാളുടെ അസിസ്റ്റന്റും ഉണ്ടാവും, ഓരോ റൌണ്ട് കളി കഴിയുമ്പോഴും അയാൾ ബീഡി തെറുപ്പുകാരന്റെ കൈവേഗത്തോടെ കളത്തിൽ ചുരുട്ടിയിട്ട പൈസ വാരിയെടുത്ത് നിവർത്തി തന്റെ ഇരിപ്പിടത്തിന്റെ അടിയിലുള്ള പാക്കറ്റിൽ വെയ്ക്കുന്നു. ഇത് ഓരോ റൌണ്ടിലും തുടർന്നു കൊണ്ടേയിരിക്കുന്നു.
ഷാജി എങ്ങോട്ടേക്കോ അപ്രത്യക്ഷമായിരുന്നു., അവൻ എവിടെങ്കിലും പോട്ടേ.,. ഞാൻ കളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.പേഴ്സിൽ നിന്നും പണമെടുത്ത് ഐശ്വര്യമായി ആറാം കളത്തിൽ തന്നെ നൂറിന്റെ ഒറ്റ നോട്ട് ചുരുട്ടി ഇട്ടു, ഭാഗ്യമുള്ളവർ ആറ് ചോറ് തരും എന്ന് പറയും, അല്ലാത്തവർ വേറേ പലതും പറയും, ഒൻപതാം കളമുണ്ടായിരുന്നെങ്കിൽ ഞാൻ അതിലിട്ടേനേ എന്നത് വേറേ കാര്യം.
പത്ത് രൂപ മുതൽ ആയിരം രൂപയുടെ നോട്ടുകൾ വരേ ഓരോരോ കളങ്ങളിലായി നിറഞ്ഞു കൊണ്ടിരുന്നു. എല്ലാരും പണത്തിനു ടൈറ്റാണ് ടൈറ്റാണ് എന്ന് പറയുമെങ്കിലും ഇവിടെ പണത്തിന് പഞ്ഞമില്ല, ഒരു വിലയുമില്ല.,
ഞാൻ ഉണ്ട(ഡൈസ്) തിരിയുന്നത് നോക്കി നിന്നു, ഉള്ളിൽ ചെറിയൊരു ടെൻഷൻ., എന്റെ നമ്പര്‍ തന്നെ വരുമോ എന്ന ആശങ്ക. പണം പോയിരിക്കുന്നവരിൽ പലരും സിഗരറ്റ് ആഞ്ഞാഞ്ഞ് വലിക്കുന്നതും., മൂക്കീക്കൂടെ അതിലും സ്പീഡിൽ പുറത്തേക്ക് വിടുന്നതും കാണാം. കുറച്ചു നേരത്തെ കറങ്ങലിനു ശേഷം ഉണ്ട, തിരിഞ്ഞു തിരിഞ്ഞു തല ചുറ്റി കട കടാ ശബ്ദത്തോടെ പ്ലെയ്റ്റിന്റെ നടുവിലായി വിശ്രമിച്ചു,
ബലേ ഭേഷ്., ആറാം കളം തന്നെ അടിച്ചിരിക്കുന്നു.,, അതേ എന്റെ നമ്പർ തന്നെ, എനിക്ക് ഭയങ്കര സന്തോഷമായി, രണ്ട് കയ്യും നീട്ടി അഞ്ഞൂറു രൂപ വാങ്ങി നെറ്റിയിൽ വെച്ച് പോക്കറ്റിലേക്ക് തിരുകി. എന്നേപ്പോലേ തന്നെ ഒന്നു രണ്ട് പേർ കൂടി അതേ കളത്തിന്റെ അവകാശികളായിരുന്നു., അവർക്കും കിട്ടി അഞ്ചിരട്ടി.
ഉണ്ട വീണ്ടും ഓടിത്തുടങ്ങി, ഞാനൊന്നു ഞെളിഞ്ഞു നിന്നു, കളത്തിലേക്ക് ആൾക്കാർ വീണ്ടും പൈസ എറിഞ്ഞും തുടങ്ങി, ഞാൻ പൈസ കളത്തില്‍ വെക്കും മുന്‍പ് മനസ്സാലെ ഒരു ന്യൂമറോളജിക്കൽ കാൽക്കുലേഷൻ നടത്തി; കഴിഞ്ഞ വട്ടം അടിച്ചത് ആറ്., ..ആറും ആറും കൂട്ടിയാല്‍ പന്ത്രണ്ട്, ഒന്നും രണ്ടും കൂട്ടിയാൽ മൂന്ന്.., യ്യേസ്.., എന്നിട്ട് നൂറിന്റെ രണ്ട് നോട്ടെടുത്ത് ഞാന്‍ മൂന്നാം കളത്തിലേക്കെറിഞ്ഞു,., ആറാം കളം ഇപ്രാവശ്യം കാലിയായിരുന്നു, അതിനൊരു കാരണമുണ്ട്, കഴിഞ്ഞ വട്ടം അടിച്ച കളം തൊട്ടടുത്ത വട്ടം വീണ്ടും അടിക്കില്ല എന്നൊരു അലിഖിത നിയമം കളിക്കാർക്കിടയിലുണ്ട്, അതാണ് അതിന്റെ ഒരു ഗുട്ടൻസ്.
പ്ലേറ്റില്‍ ഉണ്ട വീണ്ടും നിശ്ചലമായി നിന്നു, ദേ വന്നു എന്റെ നമ്പർ വീണ്ടും,എനിക്കു വയ്യ, ചുവന്നു തുടത്ത് നല്ല മൊഞ്ചായിട്ടുള്ള മൂന്നു പുള്ളികൾ..,
അതേ വീണ്ടും ആ ഭാഗ്യവാൻ ഞാൻ തന്നെ., പണം വാങ്ങി പോക്കറ്റിൽ തിരുകുമ്പോൾ, നമ്മളെ കണക്കു (കണക്കല്ല വിഷയമെങ്കിലും) പഠിപ്പിച്ച നമ്പൂരി മാഷിനു മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു. പെട്ടെന്ന് എവിടുന്നാന്നറിയില്ല, അടിച്ച രൂപ പോക്കറ്റിലിട്ട അതേ സമയത്തു തന്നെ, നമ്മുടെ ഷാജി എന്റെ മുന്‍പില്‍ പ്രത്യക്ഷനായി :D
“ങ്ങളെ ദിവസാണിന്ന്, ങ്ങളു പറയുന്നേട്ത്താ ഉണ്ട നിക്കുന്നത്, ങ്ങളൊരു സമ്പവം തന്ന്യാ“ തുടങ്ങിയ കുറച്ചു വാക്കുകളിൽ ഷാജി എന്നെ വല്ലാണ്ടൊന്നു പൊക്കി, അതും പറഞ്ഞ് രൂപ ഇരുന്നൂറും പൊക്കി അവൻ അപ്പോൾ തന്നെ അപ്രത്യക്ഷനാവുകയും ചെയ്തു.
അടുത്ത പന്ത്യം കുറച്ച് ഉഷാറാക്കി വച്ചു, അൻപത്തിന്റെ ഉള്ളിൽ രണ്ട് നൂറിന്റെ നോട്ട് തിരുകി വെച്ച് വീണ്ടും ആറാം കളത്തിലേക്കെറിഞ്ഞു, കഴിഞ്ഞ രണ്ടുവട്ടവും ഞാൻ തന്നെ അടുപ്പിച്ച് അടിച്ചതു കണ്ടിട്ട് ഒന്നു രണ്ടു കുശാഗ്രബുദ്ധികൾ എന്റെ തോണിയിൽ ചാടിക്കയറി, ആറാം കളത്തിൽ തന്നെ നോട്ടുകൾ ശ്രദ്ധാപൂർവ്വം വെച്ചു, കൈകെട്ടി നിന്നു. സുസ്മേര വദനായി ഉണ്ട(ഡൈസ്) കറങ്ങുന്നത് വളരേ കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു, എന്റെ നേരെ എതിർവശം നിന്ന ഒരു മീശക്കാരൻ കൊസ്ട്യൻ മാർക്ക് പോലെ എന്നെ ഒന്നു നോക്കി. ഗൊച്ചു മീശേ, ആറാം കളത്തിൽ തന്നെ ധൈര്യമായി വെച്ചോ, ഒന്നും പേടിക്കാനില്ല, എന്ന് പ്രേം നസീർ ഭാവത്തിൽ ഞാൻ അയാൾക്കും ഒരു ആംഗ്യം കൊടുത്തു. അയാൾ തഥാ ചെയ്തു.
പതിവു പോലേ ഉണ്ട കറങ്ങിത്തിരിഞ്ഞു നിന്നു, അതേ കട കടാ ശബ്ദത്തിൽ, അതേ പ്ലൈറ്റിൽ., പക്ഷേ...., പക്ഷേ... ഈ പ്രാവശ്യം രണ്ടാം വട്ടവും അടിച്ചത് മൂന്നാം നമ്പർ തന്നെ, പടച്ചോനേ.... എന്റെ മുഖത്തെ സുസ്മേരം ഓഫ്ഫായി, പൈസ പോട്ടേന്ന് വെക്കാം., പക്ഷേ ബേസിക് തിയറി ഓഫ് ചട്ടി കളി ?.,. റിയല്ലീ ഇറ്റീസ് ചീറ്റിംഗ്..,
മീശക്കാരൻ എന്നെ നോക്കി കണ്ണുരുട്ടി മൂന്നു എന്നോ അഞ്ച് എന്നോ മറ്റോ അയാൾ പറഞ്ഞതായി എനിക്കു തോന്നി. ചുറ്റുമുള്ള കോലാഹലത്തിൽ എന്താണു അയാൾപറഞ്ഞതെന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല.
കണക്കു പിഴച്ചോ? ഗൾഫിൽ ദിവസവും പത്തു പന്ത്രണ്ട് ബ്രാഞ്ചുകളിലെ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തുന്ന എനിക്ക് വെറും ആറുകളങ്ങൾ മാത്രമുള്ള ഈ ചീളുതുണിയിൽ കണക്കുകൾ തെറ്റാനോ., ? നോ.., നൊ നൊ നോ..., പാടില്ല.. നമ്പൂരി മാഷേ.( ., ഹോ... ഉം..... )വീണ്ടും മനസ്സിൽ ധ്യാനിച്ച് ഇപ്രാവശ്യം പന്ത്യം അഞ്ചാം കളത്തിൽ വെച്ചു., അതും അഞ്ഞൂറിന്റെ കടകട നോട്ട്. മീശക്കാരൻ ഈ പ്രാവശ്യവും എന്റെ അതേ കളത്തിൽ തന്നെ പന്ത്യം വെച്ചു., അയാളും വെച്ചത് അഞ്ഞൂറിന്റെ നോട്ട്, പക്ഷേ കട കട എന്റെ നെഞ്ചിൽ ആണെന്ന് മാത്രം. ഇപ്രാവശ്യം ഉണ്ട കറങ്ങുന്നത് കാണാൻ വല്യ ചന്തമൊന്നും തോന്നിയില്ല,
വീണ്ടും പതിവുപോലെ ഉണ്ട തലചുറ്റി പ്ലേറ്റിലേക്ക് വീണു., പക്ഷേ എന്റടുത്ത് നിൽക്കുന്നവന്റെ മറവായതിനാൽ ഏതാണു നമ്പർ എന്ന് എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ മൂന്നാം കളത്തിലെ പണമൊഴികെ ബാക്കിയെല്ലാം അസിസ്റ്റന്റ് ചെക്കൻ വാരിയെടുത്തപ്പോൾ എനിക്ക് കാര്യം മനസ്സിലായി.,, വീണ്ടും മൂന്നാം നമ്പറു തന്നേയാണ് അടിച്ചതെന്ന്. ഇപ്രാവശ്യം ഞാൻ ശരിക്കും തളർന്നുപോയി, മീശക്കാരൻ പറഞ്ഞത് ആ കോലാഹലങ്ങൾക്കിടയിലും ഞാൻ വ്യക്തമായി കേട്ടു, നേരത്തേ പറഞ്ഞ അതേ നമ്പറുകൾ തന്നേ.,ഇനി അവിടെ നിൽക്കുന്നത് സാമ്പത്തികമായും ആരോഗ്യപരമായും നല്ലതിനല്ലെന്ന് എനിക്ക് തോന്നി.
മെല്ലെ ഞാൻ അടുത്ത കളിക്കാരന്റെ അടുത്തേക്ക് നീങ്ങി. എന്തായാലും അവിടെ പോയത് മുഴുവൻ ഇവിടുന്ന് നേടിയെടുക്കണം., ഒരു ഇറക്കത്തിന് ഒരു വളവുണ്ടെന്നാണല്ലോ.,.ആദ്യം ശാന്തമായി അവിടെയിരുന്നു, പിന്നെ ഒരു സിഗരറ്റിന് തീകൊടുത്തു , എന്നിട്ട് കളി തുടങ്ങി., പക്ഷേ,,, എന്റെ ഭാഗ്യദേവതക്ക് ആരോ കണ്ണു വെച്ചിരുന്നു. പന്ത്യങ്ങൾ മാറി മാറി വെച്ചു നോക്കി., ഒരു രക്ഷയുമില്ല, നമ്പൂരി മാഷ് ചതിച്ചെന്നാ തോന്നുന്നത് എല്ലാ കണക്കുകൂട്ടലുകളും ഒന്നൊന്നായി തെറ്റികൊണ്ടിരുന്നു, ഇന്ത്യൻ രൂപയുടെ മൂല്യം ശരിക്കും മനസ്സിലായിത്തുടങ്ങി. കളിക്കളങ്ങൾ മാറ്റി മാറ്റി ചവുട്ടി, വീണ്ടും തഥൈവ. അവസാനം പോക്കറ്റിലെ കാശും പാക്കറ്റിലെ സിഗരറ്റും തീർന്നത് മിച്ചം. എന്തൊരു ആവേശമായിരുന്നു ഇവിടേക്കിങ്ങ് എത്താഞ്ഞിട്ട്. ഹുദാ ഗവാ.,. എല്ലാം പോയില്ലേ..,
ഇനിയെന്താണ് വഴി എന്നാലോചിച്ച് കറങ്ങി നടക്കുന്നതിനിടയിൽ എത്തിപെട്ടത് ഷാജി കളിക്കുന്നിടത്താണ്. ഡിം..., മനസ്സിലൊരു രണ്ടു കുത്തോട് കൂടിയ ഒരു ഡി ചിരി വിടർന്നു... “:D“
ഞാൻ നോക്കുമ്പോൾ മൂപ്പര് നല്ല സൂപ്പറായിട്ട് കളിക്കുന്നു., നന്നായി നേടിയിട്ടുണ്ടെന്ന് മുഖം കണ്ടാൽ മനസ്സിലാവില്ലെങ്കിലും പോക്കറ്റിന് കളവ് പറയാൻ കഴിയില്ലല്ലോ? എന്റെ ഇരുന്നൂറ് പൊക്കിക്കൊണ്ട് പോയവനല്ലേ, ഞാൻ കൊടുത്ത പൈസ കൊണ്ടായിരിക്കുമല്ലോ ഇവൻ ഇത്രയും നേടിയത്, എന്തും വരട്ടെ., ഒരഞ്ഞൂറ് വാങ്ങിയിട്ട് തന്നെ കാര്യം..,
ഷാജ്യേ... അത്യാവേശത്തോടെ അവന്റെ സ്റ്റാറ്റസിനു ഞാൻ ഒരു സ്മൈലി കമ്മന്റ് ചെയ്തു, കൂടാതേ വെരു വിരൽ പൊക്കി വെച്ച് ഒരു ലൈക്കും കൊടുത്തു., പക്ഷേ., പോക്ക് കിട്ടിയ ബുജിയുടെ അവസ്ഥയായിരുന്നു അവന്റെ മുഖത്ത്. നമ്മള് വിളിച്ചത് മൂപ്പർക്ക് അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു..,
ഏതായാലും ആവശ്യക്കാരനു ആത്മാഭിമാനമില്ലെന്ന് പറഞ്ഞ പോലെ, ഞാൻ വേഗം അവന്റടുത്ത് ചെന്നു, ചെവിയിൽ ആവശ്യം അറിയിക്കേണ്ട താമസം, വെറളി പിടിച്ച പോത്തിനെപ്പോലെ ക്രൂദ്ധമായെന്നെ നോക്കിയിട്ട്, “മൻശ്യനെ കളിക്ക്യാനും സമ്മതിക്കില്ലാ.., ഇന്നാ ങ്ങളെ ഇരുന്നൂറ് രൂഫ”... എന്നും പറഞ്ഞ് രണ്ട് നൂറിന്റെ നോട്ടെടുത്ത് എന്റെ കയ്യിൽ എറിഞ്ഞ് തന്നിട്ട് അവൻ കളി മതിയാക്കി എഴുന്നേറ്റ് പോയി. (ഇങ്ങിനെ എഴുന്നേറ്റു പോകുന്നത് കളിക്കാരുടെ ഒരു തരം നമ്പറാണ്, കാരണം പണം അടിക്കുന്ന ആളിനെ ചുറ്റിപ്പറ്റി ഇരവു വാങ്ങാനായി കുറേപ്പേർ കാത്തു നിൽപ്പുണ്ടാവും, അവർക്കൊന്നും ഒന്നും കൊടുക്കാതെ അടിച്ച പണവുമായി സ്ഥലം കാലിയാക്കാൻ ഇത്തരം അഭിനയങ്ങൾ ഉപകരിക്കും.)
എന്തായാലും പിച്ച കിട്ടിയ ആ ഇരുന്നൂറ് രൂപയുമായി വീണ്ടും ആദ്യം ഞാൻ കളി തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി. നിന്ന നിൽപ്പിൽ കണക്കൊന്നും കൂട്ടാതെത്തന്നെ ഒരു നൂറിന്റെ നോട്ട് മുകളിൽ നിന്നും താഴോട്ടേക്കിട്ടു. ചെന്നു വീണത് ഒന്നിന്റേയും രണ്ടിന്റേയും നടുവിൽ.,, കളിക്കാരൻ എവിടെ വെക്കണം എന്ന് ആംഗ്യത്തിൽ ചോദിച്ചു., ഇഷ്ടമുള്ളിടത്ത് വെച്ചോളാൻ ഞാൻ പറഞ്ഞു., രണ്ടു മൂവായിരം പോയികിടക്കുന്ന എനിക്കാ ഒരു നൂറു രൂപ.., അയാളത് ഒന്നാം കളത്തിൽ എടുത്തിട്ടു., നറുക്കടിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത കളത്തിലാണ് സാധാരണയായി കളിക്കാർ പന്ത്യം എടുത്ത് വെക്കുന്നത്., ചില വിദ്വാന്മാർ ഉണ്ട കറങ്ങിത്തിരിഞ്ഞ് തീരാറാവുമ്പോൾ പന്ത്യം എടുത്തെറിയുന്നത് കാണാം, ഭാഗ്യം എങ്ങിനേയെങ്കിലും തുണക്കും എന്ന് പ്രതീക്ഷിക്കുന്നവർ, ഞാൻ നിസ്സംഗ ഭാവത്തോടെ ഇതെല്ലാം നോക്കിയിരുന്നതേയുള്ളൂ, എന്നാൽ എന്റെ നിർഭാഗ്യമെന്ന് പറയട്ടേ.,., ഇപ്രാവശ്യം എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഉണ്ട പറഞ്ഞത് നമ്പർ ഒന്ന് എന്നായിരുന്നു.,
ഹേ!! ഒന്നാം നമ്പറോ?, എന്റെ ശ്വാസം തിരിച്ചു കിട്ടി, ഒരിക്കലും പ്രതീക്ഷിക്കാതെ വീണ്ടും ഭാഗ്യ ദേവത എന്നെ തുണച്ചിരിക്കുന്നു., ഉള്ള പൈസ നൂറു വീതം രണ്ട് പന്ത്യം വീതം വെച്ച് മനസ്സമാധാനത്തോടേ വീട്ടിലേക്ക് പോവാം എന്ന് കരുതിയതാ., അതിനും സമ്മതിക്കൂലാ എന്നു വെച്ചാൽ എന്താ ചെയ്യാ?
ഇപ്പോൾ മൊത്തം അറുനൂറ് രൂപയുണ്ട് കയ്യിൽ, പോയത് പോട്ടേന്ന് വിചാരിച്ച് ഉള്ളതും കൊണ്ട് വീട്ടിലേക്ക് പോവാം എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങിയെങ്കിലും, മനസ്സ് ആ അഭിപ്രായത്തെ നിസ്സംശയം വീറ്റോ ചെയ്തു. ഏതായലും ഇത്രയൊക്കെയായി, എന്തെങ്കിലും വരട്ടേന്ന് കരുതി ഉള്ള പൈസ മുഴുവനും ഞാൻ നാലാം കളത്തിൽ കറക്കിക്കുത്തി വെച്ചു. ഒന്നുകിൽ പോയത് മുഴുവൻ കിട്ടണം, അല്ലെങ്കിലും കയ്യും മുട്ടി പോകണം. എന്നേപ്പോലേ പണം നഷ്ടപ്പെട്ട കുറച്ച് പേരൊഴിച്ച്, ബാക്കി ഒരു വിധം എല്ലാരും കളം വിട്ടു പോയിരുന്നു, പന്ത്യങ്ങൾ വളരേ കുറവായിരുന്നു, പത്തു മുതൽ അൻപതു രൂപ വരേ മാത്രം.,പ്ലേറ്റിലിരുന്ന് മണിക്കുട്ടി പട പടാന്ന് ഓടിക്കൊണ്ടിരുന്നു.,., ഓടെടാ ഓട്ടം പതിവിലധികം സമയമെടുത്തു ഉണ്ട ഒന്നടങ്ങിക്കിടക്കാൻ.,. സകല ടെൻഷനുകൾക്കും രണ്ടുമാസത്തെ ലീവനുവദിച്ച് ഉണ്ട കറങ്ങിത്തിരിഞ്ഞ് നാലാം കളം തന്നെയടിച്ചു
പടച്ചോനേ നീ കാത്തു..., ദാ പോയീ എന്നു കരുതിയത്, ദേ വന്നിരിക്കുന്നു, കയ്യീന്നു പോയ മുതലു മാത്രമല്ല., പലിശയും കൂട്ടുപ്പലിശയുമടക്കം രൂഫ മൂവായിരം അടിച്ചിരിക്കുന്നു... ഫീലിംഗ് എക്സൈറ്റഡ്.... എനിക്കൊന്നു തുള്ളിച്ചാടണമെന്നു തോന്നി.., ഞാൻ തുള്ളിച്ചാടി.,., നിന്നനിൽപ്പിൽ ഒന്നു വട്ടം കറങ്ങിത്തിരിയണമെന്നു തോന്നി .., ഞാൻ കറങ്ങിത്തിരിഞ്ഞു പ്രേമപരവശനായ കാമുകൻ കാമുകിയുടെ മുന്നിൽ നിൽക്കുമ്പോലേ മുട്ടുകുത്തിനിന്ന് പൈസക്കായി കളിമൊതലാളിക്കു നേരെ വളരെ റൊമാന്റിക്കായി കൈ നീട്ടി...... പക്ഷേ..,, ആ ഒരു നിമിഷം, ആ ഒരു നിമിഷത്തിൽ തന്നെ എല്ലാം മാറിമറിഞ്ഞു.... ആര്യാടൻ ചതിച്ചതാണെന്നാണു ആദ്യം കരുതിയത് .,. പെട്ടെന്ന് പവർക്കട്ടായതു പോലെ.,,., ചുറ്റും കൂരാ കൂരിരുട്ട്.,., പെട്രോമാക്സുകൾ എല്ലാം സ്വിച്ചിട്ടപ്പോലേ ഓഫ്ഫായിരിക്കുന്നു.... കണ്ണിൽ ഒരു കിലോ ഇരുട്ട് ഒന്നിച്ച് വിരുന്നു വന്നപോലേ,
പോലീസ് ... ,
അതാണു കാര്യം, പോലീസുകാർ കളി നടക്കുന്ന സ്ഥലം എങ്ങിനേയോ കണ്ടെത്തിയിരിക്കുന്നു, അവർ തൊട്ടടുത്തെത്തിയിരിക്കുന്നു. വിവരം അറിയിക്കുന്ന ഏജന്റുമാരെ ആദ്യമേ പോലീസുകാർ പൊക്കിയിരുന്നു,അതുകൊണ്ട് വളരേ വൈകിയാണു പോലീസ് വരുന്ന വിവരം എല്ലാവരും അറിഞ്ഞത്.
കളിക്കാർ തന്റെ മുന്നിൽ വിരിച്ച തുണി ഓട്ടോമാറ്റിക് ആയി ഒരു ബാഗ് ആക്കി പണവും ഡൈസും അതിനുള്ളിലേക്ക് ഒതുക്കിയതും ഒരുമിച്ചായിരുന്നു. ഉള്ള ഇരുട്ട് കൂടാതെ എന്റെ കണ്ണിൽ ഡെബിൾ ഇരുട്ട് കയറി. പടച്ചോനേ എന്റെ പൈസ?.., ചേട്ടാ എന്റെ പൈസ തന്നിട്ടു പോ..,.എനിക്കാണ് അടിച്ചത്.., ഞാനയാളുടെ കൈ പിടിച്ചുവെച്ചു..,
കയ്യീന്ന് വിടെടാ പട്ടീടെ മോനേ..., പോലീസുകാർ മുതുക് പൊളിക്കും മുൻപ് ഓടി രക്ഷപ്പെടാൻ നോക്കല്ലാണ്ട് , പൈസക്ക് എരക്കുന്നോ?..,
എന്നിട്ടും ഞാൻ അയാളെ കയ്യീന്ന് പിടി വിട്ടില്ല., എന്റെ മൊതലെങ്കിലും തന്നിട്ട് പോ.., പ്ലീസ് ചേട്ടാ.. ഇത്തവണ കാല് പിടിക്കുമ്പോലേയാണ് ഞാൻ പറഞ്ഞത്. കൂടെയുണ്ടായിരുന്നു അസിസ്റ്റന്റുമാർ എന്നെ പിടിച്ചുത്തള്ളി നിലത്തോട്ടിട്ടു, എന്നിട്ട് ഇരുട്ടിലേക്ക് അവരെല്ലാവരും ഊളിയിട്ടു.,ആ മണ്ണിൽ കിടന്ന് സെന്റി മ്യൂസിക് അകമ്പടിയോടു കൂടി കണ്ണുതുടക്കുന്ന ഒരു സീൻ കൂടി ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു, പക്ഷേ പോലീസുകാർ ഓടിയടുക്കുന്ന ശബ്ദംമൂലം ആ സീൻ തൽക്കാലത്തേക്ക് കട്ട് ചെയ്തു., എന്നിട്ട് ക്ലൈമാക്സിനു മുൻപുള്ള ഓടുന്ന സീൻ സ്റ്റാർട്ട് ചെയ്തു.
എസ്കേപ് ..
പൈസ പോട്ടേന്ന് വയ്ക്കാം, പക്ഷേ മാനം? അതില്ലെന്നു വെക്കാം, എന്നാൽ പോലീസ് പിടിച്ച് പെറ്റിക്കേസടിച്ചാൽ...., ഗൾഫൻ എന്ന അഹങ്കാരം അതോടെ തീർന്നു കിട്ടും.
ടെമ്പിൾ റണ്ണിൽ വിഗ്രഹവും മോഷ്ടിച്ച് കൊണ്ട് പയ്യൻസ് ഓടുന്ന പോലേ ഞാൻ ഓട്ടം തുടങ്ങി., നല്ല അഡിക്റ്റീവ് ഗയിമാണ്, വേഗം ഡൗൺലോഡ് ചെയ്തോ) എന്നാൽ കയ്യിൽ നേരത്തേ തന്നെ ചത്തു പോയ സ്മാർട്ട് ഫോണാണെന്നു മാത്രം.
തൊണ്ണൂറു കഴിയുകയും ചെയ്തു, നൂറ് ആയിട്ടുമില്ല, എന്ന സ്ഥിതിയിലുള്ള എന്റെ തടിച്ചുരുണ്ട ശരീരം, ഗെയിമിൽ ഓടുന്ന വേഗത്തിൽ ഓടാൻ എനിക്കൊരു തടസ്സമായി., പക്ഷേ ഓടാതെ നിവൃത്തിയില്ലല്ലോ, റൺ ബേബീ റൺ... വന്ന വഴികളൊന്നും ഓർമ്മയിൽ വരുന്നില്ല, എല്ലാം മറന്നു പോയിരിക്കുന്നു., ചുറ്റും ഇരുട്ടായതിനാൽ വഴികളൊന്നും ശരിക്ക് കാണുന്നുമില്ല.,പിന്നെ ഏക ആശ്വാസം ഒരു പത്തിരുപതടി പിന്നിലുള്ള പോലീസുകാർ ടോർച്ചടിക്കുന്നതിന്റെ വെളിച്ചമാണു, തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ മരണ ഓട്ടം തന്നെ ഓട്ടം., പണ്ടത്തെകാലം പോയി, പോലീസുകാരും നന്നായിപ്പോയി, എന്ന് മഹാകവി കലാഭവൻ മണി പറഞ്ഞതെത്ര ശരിയാ.., പോലീസുകാർ ആൾസോ ന്യൂ ജനറേഷൻ ആയിരിക്കുന്നു, എല്ലാം ചെറുപ്പക്കാര് പിള്ളേരാണ്, ഒരു പെറ്റിക്കേസടിച്ചാൽ ഇത്ര ശതമാനം കമ്മീഷൻ കിട്ടുമെന്നു തോന്നുന്നു., എന്തൊരുഷാറാണ് ഇവർക്ക് നിരപരാധികളെ ഇങ്ങനെയിട്ട് ഓടിക്കാൻ.,. വൃത്തികെട്ടവന്മാർ.
എന്റെ പിന്നിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും എന്നെ മറികടന്ന് എന്നോട് ഓരോ സലാമും പറഞ്ഞ് മുന്നോട്ട് കേറിപ്പോയി കൊണ്ടിരുന്നു., BE NICE TO FAT PEOPLE, one day they might save your life, എന്ന് പണ്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു, ഞാനും പോലീസുകാരും തമ്മിലുള്ള ദൂരം വളരേ കുറഞ്ഞു വന്നപ്പോള്‍ മാത്രമാണ് അതിന്റെ അർത്ഥം എനിക്ക് ശരിക്കും മനസ്സിലായത്.
ഓടിയോടി നാലഞ്ചു കിലോയോളം കുറഞ്ഞു, വയ്യ ഇനി ഏതായാലും പിടി കൊടുക്കുക തന്നെ, എന്നു കരുതി ഒരു വളവു തിരിഞ്ഞപ്പോൾ വലതു വശത്തായി ഒരു വീടു കണ്ടു, ജനലിലൂടെ പുറത്തേക്ക് ചെറിയൊരു വെളിച്ചവും കാണുന്നുണ്ട്.., ഉടനെ എന്റെ തലയിൽ സിഗ്നൽ പച്ച കത്തി .., അതേ അങ്ങോട്ടേക്ക് പോവുമ്പോൾ ഷാജി കാട്ടിത്തന്ന നമ്മുടെ സിൽക്കിന്റെ വീട്.. അവിടേക്ക് പോയാലോ, ഒരു നിമിഷം ഞാനൊന്നാലോചിച്ചു, പോലീസുകാർ വളവു തിരിഞ്ഞെത്തിയിട്ടില്ല,., എന്നെ കണ്ടില്ലെങ്കിൽ അവർ നേരെ ഓടിപ്പൊയ്ക്കോളും,,., അഥവാ കണ്ടാൽ ., .. ടക ടകാ..,.... നാളത്തെ പത്രത്തിൽ നാലു കോളം വാർത്തയും., മുഖം പൊത്തി നിൽക്കുന്ന ഒരു ഫോട്ടോയും,., 'അനാശ്യാസം പ്രവാസി അറസ്റ്റിൽ, ഉന്നതരുണ്ടെന്ന് പെൺകുട്ടിയുടേ മൊഴി", യേസ് ഓർ നോ?... പോലീസുകാർ കാണും മുൻപേ അവിടെയെത്തിയാൽ രക്ഷപ്പെട്ടു, അങ്ങിനെയെങ്കിലും ഇന്നത്തെ ടാസ്ക് ഫിനിഷ് ചെയ്യാം,.. എന്തും വരട്ടേ എന്നു കരുതി ഞാൻ ആ വെളിച്ചം കാണുന്നിടത്തേക്ക് ഒരു മരണപ്പാച്ചിലായിരുന്നു.
മുള കൊണ്ടുണ്ടാക്കിയ നാച്വുറൽ ഗെയിറ്റ് മനോജ് കെ ജയൻ സ്റ്റൈലിൽ ചാടിക്കടന്നു., ഉമ്മറത്തെത്തി.., ഭാഗ്യം പോലീസുകാർ ഇടവഴിയിലൂടെ ഓടിപ്പോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.,. യ്യെസ്സ്..,. രണ്ട് കയ്യും "യോ...യോ" സ്റ്റൈലിൽ ആക്കിക്കൊണ്ട് ഞാനെന്റെ ഗയിം കമ്പ്ലീറ്റ് ചെയ്തു.., നായ കിതക്കുമ്പോലെ കിതക്കുന്നുണ്ടായിരുന്നു ഞാൻ., കാലും കയ്യും വല്ലാതെ വേദനിക്കുകയും ചെയ്യുന്നു., എവിടെല്ലാമോ മുറിഞ്ഞിട്ടുമുണ്ട്., വല്ലാത്ത നീറ്റലും.,
അതിനിടക്ക് വീട്ടിന്നകത്ത് നിന്നും ചില കര കര ശബ്ദങ്ങൾ കേട്ടാണു നിൽക്കുന്ന സ്ഥലം ഏതാണെന്ന് ഓർമ്മ വന്നത് ., ഇതു വരേ ജീവനും കൊണ്ട് ഓടിയതും മാനം രക്ഷപ്പെട്ടതും ഒക്കെ വിട്ട് ഞാൻ തനി മലയാളിയായി., റിയൽ മല്ലൂസായി.. സിൽക്കിനെ പണ്ടെങ്ങോ കണ്ടതാണ്, ഇപ്പം കണ്ടാൽ തിരിച്ചറിയുമോ എന്നറിയാൻ ഞാൻ ചെറ്റയുടെ വിടവിലൂടെ കഷ്ടപ്പെട്ട് അകത്തേക്ക് നോക്കാൻ ഒന്നു കുനിഞ്ഞ സമയത്ത്, ക്കേ.... ന്ന് ഒരു കരച്ചിലായിരുന്നു., ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ദേ കിടക്കുന്നു ഒരു തൊട്ടിൽ.,. അതിൽ നിന്നും ഓട്ടുകമ്പനിയിലെ സൈറൺ മുഴങ്ങുന്ന പോലെ വായ തുറന്ന് വെച്ചിരിക്കുന്നു ഒരു കുട്ടിപ്പട്ടാളം..
പടച്ചോനേ.,. കടിച്ചതിനേക്കാൾ വലുതാണോ തൊട്ടിലിലുള്ളത്,., ഇനി ഇതും കേട്ട് സിൽക്കെങ്ങാനും പുറത്തേക്കു വന്നാൽ, എല്ലാം അൽക്കുൽത്തായത് തന്നെ..,., ഇനിയും ആലോചിച്ച് നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയ ഞാൻ മൂലക്ക് കൂട്ടിയിട്ട ചാക്കുകെട്ടിലേക്ക് കുളത്തിലേക്ക് മുങ്ങാംകുഴിയിടുമ്പോലേ കൂപ്പു കുത്തി.,
അള്ളോന്ന് ഒരു നിലവിളിയും അരിമുറുക്ക് പൊട്ടിച്ചപ്പോലേ ഒരു ശബ്ദവും....,ഹേ!!!, ഇവിടെയെന്താണ് സംഭവിച്ചത്? ജംബ് ചെയ്തത് ചാക്കും കെട്ടിലേക്കാണെങ്കിലും ലാന്റ് ചെയ്തത് ഊരതളർന്ന് സൈഡായിക്കിടക്കുന്ന ഡ്രൈവിംഗ് സ്കൂൾ സൂറാബീയുടേ നിടും പുറത്തേക്കാണു, വീട്ടിനകത്ത് നിന്നും എലി തട്ടിൻപുറത്ത് ഓടുന്നപോലുള്ള ഒച്ചയും ബഹളവും അതിനോടനുബന്ധിച്ച് പിന്നിലെ വാതിൽ പടക്കോം എന്നു തുറന്നു ആരോ വാണം വിട്ടതു പോലെ പുറത്തേക്കോടിയതും, ആ കിടത്തത്തിൽത്തന്നെ എനിക്ക് വിഷ്വലൈസ് ചെയ്യാൻ കഴിഞ്ഞു
പെട്ടെന്ന് ആരോ വാതിൽ തുറന്ന് ഉമ്മറത്തെ ലൈറ്റിട്ടു,
ദേ വന്നു നിൽക്കുന്നു നമ്മുടെ സിൽക്ക്, അവളുടെ രാവുകളിലെ സീമയോ, രതിനിർവ്വേദത്തിലെ ജയഭാരതിയോ, അതോ റീമേക്കിലെ ശ്വേതാ മേനോനോ? ഹൗ.... പാതി തുറന്ന ബ്ലൗസുമിട്ട്, മുടി ചുറ്റിക്കെട്ടികൊണ്ട് സിൽക്കിന്റെ ആ വരവു കണ്ടാൽ തന്നെ.., എന്റെ കൊച്ചുമുതലാളീ...,.പിന്നെ ചുറ്റുമുള്ളതൊന്നും ഓര്‍മ്മയുണ്ടാവില്ല, ,,. പക്ഷേ സിൽക്കിനു തന്റെ ബാല്യകാല സുഹൃത്തിനെ പെട്ടെന്നു മനസ്സിലായി,
അവളുടെ മുഖത്ത് വല്ലാതൊരു അന്ധാളിപ്പ്, വായതുറന്ന് മുഖത്ത് കയ്യും കൊടുത്ത് നിന്നുപോയി, ഇതു കണ്ട് തൊട്ടിലിൽ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ മുഖത്തും അന്താളിപ്പ് (ദെന്താപ്പത്?)
ഊര തടവി നിൽക്കുന്ന തള്ളയേയും,കിതച്ച് വിയർത്ത് നിൽക്കുന്ന എന്നേയും അവൾ മാറിമാറി നോക്കി, എന്നിട്ടൊരു പഞ്ച് ഡയലോഗും.,...
“ന്നാലും ന്റെ കൂടപ്പഠിച്ചോനേ.., ങ്ങക്ക് കുറച്ചൂടൊന്നു സബൂറാക്കി കൂടായിനോ?”
ശുഭം ?
(നിങ്ങളുടെ ഒരു കമന്റ്, അതു നാളെ ചരിത്രമായേക്കാം.)
Posted by Unknown at 11:22 PM 102 comments :
Older Posts Home
Subscribe to: Posts ( Atom )
Feedjit Live Blog Stats
ഒരു പാവം പ്രവാസിയാണ്, പഴയ ചില ഓര്‍മകളും, പുതിയ ചില അറിവുകളും, പിന്നെ കുറച്ചു പൊട്ടത്തരങ്ങളും
സുമനസ്സുകള്‍
കുഴപ്പമില്ലാത്തവ ...
ഒരു പാതിരാ ചമ്മലിന്റെ കഥ
ഞങ്ങളുടെ നാട്ടിലെ വല്യമ്പലത്തിലെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഞങ്ങൾ കടോത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു ബഡാ ആഘോഷമാണ്. ജാതി-മത (ഇപ്പ...
ശ്ശോ... എന്താല്ലേ, മ്മളെ ഗൾഫാരെ കാര്യം!!!!!!
ഭയങ്കരം തന്ന്യാ ല്ലേ, മ്മളെ ഗൾഫാരെ കാര്യം ഇച്ചൂടത്തും തണ്പ്പത്തും കഷ്ടപ്പെട്ട് കുടുമ്പം പോറ്റാന്ന് പറഞ്ഞാല് ശ്ശോ... എന...
അന്ത കാലം ... :(
അന്ത കാലം ... :( കുഞ്ഞു വാവ ഇപ്പോൾ ഉറങ്ങാൻ കിടന്നതേ ഉള്ളൂ. നിങ്ങൾക്കറിയോ അവന്റെ നെറ്റി നിങ്ങളുടേത് പോലെ തന്നെയാണ്, നമ്മുടെ മക്കളിൽ ആർക്ക...
ഇതാ ഇന്നു മുതല്‍, ഇതാ നാളെ മുതല്‍ ...
ഞാന്‍ പെറ്റു, അതു ഞാന്‍ വിറ്റു ഒരു കഥയുമില്ലാതെ വെറുതെ നടന്നവര്‍ അതു വാങ്ങി, അതേറ്റു വാങ്ങി കഥ മാറ്റി, തിരക്കഥയും, സംഭാഷണം...
തുള്ളല്‍ കഥ (ന്യൂ പ്രവാസി വേർഷൻ)
തുള്ളല്‍ കഥയില്‍ പലതും പറയും, അത് കൊണ്ടാര്‍ക്കും പരിഭവമരുതേ. ഗൾഫിതു നാട്, സുന്ദര നാട് മല്ലൂസിന്നിതു സ്വന്തം നാട് തേങ്ങാ ...
പര്‍ദ്ദയണിഞ്ഞ പെണ്ണ്
വഴിയിൽ നിന്നവളെ അവന്‍ തുറിച്ചു നോക്കി കൊള്ളാം, അവൻ നാവ് നൊട്ടി നുണഞ്ഞു പര്‍ദ്ദയണിഞ്ഞ പെണ്ണ് രക്ഷയില്ല, അവളതഴിച്ചു ദൂരെ കളഞ്ഞു , രൂപം ...
ചോദ്യ ചിഹ്നം
നിങ്ങളുദ്ദേശിച്ച വ്യക്തി മന്ത്രിയല്ല, തന്ത്രിയല്ല പണ്ഡിതനല്ല, കലാകാരിയല്ല രാഷ്ട്രീയക്കാരിയല്ല വാർത്തകളുടെ തമ്പ്രാനുമല്ല, പടച്ചട...
ബ്രേക്കിംഗ് ന്യൂസ്
ലൈവ് വാനുകള്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഓടി എവിടേയും ലോകം അവസാനിച്ചിട്ടില്ല ഗൾഫിലോട്ടു വിളിച്ചു, അവിടേയ...
കുറ്റവും ശിക്ഷയും (കഥ)
(ബ്ലോഗിലെ എന്റെ ആദ്യ രചനയാണ്, കൊല്ലരുത്, ഞെക്കി വിട്ടാല്‍ മതി, ഞാന്‍ നന്നായിക്കോളും) "ഡാ മച്ചൂ നീ ഇത് പോകുന്ന വഴിക്ക് ആ ...
അരെ ബല്ലേ...
അരെ ബല്ലേ... ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി... പിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും, ന...
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്
Pages
എന്റെ എഴുത്ത് കുത്തുകള്‍...
ജങ്ഷൻ
Blog Archive
Blog Archive October ( 1 ) September ( 1 ) July ( 1 ) May ( 1 ) March ( 1 ) January ( 2 ) December ( 7 ) November ( 2 ) October ( 1 )
|
https://njaanumenteorublogum.blogspot.com/
|
2024-02-26T05:08:40Z
|
<urn:uuid:4f43020d-3f8f-4d3f-83e3-1661639a269d>
|
[
"footer",
"long_word",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.99
| 0.96
| 0.98
| 193
| 86,552
|
tlsh:T1CC0DD783AE6C41E2647AC1CC45661ADF67BC75A6100A41F85B0541A6051712ED88B9092A756BB036CD3B0FC1072A3F8EBFB7EDAFCF9180EF668F5C69F172486DFBE0CAA174
|
കന്യാസ്‌ത്രീ മഠങ്ങളിലെയും സർക്കാർ സഹായം ലഭിക്കാത്ത ചാരിറ്റബിൾ സ്ഥാപനങ്ങളിലെയും അന്തേവാസികൾക്ക് റേഷൻ കാർഡ് നൽകാൻ തീരുമാനമായി.വിവിധ മതവിഭാഗങ്ങളിൽപ്പെട്ട സന്ന്യാസിമാരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾക്ക് റേഷൻവിഹിതത്തിന് അർഹതയുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്ന് കാർഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. സർക്കാർ സഹായമില്ലാത്തതും ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്തതുമായ സ്ഥാപനങ്ങളിൽക്കഴിയുന്നവർക്കു റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്.
വളരെ കാലമായുള്ള ഞങ്ങളുടെ ആവശ്യമാണ് പിണറായി സർക്കാർ സാധിച്ച് തന്നത്. വർഷങ്ങളായി ഞങ്ങൾ അനുഭവിച്ച നീതി നിഷേധത്തിനുള്ള പരിഹാരമാണിത്. 62 വർഷമായി താനുൾപ്പെടെയുള്ള സന്യസ്‌തർക്ക് നിഷേധിക്കപ്പെട്ട റേഷൻ കാർഡ് ലഭിച്ചതിലുള്ള സന്തോഷം റിപ്പൺ സിസ്‌റ്റേഴ്‌സ് ഓഫ് റിഡംഷനിലെ സിസ്‌റ്റർ തെയ്യാമ്മയുടെ വാക്കുകളിൽ നിറഞ്ഞു. ഒപ്പം സർക്കാർ കരുതലിനുള്ള നന്ദിയും കടപ്പാടും സിസ്റ്റർ മറച്ചില്ല. -സിസ്‌റ്റർ തെയ്യാമ്മയുടെ വാക്കുകൾ.
സി കെ ശശീന്ദ്രൻ എംഎൽഎ വഴിയാണ് ജില്ലയിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രിയെ സമീപിച്ചത്. അന്ന് വേദിയിലിരുന്ന നേഹ സദനിലെ സിസ്‌റ്റർ അനീറ്റ, റേഷൻ കാർഡില്ലാത്തതിനാൽ തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് സംസാരിക്കുകയും ചെയ്‌തു. ചർച്ചകൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മറ്റെല്ലാ ഉറപ്പും പോലെ ആ ഉറപ്പുംദിവസങ്ങൾക്കകം പാലിക്കപ്പെട്ടു. കന്യസ്‌ത്രീ മഠങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ബ്രൗൺ നിറത്തിൽ റേഷൻ കാർഡ് സർക്കാർ അനുവദിച്ചു. രണ്ട് കിലോ അരിയും ഒരു കിലോ ഗോതമ്പും മറ്റെവിടെയും റേഷൻ കാർഡിൽ പേരില്ലാത്ത മുഴുവൻ അന്തേവാസികൾക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്.നേരത്തെ സന്യസ്തർക്ക് പെർമിറ്റ് അനുസരിച്ച് ഭക്ഷ്യധാന്യം നൽകിയിരുന്നു. എന്നാൽ ഭക്ഷ്യഭദ്രതാ നിയമം വന്നതോടെ റേഷൻ കാർഡ് നിർബന്ധമായി. വീട്ടുവിലാസം നിർബന്ധമായതിനാലാണ് റേഷൻ കാർഡ് ലഭിക്കാൻ തടസ്സം നേരിട്ടത്. ഇക്കാര്യമാണ് വയനാട്ടിലെ കന്യാസ്ത്രീ സമൂഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കന്യാസ്‌ത്രീ മഠങ്ങളിലെയും സർക്കാർ സഹായം ലഭിക്കാത്ത ചാരിറ്റബിൾ സ്ഥാപനങ്ങ ളിലെയും അന്തേവാസികൾക്ക് റേഷൻ കാർഡ് നൽകാനുള്ള ചരിത്ര തീരുമാനമാണ് ഈ വിഭാഗങ്ങൾക്ക് നഷ്‌ടമായ നീതി ലഭിക്കാൻ സഹായകരമായത്. വീട്ട് നമ്പർ ഇല്ലാത്തതാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് റേഷൻ കാർഡ് നൽകാൻ തടസമായത്. 2020 ഡിസംബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് കന്യാസ്‌ത്രീകൾ ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകി.പ്രശ്‌നം പരിഹരിക്കാൻ താമസിക്കുന്ന ആശ്രമമോ മഠമോ മേൽവിലാസമായി പരിഗണിച്ച് പ്രത്യേക റേഷൻ കാർഡ് നൽകാനാണ് സർക്കാർ തീരുമാനം. സ്ഥലം മാറ്റമുണ്ടായാലും കാർഡ് പുതുക്കേണ്ടതില്ല.
വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്കാണു കാർഡ് അനുവദിക്കുക. ആധാർ അടിസ്ഥാനമാക്കിയായിരിക്കും കാർഡ് നൽകുന്നത്.ഇതോടെ കേരളത്തിൽ അഞ്ചാമതൊരുവിഭാഗം റേഷൻകാർഡുകൂടി നിലവിൽ വരും. എ.എ.വൈ (മഞ്ഞ), എ.എ.വൈ (മഞ്ഞ), മുൻഗണന വിഭാഗം(പിങ്ക്), പൊതുവിഭാഗം സബ്‌സിഡി(നീല), പൊതുവിഭാഗം നോൺ സബ്‌സിഡി(വെള്ള) എന്നീ കാർഡുകളാണ് ഇപ്പോഴുള്ളത്.
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ
More വാർത്തകൾ
സംഗീത ഇതിഹാസം വാണി ജയറാമിന് വിട
കെ. ആർ ഗൗരിയമ്മ വിടവാങ്ങി
വനിതാ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭിക്കും
50 വർഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകൾക്കും അവകാശം
രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുത് ; സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍
ജോളി ചിറയത്തിന് മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം
ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളെ രക്ഷിയ്ക്കാൻ 'തപാൽ' പദ്ധതി
കൊറോണക്കാലം കൂടുതൽ ദുരിതം വിതച്ചത് ജോലിക്കാരായ അമ്മമാർക്കെന്ന് പഠനം
മൂന്നിലൊന്ന് സ്ത്രീകളും പീഡനത്തിനിരയാവുന്നത് പങ്കാളിയിൽ നിന്ന്: ലോകാരോഗ്യ സംഘടന
Pagination
Page 1
Next page Next ›
Popular of All Time
വിദ്യാഭ്യാസം
ബേഠി ബച്ചാവോ ബേഠി പഠാവോ
Aug 13, 2021 by kwupd@web
സുരക്ഷ
റസ്ക്യൂഹോമുകള്‍
Aug 13, 2021 by kwupd@web
സുരക്ഷ
സ്ത്രീധന നിരോധന നിയമം 1961
Aug 13, 2021 by kwupd@web
വാർത്തകൾ
സംഗീത ഇതിഹാസം വാണി ജയറാമിന് വിട
Feb 16, 2023 by kwupd@web
വാർത്തകൾ
കെ. ആർ ഗൗരിയമ്മ വിടവാങ്ങി
May 11, 2021 by kwupd@web
വാർത്തകൾ
വനിതാ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭിക്കും
Apr 19, 2021 by kwupd@web
വാർത്തകൾ
50 വർഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകൾക്കും അവകാശം
Apr 19, 2021 by kwupd@web
വാർത്തകൾ
രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുത് ; സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി
Apr 19, 2021 by kwupd@web
വാർത്തകൾ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍
Apr 12, 2021 by kwupd@web
വാർത്തകൾ
ജോളി ചിറയത്തിന് മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം
Mar 29, 2021 by kwupd@web
വാർത്തകൾ
ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളെ രക്ഷിയ്ക്കാൻ 'തപാൽ' പദ്ധതി
Mar 19, 2021 by kwupd@web
വാർത്തകൾ
കൊറോണക്കാലം കൂടുതൽ ദുരിതം വിതച്ചത് ജോലിക്കാരായ അമ്മമാർക്കെന്ന് പഠനം
Mar 16, 2021 by kwupd@web
വാർത്തകൾ
മൂന്നിലൊന്ന് സ്ത്രീകളും പീഡനത്തിനിരയാവുന്നത് പങ്കാളിയിൽ നിന്ന്: ലോകാരോഗ്യ സംഘടന
Mar 15, 2021 by kwupd@web
വാർത്തകൾ
കേരള കലാകരകൗശലഗ്രാമത്തിൽ വനിതാവാരാഘോഷം
Mar 09, 2021 by kwupd@web
വാർത്തകൾ
വനിതാദിനം: സംസ്ഥാനത്ത് 123 സ്റ്റേഷനുകൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിച്ചു
Mar 09, 2021 by kwupd@web
Pagination
Current page 1
Page 2
Page 3
Next page Next ›
Last page Last »
കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
|
https://www.keralawomen.gov.in/index.php/ml/node/869
|
2024-02-26T04:32:12Z
|
<urn:uuid:2a820118-26bf-4e81-ab40-c2cae83a82f4>
|
[
"footer",
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.73
| 0.93
| 66
| 14,909
|
tlsh:T19E3E8662AF6C40EA616AC5CD55A61A9F137CB8A5104642F81F0411D6560742ED4CBD1925216BA034CD3B1FD0036A7E8E2FABDEAFDFD280AF66CF59BDF2728C69FBE0C9A131
|
പാര്‍ട്ടി നിയമത്തിനും പോലീസിനും സമാന്തരമല്ല; പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലാണ് ഇടപെടുന്നത്; എം.സി. ജോസഫൈനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍
Kerala
സിപിഎം കനല്‍തരിയായ തെരഞ്ഞെടുപ്പില്‍ സ്പ്രിങ്ക്ളര്‍ പണം ഒഴുക്കി; ഇടനിലക്കാര്‍ മുഖ്യമന്ത്രിയുടെ ഉപദേശകര്‍; ചോദ്യങ്ങളില്‍ വെറുതെയല്ല പിണറായിക്ക് വെപ്രാളം
Editorial
വല്യേട്ടനും അനിയന്മാരും നാടകം തുടരും
Kerala
ദല്‍ഹി കലാപത്തിന്റെ മറവില്‍ സിപിഎം നടത്തിയ ബക്കറ്റ് പിരിവില്‍ തട്ടിപ്പ്; ജില്ലാ കമ്മറ്റികള്‍ പിരിച്ച തുക പിബിയില്‍ കാണാനില്ല; ലക്ഷങ്ങളുടെ തിരിമറി
|
https://janmabhumi.in/tag/kodiyeri-balakrishnan/page/4/
|
2024-02-26T23:51:42Z
|
<urn:uuid:640f1868-88c4-45ca-baa5-97b84e53e9bd>
|
[
"short_sentences"
] |
[] |
mal-Mlym
| 0.98
| 0.8
| 0.92
| 5
| 1,330
|
tlsh:T119C7E9219D6C40F2547EC8CC00B3069F936CB065250A03F8972A25D2014383EA4A792825906BA0388DBA0FD103262A9F6F8BD95FCF9584BF27CA5CADF2A38805FFE0C69477
|
ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വിസ്സ് ക്ലബ്ബായ യങ് ബോയ്സ് അട്ടിമറിച്ചു. ഗ്രൂപ്പ് എഫിലെ കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത്. ചാമ്പ്യൻസ് ലീഗിലെ സീസണിലെ ആദ്യ ഗോൾ നേടി റൊണാൾഡോ യുണൈറ്റഡിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതിയിലെ രണ്ടു ഗോളുകൾ ആതിഥേയർക്ക് വിജയം സമ്മാനിച്ചു.
13മിനിറ്റിൽ പോർച്ചുഗീസ് സഹ താരം ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ റൊണാൾഡോ ഗോൾ നേടി. പക്ഷെ 35 മിനിറ്റിൽ ക്രിസ്റ്റഫർ മർട്ടിൻസിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്‌ത ആരോൺ വാൻ ബിസാക ചുവപ്പു കാർഡ് കണ്ടു പുറത്തായി. പിന്നീട് ഒരു മണിക്കൂറോളം 10 പേരെ വച്ചാണ് യുണൈറ്റഡ് കളിച്ചത്. 3 വർഷത്തിനിടയിൽ ഇതാദ്യമായാണ് വാൻ ബിസാക്ക ചുവപ്പു കാർഡ് കണ്ടു പുറത്തു പോകുന്നത്.
രണ്ടാം പകുതിയിൽ യങ് ബോയ്സ് ആക്രമിച്ചു കളിച്ചു. കൂടുതൽ പന്ത് കൈവശം വച്ചതും ഗോൾ ലക്ഷ്യമാക്കി ഷോട്ടുകൾ പായിച്ചതും അവരാണ്. 66മിനിറ്റിൽ അതിന്റെ ഫലം കണ്ടു. നിക്കോളാസ് നമലേയു ഗോൾ നേടി. റൊണാൾഡോക്ക് പകരക്കാരൻ ആയി ഇറങ്ങിയ ജെസ്സി ലിംഗാർഡിന് പറ്റിയ ഒരു അബദ്ധത്തിൽ നിന്നും കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ജോർദാൻ സെബാതേച്ച് വിജയഗോൾ നേടി.
ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റ വിയ്യാറയലുമായി രണ്ടു ഗോൾ സമനിലയിൽ പിരിഞ്ഞു.
ഗ്രൂപ്പ് ഇ യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബാഴ്‌സിലോണക്ക് വലിയ തോൽവി. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് ആണ് എതിരില്ലാത്ത 3 ഗോളിന് ബാഴ്‌സയെ തകർത്തത്. റോബർട്ടോ ലെവൻഡോവ്സ്ക്കിയുടെ ഇരട്ട ഗോളും തോമസ് മുള്ളർ നേടിയ ഗോളും ആണ് ജർമ്മൻ ടീമിനെ വിജയിപ്പിച്ചത്. ഗ്രൂപ്പിൽ ബെനിഫിക്ക, ഡൈനാമോ കീവ് മത്സരം സമനിലയിൽ പിരിഞ്ഞു.
ഗ്രൂപ്പ് എച് ലെ കളിയിൽ റൊമേലു ലുക്കാക്കു നേടിയ ഗോളിൽ ചെൽസി റഷ്യൻ ക്ലബ്ബ് സെനിത്ത് സെന്റ് പീറ്റേഴ്‌സ്ബർഗിനെ തോൽപോയിച്ചു. ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു കളിയിൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് സ്വീഡിഷ് ക്ലബ്ബ് മാൽമോയെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ചു. സാൻട്രോ, ഡിബാല, മൊറാട്ട എന്നിവർ ഗോൾ നേടി.
|
https://newsmoments.in/news/champions-league-ronaldo-scores-but-united-lose;-barcelona/cid5034491.htm
|
2024-03-05T07:36:18Z
|
<urn:uuid:b9bc86ba-6bee-4a89-8414-c390c0e4546a>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 6
| 4,569
| null |
ഹരിയാനയില് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ പ്രധാന പ്രതിയായ സൈനികന് അറസ്റ്റില്. പങ്കജ് എന്നയാളാണ് ഹരിയാന പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ മനീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. മഹേന്ദ്രഗഢ് ജില്ലയിലെ സത്നാളിയില് ഒളിവില് കഴിയുകയായിരുന്നു സെനികനും സഹായിയും. പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ നീക്കത്തിലാണ് ഇവര് പിടിയിലാകുന്നത്.
By newsmoments | Sep 23, 2018, 14:11 IST
ചണ്ഡീഗഢ്: ഹരിയാനയില്‍ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ പ്രധാന പ്രതിയായ സൈനികന് അറസ്റ്റില്. പങ്കജ് എന്നയാളാണ് ഹരിയാന പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ മനീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. മഹേന്ദ്രഗഢ് ജില്ലയിലെ സത്നാളിയില് ഒളിവില് കഴിയുകയായിരുന്നു സെനികനും സഹായിയും. പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ നീക്കത്തിലാണ് ഇവര് പിടിയിലാകുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നായിരുന്നു സൈനികനും സുഹൃത്തുക്കളും ചേര്‍ന്ന് സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങി രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ ബലമായി ലഹരി പാനീയങ്ങള്‍ കുടിപ്പിച്ച ശേഷമായിരുന്നു ബലാത്സംഗം. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കേസില്‍ മുഴുവന്‍ പ്രതികളും ഇതോടെ പിടിയിലായിട്ടുണ്ട്.
നര്‍നോള്‍ മേഖലയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതും ലഹരി പാനിയങ്ങള്‍ കുടിപ്പിച്ചതും സൈനികനായ പങ്കജാണ്. ഇയാളെ കൂടാതെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ കൂടിയുണ്ട്. ഇവരെ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
|
https://newsmoments.in/news/national/two-arrested-in-connection-with-haryana-gang-rape-case/cid4317661.htm
|
2024-03-05T07:50:27Z
|
<urn:uuid:618e6d12-1dcf-4356-a41b-a7d06082f15f>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.97
| 4
| 4,544
|
tlsh:T13503A4915C6C41E6216EC0CD44B61A9F576C70A1204603F8A7191583551782ED8D7A5619A15BA036CE7B0FD1026E3E8F6FABD99FCF9680EF278F48BCF2624C19FBE0C5A036
|
കോട്ടയം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എയിൽ സംഘടിപ്പിച്ച നാണയങ്ങളുടെയും,സ്റ്റാമ്പുകളുടെയും എക്സിബിഷന്‍ കാണാനെത്തിയവര്‍
MORE PHOTOS
ഒറ്റകെട്ടാ... കെ.പി.സി.സിയുടെ സമരാഗ്നി ജാഥ നയിച്ചെത്തിയ പ്രസിഡൻ്റ് കെ.സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും കോട്ടയം തിരുനക്കരയിലെ വേദിയിലേക്ക് പുഷ്പഹാരമണിയിച്ച് സ്വീകരിക്കുന്നു.ചാണ്ടി ഉമ്മൻ എം.എൽ.എ,യു.ഡി.എഫ്.സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്,ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്,കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.ബി സന്തോഷ് കുമാർ,അഡ്വ.ഗോപകുമാർ തുടങ്ങിയവർ സമീപം
വഴിയോര കച്ചവട ജീവനോപാധി നിയമം പൂർണ്ണ രൂപത്തിൽ നടപ്പിൽ വരുത്തുക ,അർഹരായ മുഴുവൻ കച്ചവടക്കാർക്കും ഐഡി കാർഡും ,ലൈസൻസും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ ഐ .ടി .യു .സി യുടെ ആഭിമുഖ്യത്തിൽ വഴിയോരകച്ചവട തൊഴിലാളി അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് നിർവഹിക്കുന്നു
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പുല്ല് തിന്ന് നടത്തിയ പ്രതിഷേധം
സമരാഗ്നി യാത്രയിൽ മറിയക്കുട്ടി പെൻഷൻ ലഭിക്കാത്തതിനെപ്പറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പരാതി പറയുന്നു.
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പുല്ല് തിന്ന് നടത്തിയ പ്രതിഷേധം
തൃശൂർ തേക്കിൻക്കാട് മൈതാനായിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ മേളയിൽ മുഖ്യമന്ത്രി പിണായി വിജയൻ്റെ കൈയ്യിൽ നിന്നും ഏറ്റവും ആദ്യം പട്ടയം വാങ്ങിയ കുറിച്ചിക്കര മടപ്പാട്ടുപറമ്പിൽ ലക്ഷമി തൻ്റെ പേരകുട്ടി അശ്വതിയെ കിട്ടിയപട്ടയം കാണിച്ച് കൊടുക്കുന്നു
തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ പട്ടയം വാങ്ങാനെത്തിയവരുടെ തിരക്ക്
തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയ കുറിച്ചിക്കര ലക്ഷ്മി സന്തോഷം പങ്കിടുന്നു മന്ത്രിമാരായ കെ.രാജൻ കെ. രാധാകൃഷ്ണൻ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് എന്നിവർ സമീപം
|
https://www.keralakaumudi.com/photogallery/day-in-pics/day-in-pic-1200981
|
2024-02-22T18:15:14Z
|
<urn:uuid:b857b5fe-cd54-442f-ad87-f28f627d91d2>
|
[] |
[] |
mal-Mlym
| 1
| 1
| 0.99
| 9
| 5,464
|
tlsh:T189AC2DB18E6C40EA542AC4CD58751A9F577CB5A1105A81FC6B0A06A3124742FD8879181A616BA036CD3B1FD1031A7A8F2FA79DAFCF9185AF62CF5D7DF1728C5DFFE0CA9130
|
കവര്‍ തുറന്നു നോക്കിയപ്പോള്‍ 1,000 രൂപ മാത്രം. സാഹിത്യകാരന്‍ 'അയ്യടാ' എന്നായി. രാവിലെ മുതല്‍ ഒരു എയ്ഡഡ് കോളജില്‍ മൂന്നു പരിപാടികളില്‍ പങ്കെടുത്തതിനു കിട്ടിയ പ്രതിഫലമാണ്. കോളജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി, മലയാളം അസ്സോസിയേഷന്റെ ഉദ്ഘാടകന്‍, "എഴുത്തുകാരനുമായി മുഖാമുഖം" പരിപാടിയിലെ എഴുത്തുകാരന്‍ എന്നീ റോളുകളാണ് സാഹിത്യകാരനെക്കൊണ്ട് അഭിനയിപ്പിച്ചത്. മലയാളം വിഭാഗത്തിലെ പ്രൊഫസറാണ് ക്ഷണിച്ച് കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കിയത്. കവര്‍ സമ്മാനിച്ചതും വനിതാ പ്രൊഫസര്‍ തന്നെ. ഒന്നരലക്ഷം രൂപയോളം മാസശമ്പളം വാങ്ങുന്ന പ്രൊഫസര്‍ ഇങ്ങനെ ചെയ്യുമെന്ന് സാഹിത്യകാരനും വിചാരിച്ചില്ല. പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫലം പറഞ്ഞുറപ്പിക്കുന്ന രീതി ഇദ്ദേഹത്തിനില്ല. ഇനി അങ്ങനെ ചെയ്യണമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിഫലം നേരത്തെ പറഞ്ഞുറപ്പിക്കുകയും കവര്‍ കൈയില്‍കിട്ടുമ്പോള്‍ എണ്ണിനോക്കുകയും ചെയ്യുന്ന സാഹിത്യകാരനെ മാതൃകയാക്കണം.
മലയാളം പ്രൊഫസര്‍ യു.ജി.സിയുടെ നിര്‍ദ്ദേശങ്ങളില്‍ പൊടിയിടാനുള്ള രണ്ടു പരിപാടികളാണ് ആയിരം രൂപയ്ക്ക് തട്ടിക്കൂട്ടിയത്. കോളജുകളില്‍ യു.ജി.സി. സ്‌കീം നടപ്പിലായതോടെ അദ്ധ്യാപകരുടെ ശമ്പളവും കുട്ടികളുടെ പ്രവര്‍ത്തന ഭാരവും കൂടിയതല്ലാതെ അധ്യാപകരുടെ സേവനത്തിന്റെ കാര്യത്തില്‍ തട്ടിക്കൂട്ട് മനോഭാവം തുടരുകയാണ്. റിട്ടയര്‍ ചെയ്തിട്ട് ഇരുപത്തഞ്ചു വര്‍ഷവും പത്തുവര്‍ഷവുമായ ഏതാനും പ്രൊഫസര്‍മാരോട് സംസാരിച്ചതില്‍ നിന്ന് എനിക്കു മനസ്സിലായ കാര്യമാണിത്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ഉണ്ടായ നിയമന വിവാദങ്ങളാണ് ഇങ്ങനെയൊരു അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസരംഗം ഭീകരമായ നിലവാരത്തകര്‍ച്ച നേരിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്ഥിതി പരമദയനീയമാണ്. മലയാളം വിഭാഗത്തില്‍ നടക്കുന്ന ഗവേഷണങ്ങളെപ്പറ്റി ചിന്തിച്ചാല്‍ മതി കാര്യങ്ങള്‍ വ്യക്തമാകാന്‍. അദ്ധ്യാപകരുടെ നിലവാരത്തകര്‍ച്ചയാണ് ഇവിടെയും പ്രതിസ്ഥാനത്ത്. അദ്ധ്യാപകരില്‍ വലിയ പങ്ക് വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നില്ല. വായനയും ചിന്തയും കുറവാണ്. അദ്ധ്യാപകര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പേടിക്കേണ്ട കാര്യമില്ല.
മലയാളഭാഷയെയും സാഹിത്യത്തെയും കുറച്ചെങ്കിലും രക്ഷിക്കാന്‍
കോളജ് അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ റിഫ്രഷര്‍ കോഴ്‌സ് നിര്‍ബന്ധമാക്കുന്നതു
നല്ലതാണെന്ന് ഒരു വിദ്യാഭ്യാസ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ചു.
ഈ കോഴ്‌സ് കഴിഞ്ഞാലേ ഇന്‍ക്രിമെന്റ് കൊടുക്കൂവെന്ന നിബന്ധന വയ്ക്കണം.
ഇതുകൊണ്ടുമാത്രം ഭാഷയും സാഹിത്യവും രക്ഷപ്പെടുമോ? ഇല്ലേ, ഇല്ല.
അതിനു പ്രതിബദ്ധതയുള്ള അദ്ധ്യാപകരും അധികാരികളും ഉയര്‍ന്നു വരണം.
എം.എ.യ്ക്ക് പഠിക്കുന്ന കുട്ടികള്‍ പോലും അടിസ്ഥാന ഗ്രന്ഥങ്ങള്‍ വായിക്കുന്നില്ല. അതിന്റെ ആവശ്യമില്ല എന്നതാണു സ്ഥിതി. സി.വി. രാമന്‍പിള്ളയുടെ നോവല്‍ സിലബസില്‍ ഉണ്ടെങ്കില്‍ അതിന്റെ രണ്ടധ്യായങ്ങള്‍ പഠിച്ചാല്‍മതി. കണ്ണകരാമായണം സിലബസില്‍ കാണും. അതിന്റെ നാലുപാട്ട് പഠിച്ചാല്‍ മതി. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം പഠിക്കാനുണ്ടെങ്കില്‍ പരീക്ഷയ്ക്കുവേണ്ടി രണ്ടദ്ധ്യായം പഠിച്ചാല്‍ മതി. വിവിധ സാഹിത്യശാഖകളുടെ കഷണങ്ങള്‍ മാത്രമാണ് പഠിക്കുന്നത്. മുറി വൈദ്യന്മാരെപ്പോലെ മുറിവിജ്ഞാനക്കാര്‍ രൂപംകൊള്ളുകയാണ്.
ഈ കുട്ടികള്‍ പിന്നെ ഗവേഷണത്തിനായി വരും. മലയാളത്തില്‍ നിന്ന് സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റിയ കൃതികളെക്കുറിച്ച് പഠിക്കാന്‍ ഒരു കുട്ടി തീരുമാനിച്ചു. വളരെ സീനിയറായ പ്രൊഫസറെ സമീപിച്ചു. വിവരം പറഞ്ഞു. എന്‍.പി. കൃഷ്ണനുണ്ണി 'കണ്ണുനീര്‍ത്തുള്ളി' സംസ്‌കൃതത്തിലേക്കു മൊഴിമാറ്റിയ കാര്യം കുട്ടിക്കറിയാം. അതു വായിച്ചിട്ടുണ്ട്. എന്നാല്‍ ഒറിജിനല്‍ 'കണ്ണുനീര്‍ത്തുള്ളി' വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി! ആത്മകഥകളെപറ്റി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥിനി പ്രൊഫസറോട് പറഞ്ഞു, പഠനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ആത്മകഥ ഉള്‍പ്പെടുത്തുന്നുണ്ടെന്ന്. 'ശ്രീ നാരായണഗുരു ആത്മകഥ എഴുതിയിട്ടുണ്ടോ' എന്നായി പ്രൊഫസര്‍. 'ഉണ്ടല്ലോ, സാനുമാഷ് എഴുതിയിട്ടുണ്ടല്ലോ' എന്നായിരുന്നു മറുപടി. ആത്മകഥയും ജീവചരിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയുള്ള മറുപടി.
ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്കുവേണ്ടിയുള്ള ക്ലാസ് നടക്കുയാണ്. കാളിദാസ കവിതയാണു വിഷയം. ഈ വിഷയത്തില്‍ കെ.പി. നാരായണ പിഷാരടി സാറിന്റെ "കാളിദാസ ഹൃദയം" എന്ന കൃതിയുണ്ടെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. അപ്പോള്‍ ഒരദ്ധ്യാപിക എഴുന്നേറ്റുനിന്നു ചോദിച്ചു: "മാഷ് ഇപ്പോള്‍ പറഞ്ഞ പിഷാരടി മാഷ്, രമേഷ് പിഷാരടിയുടെ ആരെങ്കിലും ആണോ?" ഈ ചോദ്യം കേട്ട് ഒരക്ഷരം പറയാനാകാതെ മാഷ് ഫ്രീസായി.
ഗവേഷണ വിഷയം സംസാരിക്കാന്‍ വിളിച്ച തൃശൂര്‍ക്കാരിയായ വനിതയോട് ഗൈഡായ പ്രൊഫസര്‍ പറഞ്ഞു: "രാവിലെ 10 മുതല്‍ ഒരു മണി വരെ ഞാന്‍ സാഹിത്യ അക്കാദമിയില്‍ കാണും." ഗവേഷണ തത്പര തിരിച്ചു ചോദിച്ചു: "സാഹിത്യ അക്കാദമി എന്നു പറയുന്നത് പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിന് എതിരേയുള്ള കെട്ടിടമല്ലേ?" മലയാളത്തില്‍ ഗവേഷണം ചെയ്യാന്‍ പദ്ധതിയിടുന്ന മാന്യ വനിതയ്ക്ക് തുണിക്കട അറിയാം, സാഹിത്യ അക്കാദമി അറിയില്ല! പ്രൊഫസര്‍ അവര്‍ക്കു തന്റെ കീഴില്‍ ഗവേഷണത്തിന് അവസരം കൊടുത്തില്ല. ജോലി കിട്ടാനും നിലനിര്‍ത്താനുമുള്ള അഭ്യാസം മാത്രമായി ഗവേഷണം മാറിയിരിക്കുന്നു.
പി.എച്ച്.ഡി. കിട്ടിയാല്‍ എന്തും ഗൈഡ് ചെയ്യാമെന്ന അവസ്ഥ വന്നു ചേര്‍ന്നിട്ടുണ്ട്. കുട്ടികള്‍ വിഷയം നിര്‍ദ്ദേശിക്കും, യൂണിവേഴ്‌സിറ്റി ഗൈഡിനെ കൊടുക്കും എന്ന നിലയുടെ പരിണിത ഫലമാണിത്. വ്യാകരണം പഠിപ്പിക്കുന്നയാള്‍ തിരക്കഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൈഡ് ആയാല്‍ എത്രത്തോളം ഗുണകരമാകും. ഗൈഡ് തനിക്ക് ഇഷ്ടമുള്ള വിഷയം നിര്‍ദ്ദേശിക്കും, കുട്ടി അതെടുക്കും എന്ന നിലയുമുണ്ട്. കുട്ടിക്ക് താത്പര്യമില്ലാത്ത വിഷയമായാല്‍ ഗവേഷണം പീഡനമാകും. കുട്ടിക്കു മാത്രമല്ല ഭാഷയ്ക്കും.
മലയാളഭാഷയെയും സാഹിത്യത്തെയും കുറച്ചെങ്കിലും രക്ഷിക്കാന്‍ കോളജ് അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ റിഫ്രഷര്‍ കോഴ്‌സ് നിര്‍ബന്ധമാക്കുന്നതു നല്ലതാണെന്ന് ഒരു വിദ്യാഭ്യാസ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ചു. ഈ കോഴ്‌സ് കഴിഞ്ഞാലേ ഇന്‍ക്രിമെന്റ് കൊടുക്കൂവെന്ന നിബന്ധന വയ്ക്കണം. ഇതുകൊണ്ടുമാത്രം ഭാഷയും സാഹിത്യവും രക്ഷപ്പെടുമോ? ഇല്ലേ, ഇല്ല. അതിനു പ്രതിബദ്ധതയുള്ള അദ്ധ്യാപകരും അധികാരികളും ഉയര്‍ന്നു വരണം.
|
https://www.sathyadeepam.org/pangthi/kaazhchakappuram/this-is-a-pity
|
2024-02-27T19:08:04Z
|
<urn:uuid:dffc83b6-789f-4485-955c-ab817efd7c9a>
|
[] |
[] |
mal-Mlym
| 1
| 1
| 0.97
| 15
| 14,221
|
tlsh:T193B4F352A02C80F2206AC5CD44A616DF536C71A1204A02F86B1421C7151752ED8EB96A25615BA035DD7B0FC0066A3E8FAF9BDA9FCF9580EF2BCF4CBDB1734C5AFBE0C5A572
|
ദേശിയപാർട്ടി പദവിയുള്ള ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ചുരുക്കെഴുത്ത്: എൻ.സി.പി, അപരനാമം: ദേശീയവാദി കോൺഗ്രസ്) (English: Nationalist Congress Party)[1]. പാർട്ടിയുടെ ദേശീയാദ്ധ്യക്ഷൻ ശരദ് പവാർ ആണ്.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
ചെയർപേഴ്സൺ
ശരദ് പവാർ
രൂപീകരിക്കപ്പെട്ടത്
1999
മുഖ്യകാര്യാലയം
10, ബിഷംബർ ദാസ് മാർഗ്, ന്യൂ ഡെൽഹി, 110001
പ്രത്യയശാസ്‌ത്രം
പുരോഗമനവാദം
ജനപക്ഷം
മതേതര ജനാധിപത്യം
ഗാന്ധിയൻ മതേതരത്വം
സമത്വം
സാമൂഹിക നീതി
ഫെഡറലിസം
രാഷ്ട്രീയ പക്ഷം
മധ്യപക്ഷം/മധ്യ-ഇടത് പക്ഷം
അന്താരാഷ്‌ട്ര അഫിലിയേഷൻ
ഇല്ല
നിറം(ങ്ങൾ)
സമുദ്രനീല(Aqua)
സഖ്യം
ഐക്യ പുരോഗമന സഖ്യം
ലോക്സഭയിലെ സീറ്റുകൾ
9 / 545
രാജ്യസഭയിലെ സീറ്റുകൾ
7 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
വെബ്സൈറ്റ്
http://www.ncp.org.in
Political parties
Elections
ഉള്ളടക്കം
1 രൂപീകരണ ചരിത്രം
2 സ്വാധീനമുള്ള സംസ്ഥാനങ്ങൾ
3 സംസ്ഥാനഘടകങ്ങൾ
3.1 കേരളം
4 അവലംബം
5 പുറത്തേയ്ക്കുള്ള കണ്ണികൾ
രൂപീകരണ ചരിത്രം തിരുത്തുക
സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ എതിർത്തതിനാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ശരദ് പവാർ, പി.എ. സാഗ്മ, താരീഖ് അൻവർ എന്നിവർ കോൺഗ്രസ് എസ്സുമായി ചേർന്ന് 1999 മെയ് 25-ന് എൻ.സി.പി രൂപീകരിച്ചു[2]. 15നും 35 നും വയസ്സിൽ ഇടയിൽ പ്രായമുള്ള യുവതികൾക്കായി സംഘടന രൂപികരിച്ച രാജ്യത്തെ ഏക രാഷ്ട്രീയപാർട്ടിയാണ് എൻ.സി.പി. രാഷ്ട്രവാദി യുവതി കോൺഗ്രസ് എന്നാണ് സംഘടനയുടെ പേര് [അവലംബം ആവശ്യമാണ്].
സ്വാധീനമുള്ള സംസ്ഥാനങ്ങൾ തിരുത്തുക
ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാൻ നിക്കോബർ ദ്വീപുകളിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലും എൻ.സി.പിയ്ക്ക് ശക്തമായ കമ്മിറ്റികളുണ്ടെങ്കിലും മഹാരാഷ്ട്രയാണ് പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം. 72 എം.എൽ.എമാരുമായി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻ.സി.പി മാറിയിരുന്നു. എൻ.സി.പി-കോൺഗ്രസ് സഖ്യം തുടർച്ചയായി 10 വർഷം മഹാരാഷ്ട്ര ഭരിച്ചിരുന്നു. ഉപമുഖ്യമന്ത്രി, ആഭ്യന്തരം, പൊതുമരാമത്ത് ഉൾപ്പെടെ മഹാരാഷ്ട്രയിൽ 22 ഓളം മന്ത്രിമാർ ഉണ്ടായിരുന്നു. അജിത് പവാർ, ആർ.ആർ. പാട്ടീൽ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. എൻ.സി.പി-കോൺഗ്രസ് സംഖ്യം ഗോവ സംസ്ഥാനത്ത് ഭരണം കയ്യാളിയിരുന്നു. മേഘാലയയിൽ എൻ.സി.പി- കോൺഗ്രസ് സംഖ്യം അധികാരത്തിലേറിയപ്പോൾ ധനകാര്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ എൻ.സി.പിക്കായിരുന്നു. കേന്ദ്രത്തിൽ ഒന്നാം യു.പി.എ മന്ത്രിസഭയിലും രണ്ടാം മന്ത്രിയിലും എൻ.സി.പി അംഗമായിരുന്നു. രണ്ട് മന്ത്രിസഭകളിലുമായി നിരവധി വകുപ്പുകൾ പാർട്ടിയുടെ മന്ത്രിമാർ കൈകാര്യം ചെയ്തു. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് 9 ലോക്‌സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളുമടത്തം 16 എം.പിമാർ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100 ലേറെ എം.എൽ.എമാരും. രണ്ടാം യു.പി.എ മന്ത്രിസഭയിൽ മൂന്നു ക്യാബിനറ്റ് മന്ത്രിമാർ എൻ.സി.പിക്കുണ്ടായിരുന്നു. ശരത് പവാർ, ഫ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവർ. നിലവിൽ 6 ലോക്‌സഭാംഗങ്ങളുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് 4 പേരും ബിഹാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ഒരു സീറ്റും. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സംഖ്യം ഉപേക്ഷിച്ച എൻ.സി.പി ഒറ്റയ്ക്ക് മൽസരിച്ച് 41 നിയമസഭാ സീറ്റുകൾ നേടി കരുത്തു കാട്ടി. ഒരു കോടിയിലേറെ വോട്ടാണ് പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ സീറ്റുനേടാനും എൻ.സി.പിക്കായി.
രാജ്യത്ത് ലക്ഷദ്വീപിലടക്കം നൂറുകണക്കിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ എൻ.സി.പി അധികാരത്തിലുണ്ട്. കേരളത്തിൽ പാർട്ടി സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്. ഇടതുമുന്നണി മന്ത്രിസഭയിൽ എൻ.സി.പിക്ക് നിരവധി തവണ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിലവിൽ കേരളത്തിൽ ഭരണപക്ഷത്തുള്ള പാർട്ടിയ്ക്ക് ഒരു മന്ത്രി ഉൾപ്പെടെ രണ്ട് എം.എൽ.എമാരുണ്ട്. എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എ. കെ. ശശീന്ദ്രൻ കേരളാമന്ത്രിസഭയിൽ ഗതാഗതവകുപ്പ് മന്ത്രിയാണ് നാഷണലിസ്റ്റ് യുത്ത് കോൺഗ്രസ്(എൻ.വൈ.സി) യുവജന സംഘടനയാണ്. നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് (എൻ.എസ്.സി) വിദ്യാർഥി സംഘടനയാണ്. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് വനിതവിഭാഗം, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് തൊഴിലാളി വിഭാഗവുമാണ്.
സംസ്ഥാനഘടകങ്ങൾ തിരുത്തുക
കേരളം തിരുത്തുക
ഉഴവൂർ വിജയൻറെ മരണത്തെത്തുടർന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് സമവായം ഉണ്ടാകാത്തതിനെത്തുടർന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ ടി.പി. പീതാംബരൻ മാസ്റ്ററെ എൻ.സി.പിയുടെ സംസ്ഥാന പ്രസിഡണ്ടായി കേന്ദ്ര ഘടകം ചുമതലപ്പെടുത്തി. ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം തുടരും[3].
അവലംബം തിരുത്തുക
↑ "Names of National, State, registered-unrecognised parties and the list of free symbols" (PDF). Election Commission of India. 12 March 2014. Retrieved 8 May 2015.
↑ "സ്പോട്ട്ലൈറ്റ്: മെർജർ വിത്ത് എൻ.സി.പി". ട്രിബ്യൂൺ ഇൻഡ്യ. 1999-06-11. Retrieved 2009-05-19.
↑ "പീതാംബരൻ മാസ്റ്റർ തുടരും". Keralakaumudi. 14 October 2017. Retrieved 8 May 2015.
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പവാറിന് അർദ്ധ സെഞ്ചറി
ശരദ് പവാർ രാഷ്ട്രീയത്തോട് വിടപറയുന്നു
ദേശീയ സംക്ഷിപ്തം
രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.
"https://ml.wikipedia.org/w/index.php?title=നാഷണലിസ്റ്റ്_കോൺഗ്രസ്_പാർട്ടി&oldid=3114403" എന്ന താളിൽനിന്ന് ശേഖരിച്ചത്
|
https://ml.m.wikipedia.org/wiki/%E0%B4%8E%E0%B5%BB.%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF.
|
2024-02-24T17:02:00Z
|
<urn:uuid:506cbb4b-197f-4523-aea9-6c243f728f6b>
|
[
"header",
"short_sentences"
] |
[
"liste_bu",
"wikipedia"
] |
mal-Mlym
| 0.98
| 0.94
| 0.93
| 53
| 11,690
|
tlsh:T17BFFA832E12C40EA212AC4CE49B11ADF436CB991144641FC6B0A0692220762FA4CB91519615BA43ACD3B1FD103597ACE6FA79EAFCFA184EF22CF5D7DF1728C9DFFE0C69571
|
കലാസൃഷ്ടികളുടെയെല്ലാം ആത്യന്തികലക്ഷ്യം വിനിമയമാണ്, സംവേദനമാണ്. കേവലാശയങ്ങൾ, വിവരങ്ങൾ, വ്യഞ്ജിപ്പിക്കുകയോ ധ്വനിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ, അനുഭൂതികൾ, വികാരങ്ങൾ, ഭാവങ്ങൾ തുടങ്ങി പലതും വിനിമയം ചെയ്യാനുണ്ട്. ഇതിനുള്ള ഉപാധികൾ വ്യത്യസ്തമായിരിക്കും എന്നുമാത്രം. ചിത്രകലയിൽ വരകളും വർണ്ണങ്ങളുമാകും സംഗീതത്തിൽ സ്വരങ്ങളാകും സാഹിത്യത്തിൽ വാക്കുകളാകും. വാക്കുകൾകൊണ്ടു നിർമ്മിച്ചെടുക്കുന്ന ഒരു കലാരൂപമാണ് സാഹിത്യം. അതിന്റെ ഒരു ശാഖ കവിതയും.
ഭാഷയിൽ നിർമ്മിക്കപ്പെടുന്ന കലാരൂപമാണെങ്കിലും കവിതയ്ക്ക് അതിന്റേതായ ഒരു സവിശേഷമാധ്യമമുള്ളതായി കവികൾക്ക് ബോധ്യമുണ്ടാകണം. സാമാന്യവ്യവഹാരത്തിൽനിന്ന് ഭിന്നമായ ഭാഷ, വൃത്തനിബദ്ധമായ പദ്യമോ, താളാത്മകമായ ഗദ്യമോ ആയ ആഖ്യാനം, അലങ്കാരകല്പനകൾ, കാവ്യഭാഷയുടെ വിനിയോഗം തുടങ്ങി നിരവധി പ്രത്യേകതകൾ കവിതയ്ക്കുണ്ട്. ഇവയിലുടെ കടന്നുപോകുമ്പോൾ കൈവരുന്ന സൌന്ദര്യാനുഭൂതിയും ഉളവാക്കുന്ന വികാരവായ്പും സ്ഫുരിക്കുന്ന ഭാവങ്ങളും ആസ്വാദകനു ലഭിക്കുന്നിടത്ത് കവി വിജയിക്കുന്നു.
ചിലർക്ക് സാഹിത്യവാസന ജന്മസിദ്ധമാണ്. മറ്റുചിലരാകട്ടെ വായിച്ചും എഴുതിയും ചിന്തിച്ചും ഈ സിദ്ധി കൈവശമാക്കുന്നു. നമ്മൾ ഒരു കവിത എഴുതുമ്പോൾ കവിതയ്ക്ക് നാം ഉൾക്കൊണ്ട വിഷയത്തെ ആദ്യം മനനം ചെയ്യണം. നമുക്ക് അറിയാത്ത വിഷയങ്ങളാണെങ്കിൽ അതിനെക്കുറിച്ചു പഠിക്കണം എന്നിട്ടേ കവിത എഴുതാവൂ…. ഒരുദാഹരണം പറയാം : ഒരു കവിതയിൽ തോറ്റംപാട്ടിനെക്കുറിച്ച് പറയുന്നുവെങ്കിൽ തോറ്റംപാട്ടിനെക്കുറിച്ചു നമ്മൾ മനസ്സിലാക്കിയിരിക്കണം. അത്തരത്തിൽ തോറ്റംപാട്ടിനെക്കുറിച്ച് ഒരു കവി എന്നോട് ചോദിച്ചതുകൊണ്ടാണ് ഈ ലേഖനം.
തോറ്റം
തെക്കൻകേരളത്തിലെ (തിരുവിതാംകൂർ പ്രദേശം) ഭദ്രകാളിക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് തോറ്റംപാട്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽനിന്നും എഴുന്നള്ളിച്ച് പാട്ടമ്പലത്തിൽ കുടിയിരുത്തി, ഭദ്രകാളിയുടെ അവതാരകഥ ആദ്യാവസാനം പാടുന്ന ഒരു അനുഷ്ഠാനമാണു തോറ്റംപാട്ട്.
മീനമാസത്തിലെ ഭരണിനാൾമുതലാണ് ഈ പാട്ടുപാടുന്നത്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പച്ചപ്പന്തലിൽ (മുൻഭാഗം കാണത്തക്കവിധം തെങ്ങോല, പച്ചയോടെ മെടഞ്ഞ്, കുത്തിവയ്ക്കുന്നു.) വച്ചാണ് പാട്ട്/തോറ്റം പാടുന്നത്. പന്തൽ ചാണകം മെഴുകി ശുദ്ധിവരുത്തിയിരിക്കും. പാട്ടു തുടങ്ങുന്ന ദിവസം കാപ്പുകെട്ടുക എന്നൊരു ചടങ്ങുണ്ട്. പാട്ടുത്സവം കഴിഞ്ഞേ കാപ്പഴിക്കുകയുള്ളൂ.
എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും തോറ്റംപാട്ടു നടത്താറില്ല, ഭദ്രകാളിയുടെ പ്രതിരൂപമായ മുടി വെച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണു സാധാരണ തോറ്റംപാട്ട് നടത്താറുള്ളത്. മുടി എന്നതു തെയ്യത്തിന്റെ തലയിലെ വലിയ കിരീടങ്ങൾപോലെ കാണപ്പെടുന്ന, പ്ലാമ്പലകയിൽ കൊത്തിവെച്ച ഭദ്രകാളീമുഖവും തോളുവരെയുള്ള ഭാഗങ്ങളുമാണ്. ഭദ്രകാളിയുടെ തലമുടിയായി ധാരാളം പാമ്പുകളെ ഇതിൽ കൊത്തിവെക്കപ്പെട്ടതായി കാണാം. ഇതു ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽനിന്നും മാറി മറ്റൊരു മുറിയിൽ (മുടിപ്പുരയിൽ) വെച്ചാരാധിക്കുന്നതാണ്. ഇങ്ങനെ മുടിയും മുടിപ്പുരയും ഉള്ള ക്ഷേത്രങ്ങളിൽമാത്രമാണു തോറ്റംപാട്ടു നടത്തുക.പാട്ടു സധാരണയായി വൈകിട്ടാണു നടത്തുക.
പാട്ടു രണ്ടു പകുതിയായാണു ക്രോഡീകരിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പകുതിയിൽ ശിവന്റെ മകളായ കാളി ജനിക്കുന്നതും ദാരികനെന്ന അസുരനെ കൊലപ്പെടുത്തുന്നതുമാണു വർണ്ണിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതി കണ്ണകീചരിതത്തിലധിഷ്ഠിതമാണ്. വടക്കൻ കൊല്ലം പങ്കിപാലകർ എന്ന പ്രമാണിയുടെ ജനനവും കാളിയെ അദ്ദേഹം വിവാഹം കഴിക്കുന്നതും പിന്നീടു ചിലമ്പു വില്ക്കാൻ പാണ്ടിനാട്ടിൽ പോകുന്നതും അവിടെവെച്ചു കൊല്ലപ്പെടുന്നതും ഈ ഭാഗത്തിന്റെ ഇതിവൃത്തമാണ്. ഭർത്താവിനെ അന്വേഷിച്ച് പാണ്ടിനാട്ടിലെത്തുന്ന കാളി പാണ്ടിനാടു മുടിച്ചുചാമ്പലാക്കി മലനാടു കയറി കൊടുങ്ങല്ലൂരിൽ വന്ന് ഇരിക്കുന്നതോടെ തോറ്റം അവസാനിക്കുന്നു. ഓരോ ദിവസവും ഗണപതിപ്പാട്ടു പാടിക്കൊണ്ടാണു തോറ്റം ആരംഭിക്കുന്നത്.
“ പത്തു നൂറായിരക്കോടി കനകവിളക്കും കൊളുത്തിവെച്ച്
പിറന്തവാൻ ഗണപതിയെ തായോടും പൂജിക്കാൻ തുടങ്ങുന്നേ
മാതാവേ...
ശോഭകലർന്നൊരു തമ്പുരാൻ തൻമകൾ
ശോഭയോടെ വന്നിട്ട് അമൃത് പെയ്‌വാൻ
”
അതിനെ തുടർന്ന് ഒരുക്കലുകളെക്കുറിച്ചു പാടുന്നു.
“ നിലം വിളക്കയോ അമ്മേ തൂപ്പിക്കുന്നേ
നിലം കറുക്കയോ അമ്മേ തളിർപ്പിക്കുന്നിതാ
പഞ്ചവർണ്ണനോ എന്ന കുളിർ കണ്ടിട്ട്
കലശം കൂടയോ വെച്ചങ്ങാടിക്കുന്നേ. ”
നിലവിളക്കും, പൂവിളക്കും, കലശവും, കരിക്കും, കമുകിന്റെ പൂങ്കുലയും പൂവുകളും, പട്ടും മറ്റും വെച്ച് പീഠങ്ങൾ അലങ്കരിച്ച് അതിൽ ദേവിയുടെ ചിലമ്പും വാളും വെച്ച് അലങ്കരിച്ച് തുടർന്ന് ദേവിയെത്തന്നെ ആഹ്വാനംചെയ്ത് പന്തലിൽ ഇരുത്തിയാണ് പ്രധാന പാട്ട് തുടങ്ങുന്നത്.
പാലകൻ എന്നത് ചിലപ്പതികാരെത്തിലെ കോവലനാണെന്നും, കോവലന്റെ തത്ഭവമായ ഗോപാലൻ ലോപിച്ചാണ് പാലകൻ എന്നു വന്നതെന്നും സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്
തോറ്റംപാട്ട്
തെയ്യങ്ങൾക്കും അവയോടനുബന്ധിച്ചു തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ് തോറ്റംപാട്ടുകൾ എന്നു പറയുന്നത്. കേരളത്തിൽ തെയ്യത്തിനുപുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റംപാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ , മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണു തോറ്റംപാട്ടുകൾ. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ് തോറ്റം. ദൈവത്തെ വിളിച്ചുവരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്.
തോറ്റം എന്ന പദത്തിന് സ്തോത്രം (സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ ക്രിയാനാമരൂപമാണ് തോറ്റം എന്നാണ് ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ് (കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിനു സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നല്കുന്നു. തോന്നുക എന്ന പദത്തിന്റെ നാമമാണു തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിനു സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു. പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക - ഉണ്ടാക്കുക എന്ന അർത്ഥം നല്കിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര, തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ് തോറ്റം എന്നു പറയുന്നു. ഉണ്ടാക്കൽ, പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണു തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു.
എല്ലാ സമുദായക്കാരുടെയും തോറ്റംപാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം, സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽതോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം.
വരവിളി
$$$$$$
കോലക്കാരൻ(തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻവേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്നു പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർവ്വമായ വിളിയാണ് വരവിളി.
പൊലിച്ചുപാട്ട്
&&&&&&&&&&
നാട്, നഗരം, പീഠം, ആയുധം, തറ, കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക, പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ)പാടുന്നതാണ് പൊലിച്ചുപാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം (നടവഴി), കുടികൊണ്ട സ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്തുപാട്ടും ഇതിൽ ഉണ്ടാകും. തായ്പരദേവത, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന് കൈലാസംപാടൽ എന്ന വിശേഷപേരും ഉണ്ട്.
ഉറച്ചിൽതോറ്റം
&&&&&&&&&&&
പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ് ഉറച്ചിൽതോറ്റം.
വരവിളി, പൊലിച്ചു പാട്ട്, ഉറച്ചിൽതോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.
തോറ്റംപാട്ടുകൾ തെയ്യത്തിന്റെ കഥയാണ്. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽലോകത്തുനിന്നു കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതിചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കുതന്നെ ദേവതകളായി വന്നുചേർന്ന പുരാതനകഥാപാത്രങ്ങൾ, അഗ്നിയിൽനിന്നും,പാൽക്കടലിൽനിന്നും,വെള്ളത്തിൽനിന്നും വിയർപ്പിൽനിന്നും പൊട്ടിമുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു.
തെയ്യങ്ങൾക്കും, തിറകൾക്കും തലേന്നാൾ തോറ്റമോ,വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ചു തോറ്റം പാട്ടുകൾ പാടുകയും ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർത്തനംചെയ്യുകയും ചെയ്യും. അതാണു തോറ്റം. തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്. കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും പട്ടും തലപ്പാളിയും തലയ്ക്കു കെട്ടുകയും ചെയ്യും. അരയിൽ ചുവപ്പു പട്ടു ചുറ്റും. കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടുതുണികെട്ടി കാവിനു മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്നുവണങ്ങുന്നു. പറിച്ചുകൂട്ടിത്തൊഴുക എന്നാണു ഇതിനു പറയുക. തോറ്റത്തിനു മുഖത്തുതേപ്പു പതിവില്ല. ദേവതാസ്ഥാനത്തുനിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്കുവന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർമ്മിയാണു കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാലുദിക്കു വന്ദനം നടത്തി കാവിനെ വലംവെച്ചു തോറ്റത്തിനു നില്ക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽനിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റംപാട്ടിന്റെ അരങ്ങിന് ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും (തോറ്റവും) പാടുന്നു.
തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവുംകൂടി പാടുന്ന ഗാനമാണ് തോറ്റംപാട്ട്. തോറ്റംപാട്ടു പാടുന്ന വേഷം തോറ്റവും, തോറ്റമെന്ന വേഷം(തോറ്റക്കാരൻ) പാടുന്ന പാട്ടു തോറ്റംപാട്ടുമാണ്.
ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽനിന്നു ലഭിക്കുന്നു.
പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊലചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോടു മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായസമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ് ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണു ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻതെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്.
പഴയകാലത്തെ കടൽവ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റംപാട്ടുകളിൽ കാണാം. മുമ്പ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർവീരൻതോറ്റം, പെരുമ്പഴയച്ചൻതോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന് തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻതോറ്റത്തിൽ എടുത്തുപറയുന്നുണ്ട്.
തോറ്റംപാട്ടുകളിലെ ഭാഷ
തോറ്റംപാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റംപാട്ടുകളിലുണ്ട്. അതേസമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.
തെയ്യത്തോറ്റങ്ങൾ ബോധപൂർവ്വമായ സാഹിത്യരചനകളാണെന്നു പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണ്ണനകളുടെ സർവാംഗീണസുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്. ദേവതകളുടെ രൂപവർണ്ണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്.
“ ചെന്താമര മലർകർണികയുലർന്നപോൽ
മൂന്നയുലർന്നെഴുന്നുള്ള പൊൻപൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡലേ
............. .............. .......
കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ
”
ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്. അകൃത്രിമവും ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം
“ തെളിവൊടുചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും ”
“ പകലവനൊരു പതിനായിരമൊന്നി
ച്ചുദയംചെയ്തതുപോലെ ശോഭ ”
സാമാന്യജനങ്ങൾക്കുപോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്.
തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ് തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റംപാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർവീരൻതോറ്റം, വിഷ്ണുമൂർത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും ഭക്തിയും സാഹിത്യവും സമ്മേളിക്കുന്നു.
തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റംപാട്ടുകളെ പ്രാദേശിക ചരിത്രരചനയ്ക്കു നിദാനമായി സ്വീകരിക്കാവുന്നതാണ്.
തോറ്റത്തിനു ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്. കോലക്കാരൻ പട്ടു ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനുമുന്നിൽ ചെണ്ടയുമായി വന്നുനിന്ന് തോറ്റംപാടി അവസാനിപ്പിക്കുകയാണ് ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞുതുള്ളുകകൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞുതുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ് . തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്തു വെള്ളാട്ടം എന്ന വേഷമാണു പുറപ്പെടുക.
(കടപ്പാട്,വായന, കണ്ടറിവ്,കൊണ്ടറിവ്,കേട്ടറിവ്)
Posted by ചന്തു നായർ
Labels: ലേഖനം
11 comments:
Jazmikkutty March 6, 2016 at 4:34 PM
extremely Informative ! thankyou sir.
ReplyDelete
Replies
ചന്തു നായർ March 6, 2016 at 5:21 PM
നന്ദി,സ്നേഹം
Delete
Replies
Reply
Reply
Muralee Mukundan , ബിലാത്തിപട്ടണം March 8, 2016 at 10:21 PM
എത്ര വ്വിജ്ഞാനപ്രദം..
നന്ദി ...ചന്തുവേട്ടാ
ReplyDelete
Replies
ചന്തു നായർ March 8, 2016 at 11:11 PM
നന്ദി സ്നേഹം
Delete
Replies
Reply
Reply
Geetha March 13, 2016 at 8:43 PM
" ചിലർക്ക് സാഹിത്യവാസന ജന്മസിദ്ധമാണ് . മറ്റു ചിലരാകട്ടെ വായിച്ചും, എഴുതിയും, ചിന്തിച്ചും ഈ സിദ്ധി കൈവശമാക്കുന്നു".
കുറെ പാഠങ്ങൾ ആണ് ഈ ലേഖനത്തിലൂടെ സർ പറഞ്ഞു തന്നത്. ഒപ്പം ഒരു കലാരൂപത്തെപ്പറ്റി കൂടുതലായി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
ആശംസകൾ സർ.
ReplyDelete
Replies
Reply
ചന്തു നായർ March 13, 2016 at 9:27 PM
വളരെ നന്ദി ശ്രീമതി.ഗീത ഓമനക്കുട്ടൻ
ReplyDelete
Replies
Reply
ഫാരി സുല്‍ത്താന March 17, 2016 at 12:12 PM
മനസ്സില്‍തോന്നുന്നതില്‍ ചിലത് ടൈപ്പ് ചെയ്തു ബ്ലോഗിലിടുംമ്പോള്‍ കിട്ടുന്ന പ്രോത്സാഹനം ഒരു ഊര്‍ജ്ജം തന്നെയാണ് സാര്‍. നല്ലൊരു പാഠമാണ് ഈ പോസ്റ്റിലൂടെ കിട്ടുന്നത്. നന്ദി സര്‍
ReplyDelete
Replies
Reply
ചന്തു നായർ March 17, 2016 at 12:20 PM
വളരെ സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും
ReplyDelete
Replies
Reply
സുധി അറയ്ക്കൽ May 7, 2016 at 9:12 AM
ഈ കോട്ടയത്ത് ജനിച്ചവർക്ക് തോട്ടത്തെക്കുറിച്ച് വായിച്ചറിവ് മാത്രേ കാണൂ.
എന്തോരം അറിവുകൾ കിട്ടി.
വളരെ നന്ദി സർ!!!!
ReplyDelete
Replies
Reply
രാമു November 23, 2016 at 4:41 PM
ചന്തു നായര്‍.. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)
ReplyDelete
Replies
Reply
Cv Thankappan October 23, 2017 at 1:43 PM
സര്‍ഗ്ഗവാസനകളെ വളര്‍ത്താന്‍ പ്രേരണയും,പ്രോത്സാഹനങ്ങളും അതോടൊപ്പംതന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കണം...
കുറിപ്പ് വിഞ്ജാനപ്രദമായി.
ആശംസകള്‍ ചന്തു സാര്‍
ReplyDelete
Replies
Reply
Add comment
Load more...
Newer Post Older Post Home
Subscribe to: Post Comments (Atom)
എന്റെ ബ്ലോഗ് ആരഭി രൂപകല്‍പ്പന ചെയ്ത കൂതറHashimܓ ന് ഒരുപാട് നന്ദി
എന്നെക്കുറിച്ച് തുറന്ന് പറയുന്നൂ...
ചന്തു നായർ
കാട്ടാക്കട, തിരുവനന്തപുരം, കേരളം, India
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് 1955 ജനനം- 1972ൽ ആനുകാലികങ്ങളിലും,ആകാശവാണിയിലും എഴുതി തുടങ്ങി. ഗണിതം(ശ്യാമപ്രസാദ്),വേർപാടുകളുടെ വിരൽപ്പാടുകൾ (സുരേഷ് ഉണ്ണിത്താൻ),വിളക്ക് വക്കും നേരം(ബാലചന്ദ്രമേനോൻ) എന്നീസീരിയലുകൾക്ക് കേരളസർക്കാറിന്റെയും മറ്റ് സംഘടനകളുടേയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.15 സീരിയലുകൾ,12നാടകങ്ങൾ, 5 സിനിമകളുടെ രചനയും,നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ്. ഇന്ദിരാ കോളേജിന്റെ മാനേജിംഗ് ഡയറക്റ്ററായി പ്രവർത്തിക്കുന്നു. ഭാര്യ അംബികാദേവി.( അക്ഷയാ സെന്റർ ഡയറക്ക്റ്റർ. മക്കളില്ലാ.. അതുകൊണ്ട് എന്നേക്കാൾ പ്രായം കുറഞ്ഞവരൊക്കെ എന്റെ മക്കൾ mail -email@example.com. Edit
View my complete profile
ബ്ലോഗ് പോസ്റ്റുകള്‍
► 2017 (10)
► October (1)
► August (1)
► July (2)
► June (1)
► April (5)
▼ 2016 (6)
▼ March (1)
കവിതകളെഴുതുമ്പോൾ
► February (5)
► 2015 (2)
► October (1)
► January (1)
► 2014 (12)
► December (2)
► November (2)
► July (1)
► June (1)
► May (2)
► March (1)
► February (1)
► January (2)
► 2013 (8)
► December (1)
► October (1)
► July (1)
► June (1)
► May (1)
► April (1)
► March (1)
► February (1)
► 2012 (6)
► December (2)
► October (1)
► July (1)
► April (1)
► March (1)
► 2011 (15)
► November (1)
► September (1)
► August (1)
► June (3)
► May (2)
► April (2)
► March (1)
► January (4)
► 2010 (7)
► December (2)
► November (2)
► October (2)
► May (1)
കഥ
വാത്മീകം
ഭാർഗ്ഗവ രാമ ചരിതം
ജനറേഷന്‍ ഗ്യാപ്പ് അഥവാ മരുമക്കത്തായം
കവിത
ഭരതവാക്യം
ആചാര്യൻ
തെക്കേ തെയ്യം
കാത്തിരിപ്പ്
ഞാറ്റുവേല
ബാല്യം
ലേഖനം
ശ്ലീലമായ അശ്ലീലം
ചില അറിവുകള്‍
ആരഭി: കവിതകള്‍ ,കഥകള്‍ , ലേഖനങ്ങള്‍
സുഹൃത്തുക്കള്‍
വന്നു പോയവര്‍
ജനപ്രിയ പോസ്റ്റുകള്‍
ഞങ്ങൾക്ക് 26 വയസ്സ്......
പ്രീയമുള്ള എന്റെ നല്ലവരെ ....ഇന്ന് 26-05-2011.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് ഇരുപത്തിയാറ് സംവത്സരം കടന്ന് പോയിരിക്കുന്നൂ....കൂട്ടിയും, ...
ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം
കഥ ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം വീട്ടിൽ , ഒറ്റക്കായിരുന്നുഅയാൾ . എകാന്തം ഓർമ്മകൾക്ക് ചാകര. കണ്ണടച്ചിരിക്കുകയാണ്. അ...
തിരക്കഥയുടെ പണിപ്പുര
തിരക്കഥയുടെ പണിപ്പുര ...
അഘോരികൾ
അഘോരികൾ ചില വായനകൾ,അറിവുകൾ നമ്മെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കും.സർവ്വവും അറിഞ്ഞവർ ആരുമില്ലാ പക്ഷേ അറിവുകൾ സമ്പാദിക്കുന്നിടത്താണ് നമ...
തിരക്കഥയുടെ പണിപ്പുര മൂന്നാം ഭാഗം
തിരക്കഥയുടെ പണിപ്പുര മൂന്നാം ഭാഗം (1998 ല്‍ കേരള സര്‍ക്കാരിന്റെ തിരക്കഥാ രചനക്കുള്ള അവർഡ് 'ഗണിതം' മന്ത്രി റ്റി.കെ രാമകൃഷ്ണനി...
ബാല്യം
എനിക്കെന്‍റെ ബാല്യം തിരികെ തരേണം ആരോ...
(no title)
കാക്കാരിശ്ശി നാടകം(ഒരു പാട്ട്) കള്ളക്കരിക്കാടിമാസം , ഇല്ലായ്മയുടേയും, വ ല്ലായ്മയുടേയും മാസമാണ്.കഴിഞ്ഞ തവണത്തെ കർക്കിടകം പേമാരിയായ് ...
തിരക്കഥയുടെ പണിപ്പുര - ഭാഗം 2
തിരക്കഥയുടെ പണിപ്പുര - ഭാഗം 2 ...
ശ്ലീലമായ അശ്ലീലം
ഈശ്വരന്റെ ഹിതമനുസരിച്ച് ഒരു പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ പുരുഷന്റെ ശ്രോണീ പേശികൾ സങ്കോജിക്കുകയും ലിംഗം യോനിയിലേക്ക് കൂടുതൽ ആഴ്ന്ന് ഇ...
ഗാനങ്ങളുടെ പണിപ്പുര
ഗാനങ്ങളുടെ പണിപ്പുര തിരക്കഥയുടെ പണിപ്പുരക്കും , കഥയുടെ പണിപ്പുരയ്ക്കും ശേഷം , ലളിത ഗാനങ്ങളുടെ എഴുത്തിനെക്കുറിച്ച് ഒന്ന് ഉറക്കെ...
|
https://chandunair.blogspot.com/2016/03/blog-post.html
|
2024-02-29T21:31:36Z
|
<urn:uuid:52126622-5287-4a76-bc79-e71ce6d6768b>
|
[
"footer",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.97
| 0.83
| 0.93
| 158
| 45,213
|
tlsh:T134F7A313892C81E2646EC5CD55660ADF177CB5A5200A41F46B0511A2061752ED8CBA152A255BA434CD3F0FD1022ABF9E6FA7EDAFDF91C4EB62CF9C7DF1728869FBE0C9A030
|
പലരെയും ആരോഗ്യപ്രശ്നം തന്നെയാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത് ചില ഭക്ഷണങ്ങളാണ് ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണമായി പറയുന്നത് വേനൽക്കാലത്തും മറ്റ് സീസണുകളെ അപേക്ഷിച്ച് തക ശേഷി വളരെ കുറവായിരിക്കും അത് ഗ്യാസിന് കാരണമാകുന്നു. ഗ്യാസിന് കാരണമാകുന്ന പലതരത്തിലുള്ള കാരണങ്ങളുണ്ട് അമിതമായിട്ടുള്ള മദ്യപാനം തുടങ്ങി കഫീൻ അല്ലെങ്കിൽ.
കാർബോണൈറ്റഡ് തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിച്ചാൽ ഉടൻതന്നെ ഉറങ്ങുന്നത് അമിതമായി ആ സംസ്കൃത ഭക്ഷണം കഴിക്കുന്നത് വ്യായാമം കുറയുക രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന് തൊട്ടു പിന്നാലെ അധികമായി വെള്ളം കുടിക്കുന്നത് തുടങ്ങി അല്ലെങ്കിൽ വാർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തുടങ്ങി പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടും.
ഗ്യാസ്ട്രബിൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.ഇന്നത്തെ കാലത്ത് പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത് ഇതിന് പരിഹാരമാർഗങ്ങൾ എന്തൊക്കെയാണെന്ന് പലപ്പോഴും നമുക്ക് അത്ര അറിവു ഉണ്ടായിരിക്കുകയില്ല എന്നാൽ ഇതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടിയുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുതവണയെങ്കിലും ഗ്യാസ്ട്രബിൾ മൂലം ബുദ്ധിമുട്ട്.
അനുഭവിക്കാത്ത വളരെ കുറവായിരിക്കും ആഹാരത്തിലെ ക്രമക്കേടുകളും ദഹന പ്രശ്നങ്ങൾ ഉറക്കക്കുറവ് തുടങ്ങിയ മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെ ആയിരിക്കും.വൈറൽ ഗ്യാസ് കയറുന്നത് പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് അനുഭവപ്പെടുക വയറു വീർക്കൽ നെഞ്ചെരിച്ചിൽ വയറുവേദന എന്നു തുടങ്ങി പല അസ്വസ്ഥകളും ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകാം ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ മറികടക്കാം എന്ന് അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.
|
https://tlcplantsinc.com/to-get-rid-of-gastrable-quickly/
|
2024-02-29T22:54:33Z
|
<urn:uuid:54fae152-3705-4bae-9930-1e890f85b138>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 4
| 4,454
|
tlsh:T1FF6CCD91256D41E6656BC4CC497A1ADF177CB1B6000601F86B046196515B02AD88B9161A746BA032CD3F0E94536A3F8E6FA7DD9FDFD180AF62CF4D2EF1628C6DFBE0C9A131
|
ബെഡ്റൂമിൽ ഏറ്റവും കൂടുതൽ അഴുക്കുപിടിക്കുന്ന ഒരു വസ്തു എന്നു പറയുന്നത് പില്ലോ തന്നെയാണ് നമ്മൾ തലവച്ച് കിടക്കുമ്പോൾ തലയിലുള്ള എണ്ണ മെഴുക്കും എല്ലാം തന്നെ ആയില്ല വളരെയധികം വൃത്തികേടാകുന്ന ഒരു അവസ്ഥ തന്നെ ഉണ്ട് എന്നാൽ ഇത്തരത്തിലുള്ള ഈ വൃത്തികേട് മാറ്റിയെടുക്കുന്നതിനു വേണ്ടി ചില വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പില്ലോ കവർ നല്ലതുപോലെ അല്ലെങ്കിൽ ഫിലോ തന്നെ നല്ല രീതിയിൽ കഴുകിയെടുക്കാവുന്ന.
രണ്ട് രീതികളാണ് ഇവിടെ പറയുന്നത് ഇങ്ങനെ ചെയ്യുന്നതിന് വേണ്ടി ആദ്യം നമുക്ക് വേണ്ടത് അല്പം ഉപ്പാണ് പൊടിയുപ്പ് ആണ് ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് അല്പം സോഡാപ്പൊടി ഇടുക അതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക വിനാഗിരി ഒഴിച്ച് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം പെട്ടെന്ന് തന്നെ ഇത് പതഞ്ഞു പോകുവാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ വളരെ കുറേശ്ശെയാ നമുക്ക് ഇതിലേക്ക് വിനാഗിരി ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുവാൻ ആയിട്ട്. ഇതിലേക്ക് ഒരു സ്പൂൺ പൗഡർ അതായത് വാഷിംഗ് പൗഡർ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഈ മിശ്രിതം ഒരു ബക്കറ്റിലേക്ക് ഒഴിക്കുകയും അതിലേക്ക് അല്പം ചൂടുള്ള വെള്ളം ഒഴിക്കുകയും ചെയ്യുക എന്നിട്ട് ഇതിലേക്ക് ഒരു അരമണിക്കൂർ നേരം നമ്മുടെ കഴുകാൻ ഉദ്ദേശിക്കുന്ന പില്ലോ മുക്കി വയ്ക്കുക.
അതിനുശേഷം അരമണിക്കൂറിന് ശേഷം ഇത് എടുത്തു വാഷിംഗ് മെഷീനിൽ നല്ലതുപോലെ കഴുകി എടുത്താൽ ചെളികൾ എല്ലാം പോയി നല്ല വൃത്തിയായി വരുന്നത് കാണുവാനായിട്ട് സാധിക്കും വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കി നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതിൽ പില്ലോ കഴുകുന്നതിനുള്ള മറ്റു മാർഗ്ഗങ്ങളെ കുറിച്ച് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക
|
https://tlcplantsinc.com/what-a-dirty-pillow/
|
2024-02-29T20:57:24Z
|
<urn:uuid:0d7d57b9-8074-494d-bcef-f0e228b00f23>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 4
| 3,885
|
tlsh:T1E3066A815C3D41E260AEC1CC856A0AEF47ACB5A1108A01F85B045592065712AD94B91919322BA037CD3B0FD1172A3F4F6FB7DDAF8FD180AF668F9DADB233496EFBD0C95532
|
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പോലീസിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
നിയമകാര്യ ലേഖിക
Updated on:
12 Jan 2024, 6:18 am
1 min read
നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചനാക്കേസില്‍ 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സംസ്ഥാന പോലീസിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
എറണാകുളം കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കെഎസ് യു ഷൂ എറിഞ്ഞിരുന്നു. ഇതിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയെ പോലീസ് പ്രതിചേര്‍ത്തത്.
ഡിസംബര്‍ പത്തിന് വൈകിട്ടായിരുന്നു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞത്. കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് കുറുപ്പംപടി പൊലീസ് നേരത്തെ ചുമത്തിയത്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകരെ വധശ്രമ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചേർത്ത വകുപ്പുകളുടെ സാധുത ചോദ്യം ചെയ്ത കോടതി അവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ വിനീത വിജിയെയും പോലീസ് പ്രതി ചേര്‍ക്കുകയായിരുന്നു.
|
https://www.thefourthnews.in/news/keralam/the-kerala-high-court-stayed-the-arrest-of-vg-vineeta-in-the-conspiracy-case
|
2024-02-29T22:57:45Z
|
<urn:uuid:848aa316-14b1-4632-b23b-61c3bf0bdf11>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.96
| 5
| 3,729
|
tlsh:T1547FEF71906C40FA20AAC1CD40620ADF53AC3555200A42FD5B1815C7560702FE45B92519655BA03ACE760FD117293A8E6FAFDEEB8F9680AF6A8F5CBCF1738C5DFBD0C99171
|
കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സമൂഹങ്ങളിലൊന്ന് നമ്മുടെ റബ്ബർ കർഷകരും ആ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും ആണ്. ചെറുകിടക്കാരടക്കം 10 ലക്ഷത്തിലേറെ കർഷകരും 3 ലക്ഷത്തോളം തൊഴിലാളികളും റബ്ബർ മേഖലയിൽ ഉണ്ടെന്നാണ് കണക്ക്. ഒരു ഭാഗത്ത് റബ്ബറിന്റെ വില നിരന്തരം കുറയുമ്പോൾ മറുഭാഗത്ത് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ സമീപനം കാരണം ഉൽപ്പാദന ചെലവ് കൂടുകയും ചെയ്യുന്നു. കോവിഡ് കാലത്തുണ്ടായ വലിയ വിലയിടിവിൽ നിന്നും ഇടക്കാലത്ത് മാറ്റമുണ്ടായെങ്കിലും വീണ്ടും റബറിന്റെ വില റബർ കൃഷി നടത്താൻ കഴിയാത്ത വിധം ആർ.എസ്.എസ് നാലിനു പോലും കിലോയ്ക്ക് 140 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
റബർ കൃഷിക്ക് സംഭവിച്ചത്
റബറിന്റെ ഉൽപ്പാദനവും ഉപഭോഗവും വിലയും സംബന്ധിച്ച് റബ്ബർ ബോർഡ് തന്നെ പ്രസിദ്ധീകരിച്ച കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഈ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് ബോധ്യപ്പെടും. 2005–06 വർഷങ്ങളിൽ രാജ്യത്തെ റബ്ബർ ഉൽപ്പാദനം 8,02,625 ടണ്ണും ഉപഭോഗം 8,07,110 ടണ്ണുമായിരുന്നു. അതേ സമയം അന്ന് രാജ്യം 15,285 ടൺ റബ്ബർ ഇറക്കുമതിയും 73,830 ടൺ റബ്ബർ കയറ്റുമതിയും ചെയ്തിരുന്നു. അതായത് ഒന്നര പതിറ്റാണ്ട് മുൻപ് രാജ്യത്തെ റബ്ബർ ഉപഭോഗത്തിന്റെ സിംഹഭാഗവും രാജ്യത്തുതന്നെ ഉൽപ്പാദിപ്പിക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ 2021–2022 വർഷത്തെ കണക്കുകൾ പ്രകാരം 2005–06 വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ റബ്ബർ ഉപഭോഗത്തിൽ 54 % വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിലെ ഏറ്റവും സുപ്രധാനമായ കാര്യം അതെ സമയം റബറിന്റെ ആഭ്യന്തര ഉൽപ്പാദനം കൂടിയില്ല എന്നാണ്. എന്നു മാത്രമല്ല അതിൽ മൂന്നര ശതമാനം കുറവും ഉണ്ടായി. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ഇക്കാലയളവിൽ റബ്ബറിന്റെ ഇറക്കുമതി 12 ഇരട്ടയായി വർദ്ധിക്കുകയും കയറ്റു മതിയിൽ 95 % കുറവ് ഉണ്ടാവുകയും ചെയ്തു എന്നതാണ്.
റബ്ബർ കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടങ്ങിയത് 2010 ൽ ആസിയൻ കരാർ നിലവിൽ വന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണി വിദേശ രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതിചെയ്യുവാൻ തുറന്നുകൊടുത്തത് മുതലാണ്. നിലവിൽ ആഭ്യന്തര റബ്ബർ ആവശ്യത്തിന്റെ ഏതാണ്ട് 44 ശതമാനം ഇന്ത്യോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് നമ്മുടെ രാജ്യം. ഈ ഇറക്കുമതിയാണ് ആഭ്യന്തര വിപണിയിലെ റബ്ബറിന്റെ വിലയിടിവിന്റെ സുപ്രധാന കാരണം. ആസിയൻ കരാർ പ്രാബല്യത്തിൽ വരും മുൻപ് ഒരു കിലോ റബ്ബറിന് 245 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ രാജ്യം ഏറ്റവും വലിയ പണപ്പെരുപ്പം നേരിടുന്ന ഈ സാഹചര്യത്തിൽ പോലും റബ്ബറിന് കിലോയ്ക്ക് 150 രൂപ തികച്ച് കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇറക്കുമതി മൂലമുള്ള വില കിട്ടാത്തത് മാത്രമല്ല കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. റബ്ബർ കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ ആസിഡുകൾ, ടാർ ബിറ്റുമിൻ, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഉൽപാദനച്ചലവ് ക്രമാതീതമായി വർദ്ധിച്ചതും റബ്ബർ കൃഷി ആദായകരമല്ലാതാക്കിയിരിക്കുകയാണ്. ഫലത്തിൽ ഉൽപ്പാദന ചെലവ് റബ്ബറിന്റെ കമ്പോള വിലയേക്കാൾ കൂടുന്ന സ്ഥിതിവരെയെത്തി.
ഇതിനിടയിലാണ് 1947 ലെ റബ്ബർ ആക്ട് റദ്ദുചെയ്തുകൊണ്ട് റബ്ബർ പ്രമോഷൻ & ഡെവലപ്മെന്റ് ബിൽ എന്ന പേരിൽ അങ്ങയേറ്റം കർഷക വിരുദ്ധമായ ഒരു ബില്ല് കേന്ദ്രസർക്കാർ ഈ വർഷം തുടക്കത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് നിയമമായാൽ റബ്ബർ ബോർഡിന്റെ ശുപാർശ പരിഗണിക്കാതെ തോന്നുംവിധം റബ്ബറിന്റെ വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. അതുമാത്രവുമല്ല ഇന്ന് റബ്ബർ ബോർഡിനുള്ള സ്വയം ഭരണാവകാശം ഇല്ലാതാവുകയും ചെയ്യും. കർഷക സമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ ഏതു വിധേനെയാണോ കർഷകരെ ദ്രോഹിക്കാൻ പര്യാപ്തമായിരുന്നത് സമാനമായ വ്യവസ്ഥകളാണ് ഈ ബില്ലിലുമുള്ളത്.
രാജ്യത്തെ റബർ ഉൽപ്പാദനത്തിന്റെ ഏതാണ്ട് 90% വും കേരളത്തിൽ നിന്നാണ്. അതു മാത്രവുമല്ല കേരളത്തിന്റെ കാർഷിക മേഖലയുടെ വരുമാനത്തിന്റെ 83 % പ്ലാന്റേഷൻ മേഖലയിൽ നിന്നാണ്. അതുകൊണ്ടു തന്നെ റബ്ബർ കർഷകരുടെ ഈ പ്രതിസന്ധി കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നം കൂടിയാണ്. റബ്ബർ കർഷകർക്ക് ആശ്വാസം പകരാനുള്ള നടപടികൾ ആത്മാർത്ഥമായിത്തന്നെ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നുണ്ട്. അതിന്റെ ഭാഗമായാണ് 2021 – 22 ബജറ്റിൽ റബ്ബറിന്റെ മിനിമം താങ്ങുവില 150 രൂപയിൽ നിന്നും 170 രൂപയാക്കി ഉയർത്തിയത്. പക്ഷേ കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങൾ തിരുത്താൻ കഴിയാത്തിടത്തോളം റബ്ബർ കർഷകരുടെ ഈ പ്രശ്നങ്ങൾക്ക് ശ്വാശ്വതമായ പരിഹാരം അകലെ തന്നെയാണ്.
കോർപ്പറേറ്റ് കമ്പനികളുടെ പകൽക്കൊള്ള
ഈ മേഖല ഗൗരവമായി ശ്രദ്ധിക്കുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന ഒരു കാര്യം റബ്ബറിന്റെ വിലയിൽ ഇടിവ് ഉണ്ടാകുമ്പോഴും റബ്ബർ പ്രധാന അസംസ്കൃത വസ്തുവായ വാഹനങ്ങളുടെ ടയറിന്റെ വിലയിൽ കുറവൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ടയർ വില ഗണ്യമായി കൂടുകയും ചെയ്തു എന്നതാണ്. 40% പ്രകൃതി ദത്ത റബ്ബറും 50 % പെട്രോളിയം ഉല്പന്നങ്ങളുമാണ് ടയർ നിർമ്മാണത്തിനാവശ്യമായ സുപ്രധാന അസംസ്കൃത വസ്തുക്കൾ. ഇവയ്ക്ക് രണ്ടിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില ഇടിവ് നേരിട്ട സമയത്താണ് ടയറിന്റെ വില കൂട്ടി കോർപറേറ്റുകൾ ലാഭം കൊയ്തത് എന്നോർക്കണം. ഏതാണ്ട് 60,000 കോടി രൂപയുടെ വിപണിയുള്ള വാഹന ടയർ നിർമ്മാണത്തിന്റെ 80 % വും നടത്തുന്നത് വൻകിട കോർപറേറ്റ് കമ്പനികളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇവരുടെ വരുമാനത്തിൽ 76 .5 % വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരുഭാഗത്ത് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതൽ ദുരിതത്തിലേക്ക് കൂപ്പു കുത്തുന്നു. മറുഭാഗത്ത് കോർപ്പറേറ്റുകൾ കൊള്ളലാഭം കൊയ്യുന്നു. ഇതാണ് സമകാലിക ഇന്ത്യയിൽ നടക്കുന്നത്.
ഈ കോർപ്പറേറ്റ് കൊള്ള കൂടുതൽ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഒത്തുകളിയിലൂടെ ടയർ വില ഉയർത്തി അമിതലാഭം കൊയ്ത 6 കമ്പനികൾക്ക് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ഈ വർഷം ഫെബ്രുവരിയിൽ 1788 കോടി രൂപ പിഴചുമത്തിയത്.
കോടതിയുടെ കൂടെ അനുമതിയോടെയാണിത്. 2011മുതൽ രാജ്യത്തെ കോമ്പറ്റീഷൻ നിയമത്തിലെ മൂന്നാം വകുപ്പ് ലംഘിച്ചു കാർട്ടിലൈസേഷൻ നടത്തി എന്ന കുറ്റത്തിന് അപ്പോളോ ടയേഴ്സ് (425.53 കോടി രൂപ), എംആർഎഫ് ലിമിറ്റഡ് (622.09 കോടി രൂപ), ജെ കെ ടയർ (309.95 കോടി രൂപ), സീറ്റ് ലിമിറ്റഡ് (252.16 കോടി രൂപ), ബിർള ടയർസ് 178.33 കോടി രൂപ) എന്നീ അഞ്ച് കമ്പനികൾക്കെതിരെ സിസിഐ പിഴ ചുമത്തിയത്. ഇതിനുപുറമേ സംഘടിതമായി ഒത്തുകളി നടത്തിയതിന്റെ പേരിൽ ഈ വൻകിട ടയർ നിർമ്മാതാക്കളുടെ സംഘടനയായ ഒാട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും(എടിഎംഎ) 18.4 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. റബ്ബർ പ്ലാന്റേഷൻ രംഗത്തെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി അങ്ങേയറ്റം ദുസ്സഹമാക്കിയ കോർപ്പറേറ്റ് ഗൂഢാലോചന കൂടിയാണ് ഈ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.
എണ്ണം പറഞ്ഞ 15 വൻകിട കമ്പനികൾ നടത്തിയ ഈ ഗുരുതരമായ തട്ടിപ്പ് 12 ലക്ഷത്തിലധികം വരുന്ന കേരളത്തിലെ റബർ കർഷകരോടും 6 ലക്ഷത്തിലധികം വരുന്ന ടാപ്പിംഗ് തൊഴിലാളികളോടുമുള്ള പൊറുക്കാനാവാത്ത ചതിയാണ്. സ്വാഭാവിക റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നമായ ടയറിന്റെ വിലയും കർഷകന് ലഭിക്കുന്ന റബ്ബറിന്റെ വിപണി വിലയും തമ്മിലുള്ള ഒരുതരത്തിലും പൊരുത്തപ്പെടാത്ത വലിയ അന്തരത്തിന് പിന്നിലുള്ള ഒത്തുകളിയാണ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പുറത്തുകൊണ്ടുവന്നത്. റബ്ബർ കർഷകരെയും തൊഴിലാളികളെയും മാത്രമല്ല, ഓട്ടോക്കും ടെമ്പോ വണ്ടിക്കും വേണ്ടി ഒരു ടയർ മാറ്റി വാങ്ങാൻ കഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ കൂടിയാണ് വൻകിട കോർപ്പറേറ്റുകൾ ഇക്കണ്ട കാലമത്രയും പിഴിഞ്ഞെടുത്തത്.
കണ്ണ് തുറക്കണം കേന്ദ്ര സർക്കാർ
ഒരു കിലോ റബ്ബർ ഉൽപാദിപ്പിക്കുമ്പോൾ 180 രൂപ ചെലവ് വരുമെന്നാണ് റബ്ബർ ബോർഡിന്റെ തന്നെ ഔദ്യോഗിക കണക്ക്. എന്നാൽ എത്ര കാലം കർഷകർക്ക് ഈ ഉത്പാദനച്ചെലവെങ്കിലും ലഭിച്ചിട്ടുണ്ട്. റബ്ബറിന് വിലയില്ലെങ്കിൽ ടാപ്പിംഗ് തൊഴിലാളികൾക്ക് എങ്ങനെയാണ് ന്യായമായ കൂലി ലഭിക്കുക?
ഒരുവശത്ത് സമ്മർദ്ദം ചെലുത്തി കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയങ്ങളുടെ ഭാഗമായുള്ള റബ്ബറിന്റെ ഇറക്കുമതി തീരുവയിൽ വലിയ കുറവ് വരുത്തുക. അങ്ങനെ മറ്റ് രാജ്യങ്ങളിൽ നിന്ന് അനിയന്ത്രിതമായി കുറഞ്ഞവിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്ത് ആഭ്യന്തരവിപണിയിലെ റബ്ബറിന്റെ വില കുറയ്ക്കുകയും കർഷക അധ്വാനത്തെ നിലംപരിശാക്കുകയും ചെയ്യുക. അതോടൊപ്പം കാർട്ടിലൈസേഷൻ നടത്തി നേടിയ പടുകൂറ്റൻ ലാഭത്തിന്റെ വിഹിതം തങ്ങളുടെ ഉപഭോക്താക്കൾക്ക് ചില്ലിക്കാശ് ഡിസ്കൗണ്ട് ആയി പോലും നൽകാതിരിക്കുക! എന്തു ജനദ്രോഹമാണിത്?
5 കമ്പനികളിൽ നിന്നുമായി പിഴയായി ശേഖരിക്കുന്ന 1,788 കോടി രൂപ ഈ നാട്ടിലെ റബ്ബർ കർഷകരുടെ വിയർപ്പിന്റെയും ടാപ്പിങ് തൊഴിലാളിയുടെ അധ്വാനത്തിന്റെയും തലവരിയാണ്. അടിയന്തരമായി അത് റബ്ബർ കർഷകർക്കും തൊഴിലാളികൾക്കുമായി വിതരണം ചെയ്യണം. ലാറ്റക്സിനും കോമ്പൗണ്ട് റബ്ബറിനുമുള്ള ഇറക്കുമതി നിരക്ക് അടിയന്തരമായി കൂട്ടണം. രാജ്യത്തെ വൻകിട ടയർ കമ്പനികളുടെ താൽപര്യം ചുങ്കം ചുമത്താൻ ഒരു മടിയും കാണിക്കാതിരുന്ന മോഡി സർക്കാർ ഇറക്കുമതി ചെയ്യുന്ന റബ്ബറിനും സേഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്ന റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും കാലങ്ങളായുള്ള ആവശ്യം നാളിതുവരെ ചെവിക്കൊണ്ടിട്ടില്ല. കൂടാതെ അധികമായി ഇറക്കുമതി ചെയ്യുന്ന റബ്ബറിന് ഡബ്ബിങ് ഡ്യൂട്ടി ചുമത്താനും കേന്ദ്രം തയ്യാറാവണം. അങ്ങനെ മാത്രമേ കോർപ്പറേറ്റ് കമ്പനികൾ ലാഭക്കൊതി പൂണ്ട് നടത്തുന്ന റബ്ബറിന്റെ അനിയന്ത്രിത ബഫർ സ്റ്റോക്ക് ഇറക്കുമതി നിയന്ത്രിക്കാനാവൂ. റബ്ബർ ഇറക്കുമതി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങൾ വഴി മാത്രമായി പരിമിതപ്പെടുത്തണം. ഒട്ടും ഗുണനിലവാരമില്ലാത്ത ക്ലബ്ബ് റബ്ബർ അനിയന്ത്രിതമായി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കരുത്. ഇതിനാവശ്യമായ പരിശോധന സ്ഥാപനങ്ങൾ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ തുറമുഖങ്ങളിൽ സ്ഥാപിക്കണം. ഏറ്റവും പ്രധാനമായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബർ ന്യായവില നൽകി മുഴുവനായി സംഭരിച്ച ശേഷം മാത്രമേ ഇറക്കുമതിക്ക് അനുമതി നൽകാവൂ. ഇത് ഉറപ്പുവരുത്താൻ റബ്ബർ ബോർഡിലും മറ്റ് അനുബന്ധ കേന്ദ്രസർക്കാർ കമ്മിറ്റികളിലും റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തണം. റബ്ബർ ബോർഡ് കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ കൂടി പരിഗണിച്ച് വിപണിയിൽ ഇടപെടുന്ന നിലയ്ക്ക് പുനഃസംഘടിപ്പിക്കണം. കാർബൺ ക്രെഡിറ്റ് അടക്കമുള്ള അന്താരാഷ്ട്ര സഹായങ്ങൾ കേവലം ഈ മേഖലയിലെ വെള്ളാനകളായ സ്ഥാപനങ്ങളെ തീറ്റിപ്പോറ്റാനല്ലാതെ കർഷകർക്കും തൊഴിലാളികൾക്കുമായി കൂടി നീക്കിവെക്കണം. റബ്ബർ കർഷകരും തൊഴിലാളികളും കേന്ദ്രസർക്കാരിനോട് ഉന്നയിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണ്. അത് ചോദിച്ചു വാങ്ങണം കർഷകരും തൊഴിലാളികളും. ♦
|
https://chintha.in/?p=7154
|
2024-02-28T11:52:19Z
|
<urn:uuid:d02e9796-c03f-4e3c-bf81-ea87a7eadca6>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 16
| 24,230
|
tlsh:T1EC8DBEB26A6C80E2656EC5CD55A60ADF17BC74A1200A42F42B045092560752ED8879096A256BA035CD7B0FC103197B8F6FABDDAFCFE284EF628F5C6DF1728C6DFBE4CAA135
|
നഗരങ്ങളിലെ തിരക്കിലേക്ക് മുഴുകുമ്പോൾ ചുറ്റും പതിഞ്ഞിരിക്കുന്ന അപകടകാരികളായ രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും നമ്മൾ അത്ര ശ്രദ്ധിക്കാറില്ല. ശ്വാസകോശ അർബുദത്തിന്റെ അദ്യ ലക്ഷണങ്ങളും ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതാണ്. പുകവലിക്കാരിലോ അവർക്കൊപ്പമുള്ളവർക്കോ അല്ലേ ശ്വാസകോശ അർബുദം ഉണ്ടാകൂ? പുകവലിയിൽ നിന്നും മാറി നിന്നാൽ ഇത്തരം രോഗങ്ങൾ ബാധിക്കില്ലെന്നാണ് പലരുടെയും മിഥ്യാധാരണ. എന്നാൽ ചുറ്റുമുള്ള മലിനമായ വായു നിങ്ങളെ ഒരു അർബുദ രോഗിയാക്കാം.
ലോകത്തിലെ ഏറ്റവും വായു ഗുണനിലവാരമില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു. ഉയർന്ന വായുമലിനീകരണമുള്ള സാഹചര്യത്തിൽ കഴിയുന്ന ആർക്കും ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിയുക വളരെ പ്രധാനമാണ്.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
വിട്ടുമാറാത്ത ചുമ; ഒരാഴ്‌ചയിൽ കൂടുതൽ ചുമ തുടർന്നാൽ തീർച്ചയായും വൈദ്യ സഹായം തേടണം. കഫം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചുമകൾ ശ്വാസകോശ അർബുദത്തിന്റെ കൂടി ലക്ഷണമാകാം. ചുമയ്‌ക്കുമ്പോൾ രക്തം വരുന്നതും അർബുദം ശ്വാസനാളിയിലേക്കു പടരുന്നതിന്റെ ലക്ഷണമാണ്.
ശ്വാസംമുട്ടൽ; ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, ക്ഷീണം, എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്.
കാൻസർ മുഴകൾ വായു കടന്നു പോകുന്ന നാളികളെ തടസ്സപ്പെടുത്തുന്നത് ശ്വാസം മുട്ടൽ ഉണ്ടാക്കാം.
പെട്ടന്ന് ശരീരഭാരം കുറയുക; പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നതും ക്ഷീണവും ദുർബലതയും വിശപ്പില്ലായ്‌മയുമെല്ലാം ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാണ്.
നെഞ്ച് വേദന; തോളിലേക്കും പുറത്തേക്കും പടരുന്ന തരത്തിൽ നെഞ്ച് വേദന ശ്വാസകോശ അർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. ലിംഫ് നോഡുകളുടെ വീക്കമോ അർബുദ വ്യാപനമോ ഈ വേദനയ്‌ക്ക് കാരണമാകാം.
തലവേദനയും എല്ല് വേദനയും; വിട്ടുമാറാത്ത തലവേദന, എല്ലുകൾക്കുള്ള വേദന, രാത്രിയിൽ തീവ്രമാകുന്ന വേദന എന്നിവയെല്ലാം ശ്വാസകോശ അർബുദം തലച്ചോറിലേക്കും എല്ലുകളിലേക്കും പടരുന്നതിന്റെ ലക്ഷണമാണ്.
രക്തം കട്ടപിടിക്കൽ; ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനു ശ്വാസകോശ അർബുദം കാരണമാകാം. ഇത് കാലുകളിലെ ഡീപ് വെയ്‌ൻ ത്രോംബ്രോസിസിലേക്കോ ശ്വാസകോശത്തിലെ പൾമനറി എംബോളിസത്തിലേക്കോ നയിക്കാം. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ക്ലോട്ട് ശ്വാസകോശത്തിലേക്കു നീങ്ങിയതിന്റെ ലക്ഷണമാണ്.
|
https://www.samakalikamalayalam.com/aarogyam-healths/2023/nov/17/lung-cancer-and-symptoms-192202.html
|
2024-02-28T13:51:41Z
|
<urn:uuid:d174dded-2776-4583-854a-f1046263e5b5>
|
[] |
[] |
mal-Mlym
| 1
| 1
| 0.98
| 10
| 5,564
|
tlsh:T11E87B2B1AE1D41F7646BC5CC54BA16DF17ACB6E1144A42F42F001596150702AC58B91A25216BA4348D3F4EC4072A7F8E6FABDAABCFD184EF26CF4CB9F6738869FFE0C9A075
|
മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.
അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി.
ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോൾ സ്റ്റൈലിഷ് ടോപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫോട്ടോകളിൽ താരത്തെ സൂപ്പർ ആയാണ് കാണാൻ സാധിക്കുന്നത്. ടൂ ബോൾഡ് എന്ന പ്രതികരണങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
You Might Also Like
‘ബാലയ്യയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി നടി ഹണി റോസ്, പകരം ചെയ്തത് കണ്ടോ..’ – വീഡിയോ കാണാം
January 25, 2023
ബോള്ളിവുഡ് താരസുന്ദരികളുടെ വർക്ക് ഔട്ട് വീഡിയോ.. സ്ലിം ബ്യുട്ടി ആയിരിക്കുന്നതിന്റെ കാരണം ഹെവി വർക്ക് ഔട്ട് ആണ്
December 18, 2023
ബിജെപിയിലേക്ക് വന്നതോടെ ആളുകളൊക്കെ തന്നെ പുച്ഛിക്കാൻ തുടങ്ങി, രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ തന്നെ പടങ്ങൾ ഒരുപാട് കുറഞ്ഞു, ആരും തന്നെ വിളിക്കാതെ ആയി.. അതുകൊണ്ട് ഇനി രാഷ്ട്രീയത്തിലേക്ക് ഒരു മടങ്ങി വരവ് ഉണ്ടാകില്ല… ഭീമൻ രഘു
March 6, 2023
Leave a Reply Cancel reply
Comment
Enter your name or username to comment
Enter your email address to comment
Enter your website URL (optional)
Save my name, email, and website in this browser for the next time I comment.
Recent Posts
ആ വസ്ത്രം ധരിക്കുമ്പോൾ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം… അത് സ്ത്രീ സൗന്ദര്യമാണ് : ചൈത്ര പ്രവീൺ
നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വൈപ്പ് ചെയ്യുക എന്ന മുന്നറിയിപ്പുമായി ജിനൽ ജോഷി… ഫോട്ടോകൾ പൊളി
കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ എന്തൊരു “ചരക്ക്”ആണെന്ന് എനിക്ക് തോന്നണം… ബിഗ് ബോസ്സ് താരത്തിന്റെ വാക്കുകൾ വിമർശനം…
|
https://filmyglitzmedia.com/honeydoznxn/
|
2024-02-26T14:22:42Z
|
<urn:uuid:b4fc3f9d-dd67-4179-b51e-5fc8c7766225>
|
[
"short_sentences"
] |
[] |
mal-Mlym
| 0.96
| 0.69
| 0.9
| 16
| 7,381
|
tlsh:T128D1A3E1AF2C81E2696EC4CE59B20AEF177C70A1140941F82B055193160702ED4CBA1919316BA036CD3B4FD1135A7A8E6FA79EAFCF9180DF22CF5C6DF1368C6DFBE0CAA574
|
നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരക എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട് ഡൗൺ ഷോ ആങ്കർ ചെയ്തതിലൂടെ മലയാളികൾക്ക് ഇടയിൽ താരം അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം പ്രധാനമായും പ്രവർത്തിക്കുന്നത്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ആണ് അഭിനയ മേഖലയിലേക്ക് താരം തന്റെ കരിയറിനെ മാറ്റുന്നത്.
നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്. ആദ്യം തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം ആ കഥാപാത്രത്തിലൂടെ താരം നേടുകയും ചെയ്തു. സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയവ താരം അവതരിപ്പിച്ച ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയമായവയാണ്.
ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളാണ്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെയും പരിപാടികളുടെയും ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം.
താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നത് പതിവാണ്. താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഒരു സോഷ്യൽ മീഡിയ സ്റ്റാർ ആണ് താരം.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആകുന്നത്. സ്റ്റൈലിഷ് സ്ലീവ് ലെസ് ടോപ്പും ജീൻസ് ഷോർട്സും ആണ് താരത്തിന്റെ വേഷം. വളരെ ബോൾഡ് ആയാണ് ഇപ്പോൾ താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടൽ തീരത്ത് ബോൾഡായി പ്രത്യക്ഷപ്പെട്ട പുതിയ ലുക്കിന് നിറഞ്ഞ കയ്യടികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.
You Might Also Like
പാന്റ് ഇടാൻ മറന്നുപോയതാണോ! താരത്തിന്റെ പുതിയ ഫോട്ടോക്ക് താഴെ കമന്റുകൾ…
January 1, 2023
വീണ്ടും ചെറുപ്പം.. ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ നായിക അഭിരാമി…. നായികയായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണോ എന്ന് ആരാധകർ..
April 8, 2022
‘യക്ഷിയും നമ്പൂതിരിയും തമ്മിലെ പ്രണയം!! വേറിട്ട ഫോട്ടോഷൂട്ടുമായി നടി അനിഖ വിക്രമൻ..’ – ഫോട്ടോസ് വൈറൽ
December 6, 2022
Leave a Reply Cancel reply
Comment
Enter your name or username to comment
Enter your email address to comment
Enter your website URL (optional)
Save my name, email, and website in this browser for the next time I comment.
Recent Posts
ആ വസ്ത്രം ധരിക്കുമ്പോൾ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം… അത് സ്ത്രീ സൗന്ദര്യമാണ് : ചൈത്ര പ്രവീൺ
നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വൈപ്പ് ചെയ്യുക എന്ന മുന്നറിയിപ്പുമായി ജിനൽ ജോഷി… ഫോട്ടോകൾ പൊളി
കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ എന്തൊരു “ചരക്ക്”ആണെന്ന് എനിക്ക് തോന്നണം… ബിഗ് ബോസ്സ് താരത്തിന്റെ വാക്കുകൾ വിമർശനം…
|
https://filmyglitzmedia.com/poornimaaa-2/
|
2024-02-26T15:32:25Z
|
<urn:uuid:b25ecd12-897e-4613-a39f-a72d6958c4af>
|
[
"short_sentences"
] |
[] |
mal-Mlym
| 0.96
| 0.69
| 0.9
| 16
| 7,092
|
tlsh:T151169BE1AF2C81E2646EC5CD58B60AAF137C74A1140991F82B0511A7160742FE48BA195931ABA036CE3B0FD1035A7B8F6FE79D9FCFA180EB22CF5D68F1358D6DFBE0CA9570
|
ബെംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതിക്കെതിരായ പോക്‌സോ കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ത് ചന്ദൻഗൗണ്ടറാണ് കേസ് റദ്ദാക്കിയത്. പോക്‌സോ കേസിൽ പ്രതിയായയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ഇരയായ പെൺകുട്ടി അറിയിച്ചു.
പ്രതിക്കെതിരെ നിയമ നടപടിതക്രമങ്ങൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് പെൺകുട്ടിയും പിതാവും കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. തനിക്ക് പ്രായപൂർത്തിയായെന്നും പ്രതിയുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി കോടതിയെ അറിയിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കോടതിയിൽ ഹാജരായ പ്രതി പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് തങ്ങൾ തമ്മിൽ സ്‌നേഹത്തിലായിരുന്നെന്നും ഇയാൾ കോടതിയെ അറിയിച്ചു. ഇതോടെ ഒരു മാസത്തിനകം ഇവരുടെ വിവാഹം നടത്താനും പ്രതിക്കെതിരായ പീഡനകേസും പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി കോടതി ഉത്തരവിടുകയായിരുന്നു.
Tags: courtRAPE
ShareTweetSendShareShareSend
പ്രതികരിക്കാൻ ഇവിടെ എഴുതുക:
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
World
ഹമാസിൻ്റേത് ഏറെ പൈശാചികത നിറഞ്ഞ ക്രൂരത : ജൂത സ്ത്രീകളെ പരസ്യമായി പീഡനത്തിനിരയാക്കി കൊന്നുതള്ളിയെന്ന് റിപ്പോർട്ട്
Kerala
ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ്; സിപിഎം നേതാക്കളായ കെ.കെ കൃഷ്ണനും ജ്യോതിബാബുവും കീഴടങ്ങി, ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റി
India
ദൽഹിയിൽ കുട്ടിക്കുറ്റവാളികൾ കൂടുന്നു ; പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിരയാക്കിയത് സുഹൃത്തുക്കൾ ചേർന്ന്
US
അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ചു; ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി, രാഷ്‌ട്രീയ വേട്ടയെന്ന് ട്രംപ്
Kerala
മുഹൂര്‍ത്തമായിട്ടും വരനെത്തിയില്ല, പൊലീസ് അന്വേഷിച്ചപ്പോള്‍ വരന്‍ നേരത്തേ വിവാഹിതന്‍, വധു കോടതിയിലേക്ക്
പുതിയ വാര്‍ത്തകള്‍
കെഎസ്എഫ്ഇ ജീവനക്കാരിയെ ഓഫീസില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം, കൊല്ലാന്‍ ശ്രമിച്ചത് സഹോദരീ ഭര്‍ത്താവ്
ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും,ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിക്കും,മോദി ഐഎസ്ആര്‍ഒ സന്ദര്‍ശിക്കും
വധ ശിക്ഷ നല്‍കരുതെന്നും ഇളവ് നല്‍കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ച് ടി പി കേസ് പ്രതികള്‍
അസഭ്യം പ്രയോഗം നടത്തിയിട്ടില്ല , ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് അധിക്ഷേപമെന്ന് കെ സുധാകരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവേ കാണാതായ 15കാരിയെ കണ്ടെത്തി, തൊടുപുഴയില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് മൂവാറ്റുപുഴയില്‍ നിന്ന്
|
https://janmabhumi.in/2023/11/23/3138190/news/india/rap-victim-intersted-to-marry-man-who-raped-her/
|
2024-02-26T15:02:11Z
|
<urn:uuid:c56913ac-401a-4a31-a7b0-518c614614a9>
|
[
"short_sentences"
] |
[] |
mal-Mlym
| 0.99
| 0.86
| 0.95
| 21
| 6,785
|
tlsh:T13BF971E19F6C00F6606AC4CD447606EF576C7595200A42F86B081093560712ED89B9651A616BA035CD7B4FC1076A3E8F6FABDDAFCFD280AF67CF487CB2738C19FBE0C69135
|
“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ് ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…
രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ് ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!
“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!
അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ് ചെയ്യണേ…
Related Topics:
B4 Admin
Advertisement
You may like
പ്രണയം
അറിയാതെ കിട്ടിയ പ്രണയം….
Published
2 years ago
on
September 3, 2021
By
B4 Admin
രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..
ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…
അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…
കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……
Continue Reading
പ്രണയം
അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു
Published
2 years ago
on
September 3, 2021
By
B4 Admin
രചന: Vijay Lalitwilloli Sathya
“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന് ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.
അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.
അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക് ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ് അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്.
കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.
ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..
Continue Reading
പ്രണയം
പെണ്ണിനെ കാണുമ്പോൾ കൊടുത്ത കാപ്പി വരെ കുടിക്കാതെ ആണ് ചെക്കന്മാർ പോകാറ്…
Published
3 years ago
on
August 16, 2021
By
Web Desk
രചന : ദുർഗ ലക്ഷ്മി
“ഇന്ന് മീരയെ കാണാൻ ഒരു കൂട്ടർ വരനുണ്ട് തിരുമേനി… ഒന്ന് പ്രാർത്ഥിച്ചേക്കണേ.. “അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോളും ഭാനുമതിയമ്മേടെ ഉള്ളിൽ പെരുമ്പറ ആയിരുന്നു..മീര സുന്ദരി അല്ല എന്നത് തന്നെ പ്രശ്നം.. ഇതിപ്പോ ഇരുപതിനാലാമത്തെ പെണ്ണ് കാണൽ ആണ്..ഒരുങ്ങി നിന്ന് ശീലമായി… പെണ്ണിനെ കാണുമ്പോൾ കൊടുത്ത കാപ്പി വരെ കുടിക്കാതെ ആണ് ചെക്കന്മാർ പോകാറ്…കാത്തിരുന്നു ചെക്കനും കൂട്ടരും എത്തി..മഞ്ഞ നിറമുള്ളൊരു ചുരിദാർ ഇട്ടു ഒരു പൌഡർ പോലും ഇടാതെ മീര കയ്യിൽ ചായയുമായി അവർക്ക് മുന്നിൽ വന്നു…എത്ര ഒരുങ്ങിയാലും വൈകിട്ട് ഒരു കാൾ വരും.. ഞങ്ങൾക് ഈ കേസ് വേണ്ട എന്ന്.. കേട്ടു കണ്ടും ചായ കൊടുത്തും മീരക്കും മടുത്തിരിക്കുന്നു..ചായ കൊടുക്കുമ്പോളും അവളുടെ കൈകൾ വിറച്ചിരുന്നില്ല..ഇടംകണ്ണിട്ടു അവൾ അയാളെ നോക്കിയില്ല.. ആരും പേര് ചോദിച്ചില്ല.. അകത്തോട്ടു പൊക്കോളു എന്നും പറഞ്ഞില്ല.. കുറച്ചു നേരം അവിടെ നിന്ന് അവൾ അവളുടെ ലോകത്തേക്ക് മറഞ്ഞു..ആ നാലു ചുവരുകൾ അവളെ സ്വീകരിച്ചു.. ഇരുകയ്യും നീട്ടി..വിവരം അറിയിക്കാം എന്ന് പറഞ്ഞു അവർ മടങ്ങുമ്പോൾ ഭാനുമതിയമ്മ ഉറപ്പിച്ചു.. ഇതും കൈ വിട്ടു…
**”ഗിരി.. പെണ്ണ് കാണാൻ പോയിട്ടു എന്തായി.. “”എന്താകാൻ ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ്… ഞാൻ വേണ്ടാന്ന് തീരുമാനിച്ചു.. “””ഭംഗിയിൽ എന്തു ഇരിക്കുന്നു ഗിരി.. എന്റെ അവസ്ഥ തന്നെ നോക്ക് നീ.. അവൾ സുന്ദരി ആയിരുന്നില്ലേ.. പെരുമാറാനും മിടുക്കി ആയിരുന്നില്ലേ… എന്റെ അമ്മയും അച്ഛനും അവളെ മകളെ പോലെ സ്നേഹിച്ചില്ലേ.. എന്നിട്ടും ഞാൻ തിരിച്ചു മണലാരണ്യത്തിൽ പോയപ്പോൾ അവൾ വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയത് സ്നേഹം പോരാഞ്ഞിട്ടായിരുന്നോ … സ്വാതന്ത്ര്യം പോരാഞ്ഞിട്ടോ… “”അതൊക്കെ മറക്കു മഹി.. നിനക്ക് കൂട്ടിന് നിന്റെ മകളില്ലേ… ഇനി ഒരു വിവാഹം ഒക്കെ കഴിച്ചു നീ ഒന്ന് സെറ്റിൽ ആകു.. “”ഇനിയും പരീക്ഷണമോ.. ഇല്ലടാ.. നീ നിനക്കൊരെണ്ണത്തിനെ അന്നെഷിച്ചു കണ്ടു പിടിക്കു.. “”ഇന്ന് പോയ പെണ്ണ് നന്നേ തടിച്ചിട്ടാടാ.. നിറവും കുറവാ. പിള്ളേർ കറുത്ത് പോയാലോ. . “”തടിയില്ലാത്ത പെണ്ണിനെ കെട്ടിയാലും അവൾ ഒരു പ്രസവം കഴിയുമ്പോൾ വണ്ണം വാക്കത്തില്ലെടാ.. പിന്നെ ഭാര്യേം ഭർത്താവും വെളുത്തിട്ടും കുട്ടികൾ കറുക്കുന്നില്ലേ.. “മൊത്തത്തിൽ എല്ലാം കേട്ടപ്പോൾ ഗിരിക്കും തോന്നി.. മീര അത്ര മോശം അല്ല.. സുന്ദരി അല്ലാത്തോണ്ട് ധൈര്യമായി ദുബായിലോട്ടു തിരിച്ചു പോകാം.. ആരും വളച്ചു ഒടിച്ചു കൊണ്ട് പോകില്ലല്ലോ എന്ന്….എന്നാലും കൂടെ കൊണ്ട് നടക്കണ്ടേ… മനസില്ല മനസോടെ അവൻ ഭാനുമതിയമ്മയെ വിളിച്ചു സമ്മതം അറിയിച്ചു..നാലാളുടെ മുന്നിൽ കാണിക്കാൻ ഉള്ള പെണ്ണില്ലാത്തതു കൊണ്ടാകാം കല്യാണം കേമം ആക്കിയില്ല..
നാളുകൾ നീങ്ങി ഗിരി തിരിച്ചു പോയി..തളർന്നു കിടന്ന ഗിരിടെ അമ്മ ഊന്നുവടിയിൽ നടന്നു തുടങ്ങി…അപ്പോളേക്കും ഗർഭിണി ആയ മീരയെ പ്രസവത്തിനു കൊണ്ടുപോയി..ഭാനുമതിയമ്മയെക്കാൾ ഗിരിയുടെ അമ്മയുടെ പ്രാർത്ഥനകൾ ഭഗവാനു മുന്നിൽ സ്ഥാനം പിടിച്ചു… മാസങ്ങൾ കഴിഞ്ഞു.. മീര ഒരു പെൺകുഞ്ഞിന് ജന്മം നൽകി…ഉദയസൂര്യനേക്കാൾ ശോഭയുള്ള മകൾ.. അവളുടെ കളിയും ചിരിയും നിറഞ്ഞ ആ വീട് ഇന്ന് സ്വർഗമാണ്…”നമ്മുടെ മകൾ ഗിരിയേട്ടനെ പോലെ തന്നെ ഉണ്ടല്ലേ.. “ശരിക്കും ഗിരിക്ക് ചങ്കിൽ കൊണ്ടു ആ വാക്കുകൾ.. അത്രയും പാവം ആയിരുന്നു അവൾ…”അല്ല ഗിരി.. നീ എന്നാ തിരിച്ചു പോണേ..”” ഞാൻ ഇനി പോണില്ല മഹി… എനിക്ക് മീരേനേം പാറുനേം വിട്ടു പോകാൻ തോന്നണില്ല ടാ.. “”അന്നു പെണ്ണ് കാണാൻ പോയ അന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവിടെ വിളമ്പണോ.. “”നീ ചതിക്കല്ലേ ചങ്കെ… “അന്നാദ്യമായി മീരയുടെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കം അയാൾ കണ്ടു.. ഇനി ആ തിളക്കം എന്നും നിലനിൽക്കട്ടെ…..
|
https://valappottukal.b4blaze.in/archive/16668
|
2024-02-26T14:35:49Z
|
<urn:uuid:09f837ac-b7de-4eb4-bcfa-f62e598a6153>
|
[
"footer",
"header",
"short_sentences"
] |
[] |
mal-Mlym
| 1
| 0.65
| 0.97
| 37
| 61,430
|
tlsh:T16B404353AD6C41E2647AC1CC457606DF57BC75A6200941B85B0445A30A1B02ED88B95966315BB036CD3B0FD1472A3E8EBF77DEAFCFA080DF268F58B9F172896DFBE0CAA535
|
എന്റെ വിവാഹമാണ്. പുലർച്ചെ ആവുന്നതേയുള്ളു. ഞാൻ ഇന്നത്തെ പ്രഭാതത്തെ കൊതിയോടെ നോക്കി നിന്നു. ഒരു പക്ഷെ ഈ വീട്ടിലെ എന്റെ അവസാനത്തെ ഒറ്റയ്ക്കുള്ള പ്രഭാതം. നാളെ മുതൽ ഒപ്പമൊരാൾ, മറ്റൊരു വീട്, ജീവിതം മാറുകയാണ്. അത് സന്തോഷം ആവുമോ ഇത് വരെ പോലെ സങ്കടം ആവുമോ? ഈ വീട് എന്റെ മുത്തശ്ശിയുടേതാണ്. ഞാൻ ഒരു മാസമേയയുള്ളു ഇവിടെ വന്നിട്ട്. വിവാഹം പ്രമാണിച്ചു എന്നെ കൊണ്ട് നിർത്തിയതാണ്. എന്റെ അച്ഛനും അമ്മയും ഊട്ടിയിലെ ഒരു കോൺവെന്റ് സ്കൂൾ ബോർഡിങ്ങിൽ എന്നെ വിട്ടിട്ട് അവരുടെ ജോലിസ്ഥലങ്ങളിലേക്ക് പോകുമ്പോൾ എനിക്ക് അഞ്ചു വയസ്സാണ്. ഓരോ അവധിക്കും അവർക്കരികിലേക്ക് ഞാൻ പോകാരാണ് പതിവ്. പട്ടാളച്ചിട്ടയുടെയും കടുത്ത ശിക്ഷാനടപടികളുടെയും അവധിക്കാലദിനങ്ങളെക്കാൾ എനിക്കിഷ്ടം ബോർഡിങ് ആയിരുന്നു. എന്റെ ഇഷ്ടം എന്ന് പറഞ്ഞാൽ അങ്ങനെ ഒന്നില്ല. എനിക്കായ് ഒരിഷ്ടം ഇല്ല. അച്ഛനും അമ്മയും പറയുന്നതാണ് എന്റെ ഇഷ്ടം. നിനക്കേതു ഫുഡ് ആണ് ഇഷ്ടം? കൂട്ടുകാർ ചോദിക്കും “ആവോ അറിയില്ല” ഇഷ്ടമുള്ള നിറം? “അറിയില്ല” ഇഷ്ടം ഉള്ള പാട്ട്? “പാട്ട്… അതും അറിഞ്ഞൂടാ” ഇഷ്ടങ്ങൾ എന്ന് വെച്ചാൽ എന്താ?
അന്നൊക്കെ ഞാൻ ആലോചിക്കും.. അച്ഛന്റെ അടിയൊന്നും കിട്ടാതെ ശാന്തമായി കളിക്കാൻ സാധിച്ചിരുന്നെങ്കിൽ… ഇംഗ്ലീഷ്, മലയാളം കുറെ പുസ്തകങ്ങൾ സ്വന്തം ആക്കാൻ സാധിച്ചെങ്കിൽ… കുറെ കുറെ യാത്ര പോകാൻ സാധിച്ചെങ്കിൽ.. പട്ടാളത്തിൽ ചേരാൻ സാധിച്ചെങ്കിൽ പെൺകുട്ടികൾ പട്ടാളത്തിൽ പോകാൻ ഇഷ്ടപ്പെടുന്നത് വളരെ കുറച്ചുള്ളൂ എന്നാ മുത്തശ്ശി പറയുന്നത്. മുത്തശ്ശൻ പട്ടാളത്തിൽ ആയിരുന്നത് കൊണ്ടാണത്രേ എനിക്കും അങ്ങനെ താല്പര്യം ഉണ്ടായത് അതൊക്കെ ആണ് സ്വപ്നം ഒന്നും നടന്നില്ല.. എൻട്രൻസ് രണ്ടു തവണ റിപീറ്റ് ചെയ്തിട്ടും കിട്ടാതെ വന്നപ്പോ അച്ഛൻ എന്നെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു എതിർക്കാൻ ശ്രമിച്ചപ്പോ അച്ഛൻ ശാസിച്ചു. ആക്ഷേപിച്ചു. അടിക്കാൻ മുത്തശ്ശി സമ്മതിച്ചില്ല.അല്ലെങ്കിൽ.. അങ്ങനെയാണ് കല്യാണം എന്നെ കല്യാണം കഴിക്കുന്ന ആളെ ഞാൻ ഒരു തവണയേ കണ്ടുള്ളു. അയാൾ എന്നോട് സംസാരിച്ചുമില്ല. മുത്തശ്ശൻ ഉണ്ടായിരുന്നു എങ്കിലെന്നു വെറുതെ ഓർക്കും. അച്ഛനെ ഒന്ന് നിലയ്ക്ക് നിർത്തിയേനെ. “ആദി?” അമ്മ വിളിക്കുന്നുണ്ട്.. പോയി വരാം.. എന്നെ ഒരു ബ്യുട്ടീഷൻ ഒരുക്കുകയാണ്.. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തന്നെ കരച്ചിൽ വന്നു.
വേറെ ഏതോ ഒരു പെണ്ണ്.ഇത്രയും മേക്കപ്പ് ഒന്നും വേണ്ട. ആര് കേൾക്കാൻ.. ഇത്രയും സ്വർണം വേണ്ട.. ഭയങ്കര ഭാരമാണ് “ഇന്നൊരു ദിവസം അല്ലെ?” അമ്മ പൂക്കൾ എല്ലാം കൂടി കെട്ടിവെച്ചപ്പോ കഴുത്തൊടിഞ്ഞു.. അതിന്റ മണമെല്ലാം കൂടി ശർദിക്കാൻ വന്നു. ആരോ ഒരു നാരങ്ങ മണപ്പിക്കാൻ എടുത്തു തന്നു. “മുഹൂർത്തം ആകാറായി പെണ്ണിനെ ഇറക്കാം ” ആരോ പറയുന്നു “പയ്യൻ വന്നിട്ട് മതി.. ഇതെന്താ സമയം ആയിട്ടും അവർ എത്താത്തത്? ഇനി വല്ല ബ്ലോക്കിലും പെട്ടോ? ഒന്ന് വിളിച്ചു നോക്ക്” ആകെ ഒരു ബഹളം.. ആൾക്കാർ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നു. കുറച്ചു കഴിഞ്ഞു കാര്യമെന്റെ കാതിൽ വീണു “ചെക്കൻ ഒളിച്ചോടിപ്പോയി ” അടിപൊളി എനിക്ക് അത് ഇഷ്ടായി അച്ഛൻ ഇപ്പൊ എന്താ ചെയ്യുക അതറിയാൻ ആയിരുന്നു എനിക്ക് ആഗ്രഹം.. ചർച്ചകൾ… ചർച്ചകൾ എന്നെ വിയർത്തൊലിച്ചു ഞാൻ പതിയെ മുല്ല പൂവ് ഒക്കെ ഊരി മാറ്റി മുടി വിതർത്തിട്ട് മാലകൾ അഴിക്കാൻ തുടങ്ങി “ഇതെന്താ ഈ കാണിക്കുന്നേ കല്യാണം നടക്കും ” വെളിയിൽ ആയിരുന്ന ബ്യൂട്ടീഷ്യൻ.. ദേ വന്നിരിക്കുന്നു “കുട്ടിയുടെ അമ്മാവന്റെ മകൻ സമ്മതിച്ചു.. കല്യാണം നടക്കും ഇരിക്ക് ടച്ച് അപ്പ് ചെയ്യട്ടെ ” ഇനിയെങ്കിലും ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ ജീവിതം മുഴുവൻ ഒരു അപമാനത്തിന്റ ചെളി വീണു നനഞ്ഞു ജീവിക്കേണ്ടി വരും.
ആരുടെയോ ഔദാര്യം പോലെ ബാക്കി ജീവിതം കൂടി ജീവിക്കാൻ എനിക്ക് മനസില്ല. “എനിക്ക് കല്യാണം വേണ്ട ” ഞാൻ സദസ്സിൽ ഉള്ളവരെ നോക്കി കൈ കൂപ്പി പറഞ്ഞു അച്ഛൻ എന്നെ പിടിച്ചു വലിക്കാൻ ശ്രമിക്കുന്നുണ്ട് “നിന്നേ ഞാൻ അടിച്ചു കൊല്ലും നോക്കിക്കോ “എന്നൊക്കെ ചെവിയിൽ പറയുന്നുണ്ട് “ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും “ഞാൻ അച്ഛന് മാത്രം കേൾക്കാൻ പറ്റുന്ന പോലെ പറഞ്ഞു അച്ഛൻ നടുങ്ങി പോയി. എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ട അങ്ങനെ പറഞ്ഞത്. “ആ കുട്ടിക്ക് ഇഷ്ടം ഇല്ലാത്ത കല്യാണം എന്തിന് നടത്തുന്നത്?”എന്ന് ചോദിക്കാൻ കുറച്ചു പേര് വന്നു.. അങ്ങനെ ഞാൻ രക്ഷപെട്ടു അച്ഛൻ പിന്നീട് എന്നോട് മിണ്ടിയില്ല. അമ്മയും.. അച്ഛൻ പറയുന്നതാണ് അമ്മയുടെ ശരികൾ.. അവർ എന്നെ മുത്തശ്ശിയുടെ അടുക്കൽ വിട്ട് തിരിച്ചു പോയി “ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മോളില്ല ” പഴയ ക്‌ളീഷേ ഡയലോഗ് കൂടി അടിച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി മുത്തശ്ശി എന്നെ ഡിഗ്രിക്ക് ചേർത്തു.. ഞാനും മുത്തശ്ശിയും മാത്രം ഉള്ള ആ വീട്ടിൽ എനിക്ക് ഇഷ്ടങ്ങളുണ്ടായി.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫുഡ് എന്താണെന്നോ?
പാലപ്പവും കരിമീൻ കറിയും ഏറ്റവും ഇഷ്ടം ഉള്ള നിറം ഇളം മഞ്ഞ.. ഏറ്റവും ഇഷ്ടം ഉള്ള പാട്ട് കണ്ണാളെ നീ… ചിത്ര ചേച്ചി പാടിയത് ഏറ്റവും ഇഷ്ടം മഴ.. ഇനിയും ഉണ്ടായി ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ.. ഞാൻ ആർമിയിൽ ചേരാൻ തീരുമാനിച്ചു… അതിലേക്കുള്ള യാത്രയിൽ ആണ് ഇത് എന്റെ ജീവിതം അല്ലെ അപ്പൊ തീരുമാനങ്ങളും ഇഷ്ടങ്ങളും എന്റെ ആവണ്ടേ? കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നിൽ മുത്തശ്ശി ഇല്ലായിരുന്നു എങ്കിൽ.. ആ പയ്യൻ ഒളിച്ചോടി പോയില്ലായിരുന്നു എങ്കിൽ… കല്യാണത്തിന്റെ അന്ന് അച്ഛനെതിരായി ആൾക്കാർ എന്നെ സപ്പോർട്ട് ചെയ്തില്ലായിരുന്നു എങ്കിൽ… അതിന് ഞാൻ വിധി എന്ന് കൂടെ വിളിക്കും.. എത്ര ശ്രമിച്ചാലും ഭാഗ്യം കൂടെ ഒപ്പം വേണ്ടേ? അപ്പൊ ഞാൻ ഭാഗ്യവതി തന്നെ എന്റെ സ്വപ്നത്തിലേക്ക് അല്പദൂരം മാത്രം പോയി വരാം..
Related Topics:
B4 Admin
Advertisement
You may like
Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…
Published
12 months ago
on
March 14, 2023
By
Ajay S
രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Continue Reading
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…
Published
12 months ago
on
March 11, 2023
By
suji B4
രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Continue Reading
Love
അറിയാതെ കിട്ടിയ പ്രണയം….
Published
1 year ago
on
February 20, 2023
By
Ajay S
രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……
|
https://valappottukal.b4blaze.in/archive/17559
|
2024-02-26T15:13:42Z
|
<urn:uuid:abf63695-13e2-40c9-9395-6382b81fd154>
|
[
"short_sentences"
] |
[] |
mal-Mlym
| 1
| 0.67
| 0.97
| 39
| 46,516
|
tlsh:T1D677ED23CF6C41E260BAC1CC45710ADF57BC75A5100981F89B0555A3091B02ED88B9596A311BB036CD3B0FD1462A3F4EBFB7DEAFCFA180DF268F58A9F172896DFBD0CAA535
|
Linguistics അഥവാ ഭാഷാ ശാസ്ത്രം പഠിച്ചിട്ടില്ലാത്തതിനാൽ, അതിൽ എന്താണ് ഉള്ളത് എന്നത് അറിയില്ല. എന്നാൽ etymology എന്ന ഒരുവാക്ക് ശ്രദ്ധയിൽ വന്നുപെട്ടിരുന്നു. ആ വാക്കിന്റെ അർത്ഥം the study of the origin of words and the way in which their meanings have changed throughout history എന്ന് കാണുന്നു. മലയാള നിഖണ്ടുവിൽ ഈ വാക്കിന്റെ അർത്ഥം പദോൽപത്തി ശാസ്ത്രം എന്നും, ശബ്ദോൽപത്തിശാസ്ത്രം എന്നും കാണുന്നു.
ആദ്യമായി പദങ്ങൾ ഏതുവിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. എന്നാൽ, ഭൌതികലോകത്തിൽ പദങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ, അവയ്ക്ക് രൂപവും ഭാവവും ശബ്ദവും അർത്ഥവും, മറ്റുപദങ്ങളുമായുള്ള ബന്ധവും, മനുഷ്യമനസ്സിലും മറ്റ് ജീവജാലങ്ങളുടെ മനസ്സിലും അവ സൃഷ്ടിക്കുന്ന വൈകാരിക ഭാവങ്ങളും വിക്ഷോഭങ്ങളും, പോരാത്തതിന്, അതീന്ത്രിയ ഇടങ്ങളിൽ ഈ പുതിയ വാക്കിന് ഉള്ള സ്വാധീനവും മറ്റും വ്യക്തിമായി നിർവ്വചിക്കുന്ന കോഡിങ്ങ്, അമാനുഷിക അതീന്ത്രിയ സോഫ്ട്വേറിൽ എഴുതപ്പെടും എന്നുള്ളതായിരിക്കാം വാസ്തവം.
കമ്പ്യൂട്ടറിലും വിവിധതരത്തിലുള്ള സോഫ്ട്വേറുകളിലും ഓരോ കാര്യങ്ങൾ ചെയ്തെടുക്കുമ്പോഴും, സൃഷ്ടിക്കുമ്പോഴും, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് കാണാൻപറ്റാത്തരീതിയിൽ, സോഫ്ട്വേറിന്റെ പിന്നണിയിൽ ഈ വിധം കോഡിങ്ങുകൾ എഴുതപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം. ഇതേ പോലെതന്നെയാണ് അതീന്ത്രിയ സോഫ്ട്വേർ സംവിധാനത്തിന്റേയും കാര്യം എന്ന് ലളിതമായി പറയുകയാണ്.
ഈ എഴുത്തകാരന് ആകെ അറിയുന്ന ഭാഷകൾ ഇങ്ഗ്ളിഷും, മലായളവും ആണ്. പോരാത്തതിന് മലബാറി എന്ന പഴയകാലത്ത് മലയാളം എന്ന പേരുള്ള ഭാഷയിലെ കുറച്ച് വാക്കുകളും അറിയാം. ഹിന്ദി പഠിച്ചിട്ടുണ്ട്. എന്നാൽ ആ ഭാഷ പഠിക്കില്ലാ എന്ന തീരുമാനം പിന്നീട് ജീവിതത്തിൽ എടുത്തതിനാൽ, ഇന്നും ഹിന്ദി മനസ്സിലാകില്ല.
പണ്ടൊരു കാലത്ത് തമിഴ് ഭാഷ ചെറുതായി വായിക്കാൻ അറിയുമായിരുന്നു. എന്നാൽ ആ ഭാഷയും പഠിക്കേണ്ട എന്ന തീരുമാനം എടുത്തതിനാൽ, ആ ഭാഷയും കാര്യമായി അറിയില്ല. ഒരു കാലത്ത് കന്നഡ വളരെ ചെറുതായി മനസ്സിലാക്കാൻ പറ്റുമായിരുന്നു. എന്നാൽ ഈ ഭാഷയുടേയും കഥ ഇതേ പോലൊക്കെത്തന്നെ.
ഈ പലതരം ഭാഷകളും അറിയാതിരുന്നതിനാലും, ഇങ്ഗ്ളിഷ് മോശമില്ലാതെ ഉപയോഗിക്കാൻ പറ്റുന്നതിനാലും, ഈ രാജ്യത്തിലെ പലദിക്കിലും പലവിധ സംഘർഷങ്ങളിലേക്ക് നയിച്ചേക്കാവുന്ന അലോസരങ്ങളായ സാഹചര്യങ്ങളിൽ, ഏതാണ്ട് ദേഹത്ത് എണ്ണയിട്ട പോലെ ഊരിപ്പോരാൻ ആയിട്ടുണ്ട് എന്നാണ് ഓർമ്മ. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.
എന്നാൽ പറഞ്ഞുവന്നത്, വളരെ ചെറിയ ഭാഷാജ്ഞാനം കൈവശംവച്ചുകൊണ്ടാണ് ഭാഷകളക്കുറിച്ച് സംസാരിക്കുന്നത് എന്ന് കാലേക്കൂട്ടി വ്യക്തമാക്കാനാണ്. എന്നുവാച്ചാൽ ഭാഷാപാണ്ഡിത്യം അവകാശപ്പെടുന്നില്ല. യാതോരു പാണ്ഡിത്യവും അവകാശപ്പെടുന്നില്ല.
ഈ എഴുത്തുകാരന്റെ ഒരു നിരീക്ഷണം, ഓരോ ഭാഷയ്ക്കും വ്യക്തമായ ഒരു അലങ്കാരമാതൃക (pattern) ഉണ്ട് എന്നതാണ്. ഈ അലങ്കാരമാതൃകയിൽ ആണ് വ്യത്യസ്തവാക്കുകൾ അടക്കിവെക്കപ്പെടുക. ഓരോ വാക്കും മറ്റു വാക്കുകളുമായി തമ്മിൽ ബന്ധപ്പെടുന്നതും, ബിന്ധിപ്പിക്കപ്പെടുന്നതും, ഈ patternണിനുള്ളിലെ കണ്ണികൾ പ്രകാരം ആയേക്കാം. ഈ വിധം ഇവിടെ പറഞ്ഞത്, ഒരു പരിധിവരെ വ്യാകരണത്തെക്കുറിച്ചാണ് എന്ന് സമ്മതിക്കാമെങ്കിലും, അതിനെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്.
മനുഷ്യർ തമ്മിലും വ്യത്യസ്ത മനുഷ്യ വർഗ്ഗങ്ങൾ തമ്മിലും, മൃഗങ്ങൾ തമ്മിലും, മനുഷ്യരും മൃഗങ്ങൾ തമ്മിലും, പോരാത്തതിന് മനുഷ്യരും ഭൌതിക ലോക സംഭവങ്ങളും തമ്മിലും, മനുഷ്യരും കാലവും തമ്മിലും മറ്റും വാക്കുകളാൽ ബന്ധപ്പെടുമ്പോഴും ബന്ധിപ്പിക്കപ്പെടുമ്പോഴും, ഈ വാക്കുകളുടെ pattern പ്രകാരം ആയേക്കാം തമ്മിൽ ബന്ധിപ്പിക്കപ്പെടുക.
ഈ മുകളിൽ പറഞ്ഞകാര്യത്തിന്റെ അഗാധതയിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ലതന്നെ.
എന്നാൽ, ചെറിയതോതിൽ ചിലത് പറയാം.
ഇങ്ഗ്ളിഷിൽ വാക്കുകളുടെ pattern പല ഇടത്തും വളരെ ലളിതമാണ്. You, Your, Yours, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയവാക്കുകൾ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന pattern യാതോരു സങ്കീർണ്ണതയുമില്ലാതെ ആണ് കാണപ്പെടുക.
എന്നാൽ, മലയാളം, ഹിന്ദി, തമിഴ്, മലബാറി, കന്നഡ തുടങ്ങിയ ഭാഷകളിൽ ഈ ഓരോ വാക്കിനും വ്യത്യസ്ത രൂപത്തിലുള്ള Indicant word codes കാണപ്പെടുന്നുണ്ട്. ഈ ഓരോ ഭാഷയും സൃഷ്ടിക്കുന്ന വാക്കുകളുടെ pattern അതീവ സങ്കീർണ്ണതയുള്ളതായി കാണപ്പെടും.
മുകളിൽ നിൽയിട്ടുള്ള ചിത്രത്തിൽ, ആദ്യത്തേത് English ഭാഷയിലെ He എന്ന പദം, ഭൂതകാലം, സംസാരകാലം, ഭാവികാലം എന്നതിലെ വ്യത്യസ്ത സമയങ്ങളുമായി വാക്കുകളിലൂടെ ബന്ധപ്പെടുന്നതിന്റെ വളരെ ലളിതമായ ഒരു ചിത്രീകരണമാണ്.
രണ്ടാമത്തെ ചിത്രം മലയാളം പോലുള്ള ഒരു ഫ്യൂഡൽ ഭാഷയിൽ നാല് വ്യത്യസ്ത വ്യക്തികൾ തമ്മിൽ (മാത്രം) ഏതെല്ലാം വ്യത്യസ്ത You എന്ന വാക്കിന്റെ Indicant Word code-കണ്ണികളാൽ, ബന്ധിക്കപ്പെടാം എന്നതിന്റെ വളരെ ലളിതമായ ഒരു ചിത്രീകരണമാണ്. ഈ ചിത്രം വിശദ്ധീകരിക്കാൻ ഇവിടെ പറ്റില്ല. താൽപ്പര്യമുള്ളവർക്ക് pristine-ENGLISH! What is different about it? എന്ന ഗ്രന്ഥം ഈ Telegram ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഇവിടെ പറഞ്ഞുവന്നകാര്യം, ഓരോ ഭാഷയ്ക്കും അതിന്റേതായുള്ള നൈസർഗ്ഗികവും വിശിഷ്ടലക്ഷണവും (characteristic features) ഉള്ള പ്രത്യേകമായ അടിസ്ഥാനപരമായ വാക്കുകളുടെ, അതിസങ്കീർണ്ണമായുള്ള pattern കാണാൻപറ്റുന്നതാണ് എന്നതാണ്.
പെട്ടെന്ന് നോക്കിയാൽ, മലയാളത്തിനും തമിഴിനും മലബാറിക്കും, ഹിന്ദിക്കും, കന്നഡയ്ക്കും മറ്റും ഒരേ തരത്തിലുള്ള വാക്കുകളുടെ pattern ആണ് ഉണ്ടാവുക എന്ന് തോന്നാമെങ്കിലും, അങ്ങിനെ ആവണം എന്നില്ല. മലയാളത്തിന്റെ ഏറ്റവും വ്യക്തമായുള്ള ഒരു വ്യത്യാസം സാർ (Saar) എന്നവാക്കിന്റെ എങ്ങുംനിറഞ്ഞുനിൽക്കുന്ന (ubiquitous) സാന്നിദ്ധ്യമാണ്. ഈ വാക്ക്, ഇങ്ഗ്ളിഷിലെ Sir എന്ന പദത്തിന്റെ മലയാളെ തർജ്ജമയാണ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട് എങ്കിലും അത് മലയാളത്തിന്റെ കാര്യത്തിൽ ഒട്ടുംതന്നെ ശരിയല്ലതന്നെ.
മലയാളത്തിൽ ഈ സാർ എന്ന് പദം, ഒരു സ്ഥാനനാമവും, ഉദ്യോഗപദവിയും, സാമൂഹിക പദവിയും മറ്റുമാണ്. പേരിന് പിന്നിൽ ഒട്ടിച്ചു ചേർത്താണ് ഇത് പദവി പ്രഖ്യാപിക്കുന്നത്. അങ്ങിനെയുള്ള അവസരത്തിൽ, ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ പല പദങ്ങളേയും ഇത് തള്ളിമാറ്റി, ഈ സാർ പദം ആ ഒഴിഞ്ഞ സ്ഥലങ്ങൾ കൈയേറും. വ്യക്തിയിൽ വ്യക്തമായതും കഠിനമായതുമായ മാനസികഭാവ ചലനങ്ങളും വ്യതിയാനങ്ങളും രൂപാന്തരീകരണങ്ങളും സംഭവിക്കാം.
|
https://www.victoriainstitutions.com/southasia/vol10ch44
|
2024-02-26T13:41:12Z
|
<urn:uuid:facbe229-3d54-416f-ae7a-bed58fb6b23c>
|
[] |
[] |
mal-Mlym
| 1
| 1
| 0.92
| 18
| 13,711
|
tlsh:T158C9B552AC2C81E3652EC5CC55A60AEF177CB5A6100A81F46B0051A2410B22AD8CB91915216BA035CD3F0FD1035ABF4E6FA7E9AFCFD194EF62CF4D6DF1728C6AFBE0C9A531
|
ജീവിതത്തിൽ വളരെ വിരളമായി മാത്രം സ്വന്തം കുട്ടികളോട് പരസ്യമായി സ്നേഹം പ്രകടിപ്പിച്ചിട്ടുള്ള ഒരമ്മച്ചിയെ കണ്ടുമുട്ടി. ഇപ്പോൾ അവർക്ക് പ്രായമൊത്തിരി ആയി. ഇനി അധികനാളുകൾ ഈ ഭൂമിയിൽ അവശേഷിച്ചിട്ടില്ല എന്നാണ് അവർതന്നെ കരുതുന്നത്. സംസാരത്തിനിടയിൽ അവരെന്നോട് പറഞ്ഞു “അച്ചോ, എനിക്കൊരു സങ്കടം ബാക്കിയുണ്ട്”
“എനിക്കെന്‍റെ മക്കളോട് വളരെ സ്നേഹമുണ്ടായിരുന്നു. പലപ്പോഴും ഞാനത് മറച്ചുപിടിച്ചു. അത് പ്രകടിപ്പിക്കുന്നത് ബാലിശമായി എനിക്ക് തോന്നി. ഇപ്പോൾ എന്‍റെ മക്കളെ ഒന്ന് കെട്ടിപ്പിടിച്ചതോ, ഉമ്മ കൊടുത്തോ, സ്നേഹത്തോടെ അവരെ തലോടിയതോ ആയ ഒരു ഓർമ്മ പോലും ബാക്കിയില്ല. അവർ ഇപ്പോൾ എന്‍റെ അടുത്ത് വരുമ്പോൾ എന്നെ തൊടാറില്ല. അവർ എന്നോട് ഒന്ന് തൊട്ട് സംസാരിച്ചെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ, കൊടുക്കാത്തത് കിട്ടാൻ സാധ്യതയില്ലല്ലോ
സ്പർശനം സ്നേഹപ്രകടനത്തിന്‍റെ അവിഭാജ്യമായ ഘടകമാണ്. സ്പർശനം സ്നേഹത്തിന്‍റെ ഏറ്റവും മൂർത്തമായ ഭാഷയാണ്. ചില സ്പർശനങ്ങൾക്ക് ആയിരം വാക്കുകളേക്കാൾ സംവദിക്കാൻ ശേഷിയുണ്ട്. ചില വേദനകൾ മറക്കാൻ ചില സ്പർശനങ്ങൾ മതി. ചില സ്പർശനങ്ങൾ നൽകുന്ന ഉത്തേജനം ഏത് പ്രതിസന്ധിയെയും ചാടിക്കടക്കാൻ പ്രാപ്തമാക്കുന്നതാണ്. ചില സ്പർശനങ്ങൾ ഏത് വേദനയെയും അപ്രത്യക്ഷമാകുന്നു.
സ്പർശനത്തിന്‍റെ ഈ ജാലവിദ്യ ഏറ്റവും അതികം അറിഞ്ഞവനും അതുപയോഗിച്ചവനുമാണ് ബൈബിളിലെ യേശു. അവന്‍റെ സ്പർശനം ഏറ്റവരെല്ലാം ആശ്വസിപ്പിക്കപ്പെട്ടു. അവനെ സ്പർശിച്ചവരെല്ലാം രക്ഷിക്കപ്പെട്ടു. തന്‍റെ അരികിലെത്തിയ ശിശുക്കളെ അവൻ മടിയിലിരുത്തി താലോലിച്ചു, കൈപിടിച്ചുയർത്തി അവൻ ഒരു ബാലികയെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു, അവന്‍റെ മുന്‍പിലെത്തിയ അന്ധനെ അവൻ തൊട്ട് സൗഖ്യപ്പെടുത്തി. അവന്‍റെ കാലിൽ വീണു കരഞ്ഞ പാപിനിക്ക് രക്ഷ നൽകി, കുരിശിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് അവൻ സ്പർശിച്ച മാൽക്കൂസിന്‍റെ ചെവികൾ പോലും സൗഖ്യപ്പെട്ടു. ഇങ്ങനെ സ്പർശനം കൊണ്ട് ഉത്സവം തീർത്തവനാണ് ക്രിസ്തു.
ഇന്ന് നാം മറ്റൊരുവളെ കണ്ടുമുട്ടുന്നു. അവൾ ആഗ്രഹിച്ചത് അവനെ സ്പർശിക്കണമെന്നല്ല, മറിച്ച് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പിലെങ്കിലും സ്പർശിക്കണമെന്നാണ്. അശുദ്ധി കല്പിച്ച് മാറ്റി നിറുത്തുന്നവർ മനസ്സിന് അശുദ്ധി ബാധിച്ചവരാണെന്ന് കർത്താവ് പറയാതെ പറയുന്ന സുവിശേഷാനുഭവത്തിലെ നായിക കഴിഞ്ഞ 12 വർഷമായി രക്തസ്രാവം ബാധിച്ചവളാണ്. കഴിഞ്ഞ 12 വർഷമായി അവളുടെ ജീവനാണ് അവൾക്ക് നഷ്ടപ്പെടുന്നത്. പരാജയപ്പെട്ട നിരവധി ചികിത്സയുടെ കഥയുമായി അവൾ വരുന്നത് സൗഖ്യദായകനായ വലിയ ഭിഷഗ്വരന്‍റെ മുൻപിലേക്ക്. അവൾ അശുദ്ധിയുള്ളവളെന്ന് മുദ്രകുത്തപ്പെട്ടതുകൊണ്ട് ഒരുപക്ഷെ സ്വന്തം കുഞ്ഞുങ്ങളെപ്പോലും സ്പർശിക്കാൻ സാധിക്കാത്തവളായിരിക്കാം. സ്പർശനത്തിന്‍റെ പട്ടിണികിടന്ന മനസ്സുമായിട്ടാണ് അവളന്ന് ക്രിസ്തുവിനെ സമീപിക്കുക. ഇവിടെയും അവൾ ആഗ്രഹിക്കുന്നത് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പിൽ തൊടണമെന്നാണ്. അവൾക്കറിയാം തന്‍റെ സ്പർശനം ആരും സഹിക്കില്ലെന്ന്.
പിന്നെയെല്ലാം നമുക്കറിയാവുന്ന തന്നെ. ഇന്നുവരെ സ്പർശനത്തിന്‍റെ മരുഭൂമിയിലെ വറുതിയിലായിരുന്നവൾ, കണ്ണുകൾ ഇറുക്കിയടച്ച്, പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ അവന്‍റെ അങ്കിയുടെ വിളുമ്പിൽ വിരലുകൊണ്ട് ഒരു വര വരയ്ക്കുന്നു. തത്ക്ഷണം മിന്നലേറ്റപോലെ അവൾക്ക് തോന്നുകയാണ്.
തന്നിൽ നിന്ന് ശക്തി പ്രവഹിച്ചു എന്ന് മനസ്സിലാക്കിയ യേശു അത് മറച്ചുവയ്ക്കാതെ അന്ന്വേഷിക്കുകയാണ്. ചോദ്യങ്ങൾകേട്ട് പേടിച്ചരണ്ട പാവം സ്ത്രീ തന്നിൽ വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അവന്‍റെ കാലുകളിലേക്ക് വീഴുന്നു. അവൾ അവനെ സ്പർശിക്കുകയാണ്. ഇതുവരെ സ്പർശനത്തിന് വിലക്കേർപ്പെടുത്തപ്പെട്ടവൾക്ക് ഇത് സ്പർശനത്തിന്‍റെ വേനൽ മഴയാകുന്നു. അവൾ ആ പാദങ്ങളിൽ കിടക്കുമ്പോൾ സന്തോഷിച്ചത് തന്‍റെ ശരീരം സുഖം പ്രാപിച്ചതിലല്ല, ഇനി തനിക്ക് തന്‍റെ പ്രിയപ്പെട്ടവരെയെല്ലാം മതിവരുവോളം പുണരാമല്ലോ എന്നതിലാണ്.
നീ സ്പർശനത്തിന്‍റെ, ചേർത്തുപിടിക്കലിന്‍റെ, ആലിംഗനത്തിന്‍റെ ഉത്സവങ്ങൾക്കായി കാത്തിരിക്കുക. നീയും അവന് പ്രിയപ്പെട്ടവനാണ്. ഈ വേളയില്‍ സ്നേഹസ്പർശനങ്ങൾ ഉണ്ടാകട്ടെ. നിന്‍റെ ഹൃദയത്തിലെ ഉണ്ണീശോ ചുറ്റുമുള്ളവരെ തൊടട്ടെ.
|
http://www.charismaticretreats.com/articles/4729/
|
2024-02-29T03:22:58Z
|
<urn:uuid:8af2f129-ce4e-47de-9120-c3b3911ced21>
|
[] |
[] |
mal-Mlym
| 1
| 1
| 0.99
| 8
| 9,277
|
tlsh:T1ACF484129C6C41E6203AC5CE85760ADF17AC75AA104A41F8670480A7060742EE48B91566315BB035CD7B0FD142397F4EAFABDDAFCFA280DF628F5879F672896DFBD0C9A135
|
ശാസ്ത്രരചനകള്‍, വിവര്‍ത്തനകൃതികള്‍, നോവലുകള്‍ ഓര്‍മ്മപുസ്തകങ്ങള്‍, ക്രൈംത്രില്ലറുകള്‍, കഥാസമാഹാരങ്ങള്‍, യാത്രാ വിവരണങ്ങള്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന 30-ല്‍ അധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.
എം കുഞ്ഞാമന്റെ എതിര്, അംബികാസുതന്‍ മാങ്ങാടിന്റെ ആഖ്യാനവും ചില സ്ത്രീകളും, മാധവിക്കുട്ടിയുടെ ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും, ഫൗസിയ ഹസന്റെ വിധിക്കു ശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍ എന്നീ പുസ്തകങ്ങളാണ് ഓര്‍മ്മപുസ്തകങ്ങളുടെ പുസ്തകക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്ര വിഭാഗത്തില്‍ കാള്‍ സാഗന്റെ കോസ്‌മോസ്, പ്രണയ്‌ലാലിന്റെ ഇന്‍ഡിക്ക, ദിലീപ് മമ്പള്ളിലിന്റെ പരിണാമം തന്മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്നീ പുസ്തകങ്ങളും വിവര്‍ത്തന കൃതികളുടെ വിഭാഗത്തില്‍ ഖലീല്‍ ജിബ്രാല്‍ കൃതികള്‍, പൗലോ കൊയ്‌ലോയുടെ ഹിപ്പി, ഓര്‍ഹന്‍ പാമുക്കിന്റെ പ്രണയനൊമ്പരങ്ങള്‍ എന്നീ പുസ്തകങ്ങളും ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.
കൂടാതെ ടി ഡി രാമകൃഷ്ണന്റെ രചനകളും, പ്രേഷകരെ കോരിത്തരിപ്പിച്ച ക്രൈം ത്രില്ലറുകളും, കഥാസമാഹാരങ്ങളും, യാത്രാവിവരണങ്ങളും റഷ് അവറിലൂടെ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്.
|
https://www.dcbooks.com/dc-books-onlinestore-rush-hours-12.html
|
2024-02-29T02:23:27Z
|
<urn:uuid:25fea117-269e-4d4d-8d7c-670361c252f3>
|
[] |
[] |
mal-Mlym
| 1
| 1
| 0.96
| 4
| 2,977
|
tlsh:T1650D3F516D6840F7616AC5CD04760AEF476C34A9204903F85B2150C3060753E94A796569615BA4348DBF1FE0021A7A8E6FDFE99FDFDA90AF6BCB097AF2738C55FBE4C1A032
|
കുറഞ്ഞ ജനന നിരക്കും തദ്ദേശീയ വിദഗ്ധ തൊഴിലാളികളുടെ അഭാവവും; സിംഗപ്പൂരിന് വിദേശ തൊഴിലാളികളെ വേണം
പാരീസ് ഒളിമ്പിക്‌സ് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ബാഗ് മോഷണം പോയി
യുക്മ ദേശീയ സമിതിയംഗം ജാക്സൻ തോമസിൻ്റെ ഭാര്യാമാതാവ് നിര്യാതയായി…
അസമില്‍ മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന
’59 ലക്ഷം ശമ്പളം, കേസ് നടത്താൻ 20 ലക്ഷം, 42,396 രൂപ കർട്ടൻ വാങ്ങാൻ’; കണ്ണൂർ മുൻ വി.സിക്കെതിരെ കെ.എസ്.യു
ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെടുന്നത് നാല് സീറ്റുകൾ; പിസി ജോർജിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് ബിജെപിയെന്ന് തുഷാർ വെള്ളാപ്പള്ളി
കേരളത്തിലേത് മികച്ച കാണികള്‍, സഞ്ജു മികച്ച താരം; സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്ത് ഗാംഗുലി
|
https://uukmanews.com/tag/sourav-ganguly/
|
2024-02-29T05:17:15Z
|
<urn:uuid:be913cf6-cd4a-4c78-8e2d-5adffceff4a7>
|
[] |
[] |
mal-Mlym
| 1
| 1
| 0.95
| 7
| 1,816
|
tlsh:T13850C531A16C00FA556AC0CC55650BAF2B6CB4D5204E42FC2B0500831B0352AA48750A18712BE036CD7B4FE103297A8E5FAB9DAFCFC1889F668F4879F3328E8DFFE0C86071
|
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
DAY IN PICSMore Photos
ഒരു കുട്ടനാടൻ കാഴ്ച്ച
എളുപ്പമാകണേ... ഇന്നലെ ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനി ചോദ്യ പേപ്പറുമായി പ്രാർത്ഥനയോടെ. കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.
ലോക കേൾവി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന വാക്കത്തോണിൽ നിന്ന്.
പരീക്ഷയോട്ടം... സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാ ഹാളിലേക്കു ഓടിപ്പോകുന്ന വിദ്യാർത്ഥിനി. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
താൻപാതി ദൈവം പാതി... സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തൊട്ടുമുമ്പേ പ്രാർത്ഥനയോടെ വിദ്യാർത്ഥിനി. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
'ഐഷുക്കൂര്‍ മുതല്‍ സിദ്ധാര്‍ത്ഥ് വരെ ' ഇടത് ഭീകരതയ്ക്കെതിരെ എം. എസ്. എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല സമരം.
കൊല്ലം ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ചിന്നക്കടയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ
എൽ.ഡി.എഫ് കൊല്ലം മണ്ഡലം സ്ഥാനാർത്ഥി എം. മുകേഷ് ഇലക്ഷൻ പോസ്റ്ററുകൾക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ. എം. എസ്
ARTS & CULTUREMore Photos
എം.ജി.സർവകലാശാല കലോത്സവത്തിൽ സംഘഗാനം വെസ്റ്റേൺ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കുന്ന എം.ഇ.എസ് കോളേജ്, മാറമ്പള്ളി, എറണാകുളം
കോട്ടയത്ത് നടക്കുന്ന എം.ജി.സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന ആർ.എൽ.വി കോളജ്,തൃപ്പൂണിത്തുറ
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന സെൻ്റ്. ജോസഫ്സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ,ചങ്ങനാശേരി
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് തിരുനക്കര മൈതാനത്തെത്തിയവരുടെ തിരക്ക്
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലെ ഓവറോൾ കിരീടം മന്ത്രി വി.എൻ വാസവൻ എറണാകുളം മഹാരാജസ് കോളേജ് ടീമിന് സമ്മാനിക്കുന്നു. മന്ത്രി ആർ.ബിന്ദു സമീപം
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ എറണാകുളം മഹാരാജസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
SHOOT @ SIGHTMore Photos
കനത്ത ചൂടിൽ പറന്നിറങ്ങുന്ന കുപ്പിവെള്ളം.... തൊടുപുഴയിൽ മഹാറാണി ടെക്സ്റ്റയിൽ ഉദ്ഘാടനത്തിന് എത്തിയ ആൾക്കൂട്ടത്തിലേക്ക് കുപ്പിവെള്ളം എറിഞ്ഞ് കൊടുക്കുന്നു.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്നിന്റെ വിവിധ ഭാവങ്ങൾ
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്
കല്ലിക്കോടൻ കാവിൽ ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം
പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവർന്നപ്പോൾ
പൊള്ളലെത്ര ഏറ്റാലും അമ്മമരം തണലാണ്.... കഠിനമായ വെയിലിൽ നിന്നും തന്റെ കുഞ്ഞിനെ ഷാൾ കൊണ്ട് മൂടി സംരക്ഷിച്ചുകൊണ്ടുപോകുന്ന അമ്മ. പാളയത്ത് നിന്നുള്ള കാഴ്ച
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
SPORTSMore Photos
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന മിസ്റ്റർ സൗത്ത് ഇന്ത്യാ ചാമ്പ്യൻഷിപ്പിൽ നിന്ന്.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആഹ്ളാദം പങ്കിടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്.സിക്കെതിരെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയ ഡയമന്റാകോസ് ഡിമിട്രിയോസിന്റെ മുന്നേറ്റം.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
SPECIALSMore Photos
തൃശൂർ കളക്ട്രേറ്റിൽ സംഘടിപ്പിച്ച പൂരം മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ ആലത്തൂർ പാർലമെൻ്റ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി കെ.രാധാകൃഷ്ണൻ യോഗത്തിലേക്ക്
പരീക്ഷയുടെ പൂക്കാലം.....ഇന്ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയിൽ തയ്യാറെടുക്കുന്ന കുട്ടികൾ
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് നടത്തുന്ന കുട്ടികൾ. പുന്നപ്ര കുറവൻതോട് യൂ.കെ.ഡി ട്യൂഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് നടത്തുന്ന കുട്ടികൾ. ആലപ്പുഴ പുന്നപ്ര കുറവൻതോടിന് സമീപത്തുനിന്നുള്ള ട്യൂഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം
കയ്പ് മധുരമേറും...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പോളിയോ നൽകിയ ശേഷം കരയുന്ന കുട്ടിക്ക് മിഠായി നൽകുന്ന നേഴ്സ് . തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം .
ഇരു തുള്ളി പ്രതിരോധം...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം . ഫോട്ടോ: അമൽ സുരേന്ദ്രൻ
തിരൂരിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജഡം തൃശൂർ റെയിൽ വേ സ്റ്റേഷനിലെ ഓടയിൽ നിന്ന് കണ്ടെത്തി. മോർച്ചറിയിലേക്ക് മാറ്റുന്നു.
രണ്ടാം മൂഴം...തൃശൂർ ശക്തൻ നഗറിലെ ആകാശപാതയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൻ്റെ ഭാഗമായി ഫൈബർ ഗ്ലാസുകൾ ഘടിപ്പിക്കുന്നു. ഫോട്ടോ : അമൽ സുരേന്ദ്രൻ
MODI IN KERALAMore Photos
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിൽ ജനങ്ങൾ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് മീനൂട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ വധുവരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അയോധ്യയിൽ പൂജിച്ച അക്ഷതവും ഏറ്റവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മേനോന്റെയും വിഹാഹത്തിന് ശേഷം കൈപ്പിടിച്ച് ആശംസകൾ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപി ഭാര്യ രാധിക എന്നിവർ സമീപം
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടി കലത്തി സ്വീകരിക്കുന്ന കളക്ടർ കൃഷ്ണ തേജ
ദീർഘസുമംഗലി ഭവ:... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ വധുവരന്മാർക്ക് അക്ഷതം നൽകുന്നു.
TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
|
https://keralakaumudi.com/photogallery/?t=1995212886
|
2024-03-05T08:02:25Z
|
<urn:uuid:cc137d57-4903-42f1-b3a8-4a50c7d30706>
|
[] |
[] |
mal-Mlym
| 0.99
| 0.99
| 0.98
| 69
| 26,067
|
tlsh:T1D4E78CC29E6D40EA252AC0CD48620A9F47BCB9A1204A81F86B0512D2164752ED4C79151961ABB036CE3B1FD107297E8E2FA79DAFCFD284EF62CF5D6DF1728C99FFE0C99534
|
ആദിപാപം ആദിമാതാപിതാക്കളുടെ ആന്തരികനയനങ്ങളില്‍ ഇരുള്‍ നിറച്ചു. യഥാര്‍ത്ഥ ദൈവികജ്ഞാനം അവര്‍ക്കു നഷ്ടമായി. സാത്താന്‍ ദൈവത്തെക്കുറിച്ച് നല്‍കിയ തെറ്റായ അറിവ് അവര്‍ സ്വീകരിച്ചു. അവനവനെയും തന്റെ സമസൃഷ്ടിയെയും തെറ്റായ കാഴ്ചപ്പാടിലൂടെ കാണാന്‍ മനുഷ്യന് ഇടയായി. മാനവകുലം മുഴുവന്‍ ഈ അജ്ഞതയുടെ അന്ധകാരത്തില്‍ അകപ്പെട്ടു.
ഈ ഇരുളില്‍നിന്ന് മാനവരാശിയെ വിമോചിപ്പിക്കുന്ന ദിവ്യസൂര്യനാണ് യേശുക്രിസ്തു. ഈ അജ്ഞതയില്‍നിന്ന് സത്യജ്ഞാനത്തിലേക്ക് മനുഷ്യനെ നയിക്കുന്നവനാണ് ദൈവപുത്രനായ ക്രിസ്തു. അവിടുന്നാണ് ലോകത്തിന്റെ പ്രകാശം, അവിടുന്നാണ് സത്യത്തിന്റെ സ്വാതന്ത്ര്യം നല്‍കുന്ന പുത്രന്‍. ലോകത്തെ സത്യത്തിന്റെ പൂര്‍ണത പഠിപ്പിച്ച ഗുരുവാണ് ക്രിസ്തു.
എങ്ങനെയാണ് ക്രിസ്തു നമ്മെ ഇരുളില്‍നിന്ന് ജ്ഞാനപ്രകാശത്തിലേയ്ക്ക് നയിച്ചത്? അത് ദൈവിക വെളിപാട് (Revelation) നമുക്ക് നല്‍കിക്കൊണ്ടാണ്. ദൈവാവിഷ്‌കരണം, ദൈവിക വെളിപാട് എന്നൊക്കെ നാം മനസ്സിലാക്കുന്ന ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തലാണിത്. ”പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ഏകജാതനായ”ദൈവപുത്രനാണ് ക്രിസ്തു എന്നതാണ് അവിടുത്തെ വെളിപ്പെടുത്തലിന്റെ ആധികാരികതയുടെ അടിസ്ഥാനം. ”പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു” (ഹെബ്രായര്‍ 1/1-2). ആ പുത്രനാകട്ടെ ”അവിടുത്തെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമാണ്” (ഹെബ്രായര്‍ 1:3) എന്നത് ആ വെളിപാടിനെ നിര്‍ണായകമാക്കുന്നു.
”പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല” എന്നാണല്ലോ ക്രിസ്തു നമ്മെ അറിയിച്ചത് (മത്തായി 11/27). ഈ ക്രിസ്തുവാണ് ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹന്നാന്‍ 8/12) എന്ന് നമുക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇവിടെ ദൈവം ദൈവത്തെത്തന്നെ ക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തി. ക്രിസ്തു ദൈവിക വെളിപാടിന്റെ അന്തസത്തയും, വെളിപാടിന്റെ മധ്യസ്ഥനും വെളിപാടിന്റെ കര്‍ത്താവുമായി നിലകൊള്ളുന്നു. (Christ is the subject and object of revelation, he is also the mediator of revelation)
എന്താണ് ക്രിസ്തു നമുക്ക് വെളിപ്പെടുത്തിത്തന്ന ജ്ഞാനപ്രകാശം? നാലു കാര്യങ്ങളാണ് പ്രധാനമായും ഈ വെളിപ്പെടുത്തലില്‍ ഉള്ളത്.
ഒന്നാമതായി നമുക്ക് ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ദൈവദര്‍ശനം ലഭിച്ചു. ദൈവം ആരെന്ന് പൂര്‍ണതയില്‍ വെളിപ്പെട്ടുകിട്ടി. ദൈവത്തെക്കുറിച്ചുള്ള തെറ്റായതും അപൂര്‍ണമായതുമായ അറിവായിരുന്നു അതുവരെ മാനവരാശിക്ക് ഉണ്ടായിരുന്നത്. സാത്താന്‍ അവതരിപ്പിച്ച തെറ്റായ ദൈവസങ്കല്‍പം മനുഷ്യന്റെ ഉള്ളില്‍ ഭീതിപടര്‍ത്തിനിന്നിരുന്നു. തത്വജ്ഞാനികളെന്ന് അവകാശപ്പെട്ട പലരും പങ്കുവച്ച ദൈവസങ്കല്‍പങ്ങളും മനുഷ്യബുദ്ധിയുടെ കണ്ടുപിടുത്തങ്ങളെന്ന നിലയില്‍ പൂര്‍ണമായ ദൈവദര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ദൈവം സ്വയം വെളിപ്പെടുത്തിയാല്‍ മാത്രമേ ദൈവമാരെന്ന് മനുഷ്യന് ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണ് ക്രിസ്തുവിലൂടെ നല്കപ്പെട്ടത്; ക്രിസ്തുവില്‍ സംഭവിച്ചത്. അങ്ങനെ അവികലവും പൂര്‍ണവുമായ ദൈവദര്‍ശനം മാനവരാശിക്കു ലഭിച്ചു.
രണ്ടാമതായി, ദൈവം ക്രിസ്തുവില്‍ നമുക്കു വെളിപ്പെടുത്തിത്തന്നത് മനുഷ്യന്‍ ആരാണ് എന്ന വസ്തുതയാണ്. അവികലവും പൂര്‍ണവുമായ മനുഷ്യദര്‍ശനം ക്രിസ്തുവിലൂടെ മാനവരാശിക്ക് ലഭിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ മനുഷ്യനെ മനുഷ്യന്‍ കാണാനുള്ള കൃപ ആദിപാപത്താല്‍ നഷ്ടമാവുകയും സാത്താനാഗ്രഹിച്ചവിധം കാണാന്‍ ഇടയാവുകയും ചെയ്തു. മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം നമുക്കു പറഞ്ഞുതരുന്നു. ഈ ദര്‍ശനം ക്രിസ്തുവിലൂടെ അതിന്റെ പൂര്‍ണതയില്‍ വെളിപ്പെട്ടു കിട്ടി. ദൈവത്തിന്റെ യഥാര്‍ത്ഥ ഛായയും സമ്പൂര്‍ണ്ണഛായയും (The real image and the perfect image) ആദ്യജാതനായ ക്രിസ്തുവാണ്. ആ ക്രിസ്തുവിന്റെ ഛായയിലാണ് നാം സൃഷ്ടിക്കപ്പെട്ടത്.
ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. നാം ദൈവപുത്രരും ക്രിസ്തുവിനോടൊപ്പം നിത്യത പ്രാപിക്കേണ്ടവരുമാണ് എന്ന സത്യം ക്രിസ്തു വെളിപ്പെടുത്തി. അങ്ങനെ മനുഷ്യന്റെ ആരംഭവും മനുഷ്യന്റെ അന്തവും ദൈവമാണെന്നും, ദൈവൈക്യത്തിനായി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്നുമുള്ള സത്യം ക്രിസ്തുവില്‍ മാനവരാശിക്കു ലഭിച്ചു. മനുഷ്യന്‍ ആരാണെന്നു മാത്രമല്ല, മനുഷ്യന്‍ ആരായിത്തീരുമെന്നും ക്രിസ്തുവില്‍ വെളിപ്പെട്ടു കിട്ടി. മാനവരാശിയുടെ ഭാവി ക്രിസ്തുവില്‍ വെളിപ്പെട്ടു. ദൈവം നമ്മുടെ പിതാവെങ്കില്‍ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു തെളിയുന്നു; ക്രിസ്തുവിന്റെ സഹോദരരും. ആ സാഹോദര്യബന്ധമാണ് മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ പുലര്‍ത്തേണ്ടത് എന്നും വെളിവാക്കപ്പെട്ടു. ക്രിസ്തീയത പങ്കുവയ്ക്കുന്ന സാര്‍വ്വജനീന സാഹോദര്യത്തിന്റെ അടിസ്ഥാനമിതാണ്.
ദൈവം മനുഷ്യനായി അവതരിച്ചതാണ് ക്രിസ്തു. ആകയാല്‍ കുറവുകളില്ലാത്തതും പൂര്‍ണവുമായ മനുഷ്യപ്രകൃതി എങ്ങനെയായിരിക്കുമെന്നറിയാന്‍ ക്രിസ്തുവിലേക്ക് നോക്കിയാല്‍ മതി. ക്രിസ്തുവാണ് പരിപൂര്‍ണ മനുഷ്യന്‍. പൂര്‍ണനാകണമെങ്കില്‍ ക്രിസ്തുവിനെപ്പോലെയായിത്തീരണം എന്നു സാരം. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പ്രതികരിക്കണമെന്നുമുള്ളതിന്റെ മാതൃകയാണ് ക്രിസ്തുവിന്റെ ജീവിതം. സമ്പൂര്‍ണ്ണ മനുഷ്യന്‍ ആരാണ് എന്ന ചോദ്യത്തിന് ദൈവം നല്‍കിയ ഉത്തരമാണ് ക്രിസ്തു. നിത്യസത്യങ്ങളെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള വെളിപ്പെടുത്തല്‍ മനുഷ്യനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മനുഷ്യന് നിത്യജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗവും ക്രിസ്തു വെളിപ്പെടുത്തി. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവന്‍ മാത്രമല്ല, ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടവനുമാണ് മനുഷ്യന്‍ എന്ന വസ്തുത വെളിപ്പെട്ടു.
മൂന്നാമതായി, ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ഒരു പ്രപഞ്ചദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ്. ഈ പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, ഇത് ക്രിസ്തുവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടതാണെന്നുമുള്ള ബോധ്യം ലഭിക്കുന്നു. അതോടൊപ്പം ഈ പ്രപഞ്ചത്തിന്റെ നശ്വരതയും വരാനിരിക്കുന്ന നിത്യതയും വെളിപ്പെട്ടു. പ്രപഞ്ചം സ്വയംഭൂവായ യാഥാര്‍ത്ഥ്യമല്ലെന്നും അതിന്റെ സ്രഷ്ടാവും പരിപാലകനും നിയന്താവും ദൈവമാണെന്നും വെളിവായിരിക്കുന്നു. മനുഷ്യന്‍ ഈ പ്രപഞ്ചത്തെ മൂല്യമുള്ളതായിക്കാണണമെന്നും അതിനെ പരിപാലിക്കാന്‍ നിയുക്തനാണെന്നും വെളിപ്പെട്ടു.
നാലാമതായി ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ജീവിതദര്‍ശനവും ധാര്‍മ്മിക ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. ജീവിതം ധന്യമാകുന്നത് സ്‌നേഹത്താല്‍ നിറയപ്പെട്ട് സ്‌നേഹത്താല്‍ നയിക്കപ്പെടുമ്പോഴാണ്. അത് അപരനുവേണ്ടിയുള്ള ശുശ്രൂഷയും സ്വയം ത്യജിക്കലും ഉള്‍ക്കൊള്ളുന്നതാണ്. നാം നമുക്കുവേണ്ടി ജീവിക്കാതിരിക്കുകയും അപരനുവേണ്ടി ജീവിക്കുകയും ചെയ്യുന്നതാണ് ഔന്നത്യപൂര്‍ണമായ ജീവിതമെന്ന് ക്രിസ്തു കാണിച്ചുതന്നു. ശൂന്യവത്കരണത്തിലൂടെ അപരനുവേണ്ടി സ്വയം ത്യജിക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന് നാം അറിയാനിടയായി. ഇത് മാനവരാശിക്ക് യഥാര്‍ത്ഥ ജീവിതപന്ഥാവും ധാര്‍മിക ദര്‍ശനവും നല്‍കുന്നതാണ്. സ്‌നേഹത്തില്‍നിന്ന് വ്യതിചലിക്കുന്നതൊക്കെ യഥാര്‍ത്ഥ മനുഷ്യത്വത്തില്‍നിന്നുള്ള വ്യതിചലനമാണ്. ദൈവപ്രീതിക്കുള്ള യഥാര്‍ത്ഥ വഴിയും സ്‌നേഹംതന്നെയാണ് എന്നും, ബലികളും കാഴ്ചകളുമല്ല എന്നും തെളിയിക്കപ്പെട്ടു.
ഈവിധം സമ്പൂര്‍ണമായ ദൈവികജ്ഞാനത്താല്‍ മനുഷ്യന്‍ പ്രകാശിക്കപ്പെട്ടു. ഇതാണ് ക്രിസ്തുവില്‍ നമുക്കു ലഭിച്ച ജ്ഞാനപ്രകാശം. ഇതാണ് രക്ഷ. ഇതാണ് നിത്യജീവന്റെ വഴി.
റവ.ഡോ. ജയിംസ് കിളിയനാനിക്കല്‍
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കൃപ’ എന്ന ഗ്രന്ഥത്തില്‍നിന്ന്)
NEXT
OUR RELATED POSTS
പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷം
ഈശോ വാട്ട്‌സാപ്പ് നോക്കുന്നുണ്ടായിരുന്നു!
ദൈവഹിതമനുസരിച്ച് ജീവിക്കാന്‍ ആദ്യചുവട്
Address
Peruvannamoozhi P.O. Calicut District
Kerala, India-673 528
Phone Number
+91 496 2664600
Email Address
firstname.lastname@example.org
PRAYER
Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.
|
https://shalomtimes.com/archives/2443
|
2024-02-25T01:51:55Z
|
<urn:uuid:52114b07-852f-4b00-9bd8-4d2c6297cb50>
|
[
"footer",
"short_sentences"
] |
[] |
mal-Mlym
| 0.98
| 0.85
| 0.91
| 20
| 18,294
|
tlsh:T1D99F0E827D6C40B6246EC4CD45760ADF57BC75A5204A02F89B1964C7120751ED8DB82559615BB035CE7B0FD1122A3A8F6F9BD9AFCF96C0EF668F087CF2B2886AFBE0C56432
|
സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള SSLC ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 143345 വോട്ടർമാരാണുള്ളത്. 67764 പുരുഷന്മാരും 75581 സ്ത്രീകളും. വോട്ടർ പട്ടിക www.sec.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.
വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുൻപ് സെക്ടറൽ ഓഫീസർമാർ അതാതു പോളിംഗ് ബൂത്തുകളിൽ എത്തിക്കും, ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോൾ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.
ക്രമ സമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വീഡിയോഗ്രഫിയും പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.
വോട്ടെണ്ണൽ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകണക്ക് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് നൽകേണ്ടത്. അവ www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫല പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്.
|
https://asianmetronews.com/2023/12/11/by-elections-in-33-local-wards-on-december-12/
|
2024-03-03T06:11:53Z
|
<urn:uuid:d4132e00-2165-4b64-8d36-163502c9abb1>
|
[] |
[] |
mal-Mlym
| 1
| 1
| 0.96
| 7
| 5,022
|
tlsh:T15F1E14A1A13C40E655BDC0CD446519DF136CB591004A42F85B0502A64A0352FA4CBA161E319B913ACD7B0FD1022A3A8E6FABDD9FCEE280AF669F1C6DF5328D5DFBE0DEA1B4
|
നിങ്ങളുടെ മക്കളുടെ നക്ഷത്രം ഈ പറയുന്നവയാണ് എന്നാൽ തീർച്ചയായും ഇത് നിങ്ങൾക്ക് സന്തോഷിക്കാനുള്ള നിമിഷങ്ങൾ
Skip to content
Food Eat Healthy
HEALTHY FOOD
AVOID FOODS
LIFESTYLE
SYMPTOMS
CELEBRITY NEWS
Search for:
Menu
HEALTHY FOOD
AVOID FOODS
LIFESTYLE
SYMPTOMS
CELEBRITY NEWS
നിങ്ങളുടെ മക്കളുടെ നക്ഷത്രം ഈ പറയുന്നവയാണ് എന്നാൽ തീർച്ചയായും ഇത് നിങ്ങൾക്ക് സന്തോഷിക്കാനുള്ള നിമിഷങ്ങൾ
November 26, 2023
ഈ നക്ഷത്രക്കാരായ മക്കൾ നിങ്ങളുടെ വീട്ടിലുണ്ടോ എന്നാൽ നിങ്ങൾക്ക് വളരെ ഭാഗ്യം നിറഞ്ഞ ഒരു സമയമാണ് കാരണം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ആ കുടുംബത്തിന് തന്നെ വളരെ ഐശ്വര്യപൂർണ്ണമായ ഒരു വ്യത്യാസമാണ് ഉണ്ടാക്കാൻ പോകുന്നത്. ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ തകിടം മറിക്കുന്ന രീതിയിലുള്ള ആകാം അങ്ങനെയുള്ള ചില സംഭവങ്ങൾ നടക്കാൻ പോകുന്ന ഒരു സമയത്തിലേക്കാണ് കടന്നുപോകാൻ പോകുന്നത്.
അതായത് കന്നിമാസത്തിലൂടെയാണ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും എന്നുള്ളതാണ്. ഞാനീ പറയുന്ന കാര്യങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരു അത്ഭുതം എന്നോണം ഒരു വലിയ ഒരു സംഭവം എന്നോണം നടക്കുന്നതായിരിക്കും. ഈ നക്ഷത്രക്കാരുടെ മാതാപിതാക്കളാണ് നിങ്ങളെന്നെ ഈ വീഡിയോ തീർച്ചയായിട്ടും കാണണം നിങ്ങൾ ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നുള്ളതാണ്.
ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ് അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് വന്നുചേരാൻ പോകുന്നത് അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഒരുപാട് നന്മനിറഞ്ഞ പ്രവർത്തികൾ ഒക്കെ ഭാഗമാകാൻ സാധിക്കുന്ന ഒരുപാട് രീതിയിൽ പേരും പ്രശസ്തിയും വർദ്ധിക്കുന്ന ഒരു സമയത്തിലേക്കാണ്.
കടന്നു ചെല്ലാൻ പോകുന്നത്.പറയാനായിട്ട് ചില കാര്യങ്ങളൊക്കെ വന്നുചേരുന്ന അല്ലെങ്കിൽ അത്തരം പ്രവർത്തികളുടെ ഭാഗമായി തങ്ങളുടെ മക്കൾ അല്ലെങ്കിൽ കൊച്ചുമക്കൾ ഒക്കെ പോകുന്ന ഒരു സമയത്തിലേക്ക് ആയിരിക്കും അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ കടന്നു ചെല്ലാൻ പോകുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
You might also like
ഈ ചെറുപ്രായത്തിൽ തന്നെ അവൻ ചെയ്തത് കണ്ടോ നന്മ ചെയ്യാൻ പ്രായം വേണ്ട എന്നുള്ളതാണ് ഇവിടെ കാണുന്നത്
August 31, 2023
തനിക്ക് കിട്ടിയതുപോലെ ഒരു നേരത്തെ ആഹാരം തന്റെ കുടുംബത്തിനും കിട്ടാൻ ആഗ്രഹിച്ച ആ മാനിന് സംഭവിച്ചത് കണ്ടോ
|
https://foodeathealthy.com/these-are-the-nakshatras-of-your-children/
|
2024-03-03T04:58:59Z
|
<urn:uuid:e2000207-7238-46fd-add0-a52895678a40>
|
[
"header",
"short_sentences"
] |
[] |
mal-Mlym
| 0.96
| 0.62
| 0.9
| 13
| 5,034
|
tlsh:T160BAFDA15A6C42E2952EC2CC55750AEF577C35B5000A40F41B051196551B01EC98BA1669315BB432CD3B4ED1066A7F8EAFA7DEABDFC180DF62CF496DF2728C6DFBE0C9A134
|
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
DAY IN PICSMore Photos
ഇരു തുള്ളി പ്രതിരോധം...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം .
ചൂടിൽ ആടി തളർന്ന്... കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുത്തശേഷം സ്റ്റേജിൽ തളർന്ന് വീണ മത്സാരാർത്ഥിയെ സംഘാടകർ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. കനത്ത ചൂടിൻ്റെ ക്ഷീണത്തിൽ മത്സരാർത്ഥികൾ തളർന്ന് വീഴുന്നുണ്ടായിരുന്നു
അഡ്വ. എ.എം.ആരിഫ് എം.പി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന വികസന രേഖ 'അരികിലുണ്ട് ആരിഫ്' മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്ത ഗാനരചയിതാവ് ശ്രീ വയലാർ ശരത്ചന്ദ്ര വർമയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പാളയം രക്തസാക്ഷി നിന്ന് കിഴക്കേകോട്ടയിലേക്ക് നടത്തിയ റോഡ് ഷോ. എം. വിജയകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം
സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രക്ക് തിരുവനന്തപുരം ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് വേദിയിലേക്കെത്തിയപ്പോൾ
തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെൻഡറിൽ ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി ബസുകളിൽ ഫ്ലക്‌സുകൾ കെട്ടിയപ്പോൾ
വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ആദ്യ പരീക്ഷ കഴിഞ്ഞ് പുറത്തേക്കെത്തിയ വിദ്യാർത്ഥിനികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
തിരുവനന്തപുരം വൈലോപ്പിലി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന സെല്ലുലോയിഡ് എന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ സി.ജെ.ഹാരിസ് ഡാനിയലിന് തന്റെ അച്ഛനും ആദ്യ മലയാള സിനിമ സംവിധായകനുമായ ജെ.സി. ഡാനിയലിന്റെ ഛായാചിത്രം ചിത്രകാരൻ ശ്യാം ഗോപാലാചാരി സമ്മാനിക്കുന്നു. എസ്.എം. രഞ്ജു സമീപം
ARTS & CULTUREMore Photos
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സംഘനൃത്തം മത്സരം അവതരിപ്പിക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിക്കുന്ന കോന്നി എൻ.എസ്.എസ് കോളേജ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം.
ങ്ങള് കാത്തോളീൻ...കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ ആഹ്ലാദം പങ്കിടുന്നു
വെസ്റ്റേൺ വോക്കൽ സോളോ മത്സരത്തിൽ പങ്കെടുക്കാനെത്തിയ കാലടി ശ്രീശങ്കര കേളേജിലെ അഞ്ജലി എ നായരും, ഡാൽവിൻ സജിയും കോട്ടയം സൂര്യകാലടി സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ ലോ കോളേജിലെ ഐശ്വര്യ ബാബുവിനൊപ്പം പരിശീലനത്തിൽ
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ പങ്കെടുത്തിറങ്ങിയ തൊടുപുഴ ആൽ അസർ ലോ കോളേജ് ടീം
SHOOT @ SIGHTMore Photos
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കൊറ്റാളി കുറുമ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം.
കണ്ണൂർ ലോക് സഭ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം എം.വി. ജയരാജൻ ഏ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചാല കടാങ്കോട് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചേ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന കാറിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന വളർത്ത് നായ
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
SPORTSMore Photos
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന മിസ്റ്റർ സൗത്ത് ഇന്ത്യാ ചാമ്പ്യൻഷിപ്പിൽ നിന്ന്.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആഹ്ളാദം പങ്കിടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്.സിക്കെതിരെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയ ഡയമന്റാകോസ് ഡിമിട്രിയോസിന്റെ മുന്നേറ്റം.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
SPECIALSMore Photos
ഇരു തുള്ളി പ്രതിരോധം...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം . ഫോട്ടോ: അമൽ സുരേന്ദ്രൻ
തിരൂരിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജഡം തൃശൂർ റെയിൽ വേ സ്റ്റേഷനിലെ ഓടയിൽ നിന്ന് കണ്ടെത്തി. മോർച്ചറിയിലേക്ക് മാറ്റുന്നു.
രണ്ടാം മൂഴം...തൃശൂർ ശക്തൻ നഗറിലെ ആകാശപാതയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൻ്റെ ഭാഗമായി ഫൈബർ ഗ്ലാസുകൾ ഘടിപ്പിക്കുന്നു. ഫോട്ടോ : അമൽ സുരേന്ദ്രൻ
പൊരിവെയിലിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലി ചെയ്യുന്ന തൊഴിലാളി ചൂടിൻ്റെ കാഠിന്യത്താൽ വെള്ളം കുടിക്കുന്നു
തിങ്കളാഴ്ചമുതൽ ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ തൃശൂർ സെൻ്റ്. ക്ലയേഴ്സ് സ്കൂളിൽ നിന്നൊരു ദൃശ്യം
പരീക്ഷ ചൂടിൽ...ഇന്നലെ തുടക്കം കുറിച്ച ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ വെയിൽ പോലും വകവയ്ക്കാതെ ചോദ്യപേപ്പർ വിലയിരുത്തുന്നു. തൃശൂർ സേക്രട്ട് ഹാർട്ട് എച്ച്.എസ് എസിൽ നിന്നുമുള്ള ചിത്രം .
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണർമാർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
MODI IN KERALAMore Photos
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിൽ ജനങ്ങൾ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് മീനൂട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ വധുവരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അയോധ്യയിൽ പൂജിച്ച അക്ഷതവും ഏറ്റവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മേനോന്റെയും വിഹാഹത്തിന് ശേഷം കൈപ്പിടിച്ച് ആശംസകൾ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപി ഭാര്യ രാധിക എന്നിവർ സമീപം
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടി കലത്തി സ്വീകരിക്കുന്ന കളക്ടർ കൃഷ്ണ തേജ
ദീർഘസുമംഗലി ഭവ:... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ വധുവരന്മാർക്ക് അക്ഷതം നൽകുന്നു.
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
|
https://keralakaumudi.com/photogallery/?t=508194484
|
2024-03-03T12:54:49Z
|
<urn:uuid:5900a222-9e1a-4ebd-98d1-c07108283d17>
|
[] |
[] |
mal-Mlym
| 0.99
| 0.99
| 0.98
| 69
| 27,890
|
tlsh:T1460C6BC29E2D40EA252AC4CD88720A9F57BCB9A1104A81FC5B091292164712ED48B9151961ABA036CD3B0FD107697E8E2FA79DAFCFD284EF62CF5D7DF1728C9DFFE0C99530
|
ഇരു തുള്ളി പ്രതിരോധം...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം .
ചൂടിൽ ആടി തളർന്ന്... കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുത്തശേഷം സ്റ്റേജിൽ തളർന്ന് വീണ മത്സാരാർത്ഥിയെ സംഘാടകർ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. കനത്ത ചൂടിൻ്റെ ക്ഷീണത്തിൽ മത്സരാർത്ഥികൾ തളർന്ന് വീഴുന്നുണ്ടായിരുന്നു
അഡ്വ. എ.എം.ആരിഫ് എം.പി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന വികസന രേഖ 'അരികിലുണ്ട് ആരിഫ്' മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്ത ഗാനരചയിതാവ് ശ്രീ വയലാർ ശരത്ചന്ദ്ര വർമയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പാളയം രക്തസാക്ഷി നിന്ന് കിഴക്കേകോട്ടയിലേക്ക് നടത്തിയ റോഡ് ഷോ. എം. വിജയകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം
സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രക്ക് തിരുവനന്തപുരം ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് വേദിയിലേക്കെത്തിയപ്പോൾ
തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെൻഡറിൽ ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി ബസുകളിൽ ഫ്ലക്‌സുകൾ കെട്ടിയപ്പോൾ
വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ആദ്യ പരീക്ഷ കഴിഞ്ഞ് പുറത്തേക്കെത്തിയ വിദ്യാർത്ഥിനികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
തിരുവനന്തപുരം വൈലോപ്പിലി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന സെല്ലുലോയിഡ് എന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ സി.ജെ.ഹാരിസ് ഡാനിയലിന് തന്റെ അച്ഛനും ആദ്യ മലയാള സിനിമ സംവിധായകനുമായ ജെ.സി. ഡാനിയലിന്റെ ഛായാചിത്രം ചിത്രകാരൻ ശ്യാം ഗോപാലാചാരി സമ്മാനിക്കുന്നു. എസ്.എം. രഞ്ജു സമീപം
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള ഒരു ഗ്രാമീണ കാഴ്ച
എറണാകുളം കടവന്ത്രയിൽ ട്രാഫിക് ഡ്യൂട്ടിയിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമീപത്ത് കൂടി കടന്ന് പോകുന്ന നായ
ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ എസ്.ഡി.വി സ്കൂളിനു സമീപം സജ്ജമാക്കിയ തണ്ണീര്‍ പന്തല്‍ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്യുന്നു
ചൂടൻ പരീക്ഷ... പ്ലസ് ടു പരീക്ഷയുടെ ആദ്യ ദിനത്തിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ചോദ്യപേപ്പർ വിലയിരുത്തുന്ന വിദ്യാർത്ഥിനികൾ. ആലപ്പുഴ സെന്റ് .ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം
തോമസ് ചാഴികാടൻ എം.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ മന്ത്രി.വി.എൻ.വാസവൻ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവിന് നൽകി പ്രകാശനം ചെയ്യുന്നു
ചൂടിന് ഓല വിശറി...കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന മത്സരാർത്ഥിക്ക് കഠിനമായ ചൂടിനെത്തുടർന്ന് നാടോടിനൃത്തത്തിന് ഉപയോഗിക്കൻ കൊണ്ടുവന്ന ഓല കൊണ്ട് വീശി കൊടുക്കുന്നു
സന്തോഷ ചൂട്... ഇന്നലെ തുടങ്ങിയ ഹയർസെക്കൻഡറി പ്ലസ്ടു ഫിസിക്സ് പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പർ വിലയിരുത്തി സന്തോഷിക്കുന്ന വിദ്യാർത്ഥിനികൾ. കോട്ടയം ബേക്കർ മെമ്മോറിയൻ എച്ച് എസ് എസിൽ നിന്നുള്ള കാഴ്ച.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
കൈവിടല്ലെ ബാല ... പാലക്കാട് ലോകസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവൻ പാലക്കാട് കോട്ടമൈതാനിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ പങ്ക് എടുക്കാൻ എത്തിയ കേന്ദ്ര കമ്മിറ്റി അംഗം എ. കെ. ബാലൻ്റെ അടുത്ത് സംഹൃദ സംഭാഷണത്തിൽ.
LOAD MORE
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
|
https://keralakaumudi.com/photogallery/day-in-pics?t=734476817
|
2024-03-03T13:17:37Z
|
<urn:uuid:8e80fc20-225c-4e98-bb8a-15f57e5c865b>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 31
| 13,158
|
tlsh:T17A4C5C429C6D00EA152AC4CC48A61A9F47BCB9A1104A81FC5B051292164752ED8C79152961ABA036CD3B0FD1032A7E8E2FA7DDAFCFE284DF62CF5C79F5728C9DFFE0C95531
|
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കൊറ്റാളി കുറുമ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം.
കണ്ണൂർ ലോക് സഭ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം എം.വി. ജയരാജൻ ഏ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചാല കടാങ്കോട് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചേ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന കാറിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന വളർത്ത് നായ
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
വാക്ക് തെറ്റിയ സമയം... 1)ആലപ്പുഴയിൽ സമരാഗ്നിയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിൽ അക്ഷമനായി അസഭ്യ പ്രയോഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് മാദ്ധ്യമ പ്രവർത്തരുടെ മൈക്ക് ഓണാണെന്ന് പറയുന്ന ഷാനിമോൾ ഉസ്മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദും (2)വൈകിയെത്തിയ പ്രതിപക്ഷനേതാവ് ഹാളിലെ ഇരിപ്പിടത്തിനരുകിലെത്തിയപ്പോൾ മുഖം കൊടുക്കാതെ ഇരിക്കുന്ന കെ.സുധാകരൻ
പുഞ്ചക്കൃഷിയിറക്കിയ ആലപ്പുഴ നെടുമുടി മാത്തൂർ പാടശേഖരത്തിൽ കളനാശിനി തളിക്കുന്ന കർഷകൻ.
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബലൂൺ വില്പനക്കെത്തിയ നാടോടി സ്ത്രീയും കുഞ്ഞും
സമരാഗ്നി ജനകീയ പ്രഷോഭയാത്രക്ക് ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏറെ വൈകിയതിനാൽ പ്രസംഗം അഞ്ചു മിനിറ്റാക്കി ചുരുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആവശ്യപ്പെടുന്ന എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
LOAD MORE
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
|
https://keralakaumudi.com/photogallery/shoot-at-sight?t=1583431436
|
2024-03-03T13:00:22Z
|
<urn:uuid:4ce71253-0cff-4509-9dfe-fb481bccc3f3>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.96
| 31
| 12,457
|
tlsh:T120F54D428E6D40EA112EC1CC88A21B9F6B7CB5A5204A81F85B0901931A0742ED4C79151961ABE036CD3B4FD1071D7E8E2FA79DAFCF92C4DF66CF5879F2728A99FBE0C99435
|
ദില്ലി : സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്ലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതിനോടകം മുപ്പതിലേറെ തവണ ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുണ്ട്.
ncs-up
Rajan-up
കഴിഞ്ഞ ദിവസം സെപ്റ്റംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ രണ്ടാമതായി ലാവ്ലിൻ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭരണഘടന ബെഞ്ച് കേസുകള്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ ഈ കേസുകള്‍ പരിഗണിക്കുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ALA-up
self
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.
Rajan-up
self
പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
Previous Post
സിദ്ദിഖ് കാപ്പന്റെ ജാമ്യം: സ്വാഗതം ചെയ്ത് സിപിഎം, മറ്റ് കേസുകളിലും സമാന വിധി ഉണ്ടാകണമെന്ന് യെച്ചൂരി
Next Post
ബസ് യാത്രക്കാരനെ ചവിട്ടി താഴെയിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ; ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക ആർടിസി
Related Posts
സിദ്ധാർഥന്റെ മരണം; മുഖ്യപ്രതിയെ ഹോസ്‌റ്റലിൽ എത്തിച്ച് തെളിവെടുത്തു
March 3, 2024
നോയിഡയിൽ ഷോപ്പിങ് മാളിലെ ഗ്രില്ല് തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
March 3, 2024
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി ശമ്പളവും ജീവനക്കാര്‍ക്ക് പിച്ചച്ചട്ടിയും; രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍
March 3, 2024
ജീവനക്കാരുടെ ശമ്പളം ഇ.ടി.എസ്.ബി അക്കൗണ്ടിൽ
March 3, 2024
ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാറിൽ യു.കെ.ജി വിദ്യാർഥിയുടെ സാഹസിക നീന്തൽ
March 3, 2024
സീറ്റ് നിഷേധിച്ചു; ബി.ജെ.പി വിട്ട് മുൻ മന്ത്രി ഹര്‍ഷ് വര്‍ദ്ധൻ, ഇനി ജോലി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലെന്ന്
March 3, 2024
Next Post
ബസ് യാത്രക്കാരനെ ചവിട്ടി താഴെയിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ; ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക ആർടിസി
'വിദൂര വിദ്യാഭ്യാസ കോഴ്സുകൾ റെഗുലർ കോഴ്സിന് തുല്യം'; യുജിസി അംഗീകാരം
സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് ഗര്‍ഭിണികള്‍ മരിച്ചു
മൺസൂൺ പാത്തി തെക്കോട്ട് മാറി, കേരളത്തിൽ 11 വരെ വ്യാപക മഴയ്ക്ക് സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായേക്കും
|
https://newskerala24.com/no-chance-for-the-hearing-of-lavalin-case-on-tuesday/
|
2024-03-03T13:53:18Z
|
<urn:uuid:b34fca13-dfa4-41f0-9ea2-21ad07860abe>
|
[
"header",
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.67
| 0.91
| 24
| 7,838
|
tlsh:T179DECCF1BE6C40F6246AC0CD49750ADF536CB095104A42F86B1625D3164352EE49B92519A15BA036CE770FD1036A7A8F6FABDEAFCFA284AF27CF2CBDB1728C5DFBE0C95131
|
അങ്ങനെ മ്മടെ ജൂനിയർസിനെയും കാത്ത് മ്മളൊക്കെ എൻട്രി പൊസിഷനിൽ നിക്കാണ്.ലോഡ് കണക്കിന് കുട്ട്യോളാണ് ഗേറ്റ് കടന്നു വരണത്.പടച്ചോനെ,ഇതിങ്ങളെയൊക്കെ ചോദ്യം ചെയ്ത് വരുമ്പോഴേക്കും മ്മളൊന്ന് ക്ഷീണിക്കും.ബോയ്സും ഗേൾസുമായി ആകെക്കൂടെ മൊഞ്ചൻമാരും മൊഞ്ചത്തികളുമായിട്ടാണ് എല്ലാത്തിന്റെയും വരവ്.മ്മടെ നിർത്തം കണ്ട് അസ്‌ന മ്മക്കിട്ട് താങ്ങാണ്. "എന്തേയ് പറ്റി നൂറാ,ഇയ്യ് വന്ന കാര്യം മറന്നേക്ക്ണ" മ്മളൊന്ന് ഓളെ നോക്കി പുച്ഛിച്ച് സിനുൻറെ മോന്തക്കാണ് നോക്കിയത്.ഓനെന്തോ ഗാഡമായ ചിന്തയിലാണ്.മ്മളൊന്ന് ചൊമച്ചിട്ട്: "ഇയ്യ് എന്താ ചിന്തിക്കണത്.അനക്ക് ന്താപ്പോ അത്രയ്ക്കും ഓർത്തെടുക്കാനുള്ളതു" "അല്ല നൂറോ,അസ്സമ്പിളിക്ക് പോണെ പോലെയാ എല്ലാം പോകണത്.പോരാത്തതിന് മൊത്തത്തിൽ കളർഫുൾ പെൺകുട്ട്യോളും.ഇതിൽ ആരെയാ ഇപ്പൊ സെലക്ട് ചെയ്യാന്ന് ആകെക്കൂടെ മ്മക്കൊരു കൺഫ്യൂഷൻ." "ഡാ തെണ്ടി.അന്നെ വായിനോക്കാനല്ല ഇവിടെ നിർത്തിയെക്കണത്.അന്റെ മറ്റേടത്തെ സ്വഭാവം കാട്ടിയാൽ അന്നെ ഞാൻ ചവിട്ടിക്കൊല്ലുടാ" "നൂറ,ഇയ്യ് ഒന്നടങ്ങിയെ.പത്തു മണിക്ക് ക്ലാസ്സിൽ കേറാനുള്ളതാ.എന്തേലും കാട്ടാനുണ്ടേൽ പെട്ടന്നാവട്ടെട്ടോ" അനുവാണ്.
ഓൾടെ വർത്താനം കേട്ടാണ് മ്മള് വാച്ചിലേക്ക് നോക്കണത്.സമയം ഒമ്പതര ആവാറായെക്കണ്.മ്മള് ജൂനിയർസിനെ ഒക്കെ നിരീക്ഷിക്കയാണ്.അവറ്റകളൊക്കെ ഗേറ്റ് കടന്നു വരണത് തന്നെ ഭയങ്കര ബഹുമാനത്തോടും വിനയത്തോടും കൂടിയാണ്.എല്ലാത്തിന്റെയും മോത്തേക്കാണ് മ്മടെ നോട്ടം.പാവം പിടിച്ച കുട്ട്യോളെ തോണ്ടാതിരിക്കണതാണ് മ്മക്ക് നല്ലത്.അപ്പൊഴാണ് ഗേറ്റ്ൻറെ അവിടുന്ന് രണ്ട് പെൺകുട്ട്യോള് ഒരു ചെക്കനോട് സംസാരിച്ചോണ്ട് വരണത് മ്മള് കണ്ടത്.രണ്ടും എക്സ്ട്രാ ഓർഡിനറി ഡീസന്റ് ആണെന്ന് അവറ്റകൾടെ മോന്ത കണ്ടപ്പഴെ മ്മക്ക് ഒറപ്പായി. "സിനു,ഇയ്യ് അങ്ങോട്ടേക്ക് നോക്കിയേ.പിടിച്ചോട്ടാ.അവര് മതി മ്മക്ക്." "നൂറ,നല്ല ഓഞ്ഞ ലുക്ക് ആണ്ട്ടോ രണ്ടെണ്ണത്തിനും." "അവറ്റകൾടെ മോന്ത നോക്കിയാട്ടേ,ഉള്ള വെയിറ്റ് വാഷും മുറുക്കാനുമൊക്കെ മൊത്തത്തിൽ പൂശിട്ടുള്ള വരവാണ്.ഇന്നിനി ഓൾടെ നിക്കാഹ് വല്ലതുമാണോ ഇവിടെ നടക്കാൻ പോണത്." ഇത് മ്മടെ അസ്‌നാൻറെ കമന്റ് ആണ്. അപ്പോഴാ മ്മളും ശെരിക്കൊന്ന് ശ്രദ്ധിക്കണത്.
"യാ റബ്ബേ... ന്തോരം മേക്കപ്പ് ആണ് മോത്തേക്ക് തേച്ചേക്കണത്.ചീ.. വൃത്തികേട്.പെൺകുട്ട്യോൾടെ പേര് കളയാൻ." "നൂറ,നീ അതിനു പെണ്ണാണോ.നിനക്കതിലൊന്നും താല്പര്യമില്ലെങ്കിൽ വേണ്ടാ.അവര് യൂസ് ചെയ്തോട്ടേ.അതിനു നിനക്കെന്താ.അതിലൊന്നും നമ്മള് ഇടപെടണ്ട.അതൊക്കെ അവരുടെ ഇഷ്ടാണ്." ഇത് മ്മടെ അഖിലിന്റെ വർത്താനാണ്. മ്മക്കാണേൽ ഇത് കേട്ട് ആകെ ദേഷ്യം കേറി. "ന്തോ??എങ്ങനെ??അനക്കെന്താ കണ്ടപ്പോ തന്നെ അവറ്റകളെ അങ്ങട്ട് ബോധിച്ചോ.?" "ന്റെ നൂറാ,ഞാൻ കാര്യം പറഞ്ഞതാ" "അങ്ങനെ നിയിപ്പോ കാര്യം പറയണ്ട.സിനു,ഇയ്യ് വിളിച്ചാട്ടേ അവരെ.അവര് തന്നെ മതി നമ്മക്ക്" അപ്പോഴേക്കും അവര് മ്മടെ മുന്നിലൂടെ പാസ്സാവാണ്.സിനു അവരെ കൈകൊട്ടി ശബ്‌ദം ഉണ്ടാക്കി വിളിച്ചു.ആദ്യം അവര് കേൾക്കാത്ത ഭാവത്തിൽ സ്കൂട്ടാവാണ്.മ്മള് വിടുവോ.പിന്നെയും സിനു വിളിക്കാണ്: "ഏയ് ഇങ്ങോട്ടെക്കൊന്ന് വന്നേ" അവരവിടെ നിന്ന് ഓലെയാണോ മ്മള് വിളിക്കണത് എന്ന മട്ടിൽ മ്മളെ മാറി മാറി നോക്കാണ്. "ന്താടീ നോക്കണത്??ഇങ്ങളെ തന്നെയാണ്.ഇങ്ങോട്ടൊന്നു വന്നേ രണ്ടുപേരും" മ്മളാണ് ട്ടോ. അവറ്റകള് കൂടെയുണ്ടാർന്ന ചെക്കനെ നോക്കീട്ട് നമ്മളുടെ അടുത്തേക് വരാണ്.അപ്പോളാണ് അസ്‌നാൻറെ ഓർഡർ.
"ടാ ചെർക്കാ അന്നെയും കൂടിയാ വിളിച്ചെ" പടച്ചോനെ!!ഓള് ഇതെന്തിനുള്ള പുറപ്പാടാ എന്ന ഭാവത്തിൽ മ്മള് ഓളെ നോക്കി നിക്കാണ്.ഇവക്ക് ഇത്രേക്കെ ധൈര്യം ഉണ്ടാർന്നുന്ന് മ്മള് അറിയാതെ പോയല്ലോ. ആ പെൺകുട്ട്യോള് മ്മടെ മുന്നിൽ വന്നു നിന്ന് മ്മളെ ആറാളെയും മാറി മാറി നോക്കാണ്.ആ ചെർക്കനാണേൽ അസ്‌നനെ തന്നെ നോക്കാണ്.ഇങ്ങനെ നിന്നാൽ ശെരിയാവൂലാന്ന് തോന്നിയോണ്ട് മ്മളെന്നെ തുടങ്ങി. "ന്താടീ അന്റെ പേര് " ഒരുത്തിടെ മോത്തേക്ക് നോക്കി മ്മള് ചോദിച്ചു. ഓള് കേൾക്കാത്ത ഭാവത്തിൽ മാനത്തേക്ക് നോക്കി നിക്കാണ്.എന്തൊരു ജാഡയാണ് റബ്ബേ ഓൾക്ക്.കുട്ട്യോളെല്ലം നല്ലോണം ഡെവലപ്പ് ആയേക്കണ്. മ്മള് നല്ല കട്ട കലിപ്പിൽ ഓളെ പിടിച്ച് ഒന്ന് തള്ളീട്ട് "ന്താടീ അന്റെ വായിൽ നാക്കില്ലെന്ന്" ചോദിച്ചപ്പോ ഓൾ ഒന്ന് പേടിച്ചു.പേടിച്ചോ??ഇനി മ്മക്ക് തോന്നിയതാണോ??അല്ല,പേടിച്ചിട്ടുണ്ട്.
ഓൾടെ കൂടെയുള്ളവൾ ഓൾടെ കയ്യിൽ മുറുക്കി പിടിച്ചോണ്ട് പേര് പറയെടീ ഫസിന്നൊക്കെ പറയുന്നുണ്ട്.ഇപ്പൊ നമ്മക്ക് ഓളെ പേരെന്താണെന്ന് അറിഞ്ഞു.എന്നാലും അത് ഓൾടെ വായിൽന്ന് കേക്കണ സുഖം ഒന്ന് വേറെന്നെ ആണെ. ഓൾ മ്മടെ മോത്തേക്ക് നോക്കി ഫസ്‌ന എന്ന് പറഞ്ഞു.ഹോ!!ഓൾടെ ഒരു ഹുങ്ക്.ഇതൊക്കെ കണ്ടിട്ട് സിനുന് ദേഷ്യം വന്നിട്ടുണ്ടെന്നു ഓന്റെ മോന്ത കണ്ടാലറിയാം.ഓൻ മ്മടെ അടുത്ത് വന്നിട്ട് ഓൾടെ കൂടെയുണ്ടാർന്ന പെണ്ണിനോട് കലിപ്പിൽ ചോദിച്ചു: "അന്റെയോ??" ഓളാണെങ്കിൽ ചോദിക്കണ്ട താമസം ഓൾടെ പേര് പറഞ്ഞു കൊടുത്തു.ഇവളാള് കൊഴപ്പൂല്ലാത്ത മൊതലാണ്.മറ്റവളാണ് അഹങ്കാരി. "എന്താടീ പേര് ചോദിക്കുമ്പൊ അനക്ക് പറയാനിത്ര മടി.അന്റെ വായിൽ എന്താ സ്വർണപ്പല്ലുണ്ടോ?കൊഴിഞ്ഞു പോവൂന്ന് കരുതീട്ടാ" സിനുവാണ്. "ഇങ്ങളോട് ഒക്കെ പേര് പറയണ്ട ആവശ്യോന്നും എനിക്കില്ല."
ആ അഹങ്കാരം പിടിച്ച കൊരങ്ങത്തിയാണ് ഇത് പറഞ്ഞത്. "ടീ അന്റെ വെളച്ചിൽ കൊറച്ചോ.ഇത് സ്ഥലം വേറെയാണ്.മോള് കളിക്കാൻ നിക്കല്ലേ" പിന്നെയും സിനുവാണ്. അല്ലേലും അഖിലും അജുവും ഇങ്ങനെയുള്ള സാഹചര്യത്തിൽ വാ തുറക്കൂലല്ലോ. "നിക്കുഡോ, ഇയ്യ് എന്താ എന്നെ ചെയ്യാ?? ഈ കോളേജ് എന്താ നിന്റെ സ്വന്താണോ??" വീണ്ടും ആ രാക്ഷസിയാണ്. ഓൾടെ വർത്താനം കേട്ട് മ്മക്ക് പെരുവിരലിൽ തൊട്ട് അങ്ങട്ടേക്ക് അരിച്ചു കയറി.എന്താ ഓൾടെ ഭാവം.ഫാഷൻ ഷോ ക്ക് ഇറങ്ങീതാന്നാ വിചാരം.മ്മള് സീനിയർസ് ആണെന്ന തോന്നൽ വരെ ഓൾക്കില്ല.എന്തായാലും നമ്മളെ പോലെ തന്റേടിയാണ്.ആ സ്വഭാവം നമ്മക്കിഷ്ടപ്പെട്ടെങ്കിലും അത് മ്മൾടെ അടുത്ത് കാട്ടിയത് മ്മക്ക് തീരെ പിടിച്ചില്ല.മ്മള് സിനുനോട് അങ്ങട്ട് മാറി നിൽക്കാൻ പറഞ്ഞു.ഓൾടെ കൂടെയുള്ളോളാണെങ്കിൽ വേണ്ട ഫസി,പൂവാം ഫസിന്നൊക്കെ പറയണുണ്ട്.ആ ചെക്കനാണേൽ ഇപ്പോളും അസ്‌നാനെ നോക്കി നിൽക്കാണ്.ഇതെന്താപ്പോ കഥ.ഇനി ഓൻക്ക് സീനിയർസിനെ കൊത്താനുള്ള വല്ല പരിപാടിയും ഉണ്ടോ പടച്ചോനെ!! മ്മള് മെല്ലെ ആ പെണ്ണിന്റെ അടുത്തേക്ക് നിന്നിട്ട്:
"അനക്കെന്താ ഒരു പേടിയും ബഹുമാനോന്നുല്ലാത്തേ.നീ ആരാന്നാ അന്റെ വിചാരം.നമ്മളുടെ അടുത്ത് കളിച്ചിട്ട് ഇവിടന്നങ്ങട്ട് വിലസാന്ന് ഇയ്യ് കരുതണ്ട മോളെ. മ്മളെ നിനക്കറിയില്ല." "ആ അതെ.ഇൻക്ക് നിന്നെ അറിയില്ല.ഇനി അറിയോ വേണ്ടാ.ഒന്ന് മാറി നിന്നെ.മ്മക്ക് പോണം." പിന്നെയും ആ കൊരങ്ങത്തി മ്മക്ക് നേരെ കളിക്കാണ്. എന്നിട്ട് ഓള് പോകാൻ ഒരുങ്ങാണ്.മ്മള് നിക്കെടീന്നും പറഞ്ഞ് അലറണ്ട താമസം ഓൾടെ കൂടെയുള്ളോള് ഓളോട് നിക്കാൻ പറയാണ്.രണ്ടും കൂടി പിന്നേം അവടെ നിന്നു.മ്മള് ഓൾടെ കൂടെയുള്ള പെണ്ണിനോട് ചോദിച്ചു: "ഇയ്യ് കുടിക്കാൻ വെള്ളം കൊണ്ട് വന്നിട്ടുണ്ടോ?" ഓൾ പേടിച്ചോണ്ട് പറയാണ്: "അ...അത് ഇന്ന് ഫസ്റ്റ് ഡേ... ഡേ ആയോണ്ട്.... ഉ.. ഉച്ചക്ക് വിടണോണ്ട്...കൊണ്ടന്നിട്ടില്ല." മ്മള് ഓളടുത്ത്:"ഹാ.ഓക്കേ, ഓക്കേ" ന്ന് പറയുമ്പോ മറ്റോൾ മ്മളെ എന്താണെന്ന ഭാവത്തിൽ നോക്കി കണ്ണുരുട്ടാണ്.മ്മള് തിരിഞ്ഞ് നിന്ന്: "അനുവേ,അന്റെ വാട്ടർ ബോട്ടിൽ ഒന്നിങ്ങട്ടെടുത്തെ"
അനു എന്തിനാണെന്ന് ചോദിക്കാൻ വാ തൊറക്കുമ്പൊഴേക്കും അസ്‌ന മ്മക്ക് ഓൾടെ ബോട്ടിൽ എടുത്തു തരാണ്.മ്മടെ റിയൽസും ആ രണ്ട് കോന്തത്തികളും കൂടെയുള്ള കോന്തനും മ്മളെ നോക്കി നിക്കാണ്.മ്മളാ ബോട്ടിൽ ആ അഹങ്കാരിടെ നേർക്ക് നീട്ടിക്കൊണ്ട് പതിയെ പറഞ്ഞു: "മോളെ,ഇയ്യ് ഒന്ന് മുഖം കഴുകിയാട്ടെ. ആ ഇട്ടിരിക്കണ മേക്കപ്പിന്റെ മേലാണ് അന്റെ അഹങ്കാരോങ്കിൽ അതൊന്നു കൊറയട്ടെ.അത് കൊറച്ചിട്ട് ഇയ്യ് ക്ലാസ്സിൽക്ക് പോയാ മതി." ഇപ്പൊ ഓള് കൊറച്ചു പേടിച്ചിട്ടുണ്ട്.ആ രൂക്ഷമായ നോട്ടം മാറിയിട്ടുണ്ട്.പിന്നെയും ഓള് മ്മളെ നോക്കിക്കൊണ്ട് കുറച്ച് ഗൗരവത്തോടെ തന്നെ ഇല്ലെന്ന് പറഞ്ഞു.എന്റെ മുഖം കഴുകിക്കിലാണോ അന്റെ പണീംന്നും കൂടെ ചോദിച്ചു. എവടെ??ഇവള് പുലിയാണ്.എന്നാലും ഈ നൂറന്റെ അത്രത്തോളം വരണ്ടാട്ടോ. "ഇന്റെ പണി എന്താണെന്നൊക്കെ നീ പതിയെ അറിഞ്ഞോളും. ഇയ്യിപ്പോ ഞാൻ പറഞ്ഞത് ചെയ്തോളി.ഇല്ലേൽ ഇവിടുന്നൊരടി നീ മുന്നോട്ട് പോവൂല."
അപ്പോഴേക്കും സിനുവും അഖിയും അസ്‌നയും അനുവും അവരുടെ ചുറ്റും റൗണ്ട് അടിച്ചു നിന്നു.ഇപ്പൊ ഓള് ശെരിക്കും പേടിച്ചിട്ടുണ്ട്.മറ്റോളാണെങ്കിൽ ആകെ പേടിച്ച് കരച്ചിലിന്റെ വക്കോളമെത്തിട്ടുണ്ട്.ആ ചെക്കനാണേൽ മ്മളെ നോക്കി ഇളിക്കാണ്.മ്മള് ഓനെ നോക്കി പുരികം പൊക്കി എന്തെന്ന് ചോദിക്കുമ്പൊഴ് ഓൻ താഴേക്കു നോക്കാണ്.അപ്പൊ ഓനും ആളൊരു പേടിത്തൊണ്ടനാണ് .മ്മളെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് ആ മൂന്നെണ്ണവും നന്നായി പേടിച്ചിട്ടുണ്ടെന്നു മ്മക്ക് മനസിലായി. ആ ചെക്കൻ ആ അഹങ്കാരിയോട് പറയാണ്: "ഫസീ,ഓല് പറഞ്ഞതെന്താന്ന് വെച്ചാ ഇയ്യ് ഒന്ന് ചെയ്യെടീ.ഫസ്റ്റ് ഡേ ന്നെ ഇയ്യ് കൊളാക്കല്ലേ.അന്നോട് ഞാൻ ആദ്യേ പറഞ്ഞതാ,അന്റെ ആ നീളമുള്ള നാക്ക് ഇവിടെ കാണിക്കരുതെന്ന്. ഇപ്പൊന്തായി.സീനിയർസിനെ കടക്കാണ്ട് മ്മക്ക് ക്ലാസ്സിൽ കേറാനാവൂലെടീ." അപ്പൊ മറ്റവള്:"അതേടി ഫസി.എനിക്ക് പേടിയാവണ് ണ്ട്.ഒന്ന് മുഖം കഴുകാനല്ലെ പറഞ്ഞുള്ളൂ.ഇയ്യ് ഒന്ന് സമ്മതിച്ചേക്ക്. ചെയ്തേര് ഫസിയെ."
ഇപ്പൊ ആ അഹങ്കാരി മ്മളെ നോക്കാണ്.ഓളെ കണ്ണൊക്കെ നിറഞ്ഞ് വരുന്നത് മ്മള് കണ്ടു.എന്നാലും വേണ്ടില്ല.ഓൾടെ അഹങ്കാരമൊന്നങ്ങട്ട് കൊറയട്ടെ. മ്മള് പിന്നെയും ബോട്ടിൽ ഓൾക്ക് നീട്ടി. "ന്നാണ്ടീ വാങ്ങിക്ക്. അന്റെ മുഖമൊന്നു കഴുകാനല്ലെ മ്മള് പറഞ്ഞുള്ളൂ. അന്റെ ഒറിജിനൽ രൂപം മ്മളൊക്കെ ഒന്ന് കാണട്ടെ ന്നും പറഞ്ഞു മ്മളൊരു കൂട്ടചിരിയായിരുന്നു.ഓള് മടിച്ചു മടിച്ചു മ്മടെ കയ്യീന്ന് ബോട്ടിൽ വാങ്ങിച്ച് കയ്യിലുണ്ടാർന്ന കർച്ചിഫ് മറ്റോളുടെ കയ്യിൽ കൊടുത്തു.മ്മളാണെങ്കിൽ അപ്പ് അപ്പ് എന്നും പറഞ്ഞോണ്ട് ഓളെ പ്രോത്സാഹിപ്പിക്കാണ്. മ്മളെ ശബ്‌ദം കേട്ട് മ്മടെ ക്ലാസ്സിലെ കൊർച് പേരും മ്മക്ക് ചുറ്റും കൂടിയേക്കാണ്,ഇവിടിപ്പോ ന്താ സംഭവോന്നറിയാൻ വേണ്ടി.ഓളാണെങ്കിൽ ചുറ്റുമൊന്ന് നോക്കി മനസ്സില്ല മനസ്സോടെ താഴോട്ടു നോക്കി നിന്ന് ആ പുണ്യ കർമം അങ്ങട്ട് നിർവഹിച്ചു.ഓൾ ഓൾടെ മുഖം കഴുകിയെക്കണ്.മ്മക്ക് സന്തോഷായി,സമാദാനായി.പടച്ചോനെ!! അപ്പോൾത്തേ മ്മടെ ഫീലിംഗ്സ് ഒന്ന് പറഞ്ഞറിയിക്കാൻ വയ്യാട്ടോ.മ്മള് സകല ശക്തിയുമെടുത്ത് ഒരു വിസിലങ്ങട്ട് കാച്ചി.
ബാക്കി അഞ്ചുപേരും മ്മളെ കൈകൊട്ടി പ്രോത്സാഹിപ്പിക്കാണ് വിസിൽ അടിക്കാൻ.ബാക്കിയുള്ളോർക്കൊക്കെ ഈ നൂറയെ നല്ലോണം അറിയണോണ്ടാവും മ്മളെ പ്രത്യേകിച്ച് ഒന്ന് നോക്കാത്തതു.ഇവിടെ ആ പെണ്ണാണേൽ മുഖവും കഴുകി ബോട്ടിൽ നമ്മക്ക് നേരെ നീട്ടാണ്. "ടീ വൃത്തിയായിട്ടില്ലെടീ,ഒന്നുടെ.ഒന്നുടെ കഴുകിക്കോട്ടാ.വെള്ളം തീർന്നാലെ അന്നെ ഓൾ ഒന്നും പറയൂലാട്ടോ.അതോണ്ട് മോള് അങ്ങട്ട് നല്ലോണത്തിൽ കഴുകിക്കോ" ന്നും പറഞ്ഞു മ്മള് ബോട്ടിൽ ഓൾക്ക് നേരെന്നെ നീട്ടി.അപ്പോഴേക്കും ഓളെ കണ്ണൊക്കെ ചുവന്ന് നിറഞ്ഞിരുന്നു.പഠിക്കട്ടെ, മ്മളെ അടുത്താണോ ഓളെ കളി.പിന്നെയും മ്മള് പറഞ്ഞപോലെന്നെ ഓള് ചെയ്തു.ചുറ്റും കൂടിയ സീനിയർസ്,അതായത് മ്മടെ ചങ്ങായിമാരിൽ ചിലരൊക്കെ മതി നൂറാന്നും മറ്റു ചിലർ അപ്പ് അപ്പ് നൂറാന്നും വിളിച്ചു കൂവണ് ണ്ട്.ഈ പെണ്ണാണെങ്കിൽ കിടന്ന് കരയാണ്.മ്മള് ഇതൊന്നും ചെവി കൊടുക്കാതെ ഓളടുത്ത്ന്ന് ബോട്ടിലും വാങ്ങി പറഞ്ഞു: "ടീ ഇപ്പൊ അനക്ക് മനസ്സിലായോ.മ്മളാരാണെന്നും എന്താണെന്നും.ഓൾടെ പേര് ചോയ്ക്കുമ്പോൾ എന്തൊരു ജാഡയാർന്നു.ഇപ്പൊ എവിടെപ്പോയെടി അതൊക്കെ.പിന്നെ,മേക്കപ്പ് ഇല്ലാത്ത കോലോന്നെയാ അനക്ക് ചേരണതു.ചേരണതു മാത്രല്ല,അനക്ക് നല്ലതും ഇതാണ്.ഇങ്ങനെയും ഇയ്യ് മൊഞ്ചത്തിയാണ്ട്ട്ടോ"
"നൂറ, മതിയെടി.അവൾക്കുള്ളതു നീ കൊടുത്തു കഴിഞ്ഞല്ലോ.മതി" അഖിയാണ്. സംഭവം ഓൾടെ കരച്ചിൽ കണ്ട് ചെക്കൻ ആകെ വല്ലാണ്ടായെക്കാണ്.മ്മള് സിനുനെ നോക്കി. ഓനും മതിയെന്ന് കണ്ണൊണ്ട് ആങ്ങിയം കാണിച്ചു. "ഹാ.എന്നാ ഇനി ഇയ്യ് പൊയ്ക്കോ മോളെ.മറക്കരുത് ട്ടാ മ്മളെ. മ്മള് ഇവിടൊക്കെ തന്നെ കാണും.വല്ലപ്പോഴുമൊക്കെ കണ്ടാലൊന്ന് മൈൻഡ് ചെയ്തേക്കണെ." ഇപ്പൊ ആ കുരുപ്പ് മ്മടെ മോത്തേക്ക് തന്നെ നോക്കുന്നുണ്ട്.കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ ഇപ്പോൾ പേടിയോ സങ്കടമോ ഇല്ല.പകരം എന്നോടുള്ള ദേഷ്യമാണ്. ഓൾടെ നോട്ടം കണ്ട് മ്മളൊന്നു വല്ലാതായി.ഇനി വല്ല പ്രതികാരത്തിനും വരുവോ ഓള്?അള്ളോഹ്!! ഇനി കൊറേ ആങ്ങളമാർ ഉള്ള മൊതലാവുമോ ഇത്??ഹേയ്,അങ്ങനെയാണെൽ തന്നെ ഈ നൂറക്കെന്ത്.പിന്നെ, എന്തായാലും പെണ്ണല്ലേ വർഗം!! "ടീ മതിയെടി നോക്കിപ്പെടിപ്പിച്ചേ.സ്ഥലം കാലിയാക്കാൻ നോക്ക്.അല്ലേൽ അടുത്ത പണിയും അനക്കിട്ട് തന്നെയായിരിക്കും."
മ്മള് അത്ര പറയുമ്പോഴേക്കും ഓൾടെ കൂടെയുള്ളോൾ ഓളെ വലിച്ചോണ്ട് പോയി.ആ ചെക്കൻ ഓലെ കൂടെ പോവാൻ തിരിഞ്ഞതും മ്മളൊന്ന് വിളിച്ചു. "ഡാാ" മ്മളെ വിളികേട്ട് ഓൻ പിന്നെയും നിന്നു.ഓന്റെ മുഖം കണ്ടിട്ട് മ്മക്ക് ചിരി സഹിക്കാൻ വയ്യ.അങ്ങനത്തെ എക്സ്പ്രഷൻസ് ആണ് ഓന്റെ മോന്തേല് മിന്നിമറയണത്.ഓൻ പതിയെ മ്മളെ അടുത്തേക് വന്നിട്ട്: "എ....എന്തേയ് വിളിച്ചെ" ഓന്റെ ശബ്‌ദോക്കെ നന്നായി ഇടറുന്നുണ്ട്.മ്മളാണെങ്കിൽ ചിരിച്ച് മയ്യത്തായി നിക്കണ അവസ്ഥയാണ്. "ഡാാ ഇയ്യ് എന്തിനാ ഇവളെ നോക്കിയത്" മ്മള് അസ്‌നാനെ ചൂണ്ടിക്കാട്ടി ഓന്റടുത്ത് ചോദിക്കുമ്പൊഴെക്കും ഓൻ ഞെട്ടി പണ്ടാറടങ്ങി പോയീന്ന് പറഞ്ഞ മതിയല്ലോ.ഓൻ മാത്രല്ല മ്മളെ അസ്‌നയും കൂടെ ബാക്കി മെംബേർസും.ഓൻ എപ്പോന്നുള്ള അർത്ഥത്തിൽ തൊള്ള തൊറന്നു മ്മളെ നോക്കാണ്. "ഡാാ ഇയ്യ് ഉരുളല്ലെ.മ്മള് കണ്ടതാണ് ഇയ്യ് ഓളെ നോക്കുന്നത്. ന്താ അന്റെ പ്ലാൻ? മ്മളോട് പറഞ്ഞോട്ടാ,മ്മക്ക് പറ്റാണേൽ അന്നെ മ്മള് ഹെല്പ് ചെയ്യാം. " മ്മളെ പറച്ചിൽ കേട്ട് അസ്‌ന തലേൽ കൈ വച്ച് പടച്ചോനെ വിളിക്കാണ്.ഓനാണേൽ ഒരു വൃത്തികെട്ട ചിരിയും ചിരിച്ചോണ്ട്: "അ....അത് മ്മക്ക് അങ്ങനൊന്നൂല്ല" "എ...എ..എങ്ങനൊന്നുല്ലാന്ന്.ന്താടാ നീ നിന്ന് പരുങ്ങണതു. "
"നൂറ, മതിയെടി. ക്ലാസ്സിൽ പോവാൻ ടൈം ആയി" മ്മടെ പഠിപ്പിസ്റ് അനുൻറെതാണ് ഈ ഡയലോഗു. "ഒന്നിരിയെന്റനുവേ, യോന്റ്റെ സൂക്കേട് എന്താന്നു മ്മക്കറിയാം.എന്താടാ അന്റെ പേര്??" "പേ..പേര് ജാസിം" "ആ ജാസിമോ ബാസിമോ എന്തേലും ആവട്ടെ.ഇയ്യ് ഒരു കാര്യം ചെയ്യ്.ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞു മ്മടെ അടുത്തേക് വന്നോളി.മ്മള് ഇവിടത്തന്നെ ഉണ്ടാവും.വെറുതെ വന്നാൽ പോരാ.ദേ,ഈ നിക്കണ അസ്‌നക്ക് ഒരു ലവ് ലെറ്റർ എഴുതീട്ട് പോന്നാ മതി.ഓൾ ആണേൽ തരിശു ഭൂമിയായി കിടക്കുവാണെ.ഇപ്പൊളാണ് ഓൾക്ക് പറ്റിയ ഒരാളെ കിട്ടിയത്.അപ്പൊ എങ്ങനെ??ജാസിം മോൻ എഴുതുവല്ലോ.എഴുതണം.ഇയ്യ് എഴുതീട്ട് ഉച്ചക്കിങ്ങട്ട് വന്നാൽ മതി.അല്ലേൽ അന്റെ ചങ്ങായിച്ചിക്ക് കിട്ടിയേന്റ്റെ ബാക്കി അനക്കായിരിക്കും.ഓളോട് ഇവിടുന്നു മുഖം കഴുകാനെ പറഞ്ഞുള്ളു,അന്റടുത്ത് ഇവിടുന്ന് കുളിക്കാനായിരിക്കും മ്മള് പറയാ."
മ്മളെ ഡയലോഗു കേട്ട് ആ ചെക്കന്റെ കാറ്റ് പോയീന്ന് മ്മക്ക് ഒറപ്പായി.ഇനി മ്മടെ ഗാങ്ങിലെ മെംബേർസിന്റെ അവസ്ഥ എന്താന്നറിയാൻ മ്മള് തിരിഞ്ഞ് ഒന്നു നോക്കി.അസ്‌ന ഒഴികെ ബാക്കി മൊത്തം വായും പൊത്തിപിടിച്ചു ചിരിക്കാണ്.അസ്‌നാന്റ്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ട് മ്മക്ക് പിന്നെയും ചിരി വരാണ്. "ഡാ അനക്ക് വയ്യെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞോളി.എന്തെ പറ്റൂലെ??" ഓൻ പറ്റൂന്ന്ള്ള അർത്ഥത്തിൽ തലയാട്ടി നിന്നു. "അന്നാൽ ഇനി ഇയ്യും സ്ഥലം വിട്ടോന്നും" പറഞ്ഞ് മ്മള് ഓനെ പറഞ്ഞയച്ചു. മ്മളൊന്ന് ശ്വാസം വിട്ട് റിയൽസിന്റെ അടുത്തേക്ക് തിരിഞ്ഞു.നാലും നമ്മളെ നോക്കി എന്തൊക്കെയോ പറയാണ്.അജുന്റ്റെ ശബ്‌ദം കേക്കാതായപ്പോഴാണ് മ്മള് അജുനെ ശ്രദ്ധിക്കണത്.ഓനിവിടെ നടന്ന കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല.എന്തിന്,ഇപ്പൊ നടക്കണതെന്താണ് എന്ന് വരെ ഓൻ അറിഞ്ഞിട്ടില്ല.ഇരുന്ന ഇരുപ്പാണ് ചെക്കൻ.അനങ്ങിയിട്ടില്ല
കൊരങ്ങ്.നേരത്തെ കൊണ്ടന്നു ഇരുത്തിയവിടെ തന്നാണ് ഇപ്പോഴും.ഇനി ഫസ്റ്റ് ഇയർസ് ആരേലും മ്മക്കിട്ട് പണിയാനായി അവിടെ വല്ല സൂപ്പർ ഗ്ലുവും മറ്റോ തേച്ചോ റബ്ബേ!! മ്മള് അഞ്ചാളും ഓന്റെ ചുറ്റും നിന്നൊന്ന് ചുമച്ചു. എവടെ??ചെക്കനേതോ സ്വപ്ന ലോകത്താണ്.മ്മക്ക് ഇണ്ടോ സഹിക്കണ്.മ്മള് ഉള്ള സൗണ്ട് ഒക്കെ പൊറത്തെടുത്ത് വിളിച്ചു കാറി: "ഡാാ അജുവേ!!!!!!!" പെട്ടന്ന്ണ്ട് ഓൻ ഞെട്ടിത്തരിച്ചു നോക്കണത്. "നൂ..നൂറാ,എ..എന്തേയ്??" "ഹാ,നൂ..നൂറ തന്നെയാണ്.ഒ..ഒന്നുല്ല..എന്താടാ അന്റെ കാറ്റ് പോയോ" ന്നും ചോദിച്ചു മ്മള് ഓന്റടുത്ത് ചെന്നിരുന്നു.അപ്പോളുണ്ട് ഓൻ ഒന്ന് പുഞ്ചിരിക്കണ്.ഓന്റെ ആ ചിരിയിൽ എന്താന്നറിയാണ്ട് മ്മളൊന്ന് കുഴങ്ങി.ഒരു വിധത്തിലൊന്നും അവടെയും ഇവടെയുമായി വായി നോക്കി നിക്കാത്ത മ്മടെ അജുവാണ് ഇന്നിപ്പോ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കണത്.എന്താ ഓൻക്ക് ആടെ അത്രക്കും ഉള്ളെന്നറിയാൻ വേണ്ടി മ്മളും അങ്ങോട്ടേക്ക് നോക്കി.നോക്കിയ മ്മളൊന്ന് ഞെട്ടിപ്പോയി. അവടെ മ്മള് കണ്ട കാഴ്ച മ്മക്ക് വിശ്വസിക്കാനായില്ല...... തുടരും...🥂
|
https://metrojournalonline.com/novel/khalbil-nee-mathram-part-2/cid11948648.htm
|
2024-02-27T06:21:38Z
|
<urn:uuid:d593b944-3873-44df-8709-00f1b60e6e22>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 16
| 36,505
|
tlsh:T1E7A6EAF28FBC41E2607AC1CC04611A9F97BC71A6104A40FC5B0491A6090702ED48B9596A711BB037CD370F9117293F4EBFB7EDAFCFD184EF668F9C6AB16289ADFBE0DA9175
|
അമേരിക്കന്‍ സംഗീതലോകത്തെ വെളുത്തവരും കറുത്തവരുമായ സംഗീതജ്ഞര്‍ ഒന്നിച്ച് നിന്ന് ആ പാട്ട് യാഥാര്‍ഥ്യമാക്കി. ചാരിറ്റി സിംഗിള്‍ ആയ ' വീ ആര്‍ ദ വേള്‍ഡ്'.
കെ ആർ ധന്യ
Published on:
09 Feb 2024, 3:38 pm
1985, ജനുവരി 28, ലോകത്തെ ഇളക്കി മറിക്കാന്‍ പോന്ന ഒന്ന് അന്ന് സംഭവിച്ചു. ഒരു ചരിത്രം. പോപ്പ് സംഗീതത്തിന്റെ ഏറ്റവും ഗ്ലാമറസ് കാലഘട്ടമായിരുന്നല്ലോ എണ്‍പതുകള്‍. അക്കാലത്ത് പോപ്പ് സംഗീതത്തില്‍ തിളങ്ങി നിന്നിരുന്നവര്‍, അവരവരുടേതായ ലെഗസി ഉണ്ടാക്കിയവര്‍, 40 ഗായകര്‍, അന്ന് എ ആന്‍ഡ് എം സ്റ്റുഡിയോയില്‍ ഒത്തുചേര്‍ന്നു. പള്ളി ക്വയര്‍ സംഘത്തെപ്പോലെ ഓരോരുത്തരുടെ പൊസിഷനില്‍ അണിനിരന്നു. അവര്‍ ഒന്നിച്ച് പാടി ' വീ ആര്‍ ദ വേള്‍ഡ്'.. പോപ്പ് സംഗീത ലോകത്തെ ആദ്യത്തെ ഒത്തുചേരലായിരുന്നു അത്.
എന്തിനായിരുന്നു അത്? ആഫ്രിക്കയില്‍ ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമായിരുന്നു അന്ന്. കുഞ്ഞുങ്ങളുള്‍പ്പെടെ പട്ടിണിയില്‍ മരിച്ചുവീണിരുന്ന കാലം. പ്രത്യേകിച്ചും എത്യോപ്യയില്‍. ഇവരുടെ പട്ടിണി മാറ്റാന്‍ കലാകാരന്മാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? യുകെ യിലെ ബാന്‍ഡ് ' ഡൂ ദേ നോ ഇറ്റ്സ് ക്രിസ്മസ്?' എന്ന പാട്ട് റിലീസ് ചെയ്തത് 1984 ഡിസംബറിലായിരുന്നു. അപ്പോഴാണ് സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ ഹാരി ബെലാഫൊണ്ടേ ആഫ്രിക്കന്‍ പട്ടിണിക്കായി ഒരു അമേരിക്കന്‍ ബെനഫിറ്റ് സിംഗിളിനെക്കുറിച്ച് ആലോചന തുടങ്ങുന്നത്. അമേരിക്കന്‍ മ്യൂസിക് മാനേജരും പ്രൊഡ്യൂസറുമായ കെന്‍ ക്രാഗനെ ഈ ചിന്തയ്ക്കൊപ്പം കൂട്ടി. അങ്ങനെ ആ ആലോചന യാഥാര്‍ഥ്യമാക്കാനായി ഇരുവരുടേയും ശ്രമം. പല ആര്‍ട്ടിസ്റ്റുകളേയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അതില്‍ ആദ്യത്തേത് പോപ്പ് സിംഹം മൈക്കിള്‍ ജാക്സണും ലയണല്‍ റിച്ചിയുമായിരുന്നു. ഒരു പാട്ട്, ആഫ്രിക്കയ്ക്കായി എഴുതണം, ഇരുവര്‍ക്കും കെന്നും ഹാരിയും വച്ച നിര്‍ദ്ദേശം അതായിരുന്നു. പിന്നീട് ആ പാട്ട് യാഥാര്‍ഥ്യമാക്കുക എന്നത് റിച്ചിയുടെ കൂടെ ലക്ഷ്യമായി. ക്വിന്‍സി ജോണ്‍സ് എന്ന സംവിധായകനെ അതിനായി ആദ്യം സംഘത്തില്‍ നിരത്തി. അതോടെ കാര്യങ്ങള്‍ കുറേക്കൂടി ഉഷാറായി. അവിടെ നിന്ന് തുടങ്ങിയ യാത്രകള്‍ അവസാനിക്കുന്നത് 1985 ജനുവരി 22ന് നടന്ന അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് ഫങ്ഷനിലാണ്. ലയണല്‍ റിച്ചിയായിരുന്നു ആ പരിപാടിയുടെ സംഘാടകന്‍.
അതുകൊണ്ടുതന്നെ അന്ന് വന്ന് കിട്ടുന്ന എല്ലാവരേയും സ്റ്റുഡിയോയില്‍ എത്തിക്കുക, വളരെ രഹസ്യമായി തന്നെ ആ പാട്ട് പാടിക്കുക- അതായിരുന്നു ക്വിന്‍സിയും റിച്ചിയും കെന്നും ഉള്‍പ്പെടെ എല്ലാവരുടേയും ഉദ്ദേശ്യം. എന്നാല്‍ ആരൊക്കെ വരും? ആരെല്ലാം തയ്യാറാവും? വന്നാല്‍ തന്നെ, എല്ലാവരും ലെജന്‍ഡ്സ് ആണ്, അവരെ എങ്ങനെ ഒരു സ്റ്റുഡിയോക്കുള്ളില്‍ ഒന്നിച്ചിണക്കും. അങ്ങനെ ആശങ്കകളുടേതായ ദിവസങ്ങള്‍.
അഭിനയ മികവിന്റെ സൂപ്പ്
അവര്‍ സമീപിച്ചവരില്‍ പലരും ഒപ്പം നില്‍ക്കാമെന്നറിയിച്ചു. പലരും പിന്മാറി. എങ്കിലും ഒടുവില്‍ അത് സംഭവിച്ചു. അമേരിക്കന്‍ സംഗീതലോകത്തെ വെളുത്തവരും കറുത്തവരുമായ സംഗീതജ്ഞര്‍ ഒന്നിച്ച് നിന്ന് ആ പാട്ട് യാഥാര്‍ഥ്യമാക്കി. ചാരിറ്റി സിംഗിള്‍ ആയ ' വീ ആര്‍ ദ വേള്‍ഡ്'. പ്രീ ഇന്റര്‍നെറ്റ് ഇറയില്‍ ആ പാട്ട് ലോകം മുഴുവന്‍ സഞ്ചരിച്ചു. റെക്കോര്‍ഡുകള്‍ ഭേദിച്ചായിരുന്നു ആ സിംഗിളിന്റെ വില്‍പ്പന. 20 മില്യണ്‍ കോപ്പികള്‍, ഇന്നും ബെസ്റ്റ് സെല്ലിങ് ഫിസിക്കല്‍ സിംഗിളില്‍ ഒമ്പതാം സ്ഥാനത്താണ് വീ ആര്‍ ദ വേള്‍ഡ്.
ആ ദിവസത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് നെറ്റ്ഫ്ലിക്സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്ന ' ദ ഗ്രേറ്റസ്റ്റ് നൈറ്റ് ഇന്‍ പോപ്' ലോകത്തെ മോസ്റ്റ് ഇംപ്രസീവ് സൂപ്പര്‍ഗ്രൂപ്പിനെ അസംബിള്‍ ചെയ്ത് ലോസ് ആഞ്ചല്‍ലസിലെ എ ആന്‍ഡ് എം സ്റ്റുഡിയോയില്‍ എത്തിച്ച, വീ ആര്‍ ദ വേള്‍ഡ് യാഥാര്‍ഥ്യമാക്കിയ യാത്ര, അത് പറയുന്ന ഡോക്യുമെന്ററി. സംഗീതജ്ഞരെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമെല്ലാമുള്ള ഡോക്യുമെന്ററികള്‍ പലപ്പോഴായി വന്നുപോയിട്ടുണ്ട്. എന്നാല്‍ മീഡിയോക്കര്‍ സ്വഭാവമില്ലാതെ, ആ പാട്ട് സംഭവിച്ചതിന് പിന്നിലുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങളടക്കം വളരെ മനോഹരമായി അടുക്കിവച്ച ഡോക്യുമെന്ററിയാണ് ദ ഗ്രേറ്റസ്റ്റ് നൈറ്റ് ഇന്‍ പോപ്. ആകെ ഒരു മണിക്കൂറും 36 മിനിറ്റിലും, ഒരു സെക്കന്‍ഡില്‍ പോലും കാഴ്ചക്കാരുടെ, പ്രത്യേകിച്ച് സംഗീതപ്രേമികളുടെ, പോപ്പ് സംഗീതം ഒരിക്കലെങ്കിലും ആസ്വദിച്ചവരുടെ ശ്രദ്ധ ആ സിനിമയില്‍ നിന്ന് പുറത്ത് പോവില്ല. അതില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ട്. നര്‍മ്മമുണ്ട്. വരികളും സംഗീതവും ഉള്‍പ്പെടെ അവസാന നിമിഷവും മാറി മറിയുന്നതിന്റെ ആകാംക്ഷയുണ്ട്. സംഘാടകരുടെ വെല്ലുവിളികളുണ്ട്.
മൈക്കിള്‍ ജാക്സണ്‍, ലയണല്‍ റിച്ചി, റേ ചാള്‍സ്, ബോബ് ഡൈലന്‍, സ്റ്റീവ് വണ്ടര്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍, ഡയന റോസ്, ഷീല ഇ, ടിന ടേണര്‍, ബില്ലി ജോയല്‍, പോള്‍ സൈമണ്‍ തുടങ്ങി ഒരു നിര ഗായകര്‍.. ഓരോരുത്തരേയും എങ്ങനെയാണ് വിശ്വസിപ്പിക്കുന്നത്? അന്ന് തരംഗമായിരുന്ന പ്രിന്‍സ് എന്തുകൊണ്ട് ഈ സംരംഭത്തില്‍ പങ്കെടുത്തില്ല? അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് കഴിഞ്ഞ് ഓരോരുത്തരായി സ്റ്റുഡിയോയിലെത്തുമ്പോള്‍ സ്റ്റുഡിയോയുടെ ഡോറില്‍ ഇങ്ങനെ എഴുതിയിരുന്നു, ' ചെക്ക് യുവര്‍ ഈഗോ അറ്റ് ദ ഡോര്‍'. എന്നാല്‍ അത് എഴുതി വച്ച അത്ര എളുപ്പമായിരുന്നില്ല ആ വാതിലിനപ്പുറത്തെ കാര്യങ്ങള്‍.
രാത്രി 10.30ന് എല്ലാ ഗായകരും പൊസിഷനില്‍ നിന്നു. ഓരോരുത്തര്‍ക്കും ലഭിച്ച ലിറിക്കല്‍ പാര്‍ട്ടുകള്‍ പാടുന്നതിനിടയിലാണ് സ്റ്റീവ് വണ്ടര്‍ അയാളുടെ വരികള്‍ സ്വാലിഹി ഭാഷയില്‍ മാറ്റാമെന്ന സജഷന്‍ വരുന്നത്. അതില്‍ വഴക്കിട്ട് വെയ്ലോണ്‍ ജെന്നിങ്സ് സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് പോവുന്നു. ഇങ്ങനെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും കൂടിച്ചേരലുമെല്ലാം ഡോക്യുമെന്ററിയില്‍ മറകളില്ലാതെ കാണിക്കുന്നു.
മാട്രിമോണി കെണിയാവുന്ന കഥ പറയുന്ന വെഡ്ഡിങ്. കോൺ
ഡയറക്ടര്‍ ബാവോ ന്യുവന്‍ അന്നത്തെ കാലത്തിലൂടെ നടത്തുന്ന യാത്ര, അതി മനോഹരമാണ്. അന്ന് അതില്‍ പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പലരിലൂടെയുമാണ് ആ ദിവസത്തെ ചരിത്രം പറയുന്നത്. പറച്ചിലുകളില്‍ പ്രധാനി സാക്ഷാല്‍ ലയണല്‍ റിച്ചി തന്നെയാണ്. മൈക്കിളുമായുള്ള ബന്ധം, അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുള്ള പാട്ടെഴുത്ത് അങ്ങനെ അങ്ങനെ...
സ്റ്റുഡിയോയില്‍ എല്ലാവരും എത്തിച്ചേര്‍ന്ന് കഴിഞ്ഞാല്‍ കിന്‍ഡര്‍ ഗാര്‍ഡനില്‍ ചെന്ന പോലെയായിരുന്നു എന്ന് റിച്ചി പറയുമ്പോള്‍ ആ അവസ്ഥ കാഴ്ചക്കാരനിലേക്കും എത്തും. അന്ന് 80 മില്യണിലധികം യുഎസ് ഡോളര്‍ ആഫ്രിക്കയ്ക്കായി ശേഖരിച്ചു വീ ആര്‍ ദ വേള്‍ഡ്. ആ വിജയത്തില്‍ നിന്ന് ഡോക്യുമെന്ററി അവസാനം എത്തുന്നത് റിച്ചിയിലേക്ക് തന്നെയാണ്.
' എന്റെ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, വീട്ടിലേക്ക് വരുന്നതില്‍ സന്തോഷിക്കണം, കാരണം വീട് എന്നും ഉണ്ടാവും, എന്നാല്‍ വീട്ടിലുണ്ടായിരുന്നവര്‍ ഉണ്ടാവണമെന്നില്ല, ഇതായിരുന്നു ആ റൂം. ദാ ഇവിടെയായിരുന്നു ബോര്‍ഡ്. ഉംബര്‍ട്ടോ ഇപ്പോള്‍ അതിന്റെ പിന്നിലിരിക്കുന്നില്ല. ദാ അവിടെയായിരുന്നു മൈക്കിള്‍ ജാക്സണ്‍. സ്പ്രിങ്സ്റ്റീന്‍ ദാ ആ കോര്‍ണറില്‍ ആയിരുന്നു. സിന്‍ഡി ലോപ്പര്‍ ദേ ഇവിടെയായിരുന്നു. വളരെ സ്പെഷ്യല്‍ ആയിരുന്നു അത്. ഈ റൂം എന്റെ വീടായാണ് ഞാന്‍ ചിന്തിക്കുക. ഇതായിരുന്നു ആ വീട്, അവിടെയാണ് വീ ആര്‍ ദ വേള്‍ഡ് പണിതത്.' എന്ന് സ്റ്റുഡിയോയില്‍ ഇരുന്ന് ഓരോ സ്ഥലവും ചൂണ്ടി, ഇടയ്ക്ക് നിര്‍ത്തി കണ്ണ് തുടച്ച് റിച്ചി പറഞ്ഞതോടെ ഡോക്യുമെന്ററി അവസാനിക്കുന്നു. വീ ആര്‍ ദ വേള്‍ഡ് ആസ്വദിച്ച, ആസ്വദിക്കുന്നവരുടെ ചങ്കിലേക്ക് ആ ഫീലിങ്സ് തുളച്ചുകയറാതെ തരമില്ല. അത് ഒരു പാട്ട് മാത്രമായിരുന്നില്ല. രാഷ്ട്രീയവുമായിരുന്നു.
|
https://www.thefourthnews.in/programs/ott-trial/we-are-the-world-music-album-related-documentary-the-greatest-night-in-pop
|
2024-02-27T07:42:02Z
|
<urn:uuid:9d59360e-ed3e-49d9-a9a1-ed6f3b3a86e0>
|
[
"header"
] |
[] |
mal-Mlym
| 1
| 0.93
| 0.96
| 15
| 16,657
|
tlsh:T1BA336672926C41F654AAC1CD44A11BDF976C71A5204A03FC9B2424C3150712ED4A7A2529651BA036DEBB0FD106167F8FAF5BDA9F8F8980EF2A8F5CBDE1B38C59FBD0C99432
|
യുടെ ലോഞ്ച് പ്രഖ്യാപിച്ചു പുതിയ ലിനക്സ് വിതരണം "ബാസൈറ്റ്", ഫെഡോറ 38-ന്റെ ഒരു പ്രത്യേക ബിൽഡ് ആയി ഇത് വികസിപ്പിച്ചെടുക്കുന്നു, ഇത് പിസികളിലും വാൽവിന്റെ സ്റ്റീം ഡെക്ക് പോർട്ടബിൾ ഗെയിമിംഗ് ഉപകരണത്തിലും ഗെയിമുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു.
ബാസൈറ്റ് ഗെയിമുകൾക്കായി പൂർണ്ണമായും ടാർഗെറ്റുചെയ്‌തതും ഒപ്റ്റിമൈസ് ചെയ്തതുമായ വിതരണമാണെന്ന് ഇത് അഭിമാനിക്കുന്നു, ആദ്യം മുതൽ അതിന് ഒരു ഫസ്റ്റ് എക്സിക്യൂഷൻ അസിസ്റ്റന്റ് ഉണ്ട് അധിക ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാനും ക്രമീകരണങ്ങൾ മാറ്റാനും ഉപയോക്താവിനെ അനുവദിക്കുന്നു. ഉദാഹരണത്തിന്, NVIDIA പ്രൊപ്രൈറ്ററി ഡ്രൈവറുകളുടെ പ്രീ-ഇൻസ്റ്റാളേഷൻ, കൂടാതെ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് സിസ്റ്റം ക്രമീകരണങ്ങൾ മാറ്റാൻ നിങ്ങൾക്ക് CoreCtrl ഉം NVIDIA വീഡിയോ കാർഡുകൾ ഓവർലോക്ക് ചെയ്യുന്നതിനായി GreenWithEnvy ഉം കോൺഫിഗർ ചെയ്യാം.
ബാസൈറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്System76 ഓട്ടോമാറ്റിക് ഒപ്റ്റിമൈസേഷൻ സേവനത്തിൽ ഉൾപ്പെടുത്തുന്നതിന് CFS (കംപ്ലീറ്റ്ലി ഫെയർ ഷെഡ്യൂളർ) ടാസ്‌ക് ഷെഡ്യൂളർ പാരാമീറ്ററുകൾ ചലനാത്മകമായി കോൺഫിഗർ ചെയ്യുന്ന ഷെഡ്യൂളർ, ലേറ്റൻസി കുറയ്ക്കുന്നതിനും ഉപയോക്താവ് നിലവിൽ പ്രവർത്തിക്കുന്ന പ്രക്രിയയുടെ പരമാവധി പ്രകടനം ഉറപ്പാക്കുന്നതിനും പ്രോസസ്സ് എക്‌സിക്യൂഷൻ മുൻഗണനകൾ മാറ്റുന്നു.
അതിനു പുറമേ ബാസൈറ്റ് സ്ഥിരസ്ഥിതിയായി Waydroid പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്, ഇത് സ്റ്റീം ഡെക്കിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ തുറക്കുന്നു, അതിന്റെ വൈവിധ്യവും വിപുലമായ പ്രവർത്തനത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
സ്റ്റീം ഡെക്ക് വീഡിയോ കൺസോളുകൾക്കായുള്ള ബാസൈറ്റ് വേരിയന്റിന്റെ വികസനം സംബന്ധിച്ച്, അതിൽ സ്റ്റീമും ലൂട്രിസും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ഇന്റർഫേസ് ഡിഫോൾട്ടായി ഉപയോഗിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗെയിം മോഡ്, കാര്യനിർവാഹകൻ ഗെയിംസ്‌കോപ്പ് കോമ്പോസിറ്റും പരിഷ്‌ക്കരിച്ച മെസ പാക്കും.
ഡ്രൈവറുകൾ, ഫേംവെയർ, കൂളിംഗ് മാനേജ്മെന്റ് യൂട്ടിലിറ്റികൾ, സ്പെഷ്യലൈസ്ഡ് പാക്കേജുകൾ എന്നിവ പോലുള്ള ബിൽഡ് ഘടകങ്ങൾ SteamOS (evlaV റിപ്പോസിറ്ററിയിൽ നിന്ന് പോർട്ട് ചെയ്തത്) നിന്ന് പോർട്ട് ചെയ്യുന്നു, കൂടാതെ സ്റ്റീം ഡെക്ക് വോൾട്ടേജ് നിയന്ത്രിക്കാനും സ്ക്രീനിന്റെ ആവൃത്തി മാറ്റാനും ബാറ്ററി ലെവൽ പരിമിതപ്പെടുത്താനുമുള്ള യൂട്ടിലിറ്റികളും പാക്കേജിൽ ഉൾപ്പെടുന്നു.
സ്ക്രീൻഷോട്ട് Bazzite സ്റ്റീം ഡെക്ക്
യുടെ ഭാഗത്ത് പോർട്ട് ചെയ്ത പരിഹാരങ്ങൾ, യുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിക്കുന്നു ഒരു SD കാർഡിലെ Btrfs ഫയൽ സിസ്റ്റം, ഉണ്ട് ഗെയിം മോഡ് ഇന്റർഫേസിലേക്കുള്ള ഉപകരണങ്ങൾ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിന്, flatpak പാക്കേജുകൾ, ZRAM, amd-pstate, BFQ I/O ഷെഡ്യൂളർ എന്നിവ സ്ഥിരസ്ഥിതിയായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.
മറ്റ് സ്വഭാവസവിശേഷതകളിൽ ബാസൈറ്റിൽ നിന്ന് വേറിട്ടു നിൽക്കുന്നത്:
ഹാർഡ്‌വെയർ ത്വരിതപ്പെടുത്തിയ H264 വീഡിയോ ഡീകോഡിംഗ് പിന്തുണ.
AMD ROCM OpenCL/HIP റൺടൈമിനുള്ള പൂർണ്ണ പിന്തുണ.
ഒന്നിലധികം മോണിറ്ററുകൾ എളുപ്പത്തിൽ സജ്ജീകരിക്കാൻ അനുവദിക്കുന്ന DisplayLink-നുള്ള പൂർണ്ണ പിന്തുണ.
SteamOS-നുള്ള വാൽവിന്റെ കെഡിഇ സ്കിൻസിൽ ഉൾപ്പെടുത്തൽ.
LatencyFleX, vkBasalt, MangoHud, OBS VkCapture ലെയറുകളുടെ അടിസ്ഥാന വിതരണത്തിൽ ഉൾപ്പെടുത്തൽ.
എഞ്ചിൻ പിന്തുണ (കെഡിഇ മാത്രം).
സ്റ്റീം, ലൂട്രിസ് എന്നിവയ്‌ക്കൊപ്പം ആർച്ച് ലിനക്‌സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രങ്ങളുള്ള അടിസ്ഥാന ഡിസ്ട്രോബോക്‌സ് വിതരണത്തിൽ ഉൾപ്പെടുത്തൽ.
വൈനിനായി അനാവശ്യ പരിതസ്ഥിതികൾ ഡ്യൂപ്ലിക്കേറ്റ് ചെയ്തുകൊണ്ട് ഡിസ്ക് സ്പേസ് കുറയ്ക്കുന്നതിന് ഡ്യൂപ്പർ നീക്കം ചെയ്യുക.
സ്ഥിരസ്ഥിതിയായി TCP-യ്‌ക്കായി Google-ന്റെ BBR കൺജഷൻ കൺട്രോൾ അൽഗോരിതം പ്രവർത്തനക്ഷമമാക്കുന്നു.
ഇൻപുട്ട് ഉപകരണങ്ങളുടെ സ്വഭാവം ഇഷ്ടാനുസൃതമാക്കാൻ ഇൻപുട്ട് റീമാപ്പർ ആപ്ലിക്കേഷന്റെ അടിസ്ഥാന വിതരണത്തിൽ ഉൾപ്പെടുത്തൽ.
ഒരു ഓപ്ഷനായി, നിക്സ് പാക്കേജ് മാനേജർ ഉപയോഗിക്കാനുള്ള കഴിവ് നൽകിയിരിക്കുന്നു.
Xbox One വയർലെസ് കൺട്രോളറുകൾക്കുള്ള xpadneo കൺട്രോളറിൽ ഉൾപ്പെടുത്തൽ.
ഓപ്പൺആർജിബി പാക്കേജ് ഉപയോഗിച്ച് മദർബോർഡുകളിലെ സംയോജിത ബാക്ക്ലൈറ്റിംഗ് നിയന്ത്രിക്കുന്നതിന് i2c-piix4, i2c-nct6775 ഡ്രൈവറുകളിൽ ഉൾപ്പെടുത്തൽ.
Nintendo Gamecube കൺട്രോളറുകൾ 1000hz-ലേക്ക് ഓവർലോക്ക് ചെയ്യുന്നതിനുള്ള GCAdapter_OC ഡ്രൈവറിൽ ഉൾപ്പെടുത്തൽ.
Wooting കീബോർഡുകൾക്കുള്ള പിന്തുണ.
ഇന്റൽ, എഎംഡി ജിപിയു ഉള്ള സിസ്റ്റങ്ങൾക്കായി കെഡിഇ എൻവയോൺമെന്റ് ഡെലിവറി ചെയ്യുകയും വേയ്‌ലാൻഡ് പ്രോട്ടോക്കോൾ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു (എൻവിഡിയയ്ക്ക് X11 ഉപയോഗിക്കുന്നു).
സെറ്റ്-ടോപ്പ് ബോക്സുകളിൽ ഉപയോഗിക്കുമ്പോൾ പോലെ, സ്റ്റീം ക്ലയന്റിൻറെ ബിഗ് പിക്ചർ ഇന്റർഫേസിലേക്ക് ലോഡ് ചെയ്യാനുള്ള കഴിവ്.
ഗ്നോം അധിഷ്‌ഠിത എൻവയോൺമെന്റ് ഉള്ള ഒരു ഇമേജ് ഇൻസ്‌റ്റാൾ ചെയ്യുന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.
അവസാനമായി, അതിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് വിശദാംശങ്ങൾ പരിശോധിക്കാം എന്നത് എടുത്തുപറയേണ്ടതാണ് ഇനിപ്പറയുന്ന ലിങ്കിൽ.
ഡൗൺലോഡ് ചെയ്ത് Bazzite നേടുക
വേണ്ടി ഈ വിതരണം പരിശോധിക്കാൻ താൽപ്പര്യമുണ്ട്, 86 MB ഭാരമുള്ള x64_685 ആർക്കിടെക്ചറിനായി ഇൻസ്റ്റലേഷൻ ഇമേജുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവർ അറിഞ്ഞിരിക്കണം, അവയിൽ നിന്ന് ലഭിക്കും ഇനിപ്പറയുന്ന ലിങ്ക്.
ബൂട്ട് സമയത്ത് നിങ്ങളുടെ ഉപകരണങ്ങൾക്ക് അനുയോജ്യമായ വേരിയൻറ് നിങ്ങൾ തിരഞ്ഞെടുക്കണം (പിസി അല്ലെങ്കിൽ സ്റ്റീം ഡെക്ക്)
ബസൈറ്റ്: മിക്ക പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്കുമായി ഉദ്ദേശിച്ചിട്ടുള്ള എഎംഡി/ഇന്റൽ ജിപിയുവിന്റെ പൊതുവായ ഡെസ്‌ക്‌ടോപ്പ് ചിത്രമാണിത്.
bazzite-nvidia: ഇത് ബാസൈറ്റ് ആണ്, പക്ഷേ എൻവിഡിയ ജിപിയു പ്രവർത്തിക്കുന്ന പിസികൾക്കായി, അവ ചിത്രത്തിൽ അവരുടെ പ്രൊപ്രൈറ്ററി ഡ്രൈവറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാസൈറ്റ് ഡെക്ക്: ഒരു പ്രത്യേക ബാസൈറ്റ് സ്റ്റീം ഡെക്ക് ചിത്രമാണ്. അതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ.
bazzite-gnome: ഇത് ബാസൈറ്റ് ആണ്, പക്ഷേ കെഡിഇ പ്ലാസ്മ ഡെസ്ക്ടോപ്പ് എൻവയോൺമെന്റായി ഉപയോഗിക്കുന്നതിനുപകരം, ഇത് ഗ്നോം ഉപയോഗിക്കുന്നു.
bazzite-gnome-nvidia: ഇത് ബാസൈറ്റ്-ഗ്നോം ആണ്, എന്നാൽ എൻവിഡിയ ജിപിയു പ്രവർത്തിക്കുന്ന പിസികൾക്ക്, അവ ചിത്രത്തിൽ അവരുടെ ഉടമസ്ഥതയിലുള്ള ഡ്രൈവറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
bazzite-deck-gnome: ഇത് ബാസൈറ്റ്-ഡെക്ക് ആണ്, പക്ഷേ ഡെസ്‌ക്‌ടോപ്പ് എൻവയോൺമെന്റായി കെഡിഇ പ്ലാസ്മ ഉപയോഗിക്കുന്നതിനുപകരം ഇത് ഗ്നോം ഉപയോഗിക്കുന്നു.
ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ലിനക്സ് അടിമകൾ » ഗ്നു / ലിനക്സ് » വിതരണങ്ങൾ » SteamOS-മായി മത്സരിക്കാൻ ശ്രമിക്കുന്ന ഫെഡോറ അധിഷ്ഠിത ഡിസ്ട്രോ ആയ Bazzite
അഭിപ്രായമിടുന്ന ആദ്യയാളാകൂ
നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക
നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു *
അഭിപ്രായം *
പേര് *
ഇലക്ട്രോണിക് മെയിൽ *
ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ *
ഡാറ്റയുടെ ഉത്തരവാദിത്തം: AB ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 SL
ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്.
നിയമസാധുത: നിങ്ങളുടെ സമ്മതം
ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല.
ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ്
അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും.
|
https://www.linuxadictos.com/ml/%E0%B4%AC%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%B2-%E0%B4%AB%E0%B5%86%E0%B4%A1%E0%B5%8B%E0%B4%B1-%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%AE%E0%B5%8B%E0%B4%95%E0%B4%B3%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.
|
2024-03-02T12:51:52Z
|
<urn:uuid:9d983a8b-bc71-4415-b94d-a84cec047c19>
|
[
"short_sentences"
] |
[] |
mal-Mlym
| 1
| 1
| 0.93
| 51
| 16,591
|
tlsh:T178C1B672906C81E6616AD4CD45290ADF03BCB5A5101A42F82B145592550713BD88781519255BA036CD7B1FD1121ABB8F2FABDEAFCFE280EF738F6C7DF2628C6DFBE0C99530
|
പോളണ്ടിൽ നടന്ന വെയ്‌റ്റ്‌ലിഫ്റ്റിംഗ് മത്സരത്തിലാണ് ഇസ്രയേലി താരത്തിന് ഹസ്‌തദാനം നൽകിയെന്ന പേരിൽ ഇറാൻ താരമായ മൊസ്തഫ രാജായിയെ ഇറാൻ വിലക്കിയത്
വെബ് ഡെസ്ക്
Updated on:
30 Aug 2023, 4:12 pm
1 min read
ലോക മാസ്റ്റർ വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനിടെ ഇസ്രയേൽ താരത്തിന് ഹസ്തദാനം നൽകിയതിന്റെ പേരില്‍ സ്വന്തം താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ഇറാന്‍. പോളണ്ടിൽ നടന്ന വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനിടെ ഇസ്രയേലി താരമായ മാക്‌സിം സ്വിർസ്‌കിയ്ക്ക് ഹസ്‌തദാനം നൽകിയതിന്റെ പേരിലാണ് ഇറാൻ താരമായ മൊസ്തഫ രാജായിയിയെ വിലക്കാനും രാജ്യത്തെ സ്‌പോര്‍ട്‌സ് കമ്മിറ്റിയെ പിരിച്ചുവിടാനും ഇറാന്‍ ഭരണകൂടം ഉത്തരവിട്ടത്.
അംലയെയും കോഹ്ലിയെയും മറികടന്ന് ബാബര്‍
ലോക മാസ്റ്റർ വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മൊസ്തഫ രാജായി മൂന്നാം സ്ഥാനം നേടിയ മാക്‌സിം സ്വിർസ്‌കിയ്ക്ക് പോഡിയത്തിൽ വച്ച് കൈകൊടുത്ത ശേഷം ഫോട്ടോ എടുക്കാനായി ഒരുമിച്ച് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കടുത്ത ശിക്ഷ നൽകാനായി ഇറാന് പ്രേരണയായത്. "മൊസ്തഫ രാജായിയെ രാജ്യത്തെ എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നു. മത്സരത്തിന്റെ പ്രതിനിധി സംഘ തലവൻ ഹമീദ് സലെഹിനിയയെ പിരിച്ചുവിടുകയും ചെയ്യുന്നു" ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.
വിരമിക്കൽ പ്രഖ്യാപിച്ച് യുഎസ് വനിതാ ഫുട്ബോൾ ഇതിഹാസം മെഗാന്‍ റാപിനോ
2015 ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇറാനെ പ്രതിനിധീകരിച്ച രാജായി ഇറാന്റെ ദേശീയ ടീമിലെ മുൻ അംഗം കൂടിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇറാനിയൻ താരങ്ങൾ ഇസ്രയേലി താരങ്ങളുമായിട്ടുള്ള കണ്ടു മുട്ടലുകൾ പരമാവധി ഒഴിവാക്കാറുണ്ട്. ഇസ്രയേലി കളിക്കാരനെ നേരിടണമെന്ന് ഭയന്നതിനെ തുടർന്ന് 2019 ലെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് യുവ ചെസ്സ് പ്രതിഭ അലിറേസ ഫിറോസ്ജയെ ഇറാന് വിലക്കിയിരുന്നു. പിന്നീട് രാജ്യം വിട്ട ഇദ്ദേഹം നിലവിൽ ഫ്രഞ്ച് പൗരനാണ്.
|
https://www.thefourthnews.in/sports/iran-bans-weightlifter-for-life-after-handshake-with-israeli-player
|
2024-03-02T12:51:20Z
|
<urn:uuid:3ad1da33-8fbd-42b0-89b8-2e3b31ec9804>
|
[
"short_sentences"
] |
[] |
mal-Mlym
| 0.99
| 0.88
| 0.97
| 8
| 4,540
|
tlsh:T18E14E3917E6880B9252AC4CD54720A9F07BCB0E5200542F81F1825D3561753ED4DB9191A65ABA132CD370FD1032A7B8F2FAB9DAFCF9180EB67CFACACF2628C59FBE0C95571
|
ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ പെൺപട. മത്സരത്തിൽ 347 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് ശക്തരായ ഇംഗ്ലണ്ടിനെതിരെ ഒരു ഐതിഹാസിക വിജയം തന്നെയാണ് മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സ്പിന്നർമാരുടെ മികവുറ്റ പോരാട്ടമായിരുന്നു മത്സരത്തിൽ വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 2-1ന് നഷ്ടമായ ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് ടെസ്റ്റ് വിജയത്തിലൂടെ കൈവരിച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. ഇന്ത്യയ്ക്കായി ശുഭ സതീഷ്(69), റോഡ്രിഗസ്(68), ദീപ്തി ശർമ(67), യാഷ്ടിക ഭാട്ടിയ(66) എന്നിവരാണ് ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഇവരുടെ മികവിൽ 428 എന്ന കൂറ്റൻ സ്കോർ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വളരെ നിരാശയായിരുന്നു ഫലം. ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റർക്ക് പോലും മികവ് പുലർത്താൻ സാധിച്ചില്ല. 59 റൺസെടുത്ത് നാറ്റ് സിവർ ബ്രെന്റെ മാത്രമാണ് അല്പമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഇന്നിങ്സിൽ 5 വിക്കറ്റുകൾ നേടിയ ദീപ്തി ശർമയാണ് മികവ് പുലർത്തിയത്.
See also സച്ചിൻ ബേബിയുടെ കരുത്തില്‍ കേരളം കുതിയ്ക്കുന്നു. ആന്ധ്രായ്ക്കെതിരെ ലീഡിലേക്ക്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എത്രയും പെട്ടെന്ന് റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും കൂറ്റൻ ലീഡിലേക്ക് ഇന്ത്യ കുതിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 44 റൺസ് നേടി പുറത്താവാതെ നിന്ന ഹർമൻപ്രീറ്റ് കോറാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായത്. 186ന് 6 എന്ന നിലയിലാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 479 റൺസായി മാറുകയായിരുന്നു. ഇത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് മൂന്നാം ദിവസം ബാലികേറാ മല തന്നെയായിരുന്നു.
ഇത്ര കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിലും പിഴച്ചു. ഇന്ത്യൻ ബോളർമാരുടെ ശക്തമായ പ്രകടനത്തെ ചെറുത്തു നിൽക്കാൻ ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റർക്കും സാധിച്ചില്ല. ഇതോടെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിലും ഒരു ദുരന്തമായി അടിപതറുന്നതാണ് കാണാൻ സാധിച്ചത്.
ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ കേവലം 131 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ ഇന്ത്യ മത്സരത്തിൽ 347 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും ദീപ്തി ശർമ ഇന്ത്യക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഏക ടെസ്റ്റിൽ വിജയം സ്വന്തമാക്കിയതോടെ വലിയ ആവേശത്തോടെ തന്നെ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
About The Author
Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
|
https://sportsfan.in/cricket/1st-wtest-india-women-won-by-347-run/
|
2024-02-29T21:36:12Z
|
<urn:uuid:a808faa6-06d1-4d27-b8d5-efd2d25a2688>
|
[] |
[] |
mal-Mlym
| 0.96
| 0.88
| 0.9
| 8
| 6,870
|
tlsh:T10B382EE17F2C9196613AC5CD89761B9F17FCB5A2100A41F82B156A92111753AC48BA0C19665FA532CD3B4FD1032A7B8E6FA39DAFCF91C0EF638FAC68F1718C6DFBE0C59174
|
ധന്യ എം.സിയുടെ കല പ്രകാശം വീഴ്ത്തുന്നത് നമ്മുടെ കാഴ്ചകൾ മനഃപൂർവം കാലങ്ങളായി അവഗണിച്ച, എഡിറ്റു ചെയ്ത് കാണുന്ന, നമ്മുടെ ജൈവപരിസരത്തെ തന്നെയാണ്.
കെ. സുധീഷ്
01 Dec 2023
അയുക്തിയുടെയും അന്ധകാരത്തിന്റെയും കാലഘട്ടത്തിൽ ജീവിക്കുന്ന കലാപ്രവർത്തകർ തങ്ങളുടെ മാധ്യമത്തിന്റെ ടോർച്ചടിച്ച് ലോകത്തിനെ വെളിപ്പെടുത്താറുണ്ട്. ദൃശ്യകലയിലെ ഇത്തരം ടോർച്ചടികൾ ഇറ്റാലിയൻ റിനൈസാൻസ് ( Italian Renaissance) പോലെ ലോകത്തിന്റെ കാഴ്ച്ചയെ, യുക്തിയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കലാപ്രവർത്തനം നടത്തുന്ന ഒരാൾ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഒരു നേർവരയിലൂടെ എളുപ്പത്തിൽ മറികടക്കാവുന്ന ഒരു കലാജീവിതമല്ല ഇവർ ജീവിച്ചുതീർക്കേണ്ടത്. മധ്യകാലത്തിന് സമമായ അയുക്തികളും സാംസ്ക്കാരിക മാലിന്യങ്ങളും നിരന്തരം കോരിയൊഴിക്കപ്പെടുന്ന ഇടത്തേക്ക് ഈ ഒരു ടോർച്ചിന്റെ വെളിച്ചം എത്രമേൽ ഫലപ്രദമാണ് എന്നുപോലും ചിന്തിച്ചുപോകും. എങ്കിലും സമകാലീന ലോകത്തിനെ അഭീമുഖീകരിക്കാൻ ദൃശ്യകല വ്യത്യസ്ത വഴികളിലൂടെ ശക്തിപ്പെടുന്നുണ്ട് എന്ന് സമീപകാലത്തെ ചില കലാപ്രദർശനങ്ങൾ തെളിവാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ധന്യ എം.സിയുടെ Translucent Flakes എന്ന പ്രദർശനം തന്നെ ഉദാഹരണം.
ജൈവാവസ്ഥയെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയുന്നതിന്റെ സമഗ്രതയാണ് ധന്യയുടെ ചിത്രങ്ങൾ. ആരും ഒന്ന് തൊട്ടുനോക്കാൻ തോന്നുന്ന വിധം പരിചരിക്കപ്പെട്ടതാണ് ധന്യയുടെ സൃഷ്ടികൾ. തൊടുക, തലോടുക, തൊട്ടറിയുക എന്നതൊക്കെ എത്രമേൽ ഒരു സ്ത്രീയുടെ സംവേദനതലമാണെന്ന് ഈ സൃഷ്ടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ചിത്രശലഭവും അണ്ണാറക്കണ്ണനും നിശാശലഭവും കുഞ്ഞുതവളകളുമെല്ലാം ഇവിടെ ചിത്രതലത്തിന്റെ മുഴുവൻ പ്രതലവും അപഹരിക്കുന്നു. ജൈവ രാഷ്ട്രീയത്തിനെ കലാപരമായി അടയാളപ്പെടുത്തുന്നു ഈ സൃഷ്ടികൾ. ഒരു ജീവനെ തൊട്ടറിയുന്നതും വിവരണത്താൽ അറിയുന്നതും തമ്മിലുള്ള അന്തരം, കലയുടെ പ്രയോഗത്തിന്റെ സൗന്ദര്യശാസ്ത്രപരവും ദാർശനികവുമായ തലത്തിലൂടെ ധന്യ നമുക്ക് കാണിച്ചുതരുന്നു.
സമകാലീന കേരളീയ ചിത്രകലയിൽ പ്രകൃതി ഒരു കേന്ദ്രവിഷയമായി വരുന്നുണ്ടെങ്കിലും വളരെ അപൂർവ്വമായേ കാഴ്ച അതിന്റെ വിശദാംശങ്ങളിലേക്ക് വസ്തുനിഷ്ഠമായി കടന്നുചെല്ലുന്നുള്ളൂ. മറിച്ച് രണ്ട് രീതിയിലാണ് പ്രകൃതി ഇവിടെ പ്രധാനമായും കലാ വിഷയമാകുന്നത്. ഒന്ന്, പ്രകൃതിയുടെ മരണമടുത്തപോലെ ദീനരോദനങ്ങളായി പ്രകൃതിസ്നേഹം കലയിൽ പ്രചാരണവേല (പോസ്റ്റർ) ചെയ്യുന്നു. പ്രകൃതി, ഭൂമി, പ്രപഞ്ചം എന്നീ വലിയ പദ്ധതികളിൽ മനുഷ്യരുടെ സ്ഥാനത്തെക്കുറിച്ച് ഒരു അവ്യക്തത അത്തരം കലാപ്രവർത്തനങ്ങളിലുണ്ടെന്ന് തോന്നുന്നു.
രണ്ട്, പ്രകൃതിയെ ആരാധനയോടെ കാണുന്ന, മിസ്റ്റിക്ക്, ആത്മീയവഴികൾ. ഇത് വിശദാംശങ്ങളിൽ നിന്ന് മാറി അനുഭൂതിയുടെ തലത്തിൽ പ്രകൃതിയെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. ധന്യയുടെ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് - വരക്കപ്പെടുന്നതല്ല - ഈ രണ്ട് രീതിയിലുമല്ല. മറിച്ച് തനിക്കു ചുറ്റുമുള്ള ജൈവലോകത്തെ സൂഷ്മവും സ്പർശന സാദ്ധ്യവുമായി രൂപപ്പെടുത്തിയെടുക്കുന്ന പണിയായാണ്.
ധന്യയുടെ കല പ്രകാശം വീഴ്ത്തുന്നത് നമ്മുടെ കാഴ്ചകൾ മനഃപൂർവം കാലങ്ങളായി അവഗണിച്ച, എഡിറ്റു ചെയ്ത് കാണുന്ന, നമ്മുടെ ജൈവ പരിസരത്തെ തന്നെയാണ്. ഈ ചിത്രങ്ങൾ ലോകത്തെ ശാസ്ത്രീയമായും യുക്തിഭദ്രമായും കാണാനുള്ള പരിശീലനം കൂടിയാണ്.
|
https://truecopythink.media/art/k-sudheesh-writes-about-dhanya-m-c-paintings
|
2024-02-29T22:54:47Z
|
<urn:uuid:3840c370-6be9-4aa2-af4f-dc04dbfb5f35>
|
[] |
[] |
mal-Mlym
| 1
| 0.89
| 0.98
| 9
| 7,391
|
tlsh:T1FE7089E1386C41E2653FC1CD85760ADF0BBC75A2200941F46B045096150B12ED88B9252A219BB035CD3B4FD1136E3E8E6FA7AD9BDFA2C4EF628F58ADF1718C6DFBE0C9A435
|
ജന വഴികളിലൂടെ കാണാം നിറം നഷ്ടപ്പെട്ട് എന്നെക്കാൾ നിറമുണ്ടായിരുന്നു ഒരുകാലത്ത് ഇന്നലെ വരെ ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഏട്ടൻ എന്നിട്ടും ഞാൻ അറിഞ്ഞിരുന്നില്ല ഈ രൂപമാറ്റം.ഞാൻ കാണാൻ തുടങ്ങിയത് എന്തുകൊണ്ട് അതിന് ഒറ്റ ഉത്തരമേയുള്ളൂ ഇനി ഏട്ടൻ മാത്രമേ ഉള്ളൂ. സത്യത്തിൽ അവർ മുഖത്തോടു മുഖം കണ്ട നിമിഷങ്ങൾ കുറവായിരുന്നു എന്നതാണ് സത്യം.
ചെറുപ്പത്തിൽ അച്ഛൻ ഏട്ടനിൽ നിന്നും എന്നെ അകറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അതുകൊണ്ടുതന്നെ വളർന്നപ്പോൾ ഞാനും ചേട്ടനും ആ സ്ഥാനം നൽകിയിരുന്നില്ല അമ്മയെക്കാൾ അടുപ്പം എനിക്ക് അച്ഛനുമായിട്ടായിരുന്നു അച്ഛനും അമ്മയും ഏട്ടന്റെ കാര്യത്തിൽ വഴക്കിടുമ്പോൾ ഞാൻ അവരുടെ എതിർപക്ഷം പിടിച്ചു..
അതിനുശേഷം ആണ് കേട്ടത് അച്ഛൻറെ ചേട്ടനോടുള്ള മുഖം തിരക്കിനുള്ള കാരണം കല്യാണം കഴിഞ്ഞു എട്ടാം മാസത്തിൽ പിറന്ന കുട്ടി അച്ഛന്റേത് അല്ല എന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചു അമ്മയുടെ തറവാടിന്റെ പ്രതാപത്തിനും മുന്നിൽ തുറന്നു പറയാനാ കെട്ടിവെച്ചതെല്ലാം അച്ഛൻ ഏട്ടൻറെ മുമ്പിൽ അഴിച്ചു വിട്ടു അമ്മയുടെ കണ്ണീരിൽ കുതിർന്ന സത്യങ്ങൾക്ക് അച്ഛൻറെ അവിശ്വാസത്തെ കഴുകി കളയാൻ കഴിഞ്ഞില്ല ഞാൻ പിറന്ന നാൾ മുതൽ കേൾക്കാൻ തുടങ്ങിയ കഥ എനിക്കും അവിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. .
മരണം കൈപിടിച്ച് മുന്നിൽ നടക്കാൻ തുടങ്ങിയ നിമിഷത്തിൽ അച്ഛൻറെ കൈ പിടിച്ച് അമ്മ പറഞ്ഞ് അച്ഛൻ അല്ലാതെ വേറെ ആരും എൻ്റെ ശരീരത്തിൽ തൊട്ടിട്ടില്ല എന്ന്. മരണമെന്ന സത്യത്തിനു മുന്നിൽ വച്ചുള്ള ആ ആണിടൽ അച്ഛൻറെ അവിശ്വാസത്തിന്റെ ആണിക്കല്ലിൽ ഇളക്കി പക്ഷേ വൈകിപ്പോയിരുന്നു അവസാന നാളുകളിൽ അച്ഛൻറെ തീരാനാവായ ഏട്ടൻ എങ്കിലും പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.
|
https://pookalam.in/archives/26088
|
2024-02-24T06:38:44Z
|
<urn:uuid:5d7096f0-2c32-4403-94f4-47ef9645c677>
|
[] |
[] |
mal-Mlym
| 1
| 1
| 1
| 4
| 3,995
|
tlsh:T1BA3F0D818F6C40E2153EC6CD19611ADF977C75A6100540B85B0646A2595B02EC88BD9976756BB031CD3B0F82471A7E8EBFB3EE9FCF9180EB628F5C68F071896DFBE0CA5134
|
മലയാളത്തിൽ രണ്ടു കുഞ്ഞാലി മരക്കാർ ചിത്രങ്ങൾ ആണ് പരിഗണനയിൽ ഉള്ളത്. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ കുഞ്ഞാലി മരക്കാരും ഓഗസ്റ്റ് സിനിമ നിർമ്മിക്കുന്ന മമ്മൂട്ടി – സന്തോഷ് ശിവൻ – ശങ്കർ രാമകൃഷ്ണൻ ടീമിന്റെ കുഞ്ഞാലി മരക്കാരും. മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ പ്രഖ്യാപനം കഴിഞ്ഞ കേരള പിറവി ദിനത്തിൽ നടന്നിരുന്നു. പിന്നീട് ചിത്രത്തിനെ പറ്റി അധികം വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല. ഇപ്പോൾ മോഹൻലാൽ ചിത്രം വരുന്നു എന്ന സൂചനകൾ ഗായകൻ എം ജി ശ്രീകുമാർ നൽകിയതിന്റെ പിന്നാലെ ഷാജി നടേശൻ തന്റെ ഫേസ്ബുക് പേജിൽ തങ്ങളുടെ കുഞ്ഞാലി മരക്കാരിന്റെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുക ആണ്.
പ്രീ പ്രൊഡക്ഷൻ ജോലികൾ മികച്ച രീതിയിൽ മുന്നോട്ടു പോകുക ആണെന്നും ജൂലൈയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നും ഷാജി നടേശൻ വ്യക്തമാക്കി. മമ്മൂട്ടിയും ഷാജി നടേശനും സന്തോഷ് ശിവനും ശങ്കർ രാമകൃഷ്ണനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഷാജി നടേശന്റെ ഫേസ്ബുക് കുറിപ്പ്.
ടി പി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്ന് തിരക്കഥ ഒരുക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ സന്തോഷ് ശിവൻ ആണ് സംവിധാനം ചെയ്യുന്നത്. അതെ സമയം ഏഴു മാസത്തോളം മണിരത്‌നത്തിന്റെ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ തിരക്കിൽ ആണ് സന്തോഷ് ശിവൻ എന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് മോഹൻലാലിൻറെ കുഞ്ഞാലി മരക്കാർ നിർമ്മിക്കുന്നത്. ഒക്ടോബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും എന്നാണ് മുൻപ് നിർമ്മാതാവ് അറിയിച്ചിരുന്നത്.
See more
Previous article വീണ്ടും മോഹന്‍ലാലിന് ഒപ്പം പ്രിയദര്‍ശന്‍; കുഞ്ഞാലി മരക്കാർ വരുന്നു എന്ന് എം ജി ശ്രീകുമാർ
Next article ജയസൂര്യ ചിത്രം ക്യാപ്റ്റന് ആവേശം പകരാൻ ‘മമ്മൂട്ടി സ്പെഷ്യൽ’ ടീസർ എത്തി
You May Also Like
in Film News
വമ്പൻ തുകയ്ക്ക് ‘അന്വേഷിപ്പൻ കണ്ടെത്തും’ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്…
in Film News
“നമ്മൾ 50 കോടി ക്ലബിൽ കയറിയടാ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട്…
in Film News
ഭ്രമയുഗം ഒടിടി റൈറ്റ്സ് വിറ്റത് 30 കോടിയ്ക്ക്? പ്രതികരണവുമായി നിർമ്മാതാവ്…
in Film News
വിജയതിളക്കത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ നിർമ്മാതാക്കൾ; ഇനി വരുന്നത് ബസൂക്കയും ഖലീഫയും, അപ്ഡേറ്റ്സ് ഇങ്ങനെ…
More From: Film News
വമ്പൻ തുകയ്ക്ക് ‘അന്വേഷിപ്പൻ കണ്ടെത്തും’ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്…
by Web Desk February 21, 2024, 5:43 pm
“നമ്മൾ 50 കോടി ക്ലബിൽ കയറിയടാ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട്…
by Web Desk February 21, 2024, 3:20 pm
ഭ്രമയുഗം ഒടിടി റൈറ്റ്സ് വിറ്റത് 30 കോടിയ്ക്ക്? പ്രതികരണവുമായി നിർമ്മാതാവ്…
by Web Desk February 21, 2024, 2:02 pm
വിജയതിളക്കത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ നിർമ്മാതാക്കൾ; ഇനി വരുന്നത് ബസൂക്കയും ഖലീഫയും, അപ്ഡേറ്റ്സ് ഇങ്ങനെ…
|
https://newscoopz.in/mammootty-kunjali-marakkar-shooting-july/
|
2024-02-22T11:06:39Z
|
<urn:uuid:c5203e4d-e20e-47ac-a635-d9bf87d55e03>
|
[
"short_sentences"
] |
[] |
mal-Mlym
| 0.97
| 0.65
| 0.9
| 20
| 5,981
|
tlsh:T136648FC1D16C81E6612AC5CD59750ADF2B7CB4A1100995F85B1541E6110302ED587E1829656BB032CE3B4FD103597B8E6FABEE9FCFE280AF66CF6C68F232885DFBD0CA6430
|
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം
DAY IN PICSMore Photos
കുടതന്നെ ശരണം... ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ വാഹനത്തിനുള്ളിലേക്ക് പതിക്കുന്ന കനത്തവെയിലിൽ നിന്ന് രക്ഷനേടുവാനായി ഉള്ളിലിരുന്ന് കുടനിവർത്തിപ്പിടിച്ചിരിക്കുന്ന സഹയാത്രിക. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച.
കണികൊള്ളാം, കറിവീട്ടിൽ... ആലപ്പുഴ തണ്ണീർമുക്കം ബണ്ടിന് സമീപം ചൂണ്ടയിട്ട് പിടിച്ച ഇരുപതുകിലോയോളം വരുന്ന കൂരിവാളയുമായി വള്ളത്തിൽ വീട്ടിൽ പോകാനൊരുങ്ങുന്ന സമീപവാസി
വേനൽ കൊടുക്കുന്നതിനൊപ്പം ജില്ലയിലെ താപനില ഉയരുന്നത് പകൽ യാത്ര ദുസ്സഹമായി. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾ ചൂടിൽ നിന്ന് രക്ഷനേടുവാനായി കൈയ്യിൽ കിട്ടിയ കടലാസുകൊണ്ട് തലയിൽ മറ തീർത്ത് നടന്നു നീങ്ങുന്നു. നഗരത്തിൽ നിന്നുള്ള കാഴ്ച.
കൈപ്പത്തി... കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ആലപ്പുഴയിൽ എത്തുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, എക്സിക്യൂട്ടീവ് അംഗം ഡി. സുഗതൻ എന്നിവർ സമീപം.
കോട്ടയം കോടിമതയിൽ ഉദ്ഘാടനം ചെയ്യുന്ന ഉൾനാടൻ ജല ടൂറിസം പദ്ധതിക്ക് മുന്നോടിയായി കൊടൂരാറ്റിൽ കൂടി പ്രദർശന ബോട്ട് യാത്ര നടത്തുന്നു
ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ദീപാലംകൃതമായപ്പോൾ.
കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
ARTS & CULTUREMore Photos
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സിനിമാ താരം ദുർഗാ കൃഷ്ണയും സംഘവും അവതരിപ്പിച്ച നൃത്തം
കളർഫുൾ... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സാമൂഹ്യ നീതി വക്കുപ്പിൻ്റെ സംസ്ഥാന ട്രാൻസ് ജൻ്റർ കലോത്സവം വർണ്ണപ്പകിട്ടിൽ സംഘടിപ്പിച്ച സംഘ നൃത്തത്തിൽ നിന്ന്.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ തൊഴാനെത്തിയ കുട്ടി
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാരങ്ങാദീപം തെളിയിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാരങ്ങാദീപം തെളിയിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാരങ്ങാദീപം തെളിയിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ കാപ്പുകെട്ട് തൊഴാനെത്തിയ ഭക്തർ
SHOOT @ SIGHTMore Photos
ബാരിക്കേഡിനും, ബൈക്കിനുമിടയിൽ... ആലപ്പുഴ കളക്ടറേറ്റിന് മുന്നിലേക്ക് എത്തുന്ന സമരങ്ങളെ പ്രതിരോധിക്കുവാനായി പൊലീസ് വാഹനത്തിൽ എത്തിച്ച ബാരിക്കേഡുകൾ റോഡരുകിൽ ഇറക്കിവെക്കുന്നതിനിടയിൽ കയ്യിൽ നിന്ന് പിടിവിട്ട് റോഡിലൂടെ എത്തിയ ഇരുചക്രവാഹനയാത്രികർക്ക് അരികിലേക്ക് മറിഞ്ഞുവീണപ്പോൾ. തലനാരിഴക്കാണ് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
തൊടുപുഴ സഹകരണ ലോ കോളേജിൽ വിദ്യാർത്ഥികൾ ആത്മഹത്യ ഭീഷിണിയുമായി കെട്ടിടത്തിന് മുകളി കയറിയിരിക്കുന്നു.
അമ്മതൻ തണലിൽ... ദിനംപ്രതി ചൂട് കൂടിവരുമ്പോൾ പകൽ ചൂടിൽ നിന്നും തന്റെ കുഞ്ഞിനെ സംരക്ഷിച്ചു നടന്ന് നീങ്ങുന്ന അമ്മ. പുതിയറയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ടെഡി ബിയർ... തൊടുപുഴ വെങ്ങല്ലൂർ നാലു വരിപ്പാതയിൽ വിൽപ്പനക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ടെഡി ബിയർ പാവകൾ.
കളമശേരി ഗ്ലാസ് കോളനിയിലെ ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
സപ്ലൈകോ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കണ്ണൂർ ഫോർട്ട് റോഡിലെ സപ്ലൈകോ പീപ്പിൾസ് ബസാറിനു മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതീകാത്മക സബ്സിഡി സാധനങ്ങളുടെ വിതരണോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നിർവഹിക്കുന്നു.
വയനാട് ബാവലി വനത്തിൽ എത്തിയ അക്രമകാരിയായ ആനയെ റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ച് തിരയുന്ന വനപാലകർ.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ.
SPORTSMore Photos
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് അക്രോബാറ്റിക് മത്സരത്തിൽ മഹാരാഷ്ട്ര ടീമിന്റെ പ്രകടനം.
കണ്ണൂരിൽ സമഗ്ര ശിക്ഷാ അഭിയാൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കായിക മത്സരം വീൽചെയറിൽ ഇരുന്ന് വീക്ഷിക്കുന്ന കുട്ടി.
എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ സന്തോഷ്ട്രോഫിയ്ക്കായുള്ള കേരള ടീമും ശ്രീകൃഷ്ണ കോളേജ് ടീമും തമ്മിൽ നടന്ന പരിശീലന മത്സരത്തിൽ കേരളത്തിന്റെ മുന്നേറ്റം
ആലപ്പുഴ അരൂക്കൂറ്റി പുന്നാപ്പള്ളി വീട്ടിലെ പൂജാമുറിയിൽ പാദുവാപുരം പള്ളിയിലെ പുണ്യാളന്റെ കുരിശിന് മുന്നിൽ രാജന്റെ ഭാര്യ രാധമ്മ വിളക്ക് തെളിക്കുന്നു. രാജൻ സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരള എഫ്.സിയും ഷിലോങ്ങ് ലജോങ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് അക്കാദമി സ്കൂളിലേക്കുള്ള സെലക്ഷൻ്റെ ഭാഗമായി നടത്തിയ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ നിന്ന്
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തി വിജയം നേടിയ കേരള യുണൈറ്റഡ് എഫ് സി യുടെ ക്യാപ്റ്റൻ മുഹമ്മദ് നൗഫലിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
SPECIALSMore Photos
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൊച്ചിയിൽ നടന്ന 37ാമത് ബിരുദദാന ചടങ്ങിൽ ഗണിതശാസ്ത്രജ്ഞനും കൊച്ചി സർവ്വകലാശാല അദ്ധ്യാപകനുമായ ഡോ.അമ്പാട്ട് വിജയകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ഇഗ്നോ കൊച്ചി പ്രാദേശിക കേന്ദ്രം റീജണൽ ഡയറക്ടർ ഡോ. ജെ.എസ്. ഡോർദി സമീപം.
കോൺഗ്രസ് നേതൃത്വത്തിൽ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര തൊടുപുഴയിലെത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിന് മുന്നോടിയായ് ആന ഓടുന്ന വഴി ചൂട് കാരണം വെള്ളമൊഴിച്ച് തണുപ്പിക്കുന്നു
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിന് മുന്നോടിയായ് ക്ഷേത്രത്തിൽ നിന്ന് ആനയ്ക്ക് കെട്ടാനുള്ള അര മണിയുമായ് ആനയുടെ അടുത്തേക്ക്
കണ്ണന് മുമ്പിൽ ഗോപി... ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഗോപികണ്ണൻ എന്ന കൊമ്പൻ.
തൃശൂർ വടക്കാഞ്ചേരിമച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് വരുന്ന ശൂലധാരികൾ
തൃശൂർ വടക്കാഞ്ചേരിമച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
MODI IN KERALAMore Photos
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിൽ ജനങ്ങൾ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് മീനൂട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ വധുവരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അയോധ്യയിൽ പൂജിച്ച അക്ഷതവും ഏറ്റവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മേനോന്റെയും വിഹാഹത്തിന് ശേഷം കൈപ്പിടിച്ച് ആശംസകൾ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപി ഭാര്യ രാധിക എന്നിവർ സമീപം
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടി കലത്തി സ്വീകരിക്കുന്ന കളക്ടർ കൃഷ്ണ തേജ
ദീർഘസുമംഗലി ഭവ:... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ വധുവരന്മാർക്ക് അക്ഷതം നൽകുന്നു.
TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം
|
https://www.keralakaumudi.com/photogallery/?t=933870052
|
2024-02-22T10:30:14Z
|
<urn:uuid:da35b041-c0a3-4206-bc6d-2430bb7e0fd7>
|
[] |
[] |
mal-Mlym
| 1
| 0.99
| 0.98
| 69
| 30,796
|
tlsh:T1B69FBCD29E6C40E6246AC0CD88B60ADF47BCB5A1204A42FC5B0916D2164742ED4879251961ABB036CE3B0FD1075A7E8E6FA79DAFCFD2C4EF66CF6C6DF1628859FFD0C99131
|
പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളടക്കമുള്ള ഉദ്ദ്യോഗാര്‍ത്ഥികളും പല മത്സര പരീക്ഷകളെയും അഭിമുഖങ്ങളെയും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. അതില്‍ നിന്നും മോചനം നേടുന്നതിനായി പല പരിശീലന കേന്ദ്രങ്ങളെയും അവര്‍ ആശ്രയിക്കാറുമുണ്ട്. എന്നാല്‍ ആരുടെയും സഹായമില്ലാതെ അന്തര്‍ ദേശീയ ഭാഷയായ ഇംഗ്ലീഷ് സ്വായത്തമാക്കുന്നതിനായി കൂടെക്കൂട്ടാവുന്ന ഗ്രന്ഥമാണ് ഇംഗ്ലീഷ് ഗുരുനാഥന്‍.
പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണിയാണ് സ്വയം പഠനസഹായിയായ ഇംഗ്ലീഷ് ഗുരുനാഥന്‍ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം തന്റെ അധ്യാപന ജീവിതത്തിനിടയില്‍ രചിച്ച ഈ ഗ്രന്ഥം ചെറിയ ക്ലാസ്സുമുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവര്‍ക്കുള്ള ഉത്തമ വഴികാട്ടിയാണ്.
തര്‍ജ്ജമ രീതിയാണ് ആംഗലേയ ഭാഷപഠിക്കുവാനുള്ള എളുപ്പവഴി. അതിനാല്‍ ആ രീതിയാണ് ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. കൂടാതെ എല്ലാ വാക്യരീതികളുടെയും അടിസ്ഥാനം ചൂര്‍ണ്ണികയായതിനാല്‍ ചൂര്‍ണ്ണികാവാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുളള പരിശീലനമാണ് കുട്ടികള്‍ക്ക് ആദ്യം നല്‍കേണ്ടത്. ആയതിനാല്‍ ഈ ഗ്രന്ഥത്തില്‍ അടിസ്ഥാനവാക്യസമ്പ്രദായം എന്ന ഒരു പുതിയ പാഠ്യരീതിയും സ്വീകരിച്ചിരിക്കുന്നു. അടിസ്ഥാനവാക്യങ്ങള്‍ കൈയില്‍ കിട്ടിയാല്‍ പിന്നെ ഇംഗ്ലീഷ് പഠനം വളരെ എളുപ്പത്തിലാകുന്നു. പരിശീലകരുടെ സഹായമോ സ്‌കൂള്‍വിദ്യാഭ്യാസമോ ഇല്ലാതെ ഈ ഗ്രന്ഥത്തിന്റെ മാത്രം സഹായംകൊണ്ട് ഒരാള്‍ക്ക് ഒരു വര്‍ഷം കൊണ്ടു അനായാസം ഇംഗ്ലീഷ് പഠിക്കാന്‍ സാധിക്കുന്നു.
ഭാഷാ പണ്ഡിതനും അധ്യാപകനുമായ വെട്ടം മാണി പുതുപ്പള്ളി വെട്ടം കുടുംബത്തിലെ അംഗമാണ്. പുരാണിക് എന്‍സൈക്ലോപീഡിയ്ക്ക് ശേഷം അദ്ദേഹം രചിച്ച ഇംഗ്ലീഷ് ഗുരുനാഥന്റെ ആദ്യപതിപ്പ് 1970ലാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് 12 പതിപ്പ് ഉണ്ടായിട്ടുണ്ട്. 2009 ജൂലൈ മുതല്‍ ഡി സി ബുക്‌സാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. നിലവിലുളളത് ഡി സി ബുക്‌സിന്റെ 6-ാം പതിപ്പാണ്.
|
https://www.dcbooks.com/7th-impression-of-english-gurunaathan-released.html
|
2024-02-28T02:21:25Z
|
<urn:uuid:6539dfa5-9166-46dd-a6e4-1b63e26a87f7>
|
[] |
[] |
mal-Mlym
| 1
| 1
| 0.98
| 4
| 5,001
|
tlsh:T1568347A17B2C01E6102AC4CD487616DF43BC7195104A02F8AB0425CB150B92ED8DB95A59602BA036CE7B0FD1022A7E8E7F9BD9DBCFC584DF2ACB4C7CF2634D6AFBE0C19472
|
മൊത്തം ബ്രേക്കോടുകൂടിയ മീഡിയം ഡ്യൂട്ടി 2 ഇഞ്ച് സ്വിവൽ പ്ലേറ്റ് ഇൻഡസ്ട്രിയൽ പിവിസി ബ്ലാക്ക് കാസ്റ്റർ ട്രോളി വീൽ
ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: പിവിസി മെറ്റീരിയൽ, ഷോക്ക് അബ്സോർപ്ഷനും മ്യൂട്ടും, തറയ്ക്ക് കേടുപാടുകൾ ഇല്ല, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ഡിസ്പ്ലേ സ്റ്റാൻഡുകൾ, ഡൈനിംഗ് കാർട്ടുകൾ, കോട്ട് ഹാംഗറുകൾ, ലൈറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യം കൂടാതെ കൂടുതൽ... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: യൂണിവേഴ്സൽ വീൽ 2 ഇഞ്ച് PVC 50mm 17mm 70mm 50*50mm 35*35mm 6.5mm 30kg സൈഡ് ബ്രേക്ക് യൂണിവേഴ്സൽ വീൽ 2 ഇഞ്ച് PVC 50mm 17mm 70mm 50*50mm 36*50mm
അന്വേഷണംവിശദാംശം
2 ഇഞ്ച് കറുത്ത റബ്ബർ ഡസ്റ്റ്ബിൻ ഗാർബേജ് ബിൻ വേസ്റ്റ് കണ്ടെയ്നർ സ്ക്രൂ കാസ്റ്റർ വീൽസ് കാസ്റ്റർ
ഞങ്ങൾ കാസ്റ്റർ പ്രൊഫഷണൽ നിർമ്മാതാക്കളാണ്, സ്വാഗതം OEM ക്രിയേറ്റീവ് ഡിസൈൻ ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: റബ്ബർ മെറ്റീരിയൽ, വ്യാപകമായി ഉപയോഗിക്കുന്ന, ശക്തവും ധരിക്കുന്നതും പ്രതിരോധിക്കുന്നതും, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ഓവനുകൾക്കും ഹാംഗറുകൾക്കും അനുയോജ്യം , ലൈറ്റ് ഉപകരണങ്ങൾ, കൂടാതെ കൂടുതൽ... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: സ്ക്രൂ യൂണിവേഴ്സൽ വീൽ 1 ഇഞ്ച് റബ്ബർ 25mm 13mm 35mm M8*15mm 10kg 1.25 ഇഞ്ച് റബ്ബർ 30mm 13mm 40mm M8*15mm 15kg 1.5 ഇഞ്ച് റബ്ബ്...
അന്വേഷണംവിശദാംശം
യൂറോപ്യൻ ലൈറ്റ് ഡ്യൂട്ടി PP ഇൻഡസ്ട്രിയൽ കാസ്റ്റർ വീൽ 2/2.5/3/4 ഇഞ്ച് ബാക്ക് ബ്രേക്ക്
സ്റ്റൈൽ: സ്വിവൽ / റിജിഡ് / ബ്രേക്ക് ഉൽപ്പന്ന ഉത്ഭവം: ചൈന (മെയിൻലാൻഡ്) വലിപ്പം: 3″ 4″ 5″ ഷിപ്പിംഗ് പോർട്ട്: ഗ്വാങ്ഷോ/ ഷാങ്ഹായ് ഹോട്ടൽ ഷെൻഷെൻ നിറം: ഓറഞ്ച് ലീഡ് സമയം: 7-10 പ്രവൃത്തി ദിവസങ്ങൾ ഇഷ്ടാനുസൃതമാക്കുക: സ്വീകരിക്കുക
അന്വേഷണംവിശദാംശം
OEM ചൈന ഫാക്ടറി നിർമ്മാതാവ് ചെറിയ വലിപ്പത്തിലുള്ള ലൈറ്റ് ഡ്യൂട്ടി 1.5 ഇഞ്ച് ഡബിൾ ബോൾ ബെയറിംഗ് PP PVC PU സ്വിവൽ കാസ്റ്റർ വീൽ ഫർണിച്ചർ കാസ്റ്റർ
ബ്രാക്കറ്റ് മെറ്റീരിയൽ:ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ്
വീൽ മെറ്റീരിയൽ:പിപി മെറ്റീരിയൽ, വ്യാപകമായി ഉപയോഗിക്കുന്ന, ശക്തവും ധരിക്കുന്ന പ്രതിരോധശേഷിയുള്ള, വഴക്കമുള്ള ഭ്രമണം
പ്രയോഗത്തിന്റെ വ്യാപ്തി:ഡിസ്പ്ലേ സ്റ്റാൻഡുകൾക്കും ഡിസ്പ്ലേ സ്റ്റാൻഡുകൾക്കും ലൈറ്റ് ഉപകരണങ്ങൾക്കും മറ്റും...
അന്വേഷണംവിശദാംശം
മെറ്റൽ കാസ്റ്റർ വീലുകൾ 2″ സ്വിവൽ പ്ലാസ്റ്റിക് പിപി പിവിസി മെറ്റീരിയൽ ഇൻഡസ്ട്രിയൽ ലോക്ക് ബ്ലൂ കാസ്റ്ററിനൊപ്പം
ഫാക്ടറി നേരിട്ടുള്ള വിൽപ്പന, യഥാർത്ഥ ഷൂട്ടിംഗ്, സ്വാഗതം OEM ക്രിയേറ്റീവ് ഡിസൈൻ.ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: പിവിസി മെറ്റീരിയൽ, ഷോക്ക് അബ്സോർപ്ഷനും മ്യൂട്ടും, തറയ്ക്ക് കേടുപാടുകൾ ഇല്ല, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ഡിസ്പ്ലേ സ്റ്റാൻഡുകൾ, ഡൈനിംഗ് കാർട്ടുകൾ, കോട്ട് ഹാംഗറുകൾ, ലൈറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യം കൂടുതൽ... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: യൂണിവേഴ്സൽ വീൽ 2 ഇഞ്ച് PVC 50mm 17mm 70mm 50*50mm 35*35mm 6.5mm 30kg സൈഡ് ബ്രേക്ക് യൂണിവേഴ്സൽ വീ...
അന്വേഷണംവിശദാംശം
ബ്രേക്ക് കാസ്റ്റർ വീൽ ഉള്ള മൊത്തവ്യാപാര നിർമ്മാതാവ് 1.5/2/2.5 ഇഞ്ച് ബ്ലാക്ക് ബ്രാക്കറ്റ് ഇലക്ട്രോഫോറെസിസ്
ഞങ്ങൾ കാസ്റ്റർ പ്രൊഫഷണൽ നിർമ്മാതാവാണ്, OEM ക്രിയേറ്റീവ് ഡിസൈൻ സ്വാഗതം ചെയ്യുന്നു.ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: പിവിസി മെറ്റീരിയൽ, ഷോക്ക് അബ്സോർപ്ഷനും മ്യൂട്ടും, തറയ്ക്ക് കേടുപാടുകൾ ഇല്ല, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ഡിസ്പ്ലേ സ്റ്റാൻഡുകൾ, ഡൈനിംഗ് കാർട്ടുകൾ, കോട്ട് ഹാംഗറുകൾ, ലൈറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യം കൂടുതൽ... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: യൂണിവേഴ്സൽ വീൽ 2 ഇഞ്ച് PVC 50mm 17mm 70mm 50*50mm 35*35mm 6.5mm 30kg 2.5 ഇഞ്ച് PVC ...
അന്വേഷണംവിശദാംശം
കറങ്ങുന്ന കാസ്റ്റേഴ്സ് വീലുകൾ ഡ്യൂറബിൾ പിപി കോർ പിവിസി മെറ്റീരിയൽ ട്രോളി കാസ്റ്റർ റൂഡാസ് ഗിരാറ്റോറിയസ് സ്റ്റെം ലോക്കിംഗ് റെഡ് കാറ്റർ
ഞങ്ങൾ കാസ്റ്റർ പ്രൊഫഷണൽ നിർമ്മാതാവാണ്, OEM ക്രിയേറ്റീവ് ഡിസൈൻ സ്വാഗതം ചെയ്യുന്നു.ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: പിവിസി മെറ്റീരിയൽ, ഷോക്ക് അബ്സോർപ്ഷനും മ്യൂട്ടും, തറയ്ക്ക് കേടുപാടുകൾ ഇല്ല, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ഡിസ്പ്ലേ സ്റ്റാൻഡുകൾ, ഡൈനിംഗ് കാർട്ടുകൾ, കോട്ട് ഹാംഗറുകൾ, ലൈറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യം കൂടുതൽ... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: സ്ക്രൂ യൂണിവേഴ്സൽ വീൽ 1 ഇഞ്ച് PVC 25mm 13mm 35mm M8*15mm 10kg 1.25 ഇഞ്ച് PVC 30m...
അന്വേഷണംവിശദാംശം
2 ഇഞ്ച് ഗ്രേ ടിപിആർ ഡബിൾ കാസ്റ്റർ ലൈറ്റ് ഡ്യൂട്ടി കാസ്റ്ററുകൾ
ബ്രാക്കറ്റ്: മെറ്റീരിയൽ പോസിറ്റീവ് മെറ്റീരിയലിന്റെ തണുത്ത പ്ലേറ്റ്, ലോഹ പ്രതലത്തിൽ മിനുസമാർന്നതും മനോഹരവുമായ ക്രോം പ്ലേറ്റിംഗ്
സിംഗിൾ വീൽ: ടിപിആർ മെറ്റീരിയൽ ഉപയോഗിക്കുക, ഉയർന്ന നിലവാരമുള്ള വെയർ-റെസിസ്റ്റന്റ് ബെയറിംഗ് ചേർക്കുക, ശബ്ദമില്ലാതെ ചക്രത്തിന്റെ ഷോക്ക് അബ്സോർപ്ഷൻ നിശബ്ദമാക്കുക, തറയെ ഉപദ്രവിക്കരുത്.
അപേക്ഷയുടെ വ്യാപ്തി: മെഡിക്കൽ കാർട്ട്
അന്വേഷണംവിശദാംശം
സ്റ്റെയിൻലെസ്സ് സ്റ്റീൽ ലൈറ്റ് ഡ്യൂട്ടി കാസ്റ്റർ ഗ്രേ ടിപിആർ മെറ്റീരിയൽ വീൽ 2 ഇഞ്ച് 50 കിലോ റൂഡാസ് ജിറാട്ടോറിയസ് കാസ്റ്റർ വാട്ടർപ്രൂഫ് കാസ്റ്റർ
ബ്രാക്കറ്റ്: മെറ്റീരിയൽ പോസിറ്റീവ് മെറ്റീരിയലിന്റെ തണുത്ത പ്ലേറ്റ്, ലോഹ പ്രതലത്തിൽ മിനുസമാർന്നതും മനോഹരവുമായ ക്രോം പ്ലേറ്റിംഗ്
സിംഗിൾ വീൽ: ടിപിആർ മെറ്റീരിയൽ ഉപയോഗിക്കുക, ഉയർന്ന നിലവാരമുള്ള വെയർ-റെസിസ്റ്റന്റ് ബെയറിംഗ് ചേർക്കുക, ശബ്ദമില്ലാതെ ചക്രത്തിന്റെ ഷോക്ക് അബ്സോർപ്ഷൻ നിശബ്ദമാക്കുക, തറയെ ഉപദ്രവിക്കരുത്.
അപേക്ഷയുടെ വ്യാപ്തി: മെഡിക്കൽ കാർട്ട്
അന്വേഷണംവിശദാംശം
ലൈറ്റ് ഡ്യൂട്ടി പേറ്റന്റ് പിപി കാസ്റ്റർ 1.5-3 വെള്ള നിറത്തിൽ വശം/ടോപ്പ് പ്ലേറ്റ്/ഫിക്സഡ്/സ്വിവൽ
ബ്രാക്കറ്റ് മെറ്റീരിയൽ:തണുത്ത ഷീറ്റ്, ഗാൽവാനൈസ്ഡ് ഉപരിതലം
വീൽ മെറ്റീരിയൽ:പിപി മെറ്റീരിയൽ, ശാന്തമായ ഷോക്ക് ആഗിരണം, പ്രതിരോധം ധരിക്കുക, തറയ്ക്ക് കേടുപാടുകൾ ഇല്ല, വഴക്കമുള്ള ഭ്രമണം
പ്രയോഗത്തിന്റെ വ്യാപ്തി:ഹാംഗർ, ഡിസ്പ്ലേ സ്റ്റാൻഡ്, ലൈറ്റ് ഉപകരണങ്ങൾ മുതലായവ.
അന്വേഷണംവിശദാംശം
50mm ഗ്രേ ഫർണിച്ചർ TPR PVC ബോൾ കാസ്റ്റർ ചെയർ വീൽ ചെറിയ സ്വിവൽ സ്റ്റെം കാസ്റ്റർ
ഞങ്ങൾ കാസ്റ്റർ പ്രൊഫഷണൽ നിർമ്മാതാവാണ്, OEM ക്രിയേറ്റീവ് ഡിസൈൻ സ്വാഗതം ചെയ്യുന്നു.ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: പിവിസി മെറ്റീരിയൽ, ഷോക്ക് അബ്സോർപ്ഷനും മ്യൂട്ട്, തറയ്ക്ക് കേടുപാടുകൾ ഇല്ല, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ഡിസ്പ്ലേ സ്റ്റാൻഡുകൾ, ഡൈനിംഗ് കാർട്ടുകൾ, കോട്ട് ഹാംഗറുകൾ, ലൈറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യം കൂടുതൽ... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: സ്ക്രൂ യൂണിവേഴ്സൽ വീൽ 2 ഇഞ്ച് PVC 50mm 17mm 70mm M8*15mm 30kg 2.5 ഇഞ്ച് PVC 63mm 21mm 90mm ...
അന്വേഷണംവിശദാംശം
Wbd മാനുഫാക്ചറർ വിന്റേജ് 50 എംഎം കാസ്റ്റർ ഫർണിച്ചർ ബെഡ് റൊട്ടേറ്റിംഗ് വീൽ വിന്റേജ് ഫർണിച്ചർ കാസ്റ്ററുകൾ
ഫാക്ടറി നേരിട്ടുള്ള വിൽപ്പന, യഥാർത്ഥ ഷൂട്ടിംഗ്, സ്വാഗതം OEM ക്രിയേറ്റീവ് ഡിസൈൻ ഉൽപ്പന്ന വിവരണം: ബ്രാക്കറ്റ് മെറ്റീരിയൽ: ഗാൽവാനൈസ്ഡ് പ്രതലമുള്ള ഉയർന്ന നിലവാരമുള്ള സ്റ്റീൽ പ്ലേറ്റ് വീൽ മെറ്റീരിയൽ: PVC മെറ്റീരിയൽ, ഷോക്ക് ആഗിരണവും നിശബ്ദതയും, തറയ്ക്ക് കേടുപാടുകൾ ഇല്ല, ഫ്ലെക്സിബിൾ റൊട്ടേഷൻ സ്കോപ്പ്: ആപ്ലിക്കേഷന് അനുയോജ്യം ഡിസ്പ്ലേ സ്റ്റാൻഡുകൾ, ഡൈനിംഗ് കാർട്ടുകൾ, കോട്ട് ഹാംഗറുകൾ, ലൈറ്റ് ഉപകരണങ്ങൾ എന്നിവയും അതിലേറെയും... കാസ്റ്റർ സൈസ് സ്പെസിഫിക്കേഷൻ വിശദാംശങ്ങൾ: ദിശാ ചക്രം 1 ഇഞ്ച് PVC 25mm 13mm 35mm 38*20mm 38*0mm 4.5mm 10KG 1.25 ഇഞ്ച് PVC 30mm 13mm 4...
അന്വേഷണംവിശദാംശം
12അടുത്തത് >>> പേജ് 1/2
വിവരം
ഞങ്ങളേക്കുറിച്ച്
ഞങ്ങളെ സമീപിക്കുക
പതിവുചോദ്യങ്ങൾ
പദ്ധതി
ഞങ്ങളെ സമീപിക്കുക
നമ്പർ 59, ക്വിംഗ്‌ആൻ വെസ്റ്റ് റോഡ്, ജിക്‌സി ക്വിംഗാൻ ഇൻഡസ്ട്രിയൽ സോൺ, സിയാവോളാൻ ടൗൺ, സോങ്‌ഷാൻ സിറ്റി, ഗ്വാങ്‌ഡോംഗ് പ്രവിശ്യ, ചൈന
|
http://ml.jianbinhardware.com/light-casters-series/
|
2024-02-22T08:11:14Z
|
<urn:uuid:28b7f0b3-20a5-4431-b507-97bf6e8a7197>
|
[
"footer",
"short_sentences"
] |
[] |
mal-Mlym
| 1
| 1
| 0.96
| 52
| 18,101
|
tlsh:T19DF53282AE78C0E9B1A6C4CE456415DF03ACB594102A42FC6B245A55460323B908B9252D39876536CD772FD60212EB8E2FABDD6B9ED144BF328F7C7AF5728C9DFBE0CA9630
|
ചൈന ലെഡ് ഗ്രോ ലൈറ്റ്, പ്ലാന്റ് ലൈറ്റ്, ഗ്രോ ലൈറ്റ്, ഗ്രോ ലൈറ്റ് ലെഡ്, ഗ്രോ ലൈറ്റ് പ്ലാന്റ്, ലെഡ് ഗ്രോ ലൈറ്റ് പാനൽ നിർമ്മാതാവും വിതരണക്കാരനും |ടോപ്ലൈൻ
ഷെൻഷെൻ ടോപ്‌ലൈൻ ഒപ്‌റ്റോഇലക്‌ട്രോണിക് കോ., ലിമിറ്റഡ്
firstname.lastname@example.org
വീട്
ഉൽപ്പന്നങ്ങൾ
LED അക്വേറിയം ലൈറ്റുകൾ
LED ഗ്രോ ലൈറ്റുകൾ
ഞങ്ങളേക്കുറിച്ച്
പതിവുചോദ്യങ്ങൾ
വാർത്ത
ഡൗൺലോഡ്
ഞങ്ങളെ സമീപിക്കുക
English
വീട്
ഉൽപ്പന്നങ്ങൾ
LED ഗ്രോ ലൈറ്റുകൾ
വിഭാഗങ്ങൾ
LED അക്വേറിയം ലൈറ്റുകൾ
LED ഗ്രോ ലൈറ്റുകൾ
തിരഞ്ഞെടുത്ത ഉൽപ്പന്നം
മിറാഷ് എക്സ് എൽഇഡി അക്വേറിയം ലൈറ്റ്...
സിയൂസ് സീരീസ് എൽഇഡി അക്വേറിയം ലി...
മങ്ങിയ എൽഇഡി-800 ലെൻസുകൾ...
എൽഇഡി X600 ഗ്രോ ലൈറ്റുകൾ pl...
LED 1000 Pro-4TD-WT ഫുൾ എസ്പി...
LED 1000 പ്രോ ഗ്രോ ലൈറ്റുകൾക്കായി...
LED 800 Pro ഹൈഡ്രോപോണിക് ഗ്രോ...
LED 800 Lite-3Z-2835 ഗ്രോ എൽ...
എൽഇഡി 800 ലൈറ്റ് ഇൻഡോർ ലെഡ് ഗ്രോ...
LED 400W സിംഗിൾ ബാർ സ്മാർട്ട് ജി...
LED 150 സിംഗിൾ ബാർ ഹൈഡ്രോപോൺ...
ലെഡ് ഗ്രോ ലൈറ്റ്, പ്ലാന്റ് ലൈറ്റ്, ഗ്രോ ലൈറ്റ്, ഗ്രോ ലൈറ്റ് ലെഡ്, ഗ്രോ ലൈറ്റ് പ്ലാന്റ്, ലെഡ് ഗ്രോ ലൈറ്റ് പാനൽ
ഒരു വാർഷിക സസ്യം എന്ന നിലയിൽ, പ്രത്യേകിച്ച് പ്രധാനപ്പെട്ട ഒരു വസ്തുവായി അറിയപ്പെടുന്നതിനു പുറമേ, ചണത്തിന് കൂടുതൽ ഉപയോഗങ്ങളുണ്ട്, അതായത് നാരുകൾ, വസ്ത്രങ്ങൾ, കയറുകൾ, കപ്പലുകൾ, ഗ്രീസ്, പേപ്പർ, മെഡിക്കൽ സപ്ലൈകൾ എന്നിവയ്ക്കുള്ള അസംസ്കൃത വസ്തുവാണ് ഇത്. ധാരാളം ഔഷധമൂല്യം.അതിനാൽ ഇപ്പോൾ ടെക്സ്റ്റൈൽ വ്യവസായത്തിന്റെ വികസനത്തിനായി വലിയ തോതിലുള്ള കഞ്ചാവ് കൃഷിക്ക് പുറമേ, മറ്റ് വഴികളിൽ കഞ്ചാവിന്റെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി ഹരിതഗൃഹ കൃഷിയും ഉണ്ട്.
ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക
ഉൽപ്പന്ന വിശദാംശങ്ങൾ
ഉൽപ്പന്ന ടാഗുകൾ
കഞ്ചാവ് കൃഷിക്ക് ഒരു ചെടി വിളക്ക് എങ്ങനെ തിരഞ്ഞെടുക്കാം?
കഞ്ചാവ് വെളിച്ചം ഇഷ്ടപ്പെടുന്ന, ഹ്രസ്വകാല വിളയാണ്, വൈകി പാകമാകുന്ന ചണ ഇനങ്ങൾ പ്രകാശ പ്രതികരണത്തോട് കൂടുതൽ സെൻസിറ്റീവ് ആണ്, അതിനാൽ ഹരിതഗൃഹങ്ങളിൽ കഞ്ചാവ് വളർത്തുമ്പോൾ വെളിച്ചത്തിന്റെ അവസ്ഥയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.മതിയായ വെളിച്ചമില്ലാത്ത ഒന്നിലധികം സസ്യങ്ങളുടെ വളർച്ചയും വിവിധ വസ്തുക്കളുടെ വലിയ ഉള്ളടക്കവും ബാധിക്കുന്നു.കഞ്ചാവിന്റെ വളർച്ചയ്ക്ക് ശക്തമായ വെളിച്ചം ഉണ്ടായിരിക്കണം, അതിനാൽ ഹരിതഗൃഹങ്ങളിൽ വളരുമ്പോൾ, ഹരിതഗൃഹത്തിലെ പ്രകാശ പ്രസരണം, പ്രകാശ തീവ്രത, പ്രകാശ സമയം എന്നിവയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ഹരിതഗൃഹത്തിൽ, കഞ്ചാവിന്റെ വെളിച്ചം നിറയ്ക്കാൻ നിങ്ങൾക്ക് LED ഗ്രോ ലൈറ്റുകൾ തിരഞ്ഞെടുക്കാം, എന്നാൽ ഒരു ഫിൽ ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ, LED ഗ്രോ ലൈറ്റുകളുടെ ശക്തി നിങ്ങൾ ശ്രദ്ധിക്കണം, കൂടാതെ ശക്തമായ LED ഗ്രോ ലൈറ്റുകൾക്ക് കഞ്ചാവിന്റെ പ്രകാശ ആവശ്യകതകൾ നിറവേറ്റാൻ കഴിയും. വളർച്ച.ഹരിതഗൃഹത്തിലെ താപനില ഉയർന്നതാണെങ്കിൽ, ജലബാഷ്പം വലുതാണെങ്കിൽ, ഷെഡ് വെള്ളത്തിൽ തളിക്കേണ്ടതുണ്ടെങ്കിൽ, എൽഇഡി ഗ്രോ ലൈറ്റുകളുടെ വാട്ടർപ്രൂഫ് ഫംഗ്ഷനും നാം ശ്രദ്ധിക്കണം.LED ഗ്രോ ലൈറ്റുകളുടെ ശക്തിക്ക് ചൂട് ഉൽപ്പാദനം വർധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്, അതിനാൽ LED ഗ്രോ ലൈറ്റുകളുടെ സേവന ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുന്ന ഹീറ്റ് ഡിസ്സിപ്പേഷൻ സൗകര്യങ്ങൾ ഉള്ളതാണ് LED ഗ്രോ ലൈറ്റുകൾക്ക് നല്ലത്.
ഫിൽ ലൈറ്റിന്റെ തിരഞ്ഞെടുപ്പിന് എൽഇഡി ഗ്രോ ലൈറ്റ് പരിഗണിക്കാം, എൽഇഡി ഗ്രോ ലൈറ്റുകൾക്ക് ഒരു നീണ്ട വികസനവും ഗവേഷണവും ഉണ്ടായിരുന്നു, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയ്ക്ക് നല്ല പ്രകാശം നിറയ്ക്കുന്ന ഫലമുണ്ടെന്ന് കാണിക്കാൻ കഴിയുന്ന വ്യക്തമായ ഡാറ്റയുണ്ട്.ഹരിതഗൃഹങ്ങളിൽ, ലബോറട്ടറികളിൽ, പ്ലാന്റ് ഫാക്ടറികളിൽ ഉപയോഗിക്കാം.അതിനാൽ, കഞ്ചാവിനായി ഒരു ഫിൽ ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് ഉയർന്ന പവർ എൽഇഡി ഗ്രോ ലൈറ്റ് തിരഞ്ഞെടുക്കാം, ഇത് വെളിച്ചം നിറയ്ക്കുന്നതിൽ നല്ല പങ്ക് വഹിക്കും.
മുമ്പത്തെ: ചെടികളുടെ വളർച്ചയ്ക്ക് LED 300 450 600 ലെഡ് ലൈറ്റ്
അടുത്തത്: LED 800 Lite ഇൻഡോർ ലെഡ് ഗ്രോ ലൈറ്റ്
നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയക്കുക
ബന്ധപ്പെട്ടഉൽപ്പന്നങ്ങൾ
ഇൻഡോർ സസ്യങ്ങൾക്കായി LED 1000 പ്രോ ഗ്രോ ലൈറ്റുകൾ
LED 400W സിംഗിൾ ബാർ സ്മാർട്ട് ഗ്രോ ലൈറ്റ്
LED 800 Lite-3Z-2835 ഗ്രോ ലൈറ്റ് ഫിക്‌ചർ
LED 800 Pro ഹൈഡ്രോപോണിക് ഗ്രോ ലൈറ്റ്
LED 150 സിംഗിൾ ബാർ ഹൈഡ്രോപോണിക് ഗ്രോ ലൈറ്റ്
LED 800 Pro-3Z-301B മടക്കാവുന്ന ഡിമ്മബിൾ ഗ്രോ ലൈറ്റുകൾ
ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
ഉപഭോക്തൃ പിന്തുണ
ഡൗൺലോഡ്
ഞങ്ങളെ സമീപിക്കുക
ഞങ്ങളേക്കുറിച്ച്
പതിവുചോദ്യങ്ങൾ
ബന്ധപ്പെടുന്നതിനുള്ള വിവരം
ഷെൻഷെൻ ടോപ്‌ലൈൻ ഒപ്‌റ്റോഇലക്‌ട്രോണിക് കോ., ലിമിറ്റഡ്
email@example.com
+86 137 1402 3599
വാർത്താക്കുറിപ്പുകൾ
ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
|
http://ml.ledzeallighting.com/led-660-lite-high-power-led-grow-light-product/
|
2024-03-03T10:04:45Z
|
<urn:uuid:ecd29734-af89-4edd-939f-4b548b0a2de4>
|
[
"footer",
"header",
"short_sentences"
] |
[] |
mal-Mlym
| 0.99
| 0.93
| 0.95
| 59
| 10,753
|
tlsh:T153DD2D22B16880E6A16BC0CE046409EF03ACB6A6102682F827145A62094723BE44B9251D7557A136CD7B0FD04757BB8F6FABCE6FDFD181AF328F2C6AF5734C5DFAD0C99570
|
നിങ്ങൾ ഒരു യാചകന് ദാനം നൽകിയതായി സ്വപ്നം കണ്ടാൽ, അപ്രതീക്ഷിതമായ ഒരു ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും; എന്നിരുന്നാലും, നിങ്ങൾ സഹായിക്കാൻ വിസമ്മതിച്ചാൽ, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ തയ്യാറാകുക. ഒരു സ്വപ്നത്തിൽ, നിങ്ങൾ ഒരു യാചകനായിരുന്നുവെങ്കിൽ, അത് ലാഭത്തിന്റെയും സമൃദ്ധിയുടെയും അപ്രതീക്ഷിത നേട്ടങ്ങളുടെയും ഒരു ശകുനമാണ്.
ഒരു യാചകനെ സ്വപ്നം കാണുക അർത്ഥമാക്കുന്നത് നിങ്ങൾക്ക് അപ്രതീക്ഷിത ഉറവിടത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ്, ബുദ്ധിമുട്ടുള്ള ഒരു നിമിഷത്തിൽ നിങ്ങൾ ആർക്കെങ്കിലും ദാനം നൽകിയതായി നിങ്ങൾ സ്വപ്നം കണ്ടാൽ; എന്നിരുന്നാലും, നിങ്ങൾ സഹായിക്കാൻ വിസമ്മതിച്ചാൽ, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ തയ്യാറാകുക. ഒരു സ്വപ്നത്തിൽ, നിങ്ങൾ ഒരു യാചകനായിരുന്നുവെങ്കിൽ, അത് സാമ്പത്തിക അസ്ഥിരതയുടെ ഒരു കാലഘട്ടത്തിന്റെ ശകുനമാണ്.
കൂടാതെ, അത്തരം ഒരു സ്വപ്നം പലപ്പോഴും ലോകത്തിലെ അവരുടെ സ്ഥാനത്തെക്കുറിച്ചുള്ള ആളുകളുടെ അവബോധമില്ലായ്മയെക്കുറിച്ച് നമ്മോട് പറയുന്നു. നമ്മൾ ഉണ്ടാക്കുന്നതോ പരാജയപ്പെടുന്നതോ ആയ വ്യത്യാസം. തിന്മ ചെയ്യാത്തതുകൊണ്ടല്ല ലോകത്തിന്റെ ഗതിയുടെ ഉത്തരവാദിത്തം നമുക്കില്ലാത്തതെന്ന് ചൂണ്ടിക്കാണിക്കേണ്ടത് പ്രധാനമാണ്. വാസ്‌തവത്തിൽ, നാം നന്മ ചെയ്യുന്നത് നിർത്തുമ്പോൾ, തിന്മയും ചെയ്യുന്നു. ഒരു വാക്ക്, മറ്റുള്ളവരുടെ വേദന ഒഴിവാക്കുന്ന ഒരു ഇറുകിയ ആലിംഗനം നാണയങ്ങൾ ദാനം ചെയ്യുന്നതിനെക്കാൾ വളരെ ക്ഷേമകരമായ ബാം ആയിരിക്കും.
ഒരു യാചകനെ സ്വപ്നം കാണുന്ന മറ്റ് അർത്ഥങ്ങൾ നിങ്ങൾക്ക് ചുവടെ പരിശോധിക്കാം, തുടർന്ന് നിങ്ങൾക്ക് താക്കോൽ ലഭിക്കും ഇന്ന് നിങ്ങളുടെ കയ്യിലുള്ളത് ചെയ്യാൻ നിങ്ങളുടെ കൈകളിൽ. ലജ്ജയോ ലജ്ജയോ ഇല്ലാതെ, നല്ലത് ചെയ്യാൻ നിങ്ങളെ അനുവദിക്കുക, മറ്റുള്ളവരുടെ ഷൂസിൽ സ്വയം ഇടുക, എല്ലാം എളുപ്പമാകും.
ഒരു യാചകനെ സ്വപ്നം കാണുക എന്നതിന്റെ അർത്ഥമെന്താണ്
നിങ്ങൾ എപ്പോൾഒടുവിൽ അംഗീകരിക്കാൻ കഴിഞ്ഞു. ഇത് എളുപ്പമുള്ള ഒരു സാഹചര്യമല്ലെങ്കിലും, ഭാവിയിൽ നിങ്ങൾക്ക് ഭാരം കുറഞ്ഞതും സന്തോഷകരവുമാകാൻ ഇത് സഹായിക്കുമെന്ന് ഉറപ്പാക്കുക.
നിങ്ങളെ പിന്തുടരുന്ന ഒരു യാചകനെ സ്വപ്നം കാണുക
ഒരു യാചകൻ നിങ്ങളെ പിന്തുടരുന്നതായി നിങ്ങൾ സ്വപ്നം കാണുമ്പോൾ, നിങ്ങൾക്ക് ഒരു പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ കഴിയില്ലെന്നോ അല്ലെങ്കിൽ നിങ്ങൾ ഒരു പ്രശ്‌നം പരിഹരിക്കുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതോ ആയ ഒരു ഘട്ടത്തെ ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ ക്ഷമ പ്രകടമാക്കുകയും എല്ലാം പ്രവർത്തിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുക, എന്നാൽ ആവശ്യമായ എല്ലാത്തിനും പരിഹാരങ്ങൾ തേടുമ്പോൾ സർഗ്ഗാത്മകത പുലർത്തുക.
നിങ്ങളുടെ സ്വന്തം നിഷേധാത്മകമായ പെരുമാറ്റങ്ങളിൽ ശ്രദ്ധാലുവായിരിക്കാനും ഈ സ്വപ്നം മുന്നറിയിപ്പ് നൽകുന്നു, കാരണം അവ കാരണമാകാം ഈ പ്രശ്നങ്ങളിൽ. തുടർന്ന്, മാനസികാവസ്ഥയിലോ ഭാവത്തിലോ മാറ്റം വരുത്തിയാൽ ഭാവിയിൽ സമാന സാഹചര്യങ്ങൾ ആവർത്തിക്കുന്നത് തടയാൻ കഴിയുമോ എന്ന് ചിന്തിക്കുക.
ഇതും കാണുക: ഗർഭിണിയായ വയറിനെക്കുറിച്ച് സ്വപ്നം കാണുക
നിരവധി യാചകരോടൊപ്പം സ്വപ്നം കാണുക
നിരവധി യാചകരെക്കുറിച്ചുള്ള ഒരു സ്വപ്നം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അബോധാവസ്ഥയിൽ നിന്നുള്ള സന്ദേശമാണ്. അതിനാൽ, നന്നായി ജീവിക്കാൻ വിഭവങ്ങളില്ലാത്ത ആളുകളെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെന്ന വസ്തുതയെ ഇത് സൂചിപ്പിക്കാം. അങ്ങനെയെങ്കിൽ, അവരെ സഹായിക്കാനുള്ള ഒരു മാർഗം തേടുന്നത് രസകരമാണ്.
എന്നിരുന്നാലും, നിങ്ങൾ ആവശ്യവുമായി ജീവിക്കുന്ന ആളുകൾക്ക് ആവശ്യമുണ്ടെന്നും നിങ്ങൾ അത് വാഗ്ദാനം ചെയ്യുന്നില്ലെന്നും നിങ്ങൾ ഇതിനകം ശ്രദ്ധിച്ച കാര്യങ്ങളും ഇതിന് പരാമർശിക്കാനാകും. നിമിഷം. ദൃഷ്ടാന്തീകരിക്കാൻ, നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടാകാം, അതിനാൽ അല്ലസമയമുണ്ട് അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ ശ്രദ്ധിക്കരുത്. അതിനാൽ, ഈ സ്വപ്നത്തിന്റെ അർത്ഥം നിങ്ങളുടെ ജീവിതത്തിന് എങ്ങനെ ബാധകമാണെന്ന് വിശകലനം ചെയ്ത് അത് കൈകാര്യം ചെയ്യാൻ ശ്രമിക്കുക, അതിലൂടെ നിങ്ങൾക്ക് സുഖം തോന്നും.
ഒരു യാചക കുട്ടിയെ കുറിച്ച് സ്വപ്നം കാണുക
1>
ഒന്നാമതായി, ഒരു യാചക കുട്ടിയെ സ്വപ്നം കാണുന്നത് നിങ്ങൾ താമസിക്കുന്ന ഒരു കുട്ടിയുമായി ബന്ധപ്പെട്ടതാണ്, അത് നിങ്ങളുടെ മകൻ, ചെറുമകൻ, ദൈവപുത്രൻ തുടങ്ങിയവരായിരിക്കാം. സാമ്പത്തിക സ്രോതസ്സുകൾ, അല്ലെങ്കിൽ വാത്സല്യം, ശ്രദ്ധ, സ്നേഹം, പിന്തുണ മുതലായവയുടെ കാര്യത്തിലായാലും ആ കുട്ടിയുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടമുണ്ടെന്ന ധാരണയിൽ നിന്നാണ് ഈ സ്വപ്നം ഉണ്ടാകുന്നത്.
ഈ സ്വപ്നം സൂചിപ്പിക്കുന്നതും സാധ്യമാണ്. നിങ്ങളുടെ ഉള്ളിലെ കുട്ടിയുടെ വാത്സല്യവും സ്നേഹവും പോലെയുള്ള ആവശ്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങൾ സ്വയം കഠിനമായി പെരുമാറിയിട്ടുണ്ടോ എന്ന് വിലയിരുത്താൻ ശ്രമിക്കുക, ആവശ്യമെങ്കിൽ, നിങ്ങളുടെ ഭാവം മാറ്റാൻ ശ്രമിക്കുക.
സന്തോഷകരമായ ഒരു യാചകനെ സ്വപ്നം കാണുക
സന്തോഷകരമായ ഒരു യാചകനെ സ്വപ്നം കാണുന്നത് നിങ്ങളെ ശരിക്കും സന്തോഷിപ്പിക്കുന്നത് എന്താണെന്നും ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ നിങ്ങൾ എങ്ങനെ നേരിട്ടുവെന്നും ചിന്തിക്കാനുള്ള നിങ്ങളുടെ അബോധാവസ്ഥയിൽ നിന്നുള്ള ആഹ്വാനമാണ്. അധികം ഇല്ലാത്തവർക്ക്, ഒരു പ്ലേറ്റ് ഭക്ഷണമോ, ആലിംഗനമോ, അല്ലെങ്കിൽ ഒരു പിന്തുണയുടെ വാക്കോ എല്ലാ മാറ്റങ്ങളും വരുത്തും.
അതിനാൽ, ഇനി മുതൽ, ഉള്ളതിൽ മാത്രമല്ല, ഉള്ളതിനെ വിലമതിക്കാൻ പഠിക്കൂ. ഭൗതിക വസ്തുക്കളുമായുള്ള ബന്ധം, എന്നാൽ നിങ്ങളെ സ്നേഹിക്കുന്ന ആളുകൾ, നല്ല അനുഭവങ്ങൾ മുതലായവ. ലോകത്തെക്കുറിച്ചുള്ള ഈ വീക്ഷണം തീർച്ചയായും നിങ്ങളെ കൂടുതൽ സന്തുഷ്ടരായിരിക്കാനും നന്നായി ആസ്വദിക്കാനും സഹായിക്കും.ജീവിതം.
വൃത്തിയുള്ള ഒരു യാചകനെ സ്വപ്നം കാണുന്നു
വൃത്തിയുള്ള ഒരു യാചകനെ സ്വപ്നം കാണുന്നതിന്റെ വ്യാഖ്യാനം നിങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് . ആരംഭിക്കുന്നതിന്, വളരുന്നതിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം സൃഷ്ടിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്ന ഏതെങ്കിലും പരിമിതമായ വിശ്വാസങ്ങൾ നീക്കം ചെയ്യുക എന്ന അർത്ഥത്തിൽ നിങ്ങളുടെ മാനസികാവസ്ഥയിൽ പ്രവർത്തിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
അതിനുശേഷം, അഭിനയിക്കാൻ തുടങ്ങേണ്ടത് പ്രധാനമാണ്. ഈ പുതിയ കാഴ്ചപ്പാടിന് അനുസൃതമായി നിങ്ങളുടെ വ്യക്തിഗത വികസനത്തിനും നിങ്ങളുടെ ജീവിതത്തിന്റെ മറ്റ് മേഖലകളിലെ നിങ്ങളുടെ വളർച്ചയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുക. ഇത് എളുപ്പമുള്ള കാര്യമല്ലെന്നും ഇത് ഒറ്റരാത്രികൊണ്ട് ചെയ്യില്ലെന്നും ഓർമ്മിക്കുക, അതിനാൽ നിങ്ങൾ അവിടെയെത്തുന്നത് വരെ തളരാതെ ക്ഷമയോടെയിരിക്കുക.
ചത്ത യാചകനെ സ്വപ്നം കാണുക.
ഒരു മരിച്ച യാചകനെ സ്വപ്നം കാണുന്നത് വളരെ അസുഖകരമായ ഒരു സ്വപ്നമാണ്, പക്ഷേ അത് നല്ല ശകുനങ്ങൾ നൽകുന്നു. രാത്രിയിൽ നിങ്ങളെ ഉണർത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുമെന്നതിന്റെ സൂചനയാണ് അത്തരമൊരു സ്വപ്നം. അതുകൊണ്ടാണ് വരും ആഴ്‌ചകളിൽ ആത്മവിശ്വാസം നിലനിർത്തേണ്ടത് പ്രധാനമായത്.
എന്നിരുന്നാലും, ഈ പരിഹാരം ആകാശത്ത് നിന്ന് വീഴുന്നത് വരെ കാത്തിരിക്കരുത്, ഉടൻ തന്നെ നിങ്ങളുടെ ഭാഗം ചെയ്യാൻ ആരംഭിക്കുക. ഇപ്പോൾ മുതൽ, നിങ്ങളുടെ ബജറ്റ് നന്നായി നിയന്ത്രിക്കുക, അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുക, അധിക വരുമാന സ്രോതസ്സിനായി നോക്കുക. എന്നിരുന്നാലും, ഈ മാറ്റങ്ങൾ നിങ്ങളെ നിരുത്സാഹപ്പെടുത്താൻ അനുവദിക്കരുത്, അവ താൽക്കാലികം മാത്രമാണെന്ന് ഓർമ്മിക്കുക, അതുവഴി നിങ്ങൾക്ക് ഇത് പരിഹരിക്കാനാകുംപ്രശ്നം.
വളരെ പ്രായമുള്ള ഒരു യാചകനെ സ്വപ്നം കാണുന്നു
നിങ്ങൾ വളരെ പ്രായമായ ഒരു യാചകനെ സ്വപ്നം കണ്ടാൽ, നിങ്ങൾ ആശങ്കാകുലനാണെന്നാണ് ഇതിനർത്ഥം എന്ന് അറിയുക സാമ്പത്തിക വീക്ഷണകോണിൽ നിന്ന് അതിന്റെ ഭാവി. അതിനാൽ, നിങ്ങളുടെ ജോലി നഷ്‌ടപ്പെടുമ്പോഴോ, കടക്കെണിയിലാകുമ്പോഴോ അല്ലെങ്കിൽ ഭാവിയിൽ എങ്ങനെ സുഖമായി ജീവിക്കാമെന്നതിനെക്കുറിച്ച് വേവലാതിപ്പെടുമ്പോഴോ ഈ സ്വപ്നം സംഭവിക്കാം.
ഈ സന്ദേശം ലഭിച്ചതിന് ശേഷം, മികച്ചത് എങ്ങനെ ഉറപ്പാക്കാമെന്ന് നിങ്ങൾ ചിന്തിക്കേണ്ടത് പ്രധാനമാണ്. തന്റെയും കുടുംബത്തിന്റെയും ഭാവി. അതിനാൽ, സാമ്പത്തിക വിദ്യാഭ്യാസത്തെക്കുറിച്ചും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികളെക്കുറിച്ചും നിങ്ങളുടെ പണം എങ്ങനെ നിക്ഷേപിക്കാം എന്നതിനെക്കുറിച്ചും അറിയാനുള്ള നല്ല സമയമാണിത്. 3>
നിങ്ങൾ ഒരു യാചകനുമായി വഴക്കിടുന്നതായി സ്വപ്നം കാണുന്നതിന്റെ അർത്ഥം നിങ്ങൾ ഒരു വലിയ പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. ഒന്നാമതായി, ഇത് ഒരു ആന്തരിക സംഘട്ടനത്തെ സൂചിപ്പിക്കാം, നിങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഒരു കാഴ്ചപ്പാടിൽ നിന്നോ പെരുമാറ്റത്തിൽ നിന്നോ നിങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്ന വസ്തുത, പ്രത്യേകിച്ച് സാമ്പത്തികം.
എന്നിരുന്നാലും, ഈ സ്വപ്നത്തിന് ഒരു ബാഹ്യ സംഘർഷത്തെയും പ്രതിനിധീകരിക്കാം. അങ്ങനെയെങ്കിൽ, നിങ്ങളുടെ തിരഞ്ഞെടുപ്പുകളെയും മനോഭാവങ്ങളെയും വിമർശിച്ചുകൊണ്ടോ അല്ലെങ്കിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളെ പിന്തുണയ്ക്കാതെയോ ആരെങ്കിലും നിങ്ങളുടെ വികസനം തടയാൻ സാധ്യതയുണ്ട്. ഏതുവിധേനയും, ഈ പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്, അതിനാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകുംഅനായാസം.
ഒരു യാചകനെ അവഗണിക്കുന്നത് സ്വപ്നം കാണുക
ആദ്യം, ഒരു യാചകനെ അവഗണിക്കുന്നത് സ്വപ്നം കാണുന്നത് നിങ്ങൾ സ്വാർത്ഥമായി പ്രവർത്തിക്കുകയാണെന്ന നിങ്ങളുടെ അബോധാവസ്ഥയിൽ നിന്നുള്ള സന്ദേശമായിരിക്കാം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ പോലും അവഗണിക്കുന്നു. അതിനാൽ, ഒരു സംഘട്ടനത്തിന് ശേഷമോ അല്ലെങ്കിൽ നിങ്ങളുടെ ഒന്നോ അതിലധികമോ ബന്ധങ്ങളിൽ എന്തെങ്കിലും പിരിമുറുക്കം ഉണ്ടെന്ന് നിങ്ങൾ തിരിച്ചറിയുമ്പോഴോ ഈ സ്വപ്നം സംഭവിക്കാം.
ഈ സ്വപ്നം പണത്തെയല്ല, മറിച്ച് മറ്റ് പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. . ഉദാഹരണത്തിന്, നിങ്ങളുടെ ലക്ഷ്യങ്ങൾ നിങ്ങളുടെ കുടുംബത്തിൽ ചെലുത്തുന്ന സ്വാധീനം പരിഗണിക്കാതെയോ നിങ്ങളുടെ പ്രണയബന്ധത്തിന് ഹാനികരമായ നടപടികൾ കൈക്കൊള്ളാതെയോ നിങ്ങൾ പിന്തുടരുന്നു. അതിനാൽ, നിങ്ങളിൽ ഈ കുറ്റബോധത്തിന് കാരണമാകുന്നത് എന്താണെന്ന് കണ്ടെത്താനും ഈ സാഹചര്യത്തെ എത്രയും വേഗം കൈകാര്യം ചെയ്യാനും വിഷയത്തെക്കുറിച്ച് ചിന്തിക്കുക.
നിങ്ങളുടെ മുൻ ഒരു യാചകനാണെന്ന് സ്വപ്നം കാണുക
നിങ്ങളുടെ മുൻ ഭിക്ഷക്കാരിയാണെന്ന് സ്വപ്നം കാണുന്നതിന്റെ അർത്ഥം ആ വ്യക്തിക്ക് ആ നിമിഷം നിങ്ങളുടെ സഹായം ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നു എന്നതാണ്. അതിനാൽ, സ്വീകരിക്കേണ്ട ഏറ്റവും നല്ല മനോഭാവം എന്താണെന്ന് കണ്ടെത്താൻ നിങ്ങൾ ശാന്തമായി സ്ഥിതിഗതികൾ വിലയിരുത്തേണ്ടതുണ്ട്. ആദ്യം, ഈ ആശങ്ക യഥാർത്ഥമാണോ അതോ ഈ വ്യക്തിയോട് നിങ്ങൾക്കുള്ള സ്നേഹത്തിന്റെ ഫലമാണോ എന്ന് വിശകലനം ചെയ്യാൻ ശ്രമിക്കുക.
വാസ്തവത്തിൽ, ഈ വ്യക്തിക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, ബന്ധം സൗഹാർദ്ദപരമായി അവസാനിക്കുകയാണെങ്കിൽ, നിങ്ങളുടെ ഓഫർ പരിഗണിക്കുക പിന്തുണ. എന്നിരുന്നാലും, ബന്ധം നന്നായി അവസാനിച്ചില്ലെങ്കിൽ, അത് ഒരു നല്ല ആശയമായിരിക്കും.മാറി നിൽക്കുക, എന്താണ് സംഭവിക്കുന്നതെന്ന് ഒരു പരസ്പര സുഹൃത്തിനെ അറിയിക്കുക. ഈ രീതിയിൽ നിങ്ങൾ ആ വ്യക്തിയെ സ്വയം ഉപദ്രവിക്കാതെയും ഉപദ്രവിക്കാതെയും സഹായിക്കുന്നു.
ഒരു സുഹൃത്തോ ബന്ധുവോ ഒരു യാചകനാണെന്ന് സ്വപ്നം കാണുന്നു
നിങ്ങൾ സ്വപ്നം കാണുമ്പോൾ ഒരു സുഹൃത്തോ ബന്ധുവോ ഒരു യാചകനാണ്, അതിനർത്ഥം നിങ്ങളോട് വളരെ അടുപ്പമുള്ള ഒരാൾക്ക് ഇപ്പോൾ നിങ്ങളുടെ സഹായം ആവശ്യമാണ്. ഈ സഹായം സാമ്പത്തികമായിരിക്കാം, എന്നാൽ പിന്തുണ, വാത്സല്യം, ആരെങ്കിലും അറിയിക്കുക, ഉപദേശം മുതലായവയുടെ ആവശ്യകതയെ സൂചിപ്പിക്കാം.
വരും ദിവസങ്ങളിൽ, നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ കൂടുതൽ ശ്രദ്ധിക്കുക, അത് പ്രധാനപ്പെട്ട ഒരാൾക്ക് നിങ്ങളെ ആവശ്യമാണെന്ന് നിങ്ങൾ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലായിരിക്കാം. അതിനാൽ, ഈ പ്രയാസകരമായ നിമിഷത്തിൽ ആരെയെങ്കിലും പിന്തുണയ്ക്കാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യുക, ഈ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇത് തീർച്ചയായും നിങ്ങളെ സഹായിക്കും.
ഒരു യാചകനെ സ്വപ്നം കാണുന്നത് ഒരു മോശം അടയാളമാണോ?
ഒരു യാചകനെ സ്വപ്നം കാണുന്നത് നിരവധി പ്രധാന അലേർട്ടുകൾ നൽകുന്നു, പ്രത്യേകിച്ചും നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടപ്പെട്ടതായി നിങ്ങൾക്ക് തോന്നുന്നതിനെ കുറിച്ച്. ഉദാഹരണത്തിന്, മികച്ച രീതിയിൽ ജീവിക്കാൻ കൂടുതൽ പണം, നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളിൽ നിന്നുള്ള പിന്തുണ, നിങ്ങളുടെ പങ്കാളിയിൽ നിന്നുള്ള വാത്സല്യം അല്ലെങ്കിൽ ശ്രദ്ധ എന്നിവ പോലെ.
കൂടാതെ, ഈ സ്വപ്നം നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ആവശ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടാതെ ഈ ബന്ധങ്ങളെ നിങ്ങൾ വേണ്ടപോലെ പരിപാലിക്കാത്തത് പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു. അല്ലെങ്കിൽ, നിങ്ങൾക്ക് നല്ലത് ചെയ്യാൻ തോന്നുന്ന ആഗ്രഹം പോലുംഅടുത്ത്, നിങ്ങൾക്ക് അറിയാത്ത ആളുകൾ പോലും.
ഈ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ഈ സ്വപ്നം പോസിറ്റീവ് ആയി കണക്കാക്കണം, കാരണം നിങ്ങളുടെ അബോധാവസ്ഥയിൽ നിന്ന് നിങ്ങൾക്ക് ഈ സന്ദേശം ലഭിച്ചതിനാൽ, ഇത് കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് അവസരമുണ്ട് പ്രശ്നം. തൽഫലമായി, ഇപ്പോൾ മുതൽ സന്തോഷകരവും സംതൃപ്തവുമായ ഒരു ജീവിതം സൃഷ്ടിക്കാനുള്ള അവസരവും നിങ്ങൾക്കുണ്ട്.
ഭിക്ഷയെ കുറിച്ച് സ്വപ്നം കാണുക
ദാനധർമ്മം : ഭിക്ഷയെക്കുറിച്ച് സ്വപ്നം കാണുന്നതിന്റെ അർത്ഥം.
ഭിക്ഷ ചോദിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ്. നിങ്ങൾ ദാനം നൽകിയാൽ, ഒരു സ്വപ്നത്തിൽ, നിങ്ങൾക്ക് മനോഹരമായ ഒരു സമ്മാനം ലഭിക്കുമെന്ന് അറിയുക. ഒരു സ്വപ്നത്തിൽ, നിങ്ങൾക്ക് ഭിക്ഷ നിഷേധിക്കപ്പെടുമ്പോൾ, സ്വയം തയ്യാറാകുക, അസുഖകരമായ ഒരു അപ്രതീക്ഷിത സംഭവം നിങ്ങളുടെ എല്ലാ പദ്ധതികളെയും തടസ്സപ്പെടുത്തിയേക്കാം, ഉപേക്ഷിക്കരുത്.
ഇതും കാണുക:
<0 ഒരു യാചകനെ കുറിച്ച് സ്വപ്നം കാണുക
ഒരു യാചകനെ സ്വപ്നം കാണുന്നു, ഇത് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടപ്പെട്ടുവെന്ന വസ്തുതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സ്വപ്നം പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഒരു ഘട്ടത്തെ സൂചിപ്പിക്കുന്നു, അതിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് തോന്നുന്നു. എന്നിരുന്നാലും, ഈ ശൂന്യതയ്ക്ക് വാത്സല്യം, സ്നേഹം, പിന്തുണ, ഒരു ബന്ധം അല്ലെങ്കിൽ കൂടുതൽ സംതൃപ്തമായ ജോലി എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം.
നിങ്ങൾക്ക് പ്രധാനപ്പെട്ട ഒരാൾക്ക് തോന്നുന്ന രീതിയെയും ഇത് സൂചിപ്പിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും നഷ്ടപ്പെട്ടതായി തോന്നുന്നത് നിങ്ങളല്ല, മറ്റാരോ ആണ്. ഈ സാഹചര്യത്തിൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന്, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പോലെ നിങ്ങൾ താമസിക്കുന്ന ആളുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.
ഒരു യാചകനെ കാണുന്നത് സ്വപ്നം കാണുക 5>
നിങ്ങൾ ഒരു യാചകനെ കാണുന്നുവെന്ന് സ്വപ്നം കാണുന്നത് നിങ്ങളുടെ വഴിയിൽ ആവശ്യക്കാരും നിങ്ങളെ ആശ്രയിക്കുന്നവരുമായ ധാരാളം ആളുകൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്, തീർച്ചയായും നിങ്ങൾ അവരെ സഹായിക്കേണ്ടിവരും, കാരണം അവരുടെ ലോകത്ത് സമാധാനം ഉണ്ടാകും. നിങ്ങളുടെ ചാരിറ്റബിൾ സഹായത്തിലൂടെ വരൂ.
ഒരു ബദൽ വ്യാഖ്യാനത്തിൽ, ഇന്ന് നിങ്ങൾ സാമ്പത്തികമായി നല്ലവനാണെന്ന് ഞങ്ങൾക്കൊരു മുന്നറിയിപ്പ് ഉണ്ട്, ഓരോ തവണയും തുക ലഭിക്കുമ്പോൾ കുറച്ച് ലാഭിക്കാൻ ഒരു സേവിംഗ്സ് അക്കൗണ്ട് സൃഷ്‌ടിക്കുക, നിക്ഷേപങ്ങളിൽ വളരെ ശ്രദ്ധാലുവായിരിക്കുക. , ഈ ഘട്ടം നിങ്ങൾക്ക് അപകടസാധ്യതയെടുക്കാൻ അനുയോജ്യമല്ലാത്തതിനാൽ.
ഒരു യാചകനെ നിങ്ങൾ കാണുന്നു എന്ന് സ്വപ്നം കാണുന്നത്, നിങ്ങൾ അനുഭവിക്കേണ്ടി വരുന്ന വളരെ നിഷേധാത്മകമായ വൈബ്രേഷനുകളെ പ്രതിനിധീകരിക്കുന്നു, കൂടാതെ നിങ്ങളുടെ തൊഴിൽ അന്തരീക്ഷത്തിൽ, ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാം ഹൃദയവും ഉത്പാദിപ്പിക്കുന്നു പോലുംഅവരുടെ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ. ക്ഷമയോടെയിരിക്കുക, എല്ലാത്തിനുമുപരി, ഇത് ഒരു ചെറിയ ഘട്ടമായിരിക്കും.
നിങ്ങൾ ഒരു യാചകന് ഭിക്ഷ കൊടുക്കുന്നതായി സ്വപ്നം കാണുന്നു
സ്വപ്നം കാണുമ്പോൾ നിങ്ങൾ ദാനം ചെയ്യുന്നു ഒരു യാചകനോട്, ഈ സ്വപ്നം സംഭവിക്കുന്നത് സ്വർഗ്ഗം നിങ്ങൾക്ക് ധനകാര്യ മേഖലയിൽ ഭാഗ്യം കാണിക്കാനുള്ള ഒരു മാർഗമാണെന്നാണ് അറിയുക. അവിടെ നമുക്കെല്ലാവർക്കും അത്യാവശ്യമായത് ഉണ്ട്, ജീവിതത്തിന്റെ സമൃദ്ധിയിലേക്ക് നാം തുറന്ന് പ്രവർത്തിക്കുകയും നമുക്ക് ആവശ്യമുള്ളത് കീഴടക്കാൻ നമ്മുടെ പങ്ക് ചെയ്യുകയും വേണം.
ഒരു ഭിക്ഷക്കാരന് നിങ്ങൾ ദാനം ചെയ്യുന്നതായി സ്വപ്നം കാണുന്നത് പ്രത്യേകിച്ചും സംസാരിക്കുന്നു. സാമ്പത്തികമായി മോശമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളോട്, നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നല്ല മാറ്റങ്ങൾക്കായി സ്വയം തയ്യാറാകാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. പ്രതിമാസ സമ്പാദ്യം നടത്തി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ എപ്പോഴും സ്വയം നിയന്ത്രിക്കാൻ ഓർക്കുക, എല്ലാത്തിനുമുപരി, ഭാവിയിൽ വരുത്തുന്ന ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് മുൻകൂട്ടി കാണാൻ കഴിയില്ല.
ഒരു യാചകന്റെ സഹായം നിങ്ങൾ നിഷേധിക്കുന്നതായി സ്വപ്നം കാണുക.
നിങ്ങൾ ഒരു യാചകന്റെ സഹായം നിഷേധിക്കുന്നതായി സ്വപ്നം കാണുന്നത് നിങ്ങളുടെ ചുറ്റുപാടിൽ നിങ്ങൾക്ക് മോശമായ സാമൂഹിക ബന്ധങ്ങൾ തുടരുമെന്ന് കാണിക്കുന്നു. ഭിക്ഷക്കാരന് സഹായം നിഷേധിക്കുന്നത് മറ്റുള്ളവർക്ക് സഹായം നിഷേധിക്കുന്നതിന് തുല്യമാണ്. മറ്റുള്ളവരോട് നമ്മൾ ചെയ്യുന്നത് നമുക്ക് തിരികെ ലഭിക്കും, ഈ സാർവത്രിക നിയമം മറക്കരുത്.
ജോലിസ്ഥലത്ത് ഒരുപാട് അപമാനങ്ങൾ സഹിക്കേണ്ടി വരുന്ന ഒരു മോശം സാമ്പത്തിക സാഹചര്യം നിങ്ങളെ സമീപിക്കുന്നതിനെയും ഈ സ്വപ്നം സൂചിപ്പിക്കുന്നു. സഹായം നിഷേധിക്കുന്നവർ മനസ്സിൽ സൂക്ഷിക്കണം, ഒരു ദിവസം നിങ്ങൾക്ക് ഐശ്വര്യത്തിന്റെ വാതിലുകൾ അടഞ്ഞേക്കാം, അതിനാൽ എപ്പോഴും വിനയവുംപോസിറ്റീവ്.
നിങ്ങൾ ഒരു യാചകനോട് സംസാരിക്കുന്നതായി സ്വപ്നം കാണുന്നു
അഭിവൃദ്ധിയുടെ ഒരു ശകുനം, നിങ്ങൾ ഒരു യാചകനോട് സംസാരിക്കുന്നതായി സ്വപ്നം കാണുന്നത് നിങ്ങൾ ഒരു വ്യക്തിയാണെന്ന് സൂചിപ്പിക്കുന്നു ഉദാരമനസ്കൻ, നിങ്ങളുടെ പണത്തിലല്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ സമയത്തോടൊപ്പമാണ്, അത് അതിലും പ്രധാനമാണ്. അൽപ്പം ശ്രദ്ധിക്കേണ്ട നിരവധി ആളുകൾ ലോകത്തിലുണ്ട്.
ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ പിന്തുണ നിങ്ങൾക്ക് എത്ര തവണ ഉണ്ടായിരുന്നുവെന്ന് ഓർക്കുക, കരയാൻ ഒരു തോളിൽ. ആ നിമിഷം അനുഭവിച്ച ആശ്വാസം വീണ്ടും അനുഭവിച്ചറിയൂ, അപ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ശക്തിയും ലളിതമായ കാര്യത്തിന് ആളുകളുടെ ലോകത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നതെങ്ങനെയെന്നും നിങ്ങൾ മനസ്സിലാക്കും.
നിങ്ങൾ സംസാരിക്കുന്നത് സ്വപ്നം കാണുമ്പോൾ ഒരു യാചകൻ , നിങ്ങൾക്ക് ആളുകൾക്ക് ധാരാളം വാഗ്ദാനം ചെയ്യാനുണ്ടെന്ന് പ്രപഞ്ചം മനസ്സിലാക്കുന്നു, പകരമായി, അത് നിങ്ങൾക്ക് കൂടുതൽ നൽകുന്നു, അതായത്, ആളുകളുമായി പ്രചരിപ്പിക്കാനും പങ്കിടാനും ഇത് നിങ്ങൾക്ക് കൂടുതൽ ഐശ്വര്യം നൽകുന്നു.
നിങ്ങൾ ഒരു യാചകനാണെന്ന് സ്വപ്നം കാണുന്നു
നിങ്ങൾ ഒരു യാചകനാണെന്ന് സ്വപ്നം കാണുന്നത് നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്നതിന്റെ സൂചനയാണ്, അത് നിങ്ങൾ എങ്ങനെ ചെയ്യുമെന്നതിനെ ആശ്രയിച്ച് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആകാം അവരെ സ്വീകരിക്കുക. ഉയർന്നുവരുന്ന അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാൻ വളരെ ശ്രദ്ധാലുവായിരിക്കുക, അതിനാൽ മാറ്റങ്ങൾ ശരിക്കും പോസിറ്റീവ് ആകാനുള്ള മികച്ച അവസരമായിരിക്കും.
പ്രയാസങ്ങളും പ്രതികൂല സാഹചര്യങ്ങളും ഏതൊരു മനുഷ്യന്റെയും ജീവിതത്തിന്റെ ഭാഗമാണ്, നമ്മൾ എന്താണ് അവരോടൊപ്പം ചെയ്യുക എന്നതാണ് നമ്മുടെ കാൽനടയാത്രയെ മനോഹരമോ വൃത്തികെട്ടതോ ആയ പാതയാക്കുന്നത്.ഈയിടെയായി നിങ്ങൾ നിങ്ങളുടെ റോഡിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ചിന്തിക്കുക. ഇനി മുതൽ നിങ്ങളുടെ പാത എങ്ങനെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു?
നിങ്ങൾ ഒരു യാചകനാണെന്ന് സ്വപ്നം കാണുന്നതിനുള്ള മറ്റൊരു ബദൽ അർത്ഥം, നിങ്ങൾക്ക് ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളും പോരാട്ടത്തിന്റെ സാഹചര്യങ്ങളും വളരെയധികം പരിശ്രമവും അനുഭവപ്പെടും എന്നതാണ്, ഈ അവസരങ്ങൾ ജീവിതത്തിലും ജീവിതത്തിലും ആവശ്യമാണ്. നിങ്ങളുടെ സ്വകാര്യ ജീവിതവും അതുപോലെ നിങ്ങളുടെ തൊഴിൽ ജീവിതവും.
നിങ്ങൾ ഒരു യാചകനെ സഹായിക്കുമെന്ന് സ്വപ്നം കാണുന്നു
സ്വപ്നം നിങ്ങൾ ഒരു യാചകനെ സഹായിക്കുന്നു എന്നതിനർത്ഥം നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുകയും എപ്പോഴും സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എന്നാണ്. നിങ്ങളുടെ സഹാനുഭൂതി നിങ്ങളെ ഒരു ഉദാരമനസ്കനാക്കുന്നു, നിങ്ങൾക്ക് എല്ലായ്പ്പോഴും ഏതെങ്കിലും വിധത്തിൽ പിന്തുണ നൽകാൻ കഴിയും.
നിങ്ങളുടെ കൂടെ താമസിക്കുന്ന ഒരാൾക്ക് ആ സമയത്ത് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം എന്നും ഈ സ്വപ്നം കാണിക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ നിർബന്ധമില്ല, ഒരുപക്ഷേ ഈ വ്യക്തിക്ക് നിങ്ങളുടെ പിന്തുണയോ വാത്സല്യമോ ശ്രദ്ധയോ മാത്രമേ ആവശ്യമുള്ളൂ. അതിനാൽ, ഈ വ്യക്തി ആരാണെന്ന് കണ്ടെത്താൻ നിങ്ങളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കുക.
നിങ്ങൾ ഒരു യാചകന്റെ സുഹൃത്തോ ബന്ധുവോ ആണെന്ന് സ്വപ്നം കാണാൻ
സ്വപ്നത്തിൽ യാചകനായ ഈ സുഹൃത്ത് തെറ്റായ പാതയിലാണെന്നും അടിയന്തിരമായി സഹായം ആവശ്യമാണെന്നും നിങ്ങൾ അവൻ കരുതുന്നു എന്നാണ് ഇതിനർത്ഥം. ഈ വ്യക്തി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് നിങ്ങൾക്കറിയാവുന്നതിനാൽ, ഈ വ്യക്തിയോടുള്ള നിങ്ങളുടെ ആശങ്കയെ ഇത് പ്രതിനിധീകരിക്കുന്നു. അതിനാൽ, ആ നിമിഷം സ്വീകരിക്കേണ്ട ഏറ്റവും നല്ല മനോഭാവം നിങ്ങൾ ശാന്തമായി വിലയിരുത്തേണ്ടത് പ്രധാനമാണ്.
ആദ്യം, എല്ലായ്‌പ്പോഴും ഞങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ മികച്ചതല്ലെന്ന് ഓർമ്മിക്കുക.ആളുകൾ അവരുടെ ജീവിതത്തിനായി ആഗ്രഹിക്കുന്നത് ഞങ്ങളെയാണ്. എന്നാൽ ഈ വ്യക്തി നിങ്ങളെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും ചെയ്യുന്നതായി നിങ്ങൾ ഇപ്പോഴും കരുതുന്നുവെങ്കിൽ, നിങ്ങളുടെ ആശങ്കയെക്കുറിച്ച് അവനോട് സംസാരിക്കുന്നത് മൂല്യവത്താണോ അതോ ഇത് ഒരു സംഘട്ടനത്തിന് കാരണമാകുമോ എന്ന് ചിന്തിക്കുക.
ഒരു വൃത്തികെട്ട യാചകനെ സ്വപ്നം കാണുക
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും നിങ്ങളുടെ ശുചിത്വ ശീലങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നതിനുള്ള ഒരു മുന്നറിയിപ്പാണിത്. നിങ്ങളുടെ ആരോഗ്യം വളരെ പ്രധാനമാണ്, നിങ്ങൾ അത് ശ്രദ്ധിക്കേണ്ടതുണ്ട്. വരും ആഴ്‌ചകളിൽ, നിങ്ങളുടെ ക്ഷേമത്തെ അപകടപ്പെടുത്തുന്ന എന്തെങ്കിലും നെഗറ്റീവ് ശീലങ്ങൾ ഉണ്ടോയെന്ന് വിലയിരുത്തുക, കഴിയുന്നത്ര വേഗത്തിൽ അവയിൽ നിന്ന് മുക്തി നേടാൻ നിങ്ങളുടെ പരമാവധി ശ്രമിക്കുക.
എന്നിരുന്നാലും, ഈ സ്വപ്നം ശാരീരിക ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. നിങ്ങൾ ഒരു മാനസിക ശുദ്ധീകരണം നടത്തേണ്ടതുണ്ടെന്ന് വെളിപ്പെടുത്താനും കഴിയും, അതായത്, മുന്നോട്ട് പോകുന്നതിൽ നിന്നോ നിങ്ങൾ ആഗ്രഹിക്കുന്നത് നേടുന്നതിൽ നിന്നോ നിങ്ങളെ തടയുന്ന പരിമിതമായ ചിന്തകളും വിശ്വാസങ്ങളും ഒഴിവാക്കുക.
ഒരു യാചകനെ സ്വപ്നം കാണുക. പണം ചോദിക്കുന്നു
പണം ചോദിക്കുന്ന യാചകനെക്കുറിച്ച് സ്വപ്നം കാണുന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ, സ്വപ്നസമയത്തും അതിനുശേഷവും നിങ്ങൾക്ക് എങ്ങനെ തോന്നി എന്ന് വിലയിരുത്തേണ്ടത് പ്രധാനമാണ്. ആരുടെയെങ്കിലും സഹായം നിരസിച്ചതിന് അല്ലെങ്കിൽ ആളുകൾക്ക് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ചെയ്യുന്നില്ല എന്ന തോന്നലിന്റെ പേരിൽ നിങ്ങൾക്ക് കുറ്റബോധം തോന്നുന്നതിന്റെ സൂചനയായിരിക്കാം ഈ സ്വപ്നം.
എന്നിരുന്നാലും, നിങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെന്നും ഇത് കാണിക്കും. അടുത്തത്. അതിനാൽ, ഈ സ്വപ്നം നിങ്ങളിൽ ഈ ആഗ്രഹത്തിന് കാരണമായെങ്കിൽ, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. മെച്ചപ്പെടുത്താൻ നിങ്ങൾ കൂടുതൽ ചെയ്യേണ്ടതില്ലെന്ന് ഓർമ്മിക്കുകഒരാളുടെ ജീവിതത്തിൽ, പലപ്പോഴും ഒരു അടിസ്ഥാന ഭക്ഷണ കൊട്ട ദാനം ചെയ്താൽ മതിയാകും.
തെരുവിൽ ഉറങ്ങുന്ന യാചകനെ സ്വപ്നം കാണുക
ആദ്യം എല്ലാറ്റിനുമുപരിയായി, തെരുവിൽ ഉറങ്ങുന്ന ഒരു യാചകനെ സ്വപ്നം കാണുന്നത് നിങ്ങളുടെ ഉത്കണ്ഠയെയും തത്ഫലമായി, ആളുകളെ സഹായിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെയും കാണിക്കുന്നു. അതിനാൽ നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാമെന്ന് പരിഗണിക്കുക. നിങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു സോഷ്യൽ പ്രോജക്റ്റിൽ സന്നദ്ധപ്രവർത്തകനാകുന്നത് പോലുള്ള മറ്റ് നല്ല മാർഗങ്ങളുണ്ടെന്ന് ഓർമ്മിക്കുക.
നിങ്ങൾ ജീവിതത്തിൽ ഒരു നല്ല ഘട്ടം അനുഭവിക്കുമ്പോഴും ഈ സ്വപ്നം സംഭവിക്കാം. മറ്റുള്ളവരുടെ പക്കലില്ലാത്ത കാര്യങ്ങൾ കൈവശം വച്ചതിന് സാമ്പത്തികവും അവസാനിക്കുന്ന കുറ്റബോധവും. ഈ സാഹചര്യത്തിൽ, മുകളിൽ സൂചിപ്പിച്ച അതേ ഉപദേശം സാധുവാണ്. നല്ല കാര്യങ്ങൾ ചെയ്യാനുള്ള വഴികൾ കണ്ടെത്തുക, അത് പണം, നിങ്ങളുടെ സമയം, നിങ്ങളുടെ ഊർജ്ജം, നിങ്ങളുടെ അറിവ് പങ്കിടൽ തുടങ്ങിയവയാകട്ടെ.
ഒരു യാചകൻ നിങ്ങളെ ആക്രമിക്കുന്നതായി സ്വപ്നം കാണുക
ഒരു യാചകൻ നിങ്ങളെ ആക്രമിക്കുന്നതായി നിങ്ങൾ സ്വപ്നം കണ്ടാൽ, നിങ്ങൾ ദുരുദ്ദേശ്യമുള്ള ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ഗോസിപ്പുകളുടെ വിഷയമായി മാറുകയും ചെയ്യും എന്നാണ് ഇതിനർത്ഥം. അതിനാൽ, ഇത് സംഭവിക്കുന്നത് തടയാൻ, വരും ആഴ്‌ചകളിൽ നിങ്ങൾ ഇടപഴകുന്ന ആളുകളുമായി ശ്രദ്ധാലുവായിരിക്കുക.
താൽപ്പര്യവ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന സംഘർഷങ്ങളെക്കുറിച്ചും ഈ സ്വപ്നം സംസാരിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രധാന വിഷയത്തിൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ വിയോജിക്കുന്നു എന്നതോ അല്ലെങ്കിൽ ഒരു സഹപ്രവർത്തകൻ നിങ്ങൾക്ക് സന്തുഷ്ടനല്ലെന്നതോ പോലെ.നിങ്ങളുടെ ജോലിക്ക് നിങ്ങൾക്ക് ശമ്പളം ലഭിക്കും അല്ലെങ്കിൽ അംഗീകരിക്കപ്പെടും.
തെരുവിലൂടെ നടക്കുന്ന ഒരു യാചകനെ കുറിച്ച് സ്വപ്നം കാണുക
സ്വപ്നം കാണുന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ തെരുവിലൂടെ നടക്കുന്ന ഒരു യാചകൻ നിങ്ങളുടെ സ്വപ്നത്തിന്റെ വിശദാംശങ്ങൾ ശ്രദ്ധിക്കണം. ഒന്നാമതായി, യാചകൻ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകുകയോ നിശ്ചയദാർഢ്യത്തോടെ നടക്കുകയോ ചെയ്യുകയാണെങ്കിൽ, ഈയിടെയായി നിങ്ങളെ അലട്ടിയിരുന്ന ഏതൊരു സാമ്പത്തിക പ്രശ്‌നവും പരിഹരിക്കാൻ നിങ്ങൾ തയ്യാറാണെന്ന് ഇത് വെളിപ്പെടുത്തുന്നു.
മറുവശത്ത്, ഭിക്ഷക്കാരനാണെങ്കിൽ ലക്ഷ്യമില്ലാതെ നടക്കുന്നതായി തോന്നുന്നു, ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ സാമ്പത്തിക ജീവിതം നിങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം. അതിനാൽ, നിങ്ങൾക്ക് കൂടുതൽ സുഖപ്രദമായ ജീവിതം ലഭിക്കുന്നതിനും സാമ്പത്തികത്തെക്കുറിച്ചുള്ള ആകുലതകളിൽ നിന്ന് മുക്തമാകുന്നതിനും വേണ്ടി പരിശ്രമിക്കാനും ആവശ്യമായതെല്ലാം ചെയ്യാനും സമയമായെന്ന് നിങ്ങളുടെ സ്വപ്നം മുന്നറിയിപ്പ് നൽകുന്നു.
ഭവനരഹിതനെക്കുറിച്ച് സ്വപ്നം കാണുക. ഒരാൾ നിലവിളിക്കുന്നു
ഒരു യാചകൻ നിലവിളിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുക എന്നതിനർത്ഥം നിങ്ങളുടെ ജീവിതത്തിലെ ചില സാഹചര്യങ്ങൾ ഒരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്നും അതിനായി നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നാണ്. ഒന്നാമതായി, ഇത് ഒരു സങ്കീർണ്ണമായ സാമ്പത്തിക ഘട്ടത്തെ സൂചിപ്പിക്കാം, ഭാവിയിൽ ഇത് കൂടുതൽ വഷളാകാതിരിക്കാൻ നിങ്ങൾ ഇപ്പോൾ നടപടിയെടുക്കേണ്ടതുണ്ട്.
ഇങ്ങനെയാണെങ്കിലും, ഈ സ്വപ്നം മറ്റ് കുറവുകളെ സൂചിപ്പിക്കാം. നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ. ഉദാഹരണത്തിന്, സ്നേഹബന്ധത്തിൽ സ്നേഹത്തിന്റെ അഭാവം അല്ലെങ്കിൽ കുടുംബത്തിൽ നിന്നുള്ള പിന്തുണ. തുടർന്ന്, ഈ വികാരത്തിന് കാരണമാകുന്നത് എന്താണെന്ന് കണ്ടെത്താൻ വിഷയത്തെക്കുറിച്ച് ചിന്തിക്കുക.ശൂന്യതയുടെ. ആവശ്യമെങ്കിൽ, ബന്ധപ്പെട്ടവരുമായി സംസാരിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് അവരോട് പറയുക.
ശരീരത്തിന്റെ താഴത്തെ ഭാഗമില്ലാതെ ഒരു യാചകനെ സ്വപ്നം കാണുക
കാലുകൾ നമ്മെ നടക്കാൻ അനുവദിക്കുന്ന ശരീരത്തിന്റെ ഭാഗമാണ്, അവയില്ലാതെ ആളുകൾ ചുറ്റിക്കറങ്ങാൻ മറ്റ് മാർഗങ്ങളെ ആശ്രയിക്കുന്നു. അതിനാൽ, ശരീരത്തിന്റെ താഴത്തെ ഭാഗമില്ലാത്ത ഒരു യാചകനെ സ്വപ്നം കാണുന്നത്, നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള നിങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്, എല്ലാറ്റിനുമുപരിയായി, ചില തരത്തിലുള്ള വിഭവങ്ങളുടെ അഭാവം കാരണം.
ഇതും കാണുക: ബന്ധുക്കളെക്കുറിച്ച് സ്വപ്നം കാണുക
ഈ സ്വപ്നം ഇതിനെ പരാമർശിച്ചേക്കാം. നിങ്ങൾക്ക് താങ്ങാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യാൻ കഴിയും, നിങ്ങൾ അല്ലെന്ന് നിങ്ങൾക്ക് തോന്നുന്നു, ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. നഷ്ടപ്പെട്ട ആ വിഭവം കുടുംബ പിന്തുണ, പ്രചോദനം, നിങ്ങളെ വളരാൻ അനുവദിക്കുന്ന മാനസികാവസ്ഥ മുതലായവ ആകാം. അതിനാൽ, നിങ്ങളുടെ ജീവിതത്തിൽ എന്താണ് നഷ്‌ടമായതെന്ന് വിലയിരുത്തി ഈ പ്രശ്‌നം പരിഹരിക്കുക, അതുവഴി നിങ്ങൾക്ക് മുന്നോട്ട് പോകാം.
ഒരു യാചകൻ നിങ്ങളെ ആലിംഗനം ചെയ്യുന്നതായി സ്വപ്നം കാണുക
വാത്സല്യവും നന്ദിയും പോലുള്ള വികാരങ്ങൾ കാരണം സംഭവിക്കാവുന്ന ഒരു പ്രവൃത്തിയാണ് ആലിംഗനം. അതിനാൽ, ഒരു ഭിക്ഷക്കാരൻ നിങ്ങളെ കെട്ടിപ്പിടിക്കുന്നത് സ്വപ്നം കാണുന്നത് നിങ്ങൾ മറ്റൊരാൾക്ക് സഹായം വാഗ്ദാനം ചെയ്തതിന് ശേഷം സംഭവിക്കാവുന്ന ഒരു സ്വപ്നമാണ്, ഈ സാഹചര്യത്തിൽ, ഈ വ്യക്തി നിങ്ങളുടെ മനോഭാവത്തെ വിലമതിക്കുകയും നിങ്ങൾ ചെയ്തതിന് നന്ദിയുള്ളതായും നിങ്ങളുടെ സ്വപ്നം കാണിക്കുന്നു.
എന്നിരുന്നാലും, ഒരു ഭിക്ഷക്കാരൻ നിങ്ങളെ കെട്ടിപ്പിടിക്കുന്നതായി സ്വപ്നം കാണുന്നത്, നിങ്ങൾ മുമ്പ് വഴക്കിട്ടിരുന്ന ഒരാളുമായി അനുരഞ്ജനത്തിന്റെ ഒരു ശകുനമാകാം. അല്ലെങ്കിൽ അസ്വാസ്ഥ്യത്തിന് കാരണമായ നിങ്ങളുടെ ഒരു ഭാഗം പോലും ഇപ്പോൾ നിങ്ങൾക്ക്
←ഒരു കറുത്ത മനുഷ്യനെ സ്വപ്നം കാണുന്നു
പുകവലിയെക്കുറിച്ച് സ്വപ്നം കാണുക →
Jerry Rowe
ജെറി റോവ് ഒരു വികാരാധീനനായ ബ്ലോഗറും സ്വപ്നങ്ങളിലും അവയുടെ വ്യാഖ്യാനത്തിലും അതീവ താല്പര്യമുള്ള എഴുത്തുകാരനുമാണ്. അദ്ദേഹം വർഷങ്ങളായി സ്വപ്നങ്ങളുടെ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നു, അദ്ദേഹത്തിന്റെ ബ്ലോഗ് ഈ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിന്റെയും ധാരണയുടെയും പ്രതിഫലനമാണ്. ഒരു സാക്ഷ്യപ്പെടുത്തിയ ഡ്രീം അനലിസ്റ്റ് എന്ന നിലയിൽ, ആളുകളെ അവരുടെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനും അവരുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ജ്ഞാനം അൺലോക്ക് ചെയ്യാനും സഹായിക്കുന്നതിന് ജെറി പ്രതിജ്ഞാബദ്ധനാണ്. സ്വപ്‌നങ്ങൾ സ്വയം കണ്ടെത്തുന്നതിനും വ്യക്തിഗത വളർച്ചയ്‌ക്കുമുള്ള ശക്തമായ ഉപകരണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ ബ്ലോഗ് ആ തത്ത്വചിന്തയുടെ സാക്ഷ്യമാണ്. അവൻ ബ്ലോഗിംഗ് അല്ലെങ്കിൽ സ്വപ്നങ്ങൾ വിശകലനം ചെയ്യാത്തപ്പോൾ, ജെറി തന്റെ കുടുംബത്തോടൊപ്പം വായിക്കുന്നതും കാൽനടയാത്രയും സമയം ചെലവഴിക്കുന്നതും ആസ്വദിക്കുന്നു.
ബന്ധപ്പെട്ട പോസ്റ്റുകൾ
ബലൂൺ കൊണ്ട് സ്വപ്നം 06-06-2023
ഗർഭിണിയായ വയറിനെക്കുറിച്ച് സ്വപ്നം കാണുക 18-10-2023
പുതിയ വസ്ത്രങ്ങൾ സ്വപ്നം കാണുന്നു 23-10-2023
സൂര്യകാന്തി സ്വപ്നം കാണുന്നു 18-10-2023
പന്നിയിറച്ചി സ്വപ്നം കാണുന്നു 30-09-2023
മലയാളം
Afrikaans العربية অসমীয়া Azərbaycan Беларуская мова български বাংলা Bosanski Català کوردی Čeština Cymraeg Dansk Deutsch Ελληνικά English Esperanto Español Eesti Euskara فارسی Suomi Français Frysk Gàidhlig Galego ગુજરાતી हिन्दी Hrvatski Magyar Հայերեն Bahasa Indonesia Íslenska Italiano 日本語 ქართული Қазақ тілі ភាសាខ្មែរ ಕನ್ನಡ 한국어 ພາສາລາວ Lietuviškai Latviešu valoda македонски јазик Монгол хэл मराठी Bahasa Melayu ဗမာစာ नेपाली Nederlands ਪੰਜਾਬੀ Polski پښتو Română Русский සිංහල Slovenčina Slovenščina سنڌي Af-Soomaali Shqip Српски језик Basa Sunda Svenska Kiswahili தமிழ் తెలుగు ไทย Tagalog Türkçe Uyƣurqə Українська اردو Oʻzbek Tiếng Việt 中文 (中国)
|
https://barriochinocuba.com/ml/yaacknekkurricc-svpnn-kaannuk
|
2024-03-03T09:32:52Z
|
<urn:uuid:0dfc2e34-1af7-4601-97f8-27414b29114e>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.97
| 109
| 69,853
|
tlsh:T108E39E63686C41E6A16BC5CC55760ADF277C75B9200A41F82B055092061B12AD88BA1569215BF431CD3F1FD1522A7E4F6FA7DDAFEF9280EF66CF496EF1728C69FBE0C8A030
|
നൂറ്റാണ്ടുകൾക്ക് മുൻപേ ഒരേ മാതൃകയിൽ പണികഴിപ്പിച്ച വീടുകൾ; മഞ്ഞിലും വെയിലിലും അമ്പരപ്പിക്കുന്ന ദൃശ്യചാരുത- ഇത്തവണ ക്രിസ്‌മസ് ഇവിടെ ആയാലോ? - landscapes of Japan’s Shirakawago village attract tourists
02
Mar 2024
Saturday
News
Entertainment
Magazine
Sports
Flowers Special
Life Style
Videos
Life Style Travel
നൂറ്റാണ്ടുകൾക്ക് മുൻപേ ഒരേ മാതൃകയിൽ പണികഴിപ്പിച്ച വീടുകൾ; മഞ്ഞിലും വെയിലിലും അമ്പരപ്പിക്കുന്ന ദൃശ്യചാരുത- ഇത്തവണ ക്രിസ്‌മസ് ഇവിടെ ആയാലോ?
Sruthimol k December 2, 2023
മഞ്ഞുകാലമെത്തി. ആളുകൾ യാത്രകളിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. ആ യാത്രകളിൽ ചില സ്ഥലങ്ങൾ വ്യത്യസ്ത സംസ്‍കാരങ്ങളിലൂടെ അനുഭൂതി പകരാറുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് അത്തരം പ്രദേശങ്ങളിൽ വ്യത്യസ്തമായ ജീവിതരീതി രൂപപ്പെടും. അങ്ങനെ കാഴ്ചകൾ കൊണ്ടും സാംസ്ക്കാരിക വൈവിധ്യം കൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു സ്ഥലമാണ് ജപ്പാനിലെ ഷിരാകവ. ജപ്പാനിലെ ഏറ്റവും മനോഹരവും പരമ്പരാഗതവുമായ ഗ്രാമങ്ങളിലൊന്നാണ് ഷിരാകവ. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾ എല്ലാ വർഷവും ഈ ഗ്രാമം സന്ദർശിക്കാറുണ്ട്.
അതിശയകരമായ പ്രകൃതിദത്തമായ അന്തരീക്ഷമാണ് ഷിരാകവയുടെ പ്രത്യേകത. ഇവിടെ ഉയർന്ന പർവതങ്ങളും കനത്ത മഞ്ഞുവീഴ്ചയും ഉള്ളതിനാൽ അയൽ പ്രദേശങ്ങളുമായുള്ള ഇടപെടൽ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ അതുല്യമായ സാംസ്കാരിക ജീവിതശൈലിയാണ് ഈ ഗ്രാമത്തിലുള്ളത്.
1995 ഡിസംബറിൽ ഷിരാകവ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. അതിന്റെ ഒരു കാരണം വയലുകളും പർവതങ്ങളും പോലുള്ള മികച്ച പ്രകൃതിദൃശ്യങ്ങളാണ്. ഗ്രാമത്തിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള സവിശേഷമായ മാർഗ്ഗമാണ് മറ്റൊരു കാരണം. ഗ്രാമീണ ഭവനങ്ങളുടെ അറ്റകുറ്റപ്പണികളും നിർമാണവുമെല്ലാം ഗ്രാമീണർ സ്വയം പരിപാലിക്കുന്നതിനാൽ നൂറുകണക്കിന് വർഷങ്ങളായി ഒരു പ്രത്യേക ജീവിതരീതിയാണ് ഇവിടുള്ളത്. ഈ കാരണങ്ങളാലാണ് ഈ ഗ്രാമത്തെ ലോക പൈതൃക പ്രദേശമായി തിരഞ്ഞെടുത്തത്.
ജപ്പാനിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് ഷിരാകാവയുടെ പ്രധാന കാലാവസ്ഥാ സവിശേഷതകളിൽ ഒന്ന്. ഡിസംബർ മുതൽ മാർച്ച് വരെ മഞ്ഞുവീഴ്ച 2 മുതൽ 3 മീറ്റർ വരെ ഉയരത്തിലെത്തും. ഇടയ്ക്കിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതുകൊണ്ട് വീടുകൾ പണിയുമ്പോൾ കട്ടിയുള്ള മേൽക്കൂരകൾ ഉപയോഗിക്കുന്നു.
ഇവിടെ വീടുകൾക്കെല്ലാം ഒരേ രൂപമാണ്. ഒരേ തരത്തിലുള്ള മേൽക്കൂരകൾ. അതിന്റെ കാരണവും രസകരമാണ്. പ്രാർത്ഥിക്കാൻ കൈകൂപ്പുന്ന ആകൃതിയിലാണ് ഇവിടുത്തെ വീടുകൾ. ജാപ്പനീസ് ഭാഷയിൽ ഇങ്ങനെ കൈകൂപ്പുന്നതിനെ ഗാഷോ എന്ന് വിളിക്കുന്നു, വീടുകൾ നിർമ്മിക്കുന്ന രീതി ഇതിന് സമാനമാണ്.
Read also: കൊളസ്‌ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാം; സബർജെല്ലി ‘സബാഷ്..’!
അതുകൊണ്ട് ഈ വീടുകളെ ഗാഷോ എന്നാണ് വിളിക്കുന്നത്. മേൽക്കൂര വളരെ കുത്തനെയുള്ളതാണ്, അതിനാൽ മഞ്ഞ് അതിൽ നിന്ന് എളുപ്പത്തിൽ താഴേക്ക് വീഴും. മേൽക്കൂരയുടെ ഘടന വീടിനുള്ളിൽ പത്തായം പോലെ വിപുലമായ സ്ഥലം നൽകും. ഇത് സിൽക്ക് നിർമിക്കാനുള്ള സാധനങ്ങൾ സംഭരിക്കുന്നതിനും പട്ടുനൂൽ വളർത്തുന്നതിനും ഉപയോഗിച്ചിരുന്നു. എല്ലാ വീടുകൾക്കും എല്ലാ വർഷവും അറ്റകുറ്റപണികൾ നടക്കും. അതുകൊണ്ട് തന്നെ നൂറുകണക്കിന് വർഷങ്ങൾ പിന്നിട്ടാലും ഈ വീടുകൾ ഒരു കേടുപാടുമില്ലാതെ നിലനിൽക്കും.
|
https://flowersoriginals.com/2023/12/landscapes-of-japans-shirakawago-village-attract-tourists/
|
2024-03-02T15:42:57Z
|
<urn:uuid:ef6d15f8-c833-49e9-9498-a38e80dc8b1d>
|
[
"header",
"short_sentences"
] |
[] |
mal-Mlym
| 0.98
| 0.69
| 0.93
| 13
| 6,939
|
tlsh:T1C151D9E1A06C40E3546FC4CD89B516EF17ACB5A1104A41F86B041196560352A94CB91A69316BA035CD3F4FD1036A3E8E6FABEDAFCFE180EF628F5C7AF1728D69FBE0C5A130
|
Breaking News: ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഗ്യാസ് സിലിണ്ടറിന് 2000 രൂപ വിലവരും : മമത ബാനർജി ◆ ഭാരത് റൈസിനേക്കാൾ ഗുണമേന്മ; ശബരി കെ റൈസ് ഉടൻ എത്തുമെന്ന് മന്ത്രി ജി ആർ അനിൽ ◆ സിദ്ധാർത്ഥൻ്റെ മരണം; റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു ◆ സമരാഗ്നി സമാപന പരിപാടിയിൽ ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവി; തടഞ്ഞ് ടി സിദ്ധിഖ് ◆ സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് കെ സുധാകരന്‍ ◆ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകൾ വെട്ടുന്നു; പരാതി നൽകി കെ സുധാകരൻ ◆ രാജ്യസഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാൻ കേവലം 3 സീറ്റുകൾ മാത്രം ◆ ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ല; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം: പി ജയരാജൻ ◆ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു ◆ യുഡിഎഫിന്‍റെ രാജ്യസഭാംഗങ്ങളെല്ലാം ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ◆
Topic: Financial activity
എസ്ഡിപിഐക്കെതിരെയും നടപടിയ്ക്ക് സാധ്യത; ധന ഇടപാടുകളിൽ നിരീക്ഷണം നടത്തുന്നു
2018 മുതല്‍ 2020 വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ സംഘടനയ്ക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് എസ്ഡിപിഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല
|
https://www.evartha.in/tag/financial-activity
|
2024-03-01T04:57:26Z
|
<urn:uuid:bbce1f3e-33ce-4d2c-9837-53c042a1671d>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.93
| 3
| 2,741
|
tlsh:T109BB34518D2C40FA216AD0DD49A10A9F576CB0A4205686F85B1526D3164352EE4C7A1818A0ABA036CE370FD103667A8F2F6B8E9FCF9544AF27CF1CBCF2728D5DFBE0C95135
|
കഴിഞ്ഞ സെപ്റ്റമ്പറില്‍ ആണ് ബ്ലോഗെഴുത്ത് തുടങ്ങിയത്. ഈ സെപ്റ്റമ്പറില്‍ നാട്ടില്‍ ആവുമെന്നതിനാല്‍ അഡ്വാന്‍സായി ഒരുവര്‍ഷം ആഘോഷിക്കാമെന്ന് വെച്ചു. അതോടൊപ്പം ബ്ലോഗില്‍ നിന്ന് ഒരു താല്‍ക്കാലിക വിരമിക്കലും.
അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ ലഭിച്ച അധികസമയം ചിലവിടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്ന ബ്ലോഗിംഗ് ഒട്ടേറെ സുഹൃത്തുകളെ തന്നു. പ്രശസ്തനാകാനൊ പ്രസക്തനാകാനോ ഒട്ടും താല്പര്യവുമില്ല ആയതുമില്ല. നേരംകൊല്ലികള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം വായിച്ചപ്പോള്‍ പിന്നീട് എപ്പോഴോ ആണ് എന്റെ ഓര്‍ക്കുട്ട് വലയില്‍ വെളിയില്‍ ഉള്ള വായനക്കാരുടെ കാര്യം അറിയുകയും പിന്നീട് ചിന്തയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തത്. അഗ്രിഗേറ്ററുകളെകുറിച്ചൊന്നും അറിയില്ലായിരുന്നു. ഒപ്പം വായിക്കാനായി ബൂലോഗത്തുള്ളവരെയും കുറിച്ചൊരു പിടിയുമില്ലായിരുന്നു.
പിന്നീട് ചിലപ്പോഴെപ്പോഴോ അല്പം കൈപ്പേറിയ അനുഭവങ്ങളും ഉണ്ടായി എന്നതൊഴിച്ചാല്‍ ഞാന്‍ ആഗ്രഹിച്ചതില്‍ എത്രയോ കൂടുതല്‍ ഈ ചെറിയ ബ്ലോഗ് വളര്‍ന്നിരിക്കുന്നു. ഇതിനോടൊപ്പം ഞാന്‍ തുടങ്ങിയ പരേതന്‍, പട്ടികള്‍, ഇന്ത്യന്‍പട്ടികള്‍, നാടന്‍ ഫുഡ്, ബ്രഹ്മാസ്ത്രം പിന്നെ ഞാന്‍ വല്ലപ്പോഴും എടുക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ദീപ്ഫോട്ടോസ് അങ്ങനെ ഇഷ്ടപ്പെടാനും മറക്കാതിരിക്കാനും ഒരുപിടി നല്ല ഓര്‍മ്മകള്‍. ആദ്യം എനിക്കറിയില്ലായിരുന്ന അഗ്രിയുടെ ടെക്നിക്കിന്റെ ക്ഷീണം മാറ്റാന്‍ സ്വന്തം മലയാളം ബ്ലോഗ്കുട്ട്. ഒപ്പം എന്റെ പ്രതികരണം അറിയിക്കാന്‍ എന്റെ കമന്റുകളും.
ആരുടേയും പേര് എടുത്ത് പറയുന്നില്ല. കാരണം ഓര്‍ക്കുട്ടിലും ബ്ലോഗിലുമായി ധാരാളം നല്ല ചങ്ങാതികള്‍. കമന്റിലൂടെയും സ്ക്രാപ്പിലൂടെയും മെയിലിലൂടെയും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഇതിനു ഞാന്‍ അര്‍ഹന്‍ ആണോ എന്നുപോലും സംശയം ഉണ്ട്. എന്റെ പരേതന്‍ എന്നാ ബ്ലോഗ് തന്റെ ബ്ലോഗ് തുടങ്ങാന്‍ കാരണമായി എന്ന് പറഞ്ഞ സുഹൃത്തിനെയും കുളത്തുമണ്‍ ബ്ലോഗ് തന്റെ ബ്ലോഗിന്റെ തുടക്കത്തിന്റെ കാരണവും ആയെന്നു പറഞ്ഞ സുഹൃത്തുകളുടെ അഭിപ്രായം എന്റെ നേട്ടമായി കരുതുന്നു. എന്നും വിവാദ വിഷയങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹിറ്റ്‌റേറ്റ് ധാന്യം തരില്ലെന്ന തിരിച്ചറിവ് അത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ കാരണമായി എന്നും പറയാം.
എന്തായാലും ഒരിടവേള ആവശ്യമാണ്. ശരീരത്തിന് ഒരു പുത്തന്‍ ഉണര്‍വ് ആവശ്യമെന്ന് തോന്നുന്നു. ഒരുപക്ഷെ ഈ നീണ്ട ഓട്ടങ്ങള്‍ തന്ന ക്ഷീണമാവാം കാരണം. ഒരു ആയുര്‍വേദ ചികിത്സ നടത്തി വീണ്ടും ചുറുചുറുക്ക് വീണ്ടെടുക്കാമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ഒരിടവേള ആവശ്യമാണ്. ബ്ലോഗെഴുത്ത് തുടരോമോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇത്രനാളും എനിക്ക് ബ്ലോഗെഴുത്ത് ആത്മസംതൃപ്തി തന്നെന്ന് വേണം പറയാന്‍. അതിന്റെ കാരണമാകട്ടെ എന്റെ ഏറ്റവും പ്രീയപ്പെട്ട വായനക്കാരും.
ഇക്കാലമത്രയും .എന്നെ സഹിക്കുകയും നേര്‍വഴി കാണിക്കുകയും വിമര്‍ശിക്കുകയും അനുമോദിക്കുകയും ചെയ്ത എല്ലാവരോരും എന്റെ കടപ്പാട് അറിയിച്ചുകൊള്ളട്ടെ.
ഒരുവര്‍ഷം തികഞ്ഞ ഈ വേളയില്‍ അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ
സ്നേഹത്തോടെ
(ദീപക് രാജ്)
Posted by ദീപക് രാജ്|Deepak Raj at 11:57 PM 56 comments
Labels: വാര്‍ത്ത
Sunday, July 5, 2009
66.മബുവിനും ലൈസന്‍സ് കിട്ടി..
രാത്രി അല്പം താമസിച്ചുകിടന്നതുകൊണ്ടാവാം വെളുപ്പിനെ ഫോണ്‍ ബെല്ലുകെട്ടപ്പോള്‍ അല്പം ദേഷ്യം വന്നു..അറിയാവുന്ന ഇരുപതു തെറികളെ മുറിച്ചു നാല്പതാക്കി മനസ്സില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ എടുത്തു..
"അളിയാ. ഒരു വിവരവുമില്ലല്ലോ..?"
ഒന്ന് ഞെട്ടി. ശെടാ... എനിക്ക് വിവരം ഇല്ലെന്നത് സത്യമാണെങ്കിലും വെളുപ്പിന് വിളിച്ചുണര്‍ത്തി പറയേണ്ട കാര്യമുണ്ടോ. നമ്പര്‍ നോക്കി. പരിചയം ഇല്ലല്ലോ. ഇപ്പോള്‍ എനിക്ക് വിവരമില്ലെന്നകാര്യം കേരളത്തില്‍ പത്രത്തിലും വന്നോ. അറിയാത്ത നമ്പരില്‍നിന്നൊക്കെ ഫോണ്‍ വരുന്നു. ഈ പത്രക്കാരെ കൊണ്ട് തോറ്റു. എന്തായാലും ഈ മാരണത്തെ ഒന്ന് പരിചയപ്പെടണമല്ലോ. ഒന്ന് തിരിച്ചു വിളിച്ചു..
"എനിക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിയില്ല. തിരക്കാണ്. താങ്കളുടെ നമ്പര്‍ തരുക. തിരിക വിളിക്കാം.."
അമ്പട..! വോയിസ് മെയിലില്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദേഷ്യം അരിച്ചു കയറി. ഇതാര്.. ഇത്രയും വൃത്തികെട്ട ശബ്ദമുള്ള കൂട്ടുകാര്‍ ആരും ഇല്ലല്ലോ. ആദ്യം ഇരുപതു തെറികളെ അരച്ചുക്കൂട്ടി ഒരു നീളന്‍ തെറി മെസ്സേജ് ആയി വിട്ടു. ഇത് കിട്ടുമ്പോള്‍ വീണ്ടും വിളിക്കും.
ഊഹം തെറ്റിയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു.
" മാഷേ... ഞാനാ മബു..(ഈ മബുവിനെ പണ്ടൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു..) എനിക്ക് ലൈസന്‍സ് കിട്ടി..."
ഓ.. ഇത് നമ്മുടെ മബുവാണല്ലോ.. ഇവന്‍ ടെസ്റ്റ് എഴുതാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസാവുന്നത് അല്പം പ്രയാസമാണ്. കാശ് കൊടുത്ത് കാര്യം സാധിക്കാനാവില്ല. (അഥവാ അങ്ങനെ സാധിക്കുമെങ്കില്‍ ഒരു കമന്റ് ഇടുക.. ഞാന്‍ തരാം. എനിക്കും പാസ്സാകണം) അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത് ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്.
"എല്‍" ലൈസന്‍സ് വെച്ചും വണ്ടി ഓടിക്കാമെങ്കിലും മോട്ടര്‍വേയില്‍ ഓടിക്കാന്‍ കഴിയില്ല. തന്നെയുമല്ല ഫുള്‍ ലൈസന്‍സ് ഉള്ള അണ്ണന്‍മാരുടെ മുമ്പില്‍ ഒരു ബഹുമാനത്തോടെ ഒക്കെ പോകണം. പ്രത്യേകിച്ചും മലയാളികളുടെ മുമ്പില്‍. എന്നാല്‍ "എല്‍" ലൈസന്‍സ്‌കാരന്‍ റോഡില്‍ അല്പം മണ്ടത്തരങ്ങള്‍ കാണിച്ചാല്‍ പയ്യനല്ലേ എന്നുകരുതി ആളുകള്‍ അത്ര വലിയ തെറി വിളിക്കില്ല എന്നൊരു ആശ്വാസവും ഉണ്ട്.
ഇനി നേരെ കാര്യത്തിലേക്ക് . മബു ഡ്രൈവിംഗ് ടെസ്റ്റ് പാസായത് ഒരു ചരിത്ര സംഭവമാണ്. മബു വണ്ടിയെടുത്തത് തന്നെ സംഭവം ആണ്. മബു വണ്ടിയും കൊണ്ട് വരുന്നത് കണ്ടാല്‍ തന്നെ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ആളുകളും വണ്ടികൊണ്ട് മാറി നില്‍ക്കും. മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും. അതുകൊണ്ട് തന്നെ മബു താമസിക്കുന്ന സ്ട്രീറ്റിലെ എല്ലാവര്‍ക്കും അതിശമായിരുന്നു മബുവിന്റെ ടെസ്റ്റ് വിജയം. ഇതില്‍ മബുവിനു അല്പം വിഷമം വന്നു ആശ്വാസത്തിനായി ആണ് എന്നെ വിളിച്ചത്.
ടെസ്റ്റ് ദിവസം ഒന്ന് വിശദീകരിക്കാം. രാവിലെ കുളിച്ചു ദുര്‍വ്വാസാവ് മഹര്‍ഷിയെപ്പോലെ എവിടെല്ലാം ചന്ദനവും കുങ്കുമവും ഭസ്മവും തേക്കാം അവിടെല്ലാം തേച്ചു കുറിയിട്ട് മബു ടെസ്റ്റ് അടിക്കാന്‍ ചെന്നപ്പോഴേ പരീക്ഷകന് എന്തോ പന്തികേട് തോന്നി.
(ലോകത്തില്‍ കേവലം മുപ്പതു പേര് മാത്രം സംസാരിക്കുന്ന ഭാഷയാതിനാല്‍ ഇംഗ്ലീഷില്‍ ഞാന്‍ ഈ സംസാരം എഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ല. ഇവിടെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എഴുതുന്നു.)
പരീക്ഷകന്‍: " ഡേയ്..! എന്തര് ടെസ്റ്റ് തന്നയെല്ല വന്നത്. അതോ പൂജയ്ക്കോ?"
മബു : "രക്ഷിക്കണം. മൂന്നാമത്തെ തവണയാ ടെസ്റ്റിനു വരുന്നത്.. രക്ഷിക്കണം"
മബു വണ്ടി മുമ്പോട്ട് എടുത്തു..
പരീക്ഷകന്‍ " ഇന്ത്യയില്‍ ഇപ്പോഴും കാളവണ്ടികള്‍ ഒത്തിരി ഉണ്ടല്ലേ അപ്പീ.."
മബു" തോനെ ഉണ്ടല്ലോ അണ്ണാ എങ്ങനെ അറിയാം .."
പരീക്ഷകന്‍" ഈ ഓട്ടീര് കണ്ടപ്പോള്‍ തോന്നിയപ്പീ .."
തലവെട്ടിച്ചുള്ള മബുവിന്റെ നോട്ടം കണ്ടപ്പോള്‍ പരീക്ഷകന് കാര്യം മനസ്സിലായി. ചുറ്റും അല്പവസ്ത്രധാരിണികളായ മദാമ്മമാരെയാണ് നോക്കുന്നത്..
പരീക്ഷകന്‍: "ഡേയ് .അപ്പീ.എനിക്ക് എനിക്ക് കൂടും കുടുംബവും ഉണ്ട്. നേരെ നോക്കീ ഓട്ടീര് ..അല്ലെങ്കില്‍ എന്റെ മൂക്കില്‍ പഞ്ഞിവേക്കേണ്ടി വരും.. ഇപ്പോള്‍തന്നെ പറഞ്ഞു വിടും..പറഞ്ഞില്ലെന്നു വേണ്ട"
മബു " അണ്ണാ .... ചതിക്കല്ലേ. ഇനി ടെസ്റ്റാണ് എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കൊല്ലും.. എനിക്ക് പാസാവണം.."
പരീക്ഷകന്‍.."തന്നെ... പക്ഷെ എനിക്ക് ജീവിക്കണം .നേരെ നോക്കീ ഓടിയ്ക്ക് .."
എന്തായാലും കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ കഴിഞ്ഞു അവസാനം പരീക്ഷകന്‍ ചോദിച്ചു..
"അപ്പീ.. ഇവിടെ ജ്വാലിയൊക്കെ ആയോ.."
മബു "എവിടെ അണ്ണാ.. ഈ ലൈസന്‍സ് എടുത്തു മൂന്നു മാസം കഴിഞ്ഞാല്‍ ഞാന്‍ ഓസ്ട്രലിയയില്‍ പോവും.. ഇവിടെ ജ്വാലി ഒന്നും ആയില്ല."
എന്തായാലും ഇത് കേട്ടപ്പോള്‍ പരീക്ഷകന്‍ മബുവിനു ലൈസന്‍സ് കൊടുത്തു.. പോകാന്‍ നേരം പ്രത്യേക ഉപദേശവും
" അപ്പീ.. തീര്‍ച്ചയായും ഓസ്ട്രലിയയില് പോവകണം.. കാരണം ഈ ലൈസന്‍സും എടുത്തു അധികം ഇവിടെ കറങ്ങണ്ടാ.. ഇവിടുത്തുകാര്‍ക്കും ജീവിക്കേണ്ടേ...!"
എന്തായാലും നാണം കെട്ടായാലും ലൈസന്‍സ് കിട്ടി. പക്ഷെ തന്റെ ഡ്രൈവിങ്ങിനുള്ള കഴിവ് കൂട്ടുകാരോ ഇപ്പോള്‍ ഇയാളോ അംഗീകരിക്കുന്നില്ല എന്നാ വിഷമം തീര്‍ക്കാനാണ് എന്നെ വിളിച്ചത്..ഞാന്‍ അധികം ആരെയും വിഷമിപ്പിക്കില്ല എന്നതുകൊണ്ട് ഒരു അഭിനന്ദനം പ്രതീക്ഷിച്ചു.. എന്തായാലും ഞാന്‍ നനായി അഭിനന്ദിച്ചു..വളരെ പതിയെ തിരിച്ചു ചോദിച്ചു..
"ആ പരീക്ഷകന്റെ പേരെന്താ.."
മബു "അതെന്താ ദീപക്കേ..!?"
"അല്ല നീ പാസായല്ലോ.. ഇനിയിപ്പോള്‍ എനിക്ക് ധൈര്യമായി പോകാം. ഇനി ഞാന്‍ ഫെയില്‍ ആവില്ല എന്ന് തോന്നുന്നു.. "
എന്തായാലും മബു തിരികെ പറഞ്ഞ തെറി ഇവിടെ എഴുതാന്‍ പറ്റില്ല.. ഞാന്‍ ഇരുപതു നാല്പതാക്കി കൊടുത്തത് അരച്ച് കലക്കി ഒന്നായി തിരികെ തന്നു..
ശെടാ.. മബുവിനെ ആരെങ്കിലും ഒന്ന് അനുമോദിച്ചിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു..
Posted by ദീപക് രാജ്|Deepak Raj at 10:42 AM 32 comments
Labels: നര്‍മ്മം
Monday, June 1, 2009
65.പരേതന്റെ ഭൂമീവാസം
പരേതനെ കുറിച്ച് അറിയാത്തവര്‍ പരേതന്‍ ബ്ലോഗ് വായിക്കുക. പരേതന്‍ നിര്‍ത്തിയതിനാല്‍ ആ ബ്ലോഗില്‍ എഴുതാതെ ഇതില്‍ എഴുതി എന്നുമാത്രം.
പരലോകത്തുനിന്നു വന്നതില്‍പിന്നെ ഭൂമിയിലെ ജീവിതത്തില്‍ വല്ല്യ പ്രതിപത്തി തോന്നിയിരുന്നില്ല. ശാന്തമ്മയും നളിനാക്ഷിയും ഇടയ്ക്കിടെ തന്നെ ഭര്‍ത്താവിന്റെ കടമകള്‍ ഓര്‍മ്മിപ്പിച്ചിട്ടും എന്തോ ഒന്നിനും ഒരു താല്പര്യം ഉണ്ടായില്ല. ഒരു പക്ഷെ ഷക്കീലയുടെയും സില്‍ക്ക് സ്മിതയുടെയും മറ്റു അപ്സരസുകളുടെയും സൌന്ദര്യം ഇവര്‍ക്കില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഒരു താല്‍പര്യവും തോന്നുന്നില്ല. സ്കോച്ച് അടിച്ചവനു കുതിര റം ഇഷ്ടപ്പെടാത്തതിലെ ന്യായം ഇവര്‍ക്കെങ്ങനെ മനസ്സിലാവും. തന്റെ സ്റ്റാമിനയും പോരെന്നാണ് പറയുന്നത്. കൊള്ളാം തന്നെ കുതിര രാവുണ്ണിയെന്നുവരെ വിളിച്ചവര്‍ ഉണ്ട്. ഇവര്‍ക്കെന്തറിയാം.
യമലോകത്തെപ്പറ്റി ഓര്‍ത്തിട്ടു ഒരു സമാധാനവും കിട്ടുന്നില്ല.എന്തോരം കാഴ്ചകളായിരുന്നു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രമെന്നപോലുള്ള കാഴ്ചകള്‍. അമ്പോ. ഇനി ഇഹലോകം മടുത്തൂന്നു പറഞ്ഞു കയറിചെന്നാല്‍ ഉള്ള വിലയും പോവും.
ഭൂമിയില്‍ വന്നതില്‍ പിന്നെ തന്റെ മിക്ക കൂട്ടുകാരും അല്പം ഭയത്തോടെയാണ് നോക്കുന്നത്. ഒരുപക്ഷെ പണ്ട് പ്രേതമായി നടന്നവന്‍ വീണ്ടും ആളായി വന്നതിന്റെ ഭയമായിരിക്കും. കൈപ്പുഴ കല്യാണിയും തന്നെ കാണുമ്പോള്‍ ഓടുന്നതുകാണുമ്പോള്‍ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്നവരെ പേടിച്ചാല്‍ മതിയെന്നുള്ള സത്യം തനിക്കല്ലേ അറിയൂ. മരിച്ചവര്‍ ആരെയും ഒന്നും ചെയ്യാറില്ലല്ലോ. പക്ഷെ മരിച്ചു ജീവിച്ച തന്നെപ്പോലുള്ളവരുടെ കഥ ആര്‍ക്കറിയാം. അതാവും ഈ പ്രയാണങ്ങളുടെ കാരണം.
മരിച്ചു തിരുച്ചുവന്നപ്പോള്‍ എന്തോരം ജനക്കൂട്ടം ആയിരുന്നു. പത്രങ്ങളും ടിവിക്കാരും എന്നുവേണ്ട ആകെ ജകപോക.മിക്കവര്‍ക്കും സ്വര്‍ഗമാണോ നരകമാണോ നല്ലത് എന്നറിയാനുള്ള വെമ്പല്‍ ആയിരുന്നു. എന്നിട്ട് വേണമല്ലോ ഇനിയുള്ള ജീവിതം പ്ലാന്‍ ചെയ്യാന്‍. പക്ഷെ ഷക്കീലയും സില്‍ക്കും നരകത്തില്‍ വാസമാണെന്ന് അറിഞ്ഞതില്‍ പിന്നെ എല്ലാവര്‍ക്കും നരകത്തില്‍ പോകാനാണല്ലോ ആഗ്രഹം. ആ ഷക്കീലയും സില്‍ക്കും രാവുണ്ണിയാര്‍ന്നു പറഞ്ഞാല്‍ വാലാട്ടി പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും അസൂയ. ചിലര്‍ക്കൊക്കെ താന്‍ വെറും പുളുവടിയ്ക്കുകയായിരുന്നോ എന്നും സംശയം ഉണ്ട്.
തറവാട്ടിലെ ആനയെ വിറ്റു കഴിഞ്ഞിട്ടാണല്ലോ തന്റെ പുനരവതാരം. താന്‍ വന്നതിനു തൊട്ടുമുമ്പേ എവിടുന്നോ ഒരു വിത്തുകാളയെ നളിനാക്ഷി വാങ്ങിയിരുന്നു. അല്പം വരുമാനം ഉണ്ടാക്കാനാണത്രേ. ശേ! എന്ത് പറയാന്‍. കലികാലം അല്ലാതെന്താ പറയുക. ആനയെ വളര്‍ത്തിയ മുറ്റത്തു ഒരു കാള. ഏതായാലും ചവിട്ടിക്കുകയും മറ്റും നടത്തുന്നത് നളിനാക്ഷി തന്നെയാണ്. ഇടയ്ക്കിടെ കാളയുടെ നോട്ടം കാണുമ്പോള്‍ അവന്റെ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. വഷളന്‍. നാട്ടിലെ പശുക്കളെ മുഴുവന്‍ പെഴപ്പിച്ച് ഒരു ബലാസംഗവീരനായി നില്‍ക്കുന്ന ക്രിമിനല്‍ അല്ലാതെന്താ. എന്നിട്ടും അവന്റെ അഹങ്കാരം.
ഒരു ദിവസം രാവിലെ ഒരു പയ്യന്‍ പശുവിനെക്കൊണ്ട് വരുന്നത് കണ്ടുകൊണ്ടാണ്
മുറ്റത്തെക്കിറങ്ങിയത്.
"എന്താടാ ... രാവിലെ കൊണ്ടിറങ്ങിയോ. വെറുതെ രാവിലെതന്നെ ഈ വൃത്തികേടുകള്‍ കാണിക്കാന്‍ തന്നെയാ പുറപ്പാട് അല്ലെ.?"
"അല്ല അമ്മാവാ. ഞാന്‍ ഒരാഴ്ചയായി വരുന്നു. പക്ഷെ ഞാന്‍ വരുന്നതിനു മുമ്പ് തന്നെ ആരെങ്കിലും കാര്യം സാധിപ്പിച്ചു സ്ഥലം വിടും. അതുകൊണ്ടാ ഞാന്‍ ഇത്ര വെളുപ്പിന് ഇങ്ങു വരുന്നത്."
പയ്യന്‍ വിഷമത്തോടെ പറഞ്ഞു.
"ഹ ഹ ഹ ഹ ...! കൊള്ളാം. എടാ ചെറുക്കാ. ഇതിനോക്കെയല്ലേ ഞാന്‍ ഇവിടെയിരിക്കുന്നത്. അതിനൊരു ട്രിക് ഉണ്ട്. ഞാന്‍ ഇതെത്ര പയറ്റിയതാ... അതുകൊണ്ടല്ലേ ഈ രാവുണ്ണിയാരെ ചിലരൊക്കെ കുതിര രാവുണ്ണിയെന്നും കോഴി രാവുണ്ണിയെന്നും ഒക്കെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചത്തു തിരിച്ചു വന്നതില്‍ പിന്നെ എല്ലവര്‍ക്കും പരേതന്‍ രാവുണ്ണി മാത്രം. "
പയ്യന്‍ കൌതുകത്തോടെ അടുത്തെത്തി. അവന്റെ ചെവിയില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തു. എന്താലും പയ്യന്‍ പശുവിനെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടു. തിരികെ വരുമ്പോള്‍ ചിരിച്ചുകൊണ്ട് വരുന്ന പയ്യനെ നോക്കിചിരിച്ചപ്പോള്‍
"അമ്മാവന്‍ പുലിയാണ് കേട്ടോ. കാര്യം നടന്നു. ചേച്ചി ഞാന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചു. പക്ഷെ ഞാന്‍ അമ്മാവന്‍ പറഞ്ഞപോലെ അമ്മാവന്റെ പേര് പറഞ്ഞില്ല.."
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം പഴയ കാര്യക്കാരന്‍ വാസു നായര്‍ എത്തി വിളിച്ചു..
"രാവുണ്ണി അങ്ങേത്തെ ....?"
പതിയെ പതിയെ എഴുന്നേറ്റു ചെന്നൂ.
"എന്താ നായരെ ... "
"എന്റെ മോന്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്, അവന്‍ കുറെദിവസം പശുവിനെ ചവിട്ടിക്കാന്‍ ഇവിടെ വന്നിരുന്നു, പക്ഷെ എന്നും താമസിക്കുന്നതും കൊണ്ട് വീണ്ടും വീണ്ടും വന്നതും പിന്നെ അങ്ങേത്തു എന്തോ പറഞ്ഞു കാര്യം നടത്തിയെന്നും അവന്‍ പറഞ്ഞു. അതിനൊരു നന്ദി പറയാന്‍ വന്നതാ."
"ഭ..! ആ നായിന്റെ മോന്‍ നിന്റെ സന്തതി ആയിരുന്നോ.. അവനോടു പറഞ്ഞു കൊടുത്തത് എന്റെ മൂക്കീല്‍ പഞ്ഞി വെയ്ക്കാന്‍ ചെയ്യിച്ചത് പോലെയായി. ഇപ്പോള്‍ എന്റെ പെണ്ണുമ്പിള്ള ആ ടെക്നിക് പ്രയോഗിച്ചു എന്റെ നടുവൊടിഞ്ഞു. അവനു പറഞ്ഞു കൊടുത്തത് വേലിയേല്‍ കിടന്ന പാമ്പിനെ പിടിച്ചു ന്യൂ ഡല്‍ഹിയില്‍ വെച്ചപോലായി."
"ഹി ഹി ഹി ഹി. ഞാന്‍ പോണു..ങാ അങ്ങുത്തെ.. ഇപ്പോള്‍ വീണ്ടും ചാകാറായി കേട്ടോ. ഇക്കണക്കിനു ടെക്നിക്ക് പ്രയോഗിച്ചാല്‍ വീണ്ടും പരേതനാവും" നായര്‍ തിരിഞ്ഞു നടന്നു.
നായരുടെ ചിരി കണ്ടപ്പോള്‍ ദേഷ്യം നുരപോന്തി വന്നു.
"എടീ കമാലാക്ഷീ. ആ വടിയിങ്ങേടുത്തെ... നടക്കാന്‍ വയ്യാ.."
"എന്നാലും ആ നായരുടെ മോന്‍ ആളൊരു കൊച്ചു മിടുക്കനാ അല്ലെ.."
വടികൊണ്ടുവന്ന കമലാക്ഷിയുടെ ചോദ്യം കേട്ടപോഴാ ഓര്‍ത്തത്. അടികൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും.
"പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."
Posted by ദീപക് രാജ്|Deepak Raj at 10:24 AM 24 comments
Labels: നര്‍മ്മം
Older Posts Home
Subscribe to: Posts (Atom)
ഞാന്‍
ദീപക് രാജ്|Deepak Raj
Ireland
View my complete profile
പഴയ ഹിറ്റുകള്‍
1.കാളി
2.സരസ്വതീ യന്ത്രം
3.പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍.
4.സ്വന്തം സ്കൂള്‍ ആയതുകൊണ്ട് എറുകിട്ടിയില്ല.
5.150 യുറോയും പട്ടിയുടെ അപ്പിയും
6.ഒരു പരീക്ഷണ ആദ്യരാത്രി (ഫ്ലോപ്പ്)
7.കമലഹാസനും മാധവനും പിന്നെ ഞാനും
8.ഒരു കണ്ണിറുക്കല്‍ പുരാണം
9.കരണ്ടി കിടയ്ക്കുമാ....??
10.അയര്‍ലണ്ടിലെ വാഹനപുരാണം.
11.നയന്‍താരയുടെ ജട്ടി.
12.കോര ഉപദേശിയും കര്‍ത്താവും.
13.ലിസിയുടെ ഭര്‍ത്താവ്
14.ചികിത്സ
15.സൈബര്‍ ഭിക്ഷു..
ആരെയും ദ്രോഹിക്കാതെ നിങ്ങളുടെ അല്പം സമയം ചിലവഴിച്ചു പറ്റുമെങ്കില്‍ അല്പം രസിക്കാം,രസിപ്പിക്കാം എന്ന ഉദ്ദേശം മാത്രമെ ഉള്ളൂ..കുറെ സത്യവും കുറെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു ചെറിയ പ്രയോഗങ്ങള്‍ മാത്രം.. ബ്ലോഗ് അല്ലേ അപ്പോള്‍ 100 % സത്യം മാത്രം ആവണമെന്ന് പറഞ്ഞാലും കാര്യമില്ല.............
ബ്ലോഗിന്‍റെ ലോഗോ ഉണ്ടാക്കി എനിക്കയച്ചു തന്ന എന്‍റെ പ്രിയ സുഹൃത്ത് ഇന്നൂസിനോട് എന്‍റെ നന്ദി പറഞ്ഞു കൊള്ളട്ടെ..
|
https://kulathumon.blogspot.com/
|
2024-02-27T13:08:28Z
|
<urn:uuid:c9c9f9ad-7171-46ec-a29e-c9cf315507f1>
|
[
"footer",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.99
| 0.98
| 0.95
| 95
| 35,624
|
tlsh:T14C8E30F28F2C41F264AAC5CD44B606DF577C71A6200942F89B1424C3051702ED89B92A25611BA035DDBB0FD1162A7E8E7F6BDEDBCF9580EF2A8F5CADF1734869FFE0C5A076
|
പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല;ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സഖ്യ ചര്‍ച്ചകൾ പരാജയപ്പെട്ടു. ◆ മുസ്ലീം ലീഗിന്റെ ആവശ്യം സുധാകരൻ വെട്ടി ! രാജ്യസഭാ സീറ്റ് ഓഫര്‍, മൂന്നാം സീറ്റ് കൊടുക്കണമെന്ന വാദവുമായി മുരളീധരൻ ! ◆ പ്രതിപക്ഷനേതാവ് സതീശനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ! സതീശനും സുധാകരനും പോര് ശക്തമായി !വീഡിയോ പുറത്ത് ◆ ലീഗ് ഞെട്ടിക്കൽ തുടങ്ങി ! വിട്ടുകൊടുക്കാൻ സതീശൻ !ഉമ്മൻ ചാണ്ടി വിട്ടുകൊടുത്ത അഞ്ചാം മന്ത്രിപോലെ കോൺഗ്രസിന്റെ അന്ത്യം കുറിക്കാൻ ലോക്‌സഭാസീറ്റും ◆ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10 ◆ ഇഡി ലുക്കൗട്ട് നോട്ടീസ് ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടു !ബൈജൂസ് ആപ്പ് തകർന്നു !ബൈജു രവീന്ദ്രന് കമ്പനിയെ നയിക്കാൻ ഇനി കഴിയില്ലെന്ന് നിക്ഷേപകർ; ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ആവശ്യം ◆ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി.സത്യന് വെട്ടേറ്റത് മകന്റെ മുന്നില്‍ വെച്ച്.കൊയിലാണ്ടിയില്‍ നാളെ ഹര്‍ത്താല്‍ ◆ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ സിപിഐഎം. ◆ 8 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം ! വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണൻ,കൊല്ലത്ത് എം മുകേഷ് ,മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ ലീഗ് പുറത്താക്കിയ കെ എസ് ഹംസ!! സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയായി ◆ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു.വിടപറഞ്ഞത് ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായൻ.പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‌കി രാജ്യം ആദരിച്ച വ്യക്തി ◆
News
mainnews
Crime
Politics
Entertainment
Health
Videos
Religion
Life
Sports
ഓട്ടോ ആറ്റിലേക്ക് മറിഞ്ഞു; അമ്മയ്ക്ക് പിന്നാലെ 3 വയസുകാരനും മരിച്ചു
September 4, 2023 9:58 am By : Indian Herald Staff
മാവേലിക്കര: അച്ചന്‍ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നുവയസ്സുള്ള കാശിനാഥാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്ക് ശക്തമായതിനേ തുടര്‍ന്ന് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിയിരുന്നു.
ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപത്ത് വച്ചാണ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ ഇന്നലെ മരിച്ചിരുന്നു. അപകട സ്ഥലത്തിന് സമീപത്ത് നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: accident.death, Achan Kovil River
Realted Posts
700 പേരുമായി പോയ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നാല് മരണം; നൂറോളം പേരെ കാണാനില്ല
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
കണ്ണീരിലാഴ്ത്തി ഉറ്റസുഹൃത്തുക്കളായ വിദ്യാര്‍ഥികളുടെ മരണം. മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി
മാതാപിതാക്കള്‍ ഷോപ്പിങില്‍: ഫ്‌ലാറ്റ് ബാല്‍ക്കണിയില്‍ നിന്നു വീണ അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; വിദ്യാര്‍ത്ഥി മരിച്ചു
ബസിന് പിറകിൽ കാറിടിച്ച് യുവാവ് മരിച്ചു
സൗദി വാഹനാപകടകം: മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം ; മരിച്ചത് കോട്ടയം ചങ്ങനാശേരി സ്വദേശി
Latest News
പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല;ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സഖ്യ ചര്‍ച്ചകൾ പരാജയപ്പെട്ടു.
മുസ്ലീം ലീഗിന്റെ ആവശ്യം സുധാകരൻ വെട്ടി ! രാജ്യസഭാ സീറ്റ് ഓഫര്‍, മൂന്നാം സീറ്റ് കൊടുക്കണമെന്ന വാദവുമായി മുരളീധരൻ !
പ്രതിപക്ഷനേതാവ് സതീശനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ! സതീശനും സുധാകരനും പോര് ശക്തമായി !വീഡിയോ പുറത്ത്
ലീഗ് ഞെട്ടിക്കൽ തുടങ്ങി ! വിട്ടുകൊടുക്കാൻ സതീശൻ !ഉമ്മൻ ചാണ്ടി വിട്ടുകൊടുത്ത അഞ്ചാം മന്ത്രിപോലെ കോൺഗ്രസിന്റെ അന്ത്യം കുറിക്കാൻ ലോക്‌സഭാസീറ്റും
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10
ഇഡി ലുക്കൗട്ട് നോട്ടീസ് ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടു !ബൈജൂസ് ആപ്പ് തകർന്നു !ബൈജു രവീന്ദ്രന് കമ്പനിയെ നയിക്കാൻ ഇനി കഴിയില്ലെന്ന് നിക്ഷേപകർ; ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ആവശ്യം
സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി.സത്യന് വെട്ടേറ്റത് മകന്റെ മുന്നില്‍ വെച്ച്.കൊയിലാണ്ടിയില്‍ നാളെ ഹര്‍ത്താല്‍
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ സിപിഐഎം.
Top Stories
പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല;ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സഖ്യ ചര്‍ച്ചകൾ പരാജയപ്പെട്ടു.
മുസ്ലീം ലീഗിന്റെ ആവശ്യം സുധാകരൻ വെട്ടി ! രാജ്യസഭാ സീറ്റ് ഓഫര്‍, മൂന്നാം സീറ്റ് കൊടുക്കണമെന്ന വാദവുമായി മുരളീധരൻ !
ലീഗ് ഞെട്ടിക്കൽ തുടങ്ങി ! വിട്ടുകൊടുക്കാൻ സതീശൻ !ഉമ്മൻ ചാണ്ടി വിട്ടുകൊടുത്ത അഞ്ചാം മന്ത്രിപോലെ കോൺഗ്രസിന്റെ അന്ത്യം കുറിക്കാൻ ലോക്‌സഭാസീറ്റും
വീണ വിജയൻ അറസ്റ്റിലാകുമോ ? കെഎസ്‌ഐഡിസിയെ കൊള്ളസംഘമാക്കി! മുഖ്യമന്ത്രിക്ക് കാനഡയുമായി പതിറ്റാണ്ടുകളുടെ ബന്ധമെന്ന് ഷോണ്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി!2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി. വിചാരണക്കോടതി വിധി ശരിവെച്ചു.വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി.
|
https://dailyindianherald.com/achan-kovil-river-accident-death/
|
2024-02-26T07:50:39Z
|
<urn:uuid:dbeb2a4e-ccb0-4afb-8a57-f6e354f698d0>
|
[
"header",
"short_sentences"
] |
[] |
mal-Mlym
| 0.98
| 0.84
| 0.93
| 31
| 12,570
|
tlsh:T1F5C6BD429B7C40EA207AC1CE85721ADF476CB5A5104602FC5B1515D6160712ED49B8242A645BA036CE7B0FD1072A7A8E6FABDDAFCF9184AF6ACF5C7CF173484EFBD0CA5071
|
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമ വേദിയിലേക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ കടന്ന് വരുന്നു
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമത്തിന് മുന്നോടിയായി കോട്ടയത്ത് നടന്ന പൈതൃക ഘോഷയാത്ര.
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമത്തിൻ്റെ മുന്നോടിയായി കോട്ടയം നഹ്റു സ്റ്റേഡിയത്തിലെ സമ്മേളന നഗരിക്കു മുമ്പിൽ ബസലിയസ് മാർത്തോമാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ പതാക ഉയർത്തുന്നു.
ആനന്ദ സദസ്സില്‍...കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.സി.സിയുടെ ജനകീയ ചർച്ചാ സദസില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പരാതി അറിയിക്കനെത്തിയ ലക്ഷ്മിയമ്മക്കും മകള്‍ രാധക്കും കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി കൊല്ലാട് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് ഏറ്റപ്പോള്‍ സദസ്സില്‍ നിന്ന് നിറകണ്ണുകളോടെ നന്ദി പറയുന്ന ലക്ഷ്മിയമ്മ
സദസിന് നന്ദി... കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.സി.സിയുടെ ജനകീയ ചർച്ചാ സദസില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പരാതി അറിയിക്കനെത്തിയ ലക്ഷ്മിയമ്മക്കും മകള്‍ രാധക്കും കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി കൊല്ലാട് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് ഏറ്റപ്പോള്‍ കെ.പി.സി.സി നേതൃത്വത്തിന് മുന്നിലെത്തി നന്ദി പറയുന്ന ലക്ഷ്മിയമ്മയും രാധയും. സിബി കൊല്ലാട് സമീപം.
ആൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡോട്ട് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനോത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്ഘാടനം ചെയ്യന്നു
ഒരൽപ്പം തമാശ ......... കോൺഗ്രസ് സമരാഗ്നി ജാഥ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോൾ നർമ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ,എം.പി കൊടിക്കുന്നിൽ സുരേഷ് എന്നിവർ
ലേശം ഒന്ന് വിയർത്തു......... കോൺഗ്രസ് സമരാഗ്നി ജാഥ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോൾ കടുത്ത ചൂട് കാരണം വിയർപ്പ് ഒപ്പുന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ തൊട്ടടുത്തു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും
വിശ്രമ വേളയിൽ ബൈക്കിന് മുകളിൽ കയറിക്കിടക്കുന്ന ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയിലെ യുവാവ്
അവസാന വേരും...എറണാകുളം നഗരത്തിൽ കെട്ടിട നിർമ്മാണത്തിനായി മരം ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റാനൊരുങ്ങുന്നു
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ദാരികവധം കഥകളിയിൽ നിന്ന്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രഷോഭയാത്രയുടെ പൊതുസമ്മേളനം എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
സമരാഗ്നി ജനകീയ പ്രഷോഭയാത്ര ആലപ്പുഴയിലെ വേദിയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എൻ എസ് യു കോഓർഡിനേറ്റർ കനയ്യ കുമാർ, ഡി. സി. സി പ്രസിഡന്റ് ബാബു പ്രസാദ്, കെ പി സി സി സെക്രട്ടറി എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കൾ കൈകോർത്തപ്പോൾ
സമരാഗ്നി ജനകീയ പ്രഷോഭയാത്ര ആലപ്പുഴയിലെ വേദിയിലെത്തിയപ്പോൾ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും. എൻ. എസ്. യു കോഓർഡിനേറ്റർ കനയ്യ കുമാർ സമീപം
സമരാഗ്നി ജനകീയ പ്രഷോഭയാത്ര ആലപ്പുഴയിലെ വേദിയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാളും പരിചയും നൽകിയപ്പോൾ
ഇങ്ങനെ ചിരിക്കണം... ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുത്ത ശേഷം മുൻ എംപിമാരായ പ്രഫ.പി.ജെ.കുര്യനും അഡ്വ.കെ.സുരേഷ് കുറുപ്പും സൗഹൃദം പങ്കിടുന്നു
കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എൻ വാസവനെ വേദിയിലേക്ക് സ്വീകരിക്കുന്നു. ജില്ലാ കളക്ടർ വിഗ്നേശ്വരി, എം.എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി.സി. കാപ്പൻ , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ , സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി .ബിനു തുടങ്ങിയവർ സമീപം
സന്തോഷമായി...കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാ പട്ടയമേളയിൽ ഉദ്യോഗസ്ഥരിൽ നിന്നും സന്തോഷ ത്തോടെ പട്ടയം വാങ്ങുന്നവർ
ഭയ്യാ ഭയ്യാ.. കെ.പി.സി.സിയുടെ സമരാഗ്നി പ്രക്ഷോഭ ജാഥ നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രസിഡന്റ് കെ.സുധാകരനും കോട്ടയം ഡി.സി.സി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ച ശേഷം പുറത്തേയ്ക്ക് പോകുന്നു
പശ്ചിമതീര കനാൽ നവീകരണത്തിന്റെയും കരിക്കകം ലിഫ്റ്റ് ബ്രിഡ്ജിന്റെയും ഉദ്‌ഘാടന ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയൻ വാഹനത്തിൽ ബ്രിഡ്ജിലൂടെ കടന്നുപോയപ്പോൾ
LOAD MORE
TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
|
https://keralakaumudi.com/photogallery/day-in-pics?t=848430653
|
2024-02-26T06:33:35Z
|
<urn:uuid:cf4fddba-2f26-45c7-b6d7-fe38e60ad111>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 31
| 16,108
|
tlsh:T13E4EC772AE6C40EA256AC0CD48B51A9F977CB5A1205B82FC6B0912D2150742ED48791519A16BA03ACD3B5FD103197A8E2FAB9DAFCFD284EF62CF6C7DF1728C98FFE0C95131
|
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബലൂൺ വില്പനക്കെത്തിയ നാടോടി സ്ത്രീയും കുഞ്ഞും
സമരാഗ്നി ജനകീയ പ്രഷോഭയാത്രക്ക് ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏറെ വൈകിയതിനാൽ പ്രസംഗം അഞ്ചു മിനിറ്റാക്കി ചുരുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആവശ്യപ്പെടുന്ന എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
കാസർകോട് പഴയ ബസ്റ്റാന്റ് എം ജി റോഡിലെ കടയിലുണ്ടായ തീപിടിത്തം.
സമരാഗ്നി... പകൽ ചൂടിനൊപ്പം ജില്ല രാഷ്ട്രീയ ചൂടിലേയ്ക്കും കടക്കുകയാണ്. യൂ. ഡി. എഫ് സംഘടിപ്പിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് ജില്ലയിലേക് പ്രവേശിക്കുകയാണ്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് സമീപത്തുകൂടി വെയിലത്ത് നടന്നു പോവുന്ന വിനോദ സഞ്ചാരികൾ.
ഫുട്ബോൾ മുത്ത്... മലപ്പുറം കോട്ടപ്പാടിയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ഐ.എം വിജയൻ.
ദിപ്പോൾ പോകുമേ......... സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന മലപ്പുറത്തെ വിദ്യാർഥി.
ഈ ചൂടാത്തൊരു ഐസ് ക്രീം...... ചൂടിനെ ഒന്ന് തണുപ്പിക്കാൻ മലപ്പുറത്തെ സ്കൂൾ വിദ്യാർഥി ഐസ് ക്രീമുമായി.
പച്ച തത്തയാണ് ഭാവി... കോഴിക്കോട് നഗരത്തിലൂടെ കളിപ്പാട്ട തത്തകളുമായി വിൽപ്പനയ്ക്ക് ഇറങ്ങിയ രാജസ്ഥാൻ സ്വദേശി
വെയിലാണ് പ്രശ്നം... അടച്ചിട്ട റെയിൽവേ ഗേറ്റിന് മുന്നിൽ ഉച്ചയോടെ ഇരുചക്രവാഹനം നിർത്തിയിട്ട് ഉടമസ്ഥൻ മാറി നിന്നപ്പോൾ. കടുത്ത വെയിലായതിനാൽ തണൽ തേടി മാറി നിന്നതാണ് വാഹന ഉടമ. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച്ച
സമരാഗ്നി യാത്രയിൽ മറിയക്കുട്ടി പെൻഷൻ ലഭിക്കാത്തതിനെപ്പറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പരാതി പറയുന്നു.
ബാരിക്കേഡിനും, ബൈക്കിനുമിടയിൽ... ആലപ്പുഴ കളക്ടറേറ്റിന് മുന്നിലേക്ക് എത്തുന്ന സമരങ്ങളെ പ്രതിരോധിക്കുവാനായി പൊലീസ് വാഹനത്തിൽ എത്തിച്ച ബാരിക്കേഡുകൾ റോഡരുകിൽ ഇറക്കിവെക്കുന്നതിനിടയിൽ കയ്യിൽ നിന്ന് പിടിവിട്ട് റോഡിലൂടെ എത്തിയ ഇരുചക്രവാഹനയാത്രികർക്ക് അരികിലേക്ക് മറിഞ്ഞുവീണപ്പോൾ. തലനാരിഴക്കാണ് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
LOAD MORE
TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
|
https://keralakaumudi.com/photogallery/shoot-at-sight?t=430361690
|
2024-02-26T07:23:30Z
|
<urn:uuid:a586eae6-c863-4759-bcc1-046647e095cd>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 31
| 13,180
|
tlsh:T18CB9F3427C2D40E6112AC1CD84711ADF577CB5A5214A82FC5B0912A2564742ED4C79151961ABA03ACD3B4FD1035A3E8E2FAB9DAFCFA2C4EF62CF6879F1728C5CFFE0CA9174
|
തൊടുപുഴ ശ്രീ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർഖികത്വത്തിൽ നടന്ന പൊങ്കാല
കെഎസ്ഇബി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർ നാഷണലിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
രക്ഷാമാർഗം....കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മസംഘത്തിന് രൂപം കൊടുത്ത പ്ലാവിൻ്റെ ചുവട് നശിച്ച് തുടങ്ങിയതിനെ തുടർന്ന് വൃക്ഷ വൈദ്യൻ കെ.ബിനു പ്രത്യേകം തയ്യാറക്കിയ മിശ്രിതം വച്ച് കെട്ടി ഒരുക്കുന്നു ഫോട്ടോ:റാഫിഎം. ദേവസി
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് ടി.പത്മനാഭൻ, കലാമണ്ഡലം ഗോപി , കെ. സച്ചിദാനന്ദൻ എന്നിവർ സമീപം
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായിവിജയൻ ടി.പത്മനാഭൻ, കലാമണ്ഡലം ഗോപി , കെ. സച്ചിതാനന്ദൻ എന്നിവരുമായി സൗഹൃദം പങ്കിടുന്നു
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടിയാൽ പങ്കെടുക്കുന്ന ചലച്ചിത്ര താരം ഷൈൻ ടോം ചാക്കോ
കെ.പി.സി.സി സമരാഗ്നിയുടെ ഭാഗമായി കണ്ണൂരിൽ നടന്ന ജനകീയ ചർച്ച സദസ്സിൽ ഉളിക്കലിലെ കർഷകൻ പി.പി മായൻ കശുവണ്ടി മാങ്ങ നൽകിയപ്പോൾ
ഇറ്റുതുള്ളിയ്ക്കായി മാറിടം തുരന്ന്.. പൂർണ്ണമായും വറ്റിയ ഷിറിയ പുഴയിൽ കൃഷി നശിക്കാതിരിക്കാൻ കിണറുകൾ നിർമ്മിച്ച് മോട്ടോർ ഇറക്കിയിരിക്കുകയാണ്. കാസർകോട് അംഗടിമൊഗർ പാലത്തിന് താഴെ നിന്നുമുള്ള ദൃശ്യം.
ഇര തേടി ഒരുമ .. വയലിൽ തീറ്റ തേടിയിറങ്ങിയ കൊക്കുകൾ. കുണിയൻ പാടശേഖരത്ത് നിന്നുള്ള ദൃശ്യം
പുലര്‍വെയില്‍... പുലർവെയിൽ തീർക്കുന്ന വർണ്ണപ്രപഞ്ചമാണ് ഓരോ പ്രഭാതവും. ഒരു കുട്ടനാടൻ പ്രഭാത ദൃശ്യം.
തൃശൂർ തേക്കിൻക്കാട് മൈതാനായിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ മേളയിൽ മുഖ്യമന്ത്രി പിണായി വിജയൻ്റെ കൈയ്യിൽ നിന്നും ഏറ്റവും ആദ്യം പട്ടയം വാങ്ങിയ കുറിച്ചിക്കര മടപ്പാട്ടുപറമ്പിൽ ലക്ഷമി തൻ്റെ പേരകുട്ടി അശ്വതിയെ കിട്ടിയപട്ടയം കാണിച്ച് കൊടുക്കുന്നു
തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ പട്ടയം വാങ്ങാനെത്തിയവരുടെ തിരക്ക്
തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയ കുറിച്ചിക്കര ലക്ഷ്മി സന്തോഷം പങ്കിടുന്നു മന്ത്രിമാരായ കെ.രാജൻ കെ. രാധാകൃഷ്ണൻ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് എന്നിവർ സമീപം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൊച്ചിയിൽ നടന്ന 37ാമത് ബിരുദദാന ചടങ്ങിൽ ഗണിതശാസ്ത്രജ്ഞനും കൊച്ചി സർവ്വകലാശാല അദ്ധ്യാപകനുമായ ഡോ.അമ്പാട്ട് വിജയകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ഇഗ്നോ കൊച്ചി പ്രാദേശിക കേന്ദ്രം റീജണൽ ഡയറക്ടർ ഡോ. ജെ.എസ്. ഡോർദി സമീപം.
കോൺഗ്രസ് നേതൃത്വത്തിൽ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര തൊടുപുഴയിലെത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിന് മുന്നോടിയായ് ആന ഓടുന്ന വഴി ചൂട് കാരണം വെള്ളമൊഴിച്ച് തണുപ്പിക്കുന്നു
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിന് മുന്നോടിയായ് ക്ഷേത്രത്തിൽ നിന്ന് ആനയ്ക്ക് കെട്ടാനുള്ള അര മണിയുമായ് ആനയുടെ അടുത്തേക്ക്
കണ്ണന് മുമ്പിൽ ഗോപി... ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഗോപികണ്ണൻ എന്ന കൊമ്പൻ.
തൃശൂർ വടക്കാഞ്ചേരിമച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് വരുന്ന ശൂലധാരികൾ
തൃശൂർ വടക്കാഞ്ചേരിമച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
LOAD MORE
TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
|
https://keralakaumudi.com/photogallery/specials?t=1495273815
|
2024-02-26T07:00:26Z
|
<urn:uuid:922d087f-5077-4621-b2fe-a9546cbcf81d>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 31
| 14,429
|
tlsh:T1E9293452A02C40E6102AC1CD48751ADF57BCB591214A42FC6B0912E2164752ED4C79151A61ABA036CE3B0FD1075A7A8E6FA79DAFCF9284EF62CF6D7DF1728C59FFE0CA9130
|
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആഹ്ളാദം പങ്കിടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്.സിക്കെതിരെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയ ഡയമന്റാകോസ് ഡിമിട്രിയോസിന്റെ മുന്നേറ്റം.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് അക്രോബാറ്റിക് മത്സരത്തിൽ മഹാരാഷ്ട്ര ടീമിന്റെ പ്രകടനം.
കണ്ണൂരിൽ സമഗ്ര ശിക്ഷാ അഭിയാൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കായിക മത്സരം വീൽചെയറിൽ ഇരുന്ന് വീക്ഷിക്കുന്ന കുട്ടി.
എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ സന്തോഷ്ട്രോഫിയ്ക്കായുള്ള കേരള ടീമും ശ്രീകൃഷ്ണ കോളേജ് ടീമും തമ്മിൽ നടന്ന പരിശീലന മത്സരത്തിൽ കേരളത്തിന്റെ മുന്നേറ്റം
ആലപ്പുഴ അരൂക്കൂറ്റി പുന്നാപ്പള്ളി വീട്ടിലെ പൂജാമുറിയിൽ പാദുവാപുരം പള്ളിയിലെ പുണ്യാളന്റെ കുരിശിന് മുന്നിൽ രാജന്റെ ഭാര്യ രാധമ്മ വിളക്ക് തെളിക്കുന്നു. രാജൻ സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരള എഫ്.സിയും ഷിലോങ്ങ് ലജോങ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് അക്കാദമി സ്കൂളിലേക്കുള്ള സെലക്ഷൻ്റെ ഭാഗമായി നടത്തിയ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ നിന്ന്
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തി വിജയം നേടിയ കേരള യുണൈറ്റഡ് എഫ് സി യുടെ ക്യാപ്റ്റൻ മുഹമ്മദ് നൗഫലിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഒഡിഷ എഫ്.സി ക്കെതിരെ ഗോൾ നേടിയ ഗോകുലം കേരള എഫ്.സിയുടെ ഉഗാണ്ട തരാം ഫസീല ഇക്വാപുത്തുമായി സന്തോഷം പങ്കിടുന്ന സഹതാരം. മത്സരം ഗോകുലം എഫ്.സി 2-1ന് വിജയിച്ചു
ജില്ല സെപക്താക്രോ ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗം മത്സരത്തിൽ കൈതപ്പൊയിൽ സ്പോർട്സ് അക്കാദമിയും മാമോ കോളേജ് മുക്കവും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ നിന്നും.
കേരള സ്റ്റേറ്റ് മുയ്തായി അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഈസ്റ്റ് ഹിൽ സ്കൂളിൽ നടന്ന മുയ്തായ് ചാമ്പ്യൻഷിപ്പിൽ നിന്നും
കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ കുറുവടി മത്സരത്തിൽ നിന്ന്.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്റനാഷണൽ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ മുകുതല പട്ടാമ്പിയും, ലെജന്റ് തൃശൂർ ഏറ്റുമുട്ടിയപ്പോൾ.
സമഗ്ര ശിക്ഷ കേരളം കോട്ടയം ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ഏറ്റുമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ മാന്നാനത്ത് നടത്തിയ കായികോത്സവത്തിൽ സ്റ്റാൻഡിങ് ബോൾ ത്രോ മത്സരത്തില്‍ നിന്ന്
LOAD MORE
TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
|
https://keralakaumudi.com/photogallery/sports?t=261657580
|
2024-02-26T08:56:37Z
|
<urn:uuid:16f6407b-f664-4caa-a97b-4a0769d71036>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 31
| 13,415
|
tlsh:T1C05B91529D6C80FA612AC0CD48651A9F47ACB595201A82FC5B1916A2060703EC4879191975ABA136CE364FD1071A7B8E6FBB9DAFCFD184EF62CF6CADF1628D5CFFD0CA5130
|
നിങ്ങള്‍ ഒരു ഇറാഖി. ചെറുപ്പക്കാരി. മുറിവേറ്റ് രക്തം വാര്‍ന്നുപോകുന്ന ഒരു രാജ്യത്തിന്റെ വേദനയാണ് നിങ്ങള്‍ക്ക് എഴുത്തും ജീവിതവും.
ഞാന്‍ ഒരു ഇന്ത്യക്കാരന്‍, മദ്ധ്യവയസ്ക്കന്‍. സ്വയം അടിച്ചേല്‍പ്പിച്ച പ്രവാസത്തിന്റെ ചാരുകസേരയിലിരുന്ന് 'വെടിവട്ടം' നടത്തുന്നവന്‍. ആ അനുഭവങ്ങളുടെ വ്യത്യാസം കൊണ്ടായിരിക്കുമോ എനിക്ക് നിങ്ങളെ പേടി?
നാലാളുകേള്‍ക്കേ നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാനാവില്ല. എന്റെ ഒരു ജീവിതസുഖത്തെയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നിട്ടും, എനിക്കു നിങ്ങളെ പേടിയാണ്. കാരണം, നിങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നു. അതിനെ വാക്കുകളിലേക്ക് തുറന്നുവിടുന്നു. മറിച്ച്, ഞാനതൊക്കെ അഭിനയിക്കുകയും ചെയ്യുന്നു.
പക്ഷേ ഒരു വ്യത്യാസമുണ്ട്. അരങ്ങിലിരിക്കുന്നവര്‍ അഭിനയിക്കുകയും, കാഴ്ചക്കാരന്‍ അനുഭവിക്കുകയുമല്ലേ സാധാരണയായി കാണുന്നത്? ഇവിടെ, നിങ്ങള്‍ അരങ്ങിലിരുന്നുകൊണ്ട് അനുഭവിക്കുന്നു. നിസ്സംഗമായ ഒരു സദസ്സിന്റെ ഘനീഭവിച്ച ഇരുട്ടില്‍ ഇരുന്നുകൊണ്ട് ഞാന്‍ അഭിനയിക്കുന്നു. നിങ്ങള്‍ കഥാപാത്രമാണ്. അല്ല. കഥതന്നെയാണ് നിങ്ങള്‍. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍.
കുറച്ചുകാലം കഴിഞ്ഞാല്‍, നമ്മളേക്കാള്‍ സംവദനശീലമുള്ള ഒരു തലമുറ നമ്മെ സ്ഥാനഭ്രഷ്ടരാക്കും. തീര്‍ച്ച. അവര്‍ എന്നോട് ചോദിക്കുകയും ചെയ്യും. എന്തേ ആ സ്ത്രീയെയും, അവരുടെ നാടിനെയും നിങ്ങള്‍ ദയാശൂന്യമായ ചരിത്രത്തിനു വിട്ടുകൊടുത്തതെന്ന്.അങ്ങിനെയൊക്കെ സംഭവിച്ചുപോയി എന്നൊരു കുമ്പസാരമല്ലാതെ, മറ്റൊന്നും എനിക്കവരോട് പറയാനുണ്ടാവില്ലെന്ന് എനിക്ക് നിശ്ചയമുണ്ട് ലയ്‌ലാ.
നിങ്ങളോടും ഒരു പക്ഷേ അവര്‍ ചോദിച്ചേക്കും, എങ്ങിനെയാണ് നിങ്ങളെ വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍തക്കവണ്ണം ഞങ്ങള്‍ ഇത്ര ഷണ്ഡന്‍മാരായതെന്ന്. പക്ഷേ എനിക്കുറപ്പുണ്ട്. നിങ്ങള്‍ നിങ്ങളുടെ സ്വതസിദ്ധമായ ആ ശൈലിയില്‍ മറുപടി പറഞ്ഞേക്കും: "പോയി ചാവാന്‍ പറ ആ നായിന്റെ മക്കളോട്. നമുക്ക് നമ്മളേയുള്ളു. അതു മതി", എന്ന്.
ആത്മനിന്ദയെ ഇല്ലാതാക്കാനുള്ള വഴികളെന്തൊക്കെയാണെന്ന് ഇനി ഇവിടം സന്ദര്‍ശിക്കുന്ന ഏതെങ്കിലും വ്യക്തിത്വവികസന സുവിശേഷകനോട് ചോദിച്ചുനോക്കണം. പ്രവേശനഫീസ് അല്‍പ്പം കൂടിയാലും കുഴപ്പമില്ല. മനസ്സമാധാനം കിട്ടുമല്ലോ.
|
https://rajeevechelanat.blogspot.com/2008/02/blog-post.html
|
2024-02-26T08:51:48Z
|
<urn:uuid:c07f7cda-7482-4f45-913f-d40622b0cf59>
|
[] |
[
"blog"
] |
mal-Mlym
| 1
| 1
| 0.96
| 7
| 5,013
|
tlsh:T12A1F64A15E1C41F260A6C1CC40A506DF67BC35B5100A42F85B1164D2051712EC9AB96624511BB434DD7F0F90562A3F8F6FABDAAF9FD950EF2ACB49BEF2B38C69FBE0C5A072
|
ജീവനക്കാരുടെ ശമ്പളം പിടിക്കരുത് എന്ന ഹൈക്കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാനുറച്ച് കേരള സർക്കാർ.കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പു വാങ്ങാനുമുള്ള നടപടികളുമായി ...
കോവിഡ്-19 രോഗബാധ : ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു
കോവിഡ്-19 രോഗബാധയേറ്റ് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂർ സ്വദേശിയായ അനൂജ് കുമാറാണ് മരിച്ചത്.നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അനൂജിന് ...
ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയാവും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിലപാട് അറിയിച്ച് കേരളം
കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ, ഘട്ടംഘട്ടമായി പിൻവലിച്ചാൽ മതിയെന്ന നിലപാട് വെളിപ്പെടുത്തി കേരളം. ഇന്നലെ വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള സർക്കാരിന്റെ ...
‘ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുത്, ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതി’: കേന്ദ്രത്തോട് അഭ്യർത്ഥിച്ച് കേരളം
തിരുവനന്തപുരം: രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് കേരളം. മെയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിപ്പിക്കാതെ ഘട്ടം ഘട്ടമായി ഇളവനുവദിച്ച് പിന്‍വലിക്കണമെന്ന് കേരളം ...
പ്രതിദിന കൊവിഡ് പരിശോധനയിൽ ഗുജറാത്തിനും ഉത്തർ പ്രദേശിനും കർണ്ണാടകക്കും പിന്നിലായി കേരളം; നിർണ്ണായക ഘട്ടത്തിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് വിവാദത്തിൽ
തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ...
കോവിഡ്-19 പരിശോധനയ്ക്ക് വേഗമേറും : കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു
കോവിഡ് പരിശോധന ത്വരിത ഗതിയിലാക്കാൻ വേണ്ടി കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു.14 ജില്ലകൾക്കും കൂടി നേരത്തെ 10 ലാബുകൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ...
കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം; വാഹനപരിശോധന കര്‍ശനമാക്കി, ഗ്രീന്‍ സോണുകളില്‍ അടക്കം കടുത്ത നിരീക്ഷണമേർപ്പെടുത്താൻ പൊലീസ് തീരുമാനം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന്റെ രണ്ടാം ദിനമായ ഇന്ന് പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനവുമായി പൊലീസ്. കാട്ടുപാതകളിലും ഇടവഴിയിലും അടക്കം വാഹനപരിശോധന കര്‍ശനമാക്കും. ഗ്രീന്‍ സോണുകളില്‍ ...
കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം; രോഗപ്രതിരോധ രംഗത്തെ മികവിന് പ്രശംസ
ഡൽഹി: കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ ...
കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ കേന്ദ്രസർക്കാർ. ഏപ്രിൽ 15ന് ഇറക്കിയ ഉത്തരവിൽ അനാവശ്യമായ ഇളവുകൾ ചേർത്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച ...
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: ഇനി ചികിത്സയിലുള്ളത് 140 പേര്‍, ഇതുവരെ രോഗമുക്തി നേടിയവര്‍ 257
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...
‘ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ്’: കേരളത്തിലെ ജില്ലകളെ നാല് മേഖലകളാക്കി തിരിച്ച് മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനായി കേരളത്തിലെ ജില്ലകളെ നാല് മേഖലകളാക്കി തിരിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ. റെഡ് ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് മേഖലകള്‍. ...
‘കൊറോണക്ക് ശേഷം കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമോ?’: ആശങ്ക പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍
ചെന്നൈ: കൊറോണ മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് ആശങ്ക പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള തമിഴ്നാട് ...
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും; നിയന്ത്രണങ്ങള്‍ ബാധകം
തിരുവനന്തപുരം: കൊറോണ വൈറസ് കേസുകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ...
‘കേന്ദ്രം നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിന് സ്വന്തം നിലയ്ക്ക് മാറ്റാനാവില്ല’: നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരളത്തിലെ ...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍: ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നൽകാൻ തീരുമാനം. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ...
‘റെഡ് സോണില്‍ നാലു ജില്ലകള്‍ മതി, സംസ്ഥാനത്തെ മേഖലകളായി തിരിക്കണം’; കേന്ദ്രാനുമതി തേടാന്‍ കേരളം
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സോണുകളായി തിരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ആലോചന. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളെ ...
ലോക്ഡൗണ്‍ ഇളവ് ചർച്ച; സംസ്ഥാനത്ത് മന്ത്രിസഭായോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ചചെയ്യും. യോഗത്തില്‍ കൊറോണയിലെ പൊതു സ്ഥിതിയും സര്‍ക്കാര്‍ വിലയിരുത്തും. കൊറോണ രോഗ വ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ ...
കൊറോണ വ്യാപന സാധ്യത: സംസ്ഥാനത്തെ ഏഴ് ജില്ലകളെയും ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കൊറോണ വ്യാപന സാധ്യതയുള്ള തീവ്രമേഖലകളുടെ (ഹോട്ട് സ്പോട്ട്) പട്ടികയില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ ഉള്‍പ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ...
‘കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനെത്തും’: സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഡല്‍ഹി: കേരളത്തില്‍ ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അഞ്ചു ശതമാനം കുറയാന്‍ ...
കോവിഡ്-19 രോഗബാധ : അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു
കോവിഡ്-19 രോഗബാധയേറ്റ് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്.യു.എസിൽ രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തോടടുക്കുകയാണ്. രോഗം ബാധിച്ച് ...
Page 61 of 64 Prev 1 … 60 61 62 … 64 Next
Latest News
തിരുവല്ലയിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്ക് പാലം; സുദർശൻസേതു പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാലസമർപ്പണം; പത്തരയോടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും
കുതിരാനിൽ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ ; രണ്ടുപേർ അറസ്റ്റിൽ
കൊച്ചി ലഹരി ഇടപാടുകളുടെ കേന്ദ്രമായി മാറുന്നു ; മിന്നൽ റെയ്ഡുമായി പോലീസ്
തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം ; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
ലീഗിന്റെ മൂന്നാം സീറ്റിന്റെ കാര്യത്തിൽ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല ; ഉഭയകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകണമെന്ന് പി എം എ സലാം
|
https://braveindianews.com/bitag/kerala/page/61
|
2024-02-25T04:42:23Z
|
<urn:uuid:68b1e868-4bf4-427a-9f34-54bbb58b41bc>
|
[] |
[] |
mal-Mlym
| 1
| 1
| 0.97
| 46
| 18,779
|
tlsh:T14E696A82703C40F6106AC1CD44B60A9F57BCB591104A42F85B1815D3194712ED49B92929615BA036CD7B0FD1035A7A8E6FABDDAFCFD684AF668F5CBCF1738C59FBE0C99032
|
എന്റെ കാടിന്റകം, കുട്ടിക്കാലത്ത് ഞങ്ങളുടെ കളിസ്ഥലമായിരുന്നു. രാവിലെ എല്ലാവരും ചേർന്ന് കാട്ടിൽ പോകും. അച്ഛനമ്മമാർ ചേർന്ന് വിറക് ശേഖരിക്കും. ഞങ്ങൾ ആ കാട് മൊത്തം നടക്കും, പഴങ്ങൾ പറിക്കും. തണൽ ചോട് കണ്ടാൽ പേടിക്കാതെ കിടന്നുറങ്ങും. സാറ്റും, ഓടിപ്പിടുത്തവും, കബഡിയും പല കളികളും കളിക്കും. കാട്ടുമരങ്ങൾ മാത്രമായിരുന്നു കാട്ടിൽ. ഞാവൽ, ഞാറ, മാവ്, കാട്ടുമാവ്, മരുത്, പേഴ്, ചെറ്പ്പുണ, ഇരുമ്പകം, ബാരൽ, താന്നി, ഇരിപ്പ, പന്തം എന്നിങ്ങനെ ഒരുപാട് മരങ്ങൾ നിറഞ്ഞ കാട്. നല്ല മുളകളുമുണ്ടായിരുന്നു. വിദേശ മരങ്ങളൊന്നും അന്ന് വയനാടൻ കാടുകളിൽ എത്തിയിരുന്നില്ല. അന്നൊന്നും ഞങ്ങൾ ആനകളെ നേരിട്ട് കണ്ടിരുന്നില്ല. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിലാണ് വിദേശ മരങ്ങളുടെ വിത്തുകൾ വീണ് മുളച്ചുപൊന്തിയത്. ശീമക്കൊന്ന പോലുള്ള മരങ്ങൾ നമ്മുടെ കാടുകൾ കീഴടക്കി. തേക്കുകളും, യൂക്കാലി മരങ്ങളും വെച്ചുപിടിപ്പിച്ചു. തനത് മരങ്ങൾ ഓരോന്നായ് വീഴാൻ തുടങ്ങി. ഈ വിദേശ മരങ്ങൾ വളർന്നാൽ നമ്മുടെ മരങ്ങളൊക്കെ കരിഞ്ഞുപോകും. വേറെയൊന്നും വളരുകയും ഇല്ല. വയനാട്ടിലെ മുളങ്കാടുകളും അങ്ങനെ നശിക്കാൻ തുടങ്ങി, ആനകൾ വിശന്നു നടക്കാനും.
മാനന്തവാടിയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ തണ്ണീർക്കൊമ്പൻ എന്ന ആന.
കുറുവയിൽ എത്തിയ ആനകൾ
കർണ്ണാടക, വയനാട് വനങ്ങൾ തമ്മിൽ അടുത്ത ബന്ധമാണല്ലോ. ആനകൾ സഞ്ചാരികളാണ്. നടന്ന് നടന്നാണ് തീറ്റ സംഭരിക്കുന്നത്. അങ്ങനെ തീറ്റ തിന്നും, തേടിയും അവർ എത്തുന്ന സ്ഥലം കാട് കഴിഞ്ഞുള്ള നാടാവാം, നഗരവുമാകാം. പണ്ട് സഞ്ചരിച്ച വഴികളിലൂടെയാവും അവർ വരുന്നത്. പണ്ടെപ്പോഴോ ഒരു ആന അവിടേക്ക് വന്നിട്ടുണ്ടാവും. ആദിവാസികൾ കഥ പറയുന്ന പോലെ ആനകളും കഥ പറയുന്നുണ്ട്. ഏതെങ്കിലും ഒരിടത്ത് ഒരാന എത്തിയാൽ ആ വിവരം അവർക്കിടയിൽ ഉണ്ടാവും. എല്ലാ ആനകളുടെയും ഓർമ്മയിൽ അതുണ്ടാവും. പണ്ട് ഞങ്ങൾ പൂജ ചെയ്ത സ്ഥലങ്ങളായിരുന്നു അതെല്ലാം എന്ന് ആദിവാസികൾ ഇന്ന് കാടിനെ ഓർത്ത് കഥ പറയുമെങ്കിലും അവിടേക്കൊന്നും ഞങ്ങൾക്ക് പോകാൻ പറ്റില്ല. കാട്ടിൽ നിന്നും ഞങ്ങളെ തടഞ്ഞുവെക്കുന്ന സംവിധാനം ഇന്നുണ്ട്. എന്നാൽ മൃഗങ്ങൾ ഈ വിലക്കുകൾ പാലിക്കണം എന്നില്ല.
വേനൽക്കാലത്ത് കർണ്ണാടകയിൽ വെള്ളം ഉണ്ടാവില്ല. ബാവലിയിലോ ബൈരക്കുപ്പയിലോ കുട്ടയിലോ ഒന്നും അത്ര പോലും വെള്ളമുണ്ടാവില്ല. തിരുനെല്ലി പഞ്ചായത്തിൽ ഒട്ടും വെള്ളം ഉണ്ടാവില്ല. എന്നാൽ ചാലിഗദ്ധയിൽ വെള്ളമുണ്ടാവും. എവിടെയും വെള്ളം ഇല്ലാതിരിക്കുമ്പോൾ ഇന്നയിടത്ത് പോകണം എന്ന് പണ്ടൊരു ആന പറഞ്ഞുകൊടുത്ത ഓർമ്മയിൽ ചാലിഗദ്ധയിലേക്ക് ആനകൾ വരും. അങ്ങനെ വന്നു വന്ന് കൂടിയ ആനകൾ ചാലിഗദ്ധയിൽ കൂട്ടത്തോടെ താമസിക്കാൻ തുടങ്ങി. പഴങ്ങളും, പച്ചമരുന്നുകളും, പക്ഷികളും കൂടിച്ചേർന്ന കാടാണ് കുറുവ. മാനുകൾ കുറവാണ്. കാട്ടുകോഴികളും മുയലുകളുമുണ്ട്. പിന്നെ ഇടയ്ക്ക് വന്നുപോകുന്ന പന്നികളും. അങ്ങനെയിരുന്ന കുറുവ ഇന്ന് ആനകളുടെ ദ്വീപായി മാറി.
മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പൻ.
ആനകൾ വരുന്നത് നശിപ്പിക്കാനല്ല
മുമ്പ് ആനകൾ വന്നുപോകുന്നതൊന്നും ആരും അറിയാറുണ്ടായിരുന്നില്ല. നെല്ലായിരുന്നു കൃഷി. തോട്ടത്തിൽ വാഴയും തെങ്ങും കാപ്പിയും കുരുമുളകും. രാത്രി ഒറ്റയ്ക്ക് ഒരാനയൊക്കെ വരും. വന്നു പോകും എന്നല്ലാതെ കൃഷി നശിപ്പിച്ചതായി ഒരു രേഖയും കാണില്ല. പിറ്റേന്ന് കാൽപ്പാട് കാണുമ്പോഴേ മനസ്സിലാകൂ ആന വന്നുപോയിരുന്നെന്ന്. മൃഗങ്ങളുടെ ആഹാരകേന്ദ്രമാണ് കാട്. മൃഗങ്ങളും കർഷകരാണ്. അവര് തിന്ന് തൂറുന്ന വിത്തുകൾ വീണ്ടും മുളച്ച് പൊന്തുന്നു. ഓരോ മാസവും എവിടെയൊക്കെ ചെന്നാൽ ഭക്ഷണം കിട്ടും എന്ന് അവർക്കറിയാം. ഒരിടത്തെ ഭക്ഷണം കഴിഞ്ഞാൽ പിന്നെ അടുത്ത കായ്കൾ പൂക്കുന്ന ഇടത്തേക്ക് അവർ നീങ്ങും. ഓരോ കാലവസ്ഥ അനുസരിച്ച് അവരിങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും. എന്നാൽ ചിലയിടങ്ങളിൽ ഭക്ഷണത്തിന്റെ ലഭ്യത കുറയും. അങ്ങനെ അവർ ഗ്രാമങ്ങളിൽ എത്തിപ്പെടും. കൃഷിയിടങ്ങളിൽ എത്തിപ്പെടും. കൃഷി നശിപ്പിക്കാനായിട്ടല്ല ആനകൾ വരുന്നത്. വിശന്നിട്ട് തീറ്റ തേടിയാണ് വരുന്നത്. അതിനെ നശീകരണം എന്ന് നമ്മൾ പറയും. പക്ഷേ അത് തിന്നാനായി വരുന്നതല്ലേ? അത്രയും വലിയ വയറല്ലേ, അതു നിറയ്ക്കണ്ടേ? നശിപ്പിക്കാനായാണ് വരുന്നതെങ്കിൽ കൃഷി മുഴുവൻ നശിപ്പിച്ച് പോയാൽ പോരെ? ഏഴ് മലയും ഏഴ് പുഴയും കടന്ന് വിശപ്പടക്കണം ആനയ്ക്ക് എന്നാണ് ഞങ്ങൾ പറയാറ്. പന്നി വന്നാൽ തേറ്റകൊണ്ട് കുത്തിയെ തിന്നും, കിളികൾ വന്നാൽ കതിര് കൊയ്തെടുത്ത് തിന്നും, എലി വന്നാൽ ചോട് കരണ്ട് തിന്നും… ഇതിനെയെല്ലാം എങ്ങനെയാണ് നശിപ്പിക്കൽ എന്ന് പറയുക ? മനുഷ്യനല്ലേ നശിപ്പിക്കുന്നതിൽ ഏറ്റവും മുന്നിലുള്ളത് ?
കാട്ടിൽ പഴന്തോട്ടങ്ങൾ വേണം
കാട്ടിലെ പന്ത്രണ്ട് മാസങ്ങളും വ്യത്യസ്തമാണ്. ഓരോ മാസത്തിലും ആനകൾ കഴിക്കുന്ന പഴങ്ങളുണ്ട്. ആ പഴങ്ങളെല്ലാം ഓരോ മാസവും കായ്ച്ചുകൊണ്ടിരുന്നതാണ്. ഓരോ മാസവും തീറ്റ കിട്ടുന്നിടത്തേക്ക് അവരെത്തും. അതൊന്നും തിന്നാൻ കിട്ടാതായി കഴിഞ്ഞപ്പോഴാണ് ആനകൾ തീറ്റതേടി വരുന്നത്. ആനകളെ പോലെ തന്നെ ആദിവാസികൾക്കും കാടിനെയറിയാം. ഇന്ന മാസം ഇന്ന ദിവസം ആ മരം കായ്ക്കും, ആ ദിവസം നമുക്ക് പോയി നോക്കാം എന്നെല്ലാം ഞങ്ങള് പറയും. എന്നാൽ ഇങ്ങനെ പോയി നോക്കുമ്പോൾ ഒന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും? എന്റെ ഒരാശയാണിത്, ഓരോ മാസവും വിളയുന്ന പഴവർഗങ്ങളുടെ തോട്ടം കാട്ടിലുണ്ടാക്കണം. ഓരോ ഇടങ്ങളിലായി തരംതിരിച്ച് വെച്ചുപിടിപ്പിക്കണം. വളർന്നു വരുന്നതുവരെ സംരക്ഷിക്കണം. അല്ലെങ്കിൽ മാനോ, പന്നിയോ കടിച്ചുകളയും. കാട്ടിൽ ഇങ്ങനെ ഫലവൃക്ഷങ്ങൾ നട്ടുപിടിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മുളങ്കാടുകളും വേണം. മുളങ്കാടുകൾ ഉണ്ടായിരുന്നപ്പോൾ വല്ലപ്പോഴും മാത്രമെ ആനകൾ പുറത്തുവന്നിരുന്നുള്ളു.
വയനാടിലെ കാടുകളിലൂടെ നീങ്ങുന്ന ആനക്കൂട്ടം. കടപ്പാട്:wti
ആനകൾ നമ്മെ ചോദ്യം ചെയ്താൽ ?
ആന ഞങ്ങളുടെ വല്ല്യച്ഛനാണ് എന്നാണ് പറയാറ്. മുറമെടുത്ത്വെച്ച് ആനച്ചെവിയായി, ചൂലെടുത്തുവെച്ച് ആനവാലായി, ഉലക്കയെടുത്തുവെച്ച് ആനക്കാലായി അങ്ങനെയങ്ങനെ ആനയായി മാറിയ ആദ്യത്തെ ആദിവാസികളുടെ കഥ പറഞ്ഞു തരാറുണ്ട്. ആന വന്ന് കഴിഞ്ഞാൽ ഞങ്ങൾ ഓടിക്കാറില്ല, ആക്രമിക്കാറുമില്ല. വിശന്നിട്ട് തിന്നാൻ വേണ്ടി വരുന്നതാണ് നമ്മൾ ഒന്നും ചെയ്യരുത് എന്നാണ് കൊച്ച് കുട്ടികൾക്ക് കൂടി ഞങ്ങൾ പറഞ്ഞുകൊടുക്കാറ്. ഞങ്ങൾ ആനയെ കണ്ടാൽ അത് നാട് മൊത്തം കഥയാവും. ഒരു പുതിയ കഥയുണ്ടാവും. ആ കഥകളാണ് കുറുവിൽ ഉള്ളത്. കാട്ടിലേക്ക് ടൂറ് പോകുമ്പോൾ അവിടുത്തെ മൃഗങ്ങൾ നമ്മളോട് കയറരുത് എന്ന് പറയാറുണ്ടോ? ഇത് ഞങ്ങളുടെ കാടാണ്, നിങ്ങൾ എന്തിനാണ് കാട് നശിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ? ശരിക്കും, മൃഗങ്ങളും ആനകളും ഒരു രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതാണ് നല്ലത്. അവർക്കും ഉണ്ട് രാഷ്ട്രീയം. എന്നാൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടികൾ ഉണ്ടാകുമോ?
ആനയെ ഉപദ്രവിച്ചാൽ പിന്നെ
ആനകൾ വരാതിരിക്കാൻ ആദ്യം രണ്ടുമൂന്നാൾ താഴ്ച്ചയിൽ കാടിന് ചുറ്റും കിടങ്ങുകൾ കുഴിച്ചു. അത് ഫലം കാണാതെ പിന്നീട് ഇലക്ട്രിക് ഫെൻസിങ്ങ് കെട്ടി. ഷോക്ക് കട്ടാക്കി ആനകൾ പിന്നെയും വന്നു. പിന്നെ കരിങ്കൽ മതിലുകൾ കെട്ടി നോക്കി. കരിങ്കല്ലും തകർന്നുവീണു. ഇപ്പോൾ ചാലിഗദ്ധയിൽ അടക്കം എല്ലായിടത്തും റെയിൽവെ ഫെൻസിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയാവുന്നതേയുള്ളൂ. ആനകൾ വരുമ്പോൾ എന്തിനാണ് ഇങ്ങനെ ശല്യപ്പെടുത്തുന്നത്? ഞാൻ നിന്നെ തല്ലിക്കഴിഞ്ഞാൽ നീ എന്നെ തിരിച്ചുതല്ലില്ലേ? ആനയെ ഉപദ്രവിച്ചാൽ പിന്നെ ആന ആക്രമിക്കാതിരിക്കുമോ? ആനയ്ക്കും ദേഷ്യം വരില്ലേ? ആനകൾ അവരുടെ കൂട്ടത്തെ സംരക്ഷിക്കും. ആനയുടെ അടുത്ത് ചെന്ന് ഒച്ചയിട്ട് ഓടിക്കാനും വഴക്ക് പറയാനും കല്ലെടുത്തെറിയാനും പാടില്ല. അങ്ങനെ ഒരു ഉപദ്രവവും ചെയ്യരുത്.
തർണ്ണീർക്കൊമ്പനെ പിടികൂടി കർണ്ണാടകയിലേക്ക് കൊണ്ടുപോകുന്നു. കടപ്പാട്:newindianexpress
കാടിന്റെ മണം പോയാൽ
കാട്ടിലുള്ളവർക്കെല്ലാം ഒരു പച്ചമണമുണ്ട്. ശരീരത്തിൽ കാടിന്റെ മണവും കറയുമുണ്ട്. എവിടെ ഏതുവഴി പോണം എന്ന അനുഭവ സമ്പത്തുമുണ്ട്. എന്നാൽ കുറേ കാലം കാടിന് പുറത്തായാൽ ഈ മണവും അറിവും നമ്മുടെ ശരീരത്തിൽ നിന്നും പോവും. കാടുമായുള്ള ബന്ധം ഇല്ലാതെയാകും. കാടിനെ മനസ്സിലാക്കാൻ പറ്റാതെയാവും. ആനകൾക്കും അതറിയാം. കാടിന് അകത്തുള്ള മണങ്ങളും പുറത്തുള്ള മണങ്ങളും അവർക്ക് തിരിച്ചറിയാം. കണ്ടിട്ടില്ലേ തുമ്പിക്കൈയിൽ എപ്പോഴും മണം പിടിച്ചുനടക്കുന്നത്? കാടിന്റെ മണം പോയിക്കഴിഞ്ഞാൽ ആദിവാസികളെ ആയാലും ആനകൾ ഓടിച്ചുവിടും.
സുകുമാരൻ ചാലിഗദ്ധ എഴുതിയ ആന അനുഭവങ്ങളുടെ സമാഹാരം, കുറു
വന്ന വഴിയേ ആന തിരിച്ചുപോകും
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുന്നേ, ചൈനയിലൂടെ ഒരു ആനക്കുടുംബം യാത്ര ചെയ്തത് ഓർമ്മയുണ്ടോ? അവരുടെ തീറ്റ തീർന്നുപോയതിനാൽ കുറേ കിലോമീറ്ററുകൾ നടന്ന് അവർ യാത്ര ചെയ്തു. ആനകൾ വരുന്നുണ്ടെന്നും ഉപദ്രവിക്കാൻ പാടില്ലെന്നും ചൈനീസ് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തു. ഒട്ടും ഉപദ്രവിക്കാതെ അവർ ആ ആനകളെ തിരിച്ച് കാട്ടിൽ എത്തിച്ചു. നമ്മളാണെങ്കിലോ? നാട്ടിൽ ഇറങ്ങിയ ആനയെ കല്ലെറിയുന്നു, കൂവി വിളിക്കുന്നു, ഉപദ്രവിക്കുന്നു, വെടിവെച്ച് കൊല്ലുന്നു. ആന നാട്ടിൽ ഇറങ്ങി കഴിഞ്ഞാൽ ജനങ്ങളെയാണ് മാറ്റേണ്ടത്. ജനങ്ങൾ ആനയ്ക്കടുത്ത് വരാൻ പാടില്ല. ഇറങ്ങി വന്ന വഴിയിലൂടെയെ ആന തിരിച്ച് പോകൂ. തിരിച്ചുപോവാൻ അനുവദിക്കാതെ അതിനെ ഓടിക്കുകയാണിവിടെ. ഒരു ദിവസം മുഴുവൻ ഒരു മനുഷ്യനെ ഓടിച്ചുകഴിഞ്ഞാലുള്ള അവസ്ഥ എന്താകും? തളർന്ന് പോവില്ലേ? ഇങ്ങനെ ആനയും തളരില്ലേ? നാട്ടിൽ ഇറങ്ങുന്ന ആനയുടെ ചുറ്റും ആളുകൾ കൂടി ആനയെ ബുദ്ധിമുട്ടിക്കരുത്. തിരിച്ചുപോകുന്നതു വരെ ആനയ്ക്ക് സംരക്ഷണം ഒരുക്കണം. അത് മെല്ലെ പൊയ്ക്കൊട്ടെ. അത് മെല്ലെയെ പോവുകയുള്ളൂ. അത് മെല്ലെ കാട്ടിൽ കേറിക്കൊള്ളും. എങ്കിൽ ഒരു ജീവിയും തണ്ണീർക്കൊമ്പനെ പോലെ മരിക്കില്ല.
|
https://www.keraleeyammasika.com/sukumaran-chaligadha-elephant-wayanad-tribal-land-thanneer-komban-forest/
|
2024-02-25T05:36:54Z
|
<urn:uuid:b241eb4c-3cf0-44e2-b7e8-534b93beb60a>
|
[
"short_sentences"
] |
[] |
mal-Mlym
| 1
| 1
| 1
| 21
| 21,251
|
tlsh:T13E076F928C6C41E3946AC5CD54A50ACF677C74B5500940F46B0641A6060742ED88BA1A2A315BB136CE3F0FD0562A3E5E7FA7DDAFDFD180EF268F4969F1728C6DFBE0CAA134
|
ഏതു മിണ്ടാപ്രാണിക്കും അതിന്റേതായ ശബ്ദമുണ്ടാകും.കേള്‍വിക്കാരന്റെ സൌകര്യമനുസരിച്ചതു വ്യാഖ്യാനിക്കപ്പെടുമെന്നു മാത്രം !
Monday, April 12, 2010
ഞാറയ്‌ക്കല്‍ പ്രശ്‌നം
ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ഞാനെന്തു പറയാന്‍ ?
മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത
കത്തോലിക്കര്‍ക്കാകെ അപമാനം വരുത്തിയ ഞാറയ്‌ക്കല്‍ പ്രശ്‌നം
വൈദിക പ്രമാണിമാരടങ്ങിയ ഒരുസംഘമാളുകള്‍ ഞാറക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകടന്നു കന്യാസ്‌ത്രീകളെ കൈയേറ്റം ചെയ്യുകയും അവരുടെ കൈയേറ്റത്തില്‍ പരുക്കേറ്റ ഒരു കന്യാസ്‌ത്രീയേയും കോണ്‍വെന്റിനോടനുബന്ധിച്ചുള്ള വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ ഒരു വൃദ്ധയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കൊച്ചി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ഒരു മെത്രാനും മൂന്നു വൈദികര്‍ക്കും സമന്‍സ് പുറപ്പെടുവിച്ച സംഭവം കേരളത്തിലെ നീതിബോധമുള്ള കത്തോലിക്കര്‍ക്കു മുഴുവന്‍ അപമാനമുണ്ടാക്കിയിരിക്കുകയാണ്.
മര്‍ദനമേറ്റ കന്യാസ്‌ത്രീയായ സിസ്‌റ്റര്‍ റെയ്‌സി റോസ് നല്‍കിയ അന്യായത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് തോമസ് ചക്യത്തിന്റെ അറിവോടും പ്രേരണയോടെയുമാണു കോണ്‍വെന്റില്‍ അതിക്രമങ്ങള്‍ നടന്നതെന്നു പറഞ്ഞിട്ടുള്ളതിന്റെ അടിസ്‌ഥാനത്തിലാണു സഹായമെത്രാനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. അക്രമികളോടൊപ്പമുണ്ടായിരുന്ന മൂന്നു വൈദികരും അവരുടെ സഹായികളുമാണു പന്ത്രണ്ടു പ്രതികളിലെ മറ്റുള്ളവര്‍.
വിദ്യാഭ്യാസ മേഖലയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റിലെ സംഭവവികാസങ്ങള്‍ ഇത്രയും വഷളായ സ്‌ഥിതിയിലെത്തുന്നതില്‍ ഒരുവിധത്തില്‍ ഉത്തരവാദികള്‍ കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നതിനു സംശയമില്ല. വൈദികരുടെ ഒരു സംഘവും കേരളത്തിനകത്തും പുറത്തുമുള്ള കന്യാസ്‌ത്രീകളടക്കമുള്ള ഒരു ദേശീയ സമിതിയും ഞാറക്കല്‍ സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയുണ്ടായി. കന്യാസ്‌ത്രീ സമൂഹത്തോടു നീതി പുലര്‍ത്തിക്കൊണ്ടു ഞാറക്കല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നു മെത്രാന്‍ സമിതിയോടു വൈദിക അന്വേഷണസംഘം അഭ്യര്‍ഥിച്ചിരുന്നതാണ്. പക്ഷേ, അടുത്തകാലത്തായി സഭാ മേലദ്ധ്യക്ഷന്മാര്‍ അനുരഞ്‌ജനത്തിന്റെ പാത ഉപേക്ഷിച്ചു സംഘര്‍ഷത്തിന്റെ പാതയാണു സ്വീകരിച്ചിരിക്കുന്നതെന്നതുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ സഭാ നേതൃത്വം തയാറായില്ല. അന്തിമമായി തങ്ങളുടെ അധികാരശക്‌തിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങിക്കൊള്ളുമെന്ന തെറ്റായ കണക്കുകൂട്ടലാണു സഭാ പിതാക്കള്‍ക്കുണ്ടായത്.
ഞാറക്കലില്‍ സി.എം.സി. എന്നു പേരുള്ള കര്‍മലീത്ത സന്യാസിനി സഭയുടെ വകയായി 1945-ല്‍ തുടങ്ങിയ ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശത്തെച്ചൊല്ലിയാണ് ഇടവക വികാരിയും സന്യാസിനി സമൂഹവും തമ്മില്‍ തര്‍ക്കമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ നടത്തിയ ചില തിരിമറികളുടെ അടിസ്‌ഥാനത്തില്‍ ഈ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശം ഞാറക്കല്‍ സിറിയന്‍ പള്ളി വികാരി തട്ടിയെടുത്തു. ഇതിനെതിരായി കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ഉന്നത വിദ്യാഭ്യാസ ഡയറക്‌ടര്‍ ഈ പരാതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷം ഹൈസ്‌ക്കൂളിന്റേയും അനുബന്ധ വസ്‌തുക്കളുടേയും ഉടമസ്‌ഥാവകാശം സി.എം.സി. സമൂഹത്തിന്റെ മദര്‍ സുപ്പീരിയറില്‍ പുനഃസ്‌ഥാപിച്ചുകൊണ്ടും മദര്‍ സുപ്പീരിയറിനെ സ്‌കൂള്‍ മാനേജരായി അംഗീകരിച്ചുകൊണ്ടും സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 2008 സെപ്‌റ്റംബറില്‍ പുറപ്പെടുവിച്ച ആ ഉത്തരവില്‍ രേഖകളില്‍ തിരിമറി നടത്തിയും വ്യാജരേഖകള്‍ സൃഷ്‌ടിച്ചും അധാര്‍മിക മാര്‍ഗങ്ങളിലൂടെയാണു സ്‌കൂള്‍ ഉടമസ്‌ഥത 1971-ല്‍ അതീവ രഹസ്യമായി പള്ളി വികാരിയിലേക്കു മാറ്റിയതെന്നു വ്യക്‌തമായി പറഞ്ഞിട്ടുണ്ട്.
നിയമക്കോടതികളും സര്‍ക്കാരും സന്യാസിനി സമൂഹത്തിന്റെ അവകാശം ശരിവച്ചതിനെത്തുടര്‍ന്നു നിയമപരമായി സ്‌കൂളിന്റെ ഉടമാവകാശം നഷ്‌ടപ്പെട്ട പള്ളി വികാരിയും അതിരൂപതയും മുഷ്‌ക്കിന്റേയും അധികാര ധാര്‍ഷ്‌ട്യത്തിന്റേയും ഗുണ്ടായിസത്തിന്റേയും അടിസ്‌ഥാനത്തില്‍ കന്യാസ്‌ത്രീകളില്‍ നിന്ന് ആ ഉടമസ്‌ഥാവകാശം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളാണു ഞാറക്കല്‍ പ്രശ്‌നം സഭയ്‌ക്കാകമാനം അപമാനമുണ്ടാക്കുംവിധം വഷളാക്കിയതെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.
മനുഷ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളായ വൈദികരാണു ഞാറക്കല്‍ പ്രശ്‌നത്തേക്കുറിച്ച് അന്വേഷണം നടത്തിയത്. ഫാ. ജോര്‍ജ് പുലിക്കുത്തിയില്‍ (ജനനീതി, തൃശൂര്‍), ഫാ. സെബാസ്‌റ്റ്യന്‍ കെ. ജോസ് (ബോധി, പാലാ), ഫാ. ആന്റണി തെക്കിനിയത്ത് (കാല്‍വരി, തൃശൂര്‍), ഫാ. ജോണ്‍ കവലക്കാട്, ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയംഗങ്ങള്‍.
രണ്ടാമത്തെ അന്വേഷണസംഘം ദേശീയതലത്തില്‍ സന്യാസിനികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് റിലീജിയസ് ഇന്ത്യ എന്ന സംഘടനയുടെ വനിതാവിഭാഗം ദേശീയപ്രസിഡന്റ് സിസ്‌റ്റര്‍ ഇന്നാമ്മ ചെറുവ, കാത്തലിക്ക് ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ. ജോണ്‍ വള്ളമറ്റം, കന്യാസ്‌ത്രീകളായ അഭിഭാഷകമാര്‍ സിസ്‌റ്റര്‍ മോളി അലക്‌സ്, സിസ്‌റ്റര്‍ മേരി നാല്‌പതാംകുളം എന്നിവരടങ്ങിയതുമായിരുന്നു.
സമീപകാലത്തായി കത്തോലിക്കാ സഭാനേതൃത്വത്തിന് പണത്തോടുണ്ടായ ആര്‍ത്തിയാണ് ഈ സംഭവവികാസങ്ങള്‍ക്കെല്ലാം കാരണം. കന്യാസ്‌ത്രീകളില്‍നിന്ന് സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം കൈവശപ്പെടുത്തിയതിനുശേഷം കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടയില്‍ നടത്തിയ അധ്യാപക നിയമനത്തിലൂടെ കുറഞ്ഞത് എണ്‍പത്തിയഞ്ചുലക്ഷം രൂപയെങ്കിലും പള്ളി വികാരിയും സഭാ നേതാക്കളും കൈക്കലാക്കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ ഭരണം വീണ്ടും ഏറ്റെടുത്ത കന്യാസ്‌ത്രീകള്‍ പരസ്യമായി ആരോപിച്ചിരിക്കുന്നത്. അധ്യാപക നിയമനത്തിന് കന്യാസ്‌ത്രീകളില്‍നിന്ന് കോഴപ്പണം വാങ്ങാന്‍ കഴിയുകയില്ലെന്നതുകൊണ്ട് കന്യാസ്‌ത്രീകളെ അധ്യാപകരാക്കുകയില്ലെന്ന നയമാണ് സഭാനേതൃത്വം സ്വീകരിച്ചത്. ഒരുകാലത്ത് 30 കന്യാസ്‌ത്രീകള്‍വരെ പഠിപ്പിച്ചിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ഇപ്പോള്‍ ആറു കന്യാസ്‌ത്രീകള്‍ മാത്രമാണ് അധ്യാപകര്‍. അധ്യാപക നിയമനത്തിന് കന്യാസ്‌ത്രീകളില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍പറ്റില്ലല്ലോ?
സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം പള്ളിക്കും ഇടവകയ്‌ക്കും ലഭിച്ചാല്‍ ഏതു കോഴപ്പണവും അക്കൗണ്ടില്‍പ്പെടുത്താന്‍ കഴിയുമെന്നാണ് ഈ കന്യാസ്‌ത്രീകള്‍ പറയുന്നത്. നേര്‍ച്ചപ്പെട്ടിയില്‍ വീണ സംഭാവനയാണ് ഈ ലക്ഷങ്ങള്‍ എന്ന് പള്ളി വികാരിക്കു കണക്കില്‍ കൊള്ളിക്കാം. വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ കത്തോലിക്കാ സഭ കഴിഞ്ഞ ഇരുനൂറു വര്‍ഷക്കാലത്തിനിടയ്‌ക്ക് നടത്തിയ നിസ്‌തുലവും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ ദേശീയതലത്തില്‍പ്പോലും പ്രശംസപിടിച്ചുപറ്റിയ കാര്യമാണ്. പക്ഷേ, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ രംഗത്ത് സഭ നടത്തുന്ന ഹീനമായ കച്ചവടം സഭാ നേതൃത്വത്തെ കേരളീയരുടെ മുന്നില്‍ അപഹാസ്യപാത്രമാക്കി. ഇതു കണ്ടു സഹിക്കാതെയാവണം സഭാപിതാവായ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ വിദ്യാഭ്യാസരംഗത്തെ നിയമനക്കോഴയും വിദ്യാര്‍ഥികളുടെ പ്രവേശകാര്യത്തില്‍ നടത്തുന്ന നീതിക്കുനിരക്കാത്ത പണപ്പിരിവും അവസാനിപ്പിക്കണമെന്ന് ഒരു ഇടയലേഖനത്തിലൂടെ നിര്‍ദേശിച്ചത്. ആ ഇടയലേഖനത്തിന് അത് അച്ചടിച്ച കടലാസിന്റെ വിലപോലുമുണ്ടായിട്ടില്ല. വിദ്യാഭ്യാസ കച്ചവടം അനുസ്യൂതം തുടരുകയാണ്.
ഈ കച്ചവട മനോഭാവത്തിന്റെ ഇരകളാണ് ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റിലെ കന്യാസ്‌ത്രീകള്‍. സഭാ നേതൃത്വത്തിന്റെ നിലപാടും ആ നേതൃത്വത്തിന് സന്യാസിനീ സമൂഹം പൂര്‍ണമായും കീഴടങ്ങണമെന്നും അവരുടെ അനുസരണക്കേട് കൊടും പാപമാണെന്നുമാണ്. ഈവകകാര്യങ്ങളില്‍ എന്തുകൊണ്ടാണ് സഭാനേതൃത്വം അനുരഞ്‌ജനത്തിന്റെ വഴി തേടാത്തത്?
സമീപകാലത്ത് ലോകത്തിലെ എല്ലാ മതങ്ങളിലേയും പണ്ഡിതന്മാര്‍ ലോകം കേട്ട എറ്റവും വലിയ പ്രാര്‍ഥനയേതാണെന്നു തീരുമാനിക്കാന്‍ പാരീസില്‍ യോഗം ചേര്‍ന്നു. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം ഏകകണ്‌ഠമായി തീരുമാനിച്ചത് കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുമ്പോള്‍ തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി ക്രിസ്‌തു നടത്തിയ പ്രാര്‍ഥനയാണ് ഏറ്റവും ധന്യമായതെന്നാണ്. ''പിതാവേ ഇവരോടു ക്ഷമിക്കേണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല; എന്ന പ്രാര്‍ഥന. മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ആ ൈക്രസ്‌തവ സമീപനം ഇപ്പോള്‍തന്നെ സഭാനേതൃത്വം നിരാകരിച്ചിരിക്കുന്നു. മറിച്ച് കവര്‍ച്ച ചെയ്യുക അമര്‍ച്ച ചെയ്യുക തുടങ്ങിയവയാണ് സഭാ നേതൃത്വത്തിന്റെ സിദ്ധാന്തങ്ങള്‍.
ഞാറക്കല്‍ കോണ്‍വന്റിലെ വൈദികരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ് ബോധംകെട്ടു വീണ സിസ്‌റ്റര്‍ റെയ്‌സിയുടെ ശിരോവസ്‌ത്രം അവര്‍ വലിച്ചൂരിയെന്നും അവരെ വീണ്ടും മര്‍ദിക്കുന്നത് തടയാന്‍ ഓടിയെത്തിയ അനാഥയായ മറിയക്കുട്ടിച്ചേടത്തിയേയും അവര്‍ മര്‍ദിച്ചു എന്നുമാണ് വൈദികരുടെ അന്വേഷണ സംഘം തയാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കന്യാസ്‌ത്രീകളെ ആരെങ്കിലും അലോസരപ്പെടുത്തിയാല്‍ അതിനെതിരേ പ്രതിഷേധറാലി നടത്താന്‍ വിശ്വാസികളോടു ആഹ്വാനം ചെയ്യുന്ന കേരളത്തിലെ മെത്രാന്‍ സമിതി ഇനിയെന്തു ചെയ്യും? കേരളത്തില്‍ വൈദികരുടെ സംഘംതന്നെ കന്യാസ്‌ത്രീകളെ മര്‍ദിക്കുന്നതിന്റെനേരെ മൗനമവലംബിക്കുന്ന മെത്രാന്‍ സമിതിക്ക് ഇനി അന്യസംസ്‌ഥാനത്തെ കന്യാസ്‌ത്രീകളുടെ നേരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ എന്താണ് ധാര്‍മികമായ അര്‍ഹത.
ഇതിനേക്കാള്‍ ദുഃഖകരമല്ലേ കഴിഞ്ഞ ദുഃഖവെള്ളിയാഴ്‌ച പിറവത്തിനടുത്ത് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ രണ്ടു വിഭാഗം ൈക്രസ്‌തവ സഭാംഗങ്ങള്‍ തമ്മിലുണ്ടായ കൈയേറ്റവും തുടര്‍ന്നു പള്ളിക്കുള്ളില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജും. ദുഃഖവെള്ളിയാഴ്‌ച കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുന്ന യേശുക്രിസ്‌തുവിനോടു പ്രാര്‍ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയാണത്രേ രണ്ടു വിഭാഗങ്ങള്‍ പള്ളിക്കകത്ത് തമ്മില്‍ തല്ലിയത്. അന്തിമമായി ആ കൈയേറ്റത്തിനു പിന്നിലുള്ളതും അധികാരത്തിനും പണത്തിനുമായുള്ള ആര്‍ത്തിയാണ്. ഒരു സമാധാനമുണ്ട്. വിശ്വാസികള്‍ തമ്മില്‍ ദുഃഖവെള്ളിയാഴ്‌ച തമ്മില്‍ തല്ലി തലകീറാന്‍ തുടങ്ങുന്നതിനു മുമ്പ് ആ കുരിശില്‍നിന്നിറങ്ങി യേശുക്രിസ്‌തു ഓടി രക്ഷപ്പെട്ടിരിക്കും തീര്‍ച്ച. ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നീതിബോധമുള്ള ൈക്രസ്‌തവര്‍ക്ക് തലയില്‍ മുണ്ടിട്ടല്ലാതെ പുറത്തിറങ്ങാനാവാത്ത കാലഘട്ടത്തിലേക്കാണോ കേരളം നീങ്ങുന്നത്.
Posted by നാട്ടുകാരന്‍ at 12:34 PM
Labels: പ്രതികരണം, വിമര്‍ശനം, സാമൂഹികം
6 comments:
Anoni Malayali said...
ഇതു കൂടി കണ്ടുകൊള്ളൂ
April 12, 2010 at 1:14 PM
Manoj മനോജ് said...
"ഞാറക്കല്‍ കോണ്‍വന്റിലെ വൈദികരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ് ബോധംകെട്ടു വീണ സിസ്‌റ്റര്‍ റെയ്‌സിയുടെ ശിരോവസ്‌ത്രം അവര്‍ വലിച്ചൂരിയെന്നും അവരെ വീണ്ടും മര്‍ദിക്കുന്നത് തടയാന്‍ ഓടിയെത്തിയ അനാഥയായ മറിയക്കുട്ടിച്ചേടത്തിയേയും അവര്‍ മര്‍ദിച്ചു എന്നുമാണ് വൈദികരുടെ അന്വേഷണ സംഘം തയാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്."
ദൈവമുണ്ടെന്നും അവനെ പേടിക്കണമെന്നും വിശ്വാസികളെ പഠിപ്പിക്കുന്ന പുരോഹിതര്‍ തന്നെ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്ത് “സുഖമായി” കഴിയുമ്പോള്‍ വിശ്വാസികള്‍ ആരെ വിശ്വസിക്കണം?
പുരോഹിത പീഡനം പുറത്ത് വന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ വിശ്വാസിയായ ഒരു സ്ത്രീ പറഞ്ഞ പോലെ “ഞാന്‍ കുമ്പസരിക്കുന്ന പുരോഹിതന്‍ എന്നേക്കാള്‍ പാപം ചെയ്തവനല്ല എന്ന് എങ്ങിനെ ഉറപ്പിക്കാനാകും”
April 12, 2010 at 5:04 PM
Unknown said...
പണം എങ്ങനെ ദുഷിപ്പിക്കുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തുന്ന ലേഖനം.
കന്യാസ്ത്രീകളെ സഹായിച്ച അഡ്വക്കറ്റ് കൂടിയായ മറ്റൊരു കന്യാസ്ത്രീ ബസില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനു കാരണം വികാരിയച്ചന്റെ ശാപമാണെന്ന് പറഞ്ഞ നാട്ടുകാരുമുണ്ടായിരുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയ അതേ അച്ചന്റെ!!കന്യാസ്ത്രീ ബസില്‍ നിന്നും വീണതിനെപ്പറ്റിയും അന്ന്‍ സംശയങ്ങളുയര്‍ന്നിരുന്നു, പക്ഷേ അവയെല്ലാം സംശയങ്ങളായി ഒടുങ്ങി.
April 12, 2010 at 5:47 PM
ഷൈജൻ കാക്കര said...
മംഗളം പത്രത്തിൽ കെ എം റോയിയുടെ ലേഖനം എന്ന് വ്യക്തമായി എഴുതുക. ലേഖകന് കാക്കരയുടെ അഭിനന്ദനങ്ങൾ...
ഓറിസയിൽ കന്യാസ്ത്രി അക്രമിക്കപ്പെട്ടാൽ കേരളത്തിൽ പ്രതിഷേധം നടത്തും. കാരണം വളരെ ലളിതം, പരിഹാരം ചെയേണ്ടത് നമ്മുടെ അധികാരപരിധിക്ക് പുറത്തുള്ളവർ, മാത്രമല്ല ആ പേരിൽ ഇവിടത്തെ കൃസ്ത്യാനികളെ കൂട്ടമായി നിറുത്തുകയും ആവാം. പക്ഷെ ഞാറക്കൽ ആയാലും സിസ്റ്റർ അഭയ ആയാലും ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ....
ഒരു ഇടവകയും ഒരു സന്യാസിനി സമൂഹമായുള്ള ഒരു വിദ്യാലയത്തിന്റെ ഉടമസ്ഥതർക്കം രമ്യമായി പരിഹരിച്ചിട്ട് പോരെ വിശുദ്ധ കുർബാന അർപ്പിക്കാൻ!!!
April 12, 2010 at 6:11 PM
Manoraj said...
“ഒരു സമാധാനമുണ്ട്. വിശ്വാസികള്‍ തമ്മില്‍ ദുഃഖവെള്ളിയാഴ്‌ച തമ്മില്‍ തല്ലി തലകീറാന്‍ തുടങ്ങുന്നതിനു മുമ്പ് ആ കുരിശില്‍നിന്നിറങ്ങി യേശുക്രിസ്‌തു ഓടി രക്ഷപ്പെട്ടിരിക്കും തീര്‍ച്ച. ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നീതിബോധമുള്ള ൈക്രസ്‌തവര്‍ക്ക് തലയില്‍ മുണ്ടിട്ടല്ലാതെ പുറത്തിറങ്ങാനാവാത്ത കാലഘട്ടത്തിലേക്കാണോ കേരളം നീങ്ങുന്നത്.“
വിശ്വാസങ്ങൾ അവനവന്റെ കൈയിൽ നിന്നും ഒരു കൂട്ടം മത മേലധ്യക്ഷന്മാരിലേക്ക് പോകുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും.. മതം അത് ഏതായാലും അവസ്ഥ ഇതൊക്കെ തന്നെ..
വിഷുദിനാശംസകളോടെ,
April 15, 2010 at 1:18 PM
Jijo said...
എന്റെ വളരെ വേണ്ടപ്പെട്ടവർ ഈ സന്യാസിനീ സമൂഹങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ നടക്കുന്ന ഈ യുദ്ധം കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത്. ഈ പുരോഹിതന്മാരെ ഇങ്ങനെ വഷളാക്കുന്നത് ഈ കന്യാസ്ത്രീകൾ തന്നെയാണ്. കന്യാസ്ത്രീകൾ കാണിക്കുന്ന രാജഭക്തിയാണ് മറ്റുള്ള അല്മായ കഴുതകൾ ചുമലിലേറ്റുന്നത്. അധികാര ഭ്രാന്ത് മൂത്ത പുരോഹിത പുരുഷ കേസരികൾ കന്യാസ്ത്രീകളെ തങ്ങളുടെ ദാസികളാക്കി മാറ്റുന്നു. ലൈംഗിക ചൂഷണം കുറച്ചൊക്കെ ഉണ്ടായിരിക്കുമെങ്കിലും അതിനേക്കാളേറെ വലിയ ചൂഷണങ്ങൾ നടക്കുന്നുണ്ട്. ഞാറയ്ക്കൽ അതിന്റെ ഒരു ക്ലാസ്സിക്കൽ ഉദാഹരണമാണ്.
സ്കൂളുകളും ആശുപത്രികളും നടത്തിക്കൊണ്ട് പോകാൻ കന്യാസ്ത്രീകൾ വേണ്ടിയിരുന്നു. അന്നൊക്കെ പണം അങ്ങോട്ട് ചിലവാവുകയായിരുന്നു പതിവ്. പിന്നെ പിന്നെ ഈവക സ്ഥാപനങ്ങൾ പണത്തിന്റെയും അധികാരത്തിന്റേയും കേന്ദ്രങ്ങളായി. അപ്പോൾ അതിന്റെ ഉടമസ്ഥവകാശത്തിനെ ചൊല്ലി തർക്കങ്ങൾ പതിവായി. കന്യാസ്ത്രീകളാണെങ്കിൽ പൊതു ജനങ്ങളിൽ നിന്നും അകലുകയും ചെയ്തു. പുരോഹിതന്മാരുടെ കുത്സിതബുദ്ധിക്കു മുൻപിൽ കന്യാസ്ത്രീകൾക്ക് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടായിരിക്കും.
നാടുകാരൻ പറയാൻ വിട്ടു പോയ കുറച്ച് ഭാഗങ്ങളുണ്ട് ഞാറയ്ക്കൽ കഥയിൽ. കഴിഞ്ഞ കൊല്ലം സ്കൂൾ പള്ളിയ്ക്ക് വിട്ടു കൊടുക്കാൻ സി എം സി സഭ തീരുമാനമെടുത്തിരുന്നു. ഞാറയ്ക്കൽ മഠത്തിലെ അന്തേവാസികൾ മിക്കവരും ഈ തീരുമാനത്തെ എതിർത്തു. അവരെ പുറത്താക്കിയതായി സഭ പറയുകയും ചെയ്തു. പക്ഷേ അവർ മഠം വിട്ട് പോയില്ല. നേതൃത്വം (മനസ്സില്ലാ മനസ്സോടെ) തള്ളിപ്പറഞ്ഞിട്ടും അവർ തങ്ങൾക്ക് ശരിയെന്ന് തോന്നിയത് ചെയ്തു. അവരുടെ ആത്മവിശ്വാസം തകർക്കാൻ പറ്റുന്നതൊക്കെ അച്ചന്മാരും ഇടവകക്കാരും കൂടി ചെയ്തു. (ഇതിൽ ഇടവകക്കാരുടെ നിലപാട് എന്താണെന്നറിയാൻ ആഗ്രഹമുണ്ട്, ആരെങ്കിലും തദ്ദേശവാസികൾ വായിക്കുന്നുണ്ടെങ്കിൽ അറിയിക്കുമല്ലോ). അതിൽ പുരുഷ കേസരികൾ വിജയിച്ചില്ല എന്ന് വേണം ഇപ്പോഴത്തെ കൂട്ട ആക്രമണ വാർത്ത വായിക്കുമ്പോൾ മനസ്സിലാക്കാൻ.
രണ്ടെണ്ണം കിട്ടിയാലെന്താ, ളോഹയ്ക്കുള്ളിലെ ചിലരുടെ യഥാർത്ഥ നിറം എല്ലാവർക്കും മനസ്സിലായല്ലോ. ആ കന്യാസ്ത്രീകൾക്കെന്റെ അഭിവാദ്യങ്ങൾ!
April 20, 2010 at 9:16 AM
Post a Comment
Newer Post Older Post Home
Subscribe to: Post Comments (Atom)
എന്റെ ബ്ലോഗ്
എന്റെ നാട്ടു കാഴ്ചകള്‍
All In One Search Engine
200ലധികം ദിനപത്രങൾ വയിക്കൂ...
എന്നേക്കുറിച്ച്
നാട്ടുകാരന്‍
Thodupuzha, Kerala, India
സുഗന്ധദ്രവ്യങൾ നിറഞ മലനിരകളുടേയും ഡാമുകളുടേയും നാട്ടുകാരൻ, തൊടുപുഴക്കാരൻ... കാഴ്ചകൾ മതിവരാത്ത സഞ്ചാരപ്രിയൻ...
|
https://chinthaabhaaram.blogspot.com/2010/04/blog-post.html?showComment=1271058244854
|
2024-03-03T00:03:11Z
|
<urn:uuid:c71f4b54-4ef0-4d09-94ee-0817821479dc>
|
[
"footer",
"short_sentences"
] |
[
"blog"
] |
mal-Mlym
| 0.99
| 0.91
| 0.94
| 47
| 36,466
|
tlsh:T184377FF27C6C40F6256AC5CD41A616EF536C71A5200602F8AF1464C3111712E95AB82525615BA034DD7B0FD1026A7E8E6FAFDAAFCFD580AF6BCF4CBDF2B38C55FBE0C5A432
|
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കൊറ്റാളി കുറുമ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം.
കണ്ണൂർ ലോക് സഭ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം എം.വി. ജയരാജൻ ഏ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചാല കടാങ്കോട് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചേ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന കാറിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന വളർത്ത് നായ
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
വാക്ക് തെറ്റിയ സമയം... 1)ആലപ്പുഴയിൽ സമരാഗ്നിയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിൽ അക്ഷമനായി അസഭ്യ പ്രയോഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് മാദ്ധ്യമ പ്രവർത്തരുടെ മൈക്ക് ഓണാണെന്ന് പറയുന്ന ഷാനിമോൾ ഉസ്മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദും (2)വൈകിയെത്തിയ പ്രതിപക്ഷനേതാവ് ഹാളിലെ ഇരിപ്പിടത്തിനരുകിലെത്തിയപ്പോൾ മുഖം കൊടുക്കാതെ ഇരിക്കുന്ന കെ.സുധാകരൻ
പുഞ്ചക്കൃഷിയിറക്കിയ ആലപ്പുഴ നെടുമുടി മാത്തൂർ പാടശേഖരത്തിൽ കളനാശിനി തളിക്കുന്ന കർഷകൻ.
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബലൂൺ വില്പനക്കെത്തിയ നാടോടി സ്ത്രീയും കുഞ്ഞും
സമരാഗ്നി ജനകീയ പ്രഷോഭയാത്രക്ക് ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏറെ വൈകിയതിനാൽ പ്രസംഗം അഞ്ചു മിനിറ്റാക്കി ചുരുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആവശ്യപ്പെടുന്ന എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
LOAD MORE
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
|
https://keralakaumudi.com/photogallery/shoot-at-sight?t=842598783
|
2024-03-02T22:51:09Z
|
<urn:uuid:f5c50b23-0d3f-450f-b429-983279ec9692>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.96
| 31
| 12,457
|
tlsh:T120F54D428E6D40EA112EC1CC88A21B9F6B7CB5A5204A81F85B0901931A0742ED4C79151961ABE036CD3B4FD1071D7E8E2FA79DAFCF92C4DF66CF5879F2728A99FBE0C99435
|
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
DAY IN PICSMore Photos
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പാളയം രക്തസാക്ഷി നിന്ന് കിഴക്കേകോട്ടയിലേക്ക് നടത്തിയ റോഡ് ഷോ. എം. വിജയകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം
സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രക്ക് തിരുവനന്തപുരം ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് വേദിയിലേക്കെത്തിയപ്പോൾ
തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെൻഡറിൽ ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി ബസുകളിൽ ഫ്ലക്‌സുകൾ കെട്ടിയപ്പോൾ
വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ആദ്യ പരീക്ഷ കഴിഞ്ഞ് പുറത്തേക്കെത്തിയ വിദ്യാർത്ഥിനികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
തിരുവനന്തപുരം വൈലോപ്പിലി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന സെല്ലുലോയിഡ് എന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ സി.ജെ.ഹാരിസ് ഡാനിയലിന് തന്റെ അച്ഛനും ആദ്യ മലയാള സിനിമ സംവിധായകനുമായ ജെ.സി. ഡാനിയലിന്റെ ഛായാചിത്രം ചിത്രകാരൻ ശ്യാം ഗോപാലാചാരി സമ്മാനിക്കുന്നു. എസ്.എം. രഞ്ജു സമീപം
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള ഒരു ഗ്രാമീണ കാഴ്ച
ARTS & CULTUREMore Photos
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സംഘനൃത്തം മത്സരം അവതരിപ്പിക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിക്കുന്ന കോന്നി എൻ.എസ്.എസ് കോളേജ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം.
ങ്ങള് കാത്തോളീൻ...കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ ആഹ്ലാദം പങ്കിടുന്നു
വെസ്റ്റേൺ വോക്കൽ സോളോ മത്സരത്തിൽ പങ്കെടുക്കാനെത്തിയ കാലടി ശ്രീശങ്കര കേളേജിലെ അഞ്ജലി എ നായരും, ഡാൽവിൻ സജിയും കോട്ടയം സൂര്യകാലടി സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ ലോ കോളേജിലെ ഐശ്വര്യ ബാബുവിനൊപ്പം പരിശീലനത്തിൽ
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ പങ്കെടുത്തിറങ്ങിയ തൊടുപുഴ ആൽ അസർ ലോ കോളേജ് ടീം
SHOOT @ SIGHTMore Photos
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കൊറ്റാളി കുറുമ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം.
കണ്ണൂർ ലോക് സഭ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം എം.വി. ജയരാജൻ ഏ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചാല കടാങ്കോട് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചേ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന കാറിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന വളർത്ത് നായ
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
SPORTSMore Photos
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന മിസ്റ്റർ സൗത്ത് ഇന്ത്യാ ചാമ്പ്യൻഷിപ്പിൽ നിന്ന്.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആഹ്ളാദം പങ്കിടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗോവ എഫ്.സിക്കെതിരെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയ ഡയമന്റാകോസ് ഡിമിട്രിയോസിന്റെ മുന്നേറ്റം.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
SPECIALSMore Photos
തിരൂരിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജഡം തൃശൂർ റെയിൽ വേ സ്റ്റേഷനിലെ ഓടയിൽ നിന്ന് കണ്ടെത്തി. മോർച്ചറിയിലേക്ക് മാറ്റുന്നു.
രണ്ടാം മൂഴം...തൃശൂർ ശക്തൻ നഗറിലെ ആകാശപാതയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൻ്റെ ഭാഗമായി ഫൈബർ ഗ്ലാസുകൾ ഘടിപ്പിക്കുന്നു. ഫോട്ടോ : അമൽ സുരേന്ദ്രൻ
പൊരിവെയിലിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലി ചെയ്യുന്ന തൊഴിലാളി ചൂടിൻ്റെ കാഠിന്യത്താൽ വെള്ളം കുടിക്കുന്നു
തിങ്കളാഴ്ചമുതൽ ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ തൃശൂർ സെൻ്റ്. ക്ലയേഴ്സ് സ്കൂളിൽ നിന്നൊരു ദൃശ്യം
പരീക്ഷ ചൂടിൽ...ഇന്നലെ തുടക്കം കുറിച്ച ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ വെയിൽ പോലും വകവയ്ക്കാതെ ചോദ്യപേപ്പർ വിലയിരുത്തുന്നു. തൃശൂർ സേക്രട്ട് ഹാർട്ട് എച്ച്.എസ് എസിൽ നിന്നുമുള്ള ചിത്രം .
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണർമാർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
MODI IN KERALAMore Photos
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിൽ ജനങ്ങൾ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് മീനൂട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ വധുവരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അയോധ്യയിൽ പൂജിച്ച അക്ഷതവും ഏറ്റവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മേനോന്റെയും വിഹാഹത്തിന് ശേഷം കൈപ്പിടിച്ച് ആശംസകൾ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപി ഭാര്യ രാധിക എന്നിവർ സമീപം
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടി കലത്തി സ്വീകരിക്കുന്ന കളക്ടർ കൃഷ്ണ തേജ
ദീർഘസുമംഗലി ഭവ:... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ വധുവരന്മാർക്ക് അക്ഷതം നൽകുന്നു.
TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
|
https://www.keralakaumudi.com/photogallery/?t=2085859089
|
2024-03-02T23:26:55Z
|
<urn:uuid:e1a5c4ae-42d0-4a3d-b0f5-1eb29f0a6e4f>
|
[] |
[] |
mal-Mlym
| 0.99
| 0.99
| 0.98
| 69
| 26,486
|
tlsh:T1A9626DC29E2D40EA252AC4CD88720A9F57BCB5A1104A81FC5B091292164712ED5CB9151961ABB036CD3B0FD107697E8E2FA79DAFCFD284EF62CF5DA9F1728C9DFFE0C99430
|
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂരിൽ ഒരു സ്ത്രീ തന്റെ മകനെ വിവാഹം കഴിച്ചതായി പരാതി. ഭാര്യ തന്റെ ആദ്യ ഭർത്താവിൽ നിന്നുള്ള മകനെ വിവാഹം കഴിച്ചുവെന്ന് കാട്ടി രണ്ടാം ഭർത്താവ് ഇന്ദ്രറാം എന്ന മധ്യവയസ്‌കൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കുടുംബം
കേ സിൽ ന ടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടതായി ‘ഇൻഡ്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. 11 വർഷം മുമ്പാണ് ബബ്ലി എന്ന യുവതിയുമായി തന്റെ വിവാഹം നടന്നത്.
എല്ലാം പാതിയിൽ അവസാനിക്കുന്നു… പറയാൻ വച്ച ആഗ്രഹം…. കണ്ണീരോടെ ശ്രീമയി
ആദ്യ ഭർത്താവിൽ നിന്ന് അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. തന്നെ വിവാഹം കഴിച്ചതോടെ അവർ ഉപേക്ഷിച്ചു പോയി. തനിക്കും ബാബ്ലിക്കും മൂന്ന് കുട്ടികളും ഉണ്ട്.
പിന്നീട്, ബാബ്ലിയുടെ ആദ്യ വിവാഹത്തിൽ നിന്നുള്ള ഒരു മകൻ വീട് സന്ദർശിക്കാൻ തുടങ്ങി. വീട്ടിൽ നിന്ന് 20,000 രൂപ എടുത്ത് യുവതി പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു’, ഇന്ദ്രറാം പൊലീസ് പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
https://oflinenews46.com/women-marries-son/
|
2024-03-01T12:06:31Z
|
<urn:uuid:8699ed28-54e2-461a-b81f-925506ce7691>
|
[] |
[] |
mal-Mlym
| 1
| 1
| 0.99
| 6
| 2,512
|
tlsh:T12CEE9D518D6C41E2556E89CC59B60ADF176CB6A2240A41F85B051197160711FD88B9096A716BA136CD3B0FC1036A3A8E7F678EAFCF9184DB32CF8C6DF5B2485DFFE0CAA174
|
ന്യൂദല്‍ഹി: ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വേ ബജറ്റില്‍ അതിവേഗ ട്രെയിനുകള്‍ക്കും സാധ്യത. തലസ്ഥാന നഗരിയെ ജോധ്പൂര്‍, മുംബൈ എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകള്‍ ബുധനാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വെ ബജറ്റ് 2012-13 ല്‍ റെയില്‍വെമന്ത്രി ദിനേഷ് ത്രിദേവി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
അഞ്ച്സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പരുങ്ങലിലായ കേന്ദ്രസര്‍ക്കാര്‍ ജനഹിത പ്രഖ്യാപനങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന നല്‍കുക. 26 പുതിയ ട്രെയിനുകള്‍ ഈ മാസംതന്നെ ഫ്ലാഗ് ഓഫ് ചെയ്യാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉത്തര കിഴക്കന്‍ ഭാഗങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദല്‍ഹി-ജയ്പൂര്‍-അജ്മീര്‍-ജോധ്പൂര്‍ വരെയുള്ള 591 കി.മീ ദൂരമാണ് അതിവേഗ ട്രെയിന്‍ ഓടുക. ഈ മേഖലയില്‍ മണിക്കൂറില്‍ 350 കി.മീ ഓടാന്‍ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഈ മേഖലയില്‍ ഓടിത്തുടങ്ങും. ദല്‍ഹി-മുംബൈ റൂട്ടില്‍ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന അതിവേഗ ട്രെയിനുകളാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. 200 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള ആശയവിനിമയ സംവിധാനവും അപകട സിഗ്നല്‍ സാങ്കേതികവിദ്യയും അടങ്ങിയതായിരിക്കും അതിവേഗ ട്രെയിനുകള്‍. ഇക്കാര്യങ്ങളെല്ലാം ബജറ്റിനിടെ ത്രിദേവി വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2,500 പരിസ്ഥിതി-സൗഹൃദ ശൗചാലയങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
തെക്ക് കിഴക്കന്‍ മേഖലയിലേക്ക് ട്രെയിനുകള്‍ അനുവദിക്കാനുള്ള തീരുമാനം ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേമന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ തൃപ്തിപ്പെടുത്താനാണെന്നും വിലയിരുത്തപ്പെടുന്നു.
ShareTweetSendShareShareSend
പ്രതികരിക്കാൻ ഇവിടെ എഴുതുക:
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
Kerala
ചുട്ടുപൊള്ളി കേരളം; ഇന്ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
Kerala
കൊല്ലത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
Kerala
തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് ആറിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേന നാളെ ഫ്ളാഗ് ഓഫ് ചെയ്യും
India
എഐ കമ്പനികൾ കേന്ദ്രസർക്കാരിൽ നിന്നും അനുമതി തേടേണ്ടത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി
Kerala
എനിക്ക് ക്യാന്‍സര്‍; കണ്ടെത്തിയത് ആദിത്യ വിക്ഷേപണം നടത്തിയ ദിവസം : പൂര്‍ണ്ണമായും സുഖം പ്രാപിച്ചു: എസ്.സോമനാഥ്
പുതിയ വാര്‍ത്തകള്‍
ചുട്ടുപൊള്ളി കേരളം; ഇന്ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
കൊല്ലത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് ആറിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേന നാളെ ഫ്ളാഗ് ഓഫ് ചെയ്യും
എഐ കമ്പനികൾ കേന്ദ്രസർക്കാരിൽ നിന്നും അനുമതി തേടേണ്ടത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി
എനിക്ക് ക്യാന്‍സര്‍; കണ്ടെത്തിയത് ആദിത്യ വിക്ഷേപണം നടത്തിയ ദിവസം : പൂര്‍ണ്ണമായും സുഖം പ്രാപിച്ചു: എസ്.സോമനാഥ്
ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധിയും പുതുക്കലും; കർശന നിർദ്ദേശം പങ്കുവച്ച് എംവിഡി
അടിമുടി മാറാനൊരുങ്ങി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ; അമൃത് ഭാരത് പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസനം; ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ…
കോയമ്പത്തൂർ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; മലയാളികൾക്കിത് ആശ്വാസ വാർത്ത
കുടുംബത്തെ മുഖമുദ്രയാക്കിയത് ഇൻഡി സഖ്യം, അവരുടെ ലക്ഷ്യം തങ്ങളുടെ കുടുംബത്തെ ഭദ്രമാക്കുക എന്നത് : 140 കോടി ജനങ്ങളാണ് തന്റെ കുടുംബമെന്നും പ്രധാനമന്ത്രി
|
https://janmabhumi.in/2012/03/11/2541719/business/news47459/
|
2024-03-05T04:07:14Z
|
<urn:uuid:37a15a5b-b46f-4ba6-8bec-dc45cd4246b7>
|
[
"short_sentences"
] |
[] |
mal-Mlym
| 0.99
| 0.96
| 0.95
| 24
| 9,807
|
tlsh:T1D7400A12B12C40F265AAC1CD44B60ADF577CB4A5204A43F85B1824D3110712FD59B92529616BA035CD7B0FC103693A8E6FABDAAFDF9684AF2A8F5CBDF1638C59FFD0C5A132
|
മുസാഫറാബാദ്: ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും മൂലം പാകധിനിവേശ കശ്മീരില്‍ പ്രതിഷേധം കത്തുന്നു. പാക് വിരുദ്ധ സമരമാണ് പാകധിനിവേശ കശ്മീരില്‍ പലയിടങ്ങളിലും. പട്ടിണി മൂലം തങ്ങള്‍ മരിക്കുകയാണെന്നും ജീവന്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നുമാണ് പാകധിനിവേശ കശ്മീകരികളുടെ അഭ്യര്‍ഥന.
പ്രതിഷേധക്കാര്‍ പാക് സര്‍ക്കാരിനെ വിമര്‍ശിക്കുകയും മോദിയോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. പാകധിനിവേശ കശ്മീരിലെ രാഷ്‌ട്രീയ, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷബീര്‍ ചൗധരിയാണ് വീഡിയോ പങ്കുവെച്ചത്.
പണപ്പെരുപ്പം, ലോഡ് ഷെഡ്ഡിങ്്, ഭക്ഷ്യ ദൗര്‍ലഭ്യം തുടങ്ങിയ പ്രതിസന്ധികള്‍ കനക്കുമ്പോള്‍, യുക്തിരഹിതമായാണ് പാക് സര്‍ക്കാര്‍ നികുതി ചുമത്തുന്നത്. പാകിസ്ഥാനില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ പിഒകെയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടുകയാണ്, ഷബീര്‍ ചൗധരി തുറന്നു പറയുന്നു.
പിഒകെയിലെ ജനങ്ങള്‍ പാകിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ, ഞങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്, ദയവായി ഈ നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരുവിലിറങ്ങുന്നത് അദ്ദേഹം പറഞ്ഞു.
അഴിമതി, തെറ്റായ നയങ്ങള്‍ എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ പാക് സര്‍ക്കാരിന്റെ നടപടിയെ ഷബിര്‍ അലി നിശിതമായി വിമര്‍ശിച്ചു. പ്രദേശം പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ അടയ്‌ക്കാന്‍ പിഒകെയിലെ ജനങ്ങള്‍ നിര്‍ബന്ധിതരാണെന്ന് അദ്ദേഹം പറഞ്ഞു.
പണമില്ലാത്ത പാകിസ്ഥാനില്‍ മൂന്ന് മാസത്തിനുള്ളില്‍ വൈദ്യുതി വില ഇരട്ടിയായി. ഗോതമ്പ് മാവിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും കനത്ത നികുതി ചുമത്തുന്നത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഏതാനും പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ ദുര്‍ഭരണത്തില്‍ കൊടിയ ദുരിതമനുഭവിക്കുകയാണ് പാക് അധീനിവേശ കശ്മീരിലെ ജനങ്ങള്‍.
സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തില്‍ പ്രതീക്ഷയുടെ വെളിച്ചമാണ് ഭാരതം.അതിനാലാണ് പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതെന്ന് ഷബിര്‍ പറഞ്ഞു. പാക് സര്‍ക്കാര്‍ പിഒകെയിലെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെയും നിവാസികളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Tags: Pakistan Occupied KashmirisindianarendramodiDying of starvation
ShareTweetSendShareShareSend
പ്രതികരിക്കാൻ ഇവിടെ എഴുതുക:
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
India
“തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ തരുമോ? കോവിഡ് കാലത്ത് വാക്സിന്‍ നല്‍കുമോ?”- മാലിദ്വീപ് പ്രധാനമന്ത്രിക്ക് ജയശങ്കറിന്റെ മറുപടി
Kerala
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും
India
രാജ്യത്തെ 140 കോടി ജനങ്ങളാണ് മോദിയുടെ കുടുംബം; ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശത്തിന് കനത്ത മറുപടിനല്‍കി ബിജെപി
India
നുണയും കൊള്ളയുമാണ് പാരമ്പര്യ പാർട്ടികളുടെ പൊതു സ്വഭാവം ; താൻ വീടുവിട്ടിറങ്ങിയത് നാടിനെ സേവിക്കാനെന്നും പ്രധാനമന്ത്രി
India
ടാൻസാനിയയിലേക്ക് 30,000 ടൺ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഭാരതം
പുതിയ വാര്‍ത്തകള്‍
സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇന്ന് മുതൽ ശനിയാഴ്ച വരെ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം
ചുട്ടുപൊള്ളി കേരളം; ഇന്ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
കൊല്ലത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് ആറിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേന നാളെ ഫ്ളാഗ് ഓഫ് ചെയ്യും
എഐ കമ്പനികൾ കേന്ദ്രസർക്കാരിൽ നിന്നും അനുമതി തേടേണ്ടത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി
എനിക്ക് ക്യാന്‍സര്‍; കണ്ടെത്തിയത് ആദിത്യ വിക്ഷേപണം നടത്തിയ ദിവസം : പൂര്‍ണ്ണമായും സുഖം പ്രാപിച്ചു: എസ്.സോമനാഥ്
ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധിയും പുതുക്കലും; കർശന നിർദ്ദേശം പങ്കുവച്ച് എംവിഡി
അടിമുടി മാറാനൊരുങ്ങി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ; അമൃത് ഭാരത് പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസനം; ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ…
|
https://janmabhumi.in/2023/09/11/3110369/news/india/dying-of-starvation-save-life-pakistan-occupied-kashmiris-to-modi/
|
2024-03-05T04:32:58Z
|
<urn:uuid:28976643-c5c8-419a-8f34-11086d3367db>
|
[
"short_sentences"
] |
[] |
mal-Mlym
| 0.99
| 0.83
| 0.94
| 30
| 10,372
|
tlsh:T169242D22B06C40F2606EC5CD44760ADF577C74A5204602F86B1811C7510352EE49B96529616BA436CD7B5FD1036A3A8F6FABDAAFDF9680AF26CF4CBDF2738819FBE0C5A032
|
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അച്ചാർ. അച്ചാർ ഏതായാലും ഏവരും കഴിക്കാൻ ഇഷ്ടപ്പെടുന്നു. അത്തരത്തിൽ നെല്ലിക്ക അച്ചാൽ മാങ്ങ അച്ചാർ ചെറുനാരങ്ങ അച്ചാർ എന്നിങ്ങനെ ഒട്ടനവധി അച്ചാറുകൾ കാണാൻ സാധിക്കുന്നു. അത്തരത്തിൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു അച്ചാറാണ് ചെറുനാരങ്ങ അച്ചാർ. വളരെയധികം കാലം സൂക്ഷിച്ചു വയ്ക്കാവുന്ന രീതിയിൽ ചെറുനാരങ്ങ.
അച്ചാർ ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള കയ്പ്പും ഇല്ലാതെ തന്നെ ഉള്ള ഒരു അച്ചാറാണ് ഇത്. ഈ അച്ചാർ ഉണ്ടാക്കുന്നതിനുവേണ്ടി നല്ല പഴുത്ത ചെറുനാരങ്ങയാണ് എടുക്കേണ്ടത്. പിന്നീട് ഈ ചെറുനാരങ്ങ വേവിച്ചെടുക്കുകയാണ് വേണ്ടത്. ചെറുനാരങ്ങ വേവിക്കുന്നത് രണ്ട് തരത്തിൽ ചെയ്യാവുന്നതാണ്. ഒന്ന് ആവിക്ക് വെച്ചുകൊണ്ട് വേവിച്ചെടുക്കാവുന്നതാണ്.
മറ്റൊന്ന് വെള്ളത്തിലിട്ട് തിളപ്പിച്ച് വേവിച്ചെടുക്കാവുന്നതാണ്. അത്തരത്തിൽ ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ചെറുനാരങ്ങ ഇട്ട് വേവിച്ചെടുക്കുകയാണ് വേണ്ടത്. ചെറുനാരങ്ങ ഒന്ന് സോഫ്റ്റ് ആയി വരുന്നത് വരെ തിളപ്പിച്ച് എടുത്താൽ മാത്രം മതി. അല്ലാതെ നല്ലവണ്ണം വെന്തു കിട്ടേണ്ടതില്ല. പിന്നീട് ആ വെള്ളത്തിൽ നിന്ന് ചെറുനാരങ്ങ കോരിയെടുക്കേണ്ടതാണ്.
പിന്നീട് ഈ ചെറുനാരങ്ങ നല്ലവണ്ണം ഒരു കോട്ടൺ തുണികൊണ്ട് തുടച്ചെടുത്ത് എത്ര വലിപ്പം വേണോ ആ വലുപ്പത്തിൽ മുറിച്ചെടുക്കേണ്ടതാണ്. പിന്നീട് ഈ അരിഞ്ഞു വെച്ചിരിക്കുന്ന ചെറുനാരങ്ങിൽ അല്പം ഉപ്പും കൂടി ചേർത്ത് കൊടുത്തത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. അത്തരത്തിൽ മിക്സ് ചെയ്യുമ്പോൾ ചെറുനാരങ്ങ പൊട്ടിപ്പോകാതെ സൂക്ഷിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.
Post navigation
Previous Post Previous post:
കൊഴുപ്പും അമിതവണ്ണവും കുറയ്ക്കാൻ ഇതൊരെണ്ണം മതി. ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടിതരിക്കും.
Next Post Next post:
മുഖത്തെ ഗ്ലോ വർധിപ്പിക്കാൻ വെറുതെ കളയുന്ന ഈ ഒരു തൊലി മതി. ഇത് നിങ്ങളെ ഞെട്ടിക്കും…| Orange peel skin on face
|
https://keralaeasy.com/archives/31218
|
2024-03-05T03:04:27Z
|
<urn:uuid:99c0b5b1-3209-4833-98f2-4843c11868b9>
|
[] |
[] |
mal-Mlym
| 0.99
| 1
| 0.95
| 6
| 4,376
|
tlsh:T11E055191612C42E2207EC1CD89A11ADF436CB5A5100A41F81B0151A70A5742AD49B60529755BA036CE2B0FD1572A3F8EAFA7DDBBCFA1C0DF628F5DAAF132496DFBD0CAD270
|
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് നടത്തുന്ന കുട്ടികൾ. പുന്നപ്ര കുറവൻതോട് യൂ.കെ.ഡി ട്യൂഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് നടത്തുന്ന കുട്ടികൾ. ആലപ്പുഴ പുന്നപ്ര കുറവൻതോടിന് സമീപത്തുനിന്നുള്ള ട്യൂഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം
കയ്പ് മധുരമേറും...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പോളിയോ നൽകിയ ശേഷം കരയുന്ന കുട്ടിക്ക് മിഠായി നൽകുന്ന നേഴ്സ് . തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം .
ഇരു തുള്ളി പ്രതിരോധം...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം . ഫോട്ടോ: അമൽ സുരേന്ദ്രൻ
തിരൂരിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജഡം തൃശൂർ റെയിൽ വേ സ്റ്റേഷനിലെ ഓടയിൽ നിന്ന് കണ്ടെത്തി. മോർച്ചറിയിലേക്ക് മാറ്റുന്നു.
രണ്ടാം മൂഴം...തൃശൂർ ശക്തൻ നഗറിലെ ആകാശപാതയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൻ്റെ ഭാഗമായി ഫൈബർ ഗ്ലാസുകൾ ഘടിപ്പിക്കുന്നു. ഫോട്ടോ : അമൽ സുരേന്ദ്രൻ
പൊരിവെയിലിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലി ചെയ്യുന്ന തൊഴിലാളി ചൂടിൻ്റെ കാഠിന്യത്താൽ വെള്ളം കുടിക്കുന്നു
തിങ്കളാഴ്ചമുതൽ ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ തൃശൂർ സെൻ്റ്. ക്ലയേഴ്സ് സ്കൂളിൽ നിന്നൊരു ദൃശ്യം
പരീക്ഷ ചൂടിൽ...ഇന്നലെ തുടക്കം കുറിച്ച ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ വെയിൽ പോലും വകവയ്ക്കാതെ ചോദ്യപേപ്പർ വിലയിരുത്തുന്നു. തൃശൂർ സേക്രട്ട് ഹാർട്ട് എച്ച്.എസ് എസിൽ നിന്നുമുള്ള ചിത്രം .
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണർമാർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
തൃശൂർ ലോകസഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. എസ് സുനിൽ കുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച റോഡ് ഷോ
ചാലക്കുടി നഗരസഭയുടെ ആഭിമുഖ്യത്തിൽ വാർഡിലെ അംഗങ്ങൾക്കായി വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ കടലാസ് ബോക്സുമായി ക്യൂ നിൽക്കുന്നവർ
രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റേയും ഗുരുവായൂർ അമൃത് സ്റ്റേഷൻ പദ്ധതിയുടേയും നിർമ്മാണ ഉദ്ഘാടനം ചടങ്ങിനിടെ എത്തിയ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനെ സൗഹൃദത്തോടെ സ്വീകരിക്കുന്ന ടി.എൻ പ്രതാപൻ എം.പി
തൊടുപുഴ ശ്രീ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർഖികത്വത്തിൽ നടന്ന പൊങ്കാല
കെഎസ്ഇബി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർ നാഷണലിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
രക്ഷാമാർഗം....കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മസംഘത്തിന് രൂപം കൊടുത്ത പ്ലാവിൻ്റെ ചുവട് നശിച്ച് തുടങ്ങിയതിനെ തുടർന്ന് വൃക്ഷ വൈദ്യൻ കെ.ബിനു പ്രത്യേകം തയ്യാറക്കിയ മിശ്രിതം വച്ച് കെട്ടി ഒരുക്കുന്നു ഫോട്ടോ:റാഫിഎം. ദേവസി
തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻ്റിൽ സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് ടി.പത്മനാഭൻ, കലാമണ്ഡലം ഗോപി , കെ. സച്ചിദാനന്ദൻ എന്നിവർ സമീപം
LOAD MORE
TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
|
https://keralakaumudi.com/photogallery/specials?t=399615801
|
2024-03-05T05:04:37Z
|
<urn:uuid:b54840d7-eb6f-4e3d-ba2a-10ebb84a13b9>
|
[] |
[] |
mal-Mlym
| 1
| 0.97
| 0.99
| 30
| 12,975
|
tlsh:T1E83D6342AD6C40EA112AC4CD48760ADF57BCB4A1204A82F86B0512E2124752FD4C791519616BB036CE3B1FD107697E8E2FA79DAFDFA284EF228F5D79F1728C9DFBE0C99534
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.